Timely news thodupuzha

logo

Politics

കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

കോട്ട‍യം: മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ആരോ​ഗ്യമന്ത്രി വീണാ ജോർജാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീണാ ജോർജിനെപ്പോലെ ഞങ്ങൾ മേലനങ്ങാതെ നടക്കുന്നവരല്ല. ഞങ്ങൾ ചെളിയിലിരിക്കേണ്ടി വന്നാൽ അവിടെയിരിക്കുമെന്നും ശോഭ പറഞ്ഞു. ജീവിതം തന്നെ ഈ സമൂഹത്തിനു വേണ്ടി സമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ഈ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ഞങ്ങൾക്കൊരു മുഖ്യമന്ത്രിയും മന്ത്രിയും വേണ്ട. സമരത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ വീണാ ജോർജിനെ കൊണ്ട് ക്ഷ വരപ്പിക്കാനുള്ള തൻറേടം ബി.ജെ.പിക്കുണ്ടെന്നും ശോഭ …

കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ Read More »

സ്റ്റേഷനിൽ നിന്നും തോണ്ടി മുതൽ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചു വിടുക: യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

തൊടുപുഴ: കോടതി സൂക്ഷിക്കാൻ ഏല്പിച്ച തോണ്ടി മുതൽ പോലീസ് സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച ജെയ്‌മോൻ എന്ന പോലീസുകാരനെ പിരിച്ചു വിടണമെന്ന് ആവശ്യപെട്ട് യൂത്ത് കോൺഗ്രസ് മുട്ടം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കള്ളനായ പോലീസുകാരനെ തൊടുപുഴ ഡി.വൈ.എസ്.പി യും ജില്ലാ പോലീസ് മേധാവിയും സംരക്ഷിക്കുന്ന നിലയാണ് നിലവിലുള്ളത് എന്ന് മാർച്ച് ഉദ്ഘടാനം നിർവഹിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴി പറഞ്ഞു. പോലീസുകാർ മോഷ്ട്ടാക്കളും ഒളിഞ്ഞു നോട്ടക്കാരും ആകാൻ പ്രധാന കാരണം അവരെ നിയന്ത്രിക്കാൻ …

സ്റ്റേഷനിൽ നിന്നും തോണ്ടി മുതൽ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചു വിടുക: യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി Read More »

ബി.ജെ.പി ദേശീയ അധ‍്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചേക്കുമെന്ന് സൂചന

ന‍്യൂഡൽഹി: ബിജെപി ദേശീയ അധ‍്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ആന്ധ്ര പ്രദേശ് മുൻ ബിജെപി അധ‍്യക്ഷ ഡി പുരന്ദേശ്വരി, തമിഴ്നാട് നിയമസഭാംഗം വനതി ശ്രീനിവാസൻ എന്നിവർ ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ടെന്നാണ് സൂചന. നിലവിലുള്ള പാർട്ടി ദേശീയ അധ‍്യക്ഷൻ ജെ.പി. നഡ്ഡയുടെ കാലാവധി 2023 ജനുവരിയിൽ പൂർത്തിയായിരുന്നു. എന്നാൽ, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി ഇത് നീട്ടി നൽകുകയായിരുന്നു. ജെ.പി നഡ്ഡയുമായും പാർട്ടി ജനറൽ സെക്രട്ടറിയായ …

ബി.ജെ.പി ദേശീയ അധ‍്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചേക്കുമെന്ന് സൂചന Read More »

ധനമന്ത്രിക്ക് തൊടുപുഴ കരിമണ്ണൂരിൽ യുത്ത് കോൺഗ്രസ് കരിങ്കൊടി പ്രതി ഷേധം

തൊടുപുഴ: കോട്ടയം മെഡിക്കൽ കോളേജിൽ പഴക്കം മൂലം കെട്ടിടം തകർന്നുണ്ടായ മരണത്തിൽ സർക്കാരിൻ്റെ കൊടും വീഴ്ച്ചയിൽ പ്രതിഷേധിച്ചു കൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന് നേരെ തൊടുപുഴ കരിമണ്ണൂരിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി വീശിയത്. കരിമണ്ണൂർ ട്രഷറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ ജോൺ, നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദ്, ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ അഗസ്റ്റിൻ എന്നിവരുടെ നേത്രതത്തിൽ ആയിരുന്നു കരിങ്കൊടി പ്രതിഷേധം.

നടപടി ഉണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം: തന്നിക്കെതിരേ നടപടി ഉണ്ടായാലും തൻറെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്നും തനിക്കെതിരേ ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “താൻ വിമർശിച്ചത് സർക്കാരിനെയോ മന്ത്രിസഭയെയോ അല്ല. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെയാണ്. വീഴ്ചകൾ പരിഹരിക്കപ്പെടണം. എന്നാലെ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകു. വിദഗ്ധ സമിതിയോട് തെളിവുകളോടെ കാര്യങ്ങൾ ബോധിപിച്ചു. പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. സ്ഥിരമായി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം.” “മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. അദ്ദേഹം ഗുരുനാഥന് തുല്യനാണ്. …

നടപടി ഉണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡോ. ഹാരിസ് ഹസൻ Read More »

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത്

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭാ രേഖകൾ പുറത്ത്. മാർച്ച് മാസത്തിലെ നിയമസഭാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജ് അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പല വിഭാഗങ്ങളുടെയും ചെലവ് ചുരുക്കിയ കൂട്ടത്തിലാണ് ആരോഗ്യ വകുപ്പിൻറെ ബജറ്റ് വിഹിതത്തിലും ധനവകുപ്പ് കൈവെച്ചത്. അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തിക വർഷം 401. 24 കോടിയാണ് നീക്കിവച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഈ തുക 254.35 …

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത് Read More »

വസന്ത് സിറിയക് തെങ്ങുംപള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

കോട്ടയം: ഇൻഡ്യൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മറ്റി കേരള പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയി അഡ്വ: വസന്ത് സിറിയക് തെങ്ങുംപള്ളിയെ(കാഞ്ഞിരപ്പള്ളി) നിയമിച്ചു. ചാനൽ ചർച്ചകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ്, ഹൈക്കോടതി അഭിഭാഷൻ, മൊട്ടിവേഷനൽ ട്രെയിനർ, കെ.എസ്.യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അയ്യങ്കാളി സാഹിത്യ പുരസ്ക്കാരം സ്വന്തമാക്കിയ വസന്ത് “മിയാ കുൽപ്പ “എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. പാലാ പൈക കുറ്റിക്കാട്ട് മേഘ ബിനോയിയാണ് ഭാര്യ.

കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികൾ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണം; പ്രതിപക്ഷ നേതാവ്

കൊച്ചി: ചെല്ലാനത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടിയവർ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ മന്ത്രി സജി ചെറിയാൻ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എപ്പോൾ മുതലാണ് മത്സ്യത്തൊഴിലാളികളെ കണ്ടാൽ ഗുണ്ടകളാണെന്ന് ഫിഷറീസ് മന്ത്രിക്ക് തോന്നിത്തുടങ്ങിയത്? താടി വച്ചവരൊക്കെ ഗുണ്ടകളാണോ? താടി വച്ചവരൊക്കെ ഗുണ്ടകളാണെന്ന് ഒരു മന്ത്രിക്ക് തോന്നിത്തുടങ്ങിയാൽ കേരളത്തിന്റെ അവസ്ഥ എന്താകും? താടിവച്ചതു കൊണ്ട് ഗുണ്ടകളാണെന്ന് തോന്നിയെന്നും പത്രത്തിൽ കണ്ടപ്പോഴാണ് അവർ പാട്ടിക്കാരാണെന്ന് മനസിലായതെന്നുമാണ് മന്ത്രി പറഞ്ഞത്. രൂക്ഷമായ കടലാക്രമണമുള്ള പ്രദേശത്ത് …

കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികൾ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണം; പ്രതിപക്ഷ നേതാവ് Read More »

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്നു; മലപ്പുറം സ്വദേശികളായ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൽ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെട്ട ആംബുലൻസിനെ ഇവർ കാറിൽ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത കാറിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളിൽ നിന്ന് വോക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള പാത പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി

വണ്ണപ്പുറം: നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള വഴി പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി. വനം വകുപ്പ് നിർദേശ പ്രകാരമെന്ന വിശദീകരണവും. ഇതോടെ വിശ്വാസികൾക്ക് പ്രാർഥന നടത്താൻ ഇവിടേയ്ക്ക് പ്രവേശിക്കണമെങ്കിൽ വലിയ ഏണിവയ്ക്കണം. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റ അരികിലുള്ളതാണ് വിവാദഭൂമി. റോഡ് പണിയുന്നതിനായി ഈ ഭാഗം താഴ്ത്തിയപ്പോൾ കുരിശ് നിന്ന സ്ഥലം ഉരത്തിലായി. ഇവിടേയ്ക്ക് കയറാൻ കമ്പനി തൊഴിലാളികൾ മണ്ണ് മാന്തി യന്ത്രം കൊണ്ട് വഴി ചായിച്ചു വെട്ടിയിരുന്നു. എന്നാൽ ഇത് വനം വകുപ്പ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഇതോടെ …

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള പാത പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി Read More »

മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊച്ചി: കടലാക്രമണ മേഖലകൾ സന്ദർശിക്കാത്തതിൽ മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. കണ്ണമാലി, ചെല്ലാനം എന്നീ പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയത്. ചെല്ലാനം മത്സ‍്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയിലെത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാർ മന്ത്രിക്ക് മുന്നിലെത്തിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നബാധിത മേഖല സന്ദർശിക്കാതെ കേന്ദ്ര മന്ത്രി ജോർജ് കുര‍്യനൊപ്പം മന്ത്രി വേദി പങ്കിടുന്നതിലും വിമർശനം ഉയർന്നു. മന്ത്രി പേരിന് വേണ്ടി മാത്രം …

മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം Read More »

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ദത്താത്രേയ ഹൊസബാളെ

ന്യൂഡൽ‌ഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആർഎസ്എസ്. സംഘടനയുടെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ന്യൂഡൽഹിയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. അംബേദ്കർ വിഭാവനം ചെയ്ത ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ് കൂട്ടിച്ചേർത്തതാണ് ഈ വാക്കുകൾ എന്നും അവ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”1976 ലാണ് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ …

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ദത്താത്രേയ ഹൊസബാളെ Read More »

2026ൽ എൻ.ഡി.എ സഖ‍്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തും; അമിത് ഷാ

ചെന്നൈ: തമിഴ്നാട്ടിൽ എൻ.ഡി.എ സഖ‍്യം 2026ൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയും സർക്കാരിൻ്റെ ഭാഗമാകുമെന്നും എന്നാൽ അധികാരം പങ്കിടില്ലെന്നും എ.ഐ.ഡി.എം.കെ ആവർത്തിക്കുമ്പോഴാണ് അമിത് ഷായുടെ പുതിയ പ്രസ്താവന. അതേസമയം സഖ‍്യത്തെ എടപ്പാടി പളനിസാമി തന്നെ നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ് ബി.ജെ.പി സഖ‍്യത്തിലേക്ക് വരുമോയെന്ന ചോദ‍്യത്തിന് അൽപ്പം സമയം കൂടി കാത്തിരിക്കണമെന്നും വൈകാതെ തന്നെ ഇക്കാര‍്യത്തിൽ വ‍്യക്തവരുമെന്നുമായിരുന്നു അദ്ദേഹത്തിൻറെ മറുപടി.

കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാർ 28ന്

കട്ടപ്പന: രാഷ്ട്രപിതാവ് മഹാൽമാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ആദ്യമായി നേരിൽ കണ്ടതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റി സംഘടിപ്പിക്കുന്ന ചരിത്ര സെമിനാർ ജൂൺ 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കട്ടപ്പന പ്രസ്സ് ക്ലബ് ഹാളിൽ വച്ച് നടക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറെ നിർണ്ണായകമായ കൂടിക്കാഴ്ച്ചയുടെ നൂറാം വർഷം വളരെ പ്രാധാന്യത്തോടെ വിപുലമായാണ് കെ പി സി സി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബ്ലോക്ക്‌ തലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നത്. പ്രസ്സ് ക്ലബ് ഹാളിൽ നടക്കുന്ന സെമിനാർ …

കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാർ 28ന് Read More »

രാജ് ഭവനെ മത – രാഷ്ട്രീയ പ്രചരണ വേദിയാക്കരുത്; മുഖ്യമന്ത്രിയുടെ പ്രതിഷേധം വൈകിപ്പോയി; വി.ഡി സതീശൻ

തിരുവനന്തപുരം: രാജ്ഭവനിൽ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തിയെ കൊണ്ടു വന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മുൻ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ് ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കരുതെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞതാണ്. പിന്നീടാണ് മന്ത്രി പി. പ്രസാദുമായി പ്രശ്‌നമുണ്ടായത്. നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ അന്നാണ് മന്ത്രി ശിവൻകുട്ടിയുമായി പ്രശ്‌നമുണ്ടായത്. അപ്പോഴൊക്കെ മൗനത്തിന്റെ വാൽമീകത്തിൽ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അന്നു തന്നെ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നു. രാജ്ഭവനെയും ഗവർണറെയും രാഷ്ട്രീയ- മത പ്രചരണത്തിനുള്ള വേദിയാക്കി …

രാജ് ഭവനെ മത – രാഷ്ട്രീയ പ്രചരണ വേദിയാക്കരുത്; മുഖ്യമന്ത്രിയുടെ പ്രതിഷേധം വൈകിപ്പോയി; വി.ഡി സതീശൻ Read More »

നാട്ടിൽ വർഗീയത പുലർത്തുന്നത് ശരിയാണോ എന്ന് മുസ്‌ലീങ്ങള്‍ ചിന്തിക്കണമെന്ന് പി.സി ജോര്‍ജ്

തൊടുപുഴ: തൊടുപുഴയിൽ എച്ച്‌ആർഡിഎസ് സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ തകർത്തത് നെഹ്റു ആണ്. നെഹ്റുവിൻ്റെ മകളായ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ഒരു അത്ഭുതവുമില്ല. ഇന്ദിരയുടെ മകനായ സഞ്ജയ് ഗാന്ധിയ്‌ക്ക് ജനങ്ങളെ വന്ധ്യംകരിക്കുന്നത് ഹോബിയായിരുന്നു. അയാള്‍ എങ്ങനെയാണ് ചത്തത് എന്നത് നിങ്ങള്‍ ഓർത്താൽ മതി. ദൈവത്തിൻ്റെ പ്രതികാരമാണ് അതെല്ലാം. ആരുടെയും മരണത്തെ ആഘോഷിക്കാൻ പാടില്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല. കിറ്റ് കൊടുത്താൽ വോട്ട് ചെയ്യുന്ന മണ്ടന്മാരാണ് ജനത. അതുപോലെയാണ് അടിയന്തരാവസ്ഥയ്‌ക്ക് …

നാട്ടിൽ വർഗീയത പുലർത്തുന്നത് ശരിയാണോ എന്ന് മുസ്‌ലീങ്ങള്‍ ചിന്തിക്കണമെന്ന് പി.സി ജോര്‍ജ് Read More »

അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണം; എം.എൽ.എ പി.സി ജോർജ്

തൊടുപുഴ: ജനാധിപത്യ ധ്വംസനവും, മൗലികാവകാശങ്ങൾ റദ്ധാക്കലിനും ഇടയായ അടിയന്തിരാവസ്ഥക്കെതിരെ നടന്ന ശക്തമായ പോരാട്ടത്തെ ഇന്ത്യയിലെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് സമര സേനാനികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് മുൻ എം.എൽ.എ പി.സി ജോർജ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവിശ്യപ്പെട്ടു.എച്ച്.ആർ.ഡി.എസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണത്തിന്റെ ഭാ​ഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ സ്വാമി അയ്യപ്പദാസ് അധ്യക്ഷനായി. അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നവരെ ചടങ്ങിൽ ആദരിച്ചു. അവരുടെ …

അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണം; എം.എൽ.എ പി.സി ജോർജ് Read More »

പി.ജെ ജോസഫ് എം.എൽ.എയ്ക്ക് കേരള നിയമസഭയുടെ ആദരം

തിരുവനന്തപുരം: പി.ജെ ജോസഫ് എം.എൽ.എയ്ക്ക് കേരള നിയമസഭയുടെ ആദരം. നിയമസഭ സ്പീക്കർ എ.എൻ ഷംസീറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ സഭാ അധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും എന്ന പുസ്തകത്തിന്റെ പ്രകാശനം പാർലമെന്ററികാര്യ മന്ത്രി എം.ബി രാജേഷ് പി.ജെ ജോസഫിന് നൽകി നിർവഹിച്ചു.

ബി.ജെ.പി പ്രവർത്തകൻ കെ.വി സുരേന്ദ്രൻ വധക്കേസിൽ പ്രതികളായ അഞ്ച് സി.പി.എം പ്രവർത്തകരെ വെറുതെവിട്ടു

കണ്ണൂർ: തലശ്ശേരിയിലെ ബിജെപി പ്രവർത്തകനായിരുന്ന കെ.വി സുരേന്ദ്രനെ വെട്ടിക്കൊന്ന കേസിൽ ജീവപര‍്യന്ത‍്യം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ വെറുതെവിട്ടു. സിപിഎം പ്രവർത്തകരായ അഖിലേഷ്, ലിജേഷ്, കലേഷ്, വിനീഷ്, പി.കെ. ഷൈജേഷ് തുടങ്ങിയവരെയാണ് ഹൈക്കോടതി വെറുതെവിട്ടത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയായിരുന്നു പ്രതികളെ ജീവപര‍്യന്തം തടവിന് ശിക്ഷിച്ച് ഉത്തരവിട്ടത്. ഈ ഉത്തരവാണ് നിലവിൽ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 2008 മാർച്ച് എട്ടിന് ആയിരുന്നു സുരേന്ദ്രൻറെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര‍്യ സൗമിനിയെ പിടിച്ചുവച്ച ശേഷം കിടപ്പുമുറയിലേക്ക് കൂട്ടിക്കൊണ്ടുപോയി അഞ്ചംഗ സംഘം വെട്ടിക്കൊന്നത്.

ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നത്; പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നതാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചു പിടിച്ചതിൽ യു.ഡി.എഫിന് അഭിമാനിക്കാം. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഗംഭീരമായ തിരിച്ചു വരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് ഉജ്ജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണ്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫിന് ഉജ്ജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണെന്ന് രമേശ് ചെന്നിത്തല. ഇതോടെ പിണറായി വിജയന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലാതായിരിക്കുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകൾ ഒക്കെ ഞങ്ങളുടെ സീറ്റ് ഞങ്ങൾ നിലനിർത്തുമായിരുന്നെങ്കിൽ, നിലമ്പൂരിലെ സീറ്റ് ഞങ്ങൾ തിരിച്ചുപിടിക്കുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ടുതവണയും എൽഡിഎഫ് വിജയിച്ച സീറ്റ് ആയിരുന്നു നിലമ്പൂർ. ആ നിലമ്പൂർ സീറ്റാണ് ആര്യാടൻ ഷൗക്കത്ത് യുഡിഎഫിന് വേണ്ടി തിരിച്ചുപിടിച്ചിട്ടുള്ളത്. ഇത് ശക്തമായ ഭരണവിരുദ്ധ വികാരമാണ്. നിലമ്പൂരിൽ തുടക്കം മുതൽ തന്നെ ഞങ്ങൾക്ക് ബോധ്യമായ …

യു.ഡി.എഫിന് ഉജ്ജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണ്; രമേശ് ചെന്നിത്തല Read More »

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, ഇത് യു.ഡി.എഫാണ്, 2026 ൽ കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് വി.ഡി സതീശൻ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആദ്യ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് യു.ഡി.എഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയാണെന്നും സതീശൻ ഫെയ്സ് ബുക്കിൽ കുറിച്ചു. 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്നും – ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യു.ഡി.എഫ് ജനഹൃദയം കവരും. ഇത് യു.ഡി.എഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി. …

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, ഇത് യു.ഡി.എഫാണ്, 2026 ൽ കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് വി.ഡി സതീശൻ Read More »

ഭരണ വിരുദ്ധ വികാരമില്ലെന്ന് എം സ്വരാജ്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദിനെ അഭിനന്ദിച്ച് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ഭരണത്തിൻറെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പു ഫലമെന്ന് തോന്നുന്നില്ലെന്നും സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും. ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന് പിശക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും സ്വരാജ് വ്യക്തമാക്കി. നാട്ടിൽ പിന്നാലായെന്ന് കരുതി മോശക്കാരനാകില്ലെന്നും സ്വരാജ് പറഞ്ഞു. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി അവിടെ പരാജയപ്പെട്ടിട്ടല്ലേ ഇവിടെ വന്ന് മത്സരിച്ചതെന്നും സ്വരാജ് പറഞ്ഞു. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് വച്ചത് നെഗറ്റീവായി ബാധിച്ചിട്ടുണ്ടെങ്കിൽ അതിൽ …

ഭരണ വിരുദ്ധ വികാരമില്ലെന്ന് എം സ്വരാജ് Read More »

നിലമ്പൂർ തിരിച്ചു പിടിച്ച് യു.ഡി.എഫ്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഒരുകാലത്ത് ആര്യാടൻ മുഹമ്മദിന്‍റെ ഉറച്ച കോട്ടയായിരുന്ന നിലമ്പൂരിനെ ആര്യാടൻ ഷൗക്കത്ത് തിരിച്ചു പിടിച്ചത്. 2016 മുതലാണ് മണ്ഡലം എൽഡിഎഫിനു സ്വന്തമായത്. എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച പി.വി. അൻവർ രാജി വച്ചതിനു പിന്നാലെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. അതേ സമയം എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് വീണ്ടും പരാജയം രുചിച്ചു. എൽഡിഎഫിനു ഉറപ്പുണ്ടായിരുന്ന ബൂത്തുകളിൽ പോലും വൻ തിരിച്ചടിയാണ് സ്വരാജ് …

നിലമ്പൂർ തിരിച്ചു പിടിച്ച് യു.ഡി.എഫ് Read More »

നിലമ്പൂരിൽ വിജയം ഉറപ്പിച്ച് യു.ഡി.എഫ്

മലപ്പുറം: ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണലിഉൻറെ 12 റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ഇനിയൊരു തിരിച്ചു പോക്കില്ലാത്ത വിധം യു.ഡി.എഫ് വിജയം ഉറപ്പിച്ചു ക‌ഴിഞ്ഞു. ആര്യാടൻ മുഹമ്മദ് മൂന്നു പതിറ്റാണ്ടുകളോളം വെന്നിക്കൊടി പാറിച്ച മണ്ണിൽ ഇത്തവണ മകൻ ഷൗക്കത്തിൻറെ വിജയത്തേരോട്ടമാണ്. വോട്ടെണ്ണലിൻറെ ആദ്യ ഘട്ടം മുതൽ യു.ഡി.എഫ് ലീഡ് നില നിർത്തിയിരുന്നു. എൽ.ഡി.എഫ് വിജയം ഉറപ്പിച്ച ബൂത്തുകളിൽ പോലും യു.ഡി.എഫ് കടന്നു കയറിയതോടെ എൽ.ഡി.എഫ് സ്ഥാനാർഥി എം സ്വരാജ് …

നിലമ്പൂരിൽ വിജയം ഉറപ്പിച്ച് യു.ഡി.എഫ് Read More »

വന്യജീവിശല്യം; വനം മന്ത്രിയോടൊപ്പം റോഷി അഗസ്റ്റിനും മൗനം പാലിക്കുന്നു; ജോൺസ് ജോർജ്

ചെറുതോണി: വന്യമൃഗശല്യവും തെരുവ് നായ്ക്കളുടെ ആക്രമണവും വ്യാപിച്ചിട്ടും വിദ്യാർത്ഥികൾക്ക് സ്കൂളുകളിലും കോളജുകളിലും എത്താൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടും വനം വകുപ്പ് മന്ത്രിയെപ്പോലെ മന്ത്രി റോഷി അഗസ്റ്റിനും മൗനം പാലിക്കുകയാണെന്ന് കെ.എസ്.സി. സംസ്ഥാന പ്രസിഡണ്ട് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ പ്രസ്താവിച്ചു. വന്യമൃഗശല്യംമൂലം വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നത് ഗൗരവമായി കണ്ട് സർക്കാർ നടപടികൾ സ്വീകരിക്കുക, മലയോര മേഖലയിലെ ഭാവി തലമുറയെ ഇല്ലാതാക്കുന്ന രീതിയിലുള്ള സർക്കാർ നയങ്ങൾ തിരുത്തുക, വിവിധ കാരണങ്ങളാൽ വിദ്യാഭ്യാസ വായ്പകൾ തടയുന്ന ബാങ്കുകളുടെ നയങ്ങൾതിരുത്തുവാൻ സർക്കാർ ഇടപെടുക , …

വന്യജീവിശല്യം; വനം മന്ത്രിയോടൊപ്പം റോഷി അഗസ്റ്റിനും മൗനം പാലിക്കുന്നു; ജോൺസ് ജോർജ് Read More »

സിന്ധു നദീജല കരാർ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക്കിസ്ഥാൻ വെള്ളം കിട്ടാതെ വലയും. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും നിർത്തലാക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. ഉടമ്പടയുടെ ആമുഖത്തിൽ കരാർ ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണെന്ന് പരാമർശിച്ചിരുന്നു. എന്നാലിത് പാക്കിസ്ഥാൻ ലംഘിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വെള്ളം നമ്മൾ ഉപയോഗിക്കും. പാക്കിസ്ഥാനിലേക്കൊഴുകുന്ന ജലം കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് …

സിന്ധു നദീജല കരാർ ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ Read More »

കണ്ണൂരിലെ റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമാണെന്ന് പി.കെ ശ്രീമതി

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. കായലോട് നടന്നത് താലിബാനിസമെന്നും തൻറെ ഭർത്താവിനോടല്ലാതെ മറ്റൊരാളോടും മുസ്ലീം സ്ത്രീകൾ സംസാരിക്കാൻ പാടില്ലെന്ന ചിലരുടെ ചിന്താഗതിയാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ശ്രീമതി വിമർശിച്ചു. തീവ്രവാദ പ്രവർത്തനത്തിൻറെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണിത്. ആത്മഹത്യയെന്ന പേര് പറയാമെങ്കിലും നടന്നത് ആൾക്കൂട്ട കൊലപാതകമാണ്. പാഞ്ചാലി വസ്ത്രാക്ഷേപം പോലെ ഒരു ആൾക്കൂട്ടത്തിൻറെ മുന്നിൽ പെൺകുട്ടി അപമാനിതയായി. ജീവിച്ചിരിക്കാൻ …

കണ്ണൂരിലെ റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമാണെന്ന് പി.കെ ശ്രീമതി Read More »

ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് തൊണ്ടിക്കുഴ സർക്കാർ സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

തൊടുപുഴ: ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജന്മദിനത്തോടനുബന്ധിച്ച് തൊടുപുഴ തൊണ്ടിക്കുഴ സർക്കാർ സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മിഥുൻ സാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനാധിപത്യ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡന്റ് സോനു ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി ഭാരവാഹികളായ കെ.ഒ ജോർജ്, മനോജ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. അധ്യാപക പ്രതിനിധി ഷാജി ജോസഫ് സ്വാഗതവും സിയാദ് നന്ദിയും പറഞ്ഞു. …

ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് തൊണ്ടിക്കുഴ സർക്കാർ സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു Read More »

ഗവർണർക്കെതിരേ പ്രതിഷേധവുമായി എസ്.എഫ്.ഐ

തിരുവനന്തപുരം: കേരള സർവകലാശാലാ ആസ്ഥാനത്ത് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ. ഞങ്ങൾക്ക് ആവശ്യം ചാൻസലറെയാണ് ഗാന്ധിഘാതകൻ സവർക്കറെ അല്ല എന്ന ബാനറുമായാണ് എസ്എഫ്ഐ പ്രവർത്തകർ കേരള സർവകലാശാലാ ആസ്ഥാനത്ത് എത്തിയത്. ബാനർ കെട്ടുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തളളും നടന്നു. ഇതിനിടെ പൊലീസിനെ മറികടന്ന് പ്രവർത്തകർ സർവകലാശാലയ്ക്കുളളിലേക്ക് കടന്ന് ഗാന്ധിജിയുടെയും ബി.ആർ. അംബേദ്കറുടെയും ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. സർവകലാശാലകൾ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്ന മുദ്രവാക്യം ഉന്നയിച്ചുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ നടക്കുന്ന സെനറ്റ് …

ഗവർണർക്കെതിരേ പ്രതിഷേധവുമായി എസ്.എഫ്.ഐ Read More »

മുഖ്യമന്ത്രി പോലീസ് അസോസിയേഷൻ യോ​ഗത്തില്‍ നടത്തിയത് രാഷ്ട്രീയ പ്രസംഗം, പോലീസ് സേനയെ രാഷ്ട്രീയവര്‍ക്കരിക്കരുത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പോലീസ് അസോസിയേഷന്‍ യോഗത്തില്‍ തികഞ്ഞ രാഷ്ട്രീയ പ്രസംഗമാണ് നടത്തിയതെന്ന് രമേശ് ചെന്നിത്തല. ഈ വകുപ്പ് ഞങ്ങളൊക്കെ ഭരിച്ചതാണ്. അദ്ദേഹം അവിടെ നടത്തിയ രാഷ്ട്രീയ പ്രസംഗം ഈ ചുമതല വഹിക്കുന്ന മന്ത്രിക്ക് ചേര്‍ന്നതായിരുന്നില്ല. മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. പോലീസ് സേനയെ രാഷ്ട്രീയവര്‍ക്കരിക്കാനുള്ള മുഖ്യമന്ത്രിയുടെ ഈ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പോലീസ് സേനയെ സിപിഎമ്മിന്റെ പോഷക സംഘടനയാക്കിക്കളയാം എന്ന തെറ്റിദ്ധാരണ മുഖ്യമന്ത്രിക്കു വേണ്ട. പോലീസ് അസോസിയേഷനിലെ അംഗങ്ങള്‍ അവരവരുടേതായ വ്യക്തിപരമായ രാഷ്ട്രീയമുള്ളവരാണ്. അത് ഉള്‍ക്കൊള്ളാതെ അവരെല്ലാം സിപിഎം …

മുഖ്യമന്ത്രി പോലീസ് അസോസിയേഷൻ യോ​ഗത്തില്‍ നടത്തിയത് രാഷ്ട്രീയ പ്രസംഗം, പോലീസ് സേനയെ രാഷ്ട്രീയവര്‍ക്കരിക്കരുത്; രമേശ് ചെന്നിത്തല Read More »

നിലമ്പൂരില്‍ നടക്കുന്നത് ജനങ്ങളുടെ വിചാരണ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളുടെ വിചാരണയാണ് നിലമ്പൂരില്‍ നടക്കുന്നതെന്ന് രമേശ് ചെന്നിത്തല. ഇത്രയും ജനവിരുദ്ധ സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടില്ല. പത്തു വര്‍ഷമായി കേരളത്തെ വഞ്ചിക്കുന്ന ജനകീയ പ്രശ്‌നങ്ങളെ വിസ്മരിക്കുന്ന, അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും മാത്രം കാണിക്കുന്ന ഒരു സര്‍ക്കാരിനെതിരായ ജനവിധിയാകും നിലമ്പൂരില്‍. ജനങ്ങള്‍ അവരുടെ അവിശ്വാസമാണ് രേഖപ്പെടുത്താന്‍ പോകുന്നത്. ഞാന്‍ കുറേ ദിവസങ്ങളില്‍ നിലമ്പൂരില്‍ ഉണ്ടായിരുന്നു. മലയോര കര്‍ഷകരുടെ പ്രതിഷേധം, സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള കടുത്ത വിരോധം, ആദിവാസികളുടെ ഭൂസമരം, ഒരു ഭരണമാറ്റം ഉണ്ടാകണമെന്നുള്ള ജനങ്ങളുടെ ഉല്‍ക്കടമായ അഭിലാഷം ഇതെല്ലാം …

നിലമ്പൂരില്‍ നടക്കുന്നത് ജനങ്ങളുടെ വിചാരണ; രമേശ് ചെന്നിത്തല Read More »

ജിഫ്രി മുത്തുക്കോയ തങ്ങളുമായി പി.വി അൻവർ കൂടിക്കാഴ്ച നടത്തി

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാർഥിയായ പി.വി. അൻവർ സമസ്ത അധ‍്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുത്തുക്കോയ തങ്ങളുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ജമാഅത്തെ വിഷയത്തിൽ ഉൾപ്പെടെ സമസ്ത നിലപാട് വ‍്യക്തമാക്കിയതിനു പിന്നാലെയാണ് അൻവറിൻറെ കൂടിക്കാഴ്ച. അതേസമയം ചൊവ്വാഴ്ചയാണ് നിലമ്പൂരിൽ കൊട്ടിക്കലാശം. വ‍്യാഴാഴ്ച വോട്ടെടുപ്പും. കൊട്ടിക്കലാശത്തിനുണ്ടാവില്ലെന്ന് അൻവർ നേരത്തെ തന്നെ അറിയിച്ചിരുന്നു. യുഡിഎഫിനു വേണ്ടി ആര‍്യാടൻ ഷൗക്കത്തും, എൽഡിഎഫിനു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജും ബിജെപിക്കു വേണ്ടി അഡ്വ. മോഹൻ …

ജിഫ്രി മുത്തുക്കോയ തങ്ങളുമായി പി.വി അൻവർ കൂടിക്കാഴ്ച നടത്തി Read More »

കാരിക്കോട് വില്ലേജ് ഓഫീസിൽ വൈദ്യുതിയില്ല; ജനങ്ങൾ ദുരിതത്തിൽ

തൊടുപുഴ: ഇടവെട്ടിയിൽ പ്രവർത്തിക്കുന്ന കാരിക്കോട് വില്ലേജ് ഓഫീസിൽ വൈദ്യുതി ബന്ധം നിലച്ചിട്ട് മൂന്ന് ദിവസം പിന്നിടുന്നു. ഇതുമൂലം വില്ലേജ് ഓഫീസിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മൂമ്പ് വിവിധ ആവശ്യങ്ങൾക്ക് ജനങ്ങൾ എത്തുമ്പോൾ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥൻ സ്ഥലത്തില്ലായെന്ന മറുപടി പോലെയാണ് ഇപ്പോൾ വൈദ്യുതിയില്ല എന്ന് ജീവനക്കാർ പറയുന്നത്. വില്ലേജ് ഓഫീസിലെ ജീവനക്കാരും വൈദ്യുതി ബോർഡിലെ ഉദ്യോ​ഗസ്ഥരും സർക്കാർ ജീവനക്കാരാണെന്നാണ് പറയുന്നത്. സ്വന്തം ഓഫീസിൽ വൈദ്യുതി മുടങ്ങിയിട്ടും അത് പരിഹരിക്കുന്നതിന് ശ്രമിക്കാത്ത സർക്കാർ സേവകരുടോ മനോഭാവമാണ് നമ്മുടെ നാടിനെ പിന്നോട്ടടിക്കുന്നത്. …

കാരിക്കോട് വില്ലേജ് ഓഫീസിൽ വൈദ്യുതിയില്ല; ജനങ്ങൾ ദുരിതത്തിൽ Read More »

നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ വാഹനം പൊലീസുകാർ പരിശോധിച്ചതിൽ പ്രതിഷേധം ശക്തം

നിലമ്പൂർ: നിലമ്പൂരിൽ വെള്ളിയാഴ്ച രാത്രി കോൺഗ്രസ് നേതാക്കളുടെ വാഹനം പൊലീസുകാർ പരിശോധിച്ചതിൽ പ്രതിഷേധം ശക്തമാവുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ചിരുന്ന വാഹനം നിർത്തി ഡിക്കിയിലുണ്ടായിരുന്ന പെട്ടി പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. നിലമ്പൂരിലെ വടപുറത്ത് വച്ച് രാത്രി 10.30 ഓടെയായിരുന്നു പരിശോധന. തുടർന്ന് പെട്ടി പരിശോധിച്ച ശേഷം പോയ്ക്കോളാൻ പറയുകയും ചെയ്തു. എന്നാൽ കോൺഗ്രസ് നേതാക്കൾ തട്ടികയറുകയായിരുന്നു. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. കോൺഗ്രസുകാരുടെ വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഇത് പാലക്കാടിൻറെ …

നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ വാഹനം പൊലീസുകാർ പരിശോധിച്ചതിൽ പ്രതിഷേധം ശക്തം Read More »

സമയദൈർഘ്യം വർദ്ദിപ്പിച്ചത് പിൻവലിക്കണം: കെ.എസ്.സി

തൊടുപുഴ: ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സ്കൂൾ പ്രവർത്തന സമയം വർദ്ദിപ്പിച്ചത് പിൻവലിക്കണമെന്ന് കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്ജ് പറഞ്ഞു. മലയോര ജില്ലകളിൽ പഠന സമയ വർദ്ദനവ് ഗുണത്തേക്കാളേറെ ദോഷകരമായാണ് അനുഭവപ്പെടുക. വന്യമൃഗ ജീവി ആക്രമണത്തിൽ മലയോര ജില്ലകളിൽ കൃത്യമായ നിലപാട് എടുക്കാൻ സാധിക്കാത്ത സർക്കാരിന് പ്രാദേശിക യാത്രാസൗകര്യത്തെ സംബന്ധിച്ച് ധാരണക്കുറവുള്ളതായും ജോൺസ് ജോർജ്ജ് കുറ്റപ്പെടുത്തി. ഹൈസ്കൂൾ പ്രവർത്തിക്കുന്ന സമയ ക്രമത്തിൽ നിലവിൽ തുടരുന്ന യു.പി, എൽപി സ്കൂളുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലാക്കും. വാഹനസൗകര്യവും ഒന്നിലധികം കുട്ടികളുള്ള കുടുംബ സാഹചര്യ …

സമയദൈർഘ്യം വർദ്ദിപ്പിച്ചത് പിൻവലിക്കണം: കെ.എസ്.സി Read More »

കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ ചെറുതോണി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടധർണ്ണയും നടത്തി

ചെറുതോണി: കാർഷിക-ഭൂപ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ ഇടുക്കി ജില്ലയോട് കാണിക്കുന്ന അവഗണനകളിൽ പ്രതിഷേധിച്ചു കൊണ്ട് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ ചെറുതോണി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടധർണ്ണയും നടത്തി. ഭൂപതിവ്‌നിയമ ഭേദഗതിയുടെ ഭാഗമായി നടപ്പാക്കാൻ സംസ്ഥാനമന്ത്രിസഭ അംഗീകരിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ക്രമവൽക്കരിക്കൽ കാര്യങ്ങളിലെ അപാകതകൾ പരിഹരിക്കുക, വന്യജീവിശല്യം പരിഹരിക്കുക,കർഷക കടാശ്വാസ കമ്മീഷൻ പ്രവർത്തനം കർഷകർക്ക് പ്രയോജനകരമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത്. ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് കൂട്ടധർണ്ണഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് പെരുമന, ആന്റണി ആലഞ്ചേരി, നോബിൾ …

കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ ചെറുതോണി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടധർണ്ണയും നടത്തി Read More »

പഴുക്കാക്കുളം വെൽനസ്സ് സെന്റർ; ചെയർമാനും മുൻ ചെയർമാനും തെറ്റിധാരണാജനകമായ പ്രസ്താവനകൾ നടത്തുന്നുവെന്ന് ആക്ഷൻ കൗൺസിൽ

തൊടുപുഴ: പഴുക്കാകുളത്തിന് അനുവദിച്ച അർബൻ ഹെൽത്ത് ആൻ്റ് വെൽനസ്സ് സെന്ററമായി ബന്ധപ്പെട്ട് നിലവിലുള്ള ചെയർമാനും മുൻ ചെയർമാനും തെറ്റിധാരണാജനകമായ പ്രസ്താവനകൾ നടത്തുന്നതിനെതിരെ പഴുക്കാകുളം നിവാസികൾക്കൊപ്പം നില കൊള്ളുന്ന ആക്ഷൻ കൗൺസിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. പഴുക്കാകുളം നിവാസികൾക്ക്, നല്ല റോഡുകൾ ഇല്ല, വാഹനസൗകര്യമില്ല, എന്നും അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. ആറു വർഷത്തിൽ കൂടുതലായി ഇവിടുത്തെ റോഡുകൾ മുനിസിപ്പാലിറ്റി നന്നാക്കിയിട്ടെന്നും അവർ ആരോപിച്ചു. ഈ പിന്നോക്കാവസ്ഥയിൽ നിന്ന് കരകയറുന്നതിനായി ലഭിച്ച ആരോഗ്യ കേന്ദ്രത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൽ മുന്നിൽ കണ്ട് …

പഴുക്കാക്കുളം വെൽനസ്സ് സെന്റർ; ചെയർമാനും മുൻ ചെയർമാനും തെറ്റിധാരണാജനകമായ പ്രസ്താവനകൾ നടത്തുന്നുവെന്ന് ആക്ഷൻ കൗൺസിൽ Read More »

ഉന്നത വിദ‍്യാഭ‍്യാസ മേഖലയിലെ പ്രശ്നങ്ങൾ; കേരള ഗവർണർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു

തിരൂർ: ഉന്നത വിദ‍്യാഭ‍്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ജൂൺ 17ന് രാജ്ഭവനിൽ വച്ചായിരിക്കും യോഗം നടക്കുക. ഉന്നത വിദ‍്യാഭ‍്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികളും ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര‍്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തേക്കും. വിദ‍്യാർത്ഥി സമൂഹം അക്കാഡമിക മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹകരിക്കുന്നതിന് ആവശ‍്യമായ നിർദേശങ്ങളും ഗവർണർ വിസിമാരിൽ നിന്നും ചോദിച്ചറിയും. പുതിയ അക്കാഡമിക് കലണ്ടർ, പരീക്ഷാ കലണ്ടർ, പരീക്ഷാ …

ഉന്നത വിദ‍്യാഭ‍്യാസ മേഖലയിലെ പ്രശ്നങ്ങൾ; കേരള ഗവർണർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു Read More »

അഴിമതിക്കാരെ അലക്കി വെളുപ്പിക്കുന്ന സംഘ്പരിവാർ വാഷിങ് മെഷിനെ ദൂരെ നിർത്തുന്നതാണ് മലയാളിയുടെ വിദ്യാഭ്യാസക്കുറവെങ്കിൽ അത് ആഘോഷിക്കപ്പെടണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മലയാളികൾക്ക് സാക്ഷരതയുണ്ട് പക്ഷേ വിദ്യാഭ്യാസമില്ല എന്ന ഗവർണറുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. മലയാളികൾക്ക് സാക്ഷരതയുണ്ട് പക്ഷേ വിദ്യാഭ്യാസമില്ല എന്ന ഗവർണറുടെ പ്രസ്താവന കണ്ടു. ചുറ്റുമുള്ള സാഹചര്യങ്ങൾ മനസ്സിലാക്കുന്നതാണ് വിദ്യാഭ്യാസം എന്നും അത് കേരളീയർക്ക് കുറവാണ് എന്നും ബഹുമാനപ്പെട്ട ഗവർണർ പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇഡിയുടെ ചുവപ്പുകാർഡ് കാണിച്ചും അഴിമതിക്കാരെ വാഷിംഗ് മെഷീനിൽ അലക്കി വെളുപ്പിച്ചും ബിജെപി അധികാരം പിടിച്ചെടുക്കുന്നതു കണ്ട് മലയാളികൾ മനസ്സിലാക്കി സംഘപരിവാറിന് ഒപ്പം നിൽക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ച വിദ്യാഭാസം …

അഴിമതിക്കാരെ അലക്കി വെളുപ്പിക്കുന്ന സംഘ്പരിവാർ വാഷിങ് മെഷിനെ ദൂരെ നിർത്തുന്നതാണ് മലയാളിയുടെ വിദ്യാഭ്യാസക്കുറവെങ്കിൽ അത് ആഘോഷിക്കപ്പെടണം: രമേശ് ചെന്നിത്തല Read More »

മാസപ്പടി കേസ്; വീണാ വിജയൻ മറുപടി സത‍്യവാങ്ങ്മൂലം നൽകി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ‍്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻ മറുപടി സത‍്യവാങ്മൂലം സമർപ്പിച്ചു. തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാൻ വേണ്ടിയുള്ളതാണ് പൊതുതാത്പര‍്യ ഹർജിയെന്നും മുഖ‍്യമന്ത്രിയുടെ മകളായതിനാൽ കേസിൽപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും വീണ സമർപ്പിച്ച സത‍്യവാങ്മൂലത്തിൽ പറ‍യുന്നു. ഹർജിയിലെ ആരോപണങ്ങൾ ബാലിശവും അടിസ്ഥാനരഹിതമാണെന്നും വീണ കൂട്ടിച്ചേർത്തു. കമ്പനി നിയമം ചൂണ്ടിക്കാണിച്ചായിരുന്നു വീണയുടെ പ്രതിരോധം. അതേസമയം മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് മാധ‍്യമപ്രവർത്തകൻ എം.ആർ അജയൻ നൽകിയ ഹർജിക്ക് മുഖ‍്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം …

മാസപ്പടി കേസ്; വീണാ വിജയൻ മറുപടി സത‍്യവാങ്ങ്മൂലം നൽകി Read More »

കരിമണ്ണൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് – യു.ഡി.എഫ് അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട്: ആം ആദ്മി പാർട്ടി

കരിമണ്ണൂർ: പഞ്ചായത്തിൽ എൽഡിഎഫ് – യുഡിഎഫ് അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടെന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ ആരോപിച്ചു. പഞ്ചായത്തിൽ ആകെയുള്ള 14 സീറ്റിൽ എട്ട് സീറ്റുകളിലും യുഡിഎഫ് പക്ഷത്തുള്ളവർ ആയിട്ടും ഇപ്പോഴും പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം സി.പി.ഐ.എമ്മിനാണ്. 2023 സെപ്റ്റംബർ മാസം എൽഡിഎഫിൽ നിന്ന് കൂറുമാറി യുഡിഎഫ് സ്ഥാനാർത്ഥിയായി കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായ ലിയോ കുന്നപ്പള്ളി ഉൾപ്പെടെ കരിമണ്ണൂരിൽ യുഡിഎഫിന് 8 മെമ്പർമാരാണുള്ളത്. പഞ്ചായത്തിൽ ഭൂരിപക്ഷം ഉണ്ടായിട്ടും പാറമട ലോബിയുടെ സ്വാധീനത്തിന് വഴങ്ങി, പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ …

കരിമണ്ണൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് – യു.ഡി.എഫ് അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട്: ആം ആദ്മി പാർട്ടി Read More »

ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വിമാനം പറത്താൻ പൈല‌റ്റ് വിസമ്മതിച്ചോടെ ഒരു മണിക്കൂറോളം കുടുങ്ങി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മുംബൈ: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വിമാനം പറത്താൻ പൈല‌റ്റ് വിസമ്മതിച്ചോടെ വിമാനത്താവളത്തിൽ ഒരു മണിക്കൂറോളം കുടുങ്ങി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഷിൻഡെയുടെ സ്വകാര്യ വിമാനത്തിൻറെ പൈലറ്റാണ് ജോലി സമയം കഴിഞ്ഞതിനാൽ ഇനിയും ജോലി ചെയ്യാൻ ആകില്ലെന്ന് അറിയിച്ചത്. വെള്ളിയാഴ്ച ജൽഗാവിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് ഷിൻഡെയുടെ പൈലറ്റ് ഉടക്കിയത്. പാൽഖി യാത്രയിൽ പങ്കെടുക്കുന്നതിനായാണ് ഷിൻഡെ ജൽഗാവിലെത്തിയത്. വൈകിട്ട് 3.45ന് ജൽഗാവിൽ എത്തുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം രണ്ടര മണിക്കൂറോളം വൈകി …

ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വിമാനം പറത്താൻ പൈല‌റ്റ് വിസമ്മതിച്ചോടെ ഒരു മണിക്കൂറോളം കുടുങ്ങി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി Read More »

ഭാരതാംബയുടെ പ്രതീകം ദേശീയ പതാക; ജൂൺ ഏഴിന് ദേശീയ പതാക ഉയർത്തി വൃക്ഷത്തൈകൾ നടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: ഭാരത മാതാവിൻ്റെ പ്രതീകം ഭാരതത്തിൻ്റെ ദേശീയ പതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ജൂൺ ഏഴിന് ദേശീയ പതാക ഉയർത്തി അതിനു മുൻപിൽ വൃക്ഷത്തൈകൾ നടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു.ആ തൈകൾ ദേശീയ ഐക്യത്തിന്റെ വൃക്ഷങ്ങളായി പരിപാലിച്ച് വളർത്താനും പാർട്ടി ഘടകങ്ങൾ മുൻകൈയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഭാരതമാതാവിനെ ഭരണഘടനാ വിരുദ്ധമായി ദേശവിരുദ്ധ ആശയങ്ങളുടെ പ്രചരണത്തിനായി ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനുള്ള പ്രതികരണമായാണ് ഈ ക്യാമ്പയിൻ. ജനാധിപത്യത്തോടും മതേതരത്വത്തോടും ഭരണഘടന മൂല്യങ്ങളോടും പ്രതിബദ്ധതയുള്ള …

ഭാരതാംബയുടെ പ്രതീകം ദേശീയ പതാക; ജൂൺ ഏഴിന് ദേശീയ പതാക ഉയർത്തി വൃക്ഷത്തൈകൾ നടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം Read More »

ബ്ലെയ്‌സ് ജി വാഴയിൽ കേരള കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്

തൊടുപുഴ: കേരള കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റായി ബ്ലെയ്‌സ് ജി വാഴയിൽ തിരഞ്ഞെടുക്കപ്പെട്ടു. കെ എസ് സി നിയോജക മണ്ഡലം സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി, കേരള കോൺഗ്രസ്(ജെ) നിയോജക മണ്ഡലം സെക്രട്ടറി, ജില്ലാ ട്രഷറർ, ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തി. പി ജെ ജോസഫ് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്. കുമാരമംഗലം സർവ്വീസ് സഹകരണ ബാങ്ക് …

ബ്ലെയ്‌സ് ജി വാഴയിൽ കേരള കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് Read More »

കഞ്ചാവ് കേസിൽ യു പ്രതിഭ എം.എൽ.എയുടെ മകൻ അടക്കമുള്ളവരെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം

ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്നും സിപിഎം എംഎൽഎ യു. പ്രതിഭയുടെ മകൻ അടക്കം ഏഴ് പേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് എക്സൈസ് സംഘം കുറ്റപത്രം സമർപ്പിച്ചത്. ഒമ്പത് പേർ പ്രതികളായ കേസിൽ ഇതോടെ ആകെ രണ്ട് പ്രതികൾ മാത്രമാണുള്ളത്. നേരത്തെ കേസിൽ യു. പ്രതിഭയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയായി എഫ്ഐആർ ഇട്ടിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഏഴ് പേരെ ഒഴിവാക്കുകയായിരുന്നു. 2024 ഡിസംബർ 28ന് ആലപ്പുഴ തകഴിയിൽ നിന്നാണ് എംഎൽഎയുടെ മകൻ അടക്കം …

കഞ്ചാവ് കേസിൽ യു പ്രതിഭ എം.എൽ.എയുടെ മകൻ അടക്കമുള്ളവരെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം Read More »

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം പൊതു അവധി

തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടക്കുന്ന ഈ മാസം 19ന് മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്റ്റിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ശമ്പളത്തോട് കൂടിയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് ആക്റ്റിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോടു കൂടിയ അവധിയായി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ …

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം പൊതു അവധി Read More »

കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയെന്ന് ആം ആദ്മി

ന്യൂഡൽഹി: ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി. 2024 തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്നും അണയറയിൽ യഥാർഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും ആം ആദ്മി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മോദിക്ക് ഗുണം ചെയ്യുന്ന കാര്യം മാത്രമേ രാഹുൽ ഗാന്ധി പറയൂ എന്നും പ്രസ്താവനയിലുണ്ട്. ഗാന്ധി കുടുംബത്തെ ജയിൽ പോവുന്നതിൽ നിന്നും മോദി രക്ഷിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് സ്‌കൂളുകൾ, ആശുപത്രികൾ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ഇരുകൂട്ടർക്കും താത്പര്യമില്ല. ഇനി വരുന്ന ബിഹാർ അടക്കമുള്ള നിയമ‌സഭ …

കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയെന്ന് ആം ആദ്മി Read More »

കേരളാ കോൺഗ്രസ് മുരിക്കാശ്ശേരി മണ്ഡലം കൺവൻഷൻ നാലിന്

ചെറുതോണി: കേരളാ കോൺഗ്രസ് മുരിക്കാശ്ശേരി മണ്ഡലം കൺവൻഷൻ നാലിന് സഹകരണ ബാങ്ക് ഹാളിൽ നടക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് ജില്ലാ പ്രസിഡണ്ട് പ്രൊഫ. എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് എം.ഡി സെബാസ്റ്റ്യൻ മ്ലാക്കുഴി അധ്യക്ഷത വഹിക്കും. അപു ജോൺ ജോസഫ്, നോബിൾ ജോസഫ്, അഡ്വ. തോമസ് പെരുമന, ഷൈനി സജി, ജോയി കൊച്ചു കരോട്ട്, വർഗീസ് വെട്ടിയാങ്കൽ, വി.എ ഉലഹന്നൻ, അഡ്വ. എബി തോമസ്, ഡോളി സുനിൽ, പ്രദീപ് ജോർജ്, ബിബിൻ മറ്റത്തിൽ, സണ്ണി …

കേരളാ കോൺഗ്രസ് മുരിക്കാശ്ശേരി മണ്ഡലം കൺവൻഷൻ നാലിന് Read More »

നിലമ്പൂരിൽ അൻവർ സ്വതന്ത്രനായി മത്സരിക്കും

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥി പി.വി അൻവറിൻറെ നാമനിർദേശ പത്രിക തള്ളി. ഇതോടെ അൻവറിന് തൃണമൂൽ സ്ഥാനാർഥിയായി മത്സരിക്കാനാവില്ല. രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ പി.വി. അൻവർ സ്വതന്ത്ര സ്ഥാനാർഥിയായി ജനവധി തേടും. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടിഎംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പിടേണ്ടതുണ്ടായിരുന്നു. ഇത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് പത്രിക തള്ളിയത്.