Timely news thodupuzha

logo

ബഹിരാകാശത്ത് നിന്ന് അസാധാരണമായ റേഡിയോ തരംഗങ്ങൾ

യു.എസ്: ബഹിരാകാശവുമായി ബന്ധപ്പെട്ട് വിചിത്രമായ പല കാര്യങ്ങളും നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അന്യഗ്രഹ ജീവികൾ.

നിരവധി ബഹിരാകാശ ഏജൻസികൾ മറ്റ് പ്ലാനുകളിൽ ജീവൻ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അത്തരം തെളിവുകളൊന്നും കണ്ടെത്തിയില്ല. അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള അസാധാരണമായ ചില സിഗ്നലുകളെക്കുറിച്ചുള്ള വാർത്തകൾ ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത് ആളുകൾക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

അസാധാരണമായ ഇടവിട്ടുള്ള ഈ റേഡിയോ സിഗ്നൽ ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. The Conversation.com പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഇതുവരെ അത്തരം സിഗ്നലുകൾ വന്നിട്ടില്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.

ഈ റിപ്പോർട്ട് ജനങ്ങളിൽ ആകാംക്ഷയും ഭയവും ഉളവാക്കിയിട്ടുണ്ട്. ഈ വിചിത്രമായ സിഗ്നലുകൾ ചിലപ്പോൾ ഒരു നീണ്ട ട്യൂണിനോട് സാമ്യമുള്ളതാണെന്നും ചിലപ്പോൾ അത് ഒരു മിന്നൽ ഫ്ലാഷായി ദൃശ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്രയും ദൈർഘ്യമുള്ള സിഗ്നലിന്‍റെ ഉത്ഭവം ദുരൂഹമായി തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു. സാവധാനത്തിൽ കറങ്ങുന്ന ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നാണ് സിഗ്നലുകൾ വരുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞർ സംശയിക്കുന്നു. അടുത്തിടെ, നാസയുടെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര സംഘം ഭൂമിയിൽ നിന്ന് 40 പ്രകാശവർഷം അകലെ ഒരു പുതിയ ഗ്രഹം കണ്ടെത്തി.

ഈ ഗ്രഹത്തിന് ഭൂമിക്ക് സമാനമായ വലിപ്പവും അന്തരീക്ഷവുമുണ്ട്. ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റിൻ്റെ (TESS) സഹായത്തോടെയാണ് കണ്ടെത്തൽ.

Leave a Comment

Your email address will not be published. Required fields are marked *