കേരള യൂണിവേഴ്സിറ്റി കലോത്സവ വിവാദം; വൊളന്‍റിയറായി എത്തിയത് എസ്.എഫ്.ഐ പുറത്താക്കിയ കത്തിക്കുത്ത് കേസ് പ്രതി
തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവ കോഴ വിവാദത്തിൽ എസ്.എഫ്.ഐ പുറത്താക്കിയ കത്തിക്കുത്ത് കേസിലെ പ്രതിയും വോളന്‍റിയറായി പ്രവർത്തിച്ചിരുന്നതായി വിവരം. എസ്.എഫ്.ഐയിൽ നിന്നും പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയാ സെക്രട്ടറി ആരോമലാണ് വോളന്‍റിയറായി പ്രവര്‍ത്തിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം, വിധി കർത്താവ് ഷാജിയുടെ മരണത്തിൽ കണ്ണൂരിൽ നിന്നുളള അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തി. ഇവർ യൂണിവേഴ്സിറ്റി കോളെജിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നൽകി.