Timely news thodupuzha

logo

Crime

തടവുപുള്ളിയിൽ നിന്ന് കൈക്കൂലി വാങ്ങി; സിംഗപ്പൂർ ജയിലിലെ വാർഡനായ ഇന്ത്യൻ വംശജൻ കുറ്റക്കാരൻ

സിംഗപ്പൂർ: തടവുപുള്ളിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ സിംഗപ്പൂർ ജയിലിലെ വാർഡനായ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ജയിൽ മാറ്റുന്നതിനായി തടവുപുള്ളിയിൽ നിന്ന് 133,000 സിംഗപ്പൂർ ഡോളർ കൈക്കൂലി ആയി ആവശ്യപ്പെട്ട കേസിലാണ് കോബി കൃഷ്ണ ആയാവൂവെന്ന വാർഡൻ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ടതിനു പുറകേ 10 കുറ്റങ്ങളാണ് 56കാരനായ കോബിയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. 2015 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ചോങ് കെങ് ച്യെ എന്ന തടവുപുള്ളിയിൽ നിന്ന് കോബി കൈക്കൂലി വാങ്ങിയതായാണ് തെളിഞ്ഞത്. ഈ പണം ഉപയോഗിച്ച് …

തടവുപുള്ളിയിൽ നിന്ന് കൈക്കൂലി വാങ്ങി; സിംഗപ്പൂർ ജയിലിലെ വാർഡനായ ഇന്ത്യൻ വംശജൻ കുറ്റക്കാരൻ Read More »

തൃശൂർ വിവേകോദയം സ്കൂളിൽ വെടിയുതിർത്തു, അധ്യാപകരെ ഭീഷണിപ്പെടുത്തി; പൂർവ വിദ്യാർഥി പോലീസ് കസ്റ്റഡിയിൽ

തൃശൂർ: വിവേകോദയം സ്കൂളിൽ തോക്കുമായി കടന്നു കയറി വെടിയുതിർത്ത് പൂർവ വിദ്യാർഥി. മുളയം സ്വദേശി ജഗനാണ് സ്കൂളിലേക്ക് തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തോക്കുമായെത്തിയ ഇയാൾ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. പിന്നീട് ക്ലാസ് റൂമിൽ കയറി മൂന്നു തവണ മുകളിലേക്ക് വെടിവച്ചുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വെടിവയ്പ്പിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തൃശൂർ ഈസ്റ്റ് പോലീസിന്‍റെ കസ്റ്റഡിയിലാണ് ഇയാൾ. പ്രതി ലഹരിക്കടിമയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.

ഇടനിലക്കാരെന്ന വ്യാജേന പണപ്പിരിവ്; പൊതു ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സ്പെഷ്യൽ തഹസിൽദാർ

തൊടുപുഴ: കരിമണ്ണൂർ ഭൂമി പതിവ് ആഫീസിൽ നിന്നും പട്ടയം തരപ്പെടുത്തി നൽകുന്നതിനും സർവ്വേ നടപടികൾക്കും ഇടനിലക്കാരെന്ന വ്യാജേന അപേക്ഷകരിൽ നിന്നും പണ പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. പൊതുജനങ്ങളുടെ അറിവില്ലായ്‌മ മുതലെടുത്ത് കബളിപ്പിച്ച് പിരിവ് നടത്തുന്നതായും വൻ തുകകൾ തട്ടി എടുക്കുന്നതായും അറിയാൻ കഴിഞ്ഞു. പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകർ ഇത്തരം ആളുകളെ ഒഴിവാക്കി ആഫീസ് മേലധികാരിയെ(സ്പെഷ്യൽ തഹസിൽദാർ) ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികൾ അന്വേഷിച്ച് ഉറപ്പാക്കേണ്ടതാണ്. പതിവ് നടപടി കളുമായി ബന്ധപ്പെട്ട് പട്ടയ …

ഇടനിലക്കാരെന്ന വ്യാജേന പണപ്പിരിവ്; പൊതു ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സ്പെഷ്യൽ തഹസിൽദാർ Read More »

മുഖ്യമന്ത്രിക്ക് നേരെ നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് ഇ.പി ജയരാജ

കണ്ണൂർ: മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വടിയും കല്ലുമായാണ് അവർ വന്നത്. പ്രതിഷേധിച്ചവർക്ക് നേരെ നടന്നത് സ്വാഭാവിക ചെറുത്ത് നിൽപ്പ് മാത്രമാണ്. യൂത്ത് കോൺഗ്രസുകാരെ ആരും മർദിച്ചിട്ടില്ലെന്നും അവർ തിരിച്ച് ആക്രമിക്കുകയാണ് ചെയ്തതെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. പരിശീലനം ലഭിച്ചവരാണ് മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം. അക്രമങ്ങൾ ഇല്ലായ്മ ചെയ്യുന്നതിൻറെ ഭാഗമായാണ് പ്രവർത്തകർ തടഞ്ഞത്. …

മുഖ്യമന്ത്രിക്ക് നേരെ നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് ഇ.പി ജയരാജ Read More »

സ്റ്റേഷനിൽ കയറി പൊലീസ് ഉദ്യോ​ഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥനെ സ്റ്റേഷനിൽ കയറി പ്രതി വെട്ടി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിലെ ബിനുവെന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്. 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10.30ന് ആണ് സംഭവം. അനസ്ഖാൻ, ദേവ നാരായണൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ഒന്നര വർഷം മുമ്പ് കല്ലമ്പലം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ പാരിപ്പള്ളിയിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയാണ് ചാവർകോട് സ്വദേശി അനസ്ഖാൻ. മയക്കുമരുന്ന് വിൽപ്പനയും കൊലപാതകശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. …

സ്റ്റേഷനിൽ കയറി പൊലീസ് ഉദ്യോ​ഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചു Read More »

വന്ദനാ കൊലപാതകം; മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാതാപിതാക്കളുടെ പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിക്കും. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് അനുസരിച്ചാണ് നടപടി. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് വന്ദനയുടെ മാതാപിതാക്കൾ ഹർജി സമർപ്പിച്ചത്.

മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങി മരിച്ചു

കോട്ടയം: കോട്ടയത്ത് മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങി മരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെ്ലലപ്പൻ (74) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്തു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ മുൻപും വാക്കു തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. നാട്ടുകാർ ചേർന്നാണ് ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത്, ചെല്ലപ്പൻ പഴയ വീടിനോട് ചേർന്ന് തൂങ്ങിമരിക്കുകയായിരുന്നു.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം.

മരട് അനീഷിനു നേരെ ജയിലിൽ വധശ്രമം

തൃശ്ശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ മരട് അനീഷിനെ വധിക്കാൻ ശ്രമം. ബ്ലേഡ് ഉപയോഗിച്ച് കഴുത്തിലും കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും മർദ്ദനമേറ്റു. തുടർന്ന് അനീഷിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാവ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വിയ്യൂർ സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു മരട് അനീഷിനെ പാര്‍പ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു അനീഷിനുനേരെ ആക്രമണം ഉണ്ടായത്. അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് …

മരട് അനീഷിനു നേരെ ജയിലിൽ വധശ്രമം Read More »

കോഴ വാങ്ങിയ കേസ്; അഡ്വ. സൈബി ജോസിന്‍റെ ഹർജി ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിന്‍റെ ഹർജി ഹൈക്കോടതി തീർപ്പാക്കി. കേസിന്‍റെ അന്തിമ റിപ്പോർട്ട് 2 മാസത്തിനുള്ളിൽ പരിഗണിക്കാൻ വിജിലൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നല്‍കി. അന്തിമ റിപ്പോർട്ടിന്‍റെ പകർപ്പിന് അപേക്ഷ നൽകിയാൽ ഹർജിക്കാരന് പകർപ്പ് കൈമാറണമെന്നും കോടതി വ്യക്തമാക്കി. പ്രതിയായ അഡ്വ. സൈബി ജോസ് തനിക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസുകളില്‍ മുന്‍കൂര്‍ ജാമ്യവും അനുകൂല വിധിയും വാങ്ങി നല്‍കുമെന്ന് പറഞ്ഞ് …

കോഴ വാങ്ങിയ കേസ്; അഡ്വ. സൈബി ജോസിന്‍റെ ഹർജി ഹൈക്കോടതി തീർപ്പാക്കി Read More »

നടൻ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് വനിത കമ്മീഷൻ

ചെന്നൈ: നടിമാരെയും ബലാത്സംഗ രംഗങ്ങളെയും ബന്ധപ്പെടുത്തി നടൻ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് വനിത കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ. തമിഴ് ചലച്ചിത്ര ലോകത്തെ പ്രമുഖരടക്കം മൻസൂർ അലി ഖാനെതിരേ രംഗത്തെത്തിയിട്ടുണ്ട്. വിജയും തൃഷയും അഭിനയിച്ച ലിയോയെന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്‍റെ വിവാദ പരാമർശം. അതിൽ തൃഷയുടേയും ഖുശ്ബുവിന്‍റേയും റോജയുടെയും പേരെടുത്ത് പറയുകയും ചെയ്തു. ഇതിനെതിരേ തൃഷ ശക്തമായി രംഗത്തെത്തയിരുന്നു. അദ്ദേഹത്തിനൊപ്പം ഇനി അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു. …

നടൻ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് വനിത കമ്മീഷൻ Read More »

ഗാസയിലേക്ക്‌ 
32 ടൺ 
അവശ്യവസ്‌തുക്കളും മരുന്നും അയച്ച്‌ ഇന്ത്യ

ന്യൂഡൽഹി: ഇസ്രയേൽ വംശഹത്യ തുടരുന്നതിനിടെ, ഗാസയിലേക്ക്‌ 32 ടൺ അവശ്യവസ്‌തുക്കളും മരുന്നും അയച്ച്‌ ഇന്ത്യ. വ്യോമസേനയുടെ ചരക്ക്‌ വിമാനം ഈജിപ്തിലെ എൽ – അരിഷ് വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ടതായി വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ അറിയിച്ചു. മരുന്നിനും ഭക്ഷണത്തിനും കുടിവെള്ളത്തിനും പുറമെ, ശസ്‌ത്രക്രിയാ ഉപകരണങ്ങൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ തുടങ്ങിയവയാണ്‌ അയച്ചത്‌. ഒക്‌ടോബർ 22-ന് ഇന്ത്യ 38 ടൺ സാധനങ്ങൾ ഗാസയിലേക്ക്‌ അയച്ചിരുന്നു.

ഇന്ത്യയിലേക്ക്‌ പുറപ്പെട്ട ചരക്കു കപ്പൽ ചെങ്കടലിൽവച്ച്‌ ഹൂതി വിമതർ പിടിച്ചെടുത്തെന്ന്‌ ഇസ്രയേൽ

ടെൽ അവീവ്‌: തുർക്കിയിൽനിന്ന്‌ ഇന്ത്യയിലേക്ക്‌ പുറപ്പെട്ട ചരക്കു കപ്പൽ ചെങ്കടലിൽവച്ച്‌ യമനിലെ ഹൂതി വിമതർ പിടിച്ചെടുത്തെന്ന്‌ ഇസ്രയേൽ. വിവിധ രാജ്യക്കാരായ 50 ജീവനക്കാർ കപ്പലിലുണ്ട്‌. ഇന്ത്യക്കാർ ഉള്ളതായി വിവരമില്ല. ഹൂതി വിമതരുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ അപലപിക്കുന്നതായി ഇസ്രയേൽ പ്രതിരോധസേന പറഞ്ഞു. കപ്പൽ ഇസ്രയേൽ കമ്പനിയുടേതല്ലെന്നും ജീവനക്കാരിൽ ഇസ്രയേൽ പൗരർ ഇല്ലെന്നും സേന സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ബ്രിട്ടീഷ്‌ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ വ്യവസായ സ്ഥാപനത്തിനുവേണ്ടിയാണ്‌ പ്രവർത്തിക്കുന്നത്‌. ഇസ്രയേൽ വ്യവസായി എബ്രഹാം ഉങ്കറിന്റെ ഭാഗിക ഉടമസ്ഥതയിലുള്ളതാണ്‌ കപ്പലെന്നും …

ഇന്ത്യയിലേക്ക്‌ പുറപ്പെട്ട ചരക്കു കപ്പൽ ചെങ്കടലിൽവച്ച്‌ ഹൂതി വിമതർ പിടിച്ചെടുത്തെന്ന്‌ ഇസ്രയേൽ Read More »

ഗാസയിലും വെസ്റ്റ്‌ ബാങ്കിലുമായി കൊല്ലപ്പെട്ടത് 12,415 പേർ

ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലും വെസ്റ്റ്‌ ബാങ്കിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 12,415 ആയതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. 18 വരെ ഗാസയിൽ മാത്രം 12,200 പേരാണ്‌ മരിച്ചത്‌. അതിൽ 5000 കുട്ടികളും 3250 സ്‌ത്രീകളും 690 വയോധികരുമുണ്ട്‌. 2000 കുട്ടികൾ ഉൾപ്പെടെ 4000ൽപ്പരം പേരെ കാണാതായി. 11നും 18നും ഇടയിൽ മാസം തികയാതെ പ്രസവിച്ച നാല് കുഞ്ഞുങ്ങൾ ഉൾപ്പെടെ 51 രോഗികൾ അൽ – ഷിഫ ആശുപത്രിയിൽ കൊല്ലപ്പെട്ടു.

വളകൾ ധരിച്ചതിന് യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവും ബന്ധുകളും; കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു

താന: വളകൾ ധരിച്ചതിന് ഭാര്യയെ തല്ലിച്ചതച്ച ഭർത്താവും ബന്ധുകളും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ദിഗ എന്ന സ്ഥലത്താണ് വളകൾ അണിഞ്ഞതിന് യുവതി ക്രൂര മർദനത്തിനിരയായത്. 23കാരിയായ യുവതിയുടെ പരാതിയിലാണ് റാബെല പൊലീസാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ കേസെടുത്തത്. പ്രദീപ് ആർക്ഡെ എന്ന 30കാരനും ബന്ധുക്കളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഭാര്യ ആഭരണങ്ങൾ ധരിക്കുന്നതിനെ പ്രദീപ് വിലക്കിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഇഷ്ടമുള്ള വളകൾ ധരിച്ച യുവതിയെ യുവാവും ഭർതൃമാതാവും ചേർന്ന് വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു. നിലത്തിട്ട് ചവിട്ടിയും ബെൽറ്റിനുള്ള ആക്രമണത്തിൽ പരിക്കേറ്റ …

വളകൾ ധരിച്ചതിന് യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവും ബന്ധുകളും; കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

പൊലീസ് സ്റ്റേഷൻറെ മതിൽ ചാടിക്കടന്ന് പരാക്രമം; കോഴിക്കോട് മൂന്നു പേർ പിടിയിൽ

ബാലുശേരി: കോഴിക്കോട് ബാലുശേരി പൊലീസ് സ്റ്റേഷൻറെ മതിൽ ചാടിക്കടന്ന് പരാക്രമം കാണിച്ച മൂന്നു പേർ പിടിയിൽ. പൂനൂർ കരിങ്കാലിമ്മൽ റബിൻ ബേബി(30), അവിടനല്ലൂർ പൊന്നാറമ്പത്ത് ബബിനേഷ്(32), വട്ടോളി ബസാർ തെക്കെ ഇല്ലത്ത് നിധിൻ (35) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ബസ് സ്റ്റാൻറിനു സമീപം മദ്യപിച്ചെത്തി ബഹളം വെച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും രാത്രി മദ്യപിച്ച് മതിൽ ചാടിയെത്തിയ സംഘം എഎസ്ഐയെ മർദിക്കുകയായിരുന്നു. എഎസ്ഐയുടെ കൈക്കു പരുക്കേറ്റിട്ടുണ്ട്. പിന്നാലെ മറ്റു പൊലീസുകരെത്തി യുവാക്കളെ …

പൊലീസ് സ്റ്റേഷൻറെ മതിൽ ചാടിക്കടന്ന് പരാക്രമം; കോഴിക്കോട് മൂന്നു പേർ പിടിയിൽ Read More »

അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന്‌ റിപ്പോർട്ട്

ഗാസ സിറ്റി: ഇസ്രയേൽ സൈന്യം അൽ ഷിഫ ആശുപത്രിയിലേക്ക്‌ കടന്നുകയറി നടത്തിയ ആക്രമണത്തിൽ ഒറ്റ രാത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന്‌ അൽ ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ്‌ അബു സാൽമിയ. വെള്ളിയാഴ്ച അൽ ജസീറയോടായിരുന്നു സാൽമിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒറ്റ രാത്രിയിൽ ആശുപത്രിയിൽ 22 ജീവൻ പൊലിഞ്ഞു. ആശുപത്രി ഒരേസമയം വലിയ തടങ്കൽപാളയവും കൂട്ടക്കുഴിമാടവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ദിനമായ വെള്ളിയാഴ്ചയും ഇസ്രയേൽ സൈന്യം ആശുപത്രിയിൽ തമ്പടിച്ചിരിക്കുകയാണ്‌. ഇന്ധനവും മരുന്നും ഭക്ഷണവും വെള്ളവുമില്ല. രോഗികളും …

അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന്‌ റിപ്പോർട്ട് Read More »

കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ സുരക്ഷാസേന വധിച്ചു. ഇതിൽ 3 പേർ ലഷ്‌കര്‍ ഭീകരാണെന്ന് സൈന്യം വ്യക്തമാക്കി. കുല്‍ഗാമിലെ ഡിഎച്ച് പോറ മേഖലയില്‍ പുലര്‍ച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവരിൽ നിന്നു സൈന്യം ആയുധങ്ങൾ പിടിച്ചെടുത്തതായി അറിയിച്ചു. മേഖലിയൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനതിൽ പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത സംഘം പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസവും കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ളവരായിരുന്നു ഇവരെന്ന് പൊലീസ് …

കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചു Read More »

ഹമാസ് ബന്ദിയാക്കിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ

ഗാസ: ഇസ്രയേൽ‌ ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഹമാസ് ബന്ദിയാക്കിയ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം. 67 കാരിയായ യെദൂഡിറ്റ് വെയ്സ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഗാസ‍യിലെ അൽ-ശിഫ ആസുപത്രി പരിസരത്തു നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഒക്‌ടോബർ 7 ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെ ഗാസ അതിർത്തിയിലെ വീട്ടിൽ വെച്ചാണ് യെദൂഡിറ്റിനെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയതെന്ന് ഇസ്രയേൽ‌ വാദിക്കുന്നു. ഇവരുടെ ഭർത്താവും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിൽ തകർന്ന പാലസ്തീൻ പ്രദേശത്തുവെച്ചാണ് സ്ത്രീ …

ഹമാസ് ബന്ദിയാക്കിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ Read More »

കാമുകിയെ കഴുത്തറുത്തു കൊന്നു; എൻജിനീയറിങ് വിദ്യാർഥി പൊലീസ് പിടിയിൽ

ബാംഗ്ലൂർ: കർണാടകയിൽ 21 കാരിയെ കഴുത്തറുത്തു കൊന്ന കേസിൽ എൻജിനീയറിങ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തേജസ് (23) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. എൻജിനീയറിങ് വിദ്യാർഥികളായ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രണ്ടാളും തമ്മിലുണ്ടായ വഴക്ക് പറഞ്ഞു തീർക്കാനെന്ന വ്യാജേന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയ തേജസ് കഴുത്തറുത്ത് കൊലപ്പെടുത്തുക‍യായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

മധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ധിമിനിയിൽ വോട്ടെടുപ്പിനിടെ സംഘർഷം

ഭോപ്പാൽ: മധ്യപ്രദേശിൽ ധിമിനിയിൽ വോട്ടെടുപ്പിനിടെ സംഘർഷം. പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. ഇരുകൂട്ടരും തമ്മിലുണ്ടായ കല്ലേറിൽ ഒരാൾക്ക് പരുക്കേറ്റു. ധമിനി മണ്ഡലത്തിലെ 147, 148 പോളിംഗ് ബൂത്തുകൾക്ക് സമീപമാണ് സംഭവം. പ്രദേശത്തെ സംഘർഷാവസ്ഥയ്ക്ക് നിവനിൽ അയവ് വന്നിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. ആകെ 5.6 കോടി വോട്ടർമാരാണ് മധ്യപ്രദേശിൽ വിധിയെഴുതുന്നത്. ഇതിൽ 2.72 കോടി സ്ത്രീ വോട്ടർമാരാണ്. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമായതിനാൽ ഇരുകക്ഷികൾക്കും നിർണായകമാണ് …

മധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ധിമിനിയിൽ വോട്ടെടുപ്പിനിടെ സംഘർഷം Read More »

കണ്ണൂരിൽ കർഷകൻ ജീവനൊടുക്കിയ സംഭവം; ഉത്തരവാദികൾ സംസ്ഥാന സർക്കാരെന്ന് കേന്ദ്ര കൃഷി സഹമന്ത്രി

ന്യൂഡൽഹി: കണ്ണൂരിലെ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കിയതിന് ഉത്തരവാദികൾ സംസ്ഥാന സർക്കാരെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ. സംസ്ഥാന സർക്കാർ കേന്ദ്രവുമായി സഹകരിക്കുന്നില്ല. നിരവധി കർഷകരുടെ പണം സഹകരണ മേഖലയിലുണ്ട്, സർക്കാർ അടിയന്തരമായി കർഷകരെ സഹായിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കർഷകരും സഹകരണ സംഘങ്ങളും പ്രതിസന്ധിയിലാണ്. കർഷകൻ ആത്മഹത്യ ചെയ്തത് മുഖ്യമന്ത്രിക്ക് സങ്കട ഹർജി നൽകിയ ശേഷമാണ്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നും നിവേദനം ഹർജിയിലുണ്ട്. പേരാവൂരിൽ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് നൽകാനായിരുന്നു സങ്കട …

കണ്ണൂരിൽ കർഷകൻ ജീവനൊടുക്കിയ സംഭവം; ഉത്തരവാദികൾ സംസ്ഥാന സർക്കാരെന്ന് കേന്ദ്ര കൃഷി സഹമന്ത്രി Read More »

കോഴിക്കോട് പെട്രോൾ പമ്പിൽ മോഷണം

കോഴിക്കോട്: ഓമശേരിയിലെ പെട്രോൾ പമ്പിൽ മോഷണം. മാങ്ങാപൊയിൽ എച്ച്.പി.സി.എൽ പമ്പിൽ ആണ് കവർച്ച നടന്നത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ജീവനക്കാർക്കു മേൽ മുളകുപൊടി എറിയുകയും തല മുണ്ടിട്ട് മൂടിയശേഷമാണ് ആക്രമികൾ കവർച്ച നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.റ്റി.വി ദൃശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന്‌ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ

ഗാസ സിറ്റി: വടക്കൻ മേഖലയിൽ രൂക്ഷ ആക്രമണം തുടരുന്നതിന്‌ പിന്നാലെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന്‌ ഉടൻ ഒഴിഞ്ഞുപോകണമെന്നും ജനങ്ങളോട്‌ ആവശ്യപ്പെട്ട്‌ ഇസ്രയേൽ സൈന്യം. തെക്കും വടക്കും ആക്രമിക്കുമെന്ന്‌ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ്‌ ഗാലന്റ്‌ ബുധനാഴ്‌ച പറഞ്ഞതിന്‌ പിന്നാലെയാണ്‌ നടപടി. എവിടെ ഹമാസുണ്ടോ അവിടെ ആക്രമിക്കുമെന്നും ഗാലന്റ്‌ പറഞ്ഞു. വടക്കൻ മേഖലയുടെ നിയന്ത്രണം കൈപ്പിടിയിലാക്കിയതായി സൈന്യം പറഞ്ഞു. ഗാസ തുറമുഖവും പിടിച്ചെടുത്തു. അതിനിടെ, അൽ ഷിഫ ആശുപത്രിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇസ്രയേൽ സൈന്യം കടന്നുകയറി. …

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന്‌ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ Read More »

പട്രോളിങ്ങിനിടെ മണിപ്പൂരിൽ അസം റൈഫിൾസ് സൈനികർക്കു നേരേ ഐ.ഇ.ഡി ആക്രമണം

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസ് സൈനികർക്കു നേരേ ഐ.ഇ.ഡി ആക്രമണം. തെങ്നാപാൽ ജില്ലയിലെ സൈബോൾ മേഖലയിലാണ് ആക്രമണം ഉണ്ടായത്. സൈനികരുടെ പതിവ് പട്രോളിങ്ങിനിടെ തീവ്രവാദികൾ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സൈബോളിലെ ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് 20 അസം റൈഫിൾസ് സൈനികർ പതിവ് പട്രോളിംഗിനായി പോകുമ്പോഴാണ് ഐഇഡി അക്രമണം ഉണ്ടായത്. സൈനികർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഐഇഡി സ്‌ഫോടനത്തിന് പിന്നാലെ ശക്തമായ വെടിവയ്പും ഉണ്ടായി. സൈനികർ തിരിച്ചടിച്ചതോടെ അക്രമികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. …

പട്രോളിങ്ങിനിടെ മണിപ്പൂരിൽ അസം റൈഫിൾസ് സൈനികർക്കു നേരേ ഐ.ഇ.ഡി ആക്രമണം Read More »

ചെങ്ങന്നൂരിൽ ഭാര്യയെ ആക്രമിച്ച് ഭർത്താവ് ജീവനൊടുക്കി

ചെങ്ങന്നൂർ: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി, മുളക്കുഴ പഞ്ചായത്ത് 14-വാർഡിൽ കിഴക്കേ പറമ്പിൽ ശ്രീജിത്ത്‌ (42) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ ഭാര്യ ജയശ്രീയെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. രാവിലെ ഒൻപതു മണിയോടെ ആണ് സംഭവം. കുടുംബ കലഹമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. വെട്ടേറ്റ ജയശ്രീ അടുത്തുള്ള വീട്ടിലേക്ക്‌ ഓടിക്കയറുകയായിരുന്നു. ജയശ്രീയുടെ തലയുടെ ഇടതു ഭാഗത്ത് നാല്‌ വെട്ടും കൈക്ക് രണ്ട് വെട്ടും ഏറ്റു.

നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച യെമന്‍ സുപ്രീം കോടതി തീരുമാനമെടുത്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. യെമനിലേക്ക് പോകാനുള്ള നിമിഷ പ്രിയയുടെ അമ്മയുടെ അപേക്ഷയില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. യാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ രണ്ട് ദിവസത്തിനകം നല്‍കണമെന്ന് നിമിഷ പ്രിയയുടെ അമ്മയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിമിഷപ്രിയയുടെ അമ്മ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യമെങ്കില്‍ …

നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍ Read More »

കെ.എസ്.ആർ.ടി.സി ബസിൽ നഗ്നത പ്രദർശിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കുറുമ്പൊയിൽ പയറരുകണ്ടി ഷാനവാസിനെയാണ്(48) പൊലീസു അറസ്റ്റ് ചെയ്തത്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കിനാലൂർ യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ അധ്യാപകനെതിരെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. നഗ്നതാ പ്രദർശനത്തെതുടർന്ന് ബസിൽവെച്ച് പെൺകുട്ടി ബഹളം വയ്ക്കുകയും ഇതോടെ മറ്റു യാത്രക്കാർ ഇടപെടുകയുമായിരുന്നു. പൂവമ്പായി എ.എം. ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനാണ്.

ആലുവ കൊലപാതകം; പണം തട്ടിയ സംഭവത്തിൽ പരാതി നൽകുന്നില്ലെന്ന് കുടുംബം, ബാക്കി തുകയും തിരികെ കൊടുത്തു

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ പരാതി നൽകുന്നില്ലെന്ന് കുടുംബം. തട്ടിയെടുത്ത തുക തിരികെ നൽകിയതിനെ തുടർന്നാണ് പരാതിയുമായി മുന്നോട്ടില്ലെന്ന് കുടുംബം അറിയിച്ചത്. വ്യാഴാഴ്ച രാവിലെയാണ് പണം തട്ടിയെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഭർത്താവ് മുനീർ 1,20,000 രൂപയാണ് കബളിപ്പിച്ച് കൈക്കലാക്കിയത്. സംഭവം വിവാദമായതോടെ 70,000 രൂപ തിരികെ നൽകിയിരുന്നു. ഒപ്പം ബാക്കി തുക ഡിസംബർ 20 നകം തിരികെ നൽകാമെന്ന് വെള്ളപേപ്പറിലെഴുതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ …

ആലുവ കൊലപാതകം; പണം തട്ടിയ സംഭവത്തിൽ പരാതി നൽകുന്നില്ലെന്ന് കുടുംബം, ബാക്കി തുകയും തിരികെ കൊടുത്തു Read More »

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി, കടന്നുപിടിക്കാൻ ശ്രമിച്ചതിനെന്ന് പെൺകുട്ടി, തന്നെ ഒരു കാര്യവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് കുറ്റവാളി

ലക്നൗ: ഇരുപത്തിമൂന്നുകാരന്‍റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ യുവതി അറസ്റ്റിൽ. കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചു മാറ്റിയ ശേഷം യുവതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. വീട്ടുജോലിക്കാരാനായ യുവാവിന്‍റെ ജനനേന്ദ്രീയമാണ് യുവതി അറുത്തുമാറ്റിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് യുവാവ് കടന്നുപിടിക്കാൻ ശ്രമിക്കുകയും, ര‍ക്ഷപ്പെട്ടോടിയ യുവതി അൽപ്പസമയത്തിനകം കത്തിയുമായെത്തി യുവാവിന്‍റെ ജനനേന്ദ്രീയം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി യുവതി വിവരം പറയുകയും യുവാവിനെതിരെ പരാതി നൽകുകയും ചെയ്തു. അതേസമയം സംഭവത്തിൽ മറ്റൊരു കഥയാണ് …

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി, കടന്നുപിടിക്കാൻ ശ്രമിച്ചതിനെന്ന് പെൺകുട്ടി, തന്നെ ഒരു കാര്യവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് കുറ്റവാളി Read More »

സ്കൂൾ സ്റ്റാഫ് മീറ്റിങ്ങിനിടെ കയ്യാങ്കളി; നടപടി സ്വാകരിച്ചു

കോഴിക്കോട്: എരവന്നൂർ എ.യു.പി സ്കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിങ്ങിനിടെയിലെ കയ്യാങ്കളിയിൽ നടപടി. സ്കൂളിലെ അധ്യാപിക സുപ്രീനയെയും ഭർത്താവ് പോലൂർ എൽ.പി സ്കൂളിലെ അധ്യാപകനായ എം.പി ഷാജിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊടുവള്ളി എ.ഇ.ഒയുടെ ശുപാർശ പ്രകാരം സ്കൂൾ മാനേജർ സുപ്രീനയെയും എം.പി ഷാജിയെ കുന്നമംഗലം എ.ഇ.ഒ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. കേസിൽ നേരത്തെ എം.പി ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എരവന്നൂർ എ.യു.പി സ്കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മർദ്ദന പരാതി നൽകിയത്. നവംബർ …

സ്കൂൾ സ്റ്റാഫ് മീറ്റിങ്ങിനിടെ കയ്യാങ്കളി; നടപടി സ്വാകരിച്ചു Read More »

മഞ്ചേശ്വരം കേസ്; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ കെ സുരേന്ദ്രൻ ഒന്നാം പ്രതിയും മറ്റ് 2 പേർ കൂട്ടുപ്രതികളുമാണ്. സുൽത്താൻ ബത്തേരി ജ്യൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് കുറ്റപത്രം സമർപ്പിച്ചത്. 301 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. 83 സാക്ഷികൾ, 62 രേഖകൾ, 12 മൊബൈൽ ഫോൺ എന്നിവ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി പൊലീസ് പരിശോധിച്ചിരുന്നു. പട്ടികജാതി, പട്ടിക വർഗ അതിക്രമം തടയൽ വകുപ്പ് ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത …

മഞ്ചേശ്വരം കേസ്; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച് Read More »

ആലുവ കൊലപാതകം; പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഭർത്താവിനെതിരെ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. കുടുംബത്തെ കബളിപ്പിച്ച് 120000 രൂപയാണ് തട്ടിയെടുത്തത്. വിവാദമായെന്നറിഞ്ഞപ്പോൾ 70000 രൂപ തിരികെ നൽകിയെന്നും കുടുംബം പറയുന്നു. ബാക്കി തുക ഡിസംബർ 20 നകം നൽകാമെന്ന് ആരോപണവിധേയൻ വെള്ളപേപ്പറിൽ എഴുതി നൽകിയതായും ആരോപണം ഉയരുന്നുണ്ട്. കുട്ടിയെ കാണാതായപ്പോൾ മുതൽ കുടുംബത്തിനൊപ്പം സഹായമായി നിന്ന വ്യക്തിയാണ് ആരോപണവിധേയൻ. വാടക വീട് അഡ്വാൻസിൽ തിരിമറി നടത്തിയത് …

ആലുവ കൊലപാതകം; പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി Read More »

സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു, വിളിക്കുമ്പോൾ ഹാജരാകണമെന്ന് നോട്ടീസ്

കൊഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. വിളിക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് സുരേഷ് ​ഗോപിക്ക് നോട്ടീസ് നൽകി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ രണ്ട് മണിക്കൂറിലധികം അദ്ദേഹത്തെ ചോദ്യം ചെയ്തു. ബി.ജെ.പി പ്രവർത്തകരുടെ പദയാത്രയ്ക്കൊപ്പമാണ് സുരേഷ് ​ഗോപി നടക്കാവ് സ്റ്റേഷനിൽ എത്തിച്ചേ‍ർന്നത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നടൻ പിന്തുണച്ച നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞു. നേരത്തെ തന്നെ നടക്കാവ് പൊലീസ് 354(എ (1,4)) വകുപ്പ് പ്രകാരം നടനെതിരെ കേസെടുത്തിരുന്നു. അതുകൊണ്ട് തന്നെ …

സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു, വിളിക്കുമ്പോൾ ഹാജരാകണമെന്ന് നോട്ടീസ് Read More »

പേര്യയിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കണ്ണൂർ: വയനാട് മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പേര്യയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കർണാടക ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെയാണ് കണ്ണൂർ സിറ്റി പൊലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചത്. മാവോയിസ്റ്റ് വനിതകൾ രാവിലെ ഒൻപത് മണിയോടെ കണ്ണൂരിലെത്തിയതായി ലഭിച്ച വിവരത്തെ തുടർന്ന് തലശേരി പൊലീസ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, കടൽപ്പാലം, കടൽത്തീരപ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. പൊലീസുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തിലെ (കബനിദളം) പ്രവർത്തകരാണ് …

പേര്യയിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു Read More »

മാർബിൾ കടയിലെ ജീവനക്കാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചു, കടയുടമ അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിൽ മാർബിൾ കടയിലെ ജീവനക്കാരിയെ മർദിച്ച കടയുടമ അറസ്റ്റിൽ. ചേനായി റോയൽ മാർബിൾസ് ഉടമ ജാഫറാണ് അറസ്റ്റിലായത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ ജാഫറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണം മോഷ്ടിച്ചെന്നാരോപിച്ച് മുറിയിൽ പൂട്ടിയിട്ടാണ് മർദിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. കടയുടമയും ബന്ധുക്കളും ചേർന്ന് ഒരു ദിവസം മുഴുവൻ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ചെന്നും യുവതി മൊഴിയിൽ പറ‍യുന്നു. തലയ്ക്കും മുഖത്തും പരുക്കേറ്റ യുവതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: കളമശേരി സാമ്ര കൺവെഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുക. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും അനുവദിക്കും. ഒക്‌ടോബർ 29 ന് നടന്ന സ്ഫോടനത്തിൽ അഞ്ചുപേരാണ് മരണമടഞ്ഞത്. ഒരു സ്ര്തീ അപകടസമയത്തും ബാക്കിയുള്ളവർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഇതിനു പുറമേ പിണറായി ഗ്രാമപഞ്ചായത്തിന്‍റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 25 സെന്‍റ് സ്ഥലം പൊലീസ് സ്റ്റേഷൻ നിർമാണത്തിന് …

കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം Read More »

ഡൊമിനിക് മാർട്ടിനെ റിമാന്‍ഡ് ചെയ്തു

കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാന്‍ഡ് ചെയ്തു. ഡൊമിനിക് മാര്‍ട്ടിന്‍റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതോടയാണ് പൊലീസ് രാവിലെ 11ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിൽ ഹാജരാക്കിയത്. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പോലീസ് കസ്റ്റഡി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഡൊമിനിക് മാര്‍ട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയേക്കും. അഭിഭാഷകന്‍ വേണ്ടെന്നും സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണെന്നും വീണ്ടും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. പൊലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് പ്രതിയെ …

ഡൊമിനിക് മാർട്ടിനെ റിമാന്‍ഡ് ചെയ്തു Read More »

സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിൽ ഹാജരായി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി എത്തിയത്. ഇതിനിടെ പൊലീസിനെതിരെ ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശി. സ്റ്റേഷന് മുന്നില്‍ വലിയ രീതിയിലുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുന്നത്. സ്‌റ്റേഷന് പുറത്ത് സുരേഷ് ഗോപിയെ കാത്ത് സ്ത്രീകള്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകരാണ് റോഡില്‍ …

സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിൽ ഹാജരായി Read More »

കാണാതായ പ്ലസ് വൺ, എസ്.എസ്.എൽ.സി വിദ്യാർഥികളെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ കണ്ടെത്തി

കോട്ടയം: കാണാതായ സ്കൂൾ വിദ്യാർഥികളെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും കണ്ടെത്തി. 2 രാത്രിയും ഒരു പകലും നീണ്ട ആശങ്കകൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് കോട്ടയം നട്ടാശേരി സ്വദേശികളായ പ്ലസ് വൺ, എസ്.എസ്.എൽ.സി വിദ്യാർഥികളായ ആൺകുട്ടികളെ കണ്ടെത്തിയത്. ഉറ്റ സുഹൃത്തുക്കളായ ഇവർ അയൽവാസികളുമാണ്. തിങ്കളാഴ്ച ഇവർ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും ക്ലാസിൽ കയറിയില്ല. ഈ വിവരം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് വഴക്കു പറയുമോയെന്ന പേടിയിലാണ് വിദ്യാർഥികൾ തിങ്കൾ രാത്രിയിൽ ധരിച്ചിരുന്ന വസ്ത്രത്തോടെ വീടുവിട്ടിറങ്ങിയതെന്നാണ് വിവരം. കുട്ടികളെ …

കാണാതായ പ്ലസ് വൺ, എസ്.എസ്.എൽ.സി വിദ്യാർഥികളെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ കണ്ടെത്തി Read More »

തെക്കൻ ഗാസയിലേക്ക്‌ പലായനം ചെയ്‌തവർ അഭയകേന്ദ്രങ്ങളിൽ നയിക്കുന്നത്‌ നരകജീവിതം

ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തെ തുടർന്ന്‌ തെക്കൻ ഗാസയിലേക്ക്‌ പലായനം ചെയ്‌തവർ അഭയകേന്ദ്രങ്ങളിൽ നയിക്കുന്നത്‌ നരകജീവിതം. ഐക്യരാഷ്‌ട്ര സംഘടനയുടെ അഭയ കേന്ദ്രങ്ങളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞു. 160 പേർക്കായി ഒരു ശുചിമുറിയാണുള്ളത്‌. ശുദ്ധജലവും നല്ല ഭക്ഷണവും കിട്ടാക്കനിയാണ്‌. ഉപ്പുവെള്ളത്തിനും ഒരു കഷ്‌ണം റൊട്ടിക്കുമായി മണിക്കൂറുകൾ വരി നിൽക്കേണ്ട സ്ഥിതി. മാലിന്യം കുന്നുകൂടി. മലിനജലം തെരുവുകളിൽ നിറഞ്ഞു. പമ്പുകളും ​​ശുദ്ധീകരണ പ്ലാന്റുകളും ​​ഇന്ധനമില്ലാതെ നിലച്ചതോടെ ടാപ്പുകളിൽ വെള്ളമില്ല. മഴയും തണുപ്പും ദുരിതം വർധിപ്പിച്ചു. ഡീർ അൽ-ബാലയിലെ ഒരു ആശുപത്രിക്ക്‌ സമീപത്തെ …

തെക്കൻ ഗാസയിലേക്ക്‌ പലായനം ചെയ്‌തവർ അഭയകേന്ദ്രങ്ങളിൽ നയിക്കുന്നത്‌ നരകജീവിതം Read More »

വായ്പ ആപ്പ് ഭീഷണി; കോഴിക്കോട് യുവതി ആതമഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: വായ്പ ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് യുവതി ആതമഹത്യക്ക് ശ്രമിച്ചു. കുറ്റ്യാടി സ്വദേശിനിയായ 25 കാരിയാണ് ആത്രമഹത്യക്ക് ശ്രമിച്ചത്. തുടർന്ന് യുവതിയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. 2000 രൂപയാണ് യുവതി വായ്പയെടുത്തത്. എന്നാൽ സ്വർണം പണയം വെച്ചും മറ്റും ഒരു ലക്ഷം രൂപ തിരികെയടച്ചിട്ടും ഭീഷണി തുടർന്നു. കൂടാതെ, മോർഫ് ചെയ്ത് ചിത്രങ്ങൾ അയക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.

വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആലുവയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിധി സ്വാഗതം ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പെൺകുട്ടിയുടെ കുടുംബത്തിന്റേത് നികത്താനാവാത്ത നഷ്ടമാണ്. എങ്കിലും വേഗത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് വിചാരണയ്ക്ക് സാഹചര്യം ഒരുക്കാനുള്ള പ്രതിബദ്ധത സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള അതിക്രമങ്ങൾക്കെതിരായ സർക്കാരിന്റെ അചഞ്ചലമായ നിലപാടിന് അടിവരയിടുന്നതായും മന്ത്രി പറഞ്ഞു.

പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് എ.ഡി.ജി.പി

കൊച്ചി: ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍. കേരള സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസാണിത്. കേസിന്‍റെ അന്വേഷണം മുതല്‍ എല്ലാഘട്ടത്തിലും സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും എഡിജിപി പ്രതികരിച്ചു. കൂടെ പ്രവർത്തിച്ചവർക്ക് നന്ദി. വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. അതിന് സഹായിച്ചത് നാട്ടുകാരാണ്. നാട്ടുകാർ സഹായിച്ചില്ലെങ്കിൽ ഒരുപക്ഷെ പ്രതി നാടുവിട്ടേനെ. സമൂഹം തന്നെ മുന്നിട്ടിറങ്ങി. കേരള സർക്കാരിന്‍റെയും കേരള പൊലീസിന്‍റെയും കമ്മിറ്റ്മെന്‍റിന്‍റെ റിസൾട്ടാണിത്. …

പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് എ.ഡി.ജി.പി Read More »

പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചത് ശിശുദിനത്തിലെ ഏറ്റവും പ്രധാനമായ സന്ദേശം; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കേരള ജനതയെ ഒന്നടങ്കം നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചത് ശിശുദിനത്തിലെ ഏറ്റവും പ്രധാനമായ സന്ദേശമാണ്. പൊതുസമൂഹത്തിന്‍റെ മനസിനൊപ്പം കോടതി നിന്നതായും മന്ത്രി പറഞ്ഞു. പൊലീസിനും പ്രോസിക്യൂഷനും ആദരവ് അറിയിക്കുന്നു. ശക്തമായ സന്ദേശമാണ് കോടതി നൽകുന്നത്. മാതൃകാപരമായ വിധിയാണ് കോടതി പുറപ്പെടുവിപ്പിച്ചത്. സമാനമായ കേസുകളിൽ ഈ വിധി മാതൃകയാകും. ഇനി ഒരു കുട്ടിയും ആക്രമിക്കപ്പെടരുതെന്നും ആരോഗ്യമന്ത്രി …

പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചത് ശിശുദിനത്തിലെ ഏറ്റവും പ്രധാനമായ സന്ദേശം; മന്ത്രി വീണാ ജോർജ് Read More »

സത്യേന്ദറിനെതിരെ കേസെടുക്കാൻ സാധ്യത; അനുമതി തേടി സി.ബി.ഐ

ന്യൂഡൽഹി: ധനികരായ കുറ്റവാളികൾക്ക് ജയിലിലൽ സുഖജീവിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനിനെതിരെ കേസടുക്കാൻ ഒരുങ്ങി സിബിഐ. അനുമതി തേടിക്കൊണ്ട് സി.ബി.ഐ ലഫ്. ഗവണർ വി.കെ സക്സേനയ്ക്കു കത്ത് നൽകി. കള്ളപ്പണം വെളുപ്പിൽ കേസിൽ പ്രതിയയാതിനെ തുടർന്നാണ് ജെയിൻ തൻറെ മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ഡൽഹിയിലെ ജയിലുകളുടെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. വിവാദ ഉടനിലക്കാരനായ സുകാഷ് ചന്ദ്രശേഖറിൽ നിന്നും അദ്ദേഹം പണം വാങ്ങിയതായി സി.ബി.ഐ ആരോപിക്കുന്നുണ്ട്. കൂടാതെ ഡൽഹിയിലെ ജയിലുകളിൽ കഴിയുന്ന ധനികരിൽ …

സത്യേന്ദറിനെതിരെ കേസെടുക്കാൻ സാധ്യത; അനുമതി തേടി സി.ബി.ഐ Read More »

കോടതി വിധി കുഞ്ഞുങ്ങൾക്ക് നേരെ അതിക്രമം കാട്ടുന്നവർക്കുള്ള ശക്തമായ താക്കീത്; മുഖ്യമന്ത്രി

തിരുവനന്തപുരം: ആലുവ പീഡനക്കേസിലെ കോടതി വിധി കുഞ്ഞുങ്ങൾക്ക് നേരെ അതിക്രമം കാട്ടുന്നവർക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങൾ പ്രവർത്തിച്ചത്. പരാതി ലഭിച്ചപ്പോൾ തന്നെ പൊലീസ് …

കോടതി വിധി കുഞ്ഞുങ്ങൾക്ക് നേരെ അതിക്രമം കാട്ടുന്നവർക്കുള്ള ശക്തമായ താക്കീത്; മുഖ്യമന്ത്രി Read More »

അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: കേരളം കാത്തിരുന്ന വിധിപ്രഖ്യാപനം നടന്നു. ആലുവയിൽ അഞ്ച് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിനാണ് പ്രതിയെ പരമാവധി ശിക്ഷയായ വധശിക്ഷയ്ക്ക് വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനും മറ്റ് പോക്സോ വകുപ്പുകൾക്കുമായി മൂന്ന് ജീവപര്യന്തവപം പ്രതിക്ക് വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് 5 വർഷവും ജസ്റ്റിസ് ജുവനൈൽ വകുപ്പ് പ്രകാരം കുട്ടിക്ക് ലഹരി നൽകിയതിന് 3 വർഷവും തടവിന് ശിക്ഷിച്ചിട്ടുണ്ട്. എറണാകുളം പോക്‌സോ …

അസ്ഫാക് ആലത്തിന് വധശിക്ഷ Read More »

മദ്യപിച്ച് വഴക്ക്; കണ്ണൂരിൽ കുത്തേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലക്കോട് അരങ്ങം വട്ടക്കയം സ്വദേശി ജോഷി മാത്യുവാണ്(36) കൊല്ലപ്പെട്ടത്. സുഹൃത്ത് ആലക്കോട് സ്വദേശി ജയേഷ് പൊലീസ് കസ്റ്റഡിയിലാണ്. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ആലുവ പീഡനം; ശിക്ഷാ വിധി ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക്‌ ആലത്തിൻറെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജൂലൈ 28നാണ്‌ ബിഹാർ ദമ്പതികളുടെ മകൾ അതിദാരുണമായി കൊല്ലപ്പെട്ടത്‌. സംഭവം നടന്ന്‌ മണിക്കൂറുകൾക്കം പ്രതി ബിഹാർ സ്വദേശി അസ്‌ഫാക്‌ ആലമിനെ പൊലീസ്‌ പിടികൂടി. പ്രതിക്ക്‌ പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുടുംബത്തിന്‌ നീതിലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക അന്വേഷകസംഘത്തെയും നിയോഗിച്ചു. സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടറായി ജി മോഹൻരാജിനെ നിയമിച്ച്‌ റെക്കോഡ്‌ …

ആലുവ പീഡനം; ശിക്ഷാ വിധി ഇന്ന് Read More »

നെടുമ്പാശേരിയിൽ 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശിനി സാലിയെ കസ്റ്റംസ് പിടികൂടി. വളയരൂപത്തിലാക്കിയ സ്വർണം ക്രീമിൽ പൂഴ്ത്തി ഗ്രിൻ ചാനൽവഴി കടത്താനായിരുന്നു ശ്രമം. ഇറ്റലിയിൽ നിന്ന് ദോഹ വഴിയാണ് ഇവർ നെടുമ്പാശേരിയിൽ എത്തിയത്. 640 ഗ്രാം വരുന്ന നാല് വളകളാണ് പിടികൂടിയത്.