Timely news thodupuzha

logo

Crime

സിദ്ധാർഥന്‍റെ ആത്മഹത്യ; പ്രധാന പ്രതികളായ സിൻജോ ജോൺസണും കാശിനാഥനും അറസ്റ്റിൽ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളായ സിൻജോ ജോൺസൺ(21) കാശിനാഥൻ എന്നിവർ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം വയനാട്ടിലെ ബന്ധു വീട്ടിൽ നിന്നാണ് സിൻജോയെ പിടി കൂടിയത്. കാശിനാഥൻ നേരിട്ട് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതോടെ കേസിൽ 13 പേർ അറസ്റ്റിലായി. ഇവരുൾപ്പെടെ നാലു പേർക്കെതിരേയാണ് പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. കേസിൽ 31 പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. സിൻജോ …

സിദ്ധാർഥന്‍റെ ആത്മഹത്യ; പ്രധാന പ്രതികളായ സിൻജോ ജോൺസണും കാശിനാഥനും അറസ്റ്റിൽ Read More »

തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ തൃശൂരിലെ ഓടയിൽ

തൃശൂർ: മലപ്പുറം തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശൂരിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ സമീപത്തെ ഓടയിൽ നിന്നും ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. മൂന്നു മാസം മുമ്പ് കൊലപാതകം നടന്നതായാണ് പ്രാഥമിക നിഗമനം. അമ്മയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 11 മാസം പ്രായമായ കുഞ്ഞിനെ കാണാതായ വിവരം ഇന്നാണ് പുറം ലോകം അറിയുന്നത്. പിന്നാലെ കുഞ്ഞിൻറെ അമ്മ തമിഴ്നാട് കടലൂർ സ്വദേശി ശ്രീപ്രിയ, ആൺ സുഹൃത്ത് ജയസൂര്യൻ …

തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ തൃശൂരിലെ ഓടയിൽ Read More »

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വിലങ്ങിപടിയിൽ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ലിജോ മാത്യു(42), ഏറ്റുമാനൂർ കുന്താണിയിൽ വീട്ടിൽ കെ.ബി ഷംനാസ്(34) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരി 27ന് രാത്രി 11.30ന് കാണക്കാരി സ്വദേശിയായ യുവാവിന്റെ സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ലിജോ മാത്യു തന്‍റെ അമ്മയെയും, സഹോദരിയുടെ മക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും, …

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം Read More »

തമിഴ്നാട്ടിലെ പോരൂരിലുള്ള 2 സ്കൂളുകളിൽ ബോംബ് ഭീഷണി

ചെന്നൈ: തമിഴ്നാട്ടിലെ പോരൂരിലുള്ള പിഎസ്ബിബി മില്ലേനിയം സ്കൂളിനും കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിനും ബോംബ് ഭീഷണി. ഇ-മെയിലിലാണു സന്ദേശമെത്തിയത്. പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യമായതിനാൽ അതീവ ആശങ്കയിലാണ് അധികൃതർ. ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തുകയാണ്. ഫെബ്രുവരി 8 നു സമാനമായ ഭീഷണി ചെന്നൈയിലെ സ്കൂളുകളിൽ ലഭിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

കുട്ടികൾക്ക് ഉൾപ്പെടെ 20 പേർക്ക് ഭക്ഷ്യവിഷബാധ; വർക്കലയിലെ സ്പൈസി ഹോട്ടൽ പൂട്ടിച്ചു

തിരുവനന്തപുരം: വർക്കലയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. ടെമ്പിൾ റോഡിലെ സ്പൈസി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ചികിത്സ തേടിയവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഛര്‍ദിയും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധ. 12 പേര്‍ സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍ …

കുട്ടികൾക്ക് ഉൾപ്പെടെ 20 പേർക്ക് ഭക്ഷ്യവിഷബാധ; വർക്കലയിലെ സ്പൈസി ഹോട്ടൽ പൂട്ടിച്ചു Read More »

ക്യാമറയിലെ ചാർജ് തീർന്നു, ജന്മദിനാഘോഷ വീഡിയോ പൂർണമായില്ല; വീഡിയോഗ്രാഫറുടെ വായിൽ വെടിവച്ചു കൊലപ്പെടുത്തി

പാട്ന: ജന്മദിനാഘോഷത്തിൻറെ വീഡിയോ പൂർണമായി ചിത്രീകരിച്ചില്ലെന്ന് ആരോപിച്ച് വീഡിയോഗ്രാഫറെ വെടിവച്ചു കൊന്നു. ബിഹാറിലെ ദർബ്ഹംഗ ജില്ലയിലെ മഖ്ന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. സുശീൽ കുമാർ സാഹ്നി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാകേഷ് സാഹ്നിയുടെ മകളുടെ ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനായാണ് സുശീൽ എത്തിയത്. എന്നാൽ ക്യാമറയിലെ ചാർജ് തീർന്നതോടെ ചിത്രീകരണം പാതിവഴി തടസപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നത്. ഇയാളുടെ വായിലാണ് വെടിയേറ്റത്. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച …

ക്യാമറയിലെ ചാർജ് തീർന്നു, ജന്മദിനാഘോഷ വീഡിയോ പൂർണമായില്ല; വീഡിയോഗ്രാഫറുടെ വായിൽ വെടിവച്ചു കൊലപ്പെടുത്തി Read More »

കോഴിക്കോട് എൻ.ഐ.റ്റിയിൽ അധ്യാപകന് കുത്തേറ്റു, ആക്രമിച്ചത് പൂർവ്വ വിദ്യാർത്ഥി

കോഴിക്കോട്: മുക്കം എൻ.ഐ.റ്റിയിൽ അധ്യാപകന് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രൊഫസർ ജയചന്ദ്രനെ ഓഫീസിൽ വച്ച് പൂർവ്വ വിദ്യാർഥിയാണ് ആക്രമിച്ചത്. എം.ടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് കുത്തിയതെന്നാണ് വിവരം. സംഭവത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ജയചന്ദ്രനെ കെ.എം.സി.റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശശി തരൂരിനെതിരേ യുവതിയുടെ ‘മീ റ്റൂ’ ആരോപണം

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനെതിരേ മീ ടൂ ആരോപണവുമായി യുവതി. സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈയാണ് തരൂർ മോശമായി പെരുമാറിയെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ടിരിക്കുന്നത്. എക്സിലൂടെയാണ് ജയ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശശി തരൂരിൽ നിന്ന് മോശം അനുഭവമുണ്ടായതായി ഒരു പെൺകുട്ടി തന്നോട് വെളിപ്പെടുത്തിയതായാണ് ജയ് കുറിച്ചത്. പെൺകുട്ടി തനിക്കയച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടും പങ്കു വച്ചിട്ടുണ്ട്. 2022 ഒക്റ്റോബറിൽ തരൂരിന്‍റെ ബി.ആർ അംബേദ്കർ ദി മാൻ ഹു ഗേവ് ഹോപ് ടു …

ശശി തരൂരിനെതിരേ യുവതിയുടെ ‘മീ റ്റൂ’ ആരോപണം Read More »

സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാൽ

തിരുവനന്തപുരം: കോളേജുകളിൽ എസ്.എഫ്.ഐയെ ക്രിമിനൽ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് കെ.സി വേണുഗോപാൽ. കേരളത്തിലെ അമ്മമാർ കുട്ടികളെ കോളെജിൽ വിടാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് സിദ്ധാർഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തേന്ത്യയിൽ മറ്റും കണ്ടുവന്നിരുന്ന ആൾക്കൂട്ട മർദനങ്ങൾ കേരളത്തിൽ നടക്കുന്നില്ലെന്ന് നമ്മൾ അഭിമാനം കൊണ്ടിരുന്നു. എന്നാൽ ആൾക്കൂട്ട ആക്രമണത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി സിദ്ധാർഥന്‍റെ മരണം മാറിക്കഴിഞ്ഞു. കോളേജ് ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങൾപോലെ ആയി മാറുന്നു. സംഘടനയിൽ …

സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാൽ Read More »

ജെ.എൻ.യുവിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

ന്യൂഡൽഹി: ജെ.എൻ.യു സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പെൺകുട്ടികളുൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് ക്യാംപസിൽ സംഘർഷമുണ്ടായത്. എ.ബി.വി.പി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇടതു സംഘടനയുടെ ആരോപണം. സംഭവത്തിൽ ദൃശങ്ങൾ പുറത്തു വന്നു. സൈക്കിൾ ഉൾപ്പെടെ എടുത്തെറിയുന്നതും വടികൊണ്ട് അടിക്കുന്നതും പുറത്തുവന്ന ദൃശങ്ങളിൽ കാണാം. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. വിഷയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉക്രയ്‌നിലേക്ക്‌ സൈനികരെ 
അയച്ചാല്‍ വന്‍ പ്രത്യാഘാതം; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുന്നറിയിപ്പ്

മോസ്‌കോ: ഉക്രയ്‌നിലേക്ക് പാശ്ചാത്യരാജ്യങ്ങള്‍ സൈനികരെ അയക്കുന്നത് ആഗോള ആണവ സംഘർഷത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുടിൻ. അടുത്ത മാസം 15 മുതൽ 17 വരെ നടക്കുന്ന തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കിക ആയിരുന്നു പുടിൻ. പാശ്ചാത്യ സൈനിക സംഘങ്ങളെ ഉക്രയ്നിലേക്ക് അയക്കാനുള്ള സാധ്യത പലരും പ്രഖ്യാപിക്കുന്നു. ഈ ഇടപെടലുകളുടെ അനന്തരഫലം ദാരുണമായിരിക്കും. തകർക്കാൻ കഴിയുന്ന ആയുധങ്ങൾ റഷ്യയുടെ പക്കലുമുണ്ടെന്ന് അവർ മനസ്സിലാക്കണം. പാശ്ചാത്യരുടെ ഇടപെടൽ ആണവായുധങ്ങൾ ഉപയോഗിച്ചുള്ള സംഘർഷത്തിന്റെ ഭീഷണി …

ഉക്രയ്‌നിലേക്ക്‌ സൈനികരെ 
അയച്ചാല്‍ വന്‍ പ്രത്യാഘാതം; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുന്നറിയിപ്പ് Read More »

ഭക്ഷണത്തിനായി കാത്തു നിന്നവരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസ സിറ്റി: മുഴുപ്പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന ഗാസയിൽ വിശപ്പടക്കാൻ കാത്തു നിന്നവരെ നിർദാക്ഷിണ്യം കൊന്നൊടുക്കി ഇസ്രയേൽ. കിഴക്കു പടിഞ്ഞാറൻ ഗാസ സിറ്റിയില്‍ ഭക്ഷണം കാത്തു നിന്ന 104 പേരെ വ്യാഴാഴ്‌ച പുലർച്ചെ വെടിവച്ച്‌ കൊന്നു. 750ൽ അധികം ആളുകൾക്ക് പരിക്കേറ്റു. അൽ റാഷിദ്‌ തെരുവിലൂടെ ഭക്ഷ്യവസ്‌തുക്കളുമായി ട്രക്ക്‌ എത്തുന്ന വിവരമറിഞ്ഞ്‌ കാത്തുനിന്നവരെയാണ്‌ ഇസ്രയേൽ കൂട്ടക്കൊല ചെയ്‌തത്‌. പരിക്കേറ്റവരുടെയും മരിച്ചവരുടെയും മുകളിലൂടെ ഇസ്രയേൽ സൈനിക ടാങ്കുകൾ കയറ്റിയിറക്കിയെന്ന് അല്‍ ജസീറ ടിവി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുചെയ്തു. ആംബുലൻസുകൾ ലഭ്യമല്ലാത്തതിനെ തുടർന്ന്‌ …

ഭക്ഷണത്തിനായി കാത്തു നിന്നവരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു Read More »

കൊച്ചുമക്കൾക്ക്‌ ജോലി വാ​ഗ്ദാനം, രണ്ടരക്കോടി തട്ടിയെടുത്തു; ആർ.എസ്‌.എസിനെതിരെ ആന്ധ്രപ്രദേശ് മുൻ ഹൈക്കോടതി ജഡ്ജി

ഹൈദരാബാദ്‌: ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടിൽ പണം നൽകിയാൽ കൊച്ചു മക്കൾക്ക്‌ ജോലി നൽകാമെന്നു പറഞ്ഞ്‌ രണ്ടര കോടി രൂപ തട്ടിയതായി മുൻ ഹൈക്കോടതി ജഡ്ജി. ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയെയാണ്‌ ആർ.എസ്‌.എസുമായി ബന്ധമുണ്ടെന്നു കരുതുന്ന രണ്ടുപേർ തട്ടിപ്പിന് ഇരയാക്കിയത്‌. 2022ൽ ഹൈദരാബാദിൽ നിന്ന്‌ എത്തിയവർക്കാണ്‌ പണം നൽകിയത്‌. ഇത്‌ ഉപയോഗിച്ച് ഇലക്ടറൽ ബോണ്ടുകൾ വാങ്ങുമെന്നും പകരം യു.എസിൽ പഠിക്കുന്ന രണ്ടു കൊച്ചുമക്കൾക്ക് ജോലി ഉറപ്പാക്കാമെന്നും ജഡ്‌ജിയോട്‌ പറഞ്ഞിരുന്നു. എന്നാൽ, ബോണ്ടുകൾ ലഭിച്ചില്ല. ജോലിയും കിട്ടിയില്ല. തുക വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും …

കൊച്ചുമക്കൾക്ക്‌ ജോലി വാ​ഗ്ദാനം, രണ്ടരക്കോടി തട്ടിയെടുത്തു; ആർ.എസ്‌.എസിനെതിരെ ആന്ധ്രപ്രദേശ് മുൻ ഹൈക്കോടതി ജഡ്ജി Read More »

80കാരൻ മരിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ.

ന്യൂഡൽഹി: 80കാരൻ വിമാനത്തിൽ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട കേസിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ. മുംബൈ ടെർമിനലിൽ വച്ചായിരുന്നു സംഭവം. യാത്രക്കാരൻ വീൽ ചെയർ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും അതാണ് ഹൃദയാഘാതത്തിന് ഇടയാക്കിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയ്ക്കൊപ്പം ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന ഇന്ത്യൻ – അമേരിക്കൻ വംശജനാണ് മരണപ്പെട്ടത്. ഇരുവരും വിമാനത്താവളത്തിൽ എത്തിയപ്പോൾ വീൽ ചെയർ ആവശ്യപ്പെട്ടിരുന്നു. രണ്ടേ മുക്കാൽ മണിക്കൂറുകളോളം വൈകിയാണ് ഇവർ സഞ്ചരിച്ചിരുന്ന വിമാനം …

80കാരൻ മരിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ. Read More »

പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 51 വർഷം കഠിന തടവും പിഴയും ശിക്ഷ

ഇടുക്കി: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 51 വർഷം കഠിന തടവും 1.55 ലക്ഷം രൂപ പിഴയും. പത്തനംതിട്ട കവിയൂർതൊട്ടിയിൽ കിഴക്കേതിൽ വി അനൂപിനെയാണ്(40) ദേവികുളം പോക്സോ കോടതി ജഡ്‌ജി പി.എ സിറാജുദീൻ ശിക്ഷിച്ചത്. പല വകുപ്പുകളിലായാണ് 51 വർഷം ശിക്ഷ വിധിച്ചത്. എന്നാൽ ഒരുമിച്ച് 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക ശിക്ഷയനുഭവിക്കണം. 2018ലാണ് കേസിനാസ്പ‌ദമായ സംഭവം നടന്നത്. പെൺകുട്ടിയെ പലതവണ ഇയാൾ പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടി ശാന്തൻപാറ …

പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 51 വർഷം കഠിന തടവും പിഴയും ശിക്ഷ Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ അയച്ചു, യുവാവ് അറസ്റ്റിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല വീഡിയോ സന്ദേശങ്ങൾ അയച്ച യുവാവിനെ ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ പട്ടണം വീട്ടിൽ അൾത്താഫ് ഷെറീഫാണ്(19) അറസ്റ്റിലായത്. സേനാപതി സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി. മൂന്നു മാസം മുമ്പാണ് പ്രതി പെൺകുട്ടിയുമായി സുഹൃദ്‌ബന്ധം സ്ഥാപിച്ചത്. തുടർന്നാണ് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുവാൻ ആരംഭിച്ചത്. വിവരം പെൺകുട്ടി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉടുമ്പൻചോല പോലീസിൽ പരാതി നൽകുകയുമായിരുന്നു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

തോട്ടംതൊഴിലാളി സ്ത്രീയുടെ മരണം സ്വാഭാവികമെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്

ഇടുക്കി: തോട്ടംതൊഴിലാളി സ്ത്രീയുടെ മരണം സ്വാഭാവിക മരണമാണെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടെന്ന് പോലീസ് സൂചന നൽകി. കുമളിക്ക് സമീപം തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി പൂവത്തിയെയാണ്(45) ചൊവ്വാഴ്ച‌ മരിച്ച നിലയിൽ പത്തുമുറിയിലെ വാടക വീട്ടിൽ കണ്ടത്. ഭർത്താവ് മുരുകൻ സ്ഥലത്തു നിന്നു മുങ്ങിയത് ദുരൂഹമാണ്.

നിർഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാണാതായ പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തി

തൊടുപുഴ: അടിമാലിയിലെ ഷെൽട്ടർ ഹോമിൽ നിന്നു തൊടുപുഴയിലെ നിർഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാണാതായ പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തിയ ശേഷം ഇടുക്കിയിലെ വൺ സ്റ്റോപ് സഖിസെൻ്ററിലാക്കി. പെൺകുട്ടിയെ കൗൺസലിംഗിനു വിധേയമാക്കിയ ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി മെഡിക്കൽ പരിശോധനയും നടത്തിയ ശേഷമാണ് ഇടുക്കിയിലെ സെന്ററിലാക്കിയത്. പെൺകുട്ടി മൂവാറ്റുപുഴ, കോലഞ്ചേരി തുടങ്ങിയ സ്ഥലങ്ങളി ൽ ക്ഷേത്രോത്സവ സ്ഥലത്തും മറ്റുമാണ് രണ്ടു ദിവസം തങ്ങിയ തെന്നാണ് വിവരമെന്നും കുട്ടി ക്ക് മറ്റു തരത്തിലുള്ള ഉപദ്രവമൊന്നും ഉണ്ടായിട്ടില്ലെന്നും പോലീ …

നിർഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കാണാതായ പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തി Read More »

കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമം

കൊഴിഞ്ഞാമ്പാറ: പാലക്കാട്ടെ കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽവച്ച് ഭാര്യയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു. നീലിപ്പാറ സ്വദേശിയായ ഗീതതെയാണ് ഭർത്താവ് ഷൺമുഖം കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷൺമുഖത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ജോലിക്കു പോകാനായി ബസ്സ്റ്റാന്‍റിൽ എത്തിയതായിരുന്നു ഗീത. ബസ് കാത്തുനിൽക്കുന്നതിനിടയിൽ ഷൺമുഖം അവരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട ബസ് ഡ്രൈവർ സുലൈമാനാണ് ഇയാളെ തട്ടിമാറ്റി ഗീതയെ രക്ഷിച്ചത്. സുലൈമാൻ ആളുകളെ വിളിച്ചുകൂട്ടി ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗീതയ്ക്ക് കഴുത്തിനും ചുമലിനും പരുക്കേറ്റു.

മുംബൈ സ്ഫോടനക്കേസ്; പ്രതി അബ്ദുൾ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി

ന്യൂഡൽഹി: 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതി അബ്ദുൽ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ ടാഡ(ഭീകര വിരുദ്ധ നിയമം) കോടതിയാണ് അബ്ദുൽ കരീമിനെ കുറ്റവിമുക്തനാക്കിയത്. ദാവൂദ് ഇബ്രാഹിമിൻറെ അടുത്ത അനുയായിയെന്നു കരുതുന്ന അബ്ദുൽ കരീമിനെയും പപ്പു എന്നറിയപ്പെടുന്ന ഇർഫാനെയും ഹമീറുദ്ദീനും എതിരെ 2021 സെപ്റ്റംബർ 30നാണ് ടാഡ നിയമപ്രകാരം കുറ്റം ചുമത്തിയത്. 1996ലെ സ്ഫോടന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 84കാരനായ അബ്ദുൽ കരീം ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. മറ്റു നിരവധി സ്ഫോടകക്കേസുകളിലും …

മുംബൈ സ്ഫോടനക്കേസ്; പ്രതി അബ്ദുൾ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി Read More »

വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർഥന്റെ ആത്മഹത്യ; മുഖ്യ പ്രതി കസ്റ്റഡിയിൽ

വയനാട്: പൂക്കോട് വെറ്ററിനറി കോളെജ് രണ്ടാംവർഷ വിദ്യാർഥി ജെ.എസ് സിദ്ധാർഥൻ മരിച്ച സംഭവത്തിൽ പ്രധാന പ്രതി കസ്റ്റഡിയിൽ. പാലക്കാടു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളെയും തുടർന്നാണ് സിദ്ധാർഥൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സിദ്ധാർഥനെ മർദിച്ച വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാവില്ലെന്ന് ഹോസ്റ്റൽ മുറിയിൽ കയറി സംഘത്തിലുണ്ടായിരുന്നയാൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട സിൻജോ ജോൺസനാണ് ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാർഥികൾ അറിയിച്ചു. അതുകൊണ്ടാണ് ഇത് സംബന്ധിച്ച …

വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർഥന്റെ ആത്മഹത്യ; മുഖ്യ പ്രതി കസ്റ്റഡിയിൽ Read More »

കുഞ്ഞിനെ കൊലപ്പെടുത്തിയത് മാനഹാനി ഭയന്നെന്ന് യുവതി

മലപ്പുറം: താനൂരിൽ മാതാവ് കൊന്ന് കുഴിച്ചു മൂടിയ 3 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുറത്തെടുത്ത മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. അതേസമയം, മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ് അമ്മ ജുമൈലത്ത് പൊലീസിന് മൊഴി നൽകിയത്. ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മുറ്റത്തു …

കുഞ്ഞിനെ കൊലപ്പെടുത്തിയത് മാനഹാനി ഭയന്നെന്ന് യുവതി Read More »

ഗാസ നിവാസികളിൽ നിർജലീകരണവും പോഷകാഹാരക്കുറവും വ്യാപകം

ഗാസ സിറ്റി: വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഇസ്രയേൽ വംശഹത്യ തുടരുന്ന ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പതിനായിരത്തോട്‌ അടുക്കുന്നു. ഒക്ടോബർ ഏഴുമുതൽ ഇസ്രയേൽ നടത്തിയ അതിക്രമത്തിൽ 29,954 പേർ കൊല്ലപ്പെടുകയും 70,325 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഗാസ പൂർണമായി പട്ടിണിയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങൾ ഇസ്രയേൽ ക്രമാനുഗതമായി തടയുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന പറഞ്ഞു. ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണി മുനമ്പിലാണ്‌. കുറഞ്ഞത് 5,76,000 പേരെങ്കിലും -പട്ടിണിയിൽനിന്ന് ഒരു പടി അകലെയാണെന്ന്‌ യുഎൻ മാനുഷിക ഏജൻസിയുടെ …

ഗാസ നിവാസികളിൽ നിർജലീകരണവും പോഷകാഹാരക്കുറവും വ്യാപകം Read More »

പൂക്കോട് സംഭവത്തിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് എസ്‌.എഫ്‌.ഐ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവമായി ബന്ധപ്പെട്ട് വസ്‌തുതകളെ വളച്ചൊടിച്ച് സംഘടനയെ ആക്രമിക്കാനുള്ള ശ്രമം പൊതുസമൂഹം തിരിച്ചറിയണമെന്ന്‌ എസ്‌.എഫ്‌.ഐ. ഇത്തരം പ്രശ്‌നങ്ങളിൽ ഉൾപ്പെട്ട ഒരാൾക്കും സംരക്ഷണം കൊടുത്ത പാരമ്പര്യം എസ്‌.എഫ്‌.ഐക്ക് ഇല്ല, ഇനിയൊരാളെയും സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും എസ്‌.എഫ്‌.ഐ പ്രസ്‌താവനയിൽ പറഞ്ഞു. വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് കോളേജ് നടത്തിയ പ്രാഥമികാന്വേഷണത്തിലും, പോസ്റ്റു മോർട്ടം റിപ്പോർട്ടിലും ആത്മഹത്യ ചെയ്‌തതിൻ്റെ ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥി മർദ്ദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പ്രസ്‌തുത വിഷയത്തിൽ 12 വിദ്യാർത്ഥികളെ …

പൂക്കോട് സംഭവത്തിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് എസ്‌.എഫ്‌.ഐ Read More »

ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ

കൊൽക്കത്ത: സന്ദേശ്‌ഖാലി ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ. 55 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ്‌ അറസ്‌റ്റ്‌. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മുഖ്യ കുറ്റാരോപിതനാണ്‌ ഷാജഹാൻ ഷെയ്‌ഖ്‌. സാമ്പത്തിക തട്ടിപ്പ്‌, ഭൂമി തട്ടിയെടുക്കൽ കേസുകളിലും കുറ്റാരോപിതനാണ്‌. ഷാജഹാന്റെ അറസ്‌റ്റിനായി നടന്ന പ്രതിഷേധങ്ങൾ വൻ സംഘർഷങ്ങളിലേക്ക്‌ വഴിമാറിയിരുന്നു. കേന്ദ്ര ഏജൻസികളായ സി.ബി.ഐയ്‌ക്കോ ഇഡിക്കോ ഷാജഹാൻ ഷെയ്‌ഖിനെ അറസ്‌റ്റ്‌ ചെയ്യാമെന്ന്‌ ഇന്നലെ കൽക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നു. ഷാജഹാനെ സംരക്ഷിക്കുന്നുവെന്ന്‌ ആരോപിച്ച്‌ മമതാ ബാനർജിക്കെതിരെയും …

ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ Read More »

തെരഞ്ഞെടുപ്പു ലംഘനം; നടി ജയപ്രദ ഒളിവിൽ, അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഉത്തർപ്രദേശ് കോടതി

റാംപൂർ: തെരഞ്ഞെടുപ്പു ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ഏഴ് തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത മുൻ എം.പിയും നടിയുമായ ജയപ്രദയെ മാർച്ച് ആറിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് കോടതി. നടി ഇപ്പോൾ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ആണെന്നും, ജയപ്രദ എവിടെയെന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിലെ പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ രണ്ടു കേസുകളാണ് നടിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സ്കൂൾ വിദ്യാർത്ഥിയെ മിഠായി നൽകി തട്ടിക്കൊണ്ടു പോകാൻ ശ്രമം

തൊടുപുഴ: വെസ്റ്റ് കോടികുളം ഐരാമ്പിള്ളിയിൽ സ്കൂൾ വിദ്യാർത്ഥിയെ മിഠായി നൽകി തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി. രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് സമീപം മൂവർ സംഘം കാർ ചേർത്ത് നിർത്തിയ ശേഷം മിഠായി നിലത്തേക്ക് ഇടുകയും അത് എടുത്തു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഭയന്ന കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടികയറി. ഏതാനും ദിവസങ്ങൾക്കു മുമ്പ് കോടികുളത്തും തെന്നത്തൂരും സമാന സംഭവം ഉണ്ടായതായും നാട്ടുകാർ അറിയിച്ചു.

തോടിനോടു ചേർന്ന് അജൈവ മാലിന്യം കത്തിക്കുന്നു, പരാതിയുമായി നാട്ടുകാർ, നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു

തൊടുപുഴ: തോടിനോടു ചേർന്ന് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. കോടിക്കുളം ഐരാംപള്ളിയിൽ വണ്ടമറ്റം വലിയ തോട്ടിലെ വട്ടപ്പറമ്പിൽ പാലത്തിന് ഇരു വശവുമുള്ള സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് ദിവസങ്ങളായി പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി ഉയർന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കോടിക്കുളം പഞ്ചായത്തിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ജീവനക്കാരെത്തി സ്ഥലത്ത് പരിശോധന ന ടത്തി. തുടർന്ന് മാലിന്യം കത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.

തലശേരിയിൽ 21 വർഷം മുമ്പ് ജീപ്പിനു നേരെ ബോംബെറിഞ്ഞ കേസ്; പ്രതിയായ സി.പി.എം പ്രവർത്തകന് ജീവപര്യന്തം

തലശേരി: കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻറെ സംസ്കാരചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ജീപ്പിന് നേരെ ബോംബെറിഞ്ഞ് രണ്ടു പേർ മരണപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1.2 ലക്ഷം രൂപ പിഴയും വിധിച്ചു. സി.പി.എം പ്രവർത്തകൻ നടുവനാട് ഹസീന മൻസിലിൽ മുരിക്കാഞ്ചേരി അർഷാദിനെ ആണ്(40) ശിക്ഷിച്ചത്. തലശേരി ജില്ലാ സെഷൻസ് ജഡ്ജി കെ.റ്റി നിസാർ അഹമ്മദിൻറെതാണ് വിധി. സംഭവം നടന്ന് 21 വർഷത്തിനു ശേഷമാണ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയടക്കുന്നില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. ജീവപര്യന്തം …

തലശേരിയിൽ 21 വർഷം മുമ്പ് ജീപ്പിനു നേരെ ബോംബെറിഞ്ഞ കേസ്; പ്രതിയായ സി.പി.എം പ്രവർത്തകന് ജീവപര്യന്തം Read More »

ഗുജറാത്ത് തീരത്ത് വൻ മയക്കു മരുന്ന് വേട്ട

പോർബന്തർ: ​ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ വരുന്ന ലഹരി വസ്തുക്കളാണ് പോർബന്തറിൽ കപ്പലിൽ നിന്നും പിടികൂടിയത്. ഇന്ത്യൻ നേവിയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും(എൻ.സി.ബി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. അടുത്തിടെ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. 3089 കിലോ ചരസ്, 158കിലോ മെത്താംഫെറ്റമീൻ, 25കിലോ മോർഫിൻ എന്നിവയാണ് കപ്പലിൽ നിന്നും പിടികൂടിയതെന്ന് ഇന്ത്യൻ നേവി എക്സിൽ അറിയിച്ചു. കപ്പലിൽ നിന്നും അഞ്ച് പേരെ പിടികൂടിയതായാണ് വിവരം. ഇവരെ ലോ …

ഗുജറാത്ത് തീരത്ത് വൻ മയക്കു മരുന്ന് വേട്ട Read More »

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസിക പീഡനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ പി.ജി അവസാന വർഷ വിദ്യാർത്ഥി ഡോ. എ.ജെ ഷഹന മരിച്ച സംഭവത്തിൽ സഹപാഠി ഡോ. ഇ.എ റുവൈസിനെ മെഡിക്കൽ കോളേജിൽ നിന്നും സസ്പെൻഡ്‌ ചെയ്‌ത നടപടി മൂന്ന്‌ മാസത്തേക്ക്‌ നീളും. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയാ എടുത്ത കേസിൽ ചൊവ്വാഴ്‌ച നടന്ന സിറ്റിങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സസ്‌പെൻഷൻ നീളുമെന്ന്‌ അറിയിച്ചത്‌. മൂന്നു മാസത്തിനു ശേഷം സസ്‌പെൻഷൻ …

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടി Read More »

കച്ചേരിപ്പടിയിൽ കൊലക്കേസ്‌ പ്രതി കുത്തേറ്റ്‌ മരിച്ചു

പള്ളുരുത്തി: കൊച്ചി പള്ളുരുത്തി കച്ചേരിപ്പടിയിൽ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു. ഏലൂർ കാഞ്ഞിരക്കുന്നത്ത് വീട്ടിൽ കരീമിന്റെ മകൻ ലാൽജുവാണ്‌(40) മരിച്ചത്‌. ഇയാളുടെ സുഹൃത്ത്‌ പള്ളുരുത്തി സ്വദേശി ജോജിയെ കുത്തേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ രാത്രി എട്ടിനാണ്‌ സംഭവം. 2021ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ ആന്റണി കൊലപാതകത്തിലെ രണ്ടാംപ്രതിയാണ്‌ ലാൽജു. ഈ കേസുമായി ബന്ധപ്പെട്ട്‌ രണ്ടു പേരെ ചൊവ്വാഴ്‌ച ഒത്തുതീർപ്പ്‌ ചർച്ചയ്ക്ക്‌ വിളിച്ചിരുന്നു. പള്ളുരുത്തി, തോപ്പുംപടി സ്വദേശികളാണിവർ. ചർച്ചയ്‌ക്കിടെ …

കച്ചേരിപ്പടിയിൽ കൊലക്കേസ്‌ പ്രതി കുത്തേറ്റ്‌ മരിച്ചു Read More »

വയനാട്ടിൽ എട്ട് വയസുകാരനെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തി

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ എട്ട് വയസുകാരൻ ദുരൂഹത സാഹചര്യത്തിൽ മരിച്ചു. മേപ്പടി – ചേമ്പോത്തറ കോളനിയിലെ സുനിത – വിനോദ് ദമ്പതികളുടെ മകൻ ബബിലേഷാണ് മരിച്ചത്. കുട്ടിയെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലിയിലായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുളത്തിൽ മറ്റ് കുട്ടികളോടൊപ്പം കുളിക്കാൻ പോയതിന് ബബിലേഷിനെ അച്ഛൻ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൽപ്പറ്റയിലെ സർക്കാർ ആശുപത്രിയിൽ കുട്ടിയെ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …

വയനാട്ടിൽ എട്ട് വയസുകാരനെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തി Read More »

വെടിനിർത്തൽ പ്രതീക്ഷയെന്ന് ബൈഡന്‍

ഗാസ സിറ്റി: പാരീസിലും ദോഹയിലും നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഗാസയിൽ റംസാൻ മാസത്തിനു മുമ്പ്‌ വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട കരാറിലെത്തിയാൽ ഗാസയിൽ താൽക്കാലിക വെടിനിർത്തലിന്‌ ഇസ്രയേൽ തയ്യാറാണെന്ന്‌ ബൈഡൻ പറഞ്ഞു. അടുത്ത ആഴ്‌ചയോടെ ആറ്‌ ആഴ്‌ചത്തെ വെടിനിർത്തലുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ബന്ദികളെ വിട്ടയക്കുന്നതിന്‌ പകരമായി പലസ്‌തീൻ തടവുകാരെ വിട്ടയക്കുമെന്നും ബൈഡൻ പറഞ്ഞു. എന്നാല്‍, ബൈഡന്റെ പ്രസ്‌താവന യാഥാർഥ്യ ബോധമില്ലാത്തതാണെന്ന്‌ ഹമാസ്‌ പ്രതികരിച്ചു. ബൈഡന്റെ അഭിപ്രായ പ്രകടനം ആശ്ചര്യപ്പെടുത്തിയെന്നും …

വെടിനിർത്തൽ പ്രതീക്ഷയെന്ന് ബൈഡന്‍ Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, 49കാരന് പത്തുവർഷം തടവും പിഴയും

തൃശൂർ: പതിനെഴുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് പത്തുവർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ചൂണ്ടൽ ചൂണ്ടപ്പുരയ്ക്കൽ വീട്ടിൽ മനോജിനെയാണ്(49) കുന്നംകുളം അതിവേഗ പോക്സോ പ്രത്യേക കോടതി ജഡ്ജി ശിക്ഷിച്ചത്. 2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്രാക്‌ടർ ഡ്രൈവറായ പ്രതി ഭാര്യയുമായി പിരിഞ്ഞു കഴിയുന്നതിനിടെ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിൽ അറിയച്ചതിനെതുടർന്ന് പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ചെന്നൈ മെട്രൊ സ്റ്റേഷൻ ഡ്യൂട്ടിക്കിടെ യാത്രക്കാരിയുടെ 6 പവന്‍റെ മാല പൊട്ടിച്ചോടിയ പൊലീസുകാരൻ അറസ്റ്റിൽ

ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ചെന്നൈ അറുമ്പാക്കം മെട്രൊ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരനാണ് മാല പൊട്ടിച്ചോടിയത്. ഇയാളെ യാത്രക്കാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. അരുംമ്പാക്കം മെട്രൊ സ്‌റ്റേഷനിൽ സുരക്ഷാ ചുമതലയുളള സ്പെഷ്യൽ ബറ്റാലിയലിന്‍ കോൺസ്റ്റബിൾ രാജദുരൈയാണ്(26) പൊലീസിന്‍റെ പിടിയിലായത്. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ ആറ് പവന്‍റെ മാലയാണ് ഇയാൾ പൊട്ടിച്ചോടിയത്. ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴായിരുന്നു …

ചെന്നൈ മെട്രൊ സ്റ്റേഷൻ ഡ്യൂട്ടിക്കിടെ യാത്രക്കാരിയുടെ 6 പവന്‍റെ മാല പൊട്ടിച്ചോടിയ പൊലീസുകാരൻ അറസ്റ്റിൽ Read More »

എട്ടാം തവണയും കെജ്‌രിവാളിന് ഇ.ഡി നോട്ടീസ്

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി സമൻസ്. ഹാജരാവണമെന്നാവശ്യപ്പെട്ട് ഇത് എട്ടാം തവണയാണ് അഡി നോട്ടീസയക്കുന്നത്. മാർച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിർദേശം. ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്ന് കാട്ടി ഇതുവരെ വന്ന ഏഴ് സമൻസുകളും കെജ്‌രിവാൾ തിരിച്ചയച്ചിരുന്നു. കുറ്റപത്രത്തിൽ ഒട്ടേറെ തവണ കെജ്‌രിവാളിന്‍റെ പേര് ഇഡി പരാമർശിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വാർത്താ പ്രചാരണ വിഭാഗം ചുമതലയുള്ള വിജയ് നായർ, ചില വ്യവസായികൾ എന്നിവരെയാണ് കേസിൽ …

എട്ടാം തവണയും കെജ്‌രിവാളിന് ഇ.ഡി നോട്ടീസ് Read More »

പി.വി. അൻവറിനെ വീണ്ടും ചോദ്യം ചെയ്ത് ഇ.ഡി

കൊച്ചി: ബൽത്തങ്ങാടി ക്വാറി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പി.വി അൻവർ എം.എൽ.എയെ വാണ്ടും ചോദ്യം ചെയ്ത് ഇ.ഡി. കൊച്ചി ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഈ കേസുമായി ബന്ധപ്പെട്ട് ഇതിനു മുൻപും പി.വി അൻവറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറിൽ നിന്നും 50 ലക്ഷം രൂപ വാങ്ങി ലാഭവിഹിതം നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. മുമ്പ് നടന്ന ചോദ്യം ചെയ്യലിൽ സ്വർണ ഇടപാടുകൾ, …

പി.വി. അൻവറിനെ വീണ്ടും ചോദ്യം ചെയ്ത് ഇ.ഡി Read More »

മസാജ് പാർലർ കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന

കൊച്ചി: മസാജ് പാർലർ കേന്ദ്രീകരിച്ച് എം.ഡി.എം.എ വിറ്റിരുന്ന യുവാവ് പിടിയിൽ. നെട്ടൂർ സ്വദേശി ചാത്തൻകേരി പറമ്പിൽ വീട്ടിൽ ഷബീക്കിനെയാണ്(36) അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ ലഹരി മരുന്ന് ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന പ്രതിയെ ചോദ്യം ചെയ്തതിനു ശേഷമാണ് ക്രിസ്റ്റൽ രൂപത്തിലുള്ള രാസലഹരി കണ്ടെടുക്കാനായത്. എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ ടെന്നിമോൻ നൽകിയ വിവരപ്രകാരം എക്സൈസ് ഇൻസ്പെകിടർ പ്രമോദ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ഹാരിസ്, പ്രിവന്‍റീവ് ഓഫീസർ ജെനിഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മനോജ്, ശ്രീകുമാർ, ബദർ അലി, മേഘ …

മസാജ് പാർലർ കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന Read More »

ഇസ്രയേൽ എംബസിക്ക്‌ മുന്നിൽ അമേരിക്കൻ വ്യോമസേനാംഗം സ്വയം തീ കൊളുത്തി മരിച്ചു

വാഷിങ്ങ്‌ടൺ: ഗാസയിലെ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച്‌ വാഷിങ്‌ടൺ ഡിസിയിലെ ഇസ്രയേൽ എംബസിക്ക്‌ മുന്നിൽ സ്വയം തീ കൊളുത്തിയ അമേരിക്കൻ വ്യോമസേനാംഗം മരിച്ചു. ഇനിയും വംശഹത്യക്ക്‌ കൂട്ടു നിൽക്കാനാകില്ലെന്ന് ഉറക്കെ പറഞ്ഞ്‌ ഞായറാഴ്ച തീ കൊളുത്തിയ ഇദ്ദേഹത്തെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം മരിച്ചു. സൈനികന്റെ പേരോ മറ്റ്‌ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം തന്റെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. വീഡിയോ പിന്നീട്‌ അധികൃതർ നീക്കം ചെയ്തു. റാഫയിലേക്ക്‌ സൈനികനീക്കമുണ്ടാകുമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു …

ഇസ്രയേൽ എംബസിക്ക്‌ മുന്നിൽ അമേരിക്കൻ വ്യോമസേനാംഗം സ്വയം തീ കൊളുത്തി മരിച്ചു Read More »

പെരുമ്പാവൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂരമർദനം, സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്

പെരുമ്പാവൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ ഡ്രൈവർക്ക് അസഭ്യവർഷവും ക്രൂരമർദനവും. ഞായറാഴ്ച വൈകിട്ട് പെരുമ്പാവൂരാണ് സംഭവം. മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരനാണ് മർദിച്ചത്. സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ബസിൻറെ ഡാഷ് ക്യാമറയിൽ പതിഞ്ഞ മർദന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സെൻറ് തോമസ് ബസിലെ ഡ്രൈവറായ എൽദോയ്ക്കാണ് മർദനമേറ്റത്. മൈത്രി’ ബസിലെ ജീവനക്കാരനായ അനീഷാണ് എൽദോയെ മർദ്ദിച്ചത്. ഇന്നലെ രാവിലെ കാലടിയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് സമയക്രമത്തെച്ചൊല്ലി തർക്കം ആരംഭിച്ചിരുന്നു. ഈ തർക്കം വൈകിട്ടോടെ കയ്യാങ്കളിയിൽ അവസാനിച്ചു. സെൻറ് …

പെരുമ്പാവൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂരമർദനം, സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത് Read More »

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

കൊണ്ടോട്ടി: പതിനഞ്ചുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുൽപ്പറ്റ മുണ്ടക്കുളം മണപ്പാടൻ മുഹമ്മദ് യാസിൻ(22) ആണ് അറസ്റ്റിലായത്. യുവാവ് മൊബൈൽ കടയിലെ ജീവനക്കാരനാണ്. പെൺകുട്ടി കൊണ്ടോട്ടിയിലെ സ്കൂളിൽ പഠിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പീന്നിട് മൊബൈൽ വഴി ബന്ധം തുടരുകയായിരുന്നു. രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; മുൻകൂർ ജാമ്യം തേടി രണ്ടാം പ്രതി

തിരുവനന്തപുരം: നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രണ്ടാം പ്രതി റജീന. മരിച്ച യുവതിയുടെ ഭർത്താവ് നയാസിന്‍റെ ആദ്യ ഭാര്യയാണ് റജീന. ഹൈക്കോടതിയിലാണ് റജീന ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. റജീന ഒളിവിലാണ് ഇവർക്കായുള്ള തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ് നേമം പൊലീസ്. മരിച്ച ഷെമീറയെ അക്യുപങ്ചർ ചികിത്സക്ക് റജീനയും പ്രേരിപ്പിച്ചു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതോടെയാണ് ഗുരുതര വകുപ്പുകൾ ചുമത്തി റജീനയെ പ്രതി ചേർത്തത്. നവജാത ശിശുവിന്‍റെ മരണം, …

തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; മുൻകൂർ ജാമ്യം തേടി രണ്ടാം പ്രതി Read More »

സംഘർഷം അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ ആക്രമണം, കൊല്ലത്ത്‌ നാല് പേർ അറസ്റ്റിൽ

കുണ്ടറ: സംഘർഷം അന്വേഷിക്കാനെത്തിയ കുണ്ടറ സ്റ്റേഷനിലെ പൊലീസ് സംഘത്തിനുനേരെ ആക്രമണം. നാലു പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ പെരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ്(35), കുഴിയം ലക്ഷ്‌മി വിലാസത്തിൽ ചന്തുനായർ(22), രത്ന ഭവനിൽ അരവിന്ദ്(32), സാനു നിവാസിൽ മനു പ്രസാദ്(32 )എന്നിവരെ അറസ്റ്റ് ചെയ്‌തു. എസ്ഐമാരായ എസ് സുജിത്, എൻ സുധീന്ദ്രബാബു, സിപിഒമാരായ ജോർജ് ജെയിംസ്, എ സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. ഞായർ രാത്രി 7.45ന്‌ പൂജപ്പുര ക്ഷേത്രസമീപം കൂനംവിള ജങ്ഷനിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നാട്ടുകാർ അറിയിച്ചത് അനുസരിച്ച്‌ …

സംഘർഷം അന്വേഷിക്കാനെത്തിയ പൊലീസിനുനേരെ ആക്രമണം, കൊല്ലത്ത്‌ നാല് പേർ അറസ്റ്റിൽ Read More »

ഗാസയിൽ 86 പേർ കൂടി 
കൊല്ലപ്പെട്ടു

ഗാസ: ബെയ്ത് ലാഹിയയിലെ ഒരു വീടിനു നേരെ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിന്റെ കിഴക്കൻ മേഖലയിൽ കടുത്ത ആക്രമണമാണ്‌. നാസർ ആശുപത്രിയിൽ നിന്ന്‌ ഇസ്രയേൽ സൈന്യം പിൻവാങ്ങിയെങ്കിലും പുറത്ത്‌ ഉപരോധം തുടരുകയാണ്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ നടത്തിയ ഏഴ് കൂട്ടക്കൊലകളിലായി 86 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 29,692 ആയി. അതിനിടെ ഗാസയിൽ വെടി നിർത്തലിനും ബന്ദി മോചനവുമായുള്ള കരാറിന്‌ ഇസ്രയേൽ മൗനാനുവാദം നൽകിയെന്നും പ്രതിനിധി സംഘത്തെ …

ഗാസയിൽ 86 പേർ കൂടി 
കൊല്ലപ്പെട്ടു Read More »

ഗാസയിൽ ഭക്ഷണം കിട്ടാതെ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു, കൂട്ടത്തിൽ 
കൈ കുഞ്ഞും

ഗാസ സിറ്റി: ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്ന ഗാസയിൽ പട്ടിണി മരണങ്ങളും പെരുകുന്നു. രണ്ട്‌ മാസം പ്രായമായ കുഞ്ഞ്‌ വിശന്ന് മരിച്ചു. മഹ്മൂദ് ഫത്തോഹെന്ന കുഞ്ഞാണ് ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രിയിൽ വെള്ളിയാഴ്ച മരിച്ചത്. ഗാസയിൽ കൂട്ടശിശു മരണമുണ്ടാകുമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന ദിവസങ്ങൾക്കുമുമ്പ്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. പോഷകാഹാര കുറവു മൂലമാണ്‌ കുഞ്ഞ്‌ മരിച്ചതെന്ന്‌ ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഒരു സ്ത്രീ കുഞ്ഞുമായി സഹായത്തിനായി നിലവിളിക്കുന്നത് ഞങ്ങൾ കണ്ടു. കുഞ്ഞ് അവസാന ശ്വാസം എടുക്കുന്നതായി തോന്നി. ഞങ്ങൾ അവനെ ആശുപത്രിയിൽ …

ഗാസയിൽ ഭക്ഷണം കിട്ടാതെ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു, കൂട്ടത്തിൽ 
കൈ കുഞ്ഞും Read More »

ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി: വർക്കലയിൽ യുവതി ഗുരുതരാവസ്ഥയിൽ, ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ചാവക്കാട് സ്വദേശിയായ ലീലയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഭർത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ലീല ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച അശോകന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ലീല തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

വഴിയാത്രക്കാരന്റെ ദേഹത്ത് കാർ തട്ടി, തൊടുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചു, കാർ കത്തിക്കാൻ ശ്രമിച്ചു

തൊടുപുഴ: വഴിയാത്രക്കാരന്റെ ദേഹത്ത് കാർ തട്ടിയതുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചെത്തിയത് സംഘർഷത്തിനിടയാക്കി. കരിങ്കുന്നം ടൗണിൽ വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. പോലീസും നാട്ടുകാരും ഏറെ നേരം പണിപ്പെട്ടാണ് ഇവരെ ടൗണിൽ നിന്നു തിരിച്ചയച്ച് സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തിയത്. പ്രകോപിതരായ ഇരുന്നൂറോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മണ്ണെണ്ണയൊഴിച്ച് കാർ കത്തിക്കാൻ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു. കരിങ്കുന്നം ടൗണിൽ പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് ഇടുക്കി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ലോട്ടറി …

വഴിയാത്രക്കാരന്റെ ദേഹത്ത് കാർ തട്ടി, തൊടുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചു, കാർ കത്തിക്കാൻ ശ്രമിച്ചു Read More »

കുഞ്ഞനന്തൻറെ മരണം ദുരൂഹമെന്ന് കെ സുധാകരൻ

കൊച്ചി: റ്റി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻറെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ. സത്യം പുറത്തു വരുന്ന ഘട്ടത്തിലായിരുന്നു കുഞ്ഞനന്തൻറെ മരണം. എല്ലാം വിളിച്ചു പറയുമെന്ന് കുഞ്ഞനന്തൻ പറഞ്ഞതായും കേട്ടിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നതിനാൽ സർക്കാർ അന്വേഷണം നടത്തണമെന്നും വാർത്താ സമ്മേളനത്തിൽ സുധാകരൻ പറഞ്ഞു. ‌കുഞ്ഞനന്തൻറെ മരണം ദുരൂഹമാണ്. സ്വതന്ത്ര ഏജൻസി ഗൗരവമായി അന്വേഷിക്കണം. റ്റി.പി കേസിന് പിന്നിൽ ഉന്നതർ പങ്കെടുത്ത ഗൂഢാലോചന ഉണ്ടെന്നും അതുകൊണ്ട് ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. പി.വി …

കുഞ്ഞനന്തൻറെ മരണം ദുരൂഹമെന്ന് കെ സുധാകരൻ Read More »

വീരൻകുടിയിലെ ഊരു മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി

മലക്കപ്പാറ: മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ മൂപ്പൻ വീരനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതിയ ഇവർ കെട്ടിയ കുടിലുകളും പൊലീസ് പൊളിച്ചു നീക്കി. മർദനത്തിൽ പരുക്കേറ്റ ഊരു മൂപ്പൻ വീരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. സമരം ചെയ്യുന്ന പ്രദേശത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതെന്ന് വീരൻ‌ പറയുന്നു. പുനരധിവാസം അടക്കമുള്ള സർക്കാർ വാഗ്ദാനങ്ങളെല്ലാം പാഴായതോടെ മലക്കപ്പാറയിലെ വീരൻകുടി ആദിവാസി ഊരിലെ അന്തേവാസികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. പുനരധിവാസവും വഴിയും സുരക്ഷിതമായ താമസ സൗകര്യവും …

വീരൻകുടിയിലെ ഊരു മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി Read More »