Timely news thodupuzha

logo

National

ധർമസ്ഥലയിലെ വെളിപ്പെടുത്തൽ, രണ്ടാം ദിനവും പരിശോധന തുടരുന്നു

ബാംഗ്ലൂർ: ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചു മൂടിയിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ അവശിഷ്ടങ്ങൾ കണ്ടെത്താനുല്ള തെരച്ചിൽ രണ്ടാം ദിനത്തിൽ. പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോഘന. സാക്ഷി ചൂണ്ടിക്കാണിച്ച മൂന്ന് ഇടങ്ങളിൽ ഒരേ സമയം കുഴിക്കാനാണ് നീക്കം. ഉൾക്കാട്ടിലെ മൂന്നു പോയ്ൻറുകളിലാണ് ജെസിബിയും ആളുകളും കുഴിക്കുന്നത്. ജെസിബിക്ക് പുറമേ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളാവും കുഴിയെടുക്കുക. ചൊവ്വാഴ്ച പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം എസ്ഐടിയാണ് …

ധർമസ്ഥലയിലെ വെളിപ്പെടുത്തൽ, രണ്ടാം ദിനവും പരിശോധന തുടരുന്നു Read More »

ഭോപ്പാലിൽ കീടനാശിനിയിൽ നിന്ന് വിഷവാതകം ശ്വസിച്ച് രണ്ട് കുട്ടികൾ മരിച്ചു

ഭോപ്പാൽ: വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി തളിച്ച ഗോതമ്പിൽ നിന്ന് വിഷവാതകം ശ്വസിച്ച് 2 കുട്ടികൾ മരിച്ചു. കുട്ടികൾക്കു പുറമേ ഇവരുടെ മാതാപിതാക്കളും ഗുരുതരാവസ്ഥയിൽ. ഗിരിരാജ് ധാക്കഡ് (30), ഭാര്യ പൂനം (28), കൂടാതെ രണ്ട് കുട്ടികൾ അധിക് (3), മാൻവി (5) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. മാൽബാർവെ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം നാട്ടുകാർ പൊലീസിനെ അറിയുന്നത്. വീട്ടിലെ കീടനാശിനി തളിച്ച ഗോതമ്പ് സൂക്ഷിച്ചിരുന്ന അതേ മുറിയിലായിരുന്നു ഇവർ നാലുപേരും ഉറങ്ങിയിരുന്നതെന്ന് ഭട്നാവർ …

ഭോപ്പാലിൽ കീടനാശിനിയിൽ നിന്ന് വിഷവാതകം ശ്വസിച്ച് രണ്ട് കുട്ടികൾ മരിച്ചു Read More »

കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയ്ക്കില്ലെന്ന് കേന്ദ്രം

ന‍്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന‍്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചർച്ചയ്ക്ക് തയാറാവാതെ കേന്ദ്ര സർക്കാർ. കന‍്യാസ്ത്രീകളുടെ അറസ്റ്റ് ചർച്ച ചെയ്യണമെന്ന ആവശ‍്യമുയർത്തി പ്രതിപക്ഷ എംപിമാർ രാജ‍്യസഭയിൽ നൽകിയ നോട്ടീസുകൾ വീണ്ടും തള്ളി. കന‍്യാസ്ത്രീകളെ അറസ്റ്റ് ചെയ്തവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു തുടർച്ചയായ മൂന്നാം ദിവസവും എംപിമാർ നോട്ടീസുകൾ നൽകിയത്. എന്നാൽ ചർച്ചയ്ക്ക് യോഗ‍്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി സ്പീക്കർ നോട്ടീസുകൾ തള്ളുകയായിരുന്നു. അതേസമയം ഓപ്പറേഷൻ സിന്ദൂറിലാണ് ബുധനാഴ്ച ചർച്ച നടന്നതെന്നും മറ്റ് ചർച്ചകളിലേക്ക് പോകാനില്ലെന്ന് രാജ‍്യസഭ ഉപാധ‍്യക്ഷൻ …

കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയ്ക്കില്ലെന്ന് കേന്ദ്രം Read More »

ഉത്തർപ്രദേശിൽ പെൺകുഞ്ഞിന് ജന്മം നൽകിയെന്ന് പറഞ്ഞ് യുവതിയെ ഭർത്താവും അമ്മയും ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു

ധാംപൂർ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും ഭർത്താവിൻറെ അമ്മയും അറസ്റ്റിൽ. ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്നായിരുന്നു കൊലപാതകം. യുവതി പ്രസവിച്ച് രണ്ടാഴ്ചകൾക്ക് ശേഷമാണ് ഭർത്താവും അമ്മയും ചേർന്ന് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. റൂബി ചൗഹാൻ എന്ന 25 കാരിയാണ് മരിച്ചത്. യുവതി ഭർത്താവിനും കുടുംബത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പെൺകുഞ്ഞിന് ജന്മം നൽകിയതിലെ നിരാശരായിരുന്ന കുടുംബം ശനിയാഴ്ചയോടെ റൂബി ചൗഹാനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തുടർന്ന് പെൺകുട്ടിയുടെ …

ഉത്തർപ്രദേശിൽ പെൺകുഞ്ഞിന് ജന്മം നൽകിയെന്ന് പറഞ്ഞ് യുവതിയെ ഭർത്താവും അമ്മയും ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു Read More »

ഭൂകമ്പവും സുനാമിയും; ഇന്ത്യക്ക് ഭീഷണിയില്ല

ന്യൂഡൽഹി: 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെത്തുടർന്ന് റഷ‍്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിക്കുമ്പോൾ ഇന്ത്യയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യയിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രം. ഇന്ത്യൻ നാഷണൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) നൽകുന്ന വിവരമനുസരിച്ച് ഈ ഭൂകമ്പത്തിൻറെ അനന്തരഫലങ്ങൾ ഇന്ത്യയെയോ ഇന്ത്യൻ മഹാസമുദ്ര മേഖലയെയോ ബാധിക്കില്ല. ബുധനാഴ്ച രാവിലെയാണ് റഷ‍്യ‍യുടെ കിഴക്കൻ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. റഷ‍്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി റിപ്പോർട്ട്. വടക്കൻ പസഫിക് മേഖലയിലാണ് …

ഭൂകമ്പവും സുനാമിയും; ഇന്ത്യക്ക് ഭീഷണിയില്ല Read More »

ഝാർഖണ്ഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു

ദിയോഘർ: ഝാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയോടെ കൻവാരിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നുവെന്നാണ് വിവരം. മോഹൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജമുനിയ വനമേഖലയ്ക്ക് സമീപം പുലർച്ചെ 4:30 ഓടെയാണ് സംഭവം. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ എത്തിച്ചശേഷവും മരിക്കുകയായിരുന്നു. 33 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. പലരുടെയും പരുക്ക് ഗുരുതരമായതിനാൽ മരണസംഖ്യ …

ഝാർഖണ്ഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു Read More »

കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

ന്യൂഡൽഹി: മോശം കാലവസ്ഥ കണക്കിലെടുത്ത് ഡൽഹിയിൽ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ‍യും കാറ്റും മൂലം യാത്രകൾക്കും കാലതാമസം നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് എയർ ഇന്ത്യ, ഇൻഡിഗോ, സ്പെയ്സ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽ‌കിയത്. മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചേക്കാം. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ദയവായി എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. ഡൽഹിയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ, …

കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി Read More »

ഭൂമിതട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ ഡി.സി.സി അംഗം ബാംഗ്ലൂരിൽ പിടിയിൽ

തിരുവനന്തപുരം: കവടിയാറിലെ അഞ്ചര കോടിയുടെ ഭൂതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അനന്തപുരി സ്വദേശി മണികണ്ഠൻ പിടിയിൽ. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമാണ് ഇയാളെ ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരുവിൽ വച്ചാണ് തിരുവനന്തപുരം മ്യൂസിയം പൊലീസിൻറെ പിടിയിലാവുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ രണ്ട് പേരിൽ നിന്നാണ് ഇയാളുടെ വിവരം ലഭിക്കുന്നത്. പിന്നാലെ ഇയാൾക്കായുള്ള തെരച്ചിലായിരുന്നു പൊലീസ്. ക്രത്യമായ ആസൂത്രിത തട്ടിപ്പാണ് കവടിയാറിലെ ജവഹർ നഗറിൽ നടന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്ത് …

ഭൂമിതട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ ഡി.സി.സി അംഗം ബാംഗ്ലൂരിൽ പിടിയിൽ Read More »

തമിഴ്‌നാട്ടിൽ പൊലീസ് ദമ്പതിമാരുടെ മകളെ പ്രണയിച്ച ഐ.ടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ ആവർത്തിച്ച് ദുരഭിമാനക്കൊലകൾ. തിരുനൽവേലിയിൽ ഇതരജാതിയിൽപ്പെട്ട യുവതിയെ പ്രണയിച്ചതിന് ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ ഐരാൽ സ്വദേശിയായ സി. കവിൻ സെൽവ ഗണേഷ് (26) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ സഹോദരൻ സു‍ർജിത് (23) ആണ് പ്രതി. കൊലപാതകത്തിനുശേഷം പാളയങ്കോട്ട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു കവിൻ ഗണേഷ് എന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ തിരുനൽവേലി …

തമിഴ്‌നാട്ടിൽ പൊലീസ് ദമ്പതിമാരുടെ മകളെ പ്രണയിച്ച ഐ.ടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു Read More »

ഛത്തിസ്ഗഡിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത സംഭവം; ഇന്ത്യയുടെ മതേതരത്വത്തിന് തന്നെ ഭീഷണിയാണെന്ന് പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: ഛത്തിസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രികൾക്കെതിരെ കെട്ടിച്ചമച്ച കേസ് ഇന്ത്യയുടെ മതേതരത്വത്തിന് തന്നെ ഭീഷണിയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. കേന്ദ്ര ഗവൺമെന്റും ഛത്തിസ്ഗഡ് ഗവൺമെന്റും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള തുടർച്ചയായുള്ള അക്രമങ്ങൾ പ്രതിഷേധാർഹമാണ്. സാമൂഹിക സേവന രംഗത്ത് നിസ്വാർഥതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെ ആൾക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്ന നടപടി അങ്ങേയറ്റം അപലപനിയമാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദിവ്യ ദേശ്‌മുഖ് വനിതാ ലോക ചാംപ്യൻ

ബതൂമി(ജോർജിയ): പത്തൊമ്പതാം വയസിൽ ഫിഡെ വനിതാ ലോക ചെസ് ചാംപ്യൻ പട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ദിവ്യ ദേശ്‌മുഖ്. ഇന്ത്യയുടെ തന്നെ ഒന്നാം നമ്പർ താരവും നിലവിലുള്ള ലോക റാപ്പിഡ് ചാംപ്യനുമായ കൊനേരു ഹംപിയെയാണ് ദിവ്യ ഫൈനലിൽ പരാജയപ്പെടുത്തിയത്. പതിനഞ്ചാം സീഡായി ടൂർണമെൻറിനെത്തിയ ദിവ്യ ലോകത്തെ ഏറ്റവും പ്രഗൽഭരായ നിരവധി താരങ്ങളെ മറികടന്നാണ് ലോക കിരീടവും ഒപ്പം ഗ്രാൻഡ്മാസ്റ്റർ സ്ഥാനവും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ 88ആം ഗ്രാൻഡ്മാസ്റ്ററായി ഇതോടെ ദിവ്യ. ഇതിൽ ഹംപിയും ദിവ്യയും ഉൾപ്പെടെ നാലു വനിതകൾ …

ദിവ്യ ദേശ്‌മുഖ് വനിതാ ലോക ചാംപ്യൻ Read More »

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്

തൃശൂർ: ഛത്തീസ്ഗഢിൽ മതപരിവർ‌ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. “എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ?” അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് മതപരിവർത്തനം ആരോപിച്ച് ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരേ മന്ത്രി വി. ശിവൻകുട്ടി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിച്ചിരുന്നു. അരമനയിൽ മാത്രം കയറിയിരുന്ന് പ്രാർ‌ഥിച്ചാൽ …

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ് Read More »

നായയ്ക്ക് റസിഡൻസ് സർട്ടിഫിക്കറ്റ് നൽകി ബിഹാർ

പട്ന: ബിഹാറിൽ വിവാദമായി ഒരു റസിഡൻസ് സർട്ടിഫിക്കറ്റ്. ഒരു നായയ്ക്കാണ് റസിഡൻസ് സർഫിക്കറ്റ് ലഭിച്ചത്. 2025 ജൂലൈ 24 ന് റവന്യൂ ഓഫീസർ മുരാരി ചൗഹാൻ ഡിജിറ്റൽ ഒപ്പിട്ട സർട്ടിഫിക്കറ്റ് ആർടിപിഎസ് പോർട്ടലിൽ നിന്നുമാണ് പുറത്തു വന്നിരിക്കുന്നത്. നായയുടെ പേര്, ചിത്രം, മേൽവിലാസം തുടങ്ങി എല്ലാ വിവരങ്ങളും സർട്ടിഫിക്കറ്റിലുണ്ട്. നായയുടെ പേര് ഡോഗ് ബാബു, പിതാവ് കുട്ട ബാബു, മാതാവ് കുട്ടിയ ദേവി. മൊഹല്ല കൗലിചക്, വാർഡ് നമ്പർ 15, നഗർ പരിഷത്ത് മസൗരി എന്ന വിലാസവും …

നായയ്ക്ക് റസിഡൻസ് സർട്ടിഫിക്കറ്റ് നൽകി ബിഹാർ Read More »

സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിൻറെ മുൻകൂർ ജാമ്യ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂഡൽഹി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരായ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. കേസിലെ പരാതിക്കാരനായ സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൗബിൻ ഉൾപ്പെടെയുളളവർക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർക്കാണ് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് പറഞ്ഞ്, നിർമാണച്ചെലവ് 22 …

സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിൻറെ മുൻകൂർ ജാമ്യ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി Read More »

കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം

ന‍്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളികളായ കന‍്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെൻറിൻറെ ഇരുസഭകളിലും പ്രതിഷേധം. പ്രതിഷേധത്തെത്തുടർ‌ന്ന് ലോക്സഭ‍യും രാജ‍്യസഭയും 12 മണി വരെ പിരിഞ്ഞു. അതേസമയം വിഷ‍യത്തിൽ ചർച്ച വേണമെന്ന് ആവശ‍്യപ്പെട്ട് കോൺഗ്രസ് – സി.പി.എം എം.പിമാർ നൽകിയ അടിയന്തര പ്രമേ‍യ നോട്ടീസുകൾ തള്ളി. സഭ നിർത്തിവച്ച് വിഷ‍യം ചർച്ച ചെയ്യണമെന്നായിരുന്നു ആവശ‍്യം. കന‍്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി ഛത്തീസ്ഗഢ് മുഖ‍്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കണ്ണൂർ ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി …

കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം Read More »

ഓപ്പറേഷൻ സിന്ദൂർ; ലോക്സഭയിൽ ചർച്ചയ്ക്ക് തുടക്കം, തരൂർ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി

ന്യൂഡൽഹി: ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ 16 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയ്ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. ഭരണ പ്രതിപക്ഷം തമ്മിൽ ചൂടേറിയ സംവാദമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധികരിച്ച് സംസാരിക്കുന്നവരിൽ തരൂർ ഉണ്ടാവില്ല. പങ്കെടുക്കുന്നില്ലെന്ന് തരൂർ കോൺഗ്രസിനെ അറിയിക്കുകയായിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയി ആയിരിക്കും ചർച്ചയ്ക്ക് തുടക്കം കുറക്കുക. തുടർന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധിയും ആദ്യ ദിനം വിഷയത്തിൽ സംസാരിക്കും. രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവർ ചൊവ്വാഴ്ച ചർച്ചയിൽ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിൽ

ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി യു.കെയിലെത്തി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപ്പാണ് ബ്രിട്ടിഷ് തലസ്ഥാനത്തെ ഇന്ത്യൻ സമൂഹം നൽകിയത്. മോദിയുടെ സന്ദർശനത്തിലെ പ്രധാന അജൻഡകളിലൊന്ന് സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് യു.കെയുമായി ധാരണയിലെത്തുക എന്നതാണ്. ഈ വിഷയവും ഉൾപ്പെടുത്തിയാകും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ അടക്കമുള്ള മുതിർന്ന നേതാക്കളുമായി മോദി ചർച്ചകൾ നടത്തുന്നത്. ചാൾസ് രാജാവുമായും കൂടിക്കാഴ്ച നടത്തിയേക്കും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നൽകുന്ന സൂചന പ്രകാരം സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ …

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിൽ Read More »

ഡൽഹിയിൽ കനത്ത മഴ

ന്യൂഡൽഹി: വിവിധ മേഖലകളിൽ ഇന്ന് രാവിലെ മുതൽ നിർത്താതെ മഴ പെയ്യുന്ന അവസ്ഥയാണ്. ഡൽഹിയുടെ പല ഭാഗങ്ങളിൽ മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. പല മേഖലകളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഡൽഹിയിലുട നീളം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയും വെള്ളക്കെട്ടും മൂലം വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. മഴയ്ക്ക് പിന്നാലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഡൽഹിയിലെ സ്ഥിരം കാഴ്ചകളായി മാറിയിരിക്കുകയാണ് ഇപ്പോൾ.

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ക്രൂര പീഡനവും

ഓസ്ട്രേലിയ: സെൻട്രൽ അഡ്‌ലെയ്ഡയിൽ ഇന്ത്യൻ വിദ്യാർത്ഥി ക്രൂര ആക്രമണത്തിനും വംശീയ അധിക്ഷേപത്തിനും ഇരയായി. ശനിയാഴ്ചയാണ് സംഭവം നടന്നത്. 23 വയസ്സുള്ള യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മർദിച്ച ഒരാളെ അറസ്റ്റ് ചെയ്തു. സെൻട്രൽ അഡ്‌ലെയ്ഡിലെ കിൻറോർ അവന്യൂവിന് സമീപം ഇല്ല്യൂമിനേറ്റ് ലൈറ്റ് ഇൻസ്റ്റാളേഷനുകൾ കാണാൻ എത്തിയതാ‍യിരുന്നു മർദനമേറ്റ ചരൺപ്രീത് സിംഗും ഭാര്യയും. വാഹനം പാർക്ക് ചെയ്തതിനു പിന്നാലെ ആയുധങ്ങളുമായി അഞ്ചംഗ സംഘം എത്തി രാജ്യത്തെ അധിക്ഷേപിക്കുകയും ക്രൂരമായി അക്രമിക്കുകയുമായിരുന്നു. സിങ്ങിനെ …

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ക്രൂര പീഡനവും Read More »

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിൻറെ ഭാഗത്തു നിന്നും ഉണ്ടാവുന്ന ആദ്യ പ്രതികരണമാണിത്. ജഗദീപ് ധൻകർ ആരോഗ്യവാനായി ഇരിക്കാൻ ആശംസിക്കുന്നതായും അദ്ദേഹം രാജ്യത്തിനായി ചെയ്ത പ്രവർത്തികളെ സ്മരിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ‘ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്ന പദവി ഉൾപ്പെടെ വിവിധ പദവികളിൽ നമ്മുടെ രാജ്യത്തെ സേവിക്കാൻ ശ്രീ ജഗദീപ് ധൻകർ ജിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം ആരോഗ്യവാനായിരിക്കാൻ ആശംസിക്കുന്നു’- പ്രധാനമന്ത്രി കുറിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു …

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി Read More »

​ഗുജറാത്ത് വിമാനാപകടത്തിൽ ബോയിങ്ങിന് എയർ ഇന്ത്യയുടെ ക്ലീൻ ചിറ്റ്

മുംബൈ: ബോയിങ്ങ് 787, ബോയിങ്ങ് 737 വിമാനങ്ങളുടെ സുരക്ഷാ പരിശോധന എയർ ഇന്ത്യ പൂർത്തിയാക്കി. അഹമ്മദാബാദ് വിമാനപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഡയറക്റ്റർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്‍റെ നിർദേശപ്രകാരമാണ് ബോയിങ്ങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകളുടെ(FCS) ലോക്കിങ്ങ് സംവിധാനത്തിൽ എയർ ഇന്ത്യ പ്രത്യേക പരിശോധന നടത്തിയത്. ബോയിങ്ങ് 787 ഡ്രീംലൈനറുകൾ എയർ ഇന്ത്യയും ബോയിങ് 737 വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസുമാണ് ഉപയോഗിക്കുന്നത്. ബോയിങ്ങ് 787 വിമാനമാണ് 260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉൾപ്പെട്ടത്. രണ്ടിനം വിമാനങ്ങളുടെയും ലോക്കിങ്ങ് …

​ഗുജറാത്ത് വിമാനാപകടത്തിൽ ബോയിങ്ങിന് എയർ ഇന്ത്യയുടെ ക്ലീൻ ചിറ്റ് Read More »

തമിഴ്‌നാട് വെല്ലൂരിൽ സ്ത്രീധന പീഡന പരാതി നൽകാൻ സ്ട്രെച്ചറിൽ നേരിട്ടെത്തി യുവതി

വെല്ലൂർ: തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ സ്ത്രീധന പീഡനത്തിൽ പരാതി നൽകാൻ 21കാരി നീതി തേടി സ്ട്രെച്ചറിൽ കളക്ട്രേറ്റിൽ എത്തി. ഭർത്താവും ഭർതൃകുടുംബവും ചേർന്ന് തന്നെ ടെറസിൽ നിന്ന് തള്ളിയിട്ടെന്നാണ് നർഗീസ് എന്ന യുവതിയുടെ ആരോപണം. ഭർത്താവ് ബി ഖാജ് റഫീഖ്(30), അച്ഛൻ ബാബ, അമ്മ ഷക്കീല എന്നിവർക്കെതിരേയാണ് പരാതി. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതായും ഇരു കാലുകൾ ഒടിഞ്ഞതായും യുവതി പറഞ്ഞു. കളക്ട്രേറ്റിൽ എത്തിയ നർഗീസിൻറെ മൊഴി റവന്യൂ ഡിവിഷണൽ ഓഫീസർ സെന്തിൽ രേഖപ്പെടുത്തി. കേസ് സമഗ്രമായി അന്വേഷിക്കുമെന്ന് …

തമിഴ്‌നാട് വെല്ലൂരിൽ സ്ത്രീധന പീഡന പരാതി നൽകാൻ സ്ട്രെച്ചറിൽ നേരിട്ടെത്തി യുവതി Read More »

മണിപ്പൂരിൽ ഏഴ് തീവ്രവാദികൾ അറസ്റ്റിലായതായി പോലീസ് അറിയിച്ചു

ഇംഫാൽ: മണിപ്പൂരിൻ്റെ വിവിധ ഇടങ്ങളിൽ ദിവസങ്ങളായി നടന്ന ഓപ്പറേഷനിൽ, ഏഴ് തീവ്രവാദികൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നിരോധിത സംഘടനയായ കാങ്‌ലെയ്പാക് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ(കെ.സി.പി) മൂന്ന് പേരെ ഞായറാഴ്ച തെങ്‌നൗപാൽ ജില്ലയിലെ പങ്കൽ ബസ്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഖുമന്തേം ഉമാകാന്ത സിങ്ങ്(36), പുഖ്രംബം നവോടോൺ സിങ്ങ്(22), സോയിബാം ബർഗിൽ മെയ്‌തേയ്(23) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച നടന്ന ഒരു പ്രത്യേക ഓപ്പറേഷനിൽ, നിരോധിത യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ഓഫ് കാംഗ്ലെയ്പാക്കിലെ(യു.പി.പി.കെ) നാല് പേരെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കൊയ്‌റെൻഗെയ് …

മണിപ്പൂരിൽ ഏഴ് തീവ്രവാദികൾ അറസ്റ്റിലായതായി പോലീസ് അറിയിച്ചു Read More »

ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം; വോട്ടർമാരെ കണ്ടെത്താൻ സഹായിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

പട്ന: ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള 74 ലക്ഷത്തോളം വരുന്ന വോട്ടർമാരെ കണ്ടെത്താൻ സഹായിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകാൻ നാലു ദിവസം മാത്രം ശേഷിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻറെ നീക്കം. പത്രക്കുറിപ്പിലൂടെ തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. ഇതുവരെ 43.93 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം ഏ​ഴ്​ ലക്ഷത്തിലധികം പേരുടെ വർധനവാണ് ഉണ്ടായതെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിക്കുന്നു. അവസാന മണിക്കൂറുകളിൽ …

ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം; വോട്ടർമാരെ കണ്ടെത്താൻ സഹായിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ Read More »

ഡൽഹിയിൽ വീണ്ടും ഭൂചലനം

ന്യൂഡൽഹി: എൻസിആർ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹരിയാനയിലെ ഫരീദാബാദാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ ഇതുവരെ കാര്യമായ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ജൂലൈ മാസത്തിൽ തന്നെ ദേശീയ തലസ്ഥാന മേഖലയെ പിടിച്ചുകുലുക്കിയ മൂന്നാമത്തെ ഭൂകമ്പമാണിത്. നേരത്തെ, ജൂലൈ 10, 11 തീയതികളിൽ 4.4, 3.7 തീവ്രത രേഖപ്പെടുത്തിയ രണ്ട് വലിയ ഭൂകമ്പങ്ങൾ ജജ്ജാറിൽ ഉണ്ടായിരുന്നു. ഇത് ഡൽഹി, ഗുരുഗ്രാം, റോഹ്തക്, നോയിഡ, എൻസിആർ എന്നിവിടങ്ങളിലും …

ഡൽഹിയിൽ വീണ്ടും ഭൂചലനം Read More »

വി.എസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കായും സമര്‍പ്പിച്ച വ്യക്തിയായിരുന്നു വി.എസെന്ന് മോദി അനുസ്മരിച്ചു. തങ്ങള്‍ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങള്‍ ഓര്‍ക്കുന്നുവെന്നും മോദി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നു. അദ്ദേഹം തന്റെ ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി സമര്‍പ്പിച്ചു. ഞങ്ങള്‍ ഇരുവരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ …

വി.എസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More »

ഡൽഹിയിൽ കനത്ത മഴ

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ. തിങ്കളാഴ്ച മുതൽ ലഭിക്കുന്ന കനത്ത മഴയിൽ ഡൽഹിയുടെ തെക്കൻ, തെക്കു പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ ചൂടിന് ആശ്വാസം നൽകിയെങ്കിലും വിവിധ മേഖലകളിൽ ഗതാഗതം അടക്കം തടസപ്പെട്ടു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ(IMD) പ്രവചനം അനുസരിച്ച് ചൊവ്വാഴ്ച ശക്തമായ മഴ ലഭിക്കും. പൊതുവെ മേഘാവൃതമായ ആകാശവും മിതമായ മഴയുമാണ് പ്രവചിച്ചിക്കുന്നത്. ജൂലൈ 23 ബുധനാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നും വ്യാഴാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പതിവ് നടത്തത്തിനിടെ തലകറക്കമുണ്ടായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗ നിർണയ പരിശോധനങ്ങൾ നടത്തി വരുന്നതായി പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. രണ്ടു ദിവസം വിശ്രമിക്കാൻ സ്റ്റാലിനോട് ഡോക്‌ടർമാർ നിർദേശിച്ചു. ഇതോടെ സ്റ്റാലിന്‍റെ പരിപാടികളെല്ലാം മാറ്റിവച്ചു.

പഹൽഗാം ആക്രമണത്തിൽ റ്റി.ആർ.എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു.എസ്

ന്യൂയോർക്ക്: പഹൽഗാം ആക്രമണത്തിനു പുറകിൽ പ്രവർത്തിച്ച പാക് സംഘടന ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ(റ്റി.ആർ.എഫ്) ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്. വ്യാഴാഴ്ച വൈകിട്ടാണ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് മാർകോ റുബിയോ ഇതു സംബന്ധിച്ച പ്രസ്താവന പുറത്തു വിട്ടത്. ഇന്ത്യയ്ക്കു നേരെ നടത്തിയ പല ആക്രമണങ്ങൾക്ക് പിന്നിലും റ്റി.ആർ.എഫ് ഉണ്ടെന്നും പഹൽഹാം ആക്രമണത്തിന് നീതി ഉറപ്പാക്കാുന്നതിനും ഭീകരവാദം ചെറുക്കുന്നതിനും യുഎസിന് പ്രതിബദ്ധത ഉണ്ടെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നടപടിയെന്നും പ്രസ്താവനയിലുണ്ട്. ലഷ്കർ ഇ തൊയ്ബയുമായി റ്റി.ആർ.എഫിന് അടുത്ത ബന്ധമുള്ളതായാണ് റിപ്പോർട്ടുകൾ. യുഎസിൻറെ തീരുമാനത്തെ …

പഹൽഗാം ആക്രമണത്തിൽ റ്റി.ആർ.എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു.എസ് Read More »

നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ

ന്യൂഡൽഹി: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി നടക്കുന്ന ചർച്ചകൾക്കായി നയതന്ത്ര – മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇൻറർനാഷണൽ ആക്ഷൻ കൗൺസിൽ. ഈ ആവശ്യം വെളളിയാഴ്ച സുപ്രീം കോടതിയിൽ ഉന്നയിക്കാൻ കൗൺസിൽ തീരുമാനിച്ചു. ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നാണ് കൗൺസിലിൻറെ ആവശ്യം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിൻറെ കുടുംബവുമായി ചർച്ച നടത്തുന്നതിനാണ് നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത്. സംഘത്തിലെ രണ്ടുപേർ ആക്ഷൻ കൗൺസിൽ പ്രതിനിധികളും രണ്ടുപേർ കാന്തപുരം …

നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ Read More »

ഡൽഹിയിൽ 45 സ്കൂളുകൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിൽ ‌45ൽ അധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെയോടെയാണ് സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പൊലീസും മറ്റു സ്ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഈ ആഴ്ചയിൽ തുടർച്ചയായ നാലാമത്തെ ദിവസമാണ് തലസ്ഥാനത്ത് ബോംബ് ഭീഷണി മൂലം വിദ്യാലയങ്ങൾ പ്രതിസന്ധിയിലാകുന്നത്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഇതു വരെ ബോംബ് ഭീഷണി ലഭിച്ച സ്കൂളുകളിൽ നിന്നൊന്നും സംശയകരമായ യാതൊന്നും കണ്ടെത്തിയിട്ടില്ല. ബോംബ് ഭീഷണിക്കു പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നിരന്തരമായി പരാജയപ്പെട്ടു …

ഡൽഹിയിൽ 45 സ്കൂളുകൾക്ക് ബോംബ് ഭീഷണി Read More »

സാങ്കേതിക തകരാർ മൂലം ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. പറക്കുന്നതിനിടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതോടെ ഇൻഡിഗോ വിമാനം മുംബൈ വഴി തിരിച്ചുവിടുകയായിരുന്നു. ഇൻഡിഗോ 6E 6271 വിമാനത്തിനാണ് സങ്കേതിക തകരാർ ഉണ്ടായത്. ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ചാർട്ടു ചെയ്ത വിമാനം മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കിയതായും ഇൻഡിഗോ അറിയിച്ചു.

ഗുജറാത്തിൽ അപകടാവസ്ഥയിലുള്ള നൂറോളം പാലങ്ങൾ അടച്ചിടാൻ സർക്കാർ ഉത്തരവ്

അഹമ്മദാബാദ്: ഗുജറാത്തിൽ പാലം തകർന്ന് ഇരുപതോളം പേർ മരിച്ചതിനു പിന്നാലെ കർശന നടപടിയുമായി സർക്കാർ. സംസ്ഥാനത്തെ നൂറോളം പാലങ്ങൾ അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി. സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച മുഴുവൻ പരാതികൾ പരിഹരിക്കാനും അറ്റകുറ്റപ്പണി നടത്താനുമാണ് സർക്കാർ നിർദേശം. ദേശീയ പാതയിൽ മാത്രം 12 ഓളം പാലങ്ങളാണ് അടച്ചതെന്നാണ് വിവരം. പൊതുമരാമത്ത് വകുപ്പിൻറെ ചുമതലയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വഹിക്കുന്നതിനാൽ പാലം തകർന്ന് അപകടമുണ്ടായ പ്രശ്നം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമരങ്ങൾ കടുപ്പിച്ചതിന് പിന്നാലെയാണ് പരിശോധനക്കായി മുഖ്യമന്ത്രി ഉത്തരവിട്ടത്. തകർന്ന …

ഗുജറാത്തിൽ അപകടാവസ്ഥയിലുള്ള നൂറോളം പാലങ്ങൾ അടച്ചിടാൻ സർക്കാർ ഉത്തരവ് Read More »

അഹമ്മദാബാദ് ദുരന്തം; വിമാനത്തിൻ്റെ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് ആണെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്ന വിമാനത്തിൻറെ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് ആണെന്ന് റിപ്പോർട്ടുകൾ. യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. കോക്പിറ്റിൽ രണ്ട് പൈലറ്റുമാർ പരസ്പരം സംസാരിക്കുന്ന ശബ്ദ രേഖ അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ക്യാപ്റ്റൻ സുമീത് സഭാർവാളായിരുന്നു വിമാനത്തിൻറെ പൈലറ്റ്. 82,000 മണിക്കൂർ വിമാനം പറത്തിയ അനുഭവ സമ്പത്തുണ്ടായിരുന്നു സുമീതിന്. ക്ലിവ് കുണ്ഡാർ ആയിരുന്നു സഹപൈലറ്റ്. അദ്ദേഹത്തിനും 1,100 മണിക്കൂർ വിമാനം പറത്തിയ അനുഭവ സമ്പത്തുണ്ടായിരുന്നു. ഇരുവരും ശാരീരികവും മാനസികവുമായി ഫിറ്റ് …

അഹമ്മദാബാദ് ദുരന്തം; വിമാനത്തിൻ്റെ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് ആണെന്ന് റിപ്പോർട്ടുകൾ Read More »

റഷ്യക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുമായി സഹകരിക്കുന്നില്ലെങ്കിൽ ഇന്ത്യക്ക് മേൽ വേറേ ഉപരോധം ഏർപ്പെടുത്തുമെന്ന് നാറ്റോ

ബ്രസൽസ്: ഇന്ത്യക്കും ചൈനയ്ക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ. റഷ്യയുമായി ഈ മൂന്നു രാജ്യങ്ങളും വ്യാപാര ബന്ധം തുടരുന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ സൈനിക സഖ്യത്തെ അസ്വസ്ഥമാക്കുന്നത്. ഇന്ത്യയും ചൈനയും ബ്രസീലും റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനെ വിളിച്ച് യുക്രെയ്നുമായി സമാധാന കരാർ രൂപീകരിക്കാൻ പ്രേരിപ്പിക്കണമെന്നും റൂട്ടെ പറഞ്ഞു. യുഎസ് സെനറ്റർമാരുമായി നടത്തിയ ചർച്ചയിലാണ് പരാമർശങ്ങൾ. റഷ്യക്കു മേൽ യുഎസും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ ഈ രാജ്യങ്ങൾക്കു മേൽ …

റഷ്യക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുമായി സഹകരിക്കുന്നില്ലെങ്കിൽ ഇന്ത്യക്ക് മേൽ വേറേ ഉപരോധം ഏർപ്പെടുത്തുമെന്ന് നാറ്റോ Read More »

മഹാരാഷ്ട്രയിൽ ബസ് യാത്രയ്ക്കിടെ പ്രസവിച്ച കുഞ്ഞിനെ 19 വയസ്സുകാരി പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി

മുംബൈ: ബസ് യാത്രയ്ക്കിടെ പ്രസവിച്ച 19കാരി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് സംഭവം. പത്രി- സേലു റോഡിലൂടെ സഞ്ചരിച്ചിരുന്ന സ്ലീപ്പർ കോച്ച് ബസിൽ ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നത്. തുണിയിൽ പൊതിഞ്ഞ നിലയിൽ എന്തോ ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. റിതിക ദേരെ എന്ന 19കാരിയാണ് പ്രസവിച്ചത്. അവർക്കൊപ്പം ഭർത്താവ് എന്നവകാശപ്പെടുന്ന അൽത്താഫ് ഷെയ്ഖും ബസിൽ ഉണ്ടായിരുന്നു. ബസിൽ രണ്ടു ബെർത്തുകളാണ് യാത്രക്കാർക്കായി സജ്ജീകരിച്ചിരുന്നത്. എന്തോ പുറത്തേക്ക് എറിയുന്നതായി …

മഹാരാഷ്ട്രയിൽ ബസ് യാത്രയ്ക്കിടെ പ്രസവിച്ച കുഞ്ഞിനെ 19 വയസ്സുകാരി പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി Read More »

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി

ന‍്യൂഡൽഹി: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര‍്യം അറിയിച്ചത്. കേന്ദ്ര സർക്കാർ ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൊവ്വാഴ്ചയും നടന്നിരുന്നു. ബുധനാഴ്ചയായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി പ്രഖ‍്യാപിച്ചിരുന്നത്.

കൊമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള ഇമെയിൽ ഐഡിയിൽ നിന്ന് ബോംബ് ഭീഷണി

മുംബൈ: ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. കൊമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള ഇമെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. എക്സ്ചേഞ്ചിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ വച്ചിട്ടുണ്ടെന്നും വൈകിട്ട് 3 മണിക്ക് പൊട്ടിത്തെറിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്തിയില്ല. മാതാ റാംബായ് അംബേദ്കർ മാർഗ് പൊലീസ് സ്റ്റേഷൻ കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശം …

കൊമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള ഇമെയിൽ ഐഡിയിൽ നിന്ന് ബോംബ് ഭീഷണി Read More »

സി.പി.ഐ നേതാവിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് നേതാവും മരിച്ച നിലയിൽ

മേദക്: തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് എസ്‍സി സെൽ ജില്ലാ സെക്രട്ടറി മാരെല്ലി അനിലാണ്(28) മരിച്ചത്. മരണകാരണം വ്യക്തമല്ല. കുൽചരം മണ്ഡലത്തിലെ വരിഗുന്തം ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചയോടെയാണ് അനിലിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അദ്ദേഹത്തിൻ്റെ ശരീരത്തിന് സമീപത്ത് നിന്ന് 4 വെടിയുണ്ടകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. എന്നാൽ അനിലിൻറെ ശരീരത്തിൽ വെടിയുണ്ടകളുണ്ടോ എന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തോളിലും നെഞ്ചിലും പരിക്കേറ്റ പാടുകളുണ്ടെന്നാണ് വിവരം. ഗാന്ധിഭവനിൽ ഒരു പാർട്ടി പരിപാടിയിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച …

സി.പി.ഐ നേതാവിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് നേതാവും മരിച്ച നിലയിൽ Read More »

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി: മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച അന്തിമ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നയതന്ത്ര തലത്തിൽ ചെയ്യാവുന്നതിൻറെ പരമാവധി ചെയ്തുവെന്നാണ് കേന്ദ്ര സർക്കാർ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചത്. സ്വകാര്യതലത്തിൽ നടത്തുന്ന ചർച്ചകളെയാണ് ഇപ്പോൾ എല്ലാവരും പ്രതീക്ഷയോടെ നോക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായാണ് ചർച്ച. ജൂലൈ 16നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന് യെമൻ പ്രഖ്യാപിച്ചിരിക്കുന്നത്. ശിക്ഷ നടപ്പിലാക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. അന്തിമ ശ്രമമെന്ന …

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വച്ചേക്കുമെന്ന് സൂചന Read More »

പി അശോക് ഗജപതി രാജുവിനെ ഗോവൻ ഗവർണറായി നിയമിച്ചു

പനാജി: മുതിർന്ന ബി.ജെ.പി നേതാവ് പി അശോക് ഗജപതി രാജുവിനെ പുതിയ ഗോവൻ ഗവർണറായി നിയമിച്ചു. അഡ്വ. പി.എസ് ശ്രീധരൻപിള്ളയെ ഗവർണർ സ്ഥാനത്ത് നിന്നും മാറ്റിയാണ് പുതിയ നിയമനം. മുൻ വ‍്യോമയാന മന്ത്രിയായിരുന്നു അശോക് ഗജപതി രാജു. ഗോവയെ കൂടാതെ ഹരിയാന, ലഡാക്ക് എന്നിവിടങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. ഹരിയാന ഗവർണറായി അഷിം കുമാറിനെയും ലഡാക്ക് ലഫ്റ്റനൻറ് ഗവർണറായി കവീന്ദർ ഗുപ്തയെയും നിയമിച്ചു. ലഫ്റ്റനൻ്റ് ഗവർണർ ബി.ഡി മിശ്ര ഗവർണർ സ്ഥാനം രാജിവച്ചതോടെയാണ് ലഡാക്കിൽ പുതിയ ഗവർണറെ …

പി അശോക് ഗജപതി രാജുവിനെ ഗോവൻ ഗവർണറായി നിയമിച്ചു Read More »

ബാം​ഗ്ലൂരിൽ വിവാഹ വിരുന്നിനിടെ ഇറച്ചിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

ബാംഗ്ലൂർ: വിവാഹ വിരുന്നിനിടെ കുറച്ചു കൂടി ഇറച്ചിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊന്നതായി റിപ്പോർട്ട്. കർണാടകയിലെ ബെലാഗാവി ജില്ലയിലാണ് സംഭവം. യാരാഗട്ടി സ്വദേശിയായ വിനോദേ മലാഷെട്ടിയാണ്(30) കൊല്ലപ്പെട്ടത്. സുഹൃത്തായ അഭിഷേക് കോപ്പാടിൻറെ വിവാഹ വിരുന്നിൽ പങ്കെടുക്കാനായാണ് വിനോദ് എത്തിയത്. ഞായറാഴ്ച അഭിഷേകിൻറെ കൃ‌ഷി സ്ഥലത്ത് വച്ചാണ് വിരുന്ന് ഒരുക്കിയിരുന്നത്. ഭക്ഷണം വിളമ്പിയിരുന്ന വിട്ടൽ ഹാരുഗോപ്പിനോട് ഒരു പീസ് ചിക്കൻ കൂടി വിനോദ് ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. തനിക്ക് വളരെ കുറച്ച് ചിക്കൻ കറി മാത്രമേ വിളമ്പിയുള്ളൂ എന്നും വിനോദ് …

ബാം​ഗ്ലൂരിൽ വിവാഹ വിരുന്നിനിടെ ഇറച്ചിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊന്നു Read More »

സൈന നെഹ്‌വാൾ വിവാഹ മോചനത്തിലേക്ക്

ന്യൂഡൽഹി: വിവാഹ മോചിതയാകുന്നുവെന്ന് പ്രഖ്യാപിച്ച് ബാഡ്മിൻറൺ താരം സൈന നെഹ്‌വാൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ബാഡ്മിൻറൺ താരമായ പി കശ്യപാണ് സൈനയുടെ ഭർത്താവ്. ഏഴ് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ജീവിതം ചിലപ്പോൾ വ്യത്യസ്ത ദിശകളിലേക്ക് നമ്മെ കൊണ്ടു പോകും.. ഒരു പാട് ചിന്തിച്ചതിനു ശേഷം കശ്യപ് പരുപ്പള്ളിയുമായി വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾ ഇരുവരും സ്വയവും പരസ്പരവും സമാധാനം, വളർച്ച, സൗഖ്യം എന്നിവയാണ് തെരഞ്ഞെടുക്കുന്നത്. ഞങ്ങളുടെ സ്വകാര്യത മനസിലാക്കുന്നതിനും ബഹുമാനിക്കുന്നതിനും നന്ദി എന്നാണ് സൈന കുറിച്ചിരിക്കുന്നത്. …

സൈന നെഹ്‌വാൾ വിവാഹ മോചനത്തിലേക്ക് Read More »

ഇന്ത്യൻ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്ന് ഉൾഫ

ന്യൂഡൽഹി: മ്യാൻമറിലെ ക്യാംപുകൾക്കു നേരെ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒഫ് അസം -ഇൻഡിപെൻഡൻറ്(ഉൾഫ-ഐ). എന്നാൽ ഇന്ത്യ ഇക്കാര്യം തള്ളിയിട്ടുണ്ട്. അതിർത്തിയിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിൽ കമാൻഡർ ലഫ്റ്റനൻറ് ജനറൽ നയൻ മേഥി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നും 19 പേർക്കു പരുക്കേറ്റുവെന്നുമാണ് ഉൾഫയുടെ വാദം. മണിപ്പുരിൽ നിന്നുള്ള റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് കേഡറുകളും കൊല്ലപ്പെട്ടതായി അവർ ആരോപിക്കുന്നു. ഞായറാഴ്ച പുലർച്ചെ നാലു മണി വരെയുള്ള രണ്ടു …

ഇന്ത്യൻ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്ന് ഉൾഫ Read More »

തമിഴ് സിനിമാ ഷൂട്ടിങ്ങിനിടെ സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് മരിച്ചു

ചെന്നൈ: തമിഴ് സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ പ്രമുഖ സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് എന്നറിയപ്പെടുന്ന എസ്എം രാജു അന്തരിച്ചു. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സംഘട്ടനത്തിനിടെ കാർ അതിവേഗത്തിൽ സഞ്ചരിച്ച് അന്തരീക്ഷത്തിലെക്ക് പറന്നുയർന്ന് താഴേക്ക് വീണ് തകരുന്ന സീൻ ഷൂട്ട് ചെയ്യുന്നതിനിടെഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പരുക്കേറ്റ മോഹൻ രാജുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തകർന്ന കാറിനുള്ളിൽ നിന്ന് സ്റ്റണ്ട് മാസ്റ്ററെ പുറത്തെടുക്കാൻ ശ്രമിക്കുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. …

തമിഴ് സിനിമാ ഷൂട്ടിങ്ങിനിടെ സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് മരിച്ചു Read More »

സാമ്പത്തിക ബാധ്യത കാരണം തമിഴ്നാട് ‘ഡാർക് ക്വീൻ’ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു

ചെന്നൈ: പ്രശസ്ത മോഡലും ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ(ശങ്കരപ്രിയ) ജീവനൊടുക്കി. 26 വയസ്സായിരുന്നു. കരമണിക്കുപ്പത്തെ വീട്ടിൽ വച്ച് രക്തസമ്മർദത്തിനുള്ള പിൽസ് അമിതമായി കഴിച്ചതാണ് മരണ കാരണം. അവശ നിലയിലായ സാൻ റേച്ചലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൻറെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പും കണ്ടെത്തി. അടുത്തിടെയാണ് സാൻ റേച്ചൽ വിവാഹിതയായത്. വർണവിവേചനത്തിനെതിരേയുള്ള ശക്തമായ നിലപാടുകളിലൂടെയാണ് സാൻ റേച്ചൽ ശ്രദ്ധേയയായത്. 2020 – 21 വർഷത്തെ മിസ് പുതുച്ചേരിയായിരുന്നു സാൻ റേച്ചൽ. അതു കൂടാതെ 2019ൽ മിസ് …

സാമ്പത്തിക ബാധ്യത കാരണം തമിഴ്നാട് ‘ഡാർക് ക്വീൻ’ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു Read More »

ഡൽഹിയിൽ കാണാതായ പത്തൊമ്പത് വയസ്സുള്ള പെൺകുട്ടി മരിച്ച നിലയിൽ; യമുനാനദിയിൽ മൃതദേഹം

ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ നിന്ന് കണ്ടെത്തി. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിയായ സ്നേഹ ദേബ്നാഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈ ഏഴിനാണ് സ്നേഹയെ കാണാതായത്. ദിവസങ്ങളോളമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഗീത ഫ്ലൈ ഓവറിനോടു ചേർന്നുള്ള നദീതീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 19 വയസ്സായിരുന്നു. തൃപുര സ്വദേശിയായ സ്നേഹ ആത്മാ റാം സനാതൻ ധർമ കോളെജിൽ ഗണിത ശാസ്ത്രത്തിൽ 4 വർഷ ബിരുദ വിദ്യാർഥിയാണ്. അതിനൊപ്പം തന്നെ ഐഐടി മദ്രാസിൽ നിന്ന് ഡേറ്റ സയൻസ് …

ഡൽഹിയിൽ കാണാതായ പത്തൊമ്പത് വയസ്സുള്ള പെൺകുട്ടി മരിച്ച നിലയിൽ; യമുനാനദിയിൽ മൃതദേഹം Read More »

അഹമ്മദാബാദ് വിമാന ദുരന്തം; കോക്പിറ്റിലെ സംഭാഷണം പുറത്ത്

ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നു വീണ വിമാനത്തിലെ കോക്പിറ്റിൽ നിന്നുള്ള ശബ്ദരേഖയെക്കുറിച്ച് പരാമർശിച്ച് പ്രാഥമികാന്വേഷണ റിപ്പോർട്ട്. പൈലറ്റും സഹപൈലറ്റും തമ്മിലുള്ള സംഭാഷണമാണ് പുറത്തു വിട്ടത്. എന്തിന് നിങ്ങൾ സ്വിച്ച് ഓഫ് ചെയ്തുവെന്ന് ഒരാൾ ചോദിക്കുമ്പോൾ ഞാനങ്ങനെ ചെയ്തിട്ടില്ലെന്നാണ് രണ്ടാമൻറെ പ്രതികരണം. എന്നാൽ ആരാണ് ചോദിക്കുന്നതെന്ന് കണ്ടെത്താനായിട്ടില്ല. ക്യാപ്റ്റൻ സുമീത് സഭാർവാളായിരുന്നു വിമാനത്തിൻറെ പൈലറ്റ്. 82,000 മണിക്കൂർ വിമാനം പറത്തിയ അനുഭവ സമ്പത്തുണ്ടായിരുന്നു സുമീതിന്. ക്ലിവ് കുണ്ഡാർ ആയിരുനനു സഹപൈലറ്റ്. അിദ്ദേഹത്തിനും 1,100 മണിക്കൂർ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ടായിരുന്നു. ഇരുവരും …

അഹമ്മദാബാദ് വിമാന ദുരന്തം; കോക്പിറ്റിലെ സംഭാഷണം പുറത്ത് Read More »

തെരുവുനായകൾക്ക് വേണ്ടി പുതിയ പദ്ധതിയുമായി ബാംഗ്ലൂർ കോർപ്പറേഷൻ

ബാംഗ്ലൂർ: തെരുവുനായകൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനായുള്ള പദ്ധതി നടപ്പാക്കുമെന്ന് ബാംഗ്ലൂർ കോർപ്പറേഷൻ. ദിവസം ഒരു നേരം കോഴിയിറച്ചിയും ചോറും നൽകാനാണ് തീരുമാനം. ഓരോ നായയ്ക്കു 150 ഗ്രാം ഇറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ എന്നിവ അടങ്ങിയ ഭക്ഷണമാണ് പദ്ധതി പ്രകാരം നൽകുക. 5000 തെരുവുനായകൾക്ക് ഭക്ഷണം നൽകാനാണ് കോർപ്പറേഷൻറെ നീക്കം. ഒരു നായയ്ക്ക് ഭക്ഷണം നൽകുന്നതിനായി 22.42 രൂപയാണ് ഒരു ദിവസം കോർപ്പറേഷന് ചെലവ്. ഒരു വർഷത്തേക്ക് ഈ പദ്ധതിക്കായി …

തെരുവുനായകൾക്ക് വേണ്ടി പുതിയ പദ്ധതിയുമായി ബാംഗ്ലൂർ കോർപ്പറേഷൻ Read More »

ഇന്ത്യയുടെ അതിർത്തി ടിബറ്റുമായാണെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു; ചൈന നടത്തിയത് അധിനിവേശം

ഇറ്റനഗർ: അരുണാചൽ ഉൾപ്പെടെ ഇന്ത്യൻ സംസ്ഥാനങ്ങൾ നേരിട്ടു ചൈനയുമായി അതിർത്തി പങ്കിടുന്നില്ലെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. ഇന്ത്യൻ സംസ്ഥാനങ്ങളുടെ അതിർത്തി ചൈനയല്ല, ടിബറ്റാണ്. ടിബറ്റിൽ ചൈന നടത്തിയത് അധിനിവേശമാണെന്നത് നിഷേധിക്കാനാവില്ലെന്നും ഖണ്ഡു തുറന്നടിച്ചു. അരുണാചൽ പ്രദേശിന് ഭൂട്ടാനുമായി 100 കിലോമീറ്ററും ടിബറ്റുമായി 1200 കിലോമീറ്ററും മ്യാൻമറുമായി 550 കിലോമീറ്ററും അതിർത്തിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമയുടെ നവതിയാഘോഷത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ പങ്കെടുത്തതിലും ലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേർന്നതിലും …

ഇന്ത്യയുടെ അതിർത്തി ടിബറ്റുമായാണെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു; ചൈന നടത്തിയത് അധിനിവേശം Read More »