Timely news thodupuzha

logo

Crime

അന്യായമായി വീട്ടുതടങ്കലിലിൽ വച്ചിരിക്കുകാണെന്ന് ആന്ധ്ര കോൺഗ്രസ് അധ്യക്ഷ വൈ.എസ് ശർമിള

വിജയവാഡ: അന്യായമായി തന്നെ വീട്ടുതടങ്കലിൽ വച്ചിരിക്കുന്നുവെന്ന ആരോപണവുമായി ആന്ധ്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമിള. എക്സിൽ പങ്കു വച്ച പോസ്റ്റിലൂടെയാണ് താൻ വീട്ടു തടങ്കലിലാണെന്ന് ശർമിള വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു തന്നെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതിൻറെ കാരണം വെളിപ്പെടുത്തണമെന്നാണ് എക്സിൽ കുറിച്ചിരിക്കുന്നത്. കോൺഗ്രസ് ഓഫിസിലേക്ക് പോകുന്നത് കുറ്റകൃത്യമാണോ എന്തു കൊണ്ടാണ് ഭരണഘടനാപരമായ അവകാശങ്ങൾ റദ്ദാക്കാൻ ശ്രമിക്കുന്നത്, എന്തിനെയാണ് സർക്കാർ ഭയക്കുന്നതെന്നും ശർമിള എക്സിൽ പങ്കു വച്ച പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

വ്യാജ ലഹരി കേസിൽ ഷീല സണ്ണിയുടെ മകനിലേക്കും അന്വേഷണം

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിലെ അന്വേഷണം മകനിലേക്ക് നീളുന്നു. കേസിൽ ഷീലയുടെ മകൻ സംഗീതിൻറെ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്. മുൻപ് രണ്ടു തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടും സംഗീത് അന്വേഷണ സംഘത്തിനു മുന്നിൽ എത്തിയിരുന്നില്ല. ഷീല സണ്ണിയുടെ മരുമകളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. കേസിൽ മകൻറെ പങ്കിനെക്കുറിച്ച് സംശയം ഉയരുകയും, മരുമകളുടെ സഹോദരിയുടെ പങ്ക് തെളിയുകയും ചെയ്തതോടെയാണ് മരുമകളിലേക്കും പൊലീസ് അന്വേഷണം നീളുന്നത്. ചൊവ്വാഴ്ച ഷീല …

വ്യാജ ലഹരി കേസിൽ ഷീല സണ്ണിയുടെ മകനിലേക്കും അന്വേഷണം Read More »

ഡിഫൻസ് ഓഹരികളിൽ കുതിപ്പ്

മുംബൈ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ഓരോ ദിവസം പിന്നിടുമ്പോഴും രൂക്ഷമാവുകയാണ്. ഇതാകട്ടെ വിപണിയിൽ ഗണ്യമായ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ മറുവശത്ത് ഡിഫൻസ് ഓഹരികളോടുള്ള താത്പര്യം വർധിക്കുകയും ചെയ്തു. ഡിഫൻസ് ഓഹരികളായ എച്ച്എഎൽ, ഭാരത് ഡൈനാമിക്‌സ്, ബിഇഎൽ, ഗാർഡൻ റീച്ച് ഷിപ്പ്‌‌യാർഡ്, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്, പരസ് ഡിഫൻസ് തുടങ്ങിയ പ്രതിരോധ മേഖലയിലെ കമ്പനികളുടെ ഓഹരികൾ ഇൻട്രാ ഡേ ട്രേഡിൽ 12% വരെ ഉയർന്നു. എച്ച്എഎല്ലിൻറെയും മറ്റ് പ്രതിരോധ കമ്പനികളുടെയും ഓഹരികളുടെ വില തുടർച്ചയായ രണ്ടാം …

ഡിഫൻസ് ഓഹരികളിൽ കുതിപ്പ് Read More »

അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യക്കെതിരെ നിയമ പോരാട്ടത്തിന് പാക്കിസ്ഥാനിൻ

ന്യൂഡൽഹി: സിന്ധു നദീജലക്കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരേ അന്താരാഷ്‌ട്ര വേദികളിൽ നിയമപരമായ പോരാട്ടത്തിനു പാക്കിസ്ഥാനിൽ തയാറെടുപ്പ്. അന്താരാഷ്‌ട്ര നീതിന്യായ കോടതി, യുഎൻ, ലോകബാങ്ക് എന്നിവിടങ്ങളിൽ പരാതിപ്പെടാനാണു തീരുമാനം. പാക് അറ്റോർണി ജനറൽ മൻസൂർ ഉസ്മാൻ അവാൻ ഇതിനായി രേഖകൾ തയാറാക്കിവരുകയാണ്. കഴിഞ്ഞ ദിവസം നിയമമന്ത്രി അസം നസീർ തരാറുമായി അവാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കൃഷിക്കും കുടിവെള്ളത്തിനുമായി പാക്കിസ്ഥാൻ ഏറ്റവുമധികം ആശ്രയിക്കുന്ന നദിയാണു സിന്ധു. രാജ്യത്ത് ജലസേചനത്തെ ആശ്രയിച്ചു നടത്തുന്ന കൃഷികളിൽ 80 ശതമാനത്തിനും സിന്ധു നദിയിൽ നിന്നാണു …

അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യക്കെതിരെ നിയമ പോരാട്ടത്തിന് പാക്കിസ്ഥാനിൻ Read More »

പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള തയാറെടുപ്പുകൾക്കിടയിലും നക്സലുകൾക്കെതിരെ നീക്കം ചരിത്ര നടത്തി രാജ്യത്തെ രക്ഷാസേന

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള തയാറെടുപ്പുകൾക്കിടയിലും നക്സലുകൾക്കെതിരേ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കം നടത്തി രക്ഷാസേന. തെലങ്കാന- ഛത്തിസ്ഗഡ് അതിർത്തിയിലെ കരേഗുട്ട മലകളിൽ താവളമുറപ്പിച്ച 1000ലേറെ നക്സലുകളെ പൂർണമായും രക്ഷാ സേന വളഞ്ഞു. 800 ചതുരശ്ര കിലോമീറ്റർ വരുന്ന വനമേഖലയിൽ മുതിർന്ന കമാൻഡർമാരുൾപ്പെടെയാണു തമ്പടിച്ചിട്ടുള്ളത്. സിആർപിഎഫ്, ഛത്തിസ്ഗഡ്, തെലങ്കാന പൊലീസ് തുടങ്ങി വിവിധ സേനകളിൽ നിന്നായി 24000ഓളം ജവാന്മാർ ഒരാഴ്ചയിലേറെയായി ഈ പ്രദേശം പൂർണമായി വളഞ്ഞിരിക്കുകയാണ്. ഇവർ ഓരോ ദിവസവും ക്രമത്തിൽ മുന്നേറുന്നുമുണ്ട്. …

പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള തയാറെടുപ്പുകൾക്കിടയിലും നക്സലുകൾക്കെതിരെ നീക്കം ചരിത്ര നടത്തി രാജ്യത്തെ രക്ഷാസേന Read More »

ഇന്ത്യ തിരിച്ചടിക്കും, അതിന് മുൻപ് യു.എൻ ഇടപെടണമെന്ന് പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടൽ വേണമെന്നും യുഎന്നിനോട് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ. 24 – 36 മണിക്കൂറിനുള്ളിൽ സൈന്യം തിരിച്ചടിക്കുമെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് വ്യക്തമാക്കിയത്. അന്വേഷണത്തിനായി അന്താരാഷ്ട്ര കമ്മിഷനെ അംഗീകരിക്കുമെന്നും പാക്കിസ്ഥാൻ അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറിനോടാണ് പാക്കിസ്ഥാൻ ഇടപെടൽ തേടിയത്. അതേസമയം, പാക്കിസ്ഥാനോടും ഇന്ത്യയോടും യുഎൻ അൻറോണി ജനറൽ സംസാരിച്ചതായാണ് വിവരം. സംഘർഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി സാക്ഷി

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും. കേസിൽ നടന്മാരെ പ്രതിചേർക്കാനുള്ള തെളിവുകളില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിലെ പ്രതി തസ്ലിമയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. ഇതിൽ “കുഷ് വേണോ’ എന്ന തസ്ലിമയുടെ ചോദ്യത്തിന് “വെയിറ്റ്’ എന്ന് മാത്രമാണ് ശ്രീനാഥ് ഭാസിയുടെ മറുപടി. കുഷ്, ഗ്രീൻ എന്നീ കോഡുകളാണ് ലഹരിക്ക് നൽകിയിരിക്കുന്നത്.

സജി നന്ത‍്യാട്ടിനെതിരേ പരാതി നൽകി ബി ഉണ്ണികൃഷ്ണൻ

കൊച്ചി: കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത‍്യാട്ടിനെതിരേ പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതലെന്ന് സജി നന്ത‍്യാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരേയാണ് ബി. ഉണ്ണികൃഷ്ണൻ ഫിലിം ചേംബറിൽ പരാതി നൽകിയിരിക്കുന്നത്. സജി നന്ത‍്യാട്ടിനെ നിയന്ത്രിക്കണമെന്നാണ് ഉണ്ണികൃഷ്ണൻ പരാതിയിൽ ആവശ്യപ്പെടുന്നത്. അതേസമയം, ഉണ്ണികൃഷ്ണന് തന്നോട് വ‍്യക്തി വൈരാഗ‍്യമുണ്ടെന്ന് സജി നന്ത‍്യാട്ട് പ്രതികരിച്ചു. 1989ൽ കോട്ടയം സിഎംഎസ് കോളെജിലെ തെരഞ്ഞെടുപ്പ് കാലത്ത് …

സജി നന്ത‍്യാട്ടിനെതിരേ പരാതി നൽകി ബി ഉണ്ണികൃഷ്ണൻ Read More »

വേടന് പിന്തുണയുമായി ഗീവർഗീസ് മാർ കുറിലോസ്

കൊച്ചി: അറസ്റ്റിനു പിന്നാലെ വേടന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലിത്ത ഗീവർഗീസ് മാർ കുറിലോസ്. വേടൻറെ വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ എന്നദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: മനുഷ്യർക്ക്‌ മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാട്! വേടൻറെ “കറുപ്പിൻറെ ” രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട് വേടൻറെ “വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള ” കലാവിപ്ലവം തുടരട്ടെ

കശ്മീരിൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇൻ്റലിജൻസ്

ശ്രീനഗർ: കശ്മീരിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇൻ്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീർ താഴ് വരയിലെ ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ കൂടുതൽ സജീവമായിട്ടുണ്ടെന്നും ഇവർക്ക് കൂടുതൽ ഓപ്പറേഷനുകൾ നടത്താൻ ഭീകരസംഘടനകളുടെ നിർദേശം ലഭിച്ചതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിക്കുന്നു. പാകിസ്ഥാൻ ചാര ഏജൻസിയായ ഇൻറർ-സർവീസസ് ഇൻറലിജൻസ് (ഐഎസ്ഐ), ശ്രീനഗർ, ഗന്ധർബാൽ ജില്ലകളിൽ താമസിക്കുന്ന പുറത്ത് നിന്നുള്ളവർ, സിഐഡി ഉദ്യോഗസ്ഥർ, കശ്മീരി പണ്ഡിറ്റുകൾ എന്നിവർക്കെതിരേ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സൂചനയുണ്ട്. പഹൽഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടേയും …

കശ്മീരിൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇൻ്റലിജൻസ് Read More »

പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ പ്രതികളായ 11 പേരും കുറ്റക്കാരെന്ന് കോടതി. ബുധനാഴ്ച കേസിൽ ശിക്ഷ വിധിക്കും. നെടുമങ്ങാട് പട്ടികജാതി-പട്ടിക വർഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ ആയുധം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ല. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ എല്ലാ പ്രതികൾക്കെതിരെയും നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ. പ്രതികൾ ഗുണ്ടകളായതിനാൽ ഭയന്ന് ദൃക്സാക്ഷികടക്കം കൂട്ടത്തോടെ …

പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി Read More »

വേടൻറെ അറസ്റ്റ് വനം വകുപ്പ് രേഖപ്പെടുത്തി

കൊച്ചി: റാപ്പർ വേടൻ അറസ്റ്റിൽ. പുലിപ്പല്ല് കൈവശം വച്ച കേസിൽ വനം വകുപ്പാണ് വേടനെ അറസ്റ്റു ചെയ്തത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വനം വകുപ്പിൻറെ അറസ്റ്റ്. കോടനാട് റേയ്ഞ്ച് ഓഫീസറെത്തിയാണ് വേടൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, വേടന് പുലിപ്പല്ല് നൽകിയത് ആരാധകനായ മലേഷ്യൻ മലയാളിയായ രഞ്ജിത് കുമ്പിയാണെന്നാണ് വിവരം. ചെന്നൈയിൽ വച്ചാണ് ഇ‍യാൾ വേടന് പുലിപ്പല്ല് നൽകിയതെന്നും വനം വകുപ്പ് പറയുന്നു. ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വനം …

വേടൻറെ അറസ്റ്റ് വനം വകുപ്പ് രേഖപ്പെടുത്തി Read More »

കോഴിക്കോട് നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി

കോഴിക്കോട്: കൂരാച്ചുണ്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി. 53 ഗ്യാസ് സിലിണ്ടറുകളും ഗ്യാസി റീഫില്ലിങ് മെഷീനുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടുന്നത്. കൂരാച്ചുണ്ട് സ്വദേശി ജയൻ ജോസ് വാടകക്കെടുത്ത വീട്ടിൽ നിന്നാണ് ഗ്യാസ് സിലിണ്ടർ ശേഖരം കണ്ടെടുത്തത്. 2 തരം ഗ്യാസ് സിലിണ്ടറുകളുടേയും വിലയിൽ വമ്പിച്ച വ്യത്യാസമുള്ളതിനാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളിൽ നിന്നും വാണിജ്യ ഗ്യാസ് സിലിണ്ടറുകളിലേക്ക് …

കോഴിക്കോട് നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി Read More »

ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: പാക്കിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാക്കിസ്ഥാൻറെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്നും ഇന്ത്യ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയിലാണ് പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ രംഗത്തെത്തിയത്. പാക്കിസ്ഥാൻ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാൻ അവർ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരിക്കുന്നത് എന്നാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനകളിലൂടെ പ്രകടമായതെന്നും ഇന്ത്യ വിമർശിച്ചു. പാക്കിസ്ഥാൻറെ പ്രസ്താവനകൾ ഭയത്തിൻറെ സൂചനകളാണെന്നും കേന്ദ്രം പറഞ്ഞു. ഇന്ത്യയുടെ യുദ്ധ പദ്ധതി ചോർന്നെന്ന പാക് ആരോപണവും തള്ളി. ആണവ ഭീഷണി …

ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ Read More »

സാന്ദ്ര തോമസ് നൽകിയ അധിക്ഷേപ പരാതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിൻറെ അധിക്ഷേപ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നിർമാതാവ് ആൻറോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2024 ജൂണിലാണ് സംഭവം നടന്നത്. പ്രോഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ അപമാനിക്കപ്പെട്ടുവെന്നായിരുന്നു സാന്ദ്ര തോമസിൻറെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തി‍യിരിക്കുന്നത്. അതേസമയം, …

സാന്ദ്ര തോമസ് നൽകിയ അധിക്ഷേപ പരാതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു Read More »

കൊല്ലത്ത് സ്ത്രീധനത്തിൻറെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ

കൊല്ലം: പൂയപ്പള്ളിയിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഭർത്താവ് ചന്തുലാൽ, ഭർത്താവിൻറെ അമ്മ ഗീത ലാൽ എന്നിവർക്കാണ് കൊല്ലം ജില്ലാ കോടതി ശിക്ഷ വിധിച്ചത്. 2019 മാർച്ച് 21 നാണ് കരുനാഗപ്പിള്ളി സ്വദേശി തുഷാര (28) മരിച്ചത്. 2013 ലായിരുന്നു ചന്തുലാലുമായുള്ള തുഷാരയുടെ വിവാഹം. സ്ത്രീധന തുകയിൽ കുറവു വന്ന 2 ലക്ഷം രൂപ നൽകിയില്ലെന്നു പറഞ്ഞ് ചന്തുലാലും കുടുംബവും തുഷാരയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. മരണ സമയത്ത് തുഷാരയുടെ ഭാരം വെറും …

കൊല്ലത്ത് സ്ത്രീധനത്തിൻറെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ Read More »

ഇന്ത്യ – പാക് സംഘർഷം; ചൈന നേരിട്ട് ഇടപെടാൻ സാധ്യതയില്ല

ഗോഹട്ടി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള ഇന്ത്യ – പാക് സംഘർഷം രൂക്ഷമായാലും ചൈന നേരിട്ട് ഇടപെടാൻ സാധ്യതയില്ലെന്ന് കിഴക്കൻ കമാൻഡ് മുൻ മേധാവി ലെഫ്റ്റനൻറ് ജനറൽ(റിട്ട.) റാണ പ്രതാപ് കലിത. നിലവിലെ ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങളും യുഎസുമായുള്ള നികുതിയുദ്ധത്തിൻറെ പശ്ചാത്തലവും മൂലമാണിതെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴും ചൈനയും പാക്കിസ്ഥാനുമായുള്ള സൗഹൃദം തുടരുമെന്നും അതു വസ്തുതയാണെന്നും അദ്ദേഹം വിശദീകരിച്ചു. 2020ലെ ഗാൽവൻ സംഭവത്തെത്തുടർന്ന് ഇരു രാജ്യങ്ങളും നിരവധി കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും സംഘർഷത്തിൻറെ അവസാന ഘട്ട സാധ്യതയും പരിഹരിച്ചു. സ്ഥിതിഗതികൾ സാധാരണമാക്കാനുള്ള ശ്രമങ്ങളും …

ഇന്ത്യ – പാക് സംഘർഷം; ചൈന നേരിട്ട് ഇടപെടാൻ സാധ്യതയില്ല Read More »

ഇന്ത്യയിൽ നിന്ന് തിരിച്ച് പോകാത്ത പാക്കിസ്ഥാൻ പൗരന്മാർക്ക് കടുത്ത ശിക്ഷ നൽകും

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് തിരിച്ചുപോകാത്ത പാക്കിസ്ഥാൻ വംശജർ പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികൾ. മൂന്നു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും അടയ്‌ക്കേണ്ടി വരുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലിൻറെ സെക്ഷൻ 23 പ്രകാരം, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുകയോ, വിസ വ്യവസ്ഥകൾ ലംഘിക്കുകയോ, ഇന്ത്യയിലെ നിയന്ത്രിത പ്രദേശങ്ങളിൽ പ്രവേശിക്കുകയോ ചെയ്യുന്ന വിദേശ പൗരന്മാർക്ക് 3 വർഷം വരെ തടവോ, പരമാവധി 3 ലക്ഷം രൂപ പിഴയോ …

ഇന്ത്യയിൽ നിന്ന് തിരിച്ച് പോകാത്ത പാക്കിസ്ഥാൻ പൗരന്മാർക്ക് കടുത്ത ശിക്ഷ നൽകും Read More »

ഷൈൻ ടോം എക്സൈസിന് മുന്നിൽ ഹാജരായി

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി എക്സൈസിന് മുന്നിൽ ഹാജരായി. ബംഗ്ലൂരുവിൽ നിന്ന് തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് ഷൈൻ എക്സൈസ് ഓഫീസിലെത്തിയത്. എക്സൈസ് ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂർ മുമ്പ് ഷൈൻ ഹാജരായി. ബാംഗ്ലൂരുവിലെ ഡി അഡിഷൻ സെൻററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും എക്സൈസ് ഉദ്യോഗസ്ഥരെ ഷൈൻ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിനായി എക്സൈസ് ഓഫിസിൽ എത്തണമെന്നായിരുന്നു ഷൈനിന് …

ഷൈൻ ടോം എക്സൈസിന് മുന്നിൽ ഹാജരായി Read More »

മുംബൈയിലെ ഇ.ഡി ഓഫീസിൽ വൻ തീപിടിത്തം

മുംബൈ: മുംബൈയിലെ എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റിൻറെ ഓഫീസിൽ വൻ തീപിടിത്തം. ബല്ലാഡ് എസ്റ്റേറ്റലുള്ള കെസർ ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിലെ കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും ഒട്ടേറെ രേഖകളും കത്തി നശിച്ചു. പ്രധാനപ്പെട്ട സർക്കാർ‌ ഫയലുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ടുകൾ. തീപിടിത്തതിൽ ആളപായമില്ല. ആറ് നില കെട്ടിടത്തിലെ നാലാം നിലയിലുള്ള ഇഡി ഓഫിസിലാണ് അപകടമുണ്ടായത്. ചെറുതായി തീപിടിച്ച് പിന്നീടത് ഫർണിച്ചറുക‍ളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. ഏറെ പണിപെട്ടാണ് തീയണച്ചത്. തീപിടിത്തതിന് കാരണം വ്യക്തമല്ല. ഫയർഫോഴ്സ് വിദഗ്ധ സംഘം അന്വേഷണം നടത്തി വരികയാണെന്ന് …

മുംബൈയിലെ ഇ.ഡി ഓഫീസിൽ വൻ തീപിടിത്തം Read More »

കട്ടപ്പനയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കട്ടപ്പന: കട്ടപ്പന പുളിയൻമലയിൽ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലബ്ബക്കട പാണ്ടിമാക്കൽ ഷനോയി ഷാജി(42), സ്വരാജ് പെരിയോൻകവല പുത്തൻപുരയ്ക്കൽ പ്രവീൺ തങ്കപ്പൻ(38) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 190 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുളിയന്മല ഹിൽടോപ്പിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് ഞായർ ഉച്ചയ്ക്ക് 12: 30 ഓടെ പിടികൂടിയത്. കട്ടപ്പന പോലീസ് ഡി ഹണ്ട് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രിൻസിപ്പിൾ എസ് ഐ എബി ജോർജ്, എസ് ഐ മാരായ …

കട്ടപ്പനയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ Read More »

നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലും കുപ്വാരയിലും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു. പിന്നാലെ ബിഎസ്എഫ് തിരിച്ചടിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരേ കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്നു. പിന്നാലെ ഇത് നാലാം തവണയാണ് പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. തുടർച്ചയായി വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിക്കുന്നതിനെ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.

കണ്ണൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കണ്ണൂർ: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. മഞ്ചേരിപ്പൊയിലിലെ പി.എം. പുഷ്പവതിയാണ് മരിച്ചത്. വീട്ടിലെ കുളിമുറിയിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിക്ക് അരികിലുള്ള അടുപ്പിൽ നിന്നുമാണ് കുളിക്കാനുള്ള വെള്ളം ചൂടാക്കുന്നത്. വെള്ളം ചൂടാക്കുമ്പോൾ അബദ്ധത്തിൽ വസ്ത്രത്തിലേക്ക് തീപടർന്നതാവാമെന്നാണ് സംശയം.

ഡൽഹിയിൽ വാഹനം ഇടിച്ചുകയറി ആറ് ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചുകയറി 6 ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ആറും സ്ത്രീകളായിരുന്നു. ഒരു പുരുഷൻ ഉൾപ്പെടെ 5 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അമിതവേഗതയിലെത്തിയ പിക്ക്അപ്പ് വാൻ ആണ് അപകടമുണ്ടാക്കിയത്. ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പൂർ ജിർക്കയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെ 10ന് തൊഴിലാളികൾ എക്സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ വാഹനത്തിൻറെ ഡ്രൈവർ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു. പരുക്കേറ്റ തൊഴിലാളികളെ മണ്ഡി ഖേര ആശുപത്രിയിൽ …

ഡൽഹിയിൽ വാഹനം ഇടിച്ചുകയറി ആറ് ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം Read More »

ചാലക്കുടിയിൽ വിദ്യാർത്ഥി സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു

ചാലക്കുടി: സ്വയം കഴുതറുത്ത് ആത്മഹത്യ ചെയ്യാൻ വിദ്യാർഥിയുടെ ശ്രമം. കാടുകുറ്റി ചേറ്റുപുഴക്കാരൻ ഡിസിൽവയുടെ മകൻ ആഗ്നലാണ്(19) രണ്ട് കൈയും കഴുത്തും സ്വയം മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കഴുത്തിലെ മുറിവ് ആഴത്തിലായതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

കൊല്ലത്ത് പതിനൊന്ന് വയസ്സുള്ള കുട്ടിയെ ഇരുമ്പു കമ്പി കൊണ്ട് പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ

കൊല്ലം: പത്തനാപുരത്ത് അനുവാദമില്ലാതെ കളിക്കാൻ പോയതിന് മകനെ ഇരുമ്പു കമ്പി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. കാരന്മൂട് സ്വദേശി വിൻസി കുമാറിനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊള്ളലേറ്റ കുട്ടി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതിനാണ് 11 കാരനെ അച്ഛൻ ക്രൂരമായി ഉപദ്രവിച്ചത്. കളിച്ച ശേഷം തിരികെ വീട്ടിൽ എത്തിയ കുട്ടിയെ ഗ്യാസ് അടുപ്പിൽ വച്ച് പഴുപ്പിച്ച ഇരുമ്പു കമ്പി കൊണ്ട് പൊള്ളലേൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ ഇടത് തുടയിലും കാൽമുട്ടിന് താഴെയും സാരമായി …

കൊല്ലത്ത് പതിനൊന്ന് വയസ്സുള്ള കുട്ടിയെ ഇരുമ്പു കമ്പി കൊണ്ട് പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ Read More »

കാർ സ്‌ഫോടനത്തിൽ റഷ്യൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ മരിച്ചു

മോസ്‌കോ: റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനൻറ് ജനറൽ യാരോസ്ലാവ് മോസ്‌കാലിക് കൊല്ലപ്പെട്ടു. മോസ്‌കോയ്ക്ക് കിഴക്കുള്ള ബാലശിഖ പട്ടണത്തിൽ നടന്ന കാർ സ്‌ഫോടനത്തിലാണ് റഷ്യൻ സായുധ സേനയുടെ മെയിൻ ഓപറേഷൻസ് ഡയറക്ടറേറ്റിൻറെ ഡപ്യൂട്ടി മേധാവി കൂടിയായ യാരോസ്ലാവ് മോസ്‌കാലിക് കൊല്ലപ്പെട്ടത്. സംഭവത്തെ ഭീകരാക്രമണം എന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ വിശേഷിപ്പിച്ചത്. സ്‌ഫോടനം നടന്ന സ്ഥലം ഫൊറൻസിക് സംഘം പരിശോധിച്ചു. 2021ലാണ് ലഫ്റ്റനൻറ് ജനറലായി യാരോസ്ലാവ് മോസ്‌കാലിക്കിനെ പുടിൻ നിയമിച്ചത്. റഷ്യൻ സൈന്യത്തിൻറെ രാസായുധ …

കാർ സ്‌ഫോടനത്തിൽ റഷ്യൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ മരിച്ചു Read More »

ശോഭ സുരേന്ദ്രൻറെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻറെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രൻറെ വീടിന് മുന്നിലാണ് വെളളിയാഴ്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാല് പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സ്ഫോടനം. വീടിന് മുന്നിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ പറഞ്ഞു. ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് സർദേശം നൽകിയിട്ടുണ്ട്.

കെ.എം എബ്രഹാമിനെതിരെ സി.ബി.ഐ കേസെടുത്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുൻപാണ് കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് വന്നത്‌. കേസ് മുൻപ്‌ അന്വേഷിച്ചിരുന്ന വിജിലൻസ്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതിയുടെ ഉത്തരവ് വിജിലൻസ് പാലിച്ചില്ല. പലതവണ കൊച്ചിയിലെ സിബിഐ എസ്പി വിജിലൻസ് …

കെ.എം എബ്രഹാമിനെതിരെ സി.ബി.ഐ കേസെടുത്തു Read More »

മൂന്ന് ഭീകരരുടെ വീടുകൾ കൂടി തകർത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ഭീകരരുടെ വീടുകൾ കൂടി തകർത്തു. പുൽവാമ സ്വദേശികളായ ആദിൽ ഹുസൈൻ തോക്കർ എന്ന ആദിൽ ഗുരി, ആസിഫ് ഷെയ്ഖ്, എഹ്സാൻ ഷെയ്ഖ് എന്നിവരുടെ വീടുകളാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രികളിലായി തകർത്തത്. നേരത്തെ, പഹൽഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തിരുന്നു. ഇരുവരും ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിൻറേതായിരുന്നു നടപടി. വീടുകൾ തകർ‌ക്കുമ്പോൾ കുടുംബാംഗങ്ങളാരും അകത്തുണ്ടായിരുന്നില്ലെന്ന് ഭരണകൂടം ഉറപ്പുവരുത്തിയിരുന്നതായി ഉദ്യോഗസ്ഥൻ അറിയിച്ചു. …

മൂന്ന് ഭീകരരുടെ വീടുകൾ കൂടി തകർത്തു Read More »

ഇന്ത്യ – പാക് ഭിന്നത; അടിയന്തര സാഹചര്യം നേരിടാൻ തയാറാകാൻ ശ്രീനഗർ മെഡിക്കൽ കോളേജിനടക്കം ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയും സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം. ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളെജ് അടക്കമുള്ള ആശുപത്രികൾക്കു ജാഗ്രതാ നിർദേശം നൽകിയതായാണ് വിവരം. അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ജീവനക്കാരുടെ അവധിയടക്കം നിയന്ത്രിക്കണമെന്നും അറിയിപ്പിലുണ്ട്. രോഗികളെ പരിചരിക്കാൻ ആശുപത്രിയിലുണ്ടായിരിക്കണം. അവശ്യ മരുന്നുകൾ, അവശ്യ മെഡിക്കൽ ഉപകരണങ്ങൾ, അടിയന്തര സാധനങ്ങൾ എന്നിവ കരുതണം. ആശുപത്രികളിൽ കൺട്രോൾ‌ റൂമുകളും ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയതിനുശേഷം ഇന്ത്യയും …

ഇന്ത്യ – പാക് ഭിന്നത; അടിയന്തര സാഹചര്യം നേരിടാൻ തയാറാകാൻ ശ്രീനഗർ മെഡിക്കൽ കോളേജിനടക്കം ജാഗ്രതാ നിർദേശം Read More »

നിരന്തരം കഞ്ചാവ് വിൽപ്പന; ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പിടികൂടി

ഇടുക്കി: ജില്ലയിൽ നിരന്തരം കഞ്ചാവ് കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തി യുവതലമുറയുടെ ഭാവിയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിച്ച തൊടുപുഴ, വെള്ളിയാമറ്റം ഇളംദേശം കരയില്‍ ഇളയിടത്ത് പറമ്പില്‍ വീട്ടില്‍ അംറാസ് ഹസ്സന്‍ (26) എന്നയാളെ തുടർന്നും ഇടുക്കി ജില്ലയിലെ കുറ്റകൃത്യങ്ങളിൽ നിന്നും തടയുന്നതിനായി 2007ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം, കൊച്ചി മേഖല ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, എല്ലാ ശനിയാഴ്ചയും തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുന്‍പാകെ ഹാജരായി ഒപ്പ് രേഖപ്പെടുത്തണം എന്ന …

നിരന്തരം കഞ്ചാവ് വിൽപ്പന; ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പിടികൂടി Read More »

സിനിമാ നടിമാർക്കെതിരേ അശ്ലീല പരാമർ‌ശം നടത്തിയ കേസിൽ ആറാട്ടണ്ണനെന്ന സന്തോഷ് വർക്കി അറസ്റ്റിൽ

കൊച്ചി: സോഷ്യൽ മീഡിയ താരം ആറാട്ടണ്ണനെന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാർക്കെതിരേ അശ്ലീല പരാമർ‌ശം നടത്തിയെന്ന കേസിലാണ് നടപടി. സന്തോഷ് വർക്കിക്കെതിരേ ചലച്ചിത്ര പ്രവർത്തകർ നൽകിയ പരാതിയിൽ എറണാകുളം പൊലീസിൻ്റേതാണ് നടപടി. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. മുൻപും ആറാട്ടണ്ണൻ സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു.

പഹൽഗാം ആക്രമണം; ഭീകരർക്ക് രക്ഷപെടാനായിട്ടില്ലെന്ന് സൂചന

ന്യൂഡൽഹി: പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് പാക്കിസ്ഥാനിലേക്ക് രക്ഷപെടാൻ സാധിച്ചിട്ടില്ലെന്ന് സൂചന. അതിർത്തി കടന്നെത്തി ആക്രമണം നടത്തിയ ശേഷം തിരിച്ച് പോകാനുള്ള ഇവരുടെ പദ്ധതി ഇന്ത്യൻ സൈന്യത്തിൻറെ അടിയന്തര ഇടപെടൽ കാരണം മുടങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്. പഹൽഗാമിനടുത്തുള്ള കുന്നുകളിലെ കാട്ടിൽ ഇവർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. പാക് ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേരുടെ …

പഹൽഗാം ആക്രമണം; ഭീകരർക്ക് രക്ഷപെടാനായിട്ടില്ലെന്ന് സൂചന Read More »

ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ എം.എസ് സൊല്യൂഷനിലെ രണ്ട് ജീവനക്കാരെ കൂടി പ്രതി ചേർത്തു

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ രണ്ട് ജീവനക്കാരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്ത്. ചോദ്യപേപ്പർ ചോർച്ചയിൽ ഷുഹൈബും രണ്ട് അധ്യാപകരും മലപ്പുറത്തെ സ്വകാര്യ സ്കൂളിലെ പ്യൂണുമാണ് നേരത്തെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇവർക്ക് പുറമെയാണ് ഇപ്പോൾ എംഎസ് സൊല്യൂഷൻസ് അധ്യാപകനും മാനേജറും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവർക്ക് നേരിട്ട് പങ്കുളളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ യൂട്യൂബ് വഴി പുറത്ത് വരാൻ ഇവർ കൂട്ടുനിന്നതായാണ് കണ്ടെത്തൽ. ഇതിൻറെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രതികളിൽ …

ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ എം.എസ് സൊല്യൂഷനിലെ രണ്ട് ജീവനക്കാരെ കൂടി പ്രതി ചേർത്തു Read More »

ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം

ശ്രീനഗർ: ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക് സൈന്യം. ബന്ദിപ്പോരയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി നേരിട്ടതായും വെടിവയ്പ്പിൽ ആർക്കും പരുക്കിളിലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ചയോടെ, കുൽനാർ ബാസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം പ്രദേശത്ത് എത്തുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെ, ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യവുമായി ശക്തമായ ഏറ്റുമുട്ടലുണ്ടായി. ശക്തമായ തിരിച്ചടി നൽകിയയെന്നാണ് …

ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം Read More »

രണ്ട് ഭീകരരുടെ വീടുകൾ തകർത്ത് ജമ്മുകശ്മീർ സർക്കാർ

ശ്രീന​ഗർ: പഹൽഗാമിലെ ഭീകരൻ ആദിൽ ഹുസൈൻ തോകാറിൻറെയും ആസിഫ് ഷെയ്ഖിൻറെയും വീടുകൾ തകർത്ത് ജമ്മുകശ്മീർ സർക്കാർ. വ്യാഴാഴ്ച രാത്രിയോടെയാണ് സ്ഫോടനത്തിൽ വീട് തകർത്തത്. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് കാരണകാരയവരാണ് ഇരുവരും. ഇവരുടെ വീടുകളിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് …

രണ്ട് ഭീകരരുടെ വീടുകൾ തകർത്ത് ജമ്മുകശ്മീർ സർക്കാർ Read More »

പഹൽഗാം ആക്രമണ കേസിലെ രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു

ന്യൂഡല്‍ഹി: പഹൽഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തൽഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരർ. സംഘത്തിലുണ്ടായിരുന്ന ആദിൽ തോക്കർ, അഹ്സാൻ എന്നിവർ കശ്മീരി ഭീകരരാണ്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി സുരക്ഷാസേന പുറത്തുവിട്ടു. ഇതോടെ അഞ്ച് ഭീകരരുടെ രേഖാചിത്രങ്ങളാണ് പുറത്ത് വിന്നിരിക്കുന്നത്. ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയതെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സുരക്ഷാസേന …

പഹൽഗാം ആക്രമണ കേസിലെ രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു Read More »

കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച: ഇത് സർക്കാരിൻറെ കനത്ത പരാജയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാശ്മീരിൽ 24 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സർക്കാരിൻറെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയെ തന്നെ ഞെട്ടിച്ച കാശ്മീർ ഭീകരാക്രമണത്തിൽ 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ട് 48 മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു. വേദനിക്കുന്ന ഹൃദയങ്ങളോട് കൂടി തന്നെ ഇനി നമുക്ക് രാജ്യസുരക്ഷയെ കുറിച്ച് ശക്തമായ ചില ചോദ്യങ്ങൾ ചോദിക്കേണ്ട സമയമായി. ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങൾ നിറഞ്ഞ കാശ്മീരിൽ ഇതുപോലെ ഒരു കൊടും ഭീകരാക്രമണം ഉണ്ടാകത്തക്ക നിലയിലുള്ള …

കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച: ഇത് സർക്കാരിൻറെ കനത്ത പരാജയമെന്ന് രമേശ് ചെന്നിത്തല Read More »

പാലക്കാട്, കൊല്ലം, കോട്ടയം കലക്റ്ററേറ്റുകളിൽ ബോംബ് ഭീഷണി

പാലക്കാട്: പാലക്കാട്, കൊല്ലം, കോട്ടയം കലക്റ്ററേറ്റുകളിൽ ബോംബ് ഭീഷണി. കലക്റ്റർ മാരുടെ ഇമെയിലിലേക്കാണ് സന്ദേശം എത്തിയത്. പാലക്കാട് കലക്റ്ററേറ്റിൽ 2 മണിക്ക് ബോംബ് പെട്ടുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. തമിഴ്നാട് റിട്രീവൽ‌ ട്രീപ്പിൻറെ പേരിലാണ് പാലക്കാട് കലക്റ്ററുടെ മെയിൽ ഐഡിയിലേക്ക് സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതിനു പിന്നാലെ പൊലീസും ബോംബ് സ്വാഡും പരിശോധന നടത്തി. കലക്റ്ററേറ്റിലേക്കെത്തുന്നവരെ അടക്കം പരിശോധിച്ച ശേഷമാണ് പൊലീസ് കടത്തിവിടുന്നത്.

പോക്സോ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് എസ്.എച്ച്.ഒയ്ക്ക് ശിശുക്ഷേമ വകുപ്പ് നോട്ടീസ് അയച്ചു

പത്തനംതിട്ട: പോക്സോ പരാതിയിൽ നടപടിയെടുക്കാത്ത വനിതാ എസ്എച്ച്ഒയ്ക്ക് ശിശുക്ഷേമ വകുപ്പിൻറെ നോട്ടീസ്. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ ആർ. ഷെമി മോൾക്കാണ് നോട്ടീസ് നൽകിയത്. ഏഴ് വയസുകാരിയായ മകളെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയത്. പരാതിയുമായി സ്റ്റേഷനിൽ എത്തിയ രക്ഷിതാക്കളെ എസ്എച്ച്ഒ പരാതി സ്വീകരിക്കാതെ പറ‍ഞ്ഞയയ്ക്കുകയായിരുന്നു എന്നാണ് പിതാവ് മൊഴി നൽകിയത്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ വഴി പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് 70 വയസുകാരനായ മോഹനനെ കോന്നി പൊലീസ് …

പോക്സോ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് എസ്.എച്ച്.ഒയ്ക്ക് ശിശുക്ഷേമ വകുപ്പ് നോട്ടീസ് അയച്ചു Read More »

പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം വ്യാഴാഴ്ച നടത്തും. പാർലമെൻറ് അനക്സിൽ വൈകുന്നേരം 6 മണിയോടെയാണ് യോഗം ആരംഭിക്കുക. കേന്ദ്ര മന്ത്രിസഭാ ഉപസമിതി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിനു പിന്നാലെയാണ് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാ സമിതി തീരുമാനിച്ച കാര്യങ്ങൾ സർവകക്ഷി യോഗത്തിൽ ചർച്ചയ്ക്കു വച്ച് കൂടുതൽ വ്യക്തത വരുത്തും. ഇതിനായി കോൺഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ഭീകരാക്രമണം നടത്താൻ പാക്കിസ്ഥാനിൽ നിന്ന് സഹായം …

പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഇന്ത്യ Read More »

മലയാളി വ്ളോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്; പ്രതി ഒളിവിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധനഗ്നയാക്കി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് പ്രമുഖ വ്ളോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കോവളം പൊലീസ് കേസെടുത്തത്. കോവളത്തെ റിസോർട്ടിൽ‌ വച്ച് കഴിഞ്ഞ ഒന്നര മാസം മുൻപായിരുന്നു ചിത്രീകരണം. പ്രായപൂർത്തിയാകാത്ത കുട്ടിയെ ചിത്രീകരണത്തിനായി എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അർധ നഗ്നയായി ഫോട്ടോ എടുക്കുകയും, ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. ഇത് കുട്ടിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും …

മലയാളി വ്ളോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്; പ്രതി ഒളിവിൽ Read More »

കുടകിലെ സ്വന്തം വീട്ടിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

കുടക്: കർണാടകയിലെ കുടകിൽ മലയാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരൻറെ മകൻ പ്രദീപാണ് മരിച്ചത്. വീരാജ്പേട്ട താലൂക്കിലെ ബി ഷെട്ടിഗേരിയിൽ പ്രദീപിൻറെ പേരിലുളള തോട്ടത്തിലുളള വീട്ടിൽ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടകിൽ പ്രദീപിന് 32 ഏക്കറിലധികം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുളള ശ്രമം നടക്കുന്നതിനിടെയാണ് പ്രദീപ് കൊല്ലപ്പെടുന്നത്. പൊലീസ് സ്ഥലത്തെത്തി പ്രദീപിൻറെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുകൾക്ക് വിട്ട് …

കുടകിലെ സ്വന്തം വീട്ടിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി Read More »

രാജ്നാഥ് സിങ്ങും അജിത് ഡോവലും മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവികളുമായി ചർച്ച നടത്തി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവികളുമായി ചർച്ച നടത്തി. പ്രതിരോധ മന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേദാവി എയർ ചീഫ് മാർഷൽ എ.പി. സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി എന്നിവർ പങ്കെടുത്തു. ജമ്മു കശ്മീരിൻറെ സമഗ്രമായ സുരക്ഷാ വിഷയങ്ങളിൽ യോഗത്തിൽ ചർച്ച ചെയ്തു. വൈകിട്ട് ചേരുന്ന പ്രതിരോധകാര്യ …

രാജ്നാഥ് സിങ്ങും അജിത് ഡോവലും മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവികളുമായി ചർച്ച നടത്തി Read More »

കോഴിക്കോട് സൗഹൃദം ഉപേക്ഷിച്ചതിന് യുവതിയെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

കോഴിക്കോട്: സൗഹൃദം വേർപ്പെടുത്തിയതിൻറെ പേരിൽ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കളളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് സമീപത്തുളള ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ ഇയാൾ കുത്തി വീഴ്ത്തുകയായിരുന്നു. ജംഷീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ലഹരി കേസിൽ സലീം അറസ്റ്റിലായതോടെയാണ് ജംഷീന ഇയാളുമായുളള സൗഹൃദം അവസാനിപ്പിക്കുന്നത്. …

കോഴിക്കോട് സൗഹൃദം ഉപേക്ഷിച്ചതിന് യുവതിയെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ Read More »

പഹൽ​ഗാം ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും. 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാം​ഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് എത്തിയത്. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു …

പഹൽ​ഗാം ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും Read More »

പഹൽഗാം ആക്രമണത്തെ തുടർന്ന് ടിക്കറ്റ് നിരക്ക് വർധനവ് ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകി

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശ്രീനഗറിൽ നിന്നുള്ള വിമാന ടിക്കറ്റ് കുത്തനെ വർധിപ്പിച്ച വിമാന കമ്പനികൾക്ക് കേന്ദ്ര സർക്കാരിൻറെ കർശന നിർദേശം. ടിക്കറ്റ് നിരക്ക് ഒഴിവാക്കാൻ വ്യോമാന മന്ത്രാലയമാണ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിനു പുറമേ ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്ക് 3 അധിക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തി. വിമാനത്താവളത്തിൽ യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നേരിട്ട് നിരീക്ഷിക്കും. ഭീകരാക്രമണത്തിനു പിന്നാലെ എയർ ഇന്ത്യ, …

പഹൽഗാം ആക്രമണത്തെ തുടർന്ന് ടിക്കറ്റ് നിരക്ക് വർധനവ് ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകി Read More »

ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായി വിച്ഛേദിച്ചേക്കാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരേ കടുത്ത നടപടിയിലേക്ക് ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായും വിച്ഛേദിച്ചേക്കുമെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. പാക്കിസ്ഥാൻറെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ കാര്യാലയത്തിൻറെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻറെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേർന്നു. ഭീകരർക്കെതിരായ നടപടി ശക്തമാക്കാനാണ് തീരുമാനം. തിരിച്ചടിക്കാൻ സജ്ജമായിരിക്കാൻ സൈന്യത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താനും മറ്റ് …

ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായി വിച്ഛേദിച്ചേക്കാൻ ഒരുങ്ങി ഇന്ത്യ Read More »

വിമാനത്താവളങ്ങളിൽ ആവശ്യത്തിന് വീൽചെയറുകൾ ലഭ്യമാക്കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: വിമാനത്താവളങ്ങളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും വീൽ ചെയറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കാത്തതിൽ ബോംബെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. യാത്രക്കാരുടെ ദുരിതം ഒഴിവാക്കാൻ വീൽ ചെയറുകൾ പോലുള്ള സൗകര്യങ്ങൾ കൃത്യസമയത്ത് ലഭ്യമാകണമെന്ന് ജസ്റ്റിസുമാരായ ജി.എസ്. കുൽക്കർണി, അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും(ഡിജിസിഎ) വിമാനക്കമ്പനികളും സ്വമേധയാ ഉറപ്പാക്കണം. മനുഷ്യജീവനുകളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. ആരും കഷ്ടപ്പെടരുത്. ഇക്കാര്യത്തിൽ എല്ലാ വിമാനക്കമ്പനികളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. …

വിമാനത്താവളങ്ങളിൽ ആവശ്യത്തിന് വീൽചെയറുകൾ ലഭ്യമാക്കണമെന്ന് ബോംബെ ഹൈക്കോടതി Read More »