Timely news thodupuzha

logo

Kerala news

ഇന്ത്യയിലെ ആദ്യ സമ്പൂ‍ർണ ഡിജിറ്റൽ മീഡിയാ സാക്ഷരത മണ്ഡലമായി തളിപ്പറമ്പ്

തളിപ്പറമ്പ്‌: കാലത്തിന്റെ സൈബർ ആകാശങ്ങളിൽ ഉയരെ പാറിനടന്ന്‌ തളിപ്പറമ്പ്‌. ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂ‍ർണ ഡിജിറ്റൽ മീഡിയാ സാക്ഷരത മണ്ഡലമായി തളിപ്പറമ്പിനെ ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. രണ്ടു നഗരസഭകളും ഏഴു പഞ്ചായത്തുകളുമുൾപ്പെടുന്ന തളിപ്പറമ്പിൽ ഇടം (e-–-dam–-Educational and Digital Awareness Mission) പദ്ധതിയിലൂടെ 52,230 പഠിതാക്കളാണ്‌ ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്‌. 2023 മെയ് രണ്ടിന്‌ ആരംഭിച്ച പ്രവർത്തനങ്ങളാണ്‌ ഒരു വർഷത്തിനുള്ളിൽ സ്വപ്‌ന സാക്ഷാൽക്കാരമാകുന്നതെന്ന്‌ എം.വി ഗോവിന്ദൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലത്തിൽ സമ്പൂ‍ർണ ഡിജിറ്റൽ …

ഇന്ത്യയിലെ ആദ്യ സമ്പൂ‍ർണ ഡിജിറ്റൽ മീഡിയാ സാക്ഷരത മണ്ഡലമായി തളിപ്പറമ്പ് Read More »

സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് അവസാനിപ്പിക്കണം; രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുള്‍പ്പെടെ മലയോരജനതയ്ക്കെതിരെ നടത്തുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പോലീസ് വെടിവെച്ച് കര്‍ഷകന്‍ മരണപ്പെട്ടു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വന്യജീവികളെയിറക്കി മലയോര ജനതയെ കൊല്ലുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണ്ണിന്റെ മക്കളുടെ ജീവനെടുക്കുന്നതില്‍ ഒരേ തൂവല്‍പക്ഷികളായി മാറിയിരിക്കുന്ന ഭരണഭീകരത ആശങ്കപ്പെടുത്തുന്നതാണ്. കാര്‍ഷികോ ല്പന്നങ്ങള്‍ക്ക് അടിസ്ഥാനവില നിശ്ചയിച്ച് സംഭരണത്തിന് തയ്യാറാകാതെ കാര്‍ഷികമേഖലയെ രാജാന്തര കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന ക്രൂരത കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. വനം …

സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് അവസാനിപ്പിക്കണം; രാഷ്ട്രീയ കിസാന്‍ മഹാസംഘ് Read More »

മണിനാദം 2024 നാടൻ പാട്ട് മത്സരം, അപേക്ഷകൾ ക്ഷണിക്കുന്നു

ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ പ്രശസ്ത നടനും നാടൻ പാട്ട് കലാകാരനും ആയിരുന്ന കലാഭവൻ മണിയുടെ സ്‌മരാണാർത്ഥം നടത്തുന്ന നാടൻ പാട്ട് മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകൾക്ക് പങ്കെടുക്കാം. ഒരു ടീമുകൾക്ക് പരമാവധി 10 പേരെ ഉൾപ്പെടുത്താവുന്നതാണ്. ജില്ലാതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 25000/, 10000/, 5000/ വീതം പ്രൈസ് മണിയായി ലഭിക്കുന്നതാണ് . സംസ്ഥാനതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, …

മണിനാദം 2024 നാടൻ പാട്ട് മത്സരം, അപേക്ഷകൾ ക്ഷണിക്കുന്നു Read More »

ഇന്നും നാളെയും 6 ജില്ലകളിൽ താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലവാസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങൾ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.

നിവൃത്തിയില്ലെങ്കിൽ വന്യ ജീവികളെ കൊല്ലാൻ ഉത്തരവിടാമെന്ന് കേന്ദ്ര വനം മന്ത്രി

കൽപ്പറ്റ: വയനാട്ടിലെ വന്യ ജീവി ആക്രമണത്തിന് പരിഹാരം കാണാൻ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വന്യജീവി സംരക്ഷണവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലും ഒരുപോലെ പ്രധാനമാണ്. പ്രശ്നക്കാരായ വന്യമൃഗങ്ങളെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നും വയനാട്ടിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവേ കേന്ദ്ര മന്ത്രി പ്രതികരിച്ചു. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ വന്യജീവികളെ കൊല്ലാൻ ഉത്തരവിടാം. ഇതിന് നിയമഭേദഗതി ആവശ്യമില്ല. കേരളത്തിന് 2022-23 …

നിവൃത്തിയില്ലെങ്കിൽ വന്യ ജീവികളെ കൊല്ലാൻ ഉത്തരവിടാമെന്ന് കേന്ദ്ര വനം മന്ത്രി Read More »

പുതുക്കുടി പുഷ്‌പന്റെ ഫോട്ടോ മോർഫ്‌ ചെയ്‌തു പ്രചരിപ്പിച്ച കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

തലശേരി: കൂത്തുപറമ്പ്‌ പോരാട്ടത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്‌പന്റെ ഫോട്ടോ മോർഫ്‌ ചെയ്‌തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ്‌ സേവ്യറിനെതിരെ പൊലീസ്‌ കേസെടുത്തു. കെ.എസ്‌.യുവിന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ മാസം ആറിനാണ്‌ ഫോട്ടോ ദുരുപയോഗം ചെയ്‌തു പ്രചരിപ്പിച്ചത്‌. കോൺഗ്രസിന്റെ സമൂഹമാധ്യമ ഹാൻഡിലുകളും ഇത്‌ വ്യാപകമായി ഷെയർ ചെയ്‌തു. സ്വകാര്യ സർവകലാശാല വിഷയത്തിലായിരുന്നു അലോഷ്യസിന്റെ വിവാദ പോസ്‌റ്റ്‌. യുഡിഎഫ്‌ സർക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനും സർക്കാർ ഭൂമി നിയമ വിരുദ്ധമായി …

പുതുക്കുടി പുഷ്‌പന്റെ ഫോട്ടോ മോർഫ്‌ ചെയ്‌തു പ്രചരിപ്പിച്ച കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു Read More »

തൃശൂരിൽ പുലി, പശുക്കിടാവിനെ കൊന്നു

തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലിയെത്തിയത്. പ്രദേശവാസിയുടെ പശുക്കിടാവിനെ പുലി കൊന്നുതിന്നു. വിവരമറിഞ്ഞ് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി. മുമ്പും പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു.

ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പു തന്ത്രം, അച്ഛന് കൃത്യസമയത്ത് ചികിത്സ നൽകാതെ കൊന്നത് യു.ഡി.എഫ്; പി.കെ ഷബ്ന

കോഴിക്കോട്: സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്‍റെ മരണവുമായി ബന്ധപ്പെട്ട് കെ.എം ഷാജി ഉയർത്തിയ ആരോപണം തള്ളി കുഞ്ഞനന്തന്‍റെ മകൾ പി.കെ ഷബ്ന. ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പു തന്ത്രമാണെന്നും കൃത്യസമയത്ത് ചികിത്സ നൽകാതെ തന്‍റെ പിതാവിനെ കൊന്നത് യു.ഡി.എഫ് ആണെന്നും ഷബ്ന ആരോപിച്ചു. അച്ഛന്‍റെ മരണത്തിൽ ദുരൂഹതയില്ല. അൾസർ മൂർച്ഛിച്ചാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന് മനഃപൂർവം ചികിത്സ വൈകിച്ചത് യു.ഡി.എഫ് സർക്കാരാണ്. പിന്നീട് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴേക്കും രോഗം മൂർച്ഛിച്ചു. അച്ഛനെ കൊന്നത് യുഡിഎഫ് ആണെന്ന ആരോപണം അന്നേ …

ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പു തന്ത്രം, അച്ഛന് കൃത്യസമയത്ത് ചികിത്സ നൽകാതെ കൊന്നത് യു.ഡി.എഫ്; പി.കെ ഷബ്ന Read More »

ചാവക്കാട് ഫ്രാൻസിസ് ജംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസുകാരനെ പ്രിൻസിപ്പൽ മുഖത്തടിച്ചതായി പരാതി

ചാവക്കാട്: പാലയൂർ ഫ്രാൻസിസ് ജംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. പാലുവായ് പെരുമ്പായിപ്പടി സ്വദേശിയായ 13 കാരനെയാണ് പ്രിൻസിപ്പൽ മുഖത്തടിച്ച് പരുക്കേൽപ്പിച്ചതെന്നാണ് പരാതി. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വിദ്യാർഥി ക്ലാസ് കഴിഞ്ഞെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിഞ്ഞത്. ചെവിയ്ക്ക് വേദന അനുഭവപ്പെട്ടതോടെ ആദ്യം വിദ്യാർഥിനിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ഹ‍യാത്ത് ആശുപത്രിയിലേക്കും മാറ്റി. വീട്ടുകാർ ചാവക്കാട് പൊലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ …

ചാവക്കാട് ഫ്രാൻസിസ് ജംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസുകാരനെ പ്രിൻസിപ്പൽ മുഖത്തടിച്ചതായി പരാതി Read More »

ബൈജു രവീന്ദ്രനെതിരേ വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇ.ഡി

ന്യൂഡൽഹി: ബൈജൂസ് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. രാജ്യം വിടാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മുൻപും ബൈജു രവീന്ദ്രനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബാംഗ്ലൂരിലേക്ക് മാറ്റുകയായിരുന്നു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. ഫെമ പ്രകാരം 1,000 …

ബൈജു രവീന്ദ്രനെതിരേ വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇ.ഡി Read More »

നവകേരളം സ്ത്രീപക്ഷം ആയിരിക്കണമെന്നാണ് സർക്കാർ നിലപാട്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും നവകേരളം സ്ത്രീപക്ഷമായിക്കണമെന്നാണ് സർക്കാർ പക്ഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം പരിപാടിയായ നവകേരള സ്ത്രീ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച സ്ത്രീ സദസ്സിൽ വനിത ശിശുവികസന മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് സദസ്സിനുള്ളത്. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ ഉറപ്പാക്കുന്നതിൽ കേരളം ഒന്നാമതാണ്.തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന …

നവകേരളം സ്ത്രീപക്ഷം ആയിരിക്കണമെന്നാണ് സർക്കാർ നിലപാട് Read More »

പേട്ടയിലെ തട്ടിക്കൊണ്ടുപോകൽ; കുട്ടിയെയും അമ്മയെയും ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി തിരികെ ലഭിച്ച ബിഹാർ സ്വദേശിനിയായ കുഞ്ഞിനെയും അമ്മയെയും ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ സുരക്ഷിതകേന്ദ്രത്തിലേക്ക്‌ മാറ്റി. വഞ്ചിയൂരിലെ അത്താണിയിലാണ്‌ ഇവർക്ക്‌ സുരക്ഷിത താമസമൊരുക്കിയത്‌. പൊലീസ്‌ നിർദേശാനുസരണമാണ്‌ നടപടി. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്‌. അമ്മയ്ക്കും കുഞ്ഞിനും മാനസിക ധൈര്യം വീണ്ടെടുക്കാനുള്ള കൗൺസലിങ്‌ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നൽകും. ശേഷം അവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കുഞ്ഞിന്റെ മൂത്തസഹോദരങ്ങൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്‌. പരിശോധനാഫലങ്ങളിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന്‌ കണ്ടെത്തിയതോടെയാണ്‌ എസ്‌.എ.റ്റി ആശുപത്രിയിൽ നിന്ന്‌ ഷെൽട്ടർഹോമിലേക്ക്‌ …

പേട്ടയിലെ തട്ടിക്കൊണ്ടുപോകൽ; കുട്ടിയെയും അമ്മയെയും ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി Read More »

വന്ദേഭാരത് മാംഗ്ലൂർ വരെ നീട്ടി

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മാംഗ്ലൂർ വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കി. എന്നുമുതലാണ് സർവീസ് ആരംഭിക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40ന് മാംഗ്ലൂരിൽ എത്തും. രാവിലെ 6.15ന്‌ മംഗളൂരുവിൽ നിന്ന് പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയ ക്രമത്തിൽ മാറ്റമില്ല.

ചാലിയാറിൽ വിദ്യാർഥിനിയുടെ മുങ്ങി മരണം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കൊണ്ടോട്ടി: വാഴക്കാട് വെട്ടത്തൂർ സ്വദേശിയായ വിദ്യാർഥിനി ചാലിയാറിൽ മുങ്ങി മരിച്ച സംഭവത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി സിദ്ദീഖ് അലിയെയാണ്(43) വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ചാലിയാറിൽ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.‌‌കുട്ടിയുടെ …

ചാലിയാറിൽ വിദ്യാർഥിനിയുടെ മുങ്ങി മരണം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ Read More »

റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികൾ കീഴടങ്ങി

കോഴിക്കോട്: ആർ.എം.പി നേതാവായിരുന്ന റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സി.പി.എം നേതാക്കളായ രണ്ട് പ്രതികൾ കീഴടങ്ങി. പത്താം പ്രതി കെ.കെ കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയോടെ മാറാട് പ്രത്യേക കോടതിയില്‍ എത്തി ഇവർ കീഴടങ്ങുകയായിരുന്നു. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ആംബുലന്‍സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഡയാലിസിസ് പേഷ്യന്‍റായതിനാലാണ് ആംബുവൻസിലെത്തിച്ചതെന്ന് ഡോക്‌ടർമാർ കോടതിയെ അറിയിച്ചു. ഈ മാസം 26ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്ന് …

റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികൾ കീഴടങ്ങി Read More »

8 ജില്ലകളിൽ ഉയർന്ന താപനില, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിൽ കൂടുതൽ ജില്ലകളില്‍ കൊടും ചൂട് അനുഭവപ്പെടും. ഇതു പ്രകാരം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും (2024 ഫെബ്രുവരി 21, 22) 8 ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി …

8 ജില്ലകളിൽ ഉയർന്ന താപനില, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു Read More »

പല്ലാരിമംഗലം ഹരിത കർമ്മസേനക്ക് ട്രോളികൾ നൽകി

കോതമംഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലേയും ഹരിത കർമ്മസേന അംഗങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകിയ ട്രോളികളുടെ വിതരണോദ്ഘാടനം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിർവ്വഹിച്ചു. വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, വാർഡ് മെമ്പർ എ.എ രമണൻ, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ്ജ് എം.എം നിസീമ, വി.ഇ.ഒ പി സിറാജ് എന്നിവർ സംസാരിച്ചു.

തിരുവനന്തപുരത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്ത സ്രാവമാണ് മരണ കാരണമെന്നാണ് നിഗമനം. ആശുപത്രിയിലെക്ക് കൊണ്ടു പോവുന്ന വിഴിയിൽ വച്ചായിരുന്നു മരണം. വീട്ടിൽ വച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം.

കുമ്പാച്ചിമലയിൽ കുടുങ്ങിയ യുവാവിന്റെ അമ്മയെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മലമ്പുഴ: കൂമ്പാച്ചി എരിച്ചരം മലയിൽ കയറി കുടുങ്ങിയ ബാബുവിൻ്റെ അമ്മയെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ ചെറാട്ടിൽ താമസിച്ചിരുന്ന റഷീദ(46), മകൻ ഷാജി(23) എന്നിവരെയാണ് ചൊവ്വാഴ്ച്ച രാത്രി 11നോടെ കടുക്കാംകുന്നം മേൽപാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മലമ്പുഴ പോലീസെത്തി മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. ഇവർ താമസിക്കുന്ന കടുക്കാംകുന്നം മേൽപാലത്തിന് സമീപത്ത് നിന്ന് 200 മീറ്റർ അകലെയാണ് സംഭവം. 2022ൽ കുമ്പാച്ചി …

കുമ്പാച്ചിമലയിൽ കുടുങ്ങിയ യുവാവിന്റെ അമ്മയെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി Read More »

ബേലൂർ മഖ്നയെ മയക്കുവെടി വെക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട്ടിലിറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മഖ്‌നയെ മയക്കുവെടിവെക്കാമെന്ന് ഹൈക്കോടതി. ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാൽ ഉചിതമായ സ്ഥലത്തു വെച്ച് മയക്കുവെടിവെക്കാമെന്നും ഇതിനായി കേരളവും കർണാടകവും സംയുക്ത കർമപദ്ധതി തയ്യറാക്കണമെന്നും കോടതി പറഞ്ഞു. ആന കർണാടക വനാതിർത്തിയിലേക്കും കേരള വനാതിർത്തിയിലേക്കും മാറിമാറി സഞ്ചരിക്കുകയാണ്. ഇത് മയക്കുവെടി വെക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദേശം.

കേരള പദ യാത്രയുടെ പോസ്റ്റർ വിവാദത്തിൽ

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ. കോഴിക്കോട്ട് നടക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിലാണ് ജാതി അധിക്ഷേപം. ഉച്ചഭക്ഷണം എസ്‌.സി – എസ്‌.റ്റി നേതാക്കളും ഒന്നിച്ചെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ബി.ജെ.പിയുടെ ഔദ്യോഗിക പേജുകളിലും പ്രാദേശിക നേതാക്കളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലുൾപ്പെടെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം പോസ്റ്ററിനെതിരെ വിമർശനമുയർത്തി രംഗത്തെത്തിയത്. ബി.ജെ.പിയിൽ നിന്ന്‌ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ നടക്കുന്നവരുടെ ജാതിവെറിയാണ് പുറത്തു വരുന്നതെന്നും വിമർശനമുണ്ട്. …

കേരള പദ യാത്രയുടെ പോസ്റ്റർ വിവാദത്തിൽ Read More »

സ്വരാജ് ട്രോഫി ഉടുമ്പന്നൂർ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് മന്ത്രി കൈമാറി

കൊട്ടാരക്കര: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ഉടുമ്പന്നൂരിനെ തെരഞ്ഞെടുത്തു. 10 ലക്ഷം രൂപയും ട്രോഫിയും പ്രശംസാപത്രവും അടങ്ങിയതാണ് അവാർഡ്. കൊട്ടാരക്കരയിൽ നടന്ന തദ്ദേശ ദിനാഘോഷത്തിൽ വച്ച് മന്ത്രി എം.ബി രാജേഷ് പഞ്ചായത്തംഗങ്ങൾക്ക് കൈമാറി. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി വിഹിതം പൂർണ്ണമായും ചെലവഴിച്ച് ഉടുമ്പന്നൂർ ജില്ലയിൽ ഒന്നാമതും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തുമെത്തിയിരുന്നു. ഇതും നികുതി പിരിവിൽ 90 ശതമാനത്തിനു മുകളിൽ …

സ്വരാജ് ട്രോഫി ഉടുമ്പന്നൂർ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് മന്ത്രി കൈമാറി Read More »

സംസ്ഥാനത്തെ 6 ജില്ലകളിൽ ഉയർന്ന താപനില; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇതു പ്രകാരം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും(2024 ഫെബ്രുവരി 20, 21) ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. അതേസമയം എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 …

സംസ്ഥാനത്തെ 6 ജില്ലകളിൽ ഉയർന്ന താപനില; യെല്ലോ അലർട്ട് Read More »

സംസ്ഥാന വനിതാ കമ്മീഷൻ ഇടുക്കി ജില്ലാതല അദാലത്തിൽ 21 കേസുകൾ തീർപ്പായി

ഇടുക്കി: സംസ്ഥാന വനിതാ കമ്മീഷൻ കുമളി വ്യാപാരഭവനിൽ നടത്തിയ ഇടുക്കി ജില്ലാതല അദാലത്തിൽ 21 കേസുകൾ തീർപ്പായി. കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായിയുടെ നേത്വത്തിൽ നടത്തിയ അദാലത്തിൽ 46 കേസുകളാണ് പരിഗണിച്ചത്. രണ്ട് പരാതികളിൽ പോലീസ് റിപ്പോർട്ട് തേടിയ കമ്മീഷൻ റി പ്പോർട്ട് കിട്ടിയ ശേഷം അവ അ ടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. കൂടാതെ ഒരു പരാതി ജില്ലാ നിയമ സേവന അഥോറിറ്റിക്കും ഒരു പരാതി ശക്തി വൺസ്റ്റോപ്പ് സെന്ററിനും കൈമാറി. …

സംസ്ഥാന വനിതാ കമ്മീഷൻ ഇടുക്കി ജില്ലാതല അദാലത്തിൽ 21 കേസുകൾ തീർപ്പായി Read More »

സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ കാണികൾ തമ്മിൽ കൂട്ടത്തല്ല്

മലപ്പുറം: വാണിയമ്പലത്ത് സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്. കാണികൾ തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ ഫൈനൽ മത്സരത്തിനു ശേഷമായിരുന്നു സംഘർഷം.നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം. ഇതിനിടെ കാണികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

തിരുവനന്തപുരം പേട്ടയിലെ 2 വയസുകാരിയുടെ തിരോധാനം; രേഖാചിത്രം തയ്യാറാക്കി പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതായ രണ്ട് വയസുകാരിയുടെ തിരോധാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്. കുട്ടിയുടെ സഹോദരൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയ്യാറാക്കിയത്. എന്നാൽ കുട്ടി നൽകിയത് വ്യക്തതയില്ലാത്ത വിവരണവും പ്രായം കൃത്യമായി പറയാത്തതും കാരണം പൊലീസ് ചിത്രം പുറത്തു വിട്ടില്ല. കുട്ടിയെ കാണാതായ ഇന്നലേയും വളരെ അവ്യക്തമായിരുന്നു സഹോദരൻമാരുടെ മൊഴി. തിങ്കളാഴ്ച രാത്രിയോടെ ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തിയതോടെ തട്ടിക്കൊണ്ടുപോയവർ നിവൃത്തിയില്ലാതെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് …

തിരുവനന്തപുരം പേട്ടയിലെ 2 വയസുകാരിയുടെ തിരോധാനം; രേഖാചിത്രം തയ്യാറാക്കി പൊലീസ് Read More »

വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ കാട്ടാന ആക്രണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനെത്തിയ മന്ത്രി സംഘത്തിന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ പ്രസിഡന്‍റ് അമൽ ജോയിയുടെ നേതൃത്വത്തിൽ ബത്തേരി ചുങ്കത്തു വെച്ചാണ് മന്ത്രിമാർക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിക്കാൻ നിന്ന അഞ്ചു പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ സമയം മാറി നിന്ന രണ്ടു പേരാണ് പൊലീസിന്‍റെ കണ്ണു വെട്ടിച്ച് മന്ത്രി സംഘത്തിനു നേരെ പ്രതിഷേധിച്ചത്. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, എം.ബി രാജേഷ്, …

വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ Read More »

അതിരപ്പള്ളിയിൽ കാട്ടാനക്കൂട്ടം ചായക്കട തകർത്തു

തൃശൂർ: ചാലക്കുടി അതിരപ്പള്ളി തുമ്പൂർമുഴിയിൽ കാട്ടാനക്കൂട്ടം ചായക്കട തകർത്തു. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണ് ആനക്കൂട്ടം തകർത്തത്. ആറ് ആനകൾ അടങ്ങുന്ന കൂട്ടമാണ് കടക്കു മുന്നിൽ എത്തിയത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ചായക്കടയിലെ സാധനങ്ങൾ വലിച്ചിടുകയും ഗ്രില്ല് തകർക്കുകയും ചെയ്തു. തുമ്പൂർമുഴി കാണാൻ വിനോദ സഞ്ചാരികൾ ഇറങ്ങുന്ന സ്ഥലത്താണ് കാട്ടനക്കൂട്ടമെത്തിയത്.

പേട്ടയിലെ തട്ടിക്കൊണ്ടു പോകൽ കേസ്; സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ബിഹാർ സ്വദേശികളുടെ രണ്ടു വയസുകാരിയായ മകൾ മേരിയെ തട്ടിക്കൊണ്ടു പോയ കേസിൽ വഴിത്തിരിവാകുന്ന സി.സി.റ്റി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. അറപ്പുര റസിഡൻസ് അസോസിയേഷൻ ഓഫിസിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുക ആണ്. പുറത്തു വന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായ നിലയിൽ ഒരു സ്ത്രീ നടന്നു പോകുന്നത് കാണാം. അതേസമയം, ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീ കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്തു നിന്നാണെന്നാണ് സൂചന. ഓൾ സെയിൻറ്സ് കൊളേജിനു സമീപത്തു റോഡരികിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ കാണാതാകുകയായിരുന്നു. നീണ്ട …

പേട്ടയിലെ തട്ടിക്കൊണ്ടു പോകൽ കേസ്; സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്ത് Read More »

പുലർച്ചെ ജനവാസമേഖലയിലെത്തി ബേലൂർ മഖ്ന

മാനന്തവാടി: വയനാട്ടിലെ കൊലയാളി കാട്ടാന ബേലൂർ മഖ്‌ന വീണ്ടും ജനവാസ മേഖലയിൽ എത്തി. പുലർച്ചെയോടെയാണ് ആന പെരിക്കല്ലൂരിലെത്തിയത്. ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തിൽ എത്തുകയായിരുന്നു. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. പുലർച്ചെ പെരിക്കല്ലൂരിലെത്തിയ ശേഷം ആന തിരികെ കർണാടക വനമേഖലയിലേക്ക് മടങ്ങിയതായാണ് വിവരം. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അനയെ …

പുലർച്ചെ ജനവാസമേഖലയിലെത്തി ബേലൂർ മഖ്ന Read More »

അബ്ദുൾ നാസർ മദനി തീവ്രപരിചരണ വിഭാഗത്തിൽ

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം ജൂലൈ 20നാണ് മദനി കേരത്തിലെത്തിയത്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മദനി കേരളത്തിലേക്കെത്തിയത്. ബാംഗ്ലൂർ വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്തു കളഞ്ഞതാണ് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി നൽകിയത്. ചികിത്സക്കായി വേണമെങ്കിൽ കൊല്ലത്തിനു പുറത്തേക്ക് പോകണമെങ്കിൽ പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

റിട്ട. എസ്.ഐയെ കൊലപ്പെടുത്തി സഹോദരീ പുത്രൻ

ഇടുക്കി: മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനു അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ സഹോദരീ പുത്രൻ അറസ്റ്റിൽ. ഇടുക്കി മറയൂരിൽ പി ലക്ഷ്മണനെ കൊലപ്പെടുത്തിയ കേസിൽ അരുണാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ പ്രതിയെ മറയൂർ പൊലീസാണ് പിടികൂടിയത്. തമിഴ്നാട് പൊലീസിലെ റിട്ട. എസ്.ഐ ആയിരുന്നു ലക്ഷ്മണൻ. സ്വന്തം വിടീനു മുന്നിലിട്ടാണ് ലക്ഷ്മണനെ അരുൺ വെട്ടിക്കൊലപ്പെടുത്തിയത്. കാന്തല്ലൂർ സ്വദേശിയായ അരുൺ ഇടയ്ക്കിടെ ലക്ഷ്മണൻറെ വീട്ടിലെത്തി താമസിക്കാറുണ്ടായിരുന്നു. ഒരു മാസം മുമ്പ് വീട്ടിലെത്തിയപ്പോൾ ലക്ഷ്മണൻ അരുണിൻറെ മൊബൈൽ വാങ്ങി വച്ച ശേഷം …

റിട്ട. എസ്.ഐയെ കൊലപ്പെടുത്തി സഹോദരീ പുത്രൻ Read More »

പേട്ടയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി, ആരോഗ്യനില തൃപ്തികരം, ഫൊറൻസിക് പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഫൊറൻസിക് പരിശോധന ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തു നിന്നാണ് പരിശോധന. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അടക്കം ഊന്നൽ നൽകിയിട്ടുണ്ട്. ചികിത്സ തുടരുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ സി.ഡബ്ല്യു.സി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് അടക്കം വിശദമായ കൂടിയാലോചനകൾ നടത്തുമെന്ന് അന്വേഷണ സംഘവും …

പേട്ടയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി, ആരോഗ്യനില തൃപ്തികരം, ഫൊറൻസിക് പരിശോധന ആരംഭിച്ചു Read More »

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് 606 കുട്ടികൾ പങ്കെടുക്കും

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പോങ്കാല മഹോത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന നേര്‍ച്ചകളിലൊന്നായ കുത്തിയോട്ടത്തിനുള്ള വ്രതം തിങ്കളാഴ്ച ആരംഭിക്കും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി മൂന്നാം നാളാണ് കുത്തിയോട്ട വ്രതം തുടങ്ങുന്നത്. 12 വയസിനു താഴെയുള്ള ബാലന്‍മാരെയാണു കുത്തിയോട്ടത്തിന് ഉള്‍പ്പെടുത്തുന്നത്. 606 ബാലന്മാരാണ് ഇത്തവണ കുത്തിയോട്ടത്തിന് രജിസ്റ്റര്‍ ചെയിതിരിക്കുന്നത്. പ്രായപരിധി മൂലം അവസരം നഷ്ടപ്പെടാതിരിക്കാന്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും 10 മുതല്‍ 12 വയസ് വരെയുള്ള ബാലന്മാര്‍ക്ക് മാത്രമാണ് കുത്തിയോട്ട രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ളത്. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതിനാല്‍ വിവിധ …

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് 606 കുട്ടികൾ പങ്കെടുക്കും Read More »

കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ ഗുണ്ട് പൊട്ടി; വനം വകുപ്പ് വാച്ചർക്ക് പരുക്ക്

കോഴിക്കോട്: കക്കയത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിൽ വനം വകുപ്പ് വാച്ചർക്ക് പരുക്ക്. കാട്ടാനയെ തുരത്താൻ ഗുണ്ട് പൊട്ടിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടിയാണ് താത്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ സുനിലിന്(44) പരുക്കേറ്റത്. കൈപ്പത്തിക്കും ചെവിക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുനിൽ എം.എം.സി ആശുപത്രിയിൽ ചികിത്സയിലാണ്. കക്കയം ദശരഥൻകടവിൽ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രി 9.45ന് ഇറങ്ങിയ കാട്ടാനകളെ ഓടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാട്ടുകാരും സ്ക്വാഡും കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും സ്ഥലത്ത് ഉണ്ടായിരുന്നു.

ആക്രമണം ഒന്നിനും പരിഹാരമല്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വയനാട്: വയനാട്ടിൽ ജനങ്ങൾ കലാപത്തിലേക്ക് കടക്കരുതെന്ന ആഹ്വാനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാനന്തവാടി രൂപതാ ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപം ജനാധിപത്യത്തിനു വിരുദ്ധമാണെന്നും അത്തരം സന്ദർഭങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഗവർണർ പറഞ്ഞു. എന്നാൽ ആ സാഹചര്യത്തിലേക്ക് എത്തപ്പെട്ടു. ഞാൻ ഉൾപ്പെടെയുള്ള ഭരണാധികാരികൾക്കു വലിയ ഉത്തരവാദിത്തമുണ്ട്. വയനാട്ടിലെ ജനം നിരാശയിലാണ്. കേന്ദ്രസർക്കാരുമായും സംസ്ഥാനസർക്കാരുമായും വിഷയം ചർച്ച ചെയ്യുമെന്നും ഗവർണർ അറിയിച്ചു. വയനാട്ടിൽ വന്യമൃഗാക്രമണങ്ങളിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ …

ആക്രമണം ഒന്നിനും പരിഹാരമല്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More »

6 ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില; യെലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും, ആറ് ജില്ലകളിൽ ഉയർന്ന താപനില. എറണാകുളം, തൃശൂർ, കണ്ണൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

റ്റി.പി ചന്ദ്രശേഖരൻ കൊലക്കോസ്; പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: റ്റി.പി വധക്കേസില്‍ വലിയ നിയമ യുദ്ധമാണ് നടന്നതെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാര്‍ട്ടിക്ക് പങ്കില്ലെന്നുള്ളത് അന്നെ പറഞ്ഞതാണ്. അത് ശരിയുമാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറി അട്ടക്കമുള്ള നേതൃത്വത്തിന് നേരെ വലിയ കടന്നാക്രമണം നടത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം കേസുമായി ബന്ധപ്പെട്ട് നടത്തിയപ്പോഴാണ് പാര്‍ട്ടി ശരിയായ രീതിയില്‍ കേസില്‍ ഇടപെടേണ്ടി വന്നത്. പി മോഹനന്‍ അടക്കമുള്ളവര്‍ക്കെതിരെ വേട്ടയാടാന്‍ ശ്രമം നടന്നുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

പേട്ടയിൽ കുട്ടിയെ കാണാതായ സംഭവത്തിൽ പൊലീസിന് സി.സി.റ്റി.വി ദൃശ്യം ലഭിച്ചു

തിരുവനന്തപുരം: രണ്ടു വയസുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക സി.സി.റ്റി.വി ദൃശ്യം പൊലീസിന് ലഭിച്ചു. ബ്രഹ്‌മോസിന് സമീപത്തെ നിര്‍ണായക സി.സി.റ്റി.വി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. രാത്രി 12 ന് ശേഷം രണ്ട് പേര്‍ ബൈക്കില്‍ പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അവര്‍ക്കിടയില്‍ കുട്ടി ഉള്ളതായി സംശയമുണ്ട്. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു

അടൂരിൽ ഗരുഡൻ തൂക്കത്തിനിടെ പിഞ്ചുകുഞ്ഞ് താഴെ വീണ സംഭവത്തിൽ പ്രതി തൂക്കക്കാരൻ മാത്രം

അടൂർ: പത്തനംത്തിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിൽ ഗരുഡൻ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു പരിക്കേറ്റ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ മാത്രം പ്രതി ചേർത്താണ് അടൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ അശ്രദ്ധ കാരണമാണ് കുഞ്ഞ് താഴെ വീണ് പരുക്കേറ്റതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശങ്ങൾ സമൂഹ മാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണായ ഏഴംകുളം ദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ ഞായറാഴ്ച …

അടൂരിൽ ഗരുഡൻ തൂക്കത്തിനിടെ പിഞ്ചുകുഞ്ഞ് താഴെ വീണ സംഭവത്തിൽ പ്രതി തൂക്കക്കാരൻ മാത്രം Read More »

ഉയർന്ന താപനില, 3 ജില്ലകളിൽ മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും(19/02/2024) ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ് കോഴിക്കോട് ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകൽ 11 മണി മുതൽ മൂന്ന് വരെ പ്രത്യേക ജാഗ്രത …

ഉയർന്ന താപനില, 3 ജില്ലകളിൽ മുന്നറിയിപ്പ് നൽകി Read More »

ഇതോടെ സി.പി.എം പങ്ക് തെളിഞ്ഞുവെന്ന് കെ.കെ രമ

കൊച്ചി: റ്റി.പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി നടപടി ഏറ്റവും നല്ല വിധിയെന്ന് ചന്ദ്രശേഖരന്‍റെ ഭാര്യയും എം.എൽ.എയുമായ കെ.കെ രമ. തങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. രണ്ടു പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരമാണെന്നും അവർ പ്രതികരിച്ചു. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ച് വെട്ടിക്കൊന്നത്. അഞ്ച് മാസം നീണ്ട വാദമാണ് കോടതിയിൽ നടന്നത്. അഭിഭാഷകൻ കേസ് നല്ല രീതിയിൽ കൈകാര്യം ചെയ്തു. ഞങ്ങൾ നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണ്. കെ.കെ കൃഷ്ണൻ …

ഇതോടെ സി.പി.എം പങ്ക് തെളിഞ്ഞുവെന്ന് കെ.കെ രമ Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ധന. ഇന്ന്(19/02/2024) പവന് 200 രൂപ ഉയര്‍ന്ന് 45,960 രൂപയായി. ഗ്രാമിന് 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 5745 രൂപയായി. ഈ മാസം രണ്ടിന് 46,640 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളിൽ സ്വര്‍ണ വില കുറയുന്നതാണ് ദൃശ്യമായത്. 15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലും എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില തിരിച്ചുകയറുന്നതായാണ് കാണുന്നത്.

ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു, ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്. കുടുംബ പ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ ആരതിയേയും ഭർത്താവ് ശ്യാംജിത്തിനേയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കിടപ്പുമുറിയിൽ തീപടർന്ന് കോട്ടയത്ത് വയോധിക മരിച്ചു

കോട്ടയം: കിടപ്പുമുറിയിൽ തീപടർന്ന് വയോധിക മരിച്ചു. വേലനിലം കന്യാൻകാട്ട് സരോജിനി മാധവനാന് (80) മരിച്ചത്. തിങ്കളാഴ്ച വെളുപ്പിന് മുറിക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് വീട്ടുകാർ ഉണർന്നത്. വിവര മറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീയണച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായില്ല. മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ഫാനിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം.

റ്റി.പി ചന്ദ്രശേഖരൻ വധക്കേസ്; 10 പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ആർ.എം.പി നേതാവ് റ്റി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് തിരിച്ചടി.വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തനെ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. കെ.കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധി ഹൈക്കോടതി റദ്ദാക്കി. എന്നാൽ മോഹൻ മാസ്റ്ററെ വെറുതെവിട്ട വിചാരണക്കോടതി വിധി കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. അപ്പീൽ നൽകി പത്താം വർഷത്തിലാണ് ഹൈക്കോടതി വിധി …

റ്റി.പി ചന്ദ്രശേഖരൻ വധക്കേസ്; 10 പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി Read More »

വയനാട്ടിലെ പ്രതിഷേധം: പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്; മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വന്യ മൃഗശല്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും പ്രതിഷേധത്തിനല്ല പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തതെന്നും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വയനാട്ടില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകണമെന്നാണ് ആഗ്രഹം. നാളത്തെ സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കും. ബേലൂര്‍ മഖ്‌ന മിഷന്‍ തുടരുന്നുവെന്നും മന്ത്രി പറഞ്ഞു.

പേട്ടയില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയില്‍വേ സ്‌റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോയതായാണ് പരാതി. മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാന്‍ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വ്യാപകമായി പരിശോധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്‌കൂട്ടര്‍ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദരാബാദ് എല്‍.പി നഗര്‍ സ്വദേശികളാണ് ഇവര്‍. അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് …

പേട്ടയില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി Read More »

മകൾ ആൺസുഹൃത്തിനൊപ്പം പോയി; കൊല്ലത്ത് മാതാപിതാക്കൾ ജീവിനൊടുക്കി

കൊല്ലം: ആൺസുഹൃത്തിനൊപ്പം മകൾ പോയതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ് സ്വദേശി ഉണ്ണിക്കൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. മകളെ മൃതദേഹം കാണിക്കെതുതെന്ന് ആത്മഹത്യാ കുറിപ്പിൽ ഇവർ എഴുതിയിരുന്നു. കഴിഞ്ഞ ദിവസമാണ് മകൾ വീടുവിട്ട് പോയത്. സംഭവത്തിൽ മാതാപിതാക്കൾ കടുത്ത മനോവിഷമത്തിലായിരുന്നു. തുടർന്ന് ഇരുവരും ഉറക്കഗുളിക കഴിച്ച് ആത്യമഹത്യയ്ക്ക് ശ്രമിച്ചു. ബിന്ദു ഉടൻ തന്നെ മരിച്ചു. ഉണ്ണിക്കൃഷ്ണപിള്ളയെ അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്ക‍ൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള നാട്ടിൽ …

മകൾ ആൺസുഹൃത്തിനൊപ്പം പോയി; കൊല്ലത്ത് മാതാപിതാക്കൾ ജീവിനൊടുക്കി Read More »

മനുഷ്യജീവനാണ് മുഖ്യം; സമഗ്ര നയം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യജീവനു ഭീഷണിയാകുന്ന അവസ്ഥ പരിഹരിക്കാൻ സർക്കാർ സമഗ്രനയം രൂപീകരിക്കണമെന്നു ഹൈക്കോടതി. ഉടനടി നടപടി സ്വീകരിക്കാത്തപക്ഷം ഭാവിയിൽ ഫലപ്രദമായി ഇതു നേരിടാൻ ബുദ്ധിമുട്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഓണററി വൈൽഡ് ലൈഫ് വാർഡൻ നിയമനം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എസി മുറിയിലിരുന്ന് ടിവി കണ്ട് അഭിപ്രായം പറയുന്നതുപോലെയല്ല വയനാട്ടിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം. മുമ്പ് കാട്ടുപന്നികൾ എത്തിയതുപോലെയാണ് കൂടുതൽ വന്യമൃഗങ്ങൾ ഇപ്പോൾ …

മനുഷ്യജീവനാണ് മുഖ്യം; സമഗ്ര നയം വേണമെന്ന് ഹൈക്കോടതി Read More »