തൊടുപുഴ: ആർഭാടങ്ങളും ആടയാഭരണങ്ങളും ഒഴിവാക്കി രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായി ബിനോയിയും ചിന്നുവു. വിവാഹ ചിലവിനായി മാറ്റിവെച്ച 580000 രൂപ റിട്ടയേഡ് അധ്യാപകരായ മാതാപിതാക്കൾ പി.എം സ്കറിയയും കെ.പി സാറാമ്മയും സുരക്ഷിതമല്ലാത്ത കുടിലിൽ കഴിഞ്ഞിരുന്ന രോഗിയായ സുരേന്ദ്രനും കുടുംബത്തിനും വീട് വെയ്ക്കുന്നതിനായി നൽകി മാതൃകയായി. വിവാഹ ദിവസം തന്നെ വീടിന്റെ താക്കോൽദാനവും നിർവഹിച്ചു. ബിനോയിയും ചിന്നുവും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇവർ നൽകിയത് ഒരു കുടുംബത്തിന്റെ ചിരകാല സ്വപ്നസാഫല്യമാണ്..
ആർഭാടങ്ങൾ ഒഴിവാക്കി രജിസ്റ്റർ മാര്യേജ്; വിവാഹത്തിനായി സ്വരൂപിച്ച തുക നിർദ്ധന കുടുംബത്തിന് നൽകി






