കണ്ണൂർ: സി.പി.എം പ്രവർത്തകരെ ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കി. കണ്ണൂരിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുൾപ്പെടെ ഇതിൽ ഉണ്ട്.
എം.അഖിൽ, സേവ്യർ, റാംഷ തുടങ്ങിയ പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും ബ്രാഞ്ച് അംഗം സകേഷിനും എതിരെയാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്. നടപടിയുടെ കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഘടകകക്ഷി നേതാവിൻറെ മകനുമായി ചേർന്ന് നടത്തിയ ക്രിപ്റ്റോ ട്രെഡിങ്ങ് ഇടപാടാണ്.
കോടികളുടെ ഇടപാട് കേരള കോൺഗ്രസ് നേതാവിൻറെ മകനുമായി നടത്തിയെന്ന് പാർട്ടി കണ്ടെത്തുകയായിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് പാർട്ടി നടപടിയെടുക്കുക ആയിരുന്നു.