Timely news thodupuzha

Kerala news

കേരളത്തിൽ ബി.ജെ.പിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ നിന്ന് ഒറ്റ സീറ്റും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കൾ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും നാടിൻറെ സ്വൈരം തകർക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എസ്‌ഡിപിഐ നേമത്ത് എൽഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. നാടിൻറെ ഭദ്രത സംരക്ഷിക്കാൻ കഴിയുന്നത് എൽഡിഎഫിനാണെന്നു തോന്നുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യും. അതുകൊണ്ട് അവർക്ക് എന്തെങ്കിലും സ്ഥാപിത …

കേരളത്തിൽ ബി.ജെ.പിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More »

മഹാ പ്രളയത്തിന് കാരണം കൃത്യസമയത്ത് ഡാം തുറക്കാത്തതിനാലെന്ന് മാത്യു കുഴൽനാടൻ; ആരോപണം നിഷേധിച്ച് കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: 2018ലെ മഹാ പ്രളയത്തിന് കാരണം കൃത്യസമയത്ത് ഡാം തുറക്കാത്തതിനാലാണെന്നും ഉദ്യോ​ഗസ്ഥർ അഴിമതി നടത്തിയെന്നുമുള്ള മാത്യു കുഴൽ നാടൻ എം.എൽ.എയുടെ ആരോപണത്തിൽ മറുപടിയുമായി വൈദ്യുത മന്ത്രി കെ കൃഷ്ണൻ‌ കുട്ടി. 2018 ലെ പ്രളയം മനുഷ്യ നിർമിതമാണെന്നും പിണറായി സർക്കാരാണ് ഇതിന് പിന്നിലെന്നുമാണ് മാത്യു കുഴൽ നാടൻ ആരോപിച്ചത്. ഇത് സംബന്ധിച്ച് കൃഷ്ണൻ കുട്ടിയുടെതെന്ന് ആരോപിക്കുന്ന ശബ്ദ രേഖയും മാത്യു കുഴൽ നാടൻ പുറത്തു വിട്ടിരുന്നു. ഇതിനെതിരേയാണ് മന്ത്രി രംഗത്തെത്തിയത്. കനത്ത മഴ മൂലമാണ് പ്രളയമുണ്ടായതെന്ന് ഐഐടി …

മഹാ പ്രളയത്തിന് കാരണം കൃത്യസമയത്ത് ഡാം തുറക്കാത്തതിനാലെന്ന് മാത്യു കുഴൽനാടൻ; ആരോപണം നിഷേധിച്ച് കെ കൃഷ്ണൻകുട്ടി Read More »

ശബരിമലയിലെ യുവതീ പ്രവേശനം; കോടതി വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ചൊവ്വാഴ്ച കേസിൽ വാദം ആരംഭിക്കാനിരിക്കെ‍‍യാണ് കേന്ദ്രം കോടതി‍ൽ നിലപാടറിയിച്ചത്. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറും, വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുത് എന്നിവയുൾപ്പെടെയുള്ള പ്രധാന വാദങ്ങൾ ഉൾക്കൊള്ളിച്ച് 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ചൊവ്വാഴ്ച ആരംഭിക്കുന്ന വാദം വ്യാഴാഴ്ചവരെ നീളും. ചീഫ് ജസ്റ്റിസ് …

ശബരിമലയിലെ യുവതീ പ്രവേശനം; കോടതി വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ Read More »

നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചു; വൈക്കത്ത് സി.പി.ഐ ഓഫീസിൽ തൂങ്ങിമരിച്ച് കർഷകൻ

കോട്ടയം: വൈക്കത്ത് തലയാഴം സി.പി.ഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സി.പി.ഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സി.പി.ഐ നേതൃത്വത്തിനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 48 മണിക്കൂർ ഡ്രൈ ഡേ; മദ്യ ശാലകൾ ഇന്ന് വൈകിട്ട് ആറ് മുതൽ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച് വൈകിട്ട് ആറ് മുതൽ വ്യാഴാഴ്ച്ച(ഏപ്രിൽ ഒമ്പത്) വൈകിട്ട് ആറ് വരെ മദ്യ ശാലകൾ തുറക്കില്ല. വിദേശമദ്യ ചില്ലറ വിൽപ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. 48 മണിക്കൂർ ഡ്രൈഡേയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തു നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ മണ്ഡലം വിട്ടു പോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

തിരുവനന്തപുരത്ത് മകന് ലഹരി എത്തിച്ചുനൽകുന്നയാളെ ഉപദ്രവിച്ച അച്ഛനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കരിക്കകത്ത് മകൻ്റെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടകംപള്ളി സ്വദേശി സതീഷ് കുമാർ‌ പിടിയിലായത്. മകന് ലഹരി എത്തിച്ചു നൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സതീഷ്കുമാർ പല തവണ വിലക്കിയിട്ടും മകന് വിജിൻ കഞ്ചാവും മദ്യവും എത്തിച്ചുകൊടുത്തിരുന്നതായാണ് പൊലീസ് പറയുന്നത്. സതീഷ്കുമാറിൻറെ മകൻറെ സുഹൃത്ത് വിജിൻ വിക്‌ടർ ആണ് ആക്രമിക്കപ്പെട്ടത്. വിജിൻ നിരവധി കേസുകളിൽ പ്രതിയാണ്. ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിന് സമീപത്ത് വെച്ചാണ് തർക്കമുണ്ടായത്. സതീഷ്കുമാർ …

തിരുവനന്തപുരത്ത് മകന് ലഹരി എത്തിച്ചുനൽകുന്നയാളെ ഉപദ്രവിച്ച അച്ഛനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു Read More »

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത നായന്മാരുടെ വീട്ടിലേ പോവൂവെന്ന് ജി സുധാകരൻ

അമ്പലപ്പുഴ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാതക്കെതിരേ അധിക്ഷേപ പരാമർശവുമായി യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യുഡിഎഫിൻറെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സുധാകരൻറെ വിവാദ പരാമർശം. “സി.എസ്. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോവൂ എന്നും താൻ നായരാണെന്നറിയിക്കാൻ മുല്ലപ്പൂവോ, തുളസിപ്പൂവോ ചൂടി മാത്രമേ വോട്ട് ചോദിക്കാനിറങ്ങൂ. അമ്പലപ്പുഴയിൽ നിന്ന് നായൻമാരുടെ വോട്ടൊന്നും കിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുയാണ്.” എന്നുമായിരുന്നു സുധാകരൻറെ പരാമർശം. അതേസമയം, സുധാകരൻറെ പരാമർശത്തിൽ ആലോചിച്ച് …

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത നായന്മാരുടെ വീട്ടിലേ പോവൂവെന്ന് ജി സുധാകരൻ Read More »

പീ‌ഢന കേസിൽ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ. അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു. എന്നാൽ യുവതി ഫോൺ എടുത്തില്ല എന്നാണ് പൊലീസ് കണ്ടെത്തൽ. രഞ്ജിത്ത് നടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി വ്യക്തമാക്കി. രഞ്ജിത്തിന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. യുവതി പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ല. കേസുമായി ബന്ധപ്പെട്ട് നടൻ ബോബി കുര്യനേയും അസിസ്റ്റൻറ് ഡയറക്‌ടർ …

പീ‌ഢന കേസിൽ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ Read More »

പള്ളി ചട്ടമ്പി റിലീസ് ഏപ്രിൽ 10ന്; ട്രൈലർ റിലീസ് ചെയ്തു

കൊച്ചി: പള്ളി ചട്ടമ്പി ഏപ്രിൽ 10ന് റിലീസ് ചെയ്യും. ടോവിനോ തോമസിനെ നായകനക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയുന്ന ബിഗ് ബജ്‌ജറ്റ്‌ ചിത്രമാണ്. പള്ളിചട്ടമ്പി ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി. 1957 – 1958 കാലഘട്ടത്തിൽ ഇടുക്കിയിലെ മലയോര കാർഷിക ഗ്രാമത്തിൽ നടക്കുന്ന സംഭവ വികസങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. തൊടുപുഴ, മലങ്കര, കുടയത്തൂർ, അഞ്ചിരി, വണ്ണപ്പുറം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.

നാൽപ്പതാം വർഷവും കാൽനടയായി മലയാറ്റൂർ മല കയറി റോഷി അ​ഗസ്റ്റിൻ

ഇടുക്കി: പതിവ് തെറ്റിക്കാതെ ഇത്തവണവയും മലയാറ്റൂർ മല ചവിട്ടി റോഷി അ​ഗസ്റ്റിൻ. നാൽപ്പതാം വർഷവും കാൽനടയായി തന്നെയാണ് റോഷിയും സംഘവും മലയാറ്റൂരിലേക്ക് പുറപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്ത് കത്തിക്കാളുന്ന വെയിലിനെ അവഗണിച്ചായിരുന്നു തീർത്ഥാടനം. വെള്ളിയാഴ്ച്ച അർദ്ധ രാത്രിയോടെ മല ചവിട്ടുകയും ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു സംഘം അദ്ദേഹത്തെ അനുഗമിച്ചു. രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് സഞ്ചരിച്ചത്. മീങ്കുന്നം പള്ളിയുടെ മുൻപിലായി കുറച്ചു നേരം വിശ്രമിച്ച ശേഷമാണ് ബാക്കി യാത്ര …

നാൽപ്പതാം വർഷവും കാൽനടയായി മലയാറ്റൂർ മല കയറി റോഷി അ​ഗസ്റ്റിൻ Read More »

ഐഷ പോറ്റിക്ക് നേരെ അസഭ്യവർഷം, സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു

കൊല്ലം: കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഐഷാ പോറ്റിക്കുനേരെ സിപിഎം പ്രവർത്തകർ അസഭ്യവർഷം നടത്തിയതായി പരാതി. സംഭവത്തിൽ കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. പ്രചാരണ പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചുകൊണ്ടായിരുന്നു അസഭ്യവർഷം. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഐഷാ പോറ്റിയുടെ സ്വീകരണപര്യടനം കരീപ്ര ചൂരപ്പൊയ്കയിൽ എത്തിയതായിരുന്നു. റോഡരികിൽ നിൽക്കുകയായിരുന്ന ഇരുവരും അയിഷാ പോറ്റിയുടെ വാഹനം തടയാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. വഞ്ചന കാട്ടിയതല്ലേ എന്ന് ചോദിച്ചായിരുന്നു പ്രവർത്തകർ ഐഷാപോറ്റിക്കുനേരെ തിരിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ …

ഐഷ പോറ്റിക്ക് നേരെ അസഭ്യവർഷം, സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു Read More »

ദേവനും കിറ്റും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി; റ്റി.എൻ പ്രതാപനെതിരെ തെരഞ്ഞടുപ്പ് കമ്മിഷന് പരാതി നൽകും

തൃശൂർ: കിറ്റ് വിവാദത്തിൽ മണലൂർ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെതിരേ ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും. നടനും ബിജെപി നേതാവുമായ ദേവൻറെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തി എന്നു കാണിച്ചാണ് പരാതി. കിറ്റുമായി ദേവന് ബന്ധമില്ലെന്നും കിറ്റ് വിവാദം റ്റി.എൻ പ്രതാപൻറെ പൊറോട്ടുനാടകം ആണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർഥി കെ.കെ അനീഷ് കുമാർ ആരോപിച്ചു. ‘‘സൂപ്പർ മാർക്കറ്റ് ഉടമ എസ്എൻഡിപി നേതാവാണ്. സാമുദായിക നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ ദേവൻ കാണാൻ എത്തിയത്. സൂപ്പർ മാർക്കറ്റിൻറെ ഉടമ …

ദേവനും കിറ്റും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി; റ്റി.എൻ പ്രതാപനെതിരെ തെരഞ്ഞടുപ്പ് കമ്മിഷന് പരാതി നൽകും Read More »

കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവം; പൊലീസ് കേസെടുത്തു

മലപ്പുറം: വേങ്ങരയിൽ കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവത്തിൽ കേസെടുത്ത് കോട്ടക്കൽ പൊലീസ്. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവം നാശനഷ്ടം ഉണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യവിരുദ്ധർ തീ ഇട്ടതാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിന് തീയിട്ടത്.

10 വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ച രണ്ട് മദ്രസ അധ്യാപകർ അറസ്റ്റിൽ

ബിജ്‌നോർ: 10 വയസുകാരനെ ക്രൂരമായി മർദിച്ച മദ്രസ അധ്യാപകർ അറസ്റ്റിൽ. മർദനത്തിൻറെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് യുപിയിലെ സഹാറൻപൂരിൽ 25, 30 വയസുള്ള രണ്ട് അധ്യാപകരാണ് അറസ്റ്റിലായത്. ഒരു അധ്യാപകൻ കുട്ടിയെ വടികൊണ്ട് അടിക്കുന്നതും മറ്റൊരാൾ കുട്ടിയെ പിടിച്ചുനിർത്തുന്നതും വീഡിയോയിൽ കാണാം. മൂന്നാമതൊരാൾ സംഭവം ഫോണിൽ പകർത്തിയതായാണ് വിവരം. ഗംഗോ പൊലീസ് സ്റ്റേഷനിൽ പ്രദേശവാസി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. വീഡിയോയും പൊലീസിന് കൈമാറി. എട്ട് മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ …

10 വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ച രണ്ട് മദ്രസ അധ്യാപകർ അറസ്റ്റിൽ Read More »

ചൂരൽമല ദുരന്തം; ശ്രുതിയ്ക്ക് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് സി.പി.എം, കള്ളക്കഥയെന്ന് കോൺഗ്രസ്

വയനാട്: ചൂരൽമല ദുരന്തത്തിൻറെ ഇരയായ ശ്രുതിയെ റ്റി സിദ്ധിഖ് പറ്റിച്ചതായി സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നൽകുമെന്ന് സിദ്ധീഖ് പറയുന്നത് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ട്. വീട് ലഭിക്കുമെന്ന ധാരണയിൽ സർക്കാർ വാഗ്ദാനം ചെയ്ത ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ വാങ്ങി. പക്ഷേ ഇതുവരെയും സിദ്ധിഖ് വാഗ്ദാനം ചെയ്ത വീട് ലഭിച്ചിട്ടില്ല. പണം തിരികെ നൽകാമെന്നും ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രുതി വീണ്ടും …

ചൂരൽമല ദുരന്തം; ശ്രുതിയ്ക്ക് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് സി.പി.എം, കള്ളക്കഥയെന്ന് കോൺഗ്രസ് Read More »

ബസിൽ യാത്ര ചെയ്യവേ കൈ പുറത്തിട്ടു; മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ ഇടിച്ച് രണ്ട് കുട്ടികൾക്ക് പരുക്ക്:

മലപ്പുറം: ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരുക്ക്. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസുകാരി ആരിഫ, രണ്ട് വയസുള്ള ഹാഷീം എന്നിവർക്കാണ് പരുക്കേറ്റത്. ടോൾ പ്ലാസ കടന്നുപോകുന്നതിനിടെ ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോഴാണ് തൂണിൽ തട്ടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിൻറെ കല്യാണചടങ്ങിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പ്: തൊടുപുഴ നിയോജക മണ്ഡലത്തിൽ ആദ്യ വോട്ട് മുതിർന്ന പൗരന്മാർക്ക്

ഇടുക്കി: വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ വേറിട്ട മാതൃകയുമായി ഇടുക്കി. ജനാധിപത്യ പ്രക്രിയയിൽ മാതൃകാപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തൊടുപുഴ നിയോജക മണ്ഡലത്തിൽ വേറിട്ടൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നു. ഏപ്രിൽ 9 ന് വോട്ടെടുപ്പ് ദിനത്തിൽ തൊടുപുഴ നിയോജക മണ്ഡലത്തിലെ 229 പോളിംഗ് സ്റ്റേഷനുകളിലും ആദ്യ വോട്ട് രേഖപ്പെടുത്തുന്നത് മുതിർന്ന പൗരന്മാരായിരിക്കും. അനുഭവസമ്പത്തിനോടുള്ള ആദരവും, പൗരബോധവും ഉയർത്തിപ്പിടിക്കുന്ന ഈ നീക്കം ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.ജില്ലാ ഭരണകൂടത്തിന്റെ സ്വീപ്പ്(സിസ്‌റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻ്റ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി …

നിയമസഭാ തിരഞ്ഞെടുപ്പ്: തൊടുപുഴ നിയോജക മണ്ഡലത്തിൽ ആദ്യ വോട്ട് മുതിർന്ന പൗരന്മാർക്ക് Read More »

വണ്ണപ്പുറം ബ്ലാത്തികവലയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ: വണ്ണപ്പുറം ബ്ലാത്തികവലയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. കാറിൽ സഞ്ചരിച്ചിരുന്ന രാജകുമാരി സ്വായദേശികളായ രവി, മകൾ അരുന്ധതി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹ ആവിശ്യത്തിനായി വണ്ണപ്പുറത്തേക്ക് വരിക ആയിരുന്നു ഇവർ. വണ്ണപ്പുറത്ത് നിന്നും മുരിക്കാശേരിക്ക് പോവുകയായിരുന്നു ആംബുലൻസ്. പരിക്കേറ്റ കാർ യത്രികരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

പോലീസ് സന്നാഹത്തിന്റെ സന്നിധ്യത്തിൽ നാരങ്ങാനം കുരിശടിയിലേയ്ക്ക് ദുഃഖ വെള്ളി പരിഹാര പ്രദിക്ഷണം നടത്തി

വണ്ണപ്പുറം: വലിയ പോലീസ് സന്നാഹത്തിന്റെയും വനം, റവന്യു വകുപ്പുദ്യോഗസ്ഥരുടെയും സന്നിധ്യത്തിൽ തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിയിലെ വിശ്വാസികൾ നാരങ്ങാനം കുരിശടിയിലേയ്ക്ക് ദുഃഖ വെള്ളി പരിഹാര പ്രദിക്ഷണം നടത്തി. പട്ടയമില്ലാത്ത ഭൂമിയിൽ കുരിശ് സ്ഥാപിച്ചതിന്റ പേരിൽ കഴിഞ്ഞ വർഷം ഏപ്രിൽ 12-ന് വനം വകുപ്പ് ഇവിടെ സ്ഥാപിച്ചിരുന്ന കുരിശ് പിഴുതു കൊണ്ടു പോയിരുന്നു. എന്നാൽ കുരിശ് സ്ഥാപിച്ചത് വനം വകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് ആറ് പതിറ്റാണ്ടുകൾ മുൻപുള്ള കൈവശഭൂമിയിലാണെന്നും ഒരു വിശ്വാസി പള്ളിക്ക് എഴുതി നൽകിയ സ്ഥലമാണിതെന്നും പള്ളി …

പോലീസ് സന്നാഹത്തിന്റെ സന്നിധ്യത്തിൽ നാരങ്ങാനം കുരിശടിയിലേയ്ക്ക് ദുഃഖ വെള്ളി പരിഹാര പ്രദിക്ഷണം നടത്തി Read More »

ഗുരുതര പരുക്കേറ്റ പാലക്കാട് സ്വദേശി കോട്ടയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക്

പാലാ: വാഹനാപകടത്തിൽ മസ്തിഷ്കത്തിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ 31 വയസ്സുകാരന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൂടെ പുനർജന്മം. ട്രോമാറ്റിക് ബ്രെയിൻ ഇൻജുറിക്ക് ഒപ്പം, രണ്ട് വശങ്ങളിലെയും മസ്തിഷ്ക കോശങ്ങൾ നശിക്കുന്ന അതീവ ഗുരുതരമായ അവസ്ഥ (ബൈലാറ്ററൽ സെറിബെല്ലാർ ഇൻഫാർക്ഷൻ ) ബാധിച്ച പാലക്കാട് സ്വദേശിയായ യുവാവിനെയാണ് അതിവിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.‌ റോഡ് അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ഒന്നിലധികം ഒടിവുകൾ, സുഷുമ്‌ന നാഡിക്ക് അമർച്ച, …

ഗുരുതര പരുക്കേറ്റ പാലക്കാട് സ്വദേശി കോട്ടയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക് Read More »

രഞ്ജിത് തിങ്കളാഴ്ച്ച വരെ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: യുവനടിയെ ലൈംഗികമായ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചവരെ കസ്റ്റഡിയിൽ വിട്ടു . രഞ്ജിത്തിൻറെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിൽ വിശദമായി ചോദ്യം ചെയ്യാനായി മൂന്ന് ദിവസം കൂടി രഞ്ജിത്തിനെ കസ്റ്റഡിയിൽ വീടണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടെന്ന രഞ്ജിത്തിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ഇത് പരിഗണിച്ചില്ല. പുതുതായി നിർമിക്കുന്ന സിനിമയുടെ സെറ്റിൽ വച്ച് രഞ്ജിത് മോശമായി പെരുമാറിയെന്നാണ് ആരോപണം. യുവനടി ആദ്യം …

രഞ്ജിത് തിങ്കളാഴ്ച്ച വരെ പൊലീസ് കസ്റ്റഡിയിൽ Read More »

ഈ തെരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ: ഈ തെരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരങ്ങളാണെന്നും ഇടതുപക്ഷത്ത് യഥാർഥ ഇടതുപക്ഷമായി ആരുമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ആലപ്പുഴയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കേരളത്തിൽ സിപിഎം – ബിജെപി ബന്ധം വ്യക്തമാണെന്നും ഇടത് പക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. അവസരവാദ നിലപാടുള്ള നേതാക്കളാണ് ഒരു വിഭാഗം. ബിജെപി എന്നല്ല, ആരുടെ സഹായം നേടിയാലും കുഴപ്പമില്ല എന്നവരാണ് മറ്റൊരു വിഭാഗമെന്നും …

ഈ തെരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി Read More »

വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് പുറത്തുപറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കാസർഗോഡ്: വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പദ്ധതി പൂർത്തിയാക്കിയ ശേഷം കൃത്യമായ കണക്ക് പറയും. മുഖ്യമന്ത്രി ഇതുവരെ കണക്ക് പറഞ്ഞിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് സർവേകൾ പുറത്തുവരുന്നുണ്ട്. എല്ലാം തട്ടിക്കൂട്ട് സർവേകളാണ്. സർവേകളിൽ ഒരു കാര്യവുമില്ല. ഒപ്പത്തിനൊപ്പമാണെന്ന് വരുത്തിതീർക്കാൻ ശ്രമം. യഥാർത്ഥ ജനവിധി ഇതല്ല. ജനവികാരം പ്രതിഫലിക്കുന്നതല്ല. യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചുവരും. 100ലധികം സീറ്റുകൾ നേടുമെന്നും സതീശൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസ്; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സോണിയ ഗാന്ധിക്കെതിരേ ഇതുവരെ ഒരു തെളിവും വന്നിട്ടില്ലെന്നും ആകെ പുറത്ത് വന്നത് ചിത്രങ്ങൾ മാത്രമാണെന്നും എം.എ ബേബി പറഞ്ഞു. പ്രധാന പ്രതികൾ എല്ലാം കണ്ടു മുട്ടിയത് സോണിയുടെ വീട്ടിലാണ്. ഇത്ര പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലത്ത് ഒന്ന് അധികം തവണ ചെല്ലുന്നു. സംശയത്തിന് ഒരുപാട് സാധ്യതയുണ്ട്. കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ടെന്നും എം.എ. ബേബി പറഞ്ഞു. പത്‌മകുമാറിന് സ്വർണകൊള്ളയിൽ …

ശബരിമല സ്വർണക്കൊള്ള കേസ്; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി Read More »

വേനലവധിക്ക് ജ്യൂസ് കടയിൽ ജോലിക്ക് കയറിയ പതിനഞ്ച് വയസ്സുകാരൻ മലപ്പുറത്ത് ഷോക്കേറ്റ് മരിച്ചു

മലപ്പുറം: ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. അരീക്കോട് സ്വദേശി പി.കെ മുഹമ്മദ് ഷാമിലാണ്(15) മരിച്ചത്. സ്‌കൂൾ അവധി ദിനമായതിനാൽ കാവനൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ സഹായിയായി എത്തിയതായിരുന്നു ഷാമിൽ. ഇവിടെ വച്ചാണ് ഷോക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ ഉടനെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തവരാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വ്യാഴാഴ്ച ഖബറടക്കും.

പ്രളയത്തിൽ ഭവന രഹിതർ ആയവർക്ക് സർക്കാരും സന്നദ്ധ സംഘടനകളും നിർമ്മിച്ചു നൽകിയ വീടുകൾ ആൾതാമസം ഇല്ലാതെ കാടുകയറി നശിക്കുന്നു

ഇടുക്കി: 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടുകൾ നഷ്ടപ്പെട്ടവർക്കാണ് സർക്കാരും മറ്റ് സന്നദ്ധ സംഘടനകളും വീടുകൾ വച്ച് നൽകിയത്. ഉപേക്ഷിക്കപ്പെട്ട വീടുകൾ പ്രളയത്തിൽ നഷ്ടപ്പെട്ടതിന്റെ രേഖ കാണിച്ച് വീട് ഉള്ളവർ തന്നെ വീണ്ടും വീട് സ്വന്തമാക്കിയതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇടുക്കി മണിയാറൻ കുടിയിൽ ഇത്തരത്തിൽ അഞ്ചു വീടുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വൈദ്യുതി കണക്ഷൻ ഉൾപ്പെടെ ഉണ്ട്. പ്രധാന ഹൈവേയോട് ചേർന്ന് തന്നെയാണ് വീടുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ജല സൗകര്യവും ഉണ്ട്. എന്നാൽ ഇവിടെ താമസിക്കാൻ മാത്രം ആളുകൾ …

പ്രളയത്തിൽ ഭവന രഹിതർ ആയവർക്ക് സർക്കാരും സന്നദ്ധ സംഘടനകളും നിർമ്മിച്ചു നൽകിയ വീടുകൾ ആൾതാമസം ഇല്ലാതെ കാടുകയറി നശിക്കുന്നു Read More »

സ്ത്രീ സമൂഹത്തെ അധിക്ഷേപിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ ഒറ്റയ്ക്ക് പോരാടിയ എ പി രതീഷിന് വനിതാ കൂട്ടായ്മയുടെ ആദരം

മുവാറ്റുപുഴ: മണിയന്ത്രം സ്കൂൾ പരിസരത്ത് കഴിഞ്ഞ ഫെബ്രുവരി 21 ന് സ്ത്രീകൾക്ക് എതിരായി അശ്ലീയ വാക്കുകൾ ഉപയോഗിച്ച് എഴുതിയ ഫ്ളക്സ് ബോർഡ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ത്രീകൾ അടക്കം ആരും പ്രതികരിക്കാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് പൊതുപ്രവർത്തകനും സിവിൽ ഡിഫൻസ് അംഗവുമായ എ പി രതീഷ് തൻ്റെ നിലപാട് വ്യക്തമാക്കി പോലീസിൽ പരാതി നൽകി ബോർഡ് നീക്കം ചെയ്തു. ഇതിൽ പിൻതുണയറിയിച്ചാണ് വനിതാദിനത്തിൻ്റെ ഭാഗമായി സാമൂഹിക പ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള മോളി ജെയിംസിന്റെ നേതൃത്വത്തിൽ മലർവാടി സ്ത്രീ …

സ്ത്രീ സമൂഹത്തെ അധിക്ഷേപിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ ഒറ്റയ്ക്ക് പോരാടിയ എ പി രതീഷിന് വനിതാ കൂട്ടായ്മയുടെ ആദരം Read More »

മൂന്നാറിൽ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ട കടുവയെ തേക്കടി വനത്തിൽ തുറന്ന് വിട്ടു

‌ഇടുക്കി: മൂന്നാറിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട കടുവയെ തേക്കടിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വനത്തിൽ തുറന്ന് വിട്ടു. മറയൂർ പാമ്പൻ മല പുതുക്കാട് ഫീൽഡ് നമ്പർ 68 ഭാഗത്താണ് ചൊവ്വാഴ്ച വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ പെട്ടത്. മൂന്നാറിൽ നിന്നും മയങ്ങുന്നതിനുള്ള മരുന്ന് നല്കിയ കടുവ തേക്കടിയിലെത്തിച്ചപ്പോഴും മയക്കത്തിലായിരുന്നു മയക്കം വിട്ട് മാറാനുള്ള ഇൻജക്ഷൻ നൽകിയ കടുവ ഏതാനും സമയത്തിനുള്ളിൽ മയക്കം വിട്ട് ഉഷാറായി. ഇന്നലെ പുലർച്ചയോടെ തേക്കടിയിലെത്തിച്ച കടുവയെ രാവിലെ തന്നെ …

മൂന്നാറിൽ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ട കടുവയെ തേക്കടി വനത്തിൽ തുറന്ന് വിട്ടു Read More »

അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു

തൊടുപുഴ: യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു. അൻപതു നോമ്പിലെ വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമായ ഇന്ന് വിനയത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ചടങ്ങുകളാണ് പള്ളികളിൽ നടന്നത്. അന്ത്യഅത്താഴ വേളയിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചതിനെ അനുസ്മരിച്ച്, പള്ളികളിൽ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകുന്ന കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർത്ഥനകളുംനടന്നു. തൊടുപുഴ ഈസ്റ്റ് വിജ്ഞാനാ മാതാ പള്ളിയിൽ കാൽ …

അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു Read More »

ക്ഷേമപെൻഷൻ 3,000 വാ​ഗ്ദാനം ചെയ്ത് എൽ.ഡി.എഫും പ്രകടന പത്രിക പുറത്തിറക്കി

കോഴിക്കോട്: തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫിൻറെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനടക്കം ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ചായിരുന്നു പത്രിക പ്രകാശനം 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രകടന പത്രികയിലെ പ്രധാന വാ​ഗ്ദാനങ്ങൾ:- ക്ഷേമ പെൻഷൻ 3000 രൂപയാക്കും, കേരളത്തിൽ പഠിക്കുന്നവർ‌ക്ക് ജോലി ഉറപ്പ്, ലോകോത്തര ഉന്നത വിദ്യാഭ്യാസം, 60,000 വിദ്യാർഥികൾ‌ക്ക് ക്യാമ്പസ് പ്ലസ്മെൻറ്, കിടപ്പു രോഗികൾക്ക് സമ്പൂർണ സർക്കാർ പരിരക്ഷ, …

ക്ഷേമപെൻഷൻ 3,000 വാ​ഗ്ദാനം ചെയ്ത് എൽ.ഡി.എഫും പ്രകടന പത്രിക പുറത്തിറക്കി Read More »

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനൊപ്പം അൾട്രാവയലറ്റ് തരംഗങ്ങളുടെ സൂചിക ഉയർന്നു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് അഞ്ചിടത്താണ്. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, തൃത്താല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിർദേശത്തിൻറെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൊട്ടാരക്കര, കളമശേരി, ഒല്ലൂർ, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യരശ്മി നേരിട്ട് ശരീരത്തിൽ പതിക്കുന്നത് ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ഇടയാക്കുമെന്നും …

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ കേന്ദ്രം Read More »

തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ലെന്ന് പറഞ്ഞ് യുവാവ് വീടിന് തീയിട്ടു

തിരുവനന്തപുരം: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിൻറെ ഭാര്യ അമീനയുടെ സഹോദരി പുത്രനായ ഫൈസൽ(28) തീയിട്ടത്. കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസൽ ഷാജഹാൻറെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. എന്നാൽ വീട്ടുകാർ പണം നൽകാൻ കൂട്ടാക്കിയില്ല. ഇതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. കത്തി കൊണ്ട് സ്വന്തം കൈ ഞെരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇതിനിടെ വീടിന് തീയിടുമെന്ന് …

തിരുവനന്തപുരത്ത് കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ലെന്ന് പറഞ്ഞ് യുവാവ് വീടിന് തീയിട്ടു Read More »

യു.ഡി.എഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കി

കൊച്ചി: യു.ഡി.എഫിൻ്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. മുൻപ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾക്കൊപ്പം ഒട്ടനേകം വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയാണ് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. പ്രകട പത്രികയിലെ പ്രധാനപ്പെട്ട വാ​ഗ്ദാനങ്ങൾ: സ്ത്രീകൾക്ക് കെഎസ്ആർ‌ടി ബസിൽ സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും, എല്ലാ കുടുംബങ്ങൾക്കും ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്, …

യു.ഡി.എഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കി Read More »

രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമക്കേസ്; പിടിയിലായപ്പോൾ വാഹനത്തിലുണ്ടായിരുന്ന‍ ബോബി കുര്യനെ ചോദ്യം ചെയ്യും

കൊച്ചി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ ലൈംഗികാതിക്രമകേസിൽ അന്വേഷണം വിപുലമാക്കാൻ പ്രത്യേക അന്വേഷണസംഘം. ലൈംഗിക അതിക്രമം നടന്ന കാരവാനിൽ പൊലീസ് പ്രാഥമിക പരിശോധന നടത്തി. കാരവാന് അകത്ത് സിസിടിവികളില്ല. എന്നാൽ പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. സിനിമയുടെ ചിത്രീകരണത്തിനായി പ്രൊഡക്ഷൻ ടീം വാടകയ്ക്ക് എടുത്തിട്ടുള്ളതാണ് കാരവാൻ എന്നാണ് റിപ്പോർട്ട്. രഞ്ജിത്തിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന നടൻ ബോബി കുര്യൻ. ചിത്രത്തിലെ അസോസിയേറ്റ് ഡയറക്‌ടർ, രഞ്ജിത്തിൻറെ സഹായി എന്നിവരേ പൊലീസ് ചോദ്യം ചെയ്യും. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ ഉദയംപേരൂർ …

രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമക്കേസ്; പിടിയിലായപ്പോൾ വാഹനത്തിലുണ്ടായിരുന്ന‍ ബോബി കുര്യനെ ചോദ്യം ചെയ്യും Read More »

നിയമസഭാ തിരഞ്ഞെടുപ്പ്; ഇടുക്കി ജില്ലയിൽ ഹോം വോട്ടിങ്ങ് ആരംഭിച്ചു

ഇടുക്കി: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്താൻ കഴിയാത്തവർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുള്ള ഹോം വോട്ടിംഗ് ജില്ലയിൽ ആരംഭിച്ചു. ഭിന്നശേഷിക്കാർ85 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് സ്വന്തം വീടുകളിൽ നിന്ന് വോട്ട് രേഖപ്പെടുത്താം. ജില്ലയിൽ 5596 പേർക്കാണ് ഹോം വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുള്ളത്. 85 വയസ്സിന് മുകളിൽ പ്രായമുള്ള 4011 വോട്ടർമാരും, 1585 ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിംഗിന് അവസരം. ഹോം വോട്ടിംഗിനായി അഞ്ച് നിയോജകമണ്ഡലങ്ങളിലുമായി 75 ടീമുകളെയും സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് പോളിംഗ് …

നിയമസഭാ തിരഞ്ഞെടുപ്പ്; ഇടുക്കി ജില്ലയിൽ ഹോം വോട്ടിങ്ങ് ആരംഭിച്ചു Read More »

പീഡന പരാതിയെ തുടർന്ന് രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻ്റ് ചെയ്തു

‌കൊച്ചി: ലൈംഗിക പീഡനപരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് സസ്പെൻ്റ് ചെയ്ത് ഫെഫ്ക. ഫെഫ്ക ഡയറക്‌ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴിസ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്. ഫെഫ്ക ഡയറക്‌ടേഴ്സ് ‍യൂണിയൻറെ പ്രസിഡൻറ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ് വിജയൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡയറക്‌ടേഴ്സ് ‍യൂണിയൻറെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. പിന്നാലെ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻറെ പ്രസിഡൻറ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി. …

പീഡന പരാതിയെ തുടർന്ന് രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻ്റ് ചെയ്തു Read More »

ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ഹർ‌ജി നിലനിൽക്കുമെന്ന് കോടതി, സുരേഷ് ഗോപിയ്ക്ക് തിരിച്ചടി

കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എം.പിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹർജി നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി വിചാരണ നേരിടണമെന്നും അറിയിച്ചു. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി തള്ളുകയായിരുന്നു. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്ന് ആരോപിച്ചുമായിരുന്നു ഹർജി.

സംവിധായകൻ രജ്ഞിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ആദ്യ പരാതിക്കാരിയായ ബംഗാളി നടി

ന്യൂഡൽഹി: അറസ്റ്റിൽ പ്രതികരണവുമായി രഞ്ജിത്തിനെതിരേ ആദ്യം പരാതി നൽകിയ ബംഗാളി നടി. കർമ ആരെയും വെറുതെ വിടില്ലെന്നും പരാതി നൽകിയ നടിക്ക് നന്ദി പറയുന്നതായും അവർ പ്രതികരിച്ചു. പുതിയ സംഭവം രഞ്ജിത്ത് ഒരു നല്ല മനുഷ്യൻ അല്ലെന്ന് തെളിയിച്ചു. തനിക്ക് സംഭവിച്ചത് തുറന്നു പറയാൻ 15 വർഷം സമയമെടുത്തു. കാലതാമസമെന്ന സാങ്കേതിക കാരണം പറഞ്ഞ് തൻറെ കേസ് റദ്ദാക്കി. രഞ്ജിത്തിൻറെ ‘പാലേരിമാണിക്യം’ സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈം​ഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ആ കേസിൽ …

സംവിധായകൻ രജ്ഞിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ആദ്യ പരാതിക്കാരിയായ ബംഗാളി നടി Read More »

പിണറായി അവസരവാദത്തിൻ്റെ ആൾരൂപമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അവസരവാദത്തിൻ്റെ ആൾരൂപമായി മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് വിജയത്തിനാ‍യി എസ്ഡിപിഐയുമായും പിഡിപിയുമായും ആർഎസ്എസുമായും മുഖ്യമന്ത്രി കൂട്ടുകൂടും. എസ്ഡിപിഐയുമായി കൂട്ടുകുടുമ്പോൾ പിണറായി വിജയൻ ആദ്യം ചെയ്യേണ്ടത്. എസ്ഡിപിഐക്കാർ കൊന്ന അഭിമന്യുവിൻറെ വീട്ടിൽ പോയി അവരുടെ മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് ചോദിക്കുകയാണ്. എന്ത് ചെയ്താലും തെരഞ്ഞെടുപ്പിൽ ജയിക്കാൻ പോകുന്നില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി നേരിട്ടൊരു സംവാദത്തിലേർപ്പെടാനുള്ള സ്ഥലവും തീയതിയും അദ്ദേഹം അറിയിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹം അത് സോഷ്യൽ …

പിണറായി അവസരവാദത്തിൻ്റെ ആൾരൂപമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി എൻ.ഡി.എ

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി എൻഡിഎ. ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേരളത്തിൽ എയിംസ് കൊണ്ടുവരുമെന്നാണ് പത്രികയിലെ പ്രധാന വാഗ്ദാനം. പാവപ്പെട്ട കുടുംബങ്ങലിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ റീചാർജ്ജ് ഉള്ള ഭക്ഷ്യ ആരോഗ്യ സുരക്ഷ കാർഡ്, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ശൃംഖല, കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രോ സർവീസുകൾ ആരംഭിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. ക്ഷേത്രഭരണത്തിൽ ഭക്തരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ദേവസ്വം …

തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി എൻ.ഡി.എ Read More »

ഒരു കോടി രൂപയുടെ വെട്ടിപ്പാണ് നടന്നതെന്ന് വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയതാണെന്നും നടന്നത് ഒരു കോടി രൂപയുടെ വെട്ടിപ്പാണെന്നും മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. ധനരാജ് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റി. ഇതിൽ 25 ലക്ഷം മാത്രമാണ് തിരിച്ചുവന്നത്. 15 ലക്ഷം ഏരിയ കമ്മിറ്റിയിലേക്ക് പോയി. എന്നാലിത് രേഖകളിലില്ല. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സ്വകാര്യ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ പോയതിൻറെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. കൂടുതൽ തെളിവുകൾ ഇനിയും …

ഒരു കോടി രൂപയുടെ വെട്ടിപ്പാണ് നടന്നതെന്ന് വി കുഞ്ഞികൃഷ്ണൻ Read More »

സിപിഎം പറഞ്ഞ അച്ഛനും മകനുമെല്ലാം അവരുടെ സങ്കൽപ്പിക കഥാപാത്രങ്ങളാണ്; സലീം കുമാർ

കൊച്ചി: മാനസിക രോഗാവസ്ഥയെ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയതിനെതിരേ നടൻ സലിം കുമാർ. നടനെതിരേ ദ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് എന്ന സംഘടനയാണ് പരാതി നൽകിയത്. റ്റി.വിയിൽ വാർത്ത വന്നപ്പോഴാണ് ഇത്തരമൊരു പരാതി പോയത് അറിഞ്ഞത്. തന്നെ ആരും വിളിച്ച് പറഞ്ഞിട്ടില്ല. ഇതിന് പിന്നിൽ സിപിഎമ്മാണ്. അല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയമെന്നും സലിം കുമാർ ചോദിക്കുന്നു. പ്രസ്താവന പിൻവലിക്കില്ല, കേരളത്തിലെവിടെയാണ് ഇങ്ങനെയൊരു സ്ഥലം, സിപിഎം പറഞ്ഞ അച്ഛനും മകനുമെല്ലാം അവരുടെ …

സിപിഎം പറഞ്ഞ അച്ഛനും മകനുമെല്ലാം അവരുടെ സങ്കൽപ്പിക കഥാപാത്രങ്ങളാണ്; സലീം കുമാർ Read More »

രാഹുലിൻ്റെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട്. തിങ്കളാഴ്ച കേരളത്തിലെത്തിയ രാഹുൽ പ്രചാരണത്തിനിടെ പാടിയ പോറ്റിയേ കേറ്റിയേ എന്ന ഗാനത്തിന് മറുപടിയുമായാണ് ബൃന്ദ രംഗത്തെത്തിയത്. പാട്ടിന് മറുപാട്ടായി “പോറ്റിയെ സോണിയയെ കാണിച്ചത് ആരാപ്പാ” എന്നാണ് ബൃന്ദ കാരാട്ട് ചോദിച്ചത്. കോൺഗ്രസിൻറെ ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണെന്നും കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേത് പോലെ തന്നെ ഇവിടെയും ഈ ഗ്യാരണ്ടികളൊന്നും നടക്കില്ലെന്നും ബൃന്ദ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം പലയിടങ്ങളിലും കോൺ‌ഗ്രസ് …

രാഹുലിൻ്റെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട് Read More »

ട്രെയിനിന് നേരെ കല്ലേറ്, കോഴിക്കോട് വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു

കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണൻറെ താടിയെല്ലിനാണ് ഗുരുതര പരുക്കേറ്റത്. ഐശ്വര്യയുടെ പല്ലിനും പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി 10 മണിയോടെ ട്രെയിൻ ഫറോക്കിലെത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് കോഴിക്കോട് ട്രെയിൻ എത്തിയപ്പോൾ റെയിൽവേ പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സആലുവ യുസി കോളെജിലെ ബിരുദ വിദ്യാർഥിനിയാണ് ഐശ്വര്യ. സ്റ്റഡി ലീവിന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. …

ട്രെയിനിന് നേരെ കല്ലേറ്, കോഴിക്കോട് വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു Read More »

ഹിറ്റ്ലറുടെ വലംകൈ ഗീബൽസ് പുനർജനിച്ചാൽ നുണപ്രചാരണത്തിന്റെ ആശാനായ വി.ഡി സതീശന് ദക്ഷിണ വെയ്ക്കും; എം.എ ബേബി

വയനാട്: വി.ഡി സതീശനെ ഹിറ്റ്ലറുടെ വലംകൈ ഗീബൽസിനോട് ഉപമിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. നുണ ആവർത്തിച്ച് പറഞ്ഞാൽ ആളുകൾ അത് വിശ്വസിക്കും ആശയക്കുഴപ്പം ഉണ്ടാകും എന്ന സിദ്ധാന്തം ഗീബൽസിൻ്റേതാണ്. നുണപ്രചാരണത്തിന്റെ ആശാനാണ് ഹിറ്റ്ലറുടെ വലംകൈ ഗീബൽസ്. ഗീബൽസ് ഇപ്പോൾ പുനർജനിച്ചാൽ വെറ്റിലയും പാക്കുമായി വന്ന് പ്രതിപക്ഷ നേതാവിന്റെ കാൽക്കൽ വെക്കും. വയനാട് അമ്പലവയലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാദാപുരത്ത് എസ്.ഐയ്ക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു

നാദാപുരം: കോഴിക്കോട് നാദാപുരത്ത് അഡീഷണൽ എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു. പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ക‍യറിയ തെരുവുനായ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. നാദാപുരം സ്റ്റേഷനിലെ എഎസ്‌ഐയും കൊയിലാണ്ടി സ്വദേശിയുമായ മനോജ്, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പൊലീസ് സ്‌റ്റേഷന് സമീപത്തെ ആയിഷ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളികളായ അബ്ദുദുൽ ഹഖ്(56), അസ്മാമാഉൽ ഹഖ്(26) എന്നിവർക്ക് കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മൂന്നു പേരും ആശുപത്രിയിൽ ചികിത്സ തേടി.

ചക്കാമ്പുഴ ലൂർദ് മാതാ പള്ളിയിൽ നിന്ന് കുട്ടിക്കാലത്ത് തുടങ്ങിയ മലയാറ്റൂർ തീർത്ഥയാത്ര 40 ആം വർഷത്തിലും തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: ചക്കാമ്പുഴ ലൂർദ് മാതാ പള്ളിയിൽ നിന്ന് വിദ്യാർത്ഥി ആയിരിക്കുമ്പോൾ തുടങ്ങിയ മലയാറ്റൂർ തീർത്ഥയാത്ര 40 ആം വർഷത്തിലും തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചക്കാമ്പുഴ തറവാട്ടിൽ നിന്ന് സംഘത്തോടൊപ്പം കാൽനടയായി യാത്ര ചെയ്താണ് മന്ത്രി മല ചവിട്ടുന്നത്. ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നും ടോമി തീവള്ളി 25 ആം വർഷമാണ് മന്ത്രിയോടൊപ്പം മല കയറുന്നത്. മുൻപ് ശനിയാഴ്ച യാത്ര ആരംഭിച്ച് പുതുഞായറാഴ്ച മല കയറുവായിരുന്നു, എന്നാൽ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സമയക്കുറവിൻ്റെ പേരിൽ വ്യാഴാഴ്ച ചക്കാമ്പുഴ …

ചക്കാമ്പുഴ ലൂർദ് മാതാ പള്ളിയിൽ നിന്ന് കുട്ടിക്കാലത്ത് തുടങ്ങിയ മലയാറ്റൂർ തീർത്ഥയാത്ര 40 ആം വർഷത്തിലും തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

പ്രതിപക്ഷ നേതാവിന് മുന്നിൽ മുട്ടുമടക്കി മുഖ്യമന്ത്രി; പരസ്യ സംവാദത്തിൽ നിന്നും പിന്മാറി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ടുള്ള സംവാദത്തിനല്ലെന്നും താൻ ക്ഷണിച്ചത് ഫെയ്സ്ബുക്ക് വഴിയുള്ള സംവാദത്തിനാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി വി.ഡി. സതീശൻ രംഗത്തെത്തി. സംവാദത്തിൻറെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം …

പ്രതിപക്ഷ നേതാവിന് മുന്നിൽ മുട്ടുമടക്കി മുഖ്യമന്ത്രി; പരസ്യ സംവാദത്തിൽ നിന്നും പിന്മാറി Read More »

സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു; സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല; പരിഹസിച്ച് വി.ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രിയുടെ സംവാദ വെല്ലുവിളിയിൽ വീണ്ടും പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഇതു ശ്രദ്ധിക്കണമെന്നുമാണ് സതീശന്റെ പരിഹാസം. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്താമെന്ന് ആവർത്തിക്കുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മോട്ടോർ വാഹന നിയമത്തിൽ 20 മാറ്റങ്ങൾ

തിരുവനന്തപുരം: വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായകമായ 20 മാറ്റങ്ങൾ നിലവിൽ വന്നു. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ആർടിഒ ഓഫീസുകളിലെ തിരക്ക് കുറക്കാനും അഴിമതി ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡ്രൈവിങ് ലൈസൻസ് കാലാവധി സംബന്ധിച്ച പുതിയ ഇളവാണ്. സാധാരണക്കാരന്റെ ജീവിതം സുഗമമാക്കാനും വ്യാപാര സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ‘ജൻ വിശ്വാസ്’ ഭേദഗതി ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി …

മോട്ടോർ വാഹന നിയമത്തിൽ 20 മാറ്റങ്ങൾ Read More »