കൊല്ലം: കുളത്തുപ്പുഴയിൽ വീണ്ടും കാട്ട് പോത്താക്രമണം. വയോധികൻ കൊല്ലപ്പെട്ടു. ബീമാ മൻസിലിൽ ബഷീർ (68) ആണു മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. കുളത്തൂപ്പുഴ ടൗണിനോടു ചേർന്ന ജനവാസ മേഖലയിലാണ് ഇദ്ദേഹത്തിനു നേർക്കു കാട്ട് പോത്ത് ചാടി വീണത്. ടൗണിലേക്കു ചായകുടിക്കാൻ വരികയായിരുന്നു ബഷീർ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്കു മാറ്റി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഏഴു പേരാണ് കുളത്തൂപ്പുഴ മേഖലയിൽ കാട്ട് പോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. വന്യ ജീവി ആക്രമണത്തിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
കുളത്തുപ്പുഴയിൽ കാട്ട് പോത്താക്രമണം, വയോധികൻ മരിച്ചു






