Timely news thodupuzha

logo

Crime

ഉത്തർപ്രദേശിൽ വെടിവയ്പ്പ്; പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശിൽ പൊലീസിനു നേരെയുണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. കനോജ് ജില്ലയിലുണ്ടായ ആക്രമണത്തിൽ 28 വയസ്സുള്ള കോൺസ്റ്റബിൾ സച്ചിൻ രാഥിയാണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ മുന്ന യാദവ് എന്നറിയപ്പെടുന്ന അശോക് കുമാറും കുടുംബവുമാണ് പൊലീസിനു നേരെ വെടിയുതിർത്തത്. പൊലീസിൻറെ തിരിച്ചടിയിൽ മുന്ന യാദവിനും മകനും വെടിയേറ്റു. ഇവരെ കനോജിലുള്ള ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇരുപതോളം കേസുകളിൽ പ്രതിയായിരുന്ന മുന്ന യാദവിനെതിരേ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ വീട്ടിലുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഛിഭ്രമോ, വിഷുൺഗഡ് സ്റ്റേഷനുകളിൽ …

ഉത്തർപ്രദേശിൽ വെടിവയ്പ്പ്; പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു Read More »

വ്യാജമദ്യനിർമാണം; ബി.ജെ.പി മുൻ പഞ്ചായത്ത് അംഗം അറസ്റ്റിൽ

തൃശൂർ: കോഴിഫാമിന്‍റെ മറവിൽ വൻ വ്യാജമദ്യനിർമാണം നടത്തിയ സംഘം പിടിയിൽ. കേന്ദ്രത്തിൽ നിന്ന് 15,000 കുപ്പി വ്യാജ വിദേശമദ്യവും 2,500 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. ബി.ജെ.പി മുൻ പഞ്ചായത്ത് അംഗവും നാടക നടനുമായ ലാൽ(50), കട്ടപ്പന സ്വദേശി ലോറൻസ്(52) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആളൂർ വെള്ളാഞ്ചറയിൽ ലാലിന്‍റെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ നിന്നാണ് വ്യാജമദ്യം പിടിച്ചെടുത്തത്. ഫാമിൽ കോഴിത്തീറ്റയും മറ്റും സൂക്ഷിച്ചിരുന്ന മുറിയിൽ പ്രത്യേകം അറയുണ്ടാക്കിയാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. ചാലക്കുടി ഡിവൈഎസ്പിയുടെ സ്ക്വാഡാണ് വ്യാജമദ്യം പിടിച്ചെടുത്തത്.

അസമിൽ ആദിവാസി യുവതിയെ തീയിട്ടു കൊന്നു

അസം: ദുർ മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് അസമിൽ ആദിവാസി യുവതിയെ തീയിട്ടു കൊന്നതായി റിപ്പോർട്ട്. അസമിലെ സോണിത്പുർ ജില്ലയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. സംഗീത കട്ടി എന്നു പേരുള്ള 30 വയസ്സുള്ള ആദിവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയൽക്കാരായ സൂരജ് ബാഗ്വാറും സുഹൃത്തുക്കളുമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഗീതയും അയൽക്കാരുമായി പല കാര്യങ്ങളിലും അഭിപ്രായഭിന്നയും കലഹവും പതിവായിരുന്നു. സംഗീത ദുർമന്ത്രവാദം ചെയ്യുന്നുവെന്നും …

അസമിൽ ആദിവാസി യുവതിയെ തീയിട്ടു കൊന്നു Read More »

സൽക്കാരത്തിന് മട്ടൻ വിഭവം ഇല്ലെന്ന് പറഞ്ഞ് വരനും കൂട്ടരും വിവാഹത്തിൽ നിന്ന് പിന്മാറി

ഹൈദരാബാദ്: വിവാഹ നിശ്ചയ വിരുന്നിൽ പെൺ വീട്ടുകാർ മട്ടൻ വിഭവം ഉൾപ്പെടുത്താത്തതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി വരനും കൂട്ടരും. ഹൈദരാബാദിലാണ് സംഭവം. നിസാമാബാദ് സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിൽ നടത്തിയ വിവാഹനിശ്ചയ വിരുന്നാണ് പ്രശ്നത്തിനു കാരണമായത്. നവംബറിലായിരുന്നു വിവാഹ നിശ്ചയം. ജഗ്തിയാലിൽ നിന്നെത്തിയ വരനും കൂട്ടരും ആട്ടിറച്ചിയുടെ മജ്ജ കൊണ്ടുണ്ടാക്കിയ വിഭവം വിളമ്പാഞ്ഞതിനെ തുടർന്നാണ് കലഹമുണ്ടാക്കിയത്. മെനുവിൽ ഈ വിഭവം ഉൾപ്പെടുത്തിയിട്ടില്ലെന്ന് പെൺ വീട്ടുകാർ പറഞ്ഞതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. ഇതോടെ പ്രശ്നത്തിൽ പൊലീസ് ഇടപെട്ടു. പെൺവീട്ടുകാർ …

സൽക്കാരത്തിന് മട്ടൻ വിഭവം ഇല്ലെന്ന് പറഞ്ഞ് വരനും കൂട്ടരും വിവാഹത്തിൽ നിന്ന് പിന്മാറി Read More »

ഇറാൻ റെവല്യൂഷണറി ഗാർഡിൻറെ മുതിർന്ന ഉപദേഷ്ടാവ് റാസി മൗസവി കൊല്ലപ്പെട്ടു

ടെഹ്റാൻ: സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിൻറെ മുതിർന്ന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻറെ വിദേശ വിഭാഗമായ ക്വാഡ്സ് ഫോഴ്സിൻറെ മുതിർന്ന ഉപദേഷ്ടാവ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ ഈ പ്രവൃത്തിക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റൈസി മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ഇതു വരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഡമാസ്കസിനോട് അടുത്തുള്ള സെയ്നാബിയ ജില്ലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടത്. മൂന്നു മിസൈലുകളാണ് മൗസവിയെ …

ഇറാൻ റെവല്യൂഷണറി ഗാർഡിൻറെ മുതിർന്ന ഉപദേഷ്ടാവ് റാസി മൗസവി കൊല്ലപ്പെട്ടു Read More »

മദ്യലഹരിയിൽ എസ്.ഐയെ ആക്രമിച്ചു

കണ്ണൂർ: തലശേരിയിൽ മദ്യലഹരിയിൽ എസ്.ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. കണ്ണൂർ കുളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മദ്യ ലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിച്ചിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് എസ്.ഐ ദീപ്തിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് യുവതി എസ്.ഐയെ ആക്രമിച്ചത്. ഇവർക്കെതിരേ നിരവധി കേസുകൾ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സൈഡ് നൽകിയില്ല, ബസ് ജീവനക്കാരൻ കാർ യാത്രക്കാരനെ പിടിച്ചിറക്കി മർദിച്ചു

കോഴിക്കോട്: ബസിന് സൈഡ് നൽകാഞ്ഞതിൻറെ പേരിൽ‌ ബസ് ജീവനക്കാരൻ കാർ യാത്രക്കാരനെ പിടിച്ചിറക്കി മർദിച്ചതായി പരാതി. വടകരയിലാണ് സംഭവം. കുടുംബവുമൊത്ത് സഞ്ചരിച്ചിരുന്ന സാജിദിനെയാണ് മർദിച്ചത്. സാജിദ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കാറിൽ വീട്ടിലേക്ക് വരുകയായിരുന്ന സാജിദിൻറെ കാറിനു കുറുകെ ബസ് നിർത്തിയതിനു ശേഷം ജീവനക്കാരൻ ഇറങ്ങി വന്ന് സാജിദിനെ കാറിന് പുറത്തേക്ക് വലിച്ചിറക്കിയാണ് മർദിച്ചത്. ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ സാജിദ് വടകര പൊലീസിൽ പരാതി നൽകി. പൊലീസ് …

സൈഡ് നൽകിയില്ല, ബസ് ജീവനക്കാരൻ കാർ യാത്രക്കാരനെ പിടിച്ചിറക്കി മർദിച്ചു Read More »

ഇന്ത്യൻ തീരങ്ങളിൽ ഡ്രോൺ ആക്രമണം, അറബിക്കടൽ മേഖലയിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ചു

ന്യൂഡൽഹി: ഇന്ത്യൻ തീരങ്ങളിൽ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം തുടർച്ചയായ സാ​ഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി നാവികസേന. അറബിക്കടൽ മേഖലയിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ഗൈഡഡ് മിസൈൽ വേധ കപ്പലുകളായ ഐ.എൻ.എസ് മോർമുഗാവോ, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് കൊൽക്കത്ത എന്നിവയെ വിവിധ മേഖലകളിൽ വിന്യസിച്ചത്. പി-8ഐ ലോങ്‌റേഞ്ച് പട്രോൾ എയർക്രാഫ്റ്റും നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറബിക്കടലിൽ ഗുജറാത്തിനു സമീപം എം വി ചെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ലൈബീരിയൻ പതാകയുണ്ടായിരുന്ന …

ഇന്ത്യൻ തീരങ്ങളിൽ ഡ്രോൺ ആക്രമണം, അറബിക്കടൽ മേഖലയിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ചു Read More »

മനുഷ്യക്കട​ത്തെന്ന് പേടി; ഫ്രാൻസിൽ തടഞ്ഞുവച്ച വിമാനം ഇന്ത്യയിലെത്തി

മുംബൈ: മനുഷ്യക്കട​ത്തെന്ന് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവച്ച വിമാനം മുംബൈയിലെത്തി. തടഞ്ഞുവച്ച് നാല് ദിവസത്തിന് ശേഷമാണ് വിമാനം ഇന്ത്യയിലേക്ക് എത്തിയത്. 303 യാത്രക്കാരുമായി തെക്കൻ അമേരിക്കയിലെ നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന എ 340 ആണ് പാരീസിലെ വാട്രി വിമാനത്താവളത്തിലാണ്‌ തടഞ്ഞു വച്ചത്‌. റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെയായിരുന്നു വിമാനം. വിമാനത്തിലുണ്ടായിരുന്ന 303 പേരും ഇന്ത്യൻ വംശജരാണെന്നാണ് വിവരം. യാത്രക്കാരിൽ മനുഷ്യക്കടത്തിന് ഇരയാവുന്നവരു​മുണ്ടെന്ന് പറഞ്ഞ് ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. യാത്രക്കാരെ സാങ്കേതികമായി കരുതൽ തടങ്കലിൽ വച്ചിരിക്കുകയായിരുന്നു. പുലർച്ചെ നാലോടെയാണ് …

മനുഷ്യക്കട​ത്തെന്ന് പേടി; ഫ്രാൻസിൽ തടഞ്ഞുവച്ച വിമാനം ഇന്ത്യയിലെത്തി Read More »

ഗാസ പ്രമേയം പാസാക്കി

ഐക്യരാഷ്ട്ര കേന്ദ്രം: യു.എൻ രക്ഷാസമിതി ഗാസ പ്രമേയം പാസാക്കി. വോട്ടെടുപ്പിൽ നിന്ന് അമേരിക്കയും റഷ്യയും വിട്ടുനിന്നു. ഉടൻ വെടിനിർത്തൽ ഉണ്ടാകണമെന്ന ആവശ്യം ഇല്ലാതെയാണ് പ്രമേയം പാസാക്കിയത്. ഇസ്രയേലും ഹമാസും വെടിനിർത്തൽ ഉടമ്പടി ഉണ്ടാക്കണമെന്ന ആവശ്യം മാത്രമാണ് പ്രമേയത്തിൽ ഉള്ളത്. അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയത്തിലെ വാചകത്തിൽ അമേരിക്ക എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ അമേരിക്ക പ്രമേയത്തിന് വീറ്റോ ചെയ്തേക്കുമെന്ന സംശയം ബലപ്പെട്ടിരുന്നു. എന്നാൽ വോട്ടെടുപ്പിന്റെ ഘട്ടമെത്തിയപ്പോൾ അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

കുഴി കുത്തി കഞ്ഞി നൽകിയ പരാമർശം; നടൻ കൃഷ്ണ കുമാറിനെതിരെ പട്ടികജാതി – പട്ടികവർഗ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: വീട്ടിൽ പണിയെടുക്കാനായി വന്നവർക്ക് പറമ്പിൽ കുഴി കുത്തി കഞ്ഞി നൽകിയതിനെ ന്യായീകരിക്കുന്ന തരത്തിൽ വീഡിയോ ചെയ്ത നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പട്ടികജാതി – പട്ടികവർഗ കമീഷൻ കേസെടുത്തു. സാമൂഹിക പ്രവർത്തകനും ദിശ പ്രസിഡന്റുമായ ദിനു വെയിൽ നൽകിയ പരാതിയിലാണ് നടപടി. വിഷയത്തിൽ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി പൊലീസ് കമീഷണറോട് കമീഷൻ നിർദേശം നൽകി. സാമൂഹിക പ്രവർത്തകയായ ധന്യ രാമനും കൃഷ്ണകുമാറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. …

കുഴി കുത്തി കഞ്ഞി നൽകിയ പരാമർശം; നടൻ കൃഷ്ണ കുമാറിനെതിരെ പട്ടികജാതി – പട്ടികവർഗ കമീഷൻ കേസെടുത്തു Read More »

അതിർത്തിയിൽ നുഴഞ്ഞു കയറ്റം, ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരിൽ അതിർത്തി വഴി നുഴഞ്ഞ് കയറാനുള്ള ശ്രമത്തെ സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഖോർ സെക്റ്ററിലെ അഖ്നൂറിലെ അതിർത്തി വഴി ശനിയാഴ്ച പുലർച്ചെയാണ് ആയുധധാരികളായ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഉടൻ തന്നെ സൈന്യം വെടിയുതിർത്തു. കൊല്ലപ്പെട്ട ഭീകരൻറെ മൃതദേഹം ഭീകരർ വലിച്ചു കൊണ്ടു പോയതായും സൈന്യം വ്യക്തമാക്കി. അതിർത്തി വഴി നാലു ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ക്യാമറ ദൃശ്യങ്ങളും പ്രതിരോധ വക്താവ് പുറത്തു വിട്ടിട്ടുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷ …

അതിർത്തിയിൽ നുഴഞ്ഞു കയറ്റം, ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു Read More »

വിവാഹപ്പിറ്റേന്ന് ഭാര്യയെ ക്രൂരമായി മർദിച്ച് മോട്ടിവേഷണൽ സ്പീക്കർ, പൊലീസ് കേസെടുത്തു

യു.പി: നോയ്ഡ സ്വദേശിയായ മോട്ടിവേഷണൽ സ്പീക്കർ വിവേക് ബിന്ദ്രയ്ക്കെതിരേ ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്. ബിന്ദ്രയുടെ ഭാര്യ യാനികയുടെ സഹോദരൻ വൈഭവ് ക്വത്ര നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഡിസംബർ ആറിനായിരുന്നു ബിന്ദ്രയും യാനികയും വിവാഹിതരായത്. വിവാഹത്തിന്‍റെ പിറ്റേ ദിവസം തന്നെ ഭാര്യാ മാതാവുമായി ബിന്ദ്ര കലഹമുണ്ടാക്കി. ഇതിൽ ഇടപെട്ട യാനികയെ മുറിക്കുള്ളിൽ അടച്ചിട്ട് മർദ്ദിച്ച് അവശയാക്കിയെന്നാണ് പരാതി. ക്രൂരമായ മർദനത്തിൽ യാനികയുടെ തലയ്ക്ക് പരുക്കേറ്റതായും കേൾവി ശക്തി നഷ്ടമായതായും പരാതിയിലുണ്ട്. വാക്കു തർക്കത്തിനിടെ യാനികയുടെ മൊബൈൽ ഫോണും …

വിവാഹപ്പിറ്റേന്ന് ഭാര്യയെ ക്രൂരമായി മർദിച്ച് മോട്ടിവേഷണൽ സ്പീക്കർ, പൊലീസ് കേസെടുത്തു Read More »

ജോലിക്ക് ഭൂമി അഴിമതി, തേജസ്വി യാദവിന് സമൻസ് അയച്ച് ഇ.ഡി

ന്യൂഡൽഹി: ജോലിക്ക് പകരം ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് ആർജെഡി നേതാവ് തേജസ്വി യാദവിന് വീണ്ടും സമൻസ് അയച്ച് ഇ.ഡി. ജനുവരി അഞ്ചിന് ഹാജരാകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബർ 22ന് ചോദ്യം ചെയ്യസിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ഇതിനു മുൻപും തേജസ്വിക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായില്ല. ഇതേ തുടർന്നാണ് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. തേജസ്വിയുടെ പിതാവും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന …

ജോലിക്ക് ഭൂമി അഴിമതി, തേജസ്വി യാദവിന് സമൻസ് അയച്ച് ഇ.ഡി Read More »

തിരുവനന്തപുരത്ത് ഡി.ജി.പി ഓഫിസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിനിടെ കല്ലേറ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകെ മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡി.ജി.പി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. മാർച്ചിനിടെ അക്രമാസക്തരായ പ്രവർത്തകർക്കെതിരേ പൊലീസ് നിരവധി തവമ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മാർച്ച് ഉദ്ഘാടം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസാരിക്കുന്നതിനിടെ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ പ്രതിപക്ഷ നേതാവ് പ്രസംഗം പാതിയിൽ അവസാനിപ്പിച്ച് പിൻവാങ്ങി. പൊലീസിനെതിരേ പ്രവർത്തകർ കല്ലേറു തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. പൊലീസ് നിരവധി തവണ …

തിരുവനന്തപുരത്ത് ഡി.ജി.പി ഓഫിസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിനിടെ കല്ലേറ് Read More »

നാല് വിമാനത്താവളങ്ങളിൽ നിന്നും രണ്ടാഴ്ചയ്ക്കിടെ കസ്റ്റംസ് തടഞ്ഞത് 25 കള്ളക്കടത്ത്

കൊച്ചി: കേരളത്തിലെ നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിസംബർ മാസം ആദ്യ രണ്ടാഴ്ചയ്ക്കിടെ 25ഓളം വലിയ കള്ളക്കടത്തു ശ്രമങ്ങൾ തടഞ്ഞു. നിയമ വിരുദ്ധമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച 11 കോടിയോളം രൂപ വിലമതിക്കുന്ന 17 കിലോഗ്രാം സ്വർണവും 19 ഐ-ഫോണുകളും പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ അസംസ്‌കൃത സ്വർണം ഡ്രൈ ഫ്രൂട്ട്‌സ്, ഫെയ്‌സ് ക്രീം, പാദരക്ഷകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ ഒളിപ്പിക്കുന്ന രീതി മുതൽ വാക്വം ക്ലീനറിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കുന്ന സങ്കീർണമായ തന്ത്രങ്ങൾ വരെ കള്ളക്കടത്തുകാർ …

നാല് വിമാനത്താവളങ്ങളിൽ നിന്നും രണ്ടാഴ്ചയ്ക്കിടെ കസ്റ്റംസ് തടഞ്ഞത് 25 കള്ളക്കടത്ത് Read More »

മുളകുപൊടി പ്രയോഗം നവകേരള സദസ്സിനോടുള്ള പ്രതിപക്ഷത്തിന്റെ പകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നവകേരള സദസ്സിനോടുള്ള പകയാണ്‌ പ്രതിപക്ഷത്തെ മുളകുപൊടി പ്രയോഗത്തിലും പൊലീസിനുനേരെ ഇരുമ്പ്‌ ഗോലിയെറിയുന്നതിലും എത്തിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടാക്കടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യവസായങ്ങളെയും തൊഴിൽ സാധ്യതകളെയും ഉപയോഗപ്പെടുത്താൻ കേരളത്തെ പ്രാപ്തമാക്കുന്ന നയങ്ങൾ സ്വീകരിക്കുന്ന സർക്കാരിന്‌ പുതുതലമുറ നൽകുന്ന പിന്തുണ ചിലരെ അസ്വസ്ഥരാക്കുകയാണ്‌. സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ ആക്രമണ മനോഭാവം അതിന്റെ പ്രതിഫലനമാണ്‌. ആദ്യം വാഹനത്തിനു മുന്നിലേക്ക്‌ ചാടിവീഴുകയായിരുന്നു. പിന്നീട് ബസിനുനേരെ ഷൂവെറിയുന്ന നിലയിലത്തി. സദസ്സിന്റെ പ്രചാരണത്തിനുള്ള നൂറുകണക്കിനു …

മുളകുപൊടി പ്രയോഗം നവകേരള സദസ്സിനോടുള്ള പ്രതിപക്ഷത്തിന്റെ പകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More »

നിർമ്മാണത്തിലിരുന്ന കപ്പൽ വിവരങ്ങൾ ചോർത്തിയ സംഭവം; അന്വേഷണം പാകിസ്ഥാനിലേക്കും

കൊച്ചി: കപ്പൽശാലയിലെ വിവരങ്ങൾ സമൂഹ മാധ്യമം വഴി കൈമാറിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മലപ്പുറം സ്വദേശി ശ്രീനിഷ്‌ പൂക്കോടനെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ പൊലീസ്‌. ഐ.ബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണവും പുരോഗമിക്കുന്നു. ചിത്രങ്ങളും വിവരങ്ങളും ശ്രീനിഷ്‌ കൈമാറിയ എയ്‌ഞ്ചൽ പായലെന്ന സമൂഹ മാധ്യമ അക്കൗണ്ട്‌, ഇയാളെ ഇവർ വിളിച്ച ഫോൺ നമ്പർ എന്നിവ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. ഫോൺ നമ്പറിന്‌ പാകിസ്ഥാൻ ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്‌. ശ്രീനിഷും ഏയ്‌ഞ്ചലും …

നിർമ്മാണത്തിലിരുന്ന കപ്പൽ വിവരങ്ങൾ ചോർത്തിയ സംഭവം; അന്വേഷണം പാകിസ്ഥാനിലേക്കും Read More »

കപ്പൽ വിവരങ്ങൾ ചേർത്തൽ; ഗുജറാത്തിലും അറസ്‌റ്റ്‌

കൊച്ചി: കപ്പൽശാലയിലെ രഹസ്യങ്ങൾ കൈമാറിയതിൽ ഗുജറാത്തിലും അറസ്‌റ്റ്‌. സംഭവത്തിലെ ആദ്യ അറസ്‌റ്റായിരുന്നിത്‌. ഇവിടെ പിടിയിലായ വ്യക്തിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ്‌ കൊച്ചി കപ്പൽശാലയിൽ നിന്നുള്ള ചിത്രങ്ങൾ ലഭിച്ചത്‌. ചോദ്യം ചെയ്യലിൽ എയ്‌ഞ്ചൽ പായലെന്ന അക്കൗണ്ടിന്റേതടക്കമുള്ള വിവരങ്ങൾ ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ്‌ ശ്രീനിഷ്‌ പൂക്കോടനെ പിടികൂടിയത്‌. തന്നെ എയ്‌ഞ്ചൽ വിളിച്ചത്‌ ചോദ്യംചെയ്യലിൽ ശ്രീനിഷ്‌ വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത്‌ സ്വദേശിയാണെന്ന്‌ അവർ പറഞ്ഞിരുന്നു. ഒരു തവണ മാത്രമാണ്‌ സംസാരിച്ചത്‌. പിന്നീടുള്ള ബന്ധപ്പെടൽ മെസഞ്ചർ വഴിയായിരുന്നു. എയ്ഞ്ചലെന്നത്‌ കള്ളപ്പേരാണെന്നാണ്‌ അന്വേഷക സംഘങ്ങളുടെ നിഗമനം. അക്കൗണ്ട്‌ …

കപ്പൽ വിവരങ്ങൾ ചേർത്തൽ; ഗുജറാത്തിലും അറസ്‌റ്റ്‌ Read More »

ഒരു കുടുംബത്തിലെ 3 പേർ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്റിങ് പ്രസ് ഉടമയായ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഇവരെ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചു. ആത്മഹത്യ ചെയ്ത കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

റുവൈസിന് ഉപാധികളോടെ ജാമ്യം

കൊച്ചി: യുവ ഡോക്‌ടർ ഷഹനയുടെ ആത്മഹത്യ ചെയ്ത കേസിലെ പ്രതി റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാർഥിയെന്ന പരിഗണനിയിലാണ് ജാമ്യം. സസ്പെൻഷൻ പിൻവലിക്കുന്നതിൽ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. പഠനം തുടരണമെന്നും ഈ മാസം 12 മുതൽ താൻ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും റുവൈസ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. കേസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും റുവൈസ് വ്യക്തമാക്കിയിരുന്നു.

പത്തനാപുരത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു

പത്തനാപുരം: ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പത്തനാപുരം നടുകുന്ന് സ്വദേശി രൂപേഷാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അഞ്ചുവിനെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. രൂപേഷ് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടുകുന്നത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. കുടുംബപ്രശ്നമാണ് ആക്രമണത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം പൂനലൂർ താലൂക്ക് ആശുപത്രിയിൽ. പത്തനാപുരം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

വിൻ ഡീസലിനെതിരെ ലൈംഗികാതിക്രമ പരാതി

വാഷിംഗ്ടൺ: ഹോളുവുഡ് താരം വിൻ ഡീസലിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി അദ്ദേഹത്തിന്‍റെ മുൻ അസിസ്റ്റന്‍റ് രംഗത്ത്. ഫാസ്റ്റ് ഫൈവിന്‍റെ ചിത്രീകരണത്തിനിടെ അറ്റ്ലാന്റയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചായിരുന്നു ആക്രമണമെന്നാരോപിച്ച് ആസ്റ്റ ജോനാസനാണ് രംഗത്തെത്തിയത്. കൂടാതെ നടന്‍റെ നിർമാണ കമ്പനിക്കും സഹോദരി സമാന്ത വിൻസെന്‍റിനെതിരെയും ആസ്റ്റ പരാതി നൽകിയിട്ടുണ്ട്. 2010ൽ ഫാസ്റ്റ് ഫൈവിന്‍റെ ചിത്രീകരണ സമയത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്നും പിന്നാലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അസിസ്റ്റന്‍റ് ആസ്റ്റ ജോനാസൺ പരാതിയിൽ പറയുന്നു. വ്യാഴാഴ്ചയാണ് ആസ്റ്റ പരാതിയുമായി രംഗത്തെത്തിയത്. വിൻ ഡീസലിന്‍റെ …

വിൻ ഡീസലിനെതിരെ ലൈംഗികാതിക്രമ പരാതി Read More »

കപ്പൽ വിവരങ്ങൾ ചോർത്തിയ സംഭവം; രാജ്യത്തിന്‌ പുറത്തേക്കും അന്വേഷണം

കൊച്ചി: ഫെയ്സ്‌ബുക് വഴിയാണ്‌ എയ്ഞ്ചൽ പായലിനെ വിവരങ്ങൽ ചോർത്തി നൽകിയ ശ്രീനിഷ്‌ പരിചയപ്പെട്ടത്‌. കപ്പൽ ശാലയിൽ കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ശ്രീനിഷ്‌. ഇവരുടെ സൗഹൃദ അപേക്ഷ ഇയാൾ സ്വീകരിച്ചു. പിന്നീട്‌ ഇരുവരും സ്ഥിരം ചാറ്റ്‌ ചെയ്‌തു. സൗഹൃദം വളർന്നു. ഒരിക്കൽ ശ്രീനിഷിനെ എയ്‌ഞ്ചൽ വിളിച്ചു. ഹിന്ദിയിലാണ്‌ സംസാരിച്ചതെന്ന്‌ ശ്രീനിഷ്‌ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇവരുടെ നിർദേശ പ്രകാരമാണ്‌ ചിത്രങ്ങൾ അയച്ചതെന്നും പറഞ്ഞു. മെസഞ്ചർ വഴിയാണ്‌ കൈമാറിയത്‌. സമൂഹമാധ്യമ അക്കൗണ്ട്‌, ഫോൺ കോളുകൾ എന്നിവ …

കപ്പൽ വിവരങ്ങൾ ചോർത്തിയ സംഭവം; രാജ്യത്തിന്‌ പുറത്തേക്കും അന്വേഷണം Read More »

ജമ്മു കശ്മീരിലെ പൂഞ്ചിയിൽ ഭീകരാക്രമണം, 5 സൈനികർക്ക് മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ 5 സൈനികർക്ക് വീരമൃത്യു. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. രജൗരി സെക്ടറിലെ തനമണ്ടി മേഖലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പൂഞ്ചിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സംഭവ സ്ഥലത്തേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ട്. രജൗറിയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ കൂടുതൽ സൈന്യവുമായി പോയ രണ്ട് വാഹനങ്ങൾക്കു നേരെയാണ് ഭീകരസംഘം ആക്രമണം നടത്തിയത്. ഇന്നലെ വൈകിട്ട് 3.45 ന് ആയിരുന്നു ആക്രമണം. ഏറ്റുമുട്ടലുണ്ടായ മേഖലയിൽ ഭീകരർക്കായി വ്യാപക തിരച്ചിലാണ് സൈന്യം ഇപ്പോൾ നടത്തുന്നത്. …

ജമ്മു കശ്മീരിലെ പൂഞ്ചിയിൽ ഭീകരാക്രമണം, 5 സൈനികർക്ക് മരിച്ചു Read More »

പ്രാ​ഗിലെ യൂണിവേഴ്‌സിറ്റിയിൽ ഉണ്ടായ വെടിവയ്പ്പിൽ 15പേർ മരിച്ചു

പ്രാ​ഗ്: ചെക് റിപ്പബ്ലികിലെ പ്രാ​ഗിൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവയ്പ്പിൽ 15പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പ്രാ​ഗിലെ ചാൾസ് യൂണിവേഴ്‌സിറ്റിയിലാണ് വെടിവയ്പ്പ് നടന്നത്. അക്രമി യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് യൂണിവേഴ്‌സിറ്റി കെട്ടിടത്തിൽ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം 3.40ഓടെയാണ് വെടിവയ്പ്പ് നടന്നത്. തോക്കുമായി സർവകലാശാലയിൽ എത്തിയ അക്രമി വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെെ വെടി ഉതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ 10ഓളം പേരുടെ നില ​ഗുരുതരമാണ്. ആക്രമണത്തിനു ശേഷം അക്രമി …

പ്രാ​ഗിലെ യൂണിവേഴ്‌സിറ്റിയിൽ ഉണ്ടായ വെടിവയ്പ്പിൽ 15പേർ മരിച്ചു Read More »

നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്റെ ചിത്രമുൾപ്പെടെ രഹസ്യ വിവരങ്ങൾ കൈമാറിയ യുവാവ് അസ്റ്റിൽ

കൊച്ചി: കപ്പൽ ശാലയിൽ നാവിക സേനയ്‌ക്കായി നിർമിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ചിത്രം ഫോണിൽ പകർത്തി സമൂഹ മാധ്യമം വഴി കൈമാറിയ യുവാവ്‌ അറസ്‌റ്റിൽ. കപ്പൽ ശാലയിൽ കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ്‌(30) എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ്‌ ചെയ്തത്. കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രമെടുത്തതിനു പുറമെ പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാന വിവരങ്ങൾ, വി.വി.ഐ.പികളുടെ സന്ദർശന വിവരങ്ങൾ, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെപ്പറ്റിയുള്ള …

നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്റെ ചിത്രമുൾപ്പെടെ രഹസ്യ വിവരങ്ങൾ കൈമാറിയ യുവാവ് അസ്റ്റിൽ Read More »

64കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് നഗ്നയാക്കി റോഡിലുപേക്ഷിച്ചു; യുവാവ് പോലീസ് പിടിയിൽ

മുംബൈ: 64കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം നഗ്നയാക്കി റോഡിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ ഉമേഷ് ഥോക് (38) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ മാൻഖുർദിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മത്സ്യവിൽപ്പനക്കാരിയായ സ്ത്രീ രാത്രി വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ഉപദ്രവമുണ്ടായത്. രാത്രി വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഉമേഷ് സ്ത്രീയെ ഓട്ടോയിൽ കയറ്റുകയായിരുന്നു. ഉമേഷിനെ നേരത്തെ പരിചയമുള്ളതിനാൽ യുവതി ഓട്ടോയിൽ ക‍യറി. ഓട്ടോ ഉമേഷിന്‍റെ വീടിനരികിലെത്തിയപ്പോൾ …

64കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് നഗ്നയാക്കി റോഡിലുപേക്ഷിച്ചു; യുവാവ് പോലീസ് പിടിയിൽ Read More »

വെടിനിർത്തൽ ചർച്ചയ്ക്ക്‌ തയ്യാറെന്ന്‌ ഇസ്രയേൽ, പ്രതീക്ഷയർപ്പിച്ച് ​ഗാസ

കെയ്‌റോ: ബന്ദികളെ ഒഴിപ്പിക്കാനായി മാനുഷിക ഇടനാഴിയൊരുക്കാൻ വെടിനിർത്തൽ ചർച്ചയ്ക്ക്‌ തയ്യാറാണെന്ന്‌ ഇസ്രയേൽ അറിയിച്ചതോടെ ഹ്രസ്വമായെങ്കിലും സമാധാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഗാസ. ചൊവ്വാഴ്ച ഇസ്രയേൽ പ്രസിഡന്റ്‌ ഇസ്സാക്‌ ഹെർസോഗാണ്‌ വിദേശരാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചയ്ക്ക്‌ തയ്യാറാണെന്ന് അറിയിച്ചത്‌. എന്നാൽ ഹമാസിന്റെ അന്ത്യംകാണും വരെ യുദ്ധം തുടരുമെന്ന്‌ ഇസ്രയേൽ പ്രധനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ ചർച്ചയ്‌ക്ക്‌ ഇസ്രയേൽ സന്നദ്ധത അറിയിച്ചയേതാടെ ഹമാസ്‌ നേതാവ്‌ ഇസ്മായിൽ ഹനിയേ അയൽരാജ്യമായ ഈജിപ്തിലെ കെയ്‌റോയിലെത്തി. നേരത്തേ, ഈജിപ്തിന്റെയും അമേരിക്കയുടെയും സഹായത്തോടെ ഖത്തറിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ്‌ …

വെടിനിർത്തൽ ചർച്ചയ്ക്ക്‌ തയ്യാറെന്ന്‌ ഇസ്രയേൽ, പ്രതീക്ഷയർപ്പിച്ച് ​ഗാസ Read More »

വണ്ടിപെരിയാർ പീഡനക്കേസ്; അർജുനും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി

ഇടുക്കി: വണ്ടിപെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്നെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുനും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടിയുടെ നിർദേശം. വണ്ടിപ്പെരിയാർ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അർജുന്റെ കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്. അർജുനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീട്ടിൽ പോകാൻ സാധിക്കുന്നില്ലെന്ന് അർജുന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അതേ സമയം, കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി …

വണ്ടിപെരിയാർ പീഡനക്കേസ്; അർജുനും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി Read More »

ശ്രീശാന്തിന് മുൻകൂർ ജാമ്യം

കൊച്ചി: വഞ്ചന കേസിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മുൻകൂർ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പായെന്ന് കോടതിയിൽ സബ്മിഷൻ സമർപ്പിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് മുൻകൂർ ജാമ്യം അനുവദിച്ചത്. വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് ശ്രീശാന്തിനെതിരെയുള്ള കേസ്. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. കേസിൽ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. പണം …

ശ്രീശാന്തിന് മുൻകൂർ ജാമ്യം Read More »

ഇടുക്കി മൂലമറ്റത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു

തൊടുപുഴ: മൂലമറ്റത്ത് മകൻ പിതാവിനെ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കൽ കുമാരനെയാണ് (60) മകൻ അജീഷ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ കുമാരന്‍റെ ഭാര്യ തങ്കമ്മയെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാര്‍ലമെന്‍റ് ആക്രമണത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ആക്രമണത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് അതിക്രമത്തേക്കാള്‍ ഗൗരവകരമാണെന്ന് മൊദി വിമർശിച്ചു. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റിലുണ്ടായ ആക്രമണത്തിന് നേരെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും കൂട്ടായി അപലപിക്കേണ്ടതായിരുന്നു. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കാന്‍ കഴിയുക. പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ നിഷേധ രാഷ്ട്രീയം അംഗീകരിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകിയിട്ടും പ്രതിക്ഷം പഠിക്കുന്നില്ല. നിയമസഭാ തെരഞ്ഞടുപ്പിലെ തനത്ത തോല്‍വിയുടെ നിരാശയിലാണ് …

പാര്‍ലമെന്‍റ് ആക്രമണത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു; പ്രധാനമന്ത്രി Read More »

പന്തളത്ത് നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി

പത്തനംതിട്ട: പന്തളത്ത് നിന്നും കാണാതായ മൂന്നു വിദ്യാർത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോർട്ട് പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെൺകുട്ടികളെയാണ് തിങ്കളാഴ്ച രാവിലെ മുതൽ കാണാതായത്. പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന അർച്ചന സുരേഷ്, ദിയ ദിലീപ്, അനാമിക എന്നിവരെയാണ് കാണാതായത്. രാവിലെ സ്കൂളിലേയ്ക്ക് പോയ കുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്തതിനെ തുടർന്ന് ബാലാശ്രം അധികൃതർ പന്തളം പോലീസിൽ പരാതി നൽകുകയായിരുന്നു.

ദലിത് വിദ്യാർഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചു

ബാംഗ്ലൂർ: കർണാടകയിൽ ദലിത് വിദ്യാർഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചതിന് പ്രിൻസിപ്പൽ അറസ്റ്റിൽ. കോലാറിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്കുൾ പ്രിൻസിപ്പൽ ഭരതമ്മയാണ് അറസ്റ്റിലായത്. കൂടാതെ സംഭവത്തിൽ ഒരു അധ്യാപകനെയും നാലു കരാർ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കുട്ടികളെക്കൊണ്ട് ടാങ്ക് വൃത്തിയാക്കുന്നതിനെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടിടപെടുകയായിരുന്നു. ശിക്ഷയുടെ ഭാഗമായി നാല് കുട്ടികളെയാണ് സെപ്റ്റിക് ടാങ്കിലിറക്കി കൈകൊണ്ട് വൃത്തിയാക്കിച്ചത്. രാത്രിയിൽ കുട്ടികൾ സ്കൂൾ ബാഗ് ചുമന്ന് മുട്ടിൽ …

ദലിത് വിദ്യാർഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചു Read More »

പാർലമെന്റ് പുകയാക്രമണത്തിൽ പ്രതിഷേധം

ന്യൂഡൽഹി: ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എം.എൽ.എമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ. 33 എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്. പാർലമെന്‍റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിച്ചതിലാണ് നടപടി. ഇതോടെ പാർലമെൻരിൽ നിന്നും ആകെ 46 എം.പിമാരാണ് സസ്പെൻഷനിലായത്. കേരളത്തിൽ നിന്നുള്ള 6 എം.പിമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ലോക്സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിക്കും സസ്പെൻഷൻ നൽകി. ഇ.റ്റി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, ആന്‍റോ ആന്‍റണി, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എന്നിവരടങ്ങുന്ന എം.പിമാർക്കാണ് സസ്പെൻഷൻ നൽകിയത്.

ആര്യനാട് ഗവ.ആശുപത്രിയിൽ ഡോക്‌ടർക്ക് മർദനം

തിരുവനന്തപുരം: ആര്യനാട് ഗവ. ആശുപത്രിയിൽ ഡോക്‌ടറെ മർദിച്ചതായി പരാതി. ഡ്യൂട്ടിയിലുണ്ടയിരുന്ന ഡോക്‌ടർ ജോയിക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലെത്തിയ മൂന്ന് യുവാക്കൾ ഒരാളാണ് ഡോക്‌ടറെ ആക്രമിച്ചത്. പരുക്കേറ്റ് ആശുപത്രിയിലെത്തിയ ഇവരോട് ഒപി ടിക്കറ്റെടുക്കാൻ ഡോക്‌ടർ ആവശ്യപ്പെട്ടു. പിന്നാലെ ഡോക്‌ടറുടെ മുറിയിൽനിന്ന് പുറത്തിറങ്ങിയ സെക്യൂരിറ്റി ജീവനക്കാരെയും നഴ്സുമാരെയും അസഭ്യം വിളിക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഓടിയെത്തി ഡോക്‌ടറെ മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. പരുക്കേറ്റ ഡോക്‌ടർ വെള്ളനാട് ഗവ. ആശുപത്രിയിൽ ചികിത്സതേടി.

ഡൽഹിയിലെ നാലു ജില്ലകളിൽ റെയ്ഡ് നടത്തി എൻ.ഐ.എ

ന്യൂഡൽഹി: ഐ.എസ്.ഐ.എസ് നെറ്റുവക്ക് കേസുമായി ബന്ധപ്പെട്ട് നാലു ജില്ലകളിൽ റെയ്ഡ് നടത്തി എൻ.ഐ.എ. കർണാടകയിലെ 11 ഇടത്തും ജാർഖണ്ഡിലെ നാലിടത്തും മഹാരാഷ്ട്രയിലെ മൂന്നിടത്തും ഡൽഹിയിൽ ഒരിടത്തുമാണ് റെയ്ഡ്. കഴിഞ്ഞാഴ്ച മഹാരാഷ്ട്രയിലെ നാൽപ്പതിടങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെ, പതിനഞ്ചു പേരെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഐ.എസ്.ഐ.എസ് മൊഡ്യൂളിലെ നേതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. കണക്കിൽപ്പെടാത്ത പണവും രേഖകളും എൻ.ഐ.എ പിടികൂടിയിരുന്നു. വിദേശത്തു നിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗൺമാൻ ആരെയും ആക്രമിക്കുന്നത് കണ്ടിട്ടില്ല, ദൃശ്യങ്ങൾ പരിശോധിക്കേണ്ടതില്ല; മുഖ്യമന്ത്രി

കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവത്തിൽ ഗൺമാനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദൃശ്യമാധ്യമങ്ങളും പത്രവും താൻ കണ്ടില്ല. ദൃശ്യങ്ങൾ പരിശോധിക്കsണ്ടതില്ല. താൻ നേരിട്ട് കണ്ടതാണ് പറയുന്നതെന്നും ഗൺമാൻ ആരെയും ഉപദ്രവിക്കുന്നത് കണ്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മാത്രമല്ല എസ്കോർട് ഉദ്യാഗസ്ഥന്‍റെ വെല്ലുവിളി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് നവകേരള ബസ് ജനറൽ ആശുപത്രിക്ക് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധവുമായെത്തിയ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിന് സമീപത്തേക്ക് സിന്ദാബാദ് മുദ്രാവാക്യം മുഴക്കി എത്തിയത്. ‌ അവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന …

ഗൺമാൻ ആരെയും ആക്രമിക്കുന്നത് കണ്ടിട്ടില്ല, ദൃശ്യങ്ങൾ പരിശോധിക്കേണ്ടതില്ല; മുഖ്യമന്ത്രി Read More »

യു.പുയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിക്ക് ക്രൂരപീഡനം, ഒരാൾ അറസ്റ്റിൽ

ജയ്പുർ: ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ദലിത് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. കാൺപുരിൽ നിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ബസ് ജീവനക്കാരനായ ആരിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന ലളിതിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ‌കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അടച്ചിട്ട ക്യാബിനിൽ വച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ജയ്പുരിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കനോതയിൽ എത്തിയപ്പോൾ യുവതി എമർജൻസി അലറാം അടിച്ചതിനെ തുടർന്ന് മറ്റു യാത്രക്കാർ ഇടപെടുകയായിരുന്നു. അരിഫിനെ യാത്രക്കാർ ചേർന്നാണ് പിടികൂടിയത്. ലളിത് …

യു.പുയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിക്ക് ക്രൂരപീഡനം, ഒരാൾ അറസ്റ്റിൽ Read More »

അറബിക്കടലിൽ മാൾട്ടിയിൽ നിന്നുള്ള ചരക്കു കപ്പൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം

മുംബൈ: അറബിക്കടലിൽ മാൾട്ടിയിൽ നിന്നുള്ള ചരക്കു കപ്പൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തെ തന്ത്രപൂർവ്വം തടുത്ത് ഇന്ത്യൻ നാവികസേന. അപായ മുന്നറയിപ്പ് ലഭിച്ചതോടെ ഇന്ത്യൻ നാവികസേന അവസരോചിതമായി ഇടപെട്ടതിലൂടെയാണ് ശ്രമത്തെ ചെറുക്കാനായത്. സൊമാലിയയിലേക്ക് പോവുന്ന കപ്പലിനു നേരെ ആക്രമണമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നെന്ന് നാവികസേന അറിയിച്ചു. ശനിയാഴ്ച രാവിലെ കപ്പലിനരികെ എത്തിയ സേന കപ്പൽ നിയന്ത്രണവിധേയമാക്കി. പതിനെട്ടോളം ജീവനക്കാരാണ് കപ്പലിലുള്ളത്.

മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശൂർ: കൈപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശി ചന്ദ്രമതിയാണ്(68) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഇയാൾ, വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച ചന്ദ്രമതി ശനിയാഴ്ച രാവിലെയോടെ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയവരികയാണ്.

വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; ഡി.ജി.പിയുടെ വീട്ടുവളപ്പിൽ മഹിളാമോർച്ചയുടെ പ്രതിഷേധം

തുരുവനന്തപുരം: വണ്ടിപെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടിക്കെതിരേ ഡി.ജി.പിയുടെ വീട്ടിലേക്ക് മഹിളാ മോർച്ചയുടെ പ്രതിഷേധം. അഞ്ചോളം പ്രവർത്തകരാണ് പൊലീസ് സുരക്ഷ മറികടന്ന് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. വണ്ടിപ്പെരിയാർ കേസിൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധ സമയത്ത് ആവശ്യത്തിന് വനിത പൊലീസ് ഉദ്യോഗസ്ഥർ ഡിജിപിയുടെ വസതിയിലുണ്ടായിരുന്നില്ല. അതിനു ശേഷം മ്യൂസിയം പൊലീസ് കൂടുതൽ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥരെ എത്തിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പത്തുമണിക്ക് ഡി.ജി.പിയുടെ ഓഫീസിലേക്ക് മഹിളാ മോർ‌ച്ച മാർച്ച് പ്രഖ്യാപിച്ചിരുന്നു. …

വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; ഡി.ജി.പിയുടെ വീട്ടുവളപ്പിൽ മഹിളാമോർച്ചയുടെ പ്രതിഷേധം Read More »

പി.എഫ്.ഐ പ്രവർത്തകർക്കായി ലുക്കൗട്ട് നോട്ടീസ്

കൊച്ചി: വിവിധ കേസുകളിൽ പ്രതികളായ, കേരളത്തിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ). തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. റ്റി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി അശമന്നൂർ നൂലേലി മസ്ജിദിനു സമീപം മുടശേരി വീട്ടിൽ സവാദ്‌, ഇതരസമുദായത്തിലെ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക്‌ ​ഗൂഢാലോചന നടത്തിയവർ, പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന അജ്‌ഞാതൻ എന്നിവർ പട്ടികയിലുണ്ട്‌. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, കൂറ്റനാട് സ്വദേശി ഷാഹുൽ ഹമീദ്, …

പി.എഫ്.ഐ പ്രവർത്തകർക്കായി ലുക്കൗട്ട് നോട്ടീസ് Read More »

വയോധികയെ മരുമകൾ മർദ്ദിച്ച സംഭവം; അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നിർദ്ദേശം

കൊല്ലം: തേവലക്കരയിൽ വയോധികയെ മരുമകൾ ദേഹോപദ്രവം ഏൽപ്പിക്കുകയും മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്തത് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. ഏലിയാമ്മയെന്ന വയോധികയ്ക്ക് സ്വന്തം വീട്ടിൽ വെച്ച് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജു മോളിയിൽ നിന്ന് അതിക്രമം നേരിടേണ്ടി വന്ന സംഭവത്തിലാണ് മന്ത്രിയുടെ ഇടപെടൽ. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇന്നുതന്നെ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. വയോജനങ്ങൾക്കെതിരായ അതിക്രമസംഭവങ്ങൾ ഒരു നിലയ്ക്കും …

വയോധികയെ മരുമകൾ മർദ്ദിച്ച സംഭവം; അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നിർദ്ദേശം Read More »

ഹാദിയ തടങ്കലിലല്ല; ഹെെക്കോടതി

കൊച്ചി: ഹാദിയ നിയമ വിരുദ്ധ തടങ്കലില്‍ അല്ലെന്നു ബോധ്യമായതായി ഹെെക്കോടതി. ഹാദിയ പുനര്‍ വിവാഹിതയായി തിരുവനന്തപുരത്ത് താമസിക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെ ഡോ. ഹാദിയയെ കാണാനില്ലെന്നു കാണിച്ച് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്. താന്‍ തടങ്കലില്‍ അല്ലെന്ന ഹാദിയയുടെ മൊഴിയും ഹാജരാക്കി. ജസ്റ്റിസുമാരായ അനു ശിവരാമന്‍, സി പ്രതീപ് കുമാര്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മകളെ …

ഹാദിയ തടങ്കലിലല്ല; ഹെെക്കോടതി Read More »

നിയമലംഘനം നടത്തിയ സ്‌കൂട്ടര്‍ പിടിയില്‍

കോഴിക്കോട്‌: പത്തിലേറെ തവണ നിയമലംഘനം നടത്തിയ സ്‌കൂട്ടർ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ ഒടുവിൽ പിടികൂടി. ചാത്തമംഗലം എൻ.ഐ.റ്റി ക്യാമ്പസിനോട്‌ ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന വാഹനം ആർ.റ്റി.ഒ കസ്‌റ്റഡിയിലെടുത്തു. വാഹന ഉടമ കൊല്ലം സ്വദേശിക്ക്‌ നേരിട്ട്‌ ഹാജരാകാൻ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. തുർച്ചയായി നിയമലംഘനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ ആർ.റ്റി.ഒ സ്‌കൂട്ടര്‍ തേടി ഇറങ്ങിയത്‌. ക്യാമറയ്‌ക്കു മുന്നിലെത്തുമ്പോൾ കൈകൊണ്ട്‌ നമ്പർ പ്ലേറ്റ്‌ മറക്കുകയാണ്‌ രീതി. പലപ്പോഴും മൂന്നു പേരായാണ് യാത്ര. എൻ.ഐ.റ്റി വിദ്യാർഥികളാണ്‌ സ്‌കൂട്ടർ ഉപയോഗിക്കുന്നതെന്നാണ്‌ കരുതുന്നത്‌. കൊല്ലം …

നിയമലംഘനം നടത്തിയ സ്‌കൂട്ടര്‍ പിടിയില്‍ Read More »

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

മുംബൈ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച കേസിൽ രണ്ട് പേർകൂടി പിടിയിൽ. പബൻ ഹൽദാർ, മുഹമ്മദ് മൻസൂരി തുടങ്ങിയ പശ്ചിമ ബംഗാൾ സ്വദേശികളാണ് പിടിയിലായത്. ബോംബെ ഇന്റർനാഷണൽ കൺസൾട്ടൻസിയെന്ന പേരിൽ ദക്ഷിണ മുംബൈയിലാണ് ഇവർ സ്ഥാപനം നടത്തിയിരുന്നത്. സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് രണ്ടു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരിൽ നിന്ന് 482 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് “ബോംബെ ഇന്റർനാഷണൽ കൺസൾട്ടൻസി” ഉദ്യോഗാർഥികളെ കബളിപ്പിച്ച അഞ്ചംഗ സംഘത്തെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ …

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് Read More »

നവകേരള സദസ്സിൽ പങ്കെടുത്തില്ല; സി.ഐ.റ്റി.യു ഓട്ടോ ഡ്രൈവർക്ക് മർദനം

കുമരകം: നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറായ സി.ഐ.റ്റി.യു അംഗത്തിന് മർദനം. കുമരകം കൈതത്തറ കെപി പ്രമോദിനാണ്(36) മർദനമേറ്റത്. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് സംഭവം. ഇതേ സ്റ്റാന്‍റിലെ സി.ഐ.റ്റി.യു പ്രവർത്തകരായ കുട്ടച്ചൻ, ഷിജോ, പ്രവീൺ എന്നിവർ ചേർന്നാണ് മർദിച്ചത്. ഏറ്റുൂമാനൂരിലെ നവകേരള സദസിൽ പങ്കെടുത്തശേഷം സ്റ്റാന്‍റിലെത്തിയ പ്രമോദിനെ പരിപാടിയിൽ പങ്കെടുത്തില്ലെന്നാരോപിച്ച് മൂവരും ചേർന്ന് മർദിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും നശിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് …

നവകേരള സദസ്സിൽ പങ്കെടുത്തില്ല; സി.ഐ.റ്റി.യു ഓട്ടോ ഡ്രൈവർക്ക് മർദനം Read More »

ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി, പരാതിയിൽ ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി

ലഖ്നൗ: ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ഉത്തർ പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ബന്ദ ജില്ലയിലെ ജില്ലാ ജഡ്ജിക്കെതിരെയാണ് പരാതി. സംഭവത്തിൽ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി. ഉടൻ മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. മരിക്കാൻ അനുമതി നൽകണമെന്ന് കത്തിൽ വനിത ജഡ്ജി വ്യക്തമാക്കുന്നു. ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്നും രാത്രി …

ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി, പരാതിയിൽ ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി Read More »