Timely news thodupuzha

logo

Month: February 2025

ഡൽഹിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ അംബേദ്ക്കറുടെയും ഭഗത് സിങ്ങിൻറേയും ചിത്രങ്ങൾ നീക്കി

ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫിസിൽ നിന്ന് ബി.ആർ അംബേദ്ക്കറുടെയും ഭഗത് സിങ്ങിൻറേയും ചിത്രങ്ങൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബി.ജെ.പിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നാണ് ആരോപണം. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി അതിഷി രേഖ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവ് അതിഷി ആരോപണവുമായി രംഗത്തെത്തിയത്. കെജ്‌രിവാൾ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ രണ്ട് ചിത്രങ്ങളും അവിടെ സ്ഥാപിച്ചിരുന്നത്. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാവിൻറെ നേതൃത്വത്തിൽ പ്രതിഷേധവും നടത്തി. അംബേദ്കറുടെയും …

ഡൽഹിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ അംബേദ്ക്കറുടെയും ഭഗത് സിങ്ങിൻറേയും ചിത്രങ്ങൾ നീക്കി Read More »

ഈ മാസത്തെ റേഷൻ 28നകം കൈപ്പറ്റണം

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെയെ ലഭിക്കൂ എന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മിഷണർ. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്. 28നകം ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി നീട്ടി നൽകില്ലെന്നും വാർത്താകുറിപ്പിൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

സ്വർണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിൽ. ഇന്ന് പവന് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 64,600 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഫെബ്രുവരി 20ന് രേഖപ്പെടുത്തിയ 64,560 എന്ന സർവ്വകാല റെക്കോർഡ് നിലവാരത്തെയാണ് ഇപ്പോൾ പുതിയ റെക്കോർഡ് തിരുത്തിയിരിക്കുന്നത്. ഇതിന് മുൻപ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു റെക്കോർഡ് വില. സ്വർണ വില ഉടൻ തന്നെ 65,000 തൊടുമെന്ന സൂചനകളാണ് …

സ്വർണ വില വർധിച്ചു Read More »

കൽപ്പറ്റയിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് കൊമ്പ് വീണ് യുവാവ് മരിച്ചു

കൽപ്പറ്റ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. മര വ്യാപാരി കൂടിയായ താഴെ അരപ്പറ്റ പേരങ്കിൽ പ്രശാന്തെന്ന് വിളിക്കുന്ന കുട്ടനാണ്(42) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ചായിരുന്നു അപകടം. മുറിച്ച മരം മറ്റൊരു മരത്തിലേക്ക് വീണ് ആ മരത്തിൻറെ കൊമ്പ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് തയ്യാറായി കഴിഞ്ഞു

ചെന്നൈ: എക്സ്പ്രസ് ഹൈവേയും അതിവേഗ റെയിൽ പാതയുമെല്ലാം ചർച്ചകളിൽ നിറയുന്ന കാലത്ത്, അതിനെക്കാളെല്ലാം വേഗത്തിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ തയാർ. ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് ഇതാ റെഡിയായിരിക്കുന്നു. റെയിൽവേ മന്ത്രാലയത്തിൻറെ സഹായത്തോടെ മദ്രാസ് ഐഐടിയാണ് 422 മീറ്റർ ദൈർഘ്യമുള്ള ടെസ്റ്റ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അതിവേഗത്തിൽ ദീർഘദൂര യാത്രകൾ നടത്താൻ സഹായിക്കുന്ന അത്യാധുനിക സങ്കേതമാണ് ഹൈപ്പർലൂപ്പ്. ഒറ്റ മണിക്കൂറിൽ 761 കിലോമീറ്റർ യാത്ര ചെയ്യാനാവും. അതായത്, തിരുവനന്തപുരത്തുനിന്ന് ഏകദേശം 30 മിനിറ്റ് കൊണ്ട് കോഴിക്കോട് …

ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് തയ്യാറായി കഴിഞ്ഞു Read More »

കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സി.പി.എം സമരം

കണ്ണൂർ: റോഡ് തടസപ്പെടുത്തി സിപിഎം സമരം. കേന്ദ്ര അവഗണക്കെതിരേ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരത്തിൻറെ ഭാഗമായി നടുറോഡിൽ കസേരയിടുയും ഗതാഗതം വഴി തിരിച്ചുവിടുകയും ചെയ്തു. ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തതിന് പൊലീസ് കേസെടുത്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു റോഡ് തടസപ്പെടുത്തിയുള്ള സമരം. യാത്രാ മാർഗങ്ങൾ വേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. ഒരിക്കൽ കൂടി ജയിലിൽ പോവാൻ തയാറാണെന്ന് ജയരാജൻ പ്രതികരിച്ചു.

കേരളത്തിൽ മഴ എത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് മഴ പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച 2 ജില്ലകളിലും യെലോ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ …

കേരളത്തിൽ മഴ എത്തുന്നു Read More »

ഉത്തർപ്രദേശിൽ സമൂഹ വിവാഹത്തിന് തട്ടിപ്പുമായി എത്തിയത് 145 വ്യാജ ദമ്പതികൾ

അമ്രോഹ: ഉത്തർപ്രദേശിലെ അമ്രോഹയിൽ സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ പങ്കാളികളാകാൻ എത്തിയവരിൽ ഭൂരിപക്ഷവും തട്ടിപ്പുകാരെന്ന് കണ്ടെത്തി.പൊലീസുകാർ രേഖകൾ പരിശോധിക്കാൻ തുടങ്ങിയതോടെ വിവാഹത്തിന് ഒരുങ്ങിയെത്തിയ 149 ദമ്പതികളാണ് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടത്. ഹസൻപുരിൽ ശ്രീ സുഖ്ദേവി ഇൻറർ കോളെജ് ആണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ സ്കീം പ്രകാരമായിരുന്നു പദ്ധതി. പദ്ധതി പ്രകാരം വധുവിന് 35,000 രൂപയും ഡിന്നർ സെറ്റ്, വസ്ത്രങ്ങൾ, ക്ലോക്ക്, വാനിറ്റി കിറ്റ് എന്നിവയും സമ്മാനമായി ലഭിക്കും. ഞായറാഴ്ചയായിരുന്നു വിവാഹം പ്രഖ്യാപിച്ചിരുന്നത്. ഇതു …

ഉത്തർപ്രദേശിൽ സമൂഹ വിവാഹത്തിന് തട്ടിപ്പുമായി എത്തിയത് 145 വ്യാജ ദമ്പതികൾ Read More »

മൂന്ന് വയസ്സുള്ള പെൺകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ചു: എതിർത്തതോടെ കണ്ണിൽ ഇഷ്ടിക കൊണ്ട് ഇടിച്ച് 16 കാരൻ

ചെന്നൈ: തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ മൂന്നു വയസുകാരിയെ ആക്രമിച്ച് 16 കാരനായ ബന്ധു. പീഢന ശ്രമം തടഞ്ഞതോടെ കുഞ്ഞിന്‍റെ കണ്ണിൽ ഇഷ്ടിക കൊണ്ട് ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. സീർകാലിയിലെ കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. ബഹളം വച്ചതോടെ കുട്ടിയുടെ കണ്ണിൽ ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടി ഗുരുതര പരുക്കോടെ ചികിത്സയിലാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാതിവില സ്കൂബട്ടർ തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കും

കൊച്ചി: പാതിവില തട്ടിപ്പു കേസിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രിതിപട്ടിയിൽ നിന്നും ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. രാമചന്ദ്രൻനായർക്കെതിരേ നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. നടപടിക്രമങ്ങൾ പാലിച്ച് ജസ്റ്റിസ് രാമചന്ദ്രൻ നായരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കുന്നതാണെന്നും ഡിജിപികോടതിയെ അറിയിച്ചു. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിൻറെ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തതെന്ന് ഹർജിക്കാരായ അഭിഭാഷകർ ആരോപിച്ചിരുന്നു. …

പാതിവില സ്കൂബട്ടർ തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കും Read More »

മാർപാപ്പയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി

റോം: ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ. ശ്വസനത്തിൽ വലിയ ബുദ്ധിമുട്ടുകളില്ല, വൃക്കയിലെ പ്രശ്നങ്ങളിലും ആശങ്ക വേണ്ട, എന്നാൽ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ട്. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി. രക്ത പരിശോധനയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 14നാണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആൻറിബയോട്ടിക് ചികിത്സ തുടരുകയാണ്.

തെലങ്കാന ടണൽ ദുരന്ത സ്ഥലത്തെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കും

ഹൈദരബാദ്: നാഗർകുർണൂൽ ടണൽ രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനം. വീണ്ടും മേൽക്കൂര ഇടിഞ്ഞ് ദുരന്തമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് രക്ഷാ പ്രവർത്തനത്തിൻറെ നാലാം ദിവസത്തെ ഈ തീരുമാനം. പാറക്കെട്ടുകൾ ഇടിഞ്ഞ് താഴെ വീണ ഭാഗത്ത് കൂടുതൽ മലയിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തകർന്ന മേൽക്കൂരയുടെ ഭാഗങ്ങളിലൂടെ ഇപ്പോഴും വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നുണ്ട്. ഇത് കാരണം ടണലിനകത്തെ വെള്ളത്തിൻറെയും ചെളിക്കെട്ടിൻറെയും നിരപ്പുയരുന്നു. ഇതുമൂലം ലോക്കോമോട്ടീവ് പ്രവേശനം ഏകദേശം 11.5 കിലോമീറ്ററായി കുറഞ്ഞു. അതായത് …

തെലങ്കാന ടണൽ ദുരന്ത സ്ഥലത്തെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കും Read More »

ആർ സാംബന് ഇംകാ ദേശീയ മാധ്യമ പുരസ്‌കാരം

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ അലൂമ്നി അസോസിയേഷന്റെ ‘ഇംകാ’ ദേശീയ മാധ്യമ പുരസ്‌കാരത്തിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. ഇന്ത്യൻ ലാംഗ്വേജ് റിപ്പോർടർ ഓഫ് ദി ഇയർ പുരസ്‌കാരമാണ് ലഭിച്ചത്. അരലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ന്യൂഡൽഹിയിലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. കഴിഞ്ഞ വർഷം ജനയുഗം പ്രസിദ്ധീകരിച്ച മൂന്നു പരമ്പരകളാണ് പ്രാദേശിക ഭാഷയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള പുരസ്‌കാരത്തിന് സാംബനെ അർഹനാക്കിയത്. …

ആർ സാംബന് ഇംകാ ദേശീയ മാധ്യമ പുരസ്‌കാരം Read More »

ആശ വർക്കർമാർക്ക് സർക്കാരിൻറെ അന്ത്യശാസനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കറുമാർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന് ഉത്തരവ്. നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് ഡയറക്ടറാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. പണിമുടക്കുന്നവർ അടിയന്തരമായി ജോലിയിൽ കയറണമെന്നാണ് അന്ത്യശാസനം. സമരം 15 ദിവസങ്ങൾ പിന്നിട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് സർക്കാർ കടക്കുന്നത്. ആശാ വർക്കറുമാർ ജോലിയിൽ കയറാത്ത പക്ഷം ബദൽ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. തദ്ദേശ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഇതിന് നടപടിയെടുക്കണം. ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവർത്തകരെ പകരം …

ആശ വർക്കർമാർക്ക് സർക്കാരിൻറെ അന്ത്യശാസനം Read More »

വെഞ്ഞാറമൂടിലെ കൂട്ടക്കൊല പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ. പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായത്. എന്നാൽ ഏതുതരം ലഹരിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധന വേണമെന്ന് പൊലീസ് അറിയിച്ചു. ഇതിനായുള്ള പരിശോധനകളും നടത്തും. അതേസമയം, പ്രതിയുടെ അമ്മ ഷെമിയുടെ ആരോഗ്യനിലയിൽ നേരീയ പുരോഗതിയുണ്ടായതായി ആശുപത്രി ആധികൃതർ അറിയിച്ചു. നൽകുന്ന മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നും എന്നാൽ മൊഴി രേഖപ്പെടുത്താനുള്ള ശാരീരിക നിലയായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഇയാളുടെ ചികിത്സ തുടരുകയാണ്.

പൾസർ സുനിക്കെതിരേ പുതിയ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കെതിരേ പുതിയ കേസ്. എറണാകുളം രായമംഗലത്തെ ഹോട്ടലിൽ കയറി അതിക്രമം കാണിച്ചെന്നാണ് കേസ്. നടിയെ ആക്രമിച്ച കേസിൽ കർശന വ്യവസ്ഥകളോടെ ജാമ്യത്തിൽ പുറത്തിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസിൽപ്പെട്ടിരിക്കുന്നത്. ഹോട്ടൽ ജീവനക്കാരെ അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, ഹോട്ടലിൽ അതിക്രമം കാണിച്ചു എന്നിങ്ങനെയാണ് സുനിക്കെതിരായ പരാതികൾ. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. രായമംഗലത്തെ ഹോട്ടലിലെത്തിയ പൾസർ സുനി ഭക്ഷണം ലഭിക്കാൻ വൈകിയതിൽ ക്ഷുഭിതനായി ഹോട്ടൽ ജീവനക്കാരോട് അസഭ്യം പറയുകയും വാക്കുതർക്കത്തിലേർപ്പെടുകയും, ചില്ലു …

പൾസർ സുനിക്കെതിരേ പുതിയ കേസ് Read More »

പാതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ പ്രതികൾ മൂന്നാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതികൾ മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, അഭിഭാഷകയും കോൺഗ്രസ് നേതാവുമായ ലാലി വിൻസൻറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയതെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ അന്വേഷണ കമ്മിഷൻ ആവശ്യപ്പെട്ടാലുടൻ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കോടതി നിർദേശിച്ചു.

പി.സി ജോർജിന്റെ ജാമ്യപേക്ഷ തള്ളി: ജയിലിലേക്ക്

കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പി.സി ജോർജിൻറെ ജാമ്യാപേക്ഷ തള്ളി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ജോർജിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് കോടതി ഉത്തരവിട്ടു. നേരത്തെ വൈകിട്ട് ആറ് വരെ പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനു ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. പിന്നീട് ജയിലിലേക്ക് മാറ്റും. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജോർജിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ, ഹൈക്കോടി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിയോട തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു കോടതി …

പി.സി ജോർജിന്റെ ജാമ്യപേക്ഷ തള്ളി: ജയിലിലേക്ക് Read More »

തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവ ഡോക്ടമാർ ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: മദ്യലഹരിയിൽ യുവ ഡോക്ടമാർ ഓടിച്ച ജീപ്പിടിച്ച് ഒരു മരണം. ഗുരുതരമായി പരുക്കേറ്റ മറ്റൊരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികരായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ആക്കുളം പാലത്തിൽ തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. ഡോക്ടർമാർ ഓടിച്ച അമിത വേഗതയിലെത്തിയ ജീപ്പ് നിയന്ത്രണം വിട്ട്‌ ബൈക്കിലിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടനെ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ …

തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവ ഡോക്ടമാർ ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു Read More »

പാലക്കാട് ഗൃഹനാഥനെ ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു. ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെയാണ് ഞായറാഴ്ച രാത്രി 9 മണിയോടെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇയാളെ സംഘം തമിഴ്നാട് അതിർത്തിയായ നവക്കരയിൽ ഉപേക്ഷിക്കുകയായിരുന്നു. മൂന്നംഗ സംഘമായിരുന്നു നൗഷാദിനെ ആക്രമിക്കുകയും നിർത്തിയിട്ട വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തതത്. നൗഷാദ് ശബ്ദമുണ്ടാക്കിയതോടെ സമീപവാസികൾ എത്തിയെങ്കിലും ഇവർ ഉടൻ കാറിൽ ഇയാളുമായി കടന്നു കളഞ്ഞു. തട്ടിക്കൊണ്ടുപോയവർ മുഖം മൂടിയിട്ടതിനാൽ ആരാണ് സംഘത്തിലുള്ളവർ എന്ന് തിരിച്ചറിയാനായിരുന്നില്ലെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ, വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി …

പാലക്കാട് ഗൃഹനാഥനെ ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു Read More »

പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം തള്ളി അമ്മ

കൊച്ചി: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടയുടെ ആവശ്യം തള്ളി താര സംഘടന അമ്മ. സമര തീരുമാനം അംഗീകരിക്കാനാവില്ല, ചലച്ചിത്ര താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നതും നിർമിക്കുന്നതുമായ വിഷയത്തിൽ ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സംഘടന അറിയിച്ചു. പ്രതിഫല വിഷയത്തിൽ സമവായ ചർച്ചയ്ക്ക് തയാറാണെന്ന് അമ്മ സംഘടന വ്യക്തമാക്കി. മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസിൽ ജോസഫ്, അൻസിബ, ടൊവിനോ തോമസ്, സായ് കുമാർ, വിജയരാഘവൻ തുടങ്ങിയ താരങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ അമ്മയുടെ ഓഫീസിലെത്തിയിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട …

പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം തള്ളി അമ്മ Read More »

മുക്കത്ത് വളർത്തു നായയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി: പുലിയെന്ന് സംശയം

കോഴിക്കോട്: മുക്കം തോട്ടുമുക്കത്ത് പുലിയുടെ സാന്നിധ്യമെന്ന് സംശയം. വളർത്തു നായയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. നായയുടെ ജഡം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിൻറെ വീട്ടിലെ വളർത്തുനായയെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. ചങ്ങലയും തല ഭാഗവും മാത്രമേ ബാക്കിയുള്ളൂ. പ്രദേശത്തു വകുപ്പ് പരിശോധനകൾ നടത്തിയെങ്കിലും പുലിയാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. അതേസമയം തിങ്കളാഴ്ച വൈകിട്ടോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സമീപ പഞ്ചായത്തായ കാരശ്ശേരിയിലെ വിവിധ ഇടങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ …

മുക്കത്ത് വളർത്തു നായയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി: പുലിയെന്ന് സംശയം Read More »

പി.സി ജോർജിനെ വൈകിട്ട് ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി.സി. ജോർജിനെ വൈകിട്ട് ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പി.സി ജോർജ് കോടതിയിലാണ് ഹാജരായത്. ജാമ്യം ലക്ഷമിട്ടായിരുന്നു പി.സി ജോർജിൻറെ നടപടിയെങ്കിലും പൊലീസ് കസ്റ്റഡിയിൽ വിടാനായിരുന്നു കോടതി തീരുമാനം. കോടതി തീരുമാനത്തിന് പിന്നാലെ ഇവിടെ നിന്ന് പി.സി ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. വൈകിട്ട് ആറ് മണിക്ക് വീണ്ടും ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. പൊലീസ് റിപ്പോർട്ട് …

പി.സി ജോർജിനെ വൈകിട്ട് ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു Read More »

കൊടും ചൂടിന് ആശ്വാസമായി മഴ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. അടുത്ത 5 ദിവസങ്ങളിൽ മഴ ലഭിച്ചെക്കുമെന്നാണ് പ്രവചനം. ഇതിൻറെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 3 ജില്ലകളിലാണ് മഴ പ്രവചനം നടത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ …

കൊടും ചൂടിന് ആശ്വാസമായി മഴ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തെലങ്കാന: നാഗർകുർണൂലിൽ ടണൽ തകർന്നുണ്ടായ അപകടത്തിൽ, കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാദൗത്യത്തിൽ നാവികസേനയുടെ മറൈൻ കമാൻഡോകളും രംഗത്തെത്തി. തുരങ്കത്തിൽ‌ കുടുങ്ങിയവരുടെ 150 മീറ്റർ അരികെ രക്ഷാപ്രവർത്തകരെത്തിയെന്നാണ് വിവരം. രക്ഷാപ്രവർത്തകർക്ക് അടുത്തേക്ക് എത്താൻ വഴിയൊരുക്കുന്നതിന്, അവശിഷ്ടങ്ങൾ ഇ-കൺവെയർ ബെൽറ്റ് വഴി പുറത്തേക്ക് മാറ്റുന്ന പ്രക്രിയ ആണ് നടക്കുന്നത്. തകർന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. തുരങ്കം പൂർണമായും അവശിഷ്ടങ്ങൾ മൂടിയ നിലയിലാണ്. ടണലിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പ്രൊജക്ട് എൻജിനീയറും സൈറ്റ് …

തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരം Read More »

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതിയില്ല

വത്തിക്കാൻ സിറ്റി: ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതിയില്ലെന്ന് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു പുറമേ വൃക്കകൾക്കും തകരാറുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. ഓക്സിജൻ നൽകുന്നത് തുടരുകയാണ്. അതിനിടെ ഞായറാഴ്ച ആശുപത്രി മുറിയിലിരുന്ന് മാർപാപ്പ കുർബാനയിൽ പങ്കെടുത്തെന്ന് വത്തിക്കാൻ അറിയിച്ചു. തനിക്കു വേണ്ടി പ്രാർഥിച്ചവർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. പത്ത് ദിവസം മുമ്പാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയുടെ ഫലമായി രക്തത്തിൽ ഗുരുതരമായ അണുബാധയുണ്ടായിരുന്നു. സെപ്‌സിസ് എന്ന ഈ രോഗാവസ്ഥയാണ് മാർപാപ്പ നേരിടുന്ന പ്രധാന …

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതിയില്ല Read More »

അനധികൃത കുടിയേറ്റത്തെ തുടർന്ന് പാനമയിലേക്ക് നാടുകടത്തിയ 12 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു

വാഷിങ്ടൺ ഡിസി: നാടുകടത്തലിൻറെ ഭാഗമായി യുഎസ് വിമാനം പാനമയിൽ എത്തിയച്ച 12 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. പാനമയിൽനിന്ന് ഇസ്താംബുൾ-ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ ഞായറാഴ്ച വൈകിട്ടാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. ഇവരിൽ 4 പേർ പഞ്ചാബിൽ നിന്നും 3 പേർ വീതം ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. സാധാരണ വിമാനത്തിലാണ് ഇവർ മടങ്ങിയെത്തിയത്. മുൻപ് സൈനിക വിമാനങ്ങളിലാണ് നാടുകടത്തൽ നടപ്പാക്കിയിരുന്നത്. പഞ്ചാബ് സ്വദേശികളെ പിന്നീട് അമൃത്സറിലേക്ക് മറ്റൊരു വിമാനത്തിൽ അയച്ചു. ഇതോടെ, യുഎസിലേക്ക് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് 4 വിമാനങ്ങൾ …

അനധികൃത കുടിയേറ്റത്തെ തുടർന്ന് പാനമയിലേക്ക് നാടുകടത്തിയ 12 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു Read More »

ബോംബ് ഭീഷണിയെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം റോമിൽ ഇറക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് വന്ന അമെരിക്കൻ എയർലൈൻ വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് റോമിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച ന്യൂയോർക്കിലെ ജോൺ എഫ് കെന്ന‍ഡി എയർപോർട്ടിൽ നിന്നാണു വിമാനം പുറപ്പെട്ടത്. തുടർന്ന് ബോംബ് ഭീഷണിയെ തുടർന്ന് വിമാനം ഇറ്റാലിയൻ വ്യോമസേനയുടെ അകമ്പടിയോടെ റോമിലെ വിമാനത്താവളത്തിൽ ഇറങ്ങി. ഭീഷണി വിശ്വസനീയമല്ലെങ്കിലും, ഡൽഹി വിമാനത്താവളത്തിൻറെ പ്രോട്ടോക്കോൾ പ്രകാരം വിമാനം മറ്റെവിടെയെങ്കിലും പരിശോധിച്ച ശേഷം ഡൽഹിയിലിറക്കാൻ ആവശ്യപ്പെടുകയായിരുന്നു. റോമിൽ എത്തിയപ്പോൾ – ഇറ്റാലിയൻ വ്യോമസേനയുടെ രണ്ട് യൂറോഫൈറ്ററുകൾ വിമാനം പരിശോധിക്കുകയും സുരക്ഷാ …

ബോംബ് ഭീഷണിയെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം റോമിൽ ഇറക്കി Read More »

കണ്ണൂരിൽ ഭർതൃവീട്ടിൽ യുവതിക്ക് ക്രൂര മർദനം

കണ്ണൂർ: ഉളിക്കലിൽ യുവതിക്ക് ഭർതൃവീട്ടിൽ ക്രൂര മർദനം നേരിട്ടതായി പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരേ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരുക്കേറ്റ യുവതി നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ‌‌യുവതി ജോലിക്കു പോകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടർച്ചയായി മൂന്നുദിവസം മർദിച്ചെന്ന് പരാതിയിൽ പറയുന്നു. കഴുത്തിൽ ബെൽറ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഗാർഹിക പീഡനമടക്കമുള്ള …

കണ്ണൂരിൽ ഭർതൃവീട്ടിൽ യുവതിക്ക് ക്രൂര മർദനം Read More »

സ്വർണ വില വർധിച്ചു

കൊച്ചി: വീണ്ടും കുതിപ്പ് തുടർന്ന് സ്വർണ വിലയിൽ ഇന്ന്(24/02/2025) പവന് 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 64,440 രൂപയായി. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 8055 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഫെബ്രുവരി 20 ന് 280 രൂപ വർധിച്ചതോടെയാണ് 64,560 എന്ന സർവ്വകാല റെക്കോർഡ് നിലവാരത്തിലെത്തിയത്. ഇതിനു തൊട്ടു മുൻപ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു റെക്കോർഡ് വില. സ്വർണവില ഉടൻ തന്നെ 65,000 തൊടുമെന്ന സൂചനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. …

സ്വർണ വില വർധിച്ചു Read More »

പി.സി ജോർജ് കോടതിയിൽ കീഴടങ്ങി

ഈരാട്ടുപേട്ട: മതവിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ പി.സി. ജോർജ് കീഴടങ്ങി. ഈരാറ്റു പേട്ട കോടതിയിലെത്തിയാണ് കീഴടങ്ങൽ. പിസിയെ കസ്റ്റഡിയിലെടുക്കാനായി പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും പി.സി. ജോർജ് വീട്ടിലുണ്ടായിരുന്നില്ല. പിന്നാലെയാണ് കോടതിയിൽ നേരിട്ടെത്തി കീഴടങ്ങിയത്. ശനിയാഴ്ച ഹാജരാവാൻ‌ നോട്ടീസ് നൽ‌കിയിരുന്നെങ്കിലും തിങ്കളാഴ്ച ഹാജരാവാമെന്ന് പിസി പൊലീസിനെ അറിയിക്കുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കൂടി തള്ളിയതോടെയാണ് പിസിയുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയ്ക്കിടെ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മതസ്പർധ വളർത്തൽ, …

പി.സി ജോർജ് കോടതിയിൽ കീഴടങ്ങി Read More »

കായലില്‍ വച്ച് 110 കെ.വി ലൈനില്‍ തട്ടി കെട്ടുകാളയ്ക്ക് തീപിടിച്ചു

കൊല്ലം: കൊച്ചു മരത്തടി ഉത്സവത്തിന് കായലില്‍ കൂടി കൊണ്ടുവന്ന കെട്ടുകാളയ്ക്ക് തീപിടിച്ചു. 110 കെ.വി ലൈനില്‍ തട്ടിയാണ് തീപിടിത്തം. കാവനാട് വട്ടക്കായലില്‍ വച്ചാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. കെട്ടുത്സവത്തിനായി ക്ഷേത്രത്തില്‍ എത്തിച്ച കെട്ടുകാളയെ കായലിലൂടെ ചങ്ങാടത്തില്‍ കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. ക്ഷേത്രത്തിലെ വടക്കേക്കരയുടെ കാളയെ ഓച്ചിറയില്‍ നിന്നാണ് എത്തിച്ചത്. അപകടത്തില്‍ കാളയുടെ ഉടല്‍ ഭാഗം പൂര്‍ണമായും കത്തി നശിച്ചു.

ബിഹാറിൽ കോപ്പിയടിക്കാൻ ഉത്തര കടലാസ് കാണിച്ചു കൊടുക്കാത്ത സഹപാഠിയെ വെടിവെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി

ബിഹാർ: റോഹ്താസ് ജില്ലയിൽ പത്താം ക്ലാസ് പരീക്ഷയിൽ കോപ്പിയടിക്കാൻ ഉത്തര കടലാസ് കാണിച്ചു തരാത്തതിൻറെ പേരിൽ സഹപാഠികൾക്കു നേരെ വെടിയുതിർത്ത് വിദ്യാർത്ഥി. വെടിയേറ്റ് കുമാർ എന്ന വിദ്യാർഥി മരിക്കുകയും സഞ്ജിത് കുമാർ എന്ന മറ്റൊരു വിദ്യാർഥി ചികിത്സയിലുമാണ്. സംഭവത്തിൽ ആക്രമണം നടത്തിയ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് വെടിവയ്പുണ്ടായത്. പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വെടിവയ്പുണ്ടാവുന്നത്. നാടൻ തോക്കുപയോഗിച്ചാണ് അക്രമണം നടത്തിയതെന്നാണ് വിവരം. നേരത്തെ സംസ്കൃതം പരീക്ഷയ്ക്കിടെ ഉത്തര പേപ്പർ കാണിച്ചു നൽകാതിരുന്നതിൻറെ …

ബിഹാറിൽ കോപ്പിയടിക്കാൻ ഉത്തര കടലാസ് കാണിച്ചു കൊടുക്കാത്ത സഹപാഠിയെ വെടിവെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി Read More »

7-ാം ക്ലാസ് വിദ്യാർഥിയെ തൃശൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: കണ്ടശ്ശാംകടവിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ പണ്ടാര വീട്ടിൽ ജിത്തിൻറെ മകൻ അലോക് ആണ് മരിച്ചത്.‌ മാങ്ങാട്ടുകര എയുപി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർഥിയാണ് അലോക്. കിടപ്പുമുറിക്കകത്തെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇരിങ്ങാലക്കുടയിൽ ഷെയർ‌ ട്രേഡിങ്ങിൻറെ പേരിൽ തട്ടിപ്പ്

തൃശൂർ: ഇരിങ്ങാലക്കുടയിൽ നിക്ഷേപ തട്ടിപ്പ്. ഷെയർ‌ ട്രേഡിങ്ങിൻറെ പേരിൽ 150 കോടി രൂപ തട്ടിയതായാണ് പരാതി. ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ സി ബാബുവും രണ്ട് സഹോദരങ്ങളുമാണ് തട്ടിപ്പ് നടത്തിയത്. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തിന് ശേഷം രണ്ട് സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തു. ബില‍്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന …

ഇരിങ്ങാലക്കുടയിൽ ഷെയർ‌ ട്രേഡിങ്ങിൻറെ പേരിൽ തട്ടിപ്പ് Read More »

നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് അപകടം: തെലങ്കാനയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ നിർമ്മാണ പ്രവർത്തികൾക്കിടെ തുരങ്കം തകർന്ന് അപകടം. നിരവധി തൊഴിലാളികൾ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടം നടക്കുമ്പോൾ 50 ഓളം തൊഴിലാളികൾ ടണിലുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതിൽ 43 ഓളം പേരെ രക്ഷപ്പെടുത്തിയതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 7 പേരാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിൻറെ ഒരു ഭാഗത്ത് ചില തൊഴിലാളികൾ ചോർച്ച പരിഹരിക്കാൻ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. നാഗർകുർണൂൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന …

നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് അപകടം: തെലങ്കാനയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു Read More »

തൊടുപുഴ ശാസ്താംപാറയിൽ തീപിടുത്തം

തൊടുപുഴ: ഇടവെട്ടി ശാസ്താംപാറയിൽ എൽ പി സ്കൂളിനും, ക്ഷേത്രത്തിനും സമീപം പുല്ലിനും, അടിക്കാടുകൾക്കും തീ പിടിച്ചു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലിന് ആയിരുന്നു സംഭവം. പ്രവർത്തനം നിർത്തിയ പാറമടയ്ക്ക് സമീപമുള്ള വലിയ പ്രദേശത്തിന്റെ ഒരു ഭാഗത്താണ് തീ ഉണ്ടായത്. ആനകെട്ടിപ്പറമ്പിൽ ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. അടിക്കാടുകൾ ഉണങ്ങിയ അവസ്ഥയിൽ ആയിരുന്നതിനാൽ തീ അതിവേഗം ആളിപ്പടർന്നു. നാട്ടുകാർ ചേർന്ന് തീ അണക്കാൻ നോക്കിയെങ്കിലും സാധിക്കാത്തതിനാൽ തൊടുപുഴ അഗ്നി രക്ഷാ സേനയെ സഹായത്തിനായി വിളിക്കുകയായിരുന്നു. ഉടൻതന്നെ തൊടുപുഴയിൽ നിന്നും അസിസ്റ്റൻ് സ്റ്റേഷൻ …

തൊടുപുഴ ശാസ്താംപാറയിൽ തീപിടുത്തം Read More »

തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെൻ്ററിൻ്റെ വികസനം സാധ്യമാക്കുമെന്ന് കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത്

കരിമണ്ണൂർ: തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെൻ്ററിൻ്റെ വികസനവുമായി ബന്ധപ്പെട്ട് മൂന്നാം വാർഡ് മെമ്പർ ബിബിൻ അഗസ്റ്റിൻ സമർപ്പിച്ച കത്ത് കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് യോഗത്തിൽ ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു. തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെന്റർ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്. ഇപ്പോൾ ഏഴുനിലക്കുത്ത് വരെയാണ് സഞ്ചാരികൾക്ക് പോകാൻ അനുമതി ഉള്ളത്. ഇവിടെ നിന്ന് ആറ് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ചെകുത്താൻകുത്തിൽ എത്താം. മുത്തികുത്ത്, കുടച്ചിയാർകുത്ത്, പളുങ്കൻ അള്ള്, തേൻകുഴികുത്ത്, തുടങ്ങി …

തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെൻ്ററിൻ്റെ വികസനം സാധ്യമാക്കുമെന്ന് കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് Read More »

കട്ടപ്പനയിൽ ഉയരുന്നത് ഹൈടെക്ക് പി.എസ്.സി ജില്ലാ ഓഫീസ് മന്ദിരം

കട്ടപ്പന: നഗരസഭ പരിധിയിൽ അമ്പലക്കവലയിലെ 20 സെൻ്റ് സ്ഥലത്താണ് ഇടുക്കി ജില്ലാ പി എസ് സി ഓഫിസിന് പുതിയ മന്ദിരം നിർമിക്കുന്നത്. താഴത്തെ നില കൂടാതെ മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയം 13842.5 ചതുരശ്ര അടിയിലാണ് നിർമ്മിക്കുക. ഓരോ നിലയും 3336 ചതുരശ്ര അടിയിലാവും. ജില്ലാ ഓഫിസിനോടൊപ്പം ഓൺലൈൻ പരീക്ഷാകേന്ദ്രവും പുതിയ കെട്ടിടത്തിലുണ്ടാവും. ഇരുന്നൂറിലധികം ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുക്കുക. കെട്ടിട നിർമ്മാണത്തിനായി 7.50 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഫ്രണ്ട് …

കട്ടപ്പനയിൽ ഉയരുന്നത് ഹൈടെക്ക് പി.എസ്.സി ജില്ലാ ഓഫീസ് മന്ദിരം Read More »

ജില്ലാ പി.എസ്.സി ഓഫീസിസ്, ഓൺലൈൻ പരീക്ഷാ കേന്ദ്രം എന്നിവയുടെ തറക്കല്ലിടൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

കട്ടപ്പന: ജില്ലാ പി എസ് സി ഓഫീസിൻ്റെയും, ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൻ്റെയും ശിലാസ്ഥാപന കർമ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ദേശീയതലത്തിൽ തന്നെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരള പി എസ് സിയുടെ പ്രവർത്തനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് അനുസൃതമായി സുതാര്യമായി മികച്ച രീതിയിലാണ് സംസ്ഥാന പി എസ് സി പ്രവർത്തിക്കുന്നത്. ആയിരത്തിഅഞ്ഞൂറിലധികം സർക്കാർ തസ്തികളിലേക്ക് നേരിട്ടാണ് പി എസ് സി നിയമനം നടത്തുന്നത്. ഒരു കോടിയിലധികം …

ജില്ലാ പി.എസ്.സി ഓഫീസിസ്, ഓൺലൈൻ പരീക്ഷാ കേന്ദ്രം എന്നിവയുടെ തറക്കല്ലിടൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു Read More »

മൂന്നാറിൽ റീയൂണിയൻ നടത്തി പഴയ വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികൾ

ഇടുക്കി: ദീർഘകാലത്തെ സേവനത്തിന് ശേഷം സർക്കാർ സർവ്വീസിൽ നിന്നും പിരിഞ്ഞ വെറ്ററിനറി ഡോക്ടർമാരുടെ കുടുംബ സംഗമം മൂന്നാറിലെ ലേമോണ്ട് റിസോർട്ടിൽ നടന്നു. മൂന്നാറിൻ്റെ മടിത്തട്ടിൽ മൂന്നു ദിവസം അവർ പാടിയും 40 വർഷം മുമ്പുള്ള വെറ്ററിനറി കോളജ് വിദ്യാർത്ഥി കാലത്തെ ഓർമ്മകൾ അവ വിറക്കിയപ്പോൾ അറുപത് കഴിഞ്ഞവർ ചെറുപ്പത്തിൻ്റെ ചുറുചുറുപ്പിൽ ആർപ്പിട്ടു. പ്രശസ്ത ആന ചികത്സകരും തിരുവതാംകൂറിൻ്റെ ഇപ്പോഴത്തെ വെറ്ററിനറി ഡോക്ടറുമായ ഡോ. ബി അരവിന്ദ്, വനംവകുപ്പിൻ്റെ മുൻ ചീഫ് വെറ്ററിനറി ഓഫീസറായ ഡോ. ഈശ്വരൻ, മൃഗസംരക്ഷണ …

മൂന്നാറിൽ റീയൂണിയൻ നടത്തി പഴയ വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികൾ Read More »

മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തി; സഹോദരങ്ങൾക്ക് ഭാര്യമാർ വൃക്കകൾ മാറി നൽകി.

പാലാ: ഗുരുതര വൃക്കരോഗം ബാധിച്ച സഹോദരന്മാർക്കു ഭാര്യമാർ വൃക്കകൾ പരസ്പരം മാറി നൽകിയ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. നെഫ്രോളജി വിഭാഗം സീനിയർ കൺസൾ‌ട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും റീനൽ ട്രാൻസ്പ്ളാന്റ് സർജനുമായ ഡോ.വിജയ് രാധാകൃഷ്ണൻ ,കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ സി എന്നിവരുടെ നേതൃത്വത്തിലാണ് മധ്യതിരുവതാംകൂറിലെ ആദ്യത്തെ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തിയത്. …

മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തി; സഹോദരങ്ങൾക്ക് ഭാര്യമാർ വൃക്കകൾ മാറി നൽകി. Read More »

കേരള കോൺഗ്രസ് എം സംസ്കാര വേദി മലയാളത്തിൽ ആഗോള തലത്തിൽ ലേഖന മത്സരം നടത്തുന്നു

കൊച്ചി: കേരള കോൺഗ്രസ്(എം) ചെയർമാനും ധനകാര്യ മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ ആറാമത് ചരമ വാർഷിക ആചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംസ്കാര വേദി മലയാളത്തിൽ ആഗോള തലത്തിൽ ലേഖന മത്സരം നടത്തുമെന്ന് യൂറോപ്പ് റീജണിൻ്റെ കൺവീനർ ജെയിംസ് തെക്കേമുറി അറിയിച്ചു. വിജയികൾക്ക് 5000 രൂപ ,3000 രൂപ ,2000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡ് നൽകുന്നതാണ്. കേരളത്തിന്റെ സമ്പദ്ഘടന – വെല്ലുവിളികളും പരിഹാരങ്ങളും എന്നതാണ് വിഷയം. യൂറോപ്പ് മേഖലയിൽ ഉള്ളവർ ലേഖനം നൽകേണ്ട അവസാന തീയതി …

കേരള കോൺഗ്രസ് എം സംസ്കാര വേദി മലയാളത്തിൽ ആഗോള തലത്തിൽ ലേഖന മത്സരം നടത്തുന്നു Read More »

വളാഞ്ചേരിയിൽ ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വയോധിക ദമ്പതിമാരുടെ വീട്ടിലെത്തി സ്വർണം കവർന്ന പ്രതി പിടിയിൽ

വളാഞ്ചേരി: യാത്രയ്ക്കിടെ ട്രെയിനിൽ വയോധിക ദമ്പതിമാരുമായി അടുപ്പം സ്ഥാപിച്ച് പിറ്റേ ദിവസം അവരുടെ വീട്ടിലെത്തി സ്വർണം കവർന്ന പ്രതി അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി തിണ്ടിക്കൽ ബാദുഷയാണ്(33) അറസ്റ്റിലായത്. കഴിഞ്ഞ 12-ാം തിയതിയായിരുന്നു ബാദുഷ വളാഞ്ചേരി കോട്ടയം പെട്രോൾ പമ്പിന് സമീപത്തുള്ള കോഞ്ചത്ത് ചന്ദ്രൻറെ വീട്ടിലെത്തി ഭാര‍്യ ചന്ദ്രമതിയുടെ ആഭരണങ്ങളുമായി കടന്നു കളഞ്ഞത്. കൊട്ടാരക്കരയിൽ ഡോക്റ്ററെ കണ്ട് മടങ്ങവെ ട്രെയിനിൽ ഇരിക്കാൻ സീറ്റ് നൽകിയതിലൂടെയാണ് ഇയാൾ ദമ്പതിമാരുമായി സൗഹൃദം സ്ഥാപിച്ചത്. മുട്ടുവേദനയ്ക്ക് മരുന്ന് വാങ്ങാൻ പോയതാണെന്നു പറഞ്ഞപ്പോൾ താൻ …

വളാഞ്ചേരിയിൽ ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വയോധിക ദമ്പതിമാരുടെ വീട്ടിലെത്തി സ്വർണം കവർന്ന പ്രതി പിടിയിൽ Read More »

ഇടുക്കിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒളിംപ്യൻ ബീന മോളുടെ സഹോദരിയടക്കം 3 പേർ മരിച്ചു

ഇടുക്കി: പന്നിയാർക്കുട്ടിയിൽ നിയന്ത്രണ വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. ഇതോടെ, ദമ്പതികൾ ഉൾപ്പടെ 3 പേർക്ക് ദാരുണാന്ത്യം. ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ എബ്രഹാമാണ്(50) ശനിയാഴ്ച പുലർച്ചെ മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30നുണ്ടായ അപകടത്തിൽ പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒളിമ്പ്യൻ കെ.എം ബീന മോളുടെ …

ഇടുക്കിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒളിംപ്യൻ ബീന മോളുടെ സഹോദരിയടക്കം 3 പേർ മരിച്ചു Read More »

ചെങ്ങന്നൂരിൽ പെട്രോൾ അടിച്ച ശേഷം ബാക്കി തുക നൽകാൻ വൈകിയ പമ്പ് ജീവനക്കാരന് മർദനം; രണ്ട് പേരെ അറസ്റ്റ് ചെയ്തു

ചെങ്ങന്നൂർ: പെട്രോൾ അടിച്ച ശേഷം ബാക്കി തുക നൽകാൻ താമസിച്ചതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ മാലംപുഴത്തുഴത്തിൽ വീട്ടിൽ അജു അജയൻ (19), ബിജു ഭവനത്തിൽ ബിനു (19) എന്നിവരാണ് അറസ്റ്റിലായത്. പമ്പ് ജീവനക്കാരൻ കാരക്കാട് പുത്തൻവീട്ടിൽ മണിക്കാണ് (67) മർദനമേറ്റത്. ഇക്കഴിഞ്ഞ 19ന് രാത്രി നനന്ദാവനം ജംഗ്ഷന് സമീപത്തുള്ള പമ്പിലായിരുന്നു സംഭവം. പെട്രോൾ പമ്പിലെത്തിയ പ്രതികൾ 500 രൂപ കൊടുത്ത ശേഷം 50 രൂപയ്ക്ക് …

ചെങ്ങന്നൂരിൽ പെട്രോൾ അടിച്ച ശേഷം ബാക്കി തുക നൽകാൻ വൈകിയ പമ്പ് ജീവനക്കാരന് മർദനം; രണ്ട് പേരെ അറസ്റ്റ് ചെയ്തു Read More »

പീഡന ശ്രമം തടഞ്ഞു, മുംബൈയിൽ യുവതിയെ കൊലപ്പെടുത്താൻ തുനിഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു

മുംബൈ: പീഡന ശ്രമം തടഞ്ഞ യുവതിയെ കൊലപ്പെടുത്താൻറ ശ്രമിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് 7 വർഷം തടവ്. 2017 ഏപ്രിൽ 20 ന്, നടന്ന സംഭവത്തിൽ 8 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. ഇപ്പോൾ 33 വയസുള്ള രാജ സാബു സെക്യൂരിറ്റി ജീവനക്കാരനെയാണ് കോടതി ശിക്ഷിച്ചത്. 2017ൽ അന്ധേരിയിലെ വനിതാ റെസിഡൻസ് സൊസൈറ്റിയുടെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അന്ന് 26 വയസുണ്ടായിരുന്ന പ്രതി രാജ സാബു. മദ്യലഹരിയിലായിരുന്ന ഇ‍യാൾ, അമ്മയും യുവതിയും മാത്രമുള്ള സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ …

പീഡന ശ്രമം തടഞ്ഞു, മുംബൈയിൽ യുവതിയെ കൊലപ്പെടുത്താൻ തുനിഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു Read More »

തൃണമൂൽ കോൺഗ്രസ് നേതാക്കൾ പി.വി അൻവറിനൊപ്പം പാണക്കാടെത്തി

തിരൂർ: പി.വി അൻവറിനൊപ്പം പാണക്കാടെത്തി തൃണമൂൽ കോൺഗ്രസ് നേതാക്കൾ. ദേശീയ നേതാക്കളായ എംപി മഹുവ മൊയിത്ര, ഡെറിക് ഒബ്രിയാൻ എന്നിവരാണ് പാണക്കാട്ടെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ‍്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 27ന് യുഡിഎഫ് യോഗം നടക്കുന്ന സാഹചര‍്യത്തിൽ അൻവറിൻറെയും തൃണമൂലിൻറെയും മുന്നണി പ്രവേശനം ചർച്ച ആയെന്നാണ് വിവരം. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതിന് പിന്നാലെ നിലമ്പൂർ നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര‍്യം കൂടി മുന്നിലുണ്ട്. എംഎൽഎ സ്ഥാനം രാജി …

തൃണമൂൽ കോൺഗ്രസ് നേതാക്കൾ പി.വി അൻവറിനൊപ്പം പാണക്കാടെത്തി Read More »