തൊടുപുഴ: ജമാഅത്തെ ഇസ്ലാമിയെ നാട്ടക്കുറിയാക്കി സി.പി.എം. നടത്തുന്ന വിഷലിപ്തമായ പ്രാചരണത്തിലൂടെ ലക്ഷ്യമാക്കുന്നത് തുടർഭരണമാണെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം കെ.എ. യൂസുഫ് ഉമരി. കേരളത്തിൽ വർഷങ്ങളോളം ജമാഅത്തുമായി സഹകരിക്കുകയും വാട്ട് വാങ്ങുകയും ചെയ്തവർ ഇപ്പോൾ പ്രസ്ഥാനത്തെ ഭികരവൽക്കരിക്കുന്നതിന് പിന്നിൽ മറ്റ് കാരണങ്ങളില്ല. വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഭൂരിപക്ഷ ഒവാട്ട് നേടാൻ നടത്തുന്ന നീക്കം അപകടകരമാണെന്ന് സി.പി.എം. തിരിച്ചറിയണം. 80കൾക്ക് ശേഷമാണ് സി.പി.എം അണികളിൽ ഇസ്ലാമോ ഫോബിയ വളർത്താൻ ശ്രമം ആരംഭിച്ചത്. ഇപ്പോൾ സി.പി.എം. വിടുന്നവർ നേരെ ബി.ജെ.പിയിലേക്ക് പോകുന്നതിന്‍റെ രഹസ്യം ഇതാണ്. തൊടുപുഴയിൽ ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുടർരണം സി.പി.എമിനെ അഹങ്കാരത്തിന്‍റെ പാരമ്യത്തിൽ എത്തിച്ചിരിക്കുകയാണ്. വിയോജിക്കന്നവരെ ഇൻമൂലനം ചെയ്യുക എന്നതാണ് നി.പി.എം.പാരമ്പര്യം. കേരളത്തിലെ പ്രമുഖ ചാനലിന്‍റെ മാനേജിങ് എഡിറ്ററുടെ കൈ വെട്ടുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം വണ്ടുരിൽ സി.പി.എം. പ്രവർത്തകർ നടത്തിയ പ്രകടനം ഒടുവിലത്തെ ഉദാഹരണം. മതരാഷ്ട്ര വാദം ഒരുകാലത്തും ജമാഅത്ത് ഉയർത്തയിട്ടില്ല.
മാർക്കറ്റിൽ ആർക്കും വാങ്ങാൻ കിട്ടുന്ന ജമാഅത്ത് ഭരണഘടന ആർക്കും പരിശോധിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്ത് ജില്ല പ്രസിഡന്‍റ് അബുബക്കർ ഫാറുഖി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൂടിയാലോചനാ സമിതിയംഗം ജമാൽ പാനായിക്കുളം പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഇ.എം. അബ്ദുൽ കരീം സ്വാഗതവും ഏരിയ പ്രസിഡന്‍റ് സുബൈർ ഹമീദ് നന്ദിയും പറഞ്ഞു.





