തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അവസരവാദത്തിൻ്റെ ആൾരൂപമായി മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് വിജയത്തിനായി എസ്ഡിപിഐയുമായും പിഡിപിയുമായും ആർഎസ്എസുമായും മുഖ്യമന്ത്രി കൂട്ടുകൂടും. എസ്ഡിപിഐയുമായി കൂട്ടുകുടുമ്പോൾ പിണറായി വിജയൻ ആദ്യം ചെയ്യേണ്ടത്.
എസ്ഡിപിഐക്കാർ കൊന്ന അഭിമന്യുവിൻറെ വീട്ടിൽ പോയി അവരുടെ മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് ചോദിക്കുകയാണ്. എന്ത് ചെയ്താലും തെരഞ്ഞെടുപ്പിൽ ജയിക്കാൻ പോകുന്നില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി നേരിട്ടൊരു സംവാദത്തിലേർപ്പെടാനുള്ള സ്ഥലവും തീയതിയും അദ്ദേഹം അറിയിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അദ്ദേഹം അത് സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയുള്ളതാക്കി മാറ്റി. അങ്ങനെ നടത്തുന്നതിൽ കുഴപ്പമില്ല. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് എവിടെ മുക്കിയെന്ന് അന്വേഷിക്കണം. രക്തസാക്ഷി ഫണ്ട് മുക്കിയത് അന്വേഷിച്ചത് ശേഷമാണ് തങ്ങളോട് കണക്ക് ചോദിക്കേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.






