ഇടുക്കി: റാപ്പർ വേടൻ തെറ്റ് തിരുത്തുന്നുവെന്ന് പറയുന്നത് ലോകത്തിന് നൽകുന്ന വലിയൊരു മെസേജാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അത്തരത്തിലുള്ള ഒരു കലാകാരനെ താഴ്ത്തി വയ്ക്കുകയല്ല മറിച്ച് അവനാവശ്യമായ അംഗീകാരം കൊടുക്കുകയും അവനിലൂടെ പൊതുജനങ്ങളിലേക്ക് ഈ വലിയ മെസേജ് എത്തിക്കുകയുമാണ് ചെയ്യേണ്ടത്. അതിന് വേണ്ടി തന്നെയാണ് ഈ സംഭവത്തിന് ശേഷമുള്ള ആദ്യ പരിപാടി ഇടുക്കി ജില്ലയിൽ തന്നെ സംഘടിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും കലാ വാസനയുള്ള ആളുകൾ വളർന്ന് വരുമ്പോൾ സമൂഹത്തിന്റെ പുരോഗതിയിൽ മാറ്റമുണ്ടാകും. അത്തരത്തിലുള്ളവരെ ഉയർത്തി കൊണ്ടു വരാൻ വേണ്ടിയുള്ള വേടന്റെ പരിശ്രമം അംഗീകരിക്കേണ്ടതാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. മംഗളം ദിനപത്രം സംഘടിപ്പിച്ച ഹൈറേഞ്ച് മേഖല വികസന സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം വേടനെ പറ്റി പരാമർശിച്ചത്.
വേടൻ തെറ്റ് തിരുത്തുന്നുവെന്ന് പറയുന്നത് ലോകത്തിന് നൽകുന്ന വലിയൊരു മെസേജാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
