2022 ഖത്തർ ലോകകപ്പിന്‍റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ മുട്ടുമടക്കി ഇറാന് കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം മുന്നിൽ നിന്ന ഇംഗ്ലണ്ട് 2 ഗോളിനെതിരെ 6 ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു.
മത്സരത്തിന്‍റെ 65-ാം മിനിറ്റിൽ ഇറാൻ മുന്നേറ്റ നിരയിലെ മിന്നുംതാരം മെഹ്ദി തെരേമിയാണ് ഗോൾ നേടിയത്. 62-ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ നാലാം ഗോൾ. ഇംഗ്ലണ്ടിനായി രണ്ടാംഗോൾ നേടിയ സാക്കെയാണ് നാലാം ഗോളും സ്വന്തമാക്കിയത്. പകരക്കാരനായി കളത്തിലെത്തിയ റാഷ്ഫോൾഡ് 70ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഗോൾനില 6-2 ആക്കി ഉയർത്തി