കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയിൽ തനിക്കെതിരെ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിൽ കടുത്ത അതൃപ്തിയില്‍ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. പാര്‍ട്ടിപദവികളെല്ലാം ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.
വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റിൽ ഇ.പി പങ്കെടുത്തേക്കില്ല. എന്നാൽ അന്നേദിവസം കോഴിക്കോട് നടക്കുന്ന ഐഎന്‍എൽ പരിപാടിയിൽ പങ്കെടുക്കും. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇ.പി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനിടയ്ക്കാണ് ഇപ്പോള്‍ സാമ്പത്തിക ആരോപണങ്ങളും ഇ.പിക്ക് നേരെ നീളുന്നത്.
ഈ ഘട്ടത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം അടക്കമുള്ള പദവികള്‍ ഒഴിയാന്‍ താന്‍ സന്നദ്ധനാണ് എന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്നാണ് പി.ജയരാജൻ പറഞ്ഞത്. പാർട്ടിയുടെ താൽപര്യത്തിൽനിന്നും നാടിന്റെ താൽപര്യത്തിൽനിന്നും വ്യതിചലിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.