Timely news thodupuzha

logo

Crime

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പശ്ചിമബംഗാളില്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് റസാഖ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗനാസ് ജില്ലയിൽ ചൽതാബേരിയയിൽ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രി 10 മണിക്ക് ഭാംഗഡില്‍ നിന്ന് മാരിചയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമിക്കപ്പെടുന്നത്. വഴിയില്‍ വച്ച് ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തിയതിന് ശേഷം മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റസാഖ് ഖാനെ അക്രമികള്‍ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. തൃണമൂല്‍ എംഎല്‍എ …

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പശ്ചിമബംഗാളില്‍ കൊല്ലപ്പെട്ടു Read More »

ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം

കൊച്ചി: ജനവാസ മേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചോ അനുവദനീയമായ മറ്റു മാര്‍ഗങ്ങളിലൂടെയോ ഇല്ലായ്മ ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കുന്നതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡയറക്റ്റര്‍ക്കും അയച്ച കത്തു പ്രകാരമാണ് നടപടി. വന്യജീവി പ്രശ്‌നത്തില്‍ പ്രതിമാസ യോഗങ്ങള്‍ വിളിച്ച് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കലക്റ്റര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ച് …

ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം Read More »

ചേർത്തലയിൽ അഞ്ച് വയസ്സുള്ള കുട്ടിയെ മർദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പരാതി

ആലപ്പുഴ: ചേർത്തലയിൽ അഞ്ച് വയസുകാരനെ മർദിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരേ പരാതി. ചേർത്തലയിലെ സ്കൂളിൽ യുകെജി വിദ്യാർഥിയായ അഞ്ച് വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ ചായക്കടയിലാണ് കണ്ടെത്തിയത്. പരുക്കേറ്റ കുട്ടി ചായക്കടയിൽ ഇരിക്കുന്നത് ഇതുവഴി വന്ന പിടിഎ പ്രസിഡന്‍റ് ദിനൂപിന്‍റെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. മുറിവുകൾ എങ്ങനെ ഉണ്ടായെന്ന് അന്വേഷിച്ചപ്പോഴാണ് മർദനത്തിന്‍റെ വിവരം കുട്ടി ദിനൂപിനെ അറിയിക്കുന്നത്. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലും ചേർത്തല പൊലീസിലും പരാതി നൽകുകയായിരുന്നു. മുഖത്തും കഴുത്തിലുമുണ്ടായ …

ചേർത്തലയിൽ അഞ്ച് വയസ്സുള്ള കുട്ടിയെ മർദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പരാതി Read More »

ഭാസ്കര കാരണവർ കൊലക്കേസ്; പ്രതി ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയയ്ക്കാൻ ഗവർണറുടെ അനുമതി. സർക്കാരിൻറെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെയാണ് ഷെറിൻറെ മോചനം സാധ്യമാകുന്നത്. മാനുഷിക പരിഗണന, കുടുംബിനി എന്നീ പരിഗണനകളിലാണ് ഇളവ് നൽകിയത്. വിട്ടയയ്‌ക്കേണ്ട തടവുകാരുടെ പട്ടികയിൽ സർക്കാർ ഷെറിനെ ഉൾപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഗവർണർ സർക്കാരിൻറെ പട്ടിക തിരിച്ചയച്ചിരുന്നു. ഷെറിൻ അടക്കം 11 പേർക്കാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്. ഷെറിന് പരോൾ ലഭിച്ചതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്ത് വന്നതുമാണ് നേരത്തെയുളള …

ഭാസ്കര കാരണവർ കൊലക്കേസ്; പ്രതി ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി Read More »

ടാറിങ്ങിന് ശേഷം റോഡിലുപേക്ഷിച്ച് പോയ വീപ്പകളിൽ വെള്ളം നിറഞ്ഞ് കൊതുക് പെരുകുന്നു; പരാതിയുമായി കോടിക്കുളം നിവാസികൾ

തൊടുപുഴ: കോടിക്കുളത്ത് റോഡ് ടാറിങ്ങിന് ശേഷം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന വീപ്പയിൽ വെള്ളം നിറഞ്ഞ് കൊതുകു പെരുകുന്നതായി പരാതി. തൊടുപുഴ – വണ്ണപ്പുറം റോഡരികിൽ കോടിക്കുളം പഞ്ചായത്തിന് തൊട്ടടുത്താണ് രണ്ടിടങ്ങളിൽ വീപ്പകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നത്. കൊതുക് പരത്തുന്ന മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോ​ഗങ്ങൾ ജില്ലയിൽ പടരുന്നതായി ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടള്ള സാഹചര്യത്തിലാണ് ഈ അനാസ്ഥ തുടരുന്നത്.

മഹാരാഷ്ട്രയിൽ സ്‌കൂളിൽ ആർത്തവ പരിശോധന; പ്രിൻസിപ്പളും അറ്റൻഡൻ്റും അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പളും വനിതാ അറ്റൻഡൻറും അറസ്റ്റിൽ. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരെ കൂടാതെ സ്കൂളിലെ പ്രിൻസിപ്പാൾ, 4 അധ്യാപകർ, അറ്റൻഡർ, 2 ട്രസ്റ്റിമാർ എന്നിവർക്കെതിരേ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. താനെയിലെ ഷാപൂരിലെ ആർഎസ് ധമാനി സ്‌കൂളിൽ ചൊവ്വാഴ്ചയോടെ ഉണ്ടായ സംഭവത്തിൽ വൻ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസ് നടപടി. ബുധനാഴ്ച രാത്രിയോടെ തന്നെ സ്‌കൂൾ പ്രിൻസിപ്പലിനെയും സഹായിയെയും അറസ്റ്റ് …

മഹാരാഷ്ട്രയിൽ സ്‌കൂളിൽ ആർത്തവ പരിശോധന; പ്രിൻസിപ്പളും അറ്റൻഡൻ്റും അറസ്റ്റിൽ Read More »

ഓൺലൈൻ ബെറ്റിങ്ങ് ആപ്പുകൾ പ്രോത്സാഹിപ്പിച്ച വിജയ് ദേവരകൊണ്ട ഉൾപ്പെടെ 29 പ്രമുഖർക്കെതിരെ നിയമനടപടിയുമായി ഇ.ഡി

ന്യൂഡൽഹി: നിയമവിരുദ്ധമായ ഓൺലൈൻ ബെറ്റിങ്ങ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് പ്രമുഖർക്കെതിരേ ഇഡി നടപടിയെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. നടന്മാരായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ്, നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നിവരുൾപ്പെടെ 29 സെലിബ്രിറ്റികൾക്കെതിരേ ഇഡി നടപടിക്കൊരുങ്ങുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിധി അഗർവാൾ, പ്രണിത സുഭാഷ്, മഞ്ചു ലക്ഷ്മി തുടങ്ങിയ ഉന്നത വ്യക്തികളെയും രണ്ട് ടെലിവിഷൻ അവതാരകരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നതായി വിവരമുണ്ട്. ഇത്തരം ആപ്പുകൾ പ്രോത്സാഹിപ്പിച്ചതിലൂടെ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായും ഇഡി സംശയിക്കുന്നുണ്ട്. അതിൽ …

ഓൺലൈൻ ബെറ്റിങ്ങ് ആപ്പുകൾ പ്രോത്സാഹിപ്പിച്ച വിജയ് ദേവരകൊണ്ട ഉൾപ്പെടെ 29 പ്രമുഖർക്കെതിരെ നിയമനടപടിയുമായി ഇ.ഡി Read More »

കോഴിക്കോട് സ്വദേശി 7.28 കോടി രൂപയുടെ മയക്കുമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി

മുംബൈ: 7.28 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് കടത്തിയ കേസിൽ കോഴിക്കോട് സ്വദേശിയെ മുംബൈ വിമാനത്താവളത്തിൽ പിടി കൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബാങ്കോക്കിൽ നിന്നെത്തിയ മുനീർ വെണ്ണീറ്റും കുഴിയെ പിടികൂടിയത്. ഡിആർഐ ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ പിടികൂടിയത്. ഇയാളുടെ ട്രോളി ബാഗിൽ നടത്തിയ പരിശോധനയിൽ 7.28 കോടി രൂപ വിലമതിക്കുന്ന 7287 ഗ്രാം കഞ്ചാവ് അടങ്ങിയ 35 പാക്കറ്റുകളാണ് കണ്ടെടുക്കുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരുകയാണ്.

എച്ച്.ആർ.ഡി.എസ് വേദിയിൽ പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗം; പൊലീസ് റിപ്പോർട്ട് തേടി കോടതി

തൊടുപുഴ: മുൻ എം.എൽ.എ പി.സി ജോർജിന്റെ തൊടുപുഴയിലെ വർഗീയ പ്രസംഗത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തൊടുപുഴ പോലീസിന് നോട്ടീസ് നൽകിയത്. അടിയന്തരാവസ്ഥയുടെ 50ആം വാർഷികത്തിൽ ആർ. എസ്. എസ്. അനുകൂല സന്നദ്ധ സംഘടനയായ എച്ച്. ആർ. ഡി. എസ്. ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലീംങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുകയും കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പി.സി ജോർജിനെയും എച്ച്. ആർ. ഡി. എസ്. …

എച്ച്.ആർ.ഡി.എസ് വേദിയിൽ പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗം; പൊലീസ് റിപ്പോർട്ട് തേടി കോടതി Read More »

മൂവാറ്റുപുഴയിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം

മുവാറ്റുപുഴ: ദേശീയ പണിമുടക്കിൻ്റെ ഭാഗമായി വാഹനങ്ങൾ തടഞ്ഞു. മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസിന് നേരെ സമരാനുകൂലികൾ കല്ലെറിഞ്ഞു. കല്ലെറിഞ്ഞ ബസിൻ്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു മൂവാറ്റുപുഴയിലെ എം.സി.വി ചാനൽ റിപ്പോർട്ടറും പ്രസ്സ് ക്ലബ് സെക്രട്ടറിയുമായ അനൂപിനെ ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്യുകയായിരുന്നു. അനൂപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത 22കാരൻ കർണ്ണാടക പോലിസിന്റെ പിടിയിൽ

രാജാക്കാട്: ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത ഇടുക്കി സ്വദേശിയായ 22കാരൻ കർണ്ണാടക പോലിസിന്റെ പിടിയിൽ.സേനാപതി പഞ്ചായത്തിലെ മുക്കുടിൽ സ്വദേശിയായ തൈപറമ്പിൽ അദ്വൈതിനെയാണ് കർണ്ണാടക സൈബർ പോലിസ് അറസ്റ്റ് ചെയ്തത്. വിവിധ ഓൺലൈൻ സേവനങ്ങളും,വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്ത് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് സൂചന.കർണ്ണാടക ഗാഥായി സൈബർ പോലിസ് ആണ് ഇടുക്കിയിൽ എത്തി അദ്വൈതിനെ അറസ്റ്റ് ചെയ്തത്.ഈ സ്റ്റേഷൻ പരിധിയിൽ മാത്രം 20 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കർണ്ണാടകയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതികൾ ഉണ്ട്.അദ്വൈതിന്റെ നേതൃത്വത്തിൽ ഉള്ള സംഘം …

ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത 22കാരൻ കർണ്ണാടക പോലിസിന്റെ പിടിയിൽ Read More »

പണിമുടക്ക് ദിവസം ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു; പരിശീലന കാലാവധിയായതിനാൽ പണിമുടക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും ക്രൂര മർദനം

കുമളി: പണിമുടക്ക് ദിവസം ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. അടിമാലി വടക്കേക്കര വിഷ്ണു രാധാകൃഷ്ണനാണ് സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്ക് പറ്റിയത്. കുമളി മുല്ലപെരിയാർ ന്യൂ ഡാം ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ ഓഫീസിലാണ് സംഭവം. ഈ ഓഫീസിലെ ക്ലർക്കാണ് വിഷ്ണു. കഴിഞ്ഞ ഡിസംബറിൽ ജോലി കിട്ടിയ വിഷ്ണു പരിശീലന കാലവധിയായതിനാൽ ജോലിക്ക് എത്തുകയായിരുന്നു. ഓഫീസ് തുറന്നതേ സിപിഎം പ്രാദേശിക പ്രവർത്തകർ എത്തി ഓഫീസ് അടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പരിശീലന കാലാവധിയായതിനാൽ …

പണിമുടക്ക് ദിവസം ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു; പരിശീലന കാലാവധിയായതിനാൽ പണിമുടക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും ക്രൂര മർദനം Read More »

ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക് പൂർണ്ണം; പീരുമേട്ടിൽ പോസ്റ്റ് മാസ്റ്റർ ഗിന്നസ് മാട സ്വാമിയ്ക്ക് മർദനം, തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞു

തൊടുപുഴ: ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക് പൂർണ്ണമാണ്. സ്വകാര്യ ബസുകളും കേ.എസ്.ആർ.ടി.സി ബസുകളും നിരത്തിൽ ഇറങ്ങിയില്ല. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും സർക്കാർ ഓഫീസുകളും അടഞ്ഞ് കിടന്നു. ചില സ്ഥലങ്ങളിൽ പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതും സർക്കാർ ഓഫീസുകൾ അടപ്പിക്കുവാൻ ശ്രമിച്ചതും ചെറിയ സംഘർഷത്തിന് കാരണമായി. പീരുമേട്ടിൽ പോസ്റ്റ് ഓഫീസ് അടപ്പിക്കുവാനുള്ള ശ്രമത്തിനിടയിൽ പോസ്റ്റ് മാസ്റ്റർ ​ഗിന്നസ് മാട സ്വാമിക്കും ഒരു ജീവനക്കാരനും മർദനമേറ്റതായും പരാതി ഉയർന്നു. പോലീസ് സമരക്കാർക്ക് അഭിവാദ്യം അർപ്പിക്കുന്ന നിലപാടിലായിരുന്നു. തൊടുപുഴയിൽ സമരാനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ …

ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക് പൂർണ്ണം; പീരുമേട്ടിൽ പോസ്റ്റ് മാസ്റ്റർ ഗിന്നസ് മാട സ്വാമിയ്ക്ക് മർദനം, തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞു Read More »

സാമ്പത്തിക തട്ടിപ്പ്; മോണിക്ക കപൂറിനെ സി.ബി.ഐ യു.എസിലെത്തി കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ മോണിക്ക കപൂറിനെ യുഎസിലെത്തി കസ്റ്റഡിയിലെടുത്ത് സിബിഐ. ഇന്ത്യ- യുഎസ് ഉഭയകക്ഷി കരാർ പ്രകാരം ന്യൂയോർക്ക് ഡിസിട്രിക്റ്റ് കോടതിയാണ് മോണിക്കയെ ഇന്ത്യക്കു കൈമാറാൻ ഉത്തരവിട്ടത്. ഇതു പ്രകാരം സിബിഐ ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു പോയാൽ ഉപദ്രവിക്കപ്പെടാൻ സാധ്യത‌യുണ്ടെന്ന മോണിക്കയുടെ വാദത്തെ തള്ളി സെക്രട്ടറി ഓഫ് സ്റ്റേറ്റ് സറണ്ടർ വാറൻറും പുറപ്പെടുവിച്ചിരുന്നു. 25 വർഷം നീണ്ടു നിന്ന നിയമപോരാട്ടത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. മോണിക്ക ഓവർസീസ് എന്ന സ്ഥാപനത്തിൻറെ ഉടമയാണ് …

സാമ്പത്തിക തട്ടിപ്പ്; മോണിക്ക കപൂറിനെ സി.ബി.ഐ യു.എസിലെത്തി കസ്റ്റഡിയിലെടുത്തു Read More »

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്തു; മുൻ പി.എ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിൽ നിന്ന് 76.9 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ പേഴ്സണൽ അസിസ്റ്റൻ്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ. ആലിയയുടെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും പേഴ്സണൽ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടമായത്. 2022 മേയ് മുതൽ 2024 ഓഗസ്റ്റ് വരെയാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ്. ആലിയ ഭട്ടിൻ്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. 2021 …

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്തു; മുൻ പി.എ അറസ്റ്റിൽ Read More »

യെമന്നിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്രത്തിന്റെ ശ്രമം

ന്യൂഡൽഹി: യെമൻ സ്വദേശിയെ കൊന്ന കേസിൽ 2017 മുതൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ തടയുന്നതിനെതിരേ ശക്തമായ ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്നാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. ഉന്നതതല ഇടപെടലിലൂടെ വധശി‍ക്ഷ തടയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ പറയുന്നു. ദയാധനം കൈമാറുന്നത് ഉൾപ്പെടെയുള്ള നടപടികൾ സങ്കീർണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്. പ്രാദേശിക അധികാരികളുമായും യെമൻ പൗരൻറെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തിട്ടുണ്ടെന്ന് …

യെമന്നിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്രത്തിന്റെ ശ്രമം Read More »

കർണാടകയിൽ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് സ്ത്രീയെ തല്ലിക്കൊന്നു; മകനെതിരെ പോലീസ് കേസെടുത്തു

ബാംഗ്ലൂർ: പ്രേതബാധയുണ്ടെന്ന് ആരോപിച്ച് കർണാടകയിൽ 55 വയസുകാരിയെ തല്ലിക്കൊന്നു. സംഭവത്തിൽ മകൻ സഞ്ജയ്‌ക്കെതിരേയും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ എത്തിയ രണ്ടു പേർക്കെതിരെയും പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ശിവമോഗയിലാണ് സംഭവമുണ്ടായത്. ഗീതമ്മയെന്ന 55 വയസ്സുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് പറഞ്ഞ് സ‌ഞ്ജയ് പൂജ ചെയ്യാനായി ആശ എന്ന സ്ത്രീയുടെ അടുത്തേക്ക് അമ്മയെ കൊണ്ടുപോയിരുന്നു. പിന്നീട് ആശയും ഭർത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഗീതമ്മയുടെ വീട്ടിലെത്തി. തുടർന്ന് പൂജ കർമങ്ങളെന്ന പേരിൽ മർദനം ആരംഭിക്കുകയായിരുന്നു. …

കർണാടകയിൽ പ്രേതബാധയുണ്ടെന്ന് ആരോപിച്ച് സ്ത്രീയെ തല്ലിക്കൊന്നു; മകനെതിരെ പോലീസ് കേസെടുത്തു Read More »

കർണാടകയിലെ മൂന്ന് പേരുടെ മരണത്തിനു കാരണം മലിനജലമൂലമെന്ന് ആരോപണം

ബാംഗ്ലൂർ: കർണാടകയിലെ യാദ്ഗിരി ജില്ലയിലെ സുരപുര താലൂക്കിൽ 3 പേരുടെ മരണത്തിനു കാരണം മലിനജലമൂലമെന്ന് ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ടിപ്പനാടഗി ഗ്രാമത്തിൽ നിന്നുള്ള ദേവികേമ്മ ഹോട്ടി (60), വെങ്കമ്മ (50), രാമണ്ണ പൂജാരി (64) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. ഇവർ മരിക്കുന്നതിന് 10 ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർക്ക് തുടർച്ചയായി ഛർദിയും ഡയേറിയും ഉണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്. ഛർദ്ദിയും വയറിളക്കവും ബാധിച്ച് പ്രദേശത്തെ 20 ഓളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. …

കർണാടകയിലെ മൂന്ന് പേരുടെ മരണത്തിനു കാരണം മലിനജലമൂലമെന്ന് ആരോപണം Read More »

ഗവർണർക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധം

തിരുവനന്തപുരം: സർവകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ കണ്ണൂരിലും കോഴിക്കോട്ടും വൻ പ്രതിഷേധം. കാലിക്കട്ട് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിച്ച എസ്എഫ്ഐയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. രണ്ടിടത്തും പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല. കണ്ണൂർ സർവകലാശാലയിലെ പ്രതിഷേധമാർച്ചിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രതിഷേധക്കാർ പൊലീസ് ബാരക്കേഡുകൾക്കു മുകളിൽ കയറി, സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് …

ഗവർണർക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധം Read More »

കക്കൂസ് മാലിന്യം തള്ളിയവരെ പഞ്ചായത്തിൽ തടഞ്ഞുവെച്ച് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ

തൊടുപുഴ: തൊടുപുഴ പുളിയന്മല സംസ്ഥാന പതാക അരികിൽ കക്കൂസ് മാലിന്യം തള്ളിയ വാഹന ഡ്രൈവറെയും സഹായിയെയും ഒപ്പം എത്തിയവരെയും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്തിൽ തടഞ്ഞു വെച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പഞ്ചായത്ത് നിശ്ചയിച്ച പിഴ തുക അടക്കാൻ പണം കൈവശം ഇല്ല എന്ന് പറഞ്ഞതോടെ പഞ്ചായത്തിന്റെ ഷട്ടറുകൾ അടച്ചിടുകയായിരുന്നു. പിഴ തുക അടക്കാതെ പുറത്ത് വിടാനാകില്ല എന്ന് പറഞ്ഞതോടെ സങ്കർഷാവസ്ഥയായി. കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് എത്തിയതോടെ പോലീസും എത്തി. തുടർന്ന് …

കക്കൂസ് മാലിന്യം തള്ളിയവരെ പഞ്ചായത്തിൽ തടഞ്ഞുവെച്ച് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ Read More »

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം; തൊടുപുഴ – കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി

തൊടുപുഴ: രാജഭരണം മുതൽ മുൻപന്തിയിലായിരുന്ന കേരളത്തിലെ ആരോഗ്യരംഗം തകർന്നടിഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി വീണാ ജോർജ് രാജി വെയ്ക്കണമെന്നു ഡിസിസി പ്രസിഡൻ്റ് സി.പി മാത്യു ആവശ്യപ്പെട്ടു. ഒരു കാലത്തും കേട്ടിട്ടില്ലാത്ത രോഗങ്ങൾ പടർന്നു പിടിയ്ക്കുമ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളുടേയും ആശുപത്രികളുടേയും അവസ്ഥ പരിതാപകരമാണ്. മരുന്നുകമ്പനികൾക്കു നൽകാനുള്ള കോടികളുടെ കുടിശികയും ഡോക്ടർമാരുടേയും ജീവനക്കാരുടേയും ക്ഷാമവും മൂലം ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മികച്ച രീതിയിൽ നടപ്പിലാക്കിയ കാരുണ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിച്ചു. കോട്ടയം മെഡിക്കൽ …

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം; തൊടുപുഴ – കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി Read More »

ബേപ്പൂർ കൊലപാതകത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട്: ബേപ്പൂരിലെ ലോഡ്ജിൽ കൊലപാതകം നടന്നതായി അറിവുണ്ടായിട്ടും സംഭവസ്ഥലത്തെത്താതിരുന്നതിന് രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവർക്കെതിരേയാണ് നടപടി. ലോഡ്ജിന് സമീപത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി രക്തംകണ്ടെന്നും മുറിയില്‍നിന്ന് ബഹളംകേട്ടെന്നും ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ അറിയിച്ചിരുന്നു. എന്നാല്‍, ഇയാളെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ചീത്തപറഞ്ഞ് ഓടിച്ചെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. മേയ് 24ന് ബേപ്പൂര്‍ ത്രീസ്റ്റാര്‍ ലോഡ്ജില്‍ വച്ച് മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയെന്നതാണ് കേസ്. അന്നേദിവസം രാത്രി പെട്രോളിങ്ങിന് ഉണ്ടായിരുന്ന പൊലീസുകാരോടാണ് ഇതരസംസ്ഥാന തൊഴിലാളി ഇക്കാര്യം അറിയിച്ചത്. …

ബേപ്പൂർ കൊലപാതകത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ Read More »

ഗോപാൽ ഖേംക വധക്കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പറ്റ്ന: ബിഹാറിലെ പ്രമുഖ വ്യവസായിയും മുൻ ബിജെപി നേതാവുമായ ഗോപാൽ ഖേംകയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുഖ്യ പ്രതി ഉമേഷിന്‍റെ ഒപ്പമുണ്ടിയിരുന്ന വികാസാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനായി പൊലീസ് പട്നയിലെ മാൽസലാമി പ്രദേശത്ത് വികാസിന്‍റെ വീട്ടിലെത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടലുണ്ടായത്. പൊലീസിനു നേരെ വികാസ് വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടാവുകയും പൊലീസിന്‍റെ വെടിയേറ്റ് പ്രതി മരിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് പ്രമുഖ വ്യവസായി ഗോപാൽ ഖേംക കൊല്ലപ്പെട്ടത്. രാത്രി 11. 40 ഓടെ വീടിന് സമീപം കാറിൽ നിന്നും …

ഗോപാൽ ഖേംക വധക്കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു Read More »

തൃശൂർ പൂരം അലങ്കോലമാക്കാൻ ഗൂഢാലോചന നടത്തി; സുരേഷ് ​ഗോപിയെ ചോദ്യം ചെയ്തു

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൻറെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. എഡിജിപി എച്ച്. വെങ്കിടേഷിൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് അതീവ രഹസ്യമായായിരുന്നു ചോദ്യം ചെയ്യൽ. ചടങ്ങുകൾ അലങ്കോലമായതിൻറെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിൻറെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐയും …

തൃശൂർ പൂരം അലങ്കോലമാക്കാൻ ഗൂഢാലോചന നടത്തി; സുരേഷ് ​ഗോപിയെ ചോദ്യം ചെയ്തു Read More »

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ്; പൊലീസ് സ്ഥലത്ത് പരിശോധന നടത്തി

കോഴിക്കോട്: വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. സ്റ്റീൽ ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്തു. വളയം നിരവുമ്മലിലെ നടുക്കണ്ടിയിൽ ദാമോദരൻറെ കടക്ക് മുന്നിലാണ് സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്. കണ്ടെയ്നറിൻറെ മൂടി ഭാഗം തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. വെടിമരുന്ന് ഉൾപ്പെടെയുള്ളവ നിലത്ത് ചിതറി കിടന്നിരുന്നു. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

ഡൽഹിയിൽ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിൽ 3 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ദക്ഷിൺപുരിയിലാണ് സംഭവം. അബോധാവസ്ഥയിൽ കണ്ടെത്തിയ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടിയുള്ള മരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച മൂന്ന് പേരിൽ രണ്ട് പേർ സഹോദരന്മാരായിരുന്നു. മറ്റൊരാൾ ആരെന്നതിൽ വ്യക്തതയില്ല. ഭൽസ്വ ഡയറിയിലെ താമസക്കാരനായ സിഷൻ എന്നയാൾ വീട്ടിലുള്ള സഹോദരൻ കോളുകൾക്ക് മറുപടി നൽകുന്നില്ലെന്നറിയിച്ച് ഡൽഹി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിൻറെ …

ഡൽഹിയിൽ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

36 വർഷത്തിനിടെ 2 കൊലകൾ; കൊലപ്പെടുത്തിയത് ആരെയെന്നോ എന്തിനാണെന്നോ കൊലയാളിക്ക് അറിയില്ല

കോഴിക്കോട്: കോഴിക്കോട്ടു നിന്നും ഇപ്പോൾ പുറത്തു വരുന്ന വാർത്ത കുറച്ച് പുലിവാല് പിടിച്ചതാണ്. പെട്ടെന്ന് ഒരാൾ സ്റ്റേഷനിലെത്തി താൻ 36 വർഷങ്ങൾക്ക് മുൻപ് ഒരാളെ തോട്ടിൽ തള്ളിയിട്ട് കൊന്നെന്ന് പറയുന്നു. ആരാണ് മരിച്ചതെന്ന് തനിക്ക് അറിയില്ലെന്നും വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് തുടങ്ങിയതിനു പിന്നാലെ കൊലപാതകങ്ങളുടെ എണ്ണം 2 ആയി. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലാണ് കേരള പൊലീസിന് തലവേദനയായിരിക്കുന്നത്. 1986 ലാണ് ആദ്യ സംഭവം. അന്ന് മുഹമ്മദ് അലിയുടെ പേര് ആൻറണി. തിരുവമ്പാടി സ്റ്റേഷൻ …

36 വർഷത്തിനിടെ 2 കൊലകൾ; കൊലപ്പെടുത്തിയത് ആരെയെന്നോ എന്തിനാണെന്നോ കൊലയാളിക്ക് അറിയില്ല Read More »

ആലുവയിൽ മദ്യപിച്ച് ഉണ്ടായ വാക്ക് തർക്കത്തിൽ യുവാവിന് കുത്തേറ്റു

ആലുവ: മദ്യപിച്ച് വാക്ക് തർക്കമുണ്ടായതിനെത്തുടർന്ന് യുവാവിന് കുത്തേറ്റു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിൽ തുടരുകയാണ്. യുസി കോളേജിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ വീട്ടിൽ രാജൻ മകൻ സാജനാണ്(48) കുത്തേറ്റത്. ശനിയാഴ്ച രാവിലെ 9 മണിയോടെ ആലുവ മാർക്കറ്റ് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് സാജനു കുത്തേൽക്കുന്നതിൽ കലാശിച്ചത്. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ നൽകുന്നത്. പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാർക്കറ്റിനു സമീപം മദ്യപാനികൾ സ്ഥിരം ശല്യക്കാരായി മാറുകയാണെന്ന് പ്രദേശവാസികളും …

ആലുവയിൽ മദ്യപിച്ച് ഉണ്ടായ വാക്ക് തർക്കത്തിൽ യുവാവിന് കുത്തേറ്റു Read More »

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊച്ചി: ഇടപ്പളളി പോണേക്കരയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുവാൻ ശ്രമിച്ചത്. വീട്ടിൻറെ തൊട്ടടുത്തുളള ട്യൂഷൻ സെൻററിൽ പോകും വഴി കാറിൽ എത്തിയവർ കുട്ടികളുടെ കൈയിൽ പിടിച്ച് വലിക്കുകയായിരുന്നു. കുട്ടികൾ നിലവിളിക്കുകയും കുതറി ഓടുകയും ചെയ്തതോടെ സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങുകയാണുണ്ടായത്. സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ച് വരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് 4.45 നാണ് …

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം Read More »

വിഷം ഉളളിൽച്ചെന്ന് തൊടുപുഴ സ്വദേശിനി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; പ്രതി ഭർത്താവ് ടോണി മാത്യു

ഇടുക്കി: വിഷം ഉളളിൽച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച തൊടുപുഴ സ്വദേശിനിയുടേത് ക്രൂരമായ കൊലപാതകമെന്ന് പൊലീസ്. പുറപ്പുഴ ആനിമൂട്ടിൽ ജോർലിയാണ് വിഷം ഉളളിൽ ചെന്ന് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനു മേൽ പൊലീസ് കൊലക്കുറ്റം ചുമത്തി. കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ച് കുടിപ്പിച്ചത് ഭർത്താവാണെന്ന് ജോർലി മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നൽകിയിരുന്നു. 20 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും ജോർലിയെ വിവാഹം കഴിച്ച് അയച്ചപ്പോൾ പിതാവ് ജോൺ നൽകിയിട്ടുണ്ട്. പിന്നീട് നാല് ലക്ഷം രൂപ പലപ്പോഴായി നൽകി. …

വിഷം ഉളളിൽച്ചെന്ന് തൊടുപുഴ സ്വദേശിനി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; പ്രതി ഭർത്താവ് ടോണി മാത്യു Read More »

ഗുജറാത്തിലെ അനധികൃത മരുന്ന് പരീക്ഷണം; 741 രോഗികളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് എൻ.ഒ.റ്റി.റ്റി.ഒ

അഹമ്മദാബാദ്: ഗുജറാത്തിലെ സർക്കാർ ആശുപത്രിയിൽ അനധികൃത മരുന്ന് പരീക്ഷണം 741 രോഗികളുടെ ജീവനെടുത്തതായി സംശയം. അഹമ്മദാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കിഡ്നി ഡിസീസസ് ആൻഡ് റിസർച്ച് സെൻററിൽ അനധികൃത പരീക്ഷണത്തിനു വിധേയരായ 2352 രോഗികളിൽ 741 പേരാണ് മരിച്ചത്. അനുമതിയില്ലാതെയാണ് സ്റ്റെം സെൽ തെറാപ്പി നടത്തിയതെന്നു വ്യക്തമായതോടെ, ഇതു സംബന്ധിച്ച നടപടികൾ വ്യക്തമാക്കാൻ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ സംസ്ഥാന ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1999 – 2017 കാലയളവിലാണ് മരുന്ന് പരീക്ഷണം കാരണമെന്നു സംശയിക്കപ്പെടുന്ന …

ഗുജറാത്തിലെ അനധികൃത മരുന്ന് പരീക്ഷണം; 741 രോഗികളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് എൻ.ഒ.റ്റി.റ്റി.ഒ Read More »

പുനെയിലെ പീഡനക്കേസ്; ആരോപണവിധേയൻ സുഹൃത്ത്; പീഡിപ്പിച്ചിട്ടില്ലെന്നും അതിന് ശ്രമിക്കുകയെ ചെയ്തിട്ടുള്ളൂവെന്നും പോലീസ്

പുനെ: ഫ്ളാറ്റിൽ അതിക്രമിച്ചു കയറിയ ഡെലിവറി ബോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്. ആരോപണവിധേയൻ ഡെലിവറി ബോയ് ആയിരുന്നില്ല, യുവതിയുടെ സുഹൃത്ത് തന്നെയായിരുന്നു എന്നും, പരാതിയിൽ പറയുന്നതു പോലെ പീഡനം നടന്നിട്ടില്ലെന്നുമാണ് പൊലീസിൻറെ കണ്ടെത്തൽ. ഫ്ളാറ്റിലെത്തിയ യുവാവ് ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചിരുന്നു. യുവതി ഇതിനു തയാറായില്ല. നിർബന്ധം ആവർത്തിച്ചപ്പോഴാണ് കൊറിയർ ഡെലിവറി ബോയ് പീഡിപ്പിച്ചെന്നു പരാതി നൽകിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. തെറ്റായ വിവരങ്ങളാണ് ആദ്യം നൽകിയതെന്നു യുവതി സമ്മതിച്ചതായും പൊലീസ് പറയുന്നു. പൊലീസ് …

പുനെയിലെ പീഡനക്കേസ്; ആരോപണവിധേയൻ സുഹൃത്ത്; പീഡിപ്പിച്ചിട്ടില്ലെന്നും അതിന് ശ്രമിക്കുകയെ ചെയ്തിട്ടുള്ളൂവെന്നും പോലീസ് Read More »

സ്റ്റേഷനിൽ നിന്നും തോണ്ടി മുതൽ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചു വിടുക: യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

തൊടുപുഴ: കോടതി സൂക്ഷിക്കാൻ ഏല്പിച്ച തോണ്ടി മുതൽ പോലീസ് സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച ജെയ്‌മോൻ എന്ന പോലീസുകാരനെ പിരിച്ചു വിടണമെന്ന് ആവശ്യപെട്ട് യൂത്ത് കോൺഗ്രസ് മുട്ടം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കള്ളനായ പോലീസുകാരനെ തൊടുപുഴ ഡി.വൈ.എസ്.പി യും ജില്ലാ പോലീസ് മേധാവിയും സംരക്ഷിക്കുന്ന നിലയാണ് നിലവിലുള്ളത് എന്ന് മാർച്ച് ഉദ്ഘടാനം നിർവഹിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴി പറഞ്ഞു. പോലീസുകാർ മോഷ്ട്ടാക്കളും ഒളിഞ്ഞു നോട്ടക്കാരും ആകാൻ പ്രധാന കാരണം അവരെ നിയന്ത്രിക്കാൻ …

സ്റ്റേഷനിൽ നിന്നും തോണ്ടി മുതൽ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചു വിടുക: യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി Read More »

തിരുവല്ലയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു 49കാരൻ അറസ്റ്റിൽ

തിരുവല്ല: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൊടുപുഴ സ്വദേശി ടി.ആർ. ബൈജുവാണ് അറസ്റ്റിലായത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് സമൂഹമാധ‍്യമത്തിലൂടെയാണ് അവിവാഹിതയായ നാൽപ്പതു വയസുകാരിയെ ബൈജു പരിചയപ്പെട്ടത്. 2022 ജൂൺ ഒന്നു മുതൽ 2025 മേയ് നാലുവരെയുള്ള കാലയളവിൽ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് പ്രതി അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിക്കാമെന്നും താൻ വിവാഹമോചിതനാണെന്നും ഇ‍യാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. തമ്പാനൂർ, ചെങ്ങന്നൂർ, കോഴഞ്ചേരി, തിരുവല്ല, ഇടുക്കി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും പിഡബ്ല‍്യുഡി റസ്റ്റ് …

തിരുവല്ലയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു 49കാരൻ അറസ്റ്റിൽ Read More »

പുണെയിൽ കൊറിയർ ബോയ് ചമഞ്ഞെത്തി യുവതിയെ ബോധംകെടുത്തി ബലാത്സംഗം

ന്യൂഡൽഹി: പുണെയിൽ കൊറിയർ ബോയ് ചമഞ്ഞെത്തി 22 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. യുവതിയുടെ അപ്പാർട്ട്മെൻറിലെത്തിയ പ്രതി മുഖത്തേക്ക് സ്പ്രേ അടിച്ച ശേഷം യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിൽ സെൽഫി എടുക്കുകയും വീണ്ടും വരുമെന്ന് എഴുതി വയ്ക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ബുധനാഴ്ച രാത്രി കൊറിയറുണ്ടെന്നു പറഞ്ഞ് ഒരാൾ അപ്പാർട്ട്മെൻറിലെത്തുകയായിരുന്നു. എന്നാൽ തനിക്ക് കൊറിയറൊന്നും വരാനില്ലെന്ന് യുവതി അറിയിച്ചെങ്കിലും ഉണ്ടെന്നും ഒപ്പു വേണമെന്നും പ്രതി വാശിപിടിച്ചതോടെ യുവതി വാതിൽ തുറക്കുകയായിരുന്നു. ഉടനെ തന്നെ മുഖത്തേക്ക് സ്പ്രേ …

പുണെയിൽ കൊറിയർ ബോയ് ചമഞ്ഞെത്തി യുവതിയെ ബോധംകെടുത്തി ബലാത്സംഗം Read More »

മലപ്പുറത്ത് സൂംബാ ഡാൻസിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ‍്യാപകന് സസ്പെൻഷൻ

മലപ്പുറം: ലഹരി വിരുദ്ധ ക‍്യാംപെയ്നിൻറെ ഭാഗമായി സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ‍്യാപകനെ സസ്പെൻഡ് ചെയ്തു. മുജാഹിദ് വിസ്ഡം വിഭാഗം നോതാവും അധ‍്യാപകനുമായ ടി.കെ. അഷ്റഫിനെതിരേയാണ് വിദ‍്യാഭ‍്യാസ വകുപ്പിൻറെ നിർദേശത്തെത്തുടർന്ന് സ്കൂൾ മാനേജ്മെൻറ് നടപടി സ്വീകരിച്ചരിക്കുന്നത്. കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നത് വിദ‍്യാഭ‍്യാസം ലക്ഷ‍്യംവച്ചാണെന്നും ആൺ പെൺ കൂടിക്കലർന്ന് മ‍്യൂസിക്കിൻറെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്.

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി

ന്യൂഡൽഹി: പശ്ചിമാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്കിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മാലിയിലെ കായസിലുള്ള ഡയമണ്ട് സിമൻറ് ഫാക്‌ടറിയിലെ ജോലിക്കാരെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തി. ഇന്ത്യക്കാരുടെ മോചനം എത്രയും വേഗം ഉറപ്പാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ ഒന്നിനായിരുന്നു സംഭവം. ഫാക്‌ടറി വളപ്പിൽ ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കിയെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരം. തട്ടിക്കൊണ്ടുപോവലിൻറെ ഉത്തരവാദിത്വം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ മാലിയിൽ …

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി Read More »

ആലപ്പുഴയിൽ പിതാവ് മകളെ കൊന്നത് അമ്മയുടെ മുന്നിൽ വച്ച്

കലവൂർ: ജോസ്മോൻ മകളെ കഴുത്തു ഞെരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ഓമനപ്പുഴ ഗ്രാമം. ആർക്കും അത്ര പെട്ടെന്ന് അത് വിശ്വസിക്കാനായില്ല. ആ വീട്ടിൽ അതിനുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിയില്ല. ജോസ്മോൻ ആണെങ്കിൽ ആർക്കും ഉപദ്രവമില്ലാത്ത, അത്യാവശ്യം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജീവിക്കുന്ന ഒരാൾ. മകൾ ജാസ്മിൻ ചുറുചുറുക്കോടെ എല്ലാവരോട് സംസാരിച്ച് നാട്ടുകാരുമായി ഏറെ അടുപ്പമുള്ള ആളും. എന്നിട്ടും എന്തിനിത് ചെയ്തു എന്നാണ് അയൽ വാസികളുടെ ചോദ്യം. പൊലീസിൻറെ ചോദ്യം ചെയ്യലിൽ, സഹികെട്ടപ്പോൾ ചെയ്തു പോയതാണെന്നാണ് ജോസ്മോൻറെ മൊഴി. “വീട്ടിൽ …

ആലപ്പുഴയിൽ പിതാവ് മകളെ കൊന്നത് അമ്മയുടെ മുന്നിൽ വച്ച് Read More »

മുംബൈയിൽ 16കാരനെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു

മുംബൈ: പതിനാറ് വയസുള്ള വിദ്യാർഥിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുംബൈയിലെ സ്കൂൾ അധ്യാപിക അറസ്റ്റിൽ. 40 വയസുള്ള ഇംഗ്ലിഷ് അധ്യാപിക വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. 2023 ഡിസംബറിലെ സ്കൂൾ വാ‌ർഷിക പരിപാടിയുടെ ഭാഗമായി കുട്ടിയും അധ്യാപികയും നിരവധി മീറ്റിങ്ങുകളിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. ആ സമയത്ത് തനിക്ക് കുട്ടിയോട് ആകർഷണം തോന്നിയിരുന്നതായും അതു പല വിധത്തിൽ കുട്ടിയോട് പ്രകടിപ്പിച്ചതായും അധ്യാപിക പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തുടക്കത്തിൽ വിദ്യാർഥി അധ്യാപികയുടെ സമീപനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കുട്ടി തന്നെ …

മുംബൈയിൽ 16കാരനെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു Read More »

വിസ്മയ കേസ് പ്രതി കിരണിന് സുപ്രീം കോടതി ജാമ്യം നൽകി

ന്യൂഡൽഹി: സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും അതിനാൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരൺ കുമാർ‌ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് വർഷമായിട്ടും ഹൈക്കോടതി ഹർജിയിൽ തീരുമാനമെടുക്കാത്തതു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് …

വിസ്മയ കേസ് പ്രതി കിരണിന് സുപ്രീം കോടതി ജാമ്യം നൽകി Read More »

ശിവഗംഗ കസ്റ്റഡി മരണം അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് മുഖ‍്യമന്ത്രി ഉത്തരവിട്ടു

ചെന്നൈ: ശിവഗംഗ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. മദ്രാസ് ഹൈക്കോടതി ജുഡീഷ‍്യൽ അന്വേഷണം പ്രഖ‍്യാപിച്ചതിനു പിന്നാലൊയാണ് മുഖ‍്യമന്ത്രി എം.കെ സ്റ്റാലിൻ കേസ് അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിട്ടത്. കേസ് സിബിഐ കൂടാതെ സിബിസിഐഡിയുടെ പ്രത‍്യേക സംഘവും അന്വേഷിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയുമായി സർക്കാർ പൂർണമായി സഹകരിക്കുമെന്ന് മുഖ‍്യമന്ത്രി വ‍്യക്തമാക്കി. ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി അജിത് കുമാർ(27) തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു മരിച്ചത്. അജിത്തിൻറെ ശരീരത്തിൽ 30 ഇടങ്ങളിലായി ചതവുകളുള്ളതായി പോസ്റ്റ്‌മോർട്ടം …

ശിവഗംഗ കസ്റ്റഡി മരണം അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് മുഖ‍്യമന്ത്രി ഉത്തരവിട്ടു Read More »

പാലക്കാട് സ്കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അധ‍്യാപകർക്കെതിരേ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി

പാലക്കാട്: തച്ചനാട്ടുകരയിൽ 14 വയസ്സുള്ള പെൺകുട്ടി ആശിർനന്ദ ജീവനൊടുക്കിയ സംഭവത്തിൽ പാലക്കാട് സെൻറ് ഡൊമിനിക് സ്കൂളിലെ അധ‍്യാപകർക്കെതിരേ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി. സ്കൂളിലെ അഞ്ച് അധ‍്യാപകർക്കെതിരേ ആശിർ നന്ദയുടെ കുടുംബം പരാതി നൽകിയിരുന്നു. ആത്മഹത‍്യ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കുടുംബത്തിൻറെ ആവശ‍്യം. നിയമോപദേശം തേടിയ ശേഷം അധ‍്യാപകർക്കെതിരേ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ചോളോട് സ്വദേശിനിയും ഒൻപതാം ക്ലാസ് വിദ‍്യാർഥിനിയുമായ ആശിർ നന്ദയെ സ്കൂൾ വിട്ടുവന്ന ശേഷം വീടിൻറെ രണ്ടാം നിലയിൽ തൂങ്ങി …

പാലക്കാട് സ്കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അധ‍്യാപകർക്കെതിരേ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി Read More »

കേരളത്തിലേക്ക് ഡാർക്ക്‌നെറ്റ് വഴി രാസലഹരി എത്തിക്കുന്ന ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ

കൊച്ചി: ഡാർക്ക്‌നെറ്റ് വഴി കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) കൊച്ചി യൂണിറ്റ്. മൂവാറ്റുപുഴ സ്വദേശി എഡിസണും സഹായിയും പിടിയിലായി. 1127 ബ്ലോട്ട് എൽഎസ്ഡി, 131.66 ഗ്രാം കെറ്റാമൈൻ, ക്രിപ്‌റ്റോ കറൻസി എന്നിവയും പിടിച്ചെടുത്തു. ലഹരി വസ്തുക്കൾക്ക് 35 ലക്ഷത്തിലധികം രൂപ വിലവരും. പിടിച്ചെടുത്ത ക്രിപ്‌റ്റോ കറൻസിക്ക് 70 ലക്ഷത്തിലധികം രൂപയുടെ മൂല്യമുണ്ട്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിൽ ജൂൺ 28ന് കൊച്ചിയിലെ മൂന്ന് തപാൽ പാഴ്‌സലുകളിൽ‌ നിന്നാണ് 280 എൽഎസ്‌ഡി ബ്ലോട്ടുകൾ പിടിച്ചെടുത്തത്. …

കേരളത്തിലേക്ക് ഡാർക്ക്‌നെറ്റ് വഴി രാസലഹരി എത്തിക്കുന്ന ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ Read More »

ഗാസയില്‍ വെടിനിര്‍ത്തൽ; ഇസ്രയേല്‍ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ങ്ടൻ: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് അറിയിച്ചു. യു.എസ് പ്രതിനിധികള്‍ ഇസ്രയേലുമായി ഫലപ്രദമായി ഇക്കാര്യം ചര്‍ച്ചചെയ്തു. മിഡില്‍ ഈസ്റ്റിന്റെ നന്മയ്ക്കായി ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും …

ഗാസയില്‍ വെടിനിര്‍ത്തൽ; ഇസ്രയേല്‍ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് ഡോണള്‍ഡ് ട്രംപ് Read More »

സംഗീതജ്ഞൻ അനൂപ് വെളളാറ്റഞ്ഞൂരിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: സംഗീതജ്ഞനും വിവേകോദയം ഹർസെക്കൻ്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെളളാറ്റഞ്ഞൂരിനെ(41) മരിച്ച നിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്ക് സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിൻറെ സ്ഥാപകനാണ്. സംസ്കാരം ബുനധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ. വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരൻറെയും തയ്യൂർ ഗവ. സ്കൂൾ റിട്ട. അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പാർവതി (ആയുർവേദ ഡോക്റ്റർ). മക്കൾ: പാർവണ, …

സംഗീതജ്ഞൻ അനൂപ് വെളളാറ്റഞ്ഞൂരിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More »

നടപടി ഉണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം: തന്നിക്കെതിരേ നടപടി ഉണ്ടായാലും തൻറെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്നും തനിക്കെതിരേ ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “താൻ വിമർശിച്ചത് സർക്കാരിനെയോ മന്ത്രിസഭയെയോ അല്ല. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെയാണ്. വീഴ്ചകൾ പരിഹരിക്കപ്പെടണം. എന്നാലെ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകു. വിദഗ്ധ സമിതിയോട് തെളിവുകളോടെ കാര്യങ്ങൾ ബോധിപിച്ചു. പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. സ്ഥിരമായി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം.” “മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. അദ്ദേഹം ഗുരുനാഥന് തുല്യനാണ്. …

നടപടി ഉണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡോ. ഹാരിസ് ഹസൻ Read More »

അസൂയ മൂത്ത് ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; ഭോപ്പാലിൽ 32കാരൻ അറസ്റ്റിൽ

ഭോപ്പാൽ: ലിവ് ഇൻ പങ്കാളിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ 32 കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗായത്രി നഗറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 28 വയസുള്ള ഋതിക സെൻ ആണ് കൊല്ലപ്പെട്ടത്. ഋതികയുടെ പങ്കാളിയും വിദിഷ സ്വദേശിയുമായ സച്ചിൻ രജ്പുതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 27നാണ് കൊല നടന്നതെന്ന് പൊലീസ് പറയുന്നു. തൊഴിൽ രഹിതനായ സച്ചിനും ഋതികയും കഴിഞ്ഞ മൂന്നര വർഷമായി അടുപ്പത്തിലായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് സച്ചിൻ. 9 മാസങ്ങൾക്കു മുൻപാണ് ഇരുവരും …

അസൂയ മൂത്ത് ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; ഭോപ്പാലിൽ 32കാരൻ അറസ്റ്റിൽ Read More »

തിരുവനന്തപുരത്ത് അഞ്ച് വയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 73 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: അഞ്ച് വയസുകാരനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 73 വർഷം കഠിനതടവും 85,000 പിഴയും ശിക്ഷ. കൊല്ലം സ്വദേശിയായ എ സജീവനെയാണ്(50) കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 17 മാസം അധിക കഠിനതടവ് അനുഭവിക്കണം. കുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. 2023ൽ കുട്ടിയുടെ മുത്തച്ഛന് ചികിത്സാ സഹായത്തിനായി എത്തിയതായിരുന്നു പ്രതി. പിന്നീട് കുട്ടിയെ നിരന്തരം ഉപദ്രവിച്ചു. കുട്ടിയുടെ ദേഹത്ത് മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാതാവ് …

തിരുവനന്തപുരത്ത് അഞ്ച് വയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 73 വർഷം കഠിനതടവും പിഴയും Read More »

തിരുവനന്തപുരത്ത് കോളേജ് വിദ്യാർഥിനി വീടിനുളളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: നരുവാമൂടിൽ വിദ്യാർഥിനി വീടിനുളളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നടുക്കാട് ഒലിപ്പുനട ഓംകാറിൽ സുരേഷിൻറെയും ദിവ്യയുടെയും മകൾ മഹിമ സുരേഷാണ്(19) മരിച്ചത്. കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. കോളെജിലെ മാഗസിൻ എഡിറ്ററുമാണ് മഹിമ. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. മഹിമ മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ നിന്നു നിലവിളിയും പുകയും ഉയരുന്നതു കണ്ട നാട്ടുകാർ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും വീടിൻറെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പിൻവാതിൽ തല്ലിപ്പൊളിച്ച് …

തിരുവനന്തപുരത്ത് കോളേജ് വിദ്യാർഥിനി വീടിനുളളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു Read More »

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത്

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭാ രേഖകൾ പുറത്ത്. മാർച്ച് മാസത്തിലെ നിയമസഭാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജ് അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പല വിഭാഗങ്ങളുടെയും ചെലവ് ചുരുക്കിയ കൂട്ടത്തിലാണ് ആരോഗ്യ വകുപ്പിൻറെ ബജറ്റ് വിഹിതത്തിലും ധനവകുപ്പ് കൈവെച്ചത്. അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തിക വർഷം 401. 24 കോടിയാണ് നീക്കിവച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഈ തുക 254.35 …

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത് Read More »