Timely news thodupuzha

logo

Kerala news

തൃശൂർ പൂരം; വെടിക്കെട്ട് അനുമതിയിൽ നിയമോപദേശം തേടാൻ ഒരുങ്ങി ജില്ലാ ഭരണകൂടം

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് അനുമതിയിൽ നിയമോപദേശം തേടാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയ സാഹചാര്യത്തിലാണ് തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാൻ സാധിക്കുമോ എന്നാണ് ജില്ലാ ഭരണകൂടം നിയമോപദേശം തേടുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിച്ച സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിൻ കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാങ്മൂലം നൽകിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങൾക്ക് അനുമതി ലഭിച്ചത്. നിയമോപദേശം ലഭിക്കുന്ന രീതിയിൽ …

തൃശൂർ പൂരം; വെടിക്കെട്ട് അനുമതിയിൽ നിയമോപദേശം തേടാൻ ഒരുങ്ങി ജില്ലാ ഭരണകൂടം Read More »

എയിംസിനുളള മാനദണ്ഡം നോക്കിയാൽ കേരളത്തിന് അർഹതയില്ലെന്ന് ആരും പറയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എയിംസിനായി കേരളം ഓരോ വർഷവും കേന്ദ്രത്തിനോട് ചോദിക്കുകയാണെന്നും എന്നാൽ ഒന്നു പോലും കേരളത്തിനായി അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. എയിംസിനുളള മാനദണ്ഡം നോക്കിയാൽ കേരളത്തിന് അർഹതയില്ലെന്ന് ആരും പറയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കാത്തിരിക്കാം എന്നല്ലാതെ എന്ത് ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെട്ടയം ശാരദാ നഴ്സിങ് കോളെജ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് സ്വജീവൻ പോലും പണയം വച്ച് പ്രവർത്തിച്ചവരാണ് നഴ്സുമാർ. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതീകമാണ് ഓരോ …

എയിംസിനുളള മാനദണ്ഡം നോക്കിയാൽ കേരളത്തിന് അർഹതയില്ലെന്ന് ആരും പറയില്ലെന്ന് മുഖ്യമന്ത്രി Read More »

സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാരുടെ മുടി മുറിച്ച് പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ 50-ാം നാൾ തികയുന്ന സമരത്തിൽ മുടി മുറിച്ച് പ്രതിഷേധം കടുപ്പിച്ച് ആശാ വർക്കർമാർ. മുടി പൂർണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് ആശമാർ സമരം കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി. സമരം 50 ദിവസം പിന്നിട്ടിട്ടും അവഗണിക്കുന്ന അധികാരികളുടെ മുഖത്തേക്ക് മുടി മുറിച്ചെറിയുകയെന്ന കടുത്ത പ്രതിഷേധത്തിലേക്ക് എത്തിയത് അത്ര മടുത്തിട്ടാണെന്നും രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം മുന്നോട്ട് പോകുന്നതെന്നും …

സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാരുടെ മുടി മുറിച്ച് പ്രതിഷേധം Read More »

മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു

മലപ്പുറം: കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ (76) മകൻ ഫാരിസ് അൻവർ (30) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. കോട്ടയ്ക്കൽ മാറാക്കര പഞ്ചായത്തിലെ ആമ്പപ്പാറയിലാണ് സംഭവം. ബൈക്കിൻറെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തുളള വീടിൻറെ മതിൽ ഇടിച്ച് തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി ഇരുവരെയും പുറത്തെടുക്കുയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാ വർക്കർമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല. കേന്ദ്ര തൊഴിൽ നിയമപ്രകാരം ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാർക്ക് തൊഴിലാളി എന്ന പദവി നൽകണമെന്നും അതിന് അനുസരിച്ചുള്ള …

സെക്രട്ടേറിയറ്റിന് മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്ന് വി ശിവൻകുട്ടി Read More »

എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്

തൃശൂർ: എമ്പുരാൻ വിവാദത്തിൽ രൂക്ഷമായി പ്രതികരിച്ച് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകർത്തു, ഇപ്പോൾ‌ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങൾ തുടരുന്നു എന്നാണ് പോസ്റ്റ്. വൻ‌ ബജറ്റിൽ പൂർത്തിയാക്കിയ എമ്പുരാൻ റിലീസ് ദിനത്തിൽ തന്നെ വിവാദത്തിലായിരുന്നു. ഒരു വിഭാഗം കാണികളുടെ മനസിനെ വേദനിപ്പിച്ചതിൽ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച മുതൽ എഡിറ്റ് ചെയ്ത സിനിമയായിരിക്കും …

എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ് Read More »

ആശ വർക്കർമാരുടെ സമരം 50ആം നാൾ പിന്നിട്ടു: മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ആശാ വർക്കർമാർ സമരം കടുപ്പിക്കാനൊരുങ്ങുന്നു. സെക്രട്ടേറയറ്റിന് മുന്നിലെ രാപ്പകൽ സമരം 50-ാം ദിനത്തിലേക്ക് കടക്കുന്ന തിങ്കളാഴ്ച (Mar 31) മുടി ​മുറിച്ച് സമരം ചെയ്യാനാണ് ആശമാരുടെ തീരുമാനം. സർക്കാരിൻറെ നിലപാടിൽ പ്രതിഷേധിച്ച് രാപ്പകൽ സമരത്തിനൊപ്പം എസ്.എസ് അനിതകുമാരി, ബീന പീറ്റർ, എസ്.ബി. രാജി എന്നിവർ നടത്തുന്ന അ​നി​ശ്ചി​ത​കാ​ല നിരാഹാരം 11 ദിവസത്തിലേക്കും കടന്നു. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നടക്കുന്ന മുടിമുറിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ രാവിലെ 11ന് ആശാ പ്രവർത്തകർ മുടി​ …

ആശ വർക്കർമാരുടെ സമരം 50ആം നാൾ പിന്നിട്ടു: മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് Read More »

വയനാട്ടിൽ ആടുകളുടെ ജഡം വനത്തിൽ തള്ളാൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

മാനന്തവാടി: ചത്ത ആടുകളുടെ ജഡം വനത്തിൽ തള്ളാൻശ്രമിച്ച രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. കൽറ സദ്ദാം(28), നാദു(52), തളിയ മുഷ്താഖ്(51), മൊഹല്ല ഇർഫാൻ(34) എന്നിവരെയാണ് ബേഗൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ. സന്തോഷ് കുമാർ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാട്ടിക്കുളം ബേഗൂർ ഇരുമ്പുപാലത്തിനു സമീപത്തുള്ള ചേമ്പുംകൊല്ലി വനത്തിൽ ആടുകളുടെ ജഡം തള്ളാനായിരുന്നു സംഘത്തിൻറെ ശ്രമം. പുറകെ എത്തിയ വാഹനത്തിലുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തിയപ്പോഴേക്കും ഇവർ വാഹനവുമായി കടന്നുകളഞ്ഞിരുന്നു. അന്വേഷണം തുടർന്ന ഇവരെ ഒടുവിൽ തോൽപ്പെട്ടി …

വയനാട്ടിൽ ആടുകളുടെ ജഡം വനത്തിൽ തള്ളാൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ Read More »

എമ്പുരാൻ വിവാദം; മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ രംഗത്ത്

കൊച്ചി: എമ്പുരാൻ വിവാദത്തിൽ മേജർ രവിക്കെതിരെ പ്രതികരണവുമായി നടിയും പൃഥ്വിരാജിൻറെ അമ്മയുമായ മല്ലിക സുകുമാരൻ രംഗത്ത്. ഇതൊരു അമ്മയുടെ പ്രതികരണമാണെന്ന് വ്യക്തമാക്കി ഫെയ്സ് ബുക്ക് കുറിപ്പിലൂടെയായിരുന്നു മല്ലികയുടെ പ്രതികരണം. പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ലെന്നും മോഹൻലാലിനെ പൃഥ്വിരാജ് ചതിച്ചു എന്നത് വ്യാജ പ്രചരണമാണെന്നും മല്ലിക കുറിച്ചു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി വിമർശിക്കുകയാണ്. അതിൽ ഒരാളെ മാത്രം ബലിയാടാക്കുന്നത് ശരിയല്ല. സിനിമയിൽ പ്രശ്നങ്ങളുണ്ടെങ്കിലതിൽ എല്ലാവരും ഉത്തരവാദികളാണെന്നും മല്ലിക പ്രതികരിച്ചു. മോഹൻലാൽ പ്രിവ്യു കണ്ടിട്ടില്ലെന്നത് കള്ളമാണ്. മോഹൻലാലിനറിയാത്തതായി സിനിമയിൽ യാതൊന്നുമില്ല. ഗൂഢാലോചനയ്ക്ക് പിന്നിൽ‌ …

എമ്പുരാൻ വിവാദം; മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ രംഗത്ത് Read More »

എമ്പുരാൻ റീ-എഡിറ്റ് ചെയ്ത പതിപ്പിൻ്റെ പ്രദർശനം ഇന്ന് വൈകിട്ടോടെ

തിരുവനന്തപുരം: വിവാദ ഭാഗങ്ങൾ കടുത്തതിനു പിന്നാലെ റീ-എഡിറ്റ് ചെയ്ത എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് തിയറ്ററുകളിലെത്തും. ഇന്ന് വൈകിട്ടോടെയായിരിക്കു ചിത്രത്തിൻ്റെ പ്രദർശനം. റീ-എഡിറ്റ് ചെയ്ത പതിപ്പ് ഉടൻ തിയറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെൻർ ബോർഡിൻറെ നിർദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം 3 മിനിറ്റ് വെട്ടിമാറ്റി. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലൻറെ പേരും മാറ്റിയേക്കുമെന്നും സൂചനയുണ്ട്. സിനിമയിലെ വിവാദങ്ങളിൽ പ്രതികരിച്ച് മോഹൻലാ‍ൽ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് ഉൽപ്പടെയുള്ള താരങ്ങൾ മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും …

എമ്പുരാൻ റീ-എഡിറ്റ് ചെയ്ത പതിപ്പിൻ്റെ പ്രദർശനം ഇന്ന് വൈകിട്ടോടെ Read More »

സംസ്ഥാനത്ത് ചൂട് വർധിക്കും; 12 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിൻറെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇതോടൊപ്പം, തിങ്കളാഴ്ച (Mar 31) താപനില പാലക്കാട് ജില്ലയിൽ 39°C വരെയും തൃശൂർ ജില്ലയിൽ 38°C വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും …

സംസ്ഥാനത്ത് ചൂട് വർധിക്കും; 12 ജില്ലകൾക്ക് മുന്നറിയിപ്പ് Read More »

സ്വർണ വില വീണ്ടും ഉയർന്നു

കൊച്ചി: റെക്കോഡുകൾ തിരുത്തി ഉയർന്നുകൊണ്ടേയിരിക്കുന്ന സ്വർണവില പുതിയ ഉയരം കുറിച്ചു. തിങ്കളാഴ്ച(31/03/2025) പവന് ഒറ്റയടിക്ക് 520 രൂപ വർധിച്ചതോടെ സ്വർണവില ആദ്യമായി 67,000വും കടന്ന് 67,400 രൂപയിലെത്തി. അനുപാതികമായി ഗ്രാമിന് 65 രൂപയാണ് വർധിച്ചത്. 8425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. മാർച്ച് മാസത്തിൻറെ തുടക്കത്തിൽ 63,520 രൂപയായിരുന്ന സ്വർണവിലയിൽ ഒരു മാസത്തിനിടെ ഏകദേശം 4000 രൂപയോളമാണ് വർധവുണ്ടായത്. മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 66,000 തൊട്ടത്. പിന്നീട് മാർച്ച് 26 ന് ചരിത്രത്തിൽ …

സ്വർണ വില വീണ്ടും ഉയർന്നു Read More »

തിരുവനന്തപുരത്ത് പൊലീസ് സബ് ഇൻസ്പെക്റ്ററെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പെലീസ് സബ് ഇൻസ്പെക്‌റ്ററെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എ.ആർ ക‍്യാംപിൽ സബ് ഇൻസ്പെക്റ്ററായ റാഫിയെയാണ്(56) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റാഫി ചിറയൻകീഴ് അഴൂരിലുള്ള കുടുംബ വീട്ടിലെത്തിയിരുന്നു. ശനിയാഴ്ച രാവിലെയോടെ അയൽവാസികളാണ് സംഭവം ആദ‍്യം അറിഞ്ഞത്. മരണ കാരണം വ‍്യക്തമല്ല. ശനിയാഴ്ചയോടെ വിരമിക്കാനിരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മുമ്പ് ഇദ്ദേഹം ആത്മഹത‍്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരത്ത് പരിപാടിക്കിടെ വെളിച്ചം കുറഞ്ഞതിന് സംഘാടകരെ വിമർശിച്ച് മുഖ‍്യമന്ത്രി

തിരുവനന്തപുരം: പരിപാടിക്കിടെ വെളിച്ചം കുറഞ്ഞതിന് സംഘാടകരെ വിമർശിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ. തിരപവനന്തപുരം ടാഗോർ ഹാളിൽ വച്ചു നടന്ന ജിടെക് – സ്കിൽ ഫെസ്റ്റിവലിൻറെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സംഭവം. പരിപാടിക്കെത്തിയവരെ കാണാൻ സാധിക്കുന്ന തരത്തിലുള്ള വെളിച്ചം വേണമെന്നും കലാപരിപാടികൾക്കാണ് സാധാരണ മങ്ങിയ വെളിച്ചം ഏർപ്പെടുത്താറുള്ളതെന്നും ഹാളിൽ അൽപ്പം ചൂട് കൂടുമെന്ന് മാത്രം ഉള്ളുവെന്നും മുഖ‍്യമന്ത്രി പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പ് വേദിയിൽ മൈക്ക് തകരാറിലായതിനെ തുടർന്ന് മുഖ‍്യമന്ത്രി പ്രകോപിതനായിരുന്നു. പിന്നീട് മൈക്ക് തകരാറിനെ പറ്റി അന്വേഷണവും നടന്നിരുന്നു.

എമ്പുരാന് സെൻസർ ബോർഡ് നിർദേശിച്ചത് രണ്ട് കട്ടുകൾ മാത്രം

തിരുവനന്തപുരം: പ‍്യഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാന് സെൻസർ ബോർഡ് നിർദേശിച്ചത് ആകെ രണ്ടു കട്ടുകൾ മാത്രമെന്ന് റിപ്പോർട്ട്. സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ‍്യങ്ങളുടെ ദൈർഘ‍്യം ആറ് സെക്കൻഡായി കുറക്കുകയും ദേശീയപതാകയെ പറ്റി പരാമർശിക്കുന്ന നാലുഭാഗങ്ങൾ വെട്ടിമാറ്റുകയും ചെയ്തതായാണ് വിവരം. പിന്നീട് നാലു സെക്കൻഡ് കൂട്ടിച്ചേർക്കുകയും ചെയ്തു. ചിത്രത്തിൻറെ സെൻസറിങ്ങിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വലിയ തോതിലുള്ള വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സെൻസർ വിവരങ്ങൾ പുറത്തു വന്നത്. എമ്പുരാനെതിരേ അനുകൂലിച്ചും പ്രതികൂലിച്ചും ബിജെപി …

എമ്പുരാന് സെൻസർ ബോർഡ് നിർദേശിച്ചത് രണ്ട് കട്ടുകൾ മാത്രം Read More »

എമ്പുരാൻ എല്ലാവരും കാണണമെന്ന് കേന്ദ്ര മന്ത്രി

കോഴിക്കോട്: പ‍്യഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ എമ്പുരാൻ എല്ലാവരും കാണണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോർജ് കുര‍്യൻ. എം.ടി. രമേശ് പറഞ്ഞതാണ് ബിജെപിയുടെ നിലപാടെന്ന് മന്ത്രി പറഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ മോഹൻലാൽ വില്ലനായി ആണ് എത്തിയത്. നെഗറ്റീവിൽ നിന്നായിരുന്നു തുടക്കം. അതിനുശേഷമാണ് നിലവിൽ കാണുന്ന ഉയരത്തിൽ എത്തിയത്. ഈ നെഗറ്റീവ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഉയരത്തിൽ എത്തിക്കും. ബിജെപി ഒരു സൂപ്പർതാരത്തെ പോലെ ഉദിക്കും. ചിത്രം കാണുന്നവർ …

എമ്പുരാൻ എല്ലാവരും കാണണമെന്ന് കേന്ദ്ര മന്ത്രി Read More »

ചാലക്കുടിയുടെ സമീപ പ്രദേശങ്ങളിൽ പുലിയെ വീണ്ടും കണ്ടു

തൃശൂർ: ചാലക്കുടിയുടെ സമീപ പ്രദേശങ്ങളിൽ പുലിയെ വീണ്ടും കണ്ടതായി റിപ്പോർട്ടുകൾ. ടൗണിനോട് ചേർന്ന് പുലിയുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചയോടെ ചാലക്കുടിക്കു സമീപം അന്നനാട് സ്വദേശിയുടെ വീട്ടിലെ നായയെ പുലി ആക്രമിച്ചതായി വീട്ടുകാർ പറയുന്നു. നായയുടെ കുരകേട്ട് പുറത്തെത്തിയ വീട്ടുകാർ പുലി നായയെ ആക്രമിക്കാൻ ശ്രമിക്കുന്നതായി കണ്ടു. നായയെ ചങ്ങല കൊണ്ട് കെട്ടിയിട്ടിരുന്നതിനാൽ പുലിക്ക് നായയെ കൊണ്ടുപെോകാൻ സാധിച്ചില്ല. വീട്ടുകാർ ബഹളം വച്ച് ലൈറ്റുകൾ ഇട്ടതോടെ പുലി ഓടി …

ചാലക്കുടിയുടെ സമീപ പ്രദേശങ്ങളിൽ പുലിയെ വീണ്ടും കണ്ടു Read More »

യുവി എൻഡെക്‌സ്; ഇടുക്കി അതീവ ജാഗ്രതാ പട്ടികയിൽ

ഇടുക്കി: അൾട്രാ വയലറ്റ് ഇൻഡെക്‌സിൽ അതീവ ജാഗ്രതാ പട്ടികയിലുള്ള ജില്ലകളിൽ ഇടുക്കിയും. വെള്ളിയാഴ്ചത്തെ സൂചിക പട്ടികയനുസരിച്ച് ഇടുക്കിയിലെ യുവി ഇൻഡെക്സ് 8 ആണ്. ആറു മുതൽ ഏഴു വരെ മഞ്ഞ അലർട്ടും എട്ടു മുതൽ പത്ത് വരെ അതീവ ജാഗ്രതയുള്ള ഓറഞ്ച് അലർട്ടുമാണ്. യുവി ഇൻഡെക്‌സ് 11 ന് മുകളിലെത്തുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഈ സാഹചര്യത്തിൽ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണം. യുവി ഇൻഡെക്‌സിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ് …

യുവി എൻഡെക്‌സ്; ഇടുക്കി അതീവ ജാഗ്രതാ പട്ടികയിൽ Read More »

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല: ഹർജികൾ തള്ളി

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടൻ, ഗിരീഷ് ബാബു എന്നിവർ നൽകിയ ഹർജികളാണ് തള്ളിയത്. ഇടപാടിൽ സിഎംആർഎൽ ഇല്ലാത്ത സേവനത്തിൻറെ പേരിൽ വീണയുടെ കമ്പനിയായ എക്ലാലോജിക്കിന് പ്രതിഫലം നൽകിയെന്ന് ആദായനികുതി സെറ്റിൽമെൻറ് ബോർഡ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ദുരുപയോഗം ചെയ്ത് മാസപ്പടി വാങ്ങിയെന്നാണ് ആരോപണം. അതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. അന്വേഷണം …

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല: ഹർജികൾ തള്ളി Read More »

5 വർഷം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനെ തുടർന്ന് ജീവനൊടുക്കിയ അധ്യാപികയ്ക്ക് മരണശേഷം താൽക്കാലിക നിയമനം

കോഴിക്കോട്: നിയമനം സ്ഥിരപ്പെടാഞ്ഞതിനാൽ 5 വർഷത്തോളം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനെ തുടർന്ന് ജീവനൊടുക്കിയ അധ്യാപിക അലീന ബെന്നിക്ക് മരണശേഷം നീതി. അലീന മരിച്ച് 24-ാം ദിവസം താൽക്കാലിക നിയമനം നൽകി വിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവിറങ്ങി. ഫെബ്രുവരി 19 നാണ് 5 വർഷത്തോളം നിയമനവും ശമ്പളവും ലഭിക്കാത്ത നിരാശയിൽ അലീന ബെന്നി ആത്മഹത്യ ചെയ്യുന്നത്. മാർച്ച് 15 നാണ് അലീന ബെന്നിക്ക് എൽപിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് അംഗീകാരം നൽകിയത്. ഭിന്നശേഷി …

5 വർഷം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനെ തുടർന്ന് ജീവനൊടുക്കിയ അധ്യാപികയ്ക്ക് മരണശേഷം താൽക്കാലിക നിയമനം Read More »

കൊടികൾ അഴിച്ചതിന് ശുചീകരണ തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സി.ഐ.ടി.യു നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: കൊടികൾ അഴിച്ചതിന് പത്തനംതിട്ട നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം കുമ്പഴ ലോക്കൽ കമ്മിറ്റി അംഗം സക്കീർ അലങ്കാരത്തിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൻറെ തറക്കല്ലിടലിൻറെ ഭാഗമായി ടൗൺ സ്ക്വയറിൽ കൊടികൾ കെട്ടിയിരുന്നു. എന്നാൽ ടൗൺ സ്ക്വയറിലെ പരിപാടികളിൽ കൊടി തോരണങ്ങൾ വേണ്ടെന്ന് നഗരസഭ കൗൺസിൽ അടക്കം തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ചായിരുന്നു സിഐടിയു പ്രവർത്തകർ കൊടികൾ കെട്ടിയിരുന്നത്. നഗരസഭാ സെക്രട്ടറിയുടെ …

കൊടികൾ അഴിച്ചതിന് ശുചീകരണ തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സി.ഐ.ടി.യു നേതാവ് അറസ്റ്റിൽ Read More »

തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപെട്ട് വിദ്യാർഥി മരിച്ചു; മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: അടിമലത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 2 വിദ്യാർഥികളിൾ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്. വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ജീവൻറെ സുഹൃത്ത് പാറ്റൂർ സ്വദേശി പാർഥസാരഥിയെ ആണ് കാണാതായത്. തീരദേശ പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് ജീവനെ രക്ഷപ്പെടിത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ഇരുവരും കുളിക്കാൻ ഇറങ്ങിയപ്പോൾ ശക്തമായ തിരമാലയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴിക്കിൽപ്പെടുകയായികുന്നു. ഇരുവരും കാഞ്ഞിരംകുളം കോളെജിലെ ഒന്നാം വർഷ പിജി വിദ്യാർഥികളാണ് ഇവർ.

വൈക്കം മോട്ടോർ വാഹന ഓഫിസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

കോട്ടയം: വൈക്കം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറിൻറെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാത്തതിനാലാണ് നടപടി. വ്യാഴാഴ്ച രാവിലെയോടെയാണ് വൈക്കം കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി ഇല്ലാത്തതു മൂലം ഓഫിസിൻറെ പ്രവർത്തനം നിലച്ചു. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇരുട്ടിലായി. എന്നാൽ, ബില്ലടച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നത്.

സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

പാലക്കാട്: വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാഥികളുടെ മിനിമം കൺസെഷൻ ചാർജ് 1 രൂപയിൽ നിന്നും 5 രൂപയായി ഉയർത്തണമെന്നാണ് ബസുടമകൾ ആവശ്യം. പുതിയ അധ്യയന വർഷത്തിൽ പുതുക്കിയ നിരക്ക് നിലവിൽ വരണമെന്നും, അല്ലാത്തപക്ഷം ബസ് സർവീസ് നിർത്തിവയ്ക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കൊവിഡിനു ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തിൽ വൻ തോതിൽ കുറവുണ്ടായി. കൂടാതെ, സ്വകാര്യ ബസുകളിൽ കയറുന്നതിൽ ബഹുഭൂരിപക്ഷവും …

സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് Read More »

പറവൂരിൽ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം പുഴയില്‍ മുങ്ങി മരിച്ചു

പറവൂര്‍: ഇളന്തിക്കര- കോഴിത്തുരുത്ത് മണല്‍ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പറവൂര്‍ മൂകാംബി റോഡ് തെക്കിനേടത്ത്(സ്മരണിക) മനീക്ക് പൗലോസിന്‍റെയും ടീനയുടെയും മകന്‍ മാനവ് (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ മറ്റ് ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. ആദ്യം ഒരാള്‍ പുഴയിലിറങ്ങിയെങ്കിലും നീന്താന്‍ സാധിക്കാത്തതിനാല്‍ തിരിച്ചു കയറി. ഇതോടെ മാനവ് പുഴയിലേക്ക് നീന്താനിറങ്ങി. മാനവ് മുങ്ങിപ്പോകുന്നതു കണ്ട് ഒരു സുഹൃത്ത് കയറിപ്പിടിച്ചു. അതോടെ രണ്ട് പേരും മുങ്ങി. ഉടനെ വേറൊരു …

പറവൂരിൽ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം പുഴയില്‍ മുങ്ങി മരിച്ചു Read More »

മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്‌.ഐ.വി

മലപ്പുറം: വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഒരേ സംഘത്തിലുള്ള 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മലപ്പുറം ഡിഎംഒയും ഇക്കാര്യം സ്ഥിരീകരിച്ചു. ജനുവരിയിൽ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് സംഘത്തിലുള്ള ഒരാൾക്ക് ആദ്യം എച്ച്‌ഐവി സ്ഥിരീകരിച്ചത്. പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിപ്പെടുന്നത്. പിന്നാലെ ഇവരിലും പരിശോധന നടത്തിയപ്പോഴാണ് സംഘത്തിലുള്ള 9 പേർക്കും എയ്ഡ്‌സ് …

മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്‌.ഐ.വി Read More »

കരുനാഗപ്പള്ളി വധശ്രമം; പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് വ്യാഴാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. വീടിന് നേരെ തോട്ടയെറിഞ്ഞ് പരിഭ്രാന്തി പരത്തിയതിന് പിന്നാലെ വീടിൻറെ വാതിൽ തകർത്ത് അഞ്ച് പേരടങ്ങുന്ന സംഘം വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു. സന്തോഷിനെ വെട്ടിയതിന് ശേഷം കാൽ അടിച്ച് തകർത്തു. വീട്ടിൽ സന്തോഷും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അക്രമികൾ പോയതിന് ശേഷം സന്തോഷ് വിവരമറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ എത്തിയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായിരുന്നതിനാൽ‌ ജീവൻ രക്ഷിക്കാനായില്ല. …

കരുനാഗപ്പള്ളി വധശ്രമം; പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു Read More »

വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ്

കൽപ്പറ്റ: വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായുള്ള ടൗൺ‌ഷിപ്പ് നിർമാണത്തിന് തുടക്കമാകുന്നു. വ്യാഴാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കൽപ്പറ്റ ബൈപ്പാസിനോട് ചേർന്നുള്ള 64 ഹെക്റ്റർ ഭൂമിയിലാണ് ടൗൺ ഷിപ്പ് നിർമിക്കുക. 1000 ചതുരശ്ര അടിയിലുള്ള വീടുകൾ 7 സെൻറ് വീതമുള്ള പ്ലോട്ടുകളിൽ നിർമിക്കും. ഭാവിയിൽ രണ്ടു നിലയായി ഉയർത്താനാവുന്ന വിധത്തിലാണ് വീടുകൾ നിർമിക്കുക. രണ്ട് ബെഡ്റൂമുകൾ, ഹാൾ, സിറ്റൗട്ട്, ലിവിങ്ങ്, സ്റ്റഡി റൂം, ഡൈനിങ്ങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയോട് കൂടിയ …

വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് Read More »

സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടും: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. അൾട്രാ വയലറ്റ് രശ്മികൾ ഉയർന്ന അളവിൽ പതിക്കുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇവിടെ അൾട്രാവയലറ്റ് രശ്മികളുടെ തോത് 8 വരെയാകാം എന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും പകൽ 10 മണി മുതൽ …

സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടും: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

മലപ്പുറത്ത് എം.ഡി.എം.എ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

മലപ്പുറം: താനൂരിൽ എം.ഡി.എം.എ ലഹരി വാങ്ങാൻ പണം നൽകാത്തതിൻറെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ പിന്നീട് നാട്ടകാർ ചേർന്ന് കൈകാലുകൾ ബന്ധിച്ച് താനൂർ പൊലീസിൽ ഏർപ്പിച്ചു. സ്ഥലത്തെത്തിയ താനൂർ ഡി.വൈ.എസ്.പി പ്രമോദിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ കൊച്ചിയിൽ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതായിരുന്നു ഇയാൾ. എന്നാൽ ഇതിനിടയിലാണ് ഇയാൾ ആദ്യമായി ലഹരി മരുന്ന് ഉപയോഗിച്ച് തുടങ്ങുന്നതും പിന്നീട് അടിമയാവുന്നതും. പതിയെ ജോലി നിർത്തിയ യുവാവ് പിന്നീട് …

മലപ്പുറത്ത് എം.ഡി.എം.എ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു Read More »

സംസ്ഥാനത്ത് വേനൽമഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുറച്ചു ദിവസങ്ങളിലായി വേനൽമഴ സജീവമാണ്. വ്യാഴാഴ്ചയും മഴയും കാറ്റും തുടരുമെന്നാണ് പ്രവചനം.

ലഹരിക്കെതിരെയുള്ള മനുഷ്യമതിൽ പണിയേണ്ടത് ക്ലിഫ് ഹൗസിൽ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലാണ് എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ 9 വർഷം ഈ മുഖ്യമന്ത്രിയും ഈ സർക്കാരും ഊട്ടിവളർത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്. വെറും 24 മണിക്കൂർ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാൻ സാധിക്കും. ഇത് ഞങ്ങൾ ചെയ്തിട്ടുണ്ട്. ഇത് ഇപ്പോൾ ചെയ്യാൻ കഴിയാത്തത് ഭരണ പരാജയമാണ്. സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ യൂണിയൻ …

ലഹരിക്കെതിരെയുള്ള മനുഷ്യമതിൽ പണിയേണ്ടത് ക്ലിഫ് ഹൗസിൽ; രമേശ് ചെന്നിത്തല Read More »

ചാലക്കുടി ടൗണിൽ പുലിയിറങ്ങിയതായി സംശയം

തൃശൂർ: ചാലക്കുടി ടൗണിൽ കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപത്തായി പുലിയെ കണ്ടതായി റിപ്പോർട്ടുകൾ. മാർച്ച് 24ന് പുലർച്ചെ സമീപവാസിയുടെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചാലക്കുടിക്ക് സമീപം കൊരട്ടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലി ഭീതി പരത്തിയിരുന്നു. ഇതേ പുലി തന്നെയാണ് ചാലക്കുടിയിലും എത്തിയതെന്നാണ് കരുതുന്നത്. കൊരട്ടിയിൽ പുലിയെ കണ്ട പ്രദേശത്ത് രണ്ട് കൂടുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും പുലി കുടുങ്ങിയിരുന്നില്ല.

നിറത്തിൻറെ പേരിലുള്ള പരിഹാസം വേദനിപ്പിച്ചെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

തിരുവനന്തപുരം: നിറത്തിൻറെ പേരിലും സ്ത്രീ ആയതിൻറെ പേരിലും പരിഹസിക്കപ്പെടുന്നു എന്ന ആരോപണവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. നിറം കറുപ്പായത് വളരെ മോശമായ എന്തോ കാര്യമാണെന്ന രീതിയിലാണ് പരാമർശങ്ങളെന്നും, അതിൽ പലതും വേദനിപ്പിക്കുന്നതാണെന്നും അവർ പങ്കുവച്ച ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിൽ എൻറെ കാലഘട്ടം കറുത്തതും എൻറെ മുൻഗാമിയായ ഭർത്താവിൻറെ കാലഘട്ടം വെളുത്തതം എന്ന രീതിയിൽ കൗതുകകരമായൊരു കമൻറ് ഇന്നലെ കണ്ടു എന്നൊരു കുറിപ്പ് ചൊവ്വാഴ്ച രാവിലെ ശാരദ മുരളീധരൻ …

നിറത്തിൻറെ പേരിലുള്ള പരിഹാസം വേദനിപ്പിച്ചെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ Read More »

വി.വി രാജേഷിനെതിരേ പോസ്റ്ററുകൾ

തിരുവനന്തപുരം: ബിജെപി മുൻ ജില്ലാ പ്രസിഡൻറ് വി.വി രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട തിരുവനന്തപുരത്ത് പോസ്റ്ററുകൾ. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സാമ്പത്തിക തിരിമറി നടത്തിയെന്നും രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ കാരണം വി.വി രാജേഷ് ആണെന്നുമാണ് പോസ്റ്ററുകളിൽ ആരോപിക്കുന്നത്. കോൺഗ്രസിൽ നിന്ന് പണം പറ്റിയാണ് രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തിയത്. ഇഡി റബർ സ്റ്റാമ്പല്ലെങ്കിൽ രാജേഷിൻ്റെ അനധികൃത സ്വത്ത് കണ്ടുകെട്ടണം. രാജേഷിൻറെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. …

വി.വി രാജേഷിനെതിരേ പോസ്റ്ററുകൾ Read More »

വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് എതിരെ നടപടി വേണം; കേരള കോൺ​ഗ്രസ്(എം)

തൊടുപുഴ: ജനകീയ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടി സമാധാനപരമായ സമര പരിപാടിയ്ക്ക് നേതൃത്വം നൽകിയ കോതമം​ഗലം രൂപത മെത്രാനായിരുന്ന മാർ ജോർജ്ജ് പുന്നക്കോട്ടിലിനും കോതമം​ഗലം എം.എൽ.എയ്ക്കും എതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് മാതൃകാപരമായ ശിക്ഷാ നൽകുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺ​ഗ്രസ്(എം) തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റിയിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. നിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വന്യ മൃഗങ്ങളേക്കാൾ അപകടകാരികളാണെന്ന് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. രാജഭരണ കാലത്ത് …

വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് എതിരെ നടപടി വേണം; കേരള കോൺ​ഗ്രസ്(എം) Read More »

തൃശൂരിൽ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും

തൃശൂർ: 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും ശിക്ഷ. പ്രതി ഹരിപ്രസാദിനെയാണ് ചാലക്കുടി സ്പെഷ‍്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 19,5000 രൂപയാണ് പിഴ. 12കാരിയായ പെൺകുട്ടിയെ മുരിയാട് ക്ഷേത്ര പരിസരത്ത് നിന്നും തട്ടിക്കൊണ്ടുപോയി അണ്ടി കമ്പനിക്ക് സമീപത്തുള്ള പാടത്തെ ബണ്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. സബ് ഇൻസ്പെക്റ്റർ അരിസ്റ്റോട്ടിൽ വി.പി., എഎസ്ഐമാരായ പ്രസാദ് കെ. കെ., ധനലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

സംസ്ഥാനത്ത് ചൂട് കൂടും; ഒമ്പത് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വ, ബുധൻ ദിവസങ്ങളിൽ (Mar 25, 26) ഉയർന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 4°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് വിവധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ചൊവ്വാഴ്ച യെലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, …

സംസ്ഥാനത്ത് ചൂട് കൂടും; ഒമ്പത് ജില്ലകൾക്ക് മുന്നറിയിപ്പ് Read More »

വിജുവിനും കുടുംബത്തിനും ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനമൊരുക്കി ഡിഫറന്റ് ആർട് സെന്റർ

തൊടുപുഴ: പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നുപോയ തൊടുപുഴ വഴിത്തല സ്വദേശി വിജു പൗലോസിന് വീടൊരുക്കി പുതുജീവിതം സമ്മാനിക്കുകയാണ് തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്റർ. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നുപോയ വിജുവിന് വീടെന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. ആ സ്വപ്നത്തിലേയ്ക്കാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട് സെന്റർ സുരക്ഷിത-ഭിന്നശേഷി മാതൃകാ ഭവനമൊരുക്കി കടന്നുചെല്ലുന്നത്. സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകൾ നിർമിച്ചു …

വിജുവിനും കുടുംബത്തിനും ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനമൊരുക്കി ഡിഫറന്റ് ആർട് സെന്റർ Read More »

സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ വീണ്ടും ഇടിവ്. ചൊവ്വാഴ്ച(25/03/2025) പവന് ഒറ്റയടിക്ക് 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻ്റെ വില 65,480 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8,185 രൂപയാണ്. മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണ വില 66,000 തൊട്ടത്. വില ഉയർന്ന് 66,500 നരികിൽ വരെ എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ സ്വർണവില ഇടിയുന്നതാണ് കാണാനായത്. ഇത്തരത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 1000 രൂപയോളമാണ് കുറഞ്ഞത്. …

സ്വർണ വില വീണ്ടും കുറഞ്ഞു Read More »

ബഫർസോൺ: നിയമസഭയിൽ കണ്ടത് ജനകീയ പ്രതിഷേധത്തിന്റെ വിജയമെന്ന് എം മോനിച്ചൻ

തൊടുപുഴ: ബഫർസോൺ പ്രശ്നത്തിൽ ജനകീയ പ്രതിഷേധത്തിന്റെ വിജയമാണ് നിയമസഭയിൽ മന്ത്രി ഉത്തരവ് പിൻവലിച്ചതിലൂടെകാണാൻ കഴിഞ്ഞതെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു. കേരള കോൺഗ്രസ്സ് ചെയർമാനും മുൻ ജലവിഭവ വകുപ്പ് മന്ത്രിയുമായ പി.ജെ.ജോസഫ് എം എൽ എ ഇടപെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശപ്രകാരം അഡ്വ മോൻസ് ജോസഫ് എം.എൽ.എ ബഫർ സോൺ വിഷയം അടിയന്തിര പ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചത്. കേരളത്തിലെ ജലവിഭവ വകുപ്പിന് കീഴിലുള്ള മലങ്കര ഡാം ഉൾപ്പെടെ 32 ഡാമുകളുടെ സമീപ …

ബഫർസോൺ: നിയമസഭയിൽ കണ്ടത് ജനകീയ പ്രതിഷേധത്തിന്റെ വിജയമെന്ന് എം മോനിച്ചൻ Read More »

അൾട്രാവയലറ്റ് രശ്മികൾ ഏറ്റവും കൂടുതൽ പതിച്ചത് മൂന്നാറിൽ

തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. അൾട്രാവയലറ്റ് വികിരണത്തിൻറെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് മൂന്നാറിലാണ് (ഇടുക്കി ജില്ല). അൾട്രാ വയലറ്റ് സൂചിക 10 ആണ് രേഖപ്പെടുത്തിയത്. മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നൽകുന്ന ഓറഞ്ച് അലർട്ടാണ് ഇവിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, കൊട്ടാരക്കര (9), കേന്നി (8), …

അൾട്രാവയലറ്റ് രശ്മികൾ ഏറ്റവും കൂടുതൽ പതിച്ചത് മൂന്നാറിൽ Read More »

പാലക്കാട് ലഹരി ഇടപാട് അറിഞ്ഞ് പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു

പാലക്കാട്: ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. പ്രതി പ്രതുൽ കൃഷ്ണയെ പൊലീസ് പിടികൂടി. പാലക്കാട് വടക്കഞ്ചേരിയിലായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഉവൈസിൻറെ കാലിനാണ് പരുക്കേറ്റത്. കൂടെയുണ്ടായ മറ്റ് പൊലീസുകാർ ചാടി മാറിയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സി.ബി.ഐയുടെ സമൻസ്

കൊച്ചി: വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് നിർദേശം. തങ്ങളെ പ്രതിചേർത്ത സിബിഐ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് സിബിഐയുടെ നീക്കം. ഹർജിയിൽ സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രിൽ 1 ലേക്കു മാറ്റി. സിബിഐ നൽകിയ കുറ്റപത്രങ്ങൾ അനുസരിച്ച് 6 കേസുകളിലും അമ്മ …

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സി.ബി.ഐയുടെ സമൻസ് Read More »

കോഴിക്കോട് റോഡ് സൈഡിൽ നിന്നിരുന്ന മൂന്ന് പേരെ സ്വിഫ്റ്റ് ബസ് ഇടിച്ചു; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: റോഡിൽ വീണ മാങ്ങ പെറുക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് മൂന്ന് പേർക്ക് പരുക്ക്. കോഴിക്കോട് താമരശ്ശേരി അമ്പായത്ത് ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം. പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ്കുമാർ, അറമുക്ക് ഗഫൂർ എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്. രണ്ടു പേർ കാറിലും ഒരാൾ സ്കൂട്ടറിലും സഞ്ചരിക്കുന്നതിനിടെയാണ് മാങ്ങ കണ്ട് വണ്ടി നിർത്തിയത്. ഗഫൂറിൻറെ നില ഗുരുതരമാണ്. കാറ്റിൽ റോഡിലേക്ക് ഒടിഞ്ഞ് വീണ മാവിൻ കൊമ്പിൽ നിന്ന് മാങ്ങ ശേഖരിക്കുകയായിരുന്നു മൂന്നു പേരും. ബാംഗ്ലൂരിൽ …

കോഴിക്കോട് റോഡ് സൈഡിൽ നിന്നിരുന്ന മൂന്ന് പേരെ സ്വിഫ്റ്റ് ബസ് ഇടിച്ചു; ഒരാളുടെ നില ​ഗുരുതരം Read More »

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: എമിഗ്രേഷൻ ഇൻറലിജൻസ് ബ്യൂറോ(ഐബി) ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. 25കാരിയായ മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഫോണിൽ സംസാരിച്ചു കൊണ്ട് നടന്നിരുന്ന മേഘ ട്രെയിൻ കണ്ടതോടെ പെട്ടെന്ന് ട്രാക്കിലേക്ക് തല വച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിൻ്റെ മൊഴി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോമിലായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ഐബിയിലും പൊലീസിലും പരാതി നൽകി. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് …

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം Read More »

നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡിൽ കാട്ടുപോത്ത് ഇറങ്ങി

കോതമംഗലം: കാട്ടാനക്ക് പിന്നാലെ ഇഞ്ചത്തൊട്ടി ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി വീണ്ടും കാട്ടു പോത്ത്. മറയൂർ, കാന്തല്ലൂർ വനമേഖലയിൽ സാധാരണയായി കണ്ടുവരുന്ന കാട്ടുപോത്തിനെ ഇഞ്ചത്തൊട്ടി, കമ്പിലൈൻ ഭാഗത്താണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടുപോത്ത് ഇഞ്ചത്തൊട്ടി മെഴുക്കുമാലി ഭാഗത്തും കമ്പിലൈൻ ഭാഗത്തും നിലയുറപ്പിച്ചിരുന്നു. ഇഞ്ചത്തൊട്ടി റോഡിൽ കൂടി നിരവധിയാളുകൾ കാൽനടയായും ഇരുചക്ര വാഹനത്തിലും സഞ്ചരിക്കുന്നുണ്ട്. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരുടെ നേരെ കാട്ടുപോത്ത് പാഞ്ഞടുത്തുവെങ്കിലും മറ്റൊരു വാഹനത്തിൻറെ ഹോണടി ശബ്ദം കേട്ട്തിരിഞ്ഞതുമൂലം ബൈക്ക് യാത്രികർ രക്ഷപ്പെട്ടു. അക്രമകാരിയായ …

നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡിൽ കാട്ടുപോത്ത് ഇറങ്ങി Read More »

തൃശൂർ പൂരം കലക്കൽ കേസിൽ മന്ത്രി കെ രാജൻ്റെ മൊഴിയെടുക്കും

തൃശൂർ: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട അന്വേഷത്തിൽ റവന്യു മന്ത്രി കെ രാജൻറെ മൊഴിയെടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം. സംഭവത്തിൽ എ.ഡി.ജി.പി അജിത് കുമാറിനുണ്ടായ വീഴ്ചയെപ്പറ്റി ഡി.ജി.പി നടത്തുന്ന അന്വേഷണത്തിൻറെ ഭാഗമായാണ് മൊഴിയെടുപ്പ്. എന്നാൽ നിയമസഭാ സമ്മേളനം കഴിഞ്ഞതിനു ശേഷം മൊഴിയെടുക്കാമെന്ന് മന്ത്രി മറുപടി നൽകി. കേസിൽ എ.ഡി.ജി.പി അജിത് കുമാറിൻ്റെയും മന്ത്രി കെ രാജൻ്റെയും മൊഴിയെടുക്കാൻ മാത്രമാണ് ബാക്കിയുള്ളത്. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കും.

ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ (24) ആണ് മരിച്ചത്. ചാക്ക റെയിൽവെ ട്രാക്കിൽ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്നും മടങ്ങിയതായിരുന്നു. മരണത്തിനുള്ള കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. പത്തനംതിട്ട സ്വദേശിയാണ് മേഘ.

ഫോൺ ചോർത്തൽ വിവാദത്തിൽ അൻവറിന് ആശ്വാസം

മലപ്പുറം: ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി. അൻവറിനിനെതിരേ തെളിവുകളില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന ഒരു കുറ്റങ്ങളും കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചിരിക്കുന്നത്. തുടർന്ന് കേസിൽ മലപ്പുറം ഡിവൈഎസ്പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസ് മേയ് 22ന് വീണ്ടും പരിഗണിക്കും. ‌ ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന അൻവറിൻറെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. …

ഫോൺ ചോർത്തൽ വിവാദത്തിൽ അൻവറിന് ആശ്വാസം Read More »