Timely news thodupuzha

logo

timely news

തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കും; മുനിസിപ്പൽ ചെയർമാൻ

തൊടുപുഴ: തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് മുനിസ്പ്പൽ ചെയർമാൻ കെ ദീപക്. മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അസോസിയേഷന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാന് നിവേദനം നൽകി. വഴിയോര കച്ചവടം ഒഴിവാക്കുക,ചെറിയ മഴപെയ്താൽ പോലും വെള്ളക്കെട്ടും ഗതാഗത തടസ്സം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കുക,മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക,ശുചിമുറികൾ തുറന്ന് കൊടുക്കുക,മങ്ങാട്ടുകവലയിലെ സ്റ്റാൻഡ് ടാർ ചെയുക,കൂടാതെ സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കുക ,മോർ ജംഗ്ഷനിലെ ഗതാഗത കുരുക്ക് അഴിക്കാനുള്ള …

തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കും; മുനിസിപ്പൽ ചെയർമാൻ Read More »

ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് സിബി ജോസഫ് തിരുതാളിലും സെക്രട്ടറി അഡ്വക്കേറ്റ് ഷാജി ജോസഫ് പുളിക്കലും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു

തൊടുപുഴ: ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് സിബി ജോസഫ് തിരുതാളിലും സെക്രട്ടറി അഡ്വക്കേറ്റ് ഷാജി ജോസഫ് പുളിക്കലും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ട്രഷററായി അഡ്വക്കേറ്റ് ജി ബോയ് ചെറിയാനും ജോയിന്റ് സെക്രട്ടറി അഡ്വക്കേറ്റ് അനന്തവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ശശികുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ന്യായാധിപന്മാരും സീനിയർ അഭിഭാഷകർ അ ടക്കമുള്ള അഭിഭാഷകർ പങ്കെടുത്തു. യോഗത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് സീനിയർ അഭിഭാഷകരായ അഡ്വക്കേറ്റ് കെ.റ്റി തോമസ്, …

ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് സിബി ജോസഫ് തിരുതാളിലും സെക്രട്ടറി അഡ്വക്കേറ്റ് ഷാജി ജോസഫ് പുളിക്കലും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു Read More »

മലപ്പുറം കോട്ടക്കലിൽ തലയിലേക്ക് ചക്ക വീണ് ഒമ്പത് വയസ്സുള്ള പെൺകുട്ടി മരിച്ചു

മലപ്പുറം: കോട്ടക്കലിൽ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുള്ള പെൺകുട്ടി മരിച്ചു. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് മലമ്പുഴ നവോദയ വിദ്യാലയത്തിന് സമീപം ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു

പാലക്കാട്: ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു. മലമ്പുഴ നവോദയ വിദ്യാലയത്തിന് സമീപത്ത് വച്ചാണ് പശുക്കളെ ട്രെയിനിടിച്ചത്. മലമ്പുഴ പൊലീസ്, റെയിൽവേ അധികൃതർ, മൃഗ ഡോക്‌ടർ എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അലക്ഷ്യമായി പശുക്കളെ അഴിച്ചുവിട്ട ഉടമയ്ക്കെതിരേ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

മകന് നൽകേണ്ടിയിരുന്ന പണം മറ്റൊരാൾക്ക് അയച്ചു നൽകി, തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് 84,000 രൂപ

ബാംഗ്ലൂർ: മകന് യോഗ ക്ലാസിൽ ചേരാൻ വേണ്ടി അക്കൗണ്ടിലേക്ക് നൽകിയ പണം അബദ്ധത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുത്തത് തിരിച്ചെടുക്കാൻ ശ്രമിച്ച അധ‍്യാപികയ്ക്ക് നഷ്ടമായത് 84,000 രൂപ. ബംഗളൂരുവിലാണ് സംഭവം. സിംഗസാന്ദ്ര സ്വദേശിക്കാണ് പണം നഷ്ടമായത്. യോഗ ക്ലാസിൽ ചേരുന്നതിനു വേണ്ടി 2360 രൂപയായിരുന്നു അധ‍്യാപിക മകന് അയച്ചു നൽകിയത്. എന്നാൽ പണം ലഭിച്ചില്ലെന്ന് മകൻ വിളിച്ചു പറഞ്ഞതോടെ പണം മറ്റൊരാൾക്കാണ് അയച്ചതെന്ന് മനസിലായി. പരിശോധനയ്ക്കു ശേഷം മനോജ് എന്നയാൾക്കാണ് പണം നൽകിയതെന്ന് തിരിച്ചറിഞ്ഞു. മുമ്പ് ഒരു ഓൺലൈൻ ടാക്സി …

മകന് നൽകേണ്ടിയിരുന്ന പണം മറ്റൊരാൾക്ക് അയച്ചു നൽകി, തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് 84,000 രൂപ Read More »

പാക്കിസ്ഥാനെ ആക്രമിക്കാൻ സ്വയം ചാവേറാവാൻ തയാറാണെന്ന് കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

ബാംഗ്ലൂർ: പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ ആക്രമിക്കാൻ സ്വയം ചാവേറാവാൻ തയാറാണെന്ന് കർണാടക മന്ത്രി. ഹൗസിങ്, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് ആക്രമണം നടത്താൻ തയാറാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയത്. പാക്കിസ്ഥാൻ എന്നും ഇന്ത്യയുടെ ശത്രുവാണ്. നരേന്ദ്ര മോദിയും അമിത്ഷായും അനുവദിക്കുകയാണെങ്കിൽ ചാവേറായി പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ തയാറാണ്. താൻ തമാശ പറയുകയല്ല, കാര്യമായി തന്നെയാണ് സംസാരിക്കുന്നതെന്നും സമീർ പറഞ്ഞു.

ഉത്തർപ്രദേശിൽ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം

യുപി: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുവതിക്കു നേരെ നേരെ ആസിഡ് ആക്രമണം. റീമയെന്ന(25) യുവതിക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിനു ശേഷം ഒളിവിൽ പോയ റാം ജനം സിങ് പട്ടേൽ എന്നയാളെയും ഇയാളുടെ സുഹൃത്തുക്കളെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മാവു ജില്ലയിലെ അസംഗഡിലാണ് സംഭവം. ഇയാളും യുവതിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ അടുത്തിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ ഇയാൾ പെൺകുട്ടിയുടെ വിവാഹത്തിൽ എതിർപ്പു കാണിച്ചു. മെയ് 27നായിരുന്നു യുവതിയുടെ വിവഹാം നിശ്ചയിച്ചിരുന്നത്. …

ഉത്തർപ്രദേശിൽ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം Read More »

വാഴക്കുളം സെൻ്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ​ഗീവർ​ഗീസിന്റെ തിരുനാളിന് തുടക്കമായി

വാഴക്കുളം: സെൻ്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ​ഗീവർ​ഗീസിന്റെ തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് വികാരി റവ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് കൊടി ഉയർത്തി. സഹ വികാരിമാരായ ഫാ. ജോസ് മോനിപ്പിള്ളിൽ, ഫാ. ജോൺ വാമറ്റത്തിൽ, ഫാ. ജോസഫ് കൊച്ചുപുത്തൻപുരയിൽ, കൈക്കാരന്മാരായ ജോസ് പുതിയടം, ജിജി പാറയിൽ, വിൻസെന്റ് താഴത്തുവീട്ടിൽ എന്നിവർ പങ്കെടുത്തു.

കരിമണ്ണൂരിൽ സെന്റ് ആന്റണീസ് കപ്പേള വെഞ്ചരിപ്പ് അഞ്ചിന്

കരിമണ്ണൂർ: മഹാജൂബിലി സ്മാരകമായി പുനർ നിർമ്മിച്ച കരിമണ്ണൂർ സെന്റ് ആന്റണീസ് കപ്പേളയുടെ വെഞ്ചരിപ്പും പ്രതിഷ്ഠയും മെയ് അഞ്ച് തിങ്കളാഴ്ച്ച കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ നിർവ്വഹിക്കുമെന്ന് വികാരി ഫാദർ സ്റ്റാൻലി പുൽപ്രയിൽ, അസിസ്റ്റന്റ് വികാരി ഫാദർ മാത്യു എടാട്ട് എന്നിവർ അറിയിച്ചു. കരിമണ്ണൂരിന്റെ അനു​ഗ്രഹ സ്രോതസ്സായി കത്തോലിക്കാ വിശ്വാസത്തിന്റെ പ്രതീകമായി നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രമായി കരിമണ്ണൂർ ടൗണിൽ പതിറ്റാണ്ടുകളായി സെന്റ് ആൻ്റണീസ് കപ്പേള നിലകൊള്ളുന്നു. വിശുദ്ധ അന്തോനീസിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ കപ്പേള ഈ …

കരിമണ്ണൂരിൽ സെന്റ് ആന്റണീസ് കപ്പേള വെഞ്ചരിപ്പ് അഞ്ചിന് Read More »

സംസ്ഥാനത്ത് വീണ്ടും ഫലിക്കാതെ വാക്സിൻ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും വാക്സിനെടുത്തിട്ടും പേവിഷബാധ‍‌യേറ്റു. ഏപ്രിൽ ഒമ്പതിന് പത്തനംതിട്ടയിൽ 13 കാരി മരിച്ചത് പേവിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലട് സ്വദേശിനി ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. ഡിസംബർ 13 നായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. ജില്ലാ ആശുപത്രിയിലെത്തി വാക്സിനുകളെടുത്ത് പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഏപ്രിൽ മൂന്ന് മുതൽ കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഒമ്പതിന് കുട്ടി മരിക്കുകയായിരുന്നു. തുടർന്ന് പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് പോവിഷബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെ …

സംസ്ഥാനത്ത് വീണ്ടും ഫലിക്കാതെ വാക്സിൻ Read More »

ഇന്ത്യൻ സേനയുടെ കരുത്ത് പ്രദർശിപ്പിച്ച് നാവിക സേനയുടെ സാമൂഹ്യ മാധ്യമ പോസ്റ്റ്

ന്യൂഡൽഹി: ഇന്ത്യയുടെ സേനയുടെ കരുത്ത് പ്രദർശിപ്പിച്ച് നാവിക സേനയുടെ പുതിയ സാമൂഹ്യ മാധ്യമ പോസ്റ്റ്. സമുദ്രോപരിതലത്തിലുള്ള കപ്പൽ, താഴെ അന്തർവാഹിനി, ഇവയ്ക്ക് സമീപം പറക്കുന്ന ഹെലികോപ്റ്റർ എന്നിവയുടെ ചിത്രമാണ് നാവിക സേന ഔദ്യോഗിക എക്സ് പേജിൽ പങ്കുച്ചിരിക്കുന്നത്. നാവികകരുത്തിൻറെ ത്രിശൂലം- അലകൾക്ക് മീതെ, താഴെ, കുറുകെ എന്ന അടിക്കൂറുപ്പോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. അതിപ്രസര ശേഷിയുള്ള ഐഎൻഎസ് കൊൽക്കത്ത, അത്യാധുനിക ലൈറ്റ് ഹെലികോപ്ടറായ ദ്രുവ്, ആധുനിക സംവിധാനങ്ങളുള്ള സ്കോർപീൻ ക്ലാസ് അന്തർവാഹിനി എന്നിവയാണ് ചിത്രത്തിലുള്ളത്. എന്നാൽ വൈറലായ ഈ …

ഇന്ത്യൻ സേനയുടെ കരുത്ത് പ്രദർശിപ്പിച്ച് നാവിക സേനയുടെ സാമൂഹ്യ മാധ്യമ പോസ്റ്റ് Read More »

ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ

കോട്ടയം: ഗുരുതര മസ്തിഷ്ക രോഗം ബാധിച്ച ആറ് വയസ്സുള്ള കുട്ടി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിൽ ബാധിക്കുന്ന അപൂർവ്വ മുഴയായ ക്വാഡ്രിജെമിനൽ അരക്നോയിഡ് സിസ്റ്റ് മൂലം ഗുരുതരാവസ്ഥയിലായിരുന്നത്. രോഗം മൂലം തലച്ചോറിൽ വെള്ളം കെട്ടുകയും തുടർച്ചയായി അപസ്മാരം വന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയത്. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ …

ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ Read More »

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം; വി.ഡി സതീശൻ

തിരുവനന്തപുരം: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായതും അതിനു പിന്നാലെ അഞ്ച് പേർ മരിച്ചതും ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമാണ്. സംഭവത്തിൽ അടിയന്തിരമായി ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം. അഞ്ച് പേർ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനിൽക്കുകയാണ്. ഇതിൽ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണം. …

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം; വി.ഡി സതീശൻ Read More »

ഗോവയിലെ ലൈരായ് ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു

പനാജി: ഗോവയിലെ ഷിർഗാവോയിൽ ദേവി ക്ഷേത്രത്തിൽ ശ്രീ ലൈരായ് സത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. അമ്പതിലധികം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഗോവ മെഡിക്കൽ കോളെജിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഗോവയിലെ ഷിർഗാവോയിലെ ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിലാണ് ദാരുണ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ സത്രയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ശനിയാഴ്ച പുലർച്ച‍യോടെ വലിയ തിരക്ക് അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഉന്തും തള്ളുമായി. ആറു പേർ സംഭവസ്ഥലത്തു …

ഗോവയിലെ ലൈരായ് ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു Read More »

പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടപടികൾ കടുപ്പിക്കാൻ ഇന്ത്യ. ഭീകരവാദ പ്രവർത്തനത്തിൽ നടത്തുന്ന ഇടപെടലുകൾ തടയാൻ പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. 2018 – 2022 കാലഘട്ടത്തിൽ പാക്കിസ്ഥാൻ ഈ പട്ടികയിലായിരുന്നു. ഏജൻസിയുടെ അടുത്ത യോഗത്തിൽ തന്നെ വിഷയം ഉന്നയിക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്. പാരിസ് ആസ്ഥാനമായ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷ‍ക സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻറെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത് പാക്കിസ്ഥാൻറെ വിദേശ നിക്ഷേപത്തെയും രാജ്യാന്തര ഇടപാടുകളെയും ബാധിക്കും. …

പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ Read More »

അർജൻറീനയിലും ചിലിയിലും ശക്തമായ ഭൂചലനം

സാൻ്റിയാഗോ: അർജൻറീനയിലും ചിലിയിലുമുണ്ടായ ശക്തമായ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അർജൻറീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം. ശക്തമായ ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. എന്നിരുന്നാലും ജാഗ്രതയുടെ ഭാഗമായി ചിലിയിലെ തീരമേഖലയായ മഗല്ലനീസിൽ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു. മഗല്ലനീസിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കാൻ ജനങ്ങൾക്ക് ചിലി പ്രസിഡൻറ് ഗബ്രിയേൽ ബോറിക് നിർദേശം നൽകി. ഭൂചലനത്തിൽ ആളപായമോ …

അർജൻറീനയിലും ചിലിയിലും ശക്തമായ ഭൂചലനം Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തത്തെ തുടർന്ന് അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: മെഡിക്കൽ കോളെജ് തീപിടിത്തത്തിനു പിന്നാലെ അ‍ഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, ഗംഗ, നസീറ എന്നിവരുടെ മരണത്തിലാണ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. അ‍ഞ്ച് പേരും പുക ശ്വസിച്ച് ശ്വാസം കിട്ടാതെ മരിച്ചുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നീക്കം. ഇതിന് പുറമേ അഞ്ച് പേരുടെയും പോസ്റ്റ് മോർട്ടം നടത്താനും തീരുമാനിച്ചു. ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് വ്യക്തമാക്കാനാണ് പോസ്റ്റുമോർട്ടം നടത്തുന്നതെന്ന് മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ അറിയിച്ചു. വെള്ളിയാഴ്ച …

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തത്തെ തുടർന്ന് അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു Read More »

ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു

മാംഗ്ലൂർ: ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേർ പിടിയിൽ. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിന് കാരണമെന്നും നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പൊലീസ് അറിയിച്ചു. സഫ്‍വാൻ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023ൽ സഫ്‍വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്തായ പ്രശാന്ത് എന്നയാൾ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സഫ്‍വാൻ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു. പ്രശാന്തിനെ സംരക്ഷിച്ച് നിർത്തിയത് സുഹാസ് ഷെട്ടിയായിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതെന്ന് പൊലീസ് …

ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു Read More »

കൊല്ലത്ത് വാക്സിനെടുത്ത പെൺകുട്ടിക്ക് പേവിഷബാധ

കൊല്ലം: കൊല്ലത്ത് തെരുവു നായ കടിച്ചതിനുതിന് പിന്നാലെ യഥാസമയം വാക്സിനെടുത്ത ഏഴ് വയസുകാരിക്ക് പേവിഷ ബാധ. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടനെ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആൻറീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്നു തവണ കൂടി ഐ.ഡി.ആർ.വി നൽകി. ഇതിൽ മേയ് ആറിന് …

കൊല്ലത്ത് വാക്സിനെടുത്ത പെൺകുട്ടിക്ക് പേവിഷബാധ Read More »

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിൻറെ സ്വപ്ന പദ്ധതി യാഥാർഥ്യമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രവ്യാപാരത്തിൽ കേരളത്തിൻറെ പങ്ക് മുൻപ് ഏറെ വലുതായിരുന്നു. അറിബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ പോയിരുന്നു. ഈ ചാനൽ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ.വാസവൻ, …

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു Read More »

അതിർത്തി വിവരങ്ങൾ പാക്കിസ്ഥാൻ ചാരസംഘടനയ്ക്ക് കൈമാറിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ജയ്പൂർ: പാക്കിസ്ഥാൻ ചാരസംഘടനയ്ക്കു വേണ്ടി പണം വാങ്ങി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ജയ്സൽമേർ സ്വദേശിയായ പത്താൻ ഖാനാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക്(പാക്കിസ്ഥാൻ ഇൻറർ സർവീസ് ഇൻറലിജൻസ്) വേണ്ടി പത്താൻ ഖാൻ 2013 മുതൽ അതിർത്തിയിലെ വിവരങ്ങൾ കൈമാറിയതായാണ് വിവരം. 2013ൽ പത്താൻ ഖാൻ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായും ഇൻറലിജൻസ് ഏജൻസി ഉദ‍്യോഗസ്ഥരുമായും സംസാരിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

ഡൽഹിയിൽ കനത്ത മഴയിൽ അപകടങ്ങൾ സംഭവിച്ചു; വീടിന് മുകളിലേക്ക് മരം വീണ് യുവതിയും മൂന്നു മക്കളും മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയ്ക്കും കാറ്റിനുമിടെ മേൽക്കൂരയ്ക്ക് മുകളിലേക്ക് മരം വീണതിനെ തുടർന്ന് ഡൽഹിയിൽ നാല് പേർ മരിച്ചു. ദ്വാരക ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ജ്യോതികയും(26) മൂന്ന് മക്കളുമാണ് മരിച്ചത്. അഗ്നിശമനസേനയെത്തി നാല് പേരെയും ജാഫർപൂർ കലാനിലെ ആർടിആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയെ തുടർന്ന് 120 വിമാനങ്ങളാണ് വൈകിയത്. 40 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. വിമാനത്തവളത്തിലേക്ക് പോവും മുന്നെ വിമാനങ്ങളുടെ പുതിയ സമയക്രമം പരിശോധിക്കണമെന്ന് വിമാനകമ്പനികൽ യാത്രക്കാരോട് അഭ്യർഥിച്ചു.

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് വ്യാഴാഴ്ച ഒറ്റ‍യിടിക്ക് 1640 രൂപ കുറഞ്ഞതിനു പിന്നാലെ വെള്ളിയാഴ്ച 160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണം 70,040 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഗ്രാമിന് 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 8,755 രൂപയാണ് വില. പത്തു ദിവസത്തിനിടെ 4000 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിൽ ബോംബ് സ്വാക്വാഡ് പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ഹിസ്ബുള്ള മുജാഹിദീൻറെ പേരിലാണ് സന്ദേശം എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തുട നീളം വ്യാജ ബോംബ് ഭീഷണികളെത്തുന്നുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുടെ ഓഫ്, ഓദ്യോഗിക വസതി. ട്രാൻസ്ഫോർട്ട് കമ്മിഷണറുടെ ഓഫിസ് എന്നിവിടങ്ങളിലേക്കാണ് മുൻപ് ഭീഷണി സന്ദേശം എത്തിയത്.

നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെയാണ് മരിച്ചത്. ‌കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഒരുങ്ങവെയായിരുന്നു മരണം. നടൻ കിഷോർ സത്യയാണ് മരണ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മമ്പഴക്കാലം, ലോകനാഥൻ ഐ.എ.എസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. സീരിയൽ രംഗത്തും സജീവമായിരുന്നു.

കണ്ണൂർ മുത്തശ്ശിക്കൊപ്പം നടന്നു പോവുന്നതിനിടെ മൂന്ന് വയസ്സുള്ള പെൺകുട്ടി കാറിടിച്ച് മരിച്ചു

കണ്ണൂർ: പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം നടന്നു പോവുന്നതിനിടെ മൂന്നു വയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. കുട്ടി തൽക്ഷണം മരിച്ചു. മുത്തശ്ശിയുടെ പരുക്ക് സാരമല്ലെന്നാണ് വിവരം. രണ്ട് കാറുകളെ മറികടക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ചരിത്രത്തെ തിരുത്തി എഴുതാൻ ശ്രമിക്കുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നു; വിഴിഞ്ഞം പദ്ധതിക്ക് ആശംസയുമായി വി.ഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണെന്ന് വി.ഡി സതീശൻ. 2015 ജൂൺ എട്ടിന് ഉമ്മൻചാണ്ടി നിയമസഭയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കേണ്ടതിനെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്ക് വെച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇക്കാര്യങ്ങൾ കുറിച്ചിരിക്കുന്നത്. വിഴിഞ്ഞം കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണെന്നും അതിന് വേണ്ടി 1991 മുതൽ ശ്രമിക്കുകയാണെന്നും ഉമ്മൻചാണ്ടി വീഡിയോയിൽ പറയുന്നുണ്ട്. ഇപ്പോൾ വിഴിഞ്ഞം …

ചരിത്രത്തെ തിരുത്തി എഴുതാൻ ശ്രമിക്കുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നു; വിഴിഞ്ഞം പദ്ധതിക്ക് ആശംസയുമായി വി.ഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ് Read More »

വ‍യോധിക മരിച്ച നിലയിൽ കണ്ടെത്തി: ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; കൊല്ലത്താണ് സംഭവം

കൊല്ലം: വ‍യോധികയെ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര ചിരട്ടക്കോണത്താണ് 74 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വപ്ന വിലാസത്തിൽ ഓമനയാണ് മരിച്ചത്. ഓമനയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി ഭർത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഓമനയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. അസ്വഭാവിക മരണത്തിനാണ് വിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ബാം​ഗ്ലൂരിൽ മലയാളി യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച സംഭവത്തിൽ 3 പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

ബാം​ഗ്ലൂർ: മംഗളൂരുവിൽ മലയാളി യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്റ്റർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലയിങ്ക എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മർദനത്തെ തുടർന്ന് വഴിയിൽ കിടന്ന അഷ്റഫിനെ ആശുപത്രിയിലെത്തിക്കുന്നതിൽ പൊലീസ് വൈകിയെന്നാണ് ആരോപണം. 2 മണിക്കൂറോളം മൃതദേഹം ടാർപ്പോളിൻ ഷീറ്റ് കൊണ്ട് മൂടി വഴിയിൽ കിടത്തി. അസ്വാഭാവിക മരണമെന്നായിരുന്നു ആദ‍്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് മൂന്ന് ദിവസത്തിനു ശേഷമായിരുന്നു ആൾക്കൂട്ട കൊലപാതകമാണെന്ന …

ബാം​ഗ്ലൂരിൽ മലയാളി യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച സംഭവത്തിൽ 3 പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

കൊച്ചി കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന

കൊച്ചി: കൈക്കൂലി കേസിൽ കൊച്ചി കോർപ്പറേഷൻ ഉദ‍്യോഗസ്ഥ സ്വപ്നയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കൊച്ചി കോർപ്പറേഷൻ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്. ഓഫീസിലുള്ള മുഴുവൻ രേഖകളും പരിശോധിക്കുമെന്ന് വിജിലൻസ് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. സ്വപ്ന അനുവദിച്ച കെട്ടിട പെർമിറ്റ് മുഴുവൻ പരിശോധിക്കുമെന്നും ഉദ‍്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ചയായിരുന്നു കെട്ടിട്ട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ‍്യോഗസ്ഥ സ്വപ്നയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കൊച്ചി വൈറ്റില സ്വദേശിയോട് കെട്ടിട പെർമിറ്റ് നൽകുന്നതിനായി 15,000 രൂപയായിരുന്നു സ്വപ്ന ആവശ‍്യപ്പെട്ടത്. കൊച്ചി കോർപ്പറേഷനിലെ …

കൊച്ചി കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന Read More »

കയിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന സർക്കാർ ജോലികൾക്ക് ഇനി മുതൽ ഉന്തിയ പല്ല് അയോഗ്യതയല്ല

തിരുവനന്തപുരം: കയിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ആഭ്യന്തര, വനം-വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളിൽ ഉന്തിയ പല്ലിൻറെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. മറ്റെല്ലാ യോഗ്യതകളുണ്ടായിട്ടും ഉന്തിയ പല്ലിൻറെ പേരിൽ ഉദ്യോഗാർഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് നടപടി. അതത് വകുപ്പുകളിൽ ഇത് സംബന്ധിച്ച് വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥ ഭേദഗതി …

കയിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന സർക്കാർ ജോലികൾക്ക് ഇനി മുതൽ ഉന്തിയ പല്ല് അയോഗ്യതയല്ല Read More »

വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന് കോടതി

കൊച്ചി: പുലിപ്പല്ല് കേസിൽ വനം വകുപ്പിന് തിരിച്ചടി. റാപ്പർ വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന് പെരുമ്പാവൂർ സിജെഎം കോടതി വ്യക്തമാക്കി. വേടൻറെ ജാമ്യാപേക്ഷയിലാണ് കോടതി പരാമർശം. മാല‍യിലെ പുലിപ്പല്ല് യഥാർഥമാണോ എന്നു കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധന‍യ്ക്കായി അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഉൾപ്പെട്ടിട്ടില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു.

പല്ലാരിമംഗലം പഞ്ചായത്തിൽ പഠനോപകരണങ്ങൾ നൽകി

കോതമം​ഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്‌ 2024 – 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അധിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പഠനോപകരണ വിതരണം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്‌ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു. വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ സലീം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മൈ‌തീൻ,വാർഡ് മെമ്പർമാരായ അബൂബക്കർ മാങ്കുളം, റിയാസ് തുരുത്തേൽ, ഷാജിമോൾ റഫീഖ്, നാസിയ ഷമീർ, എ എ രമണൻ, അസിസ്റ്റന്റ് സെക്രട്ടറി എം …

പല്ലാരിമംഗലം പഞ്ചായത്തിൽ പഠനോപകരണങ്ങൾ നൽകി Read More »

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​ഗ്യാസ് സിലിണ്ടർ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോയുടെ പാചക സിലവിണ്ടറിൻറെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടാവില്ല. പുതുക്കിയ വില വ്യാഴാഴ്ച പ്രാബല്യത്തിൽ വരും. ഏപ്രിലിൽ‌ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കുറച്ചത്.

വേടൻ്റെ പുലിപ്പല്ല് കേസ്; അന്വേഷണം തൽക്കാലം തുടരേണ്ടെന്ന് വനം വകുപ്പ്

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ അന്വേഷണം തത്കാലം തുടരേണ്ടതില്ലെന്ന ധാരണയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ. വനം മന്ത്രിയുടെ നിലപാട് സേനയുടെ വീര്യം കെടുത്തിയെന്നും, കൈയടിക്കു വേണ്ടിയുള്ള നിലപാട് മാറ്റമായിരുന്നു വനം മന്ത്രിയുടേതെന്നും ഉദ്യോഗസ്ഥർക്കിടയിൽ വിമർശനമുയരുന്നുണ്ട്. പൊതു സമൂഹത്തിൻറെ താത്പര്യം മാനിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും സുരേഷ് ഗോപിയോടും മോഹൻലാലിനോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനുമാവാമെന്നുമായിരുന്നു വനം മന്ത്രി എ.കെ ശശീന്ദ്രൻറെ പ്രതികരണം. അതേസമയം, വേടൻറെ കേസ് അനാവശ്യമായി പെരുപ്പിച്ചുകാട്ടിയ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ …

വേടൻ്റെ പുലിപ്പല്ല് കേസ്; അന്വേഷണം തൽക്കാലം തുടരേണ്ടെന്ന് വനം വകുപ്പ് Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 71,000 രൂപയിൽ താഴെയെത്തി. പവന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 70,200 രൂപയായി. ഗ്രാമിന് 205 രബപ കുറഞ്ഞ് 8,775 രൂപയിലെത്തി. ഏപ്രിൽ 16ന് ശേഷം ആദ്യമായാണ് 70000 ത്തിലേക്ക് പവൻ വില താഴുന്നത്. ബുധനാഴ്ച അക്ഷയത്രിതീയ ദിനത്തിൽ സംസ്ഥാനത്തുടനീളം 1500 കോടിയോളം രൂപയുടെ വ്യാപാരം നടന്നതായാണ് റിപ്പോർട്ടുകൾ. 71,840 രൂപയായിരുന്നു ബുധനാഴ്ച ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില.

കാസർകോ‍ഡ് അബദ്ധത്തിൽ കത്തി കുത്തിക്കയറി എട്ട് വയസുള്ള കുട്ടി മരിച്ചു

കാസർഗോഡ്: ബെള്ളൂറടുക്കയിൽ അബദ്ധത്തിൽ കത്തി കുത്തിക്കയറി എട്ടു വയസുകാരന് ദാരുണാന്ത്യം. സുലൈഖയുടെ മകൻ ഹുസൈൻ ഷഹബാൻ ആണ് മരിച്ചത്. ചക്ക മുറിക്കുന്നതിനിടെ ഓടിവന്ന കുട്ടി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

പത്തനംതിട്ടയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: ഏനാത്ത് യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് സ്വദേശി വിജീഷിൻറെ ഭാര്യ ലിനുവാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ വീടിനുള്ളിൽ മരിച്ച നില‍യിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

പോക്സോ കേസുകൾക്കുള്ള പരിഹാരം വിവാഹമല്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പോക്സോ കേസുകളിൽ വിവാഹം പരിഹാരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. പോക്സോ കേസുകൾ സമൂഹത്തിനെതിരായ കുറ്റമാണെന്നും ഇരയെ വിവാഹം കഴിച്ചെന്ന പേരിൽ പ്രതിയെ വെറുതെ വിട്ടാൽ നിയമത്തിൻറെ ലക്ഷ്യം തന്നെ പരാജയപ്പെടുമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഊട്ടി സ്വദേശിയായ യുവാവിനെ വെറുതെ വിട്ട നീലഗിരു കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. യുവാവിന് 10 വർഷം തടവും 1000 രൂപ പിഴയും ഹൈക്കോടതി വിധിച്ചു. 17 കാരിയെ തട്ടിക്കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാൽ തങ്ങൾ …

പോക്സോ കേസുകൾക്കുള്ള പരിഹാരം വിവാഹമല്ലെന്ന് മദ്രാസ് ഹൈക്കോടതി Read More »

മലയാറ്റൂർ ഡ്യൂട്ടിക്കിടയിൽ പോലീസുകാരന്റെ ദേഹത്ത് വാഹനം ഇടിപ്പിച്ച് കടന്ന് കളഞ്ഞ വാഹനം കണ്ടെത്തി

എറണാകുളം: മലയാറ്റൂർ ഡ്യൂട്ടിക്കിടയിൽ പോലീസുകാരന്റെ ദേഹത്ത് വാഹനം ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ വാഹനം പോലീസ് കണ്ടെത്തി. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനത്തെക്കുറിച്ച് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ സൂചനകൾ ലഭിച്ചിരുന്നു. അപകടത്തിൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് ചില്ലുകൾ പൊട്ടി പോയിരുന്നു. സ്ഥലത്തുനിന്നും ലഭിച്ച ഹെഡ് ലൈറ്റിന്റെ ചില്ല് കഷണങ്ങൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽവാഹനം കോതമംഗലം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. വാഹനം ഓടിച്ചയാൾ ഒളിവിലാണ്. പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. പരിക്കുപറ്റിയ പോലീസ് ഉദ്യോഗസ്ഥനായ …

മലയാറ്റൂർ ഡ്യൂട്ടിക്കിടയിൽ പോലീസുകാരന്റെ ദേഹത്ത് വാഹനം ഇടിപ്പിച്ച് കടന്ന് കളഞ്ഞ വാഹനം കണ്ടെത്തി Read More »

ഷൂട്ടിങ്ങ് പരിശീലകൻ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

തിരുവനന്തപുരം: ഷൂട്ടിങ്ങ് പരിശീലകൻ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ രാവിലെയോടെയായിരുന്നു അന്ത്യം. നീണ്ട 19 വർഷത്തോളമായി ഇന്ത്യൻ ഷൂട്ടിങ് ടീമിൻറെ മുഖ്യപരിശീലകനായിരുന്നു. വിവിധ ഒളിംപിക്‌സ് മത്സരങ്ങളിൽ ഇന്ത്യ ഷൂട്ടിങ്ങിൽ സ്വർണം, വെള്ളി മെഡലുകൾ സ്വന്തമാക്കിയിരുന്നത് ഇദ്ദേഹത്തിൻറെ പരിശീലക കാലയളവിലാണ്. 1976 ൽ ദേശീയ ചാംപ്യനും 5 തവണ ഷൂട്ടിങ്ങിൽ സംസ്ഥാന ചാംപ്യനുമായിരുന്നു ഇദ്ദേഹം. 1993 മുതൽ പരിശീലക വേഷത്തിലെത്തുന്ന സണ്ണി തോമസ് ഇന്ത്യൻ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പരിശീലകരിൽ ഒരാളായിരുന്നു. …

ഷൂട്ടിങ്ങ് പരിശീലകൻ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു Read More »

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം എബ്രഹാമിനെതിരായ എഫ്ഐആർ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: കെ.എം എബ്രഹാമിനെതിരേ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്ത് സുപ്രീംകോടതി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് മുഖ്യമന്ത്രിയുടെ മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരേ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. സിബിഐ അന്വേഷണം നിർദേശിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടി കെ.എം. എബ്രഹാം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ആരോപണം അടിസ്ഥാനരഹിതമാണെന്നും, ഹർജിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിന് തന്നോട് വ്യക്തിവൈരാഗ്യമാണെന്നും ഹർജിയിൽ എബ്രഹാം പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം പൊതു …

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം എബ്രഹാമിനെതിരായ എഫ്ഐആർ സുപ്രീംകോടതി സ്റ്റേ ചെയ്തു Read More »

അന്യായമായി വീട്ടുതടങ്കലിലിൽ വച്ചിരിക്കുകാണെന്ന് ആന്ധ്ര കോൺഗ്രസ് അധ്യക്ഷ വൈ.എസ് ശർമിള

വിജയവാഡ: അന്യായമായി തന്നെ വീട്ടുതടങ്കലിൽ വച്ചിരിക്കുന്നുവെന്ന ആരോപണവുമായി ആന്ധ്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമിള. എക്സിൽ പങ്കു വച്ച പോസ്റ്റിലൂടെയാണ് താൻ വീട്ടു തടങ്കലിലാണെന്ന് ശർമിള വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു തന്നെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതിൻറെ കാരണം വെളിപ്പെടുത്തണമെന്നാണ് എക്സിൽ കുറിച്ചിരിക്കുന്നത്. കോൺഗ്രസ് ഓഫിസിലേക്ക് പോകുന്നത് കുറ്റകൃത്യമാണോ എന്തു കൊണ്ടാണ് ഭരണഘടനാപരമായ അവകാശങ്ങൾ റദ്ദാക്കാൻ ശ്രമിക്കുന്നത്, എന്തിനെയാണ് സർക്കാർ ഭയക്കുന്നതെന്നും ശർമിള എക്സിൽ പങ്കു വച്ച പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

വ്യാജ ലഹരി കേസിൽ ഷീല സണ്ണിയുടെ മകനിലേക്കും അന്വേഷണം

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിലെ അന്വേഷണം മകനിലേക്ക് നീളുന്നു. കേസിൽ ഷീലയുടെ മകൻ സംഗീതിൻറെ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്. മുൻപ് രണ്ടു തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടും സംഗീത് അന്വേഷണ സംഘത്തിനു മുന്നിൽ എത്തിയിരുന്നില്ല. ഷീല സണ്ണിയുടെ മരുമകളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. കേസിൽ മകൻറെ പങ്കിനെക്കുറിച്ച് സംശയം ഉയരുകയും, മരുമകളുടെ സഹോദരിയുടെ പങ്ക് തെളിയുകയും ചെയ്തതോടെയാണ് മരുമകളിലേക്കും പൊലീസ് അന്വേഷണം നീളുന്നത്. ചൊവ്വാഴ്ച ഷീല …

വ്യാജ ലഹരി കേസിൽ ഷീല സണ്ണിയുടെ മകനിലേക്കും അന്വേഷണം Read More »

രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ പോസ്റ്റർ

അമേഠി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ അമേഠിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ അമേഠി സന്ദർശിക്കാനൊരുങ്ങുന്നതിനിടെയാണ പ്രതിഷേധം. ഭീകരതയുടെ ചങ്ങാതി, രാഹുൽ ഗാന്ധി എന്നു കുറിച്ചിരിക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ് ഓഫിസിന് അരികിൽ ഉൾപ്പെടെ നഗരത്തിൽ നിരവധിയിടങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്. പോസ്റ്ററുകളെ ചൊല്ലി പലയിടങ്ങളിലും രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ കലഹവുമുണ്ടായി. ബുധനാഴ്ച രാവിലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ആരാണ് ഇവയ്ക്കു പിന്നിലെന്ന് വ്യക്തമല്ല. രാഹുൽ ഗാന്ധി ചൊവ്വാഴ്ച റായ്ബറേലിയിൽ എത്തിയിരുന്നു. ബുധനാഴ്ച അമേഠി സന്ദർശിക്കാനിരിക്കേയാണ് പുതിയ പ്രശ്നം ഉയർന്നിരിക്കുന്നത്. റായ്ബറേലിയിൽ നിന്ന് അമേഠിയിലേക്ക് …

രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ പോസ്റ്റർ Read More »

ഡിഫൻസ് ഓഹരികളിൽ കുതിപ്പ്

മുംബൈ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ഓരോ ദിവസം പിന്നിടുമ്പോഴും രൂക്ഷമാവുകയാണ്. ഇതാകട്ടെ വിപണിയിൽ ഗണ്യമായ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ മറുവശത്ത് ഡിഫൻസ് ഓഹരികളോടുള്ള താത്പര്യം വർധിക്കുകയും ചെയ്തു. ഡിഫൻസ് ഓഹരികളായ എച്ച്എഎൽ, ഭാരത് ഡൈനാമിക്‌സ്, ബിഇഎൽ, ഗാർഡൻ റീച്ച് ഷിപ്പ്‌‌യാർഡ്, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്, പരസ് ഡിഫൻസ് തുടങ്ങിയ പ്രതിരോധ മേഖലയിലെ കമ്പനികളുടെ ഓഹരികൾ ഇൻട്രാ ഡേ ട്രേഡിൽ 12% വരെ ഉയർന്നു. എച്ച്എഎല്ലിൻറെയും മറ്റ് പ്രതിരോധ കമ്പനികളുടെയും ഓഹരികളുടെ വില തുടർച്ചയായ രണ്ടാം …

ഡിഫൻസ് ഓഹരികളിൽ കുതിപ്പ് Read More »

അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യക്കെതിരെ നിയമ പോരാട്ടത്തിന് പാക്കിസ്ഥാനിൻ

ന്യൂഡൽഹി: സിന്ധു നദീജലക്കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരേ അന്താരാഷ്‌ട്ര വേദികളിൽ നിയമപരമായ പോരാട്ടത്തിനു പാക്കിസ്ഥാനിൽ തയാറെടുപ്പ്. അന്താരാഷ്‌ട്ര നീതിന്യായ കോടതി, യുഎൻ, ലോകബാങ്ക് എന്നിവിടങ്ങളിൽ പരാതിപ്പെടാനാണു തീരുമാനം. പാക് അറ്റോർണി ജനറൽ മൻസൂർ ഉസ്മാൻ അവാൻ ഇതിനായി രേഖകൾ തയാറാക്കിവരുകയാണ്. കഴിഞ്ഞ ദിവസം നിയമമന്ത്രി അസം നസീർ തരാറുമായി അവാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കൃഷിക്കും കുടിവെള്ളത്തിനുമായി പാക്കിസ്ഥാൻ ഏറ്റവുമധികം ആശ്രയിക്കുന്ന നദിയാണു സിന്ധു. രാജ്യത്ത് ജലസേചനത്തെ ആശ്രയിച്ചു നടത്തുന്ന കൃഷികളിൽ 80 ശതമാനത്തിനും സിന്ധു നദിയിൽ നിന്നാണു …

അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യക്കെതിരെ നിയമ പോരാട്ടത്തിന് പാക്കിസ്ഥാനിൻ Read More »