Timely news thodupuzha

logo

timely news

പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള തയാറെടുപ്പുകൾക്കിടയിലും നക്സലുകൾക്കെതിരെ നീക്കം ചരിത്ര നടത്തി രാജ്യത്തെ രക്ഷാസേന

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള തയാറെടുപ്പുകൾക്കിടയിലും നക്സലുകൾക്കെതിരേ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കം നടത്തി രക്ഷാസേന. തെലങ്കാന- ഛത്തിസ്ഗഡ് അതിർത്തിയിലെ കരേഗുട്ട മലകളിൽ താവളമുറപ്പിച്ച 1000ലേറെ നക്സലുകളെ പൂർണമായും രക്ഷാ സേന വളഞ്ഞു. 800 ചതുരശ്ര കിലോമീറ്റർ വരുന്ന വനമേഖലയിൽ മുതിർന്ന കമാൻഡർമാരുൾപ്പെടെയാണു തമ്പടിച്ചിട്ടുള്ളത്. സിആർപിഎഫ്, ഛത്തിസ്ഗഡ്, തെലങ്കാന പൊലീസ് തുടങ്ങി വിവിധ സേനകളിൽ നിന്നായി 24000ഓളം ജവാന്മാർ ഒരാഴ്ചയിലേറെയായി ഈ പ്രദേശം പൂർണമായി വളഞ്ഞിരിക്കുകയാണ്. ഇവർ ഓരോ ദിവസവും ക്രമത്തിൽ മുന്നേറുന്നുമുണ്ട്. …

പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള തയാറെടുപ്പുകൾക്കിടയിലും നക്സലുകൾക്കെതിരെ നീക്കം ചരിത്ര നടത്തി രാജ്യത്തെ രക്ഷാസേന Read More »

ആന്ധ്രയിൽ ക്ഷേത്രമതിൽ തകർന്ന് വീണ് എട്ട് പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രയിൽ ക്ഷേത്രമതിൽ തകർന്നു വീണ് എട്ട് മരണം. വിശാഖപട്ടണത്തിന് അടുത്ത് സിംഹചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ചന്ദനോത്സവമെന്ന പരിപാടിക്കിടെയായിരുന്നു അപകടം. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മതിൽ ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. തകർന്ന് വീണതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയോടെ ചിതറി ഓടിയതും ദുരന്തത്തിൻറെ വ്യാപ്തി കൂട്ടിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. പ്രദേശത്ത് രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇതാവാം മതിൽ തകരാനുള്ള …

ആന്ധ്രയിൽ ക്ഷേത്രമതിൽ തകർന്ന് വീണ് എട്ട് പേർ മരിച്ചു Read More »

കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിച്ച് 14 പേർ മരിച്ചു

കൊൽക്കത്ത: കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 14 മരണം. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മരിച്ചവരിൽ‌ ഒരാൾ തീപിടിത്തത്തെ തുടർന്ന് രക്ഷപെടാൻ ഹോട്ടലിന് പുറത്തേക്ക് ചാടിയ ആളാണെന്നാണ് വിവരം. ഇത്തരത്തിൽ ചാടിയ മറ്റൊരാൾ പരുക്കേറ്റ് ചികിത്സ‍യിലാണ്.

ഇന്ത്യ തിരിച്ചടിക്കും, അതിന് മുൻപ് യു.എൻ ഇടപെടണമെന്ന് പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടൽ വേണമെന്നും യുഎന്നിനോട് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ. 24 – 36 മണിക്കൂറിനുള്ളിൽ സൈന്യം തിരിച്ചടിക്കുമെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് വ്യക്തമാക്കിയത്. അന്വേഷണത്തിനായി അന്താരാഷ്ട്ര കമ്മിഷനെ അംഗീകരിക്കുമെന്നും പാക്കിസ്ഥാൻ അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറിനോടാണ് പാക്കിസ്ഥാൻ ഇടപെടൽ തേടിയത്. അതേസമയം, പാക്കിസ്ഥാനോടും ഇന്ത്യയോടും യുഎൻ അൻറോണി ജനറൽ സംസാരിച്ചതായാണ് വിവരം. സംഘർഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി സാക്ഷി

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും. കേസിൽ നടന്മാരെ പ്രതിചേർക്കാനുള്ള തെളിവുകളില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിലെ പ്രതി തസ്ലിമയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. ഇതിൽ “കുഷ് വേണോ’ എന്ന തസ്ലിമയുടെ ചോദ്യത്തിന് “വെയിറ്റ്’ എന്ന് മാത്രമാണ് ശ്രീനാഥ് ഭാസിയുടെ മറുപടി. കുഷ്, ഗ്രീൻ എന്നീ കോഡുകളാണ് ലഹരിക്ക് നൽകിയിരിക്കുന്നത്.

സജി നന്ത‍്യാട്ടിനെതിരേ പരാതി നൽകി ബി ഉണ്ണികൃഷ്ണൻ

കൊച്ചി: കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത‍്യാട്ടിനെതിരേ പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതലെന്ന് സജി നന്ത‍്യാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരേയാണ് ബി. ഉണ്ണികൃഷ്ണൻ ഫിലിം ചേംബറിൽ പരാതി നൽകിയിരിക്കുന്നത്. സജി നന്ത‍്യാട്ടിനെ നിയന്ത്രിക്കണമെന്നാണ് ഉണ്ണികൃഷ്ണൻ പരാതിയിൽ ആവശ്യപ്പെടുന്നത്. അതേസമയം, ഉണ്ണികൃഷ്ണന് തന്നോട് വ‍്യക്തി വൈരാഗ‍്യമുണ്ടെന്ന് സജി നന്ത‍്യാട്ട് പ്രതികരിച്ചു. 1989ൽ കോട്ടയം സിഎംഎസ് കോളെജിലെ തെരഞ്ഞെടുപ്പ് കാലത്ത് …

സജി നന്ത‍്യാട്ടിനെതിരേ പരാതി നൽകി ബി ഉണ്ണികൃഷ്ണൻ Read More »

ഇത്തവണ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്ല

തൃശൂർ: തൃശൂർ പൂരത്തിലെ നിറസാന്നിധ‍്യമായിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ പൂരത്തിനില്ലെന്ന് വ‍്യക്തമാക്കി തെച്ചിക്കോട്ടുകാവ് ദേവസ്വം. ആന വരുമ്പോൾ ജനത്തിരക്ക് കൂടുന്നതും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കണക്കിലെടുത്താണ് പൂരത്തിൽ നിന്നു രാമചന്ദ്രനെ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം അറിയിച്ചു. കഴിഞ്ഞ തവണ പൂരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത് രാമചന്ദ്രനായിരുന്നു. അതേസമയം നേരത്തെ പൂര വിളംബരത്തിൽ നിന്നും ആനയെ മാറ്റി നിർത്തിയിരുന്നു.

വേടന് പിന്തുണയുമായി ഗീവർഗീസ് മാർ കുറിലോസ്

കൊച്ചി: അറസ്റ്റിനു പിന്നാലെ വേടന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലിത്ത ഗീവർഗീസ് മാർ കുറിലോസ്. വേടൻറെ വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ എന്നദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: മനുഷ്യർക്ക്‌ മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാട്! വേടൻറെ “കറുപ്പിൻറെ ” രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട് വേടൻറെ “വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള ” കലാവിപ്ലവം തുടരട്ടെ

പാലക്കാട് നഗരസഭയിൽ കൂട്ടത്തല്ല്

പാലക്കാട്: നൈപുണ‍്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിൻറെ പേരിടുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയിൽ ബിജെപി – പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കൂട്ടത്തല്ല്. എൽഡിഎഫും കോൺഗ്രസും ഹെഡ്ഗേവാറിൻറെ പേരിടുന്നതിനെ എതിർത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ പ്രതിരോധിച്ച് ബിജെപി രംഗത്തെത്തിയതോടെയാണ് കൂട്ടത്തല്ലുണ്ടായത്. കൂട്ടത്തല്ലിനിടെ നഗരസഭയിലെ മൈക്കുകൾ തകർന്നു. അതേസമയം പ്രതിഷേധത്തിനിടെ ബിജെപി അംഗങ്ങൾ നഗരസഭ ചെയർപേഴ്സനെ പുറത്തെത്തിച്ച് മുറിയിലേക്ക് മാറ്റി. നൈപുണ‍്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിൻറെ പേരിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസും എൽഡിഎഫ് അംഗങ്ങളും നഗരസഭയിൽ പ്രതിഷേധിച്ചത്. ഹെഡ്ഗേവാറിനെതിരേ പ്ലക്കാർഡുകൾ …

പാലക്കാട് നഗരസഭയിൽ കൂട്ടത്തല്ല് Read More »

എസ്എസ്എൽസി പരീക്ഷ ഫലം മേയ് ഒമ്പതിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: 2024 – 2025 അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം മേയ് ഒമ്പതിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് ചേരുന്ന വാർത്താ സമ്മേളനത്തിലാവും ഫലം പ്രഖ്യാപിക്കുക. തുടർന്ന് results.kite.kerala.gov.in/, sslcexam.kerala.gov.in എന്നീ വെബ് സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം ലഭ്യമാവും. സംസ്ഥാനത്തൊട്ടാകെ 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇതിൽ 2,17, 696 ആൺകുട്ടികളും 2,09, 325 പെൺകുട്ടികളും ഉൾപ്പെടുന്നു. സർക്കാർ മേഖലയിൽ നിന്നും 1,42,298 വിദ്യാർഥികളും എയ്ഡഡ് സ്കൂളുകളിൽ നിന്നും 2,55,092 വിദ്യാർഥികളും അൺ …

എസ്എസ്എൽസി പരീക്ഷ ഫലം മേയ് ഒമ്പതിന് പ്രഖ്യാപിക്കും Read More »

കശ്മീരിൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇൻ്റലിജൻസ്

ശ്രീനഗർ: കശ്മീരിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇൻ്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീർ താഴ് വരയിലെ ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ കൂടുതൽ സജീവമായിട്ടുണ്ടെന്നും ഇവർക്ക് കൂടുതൽ ഓപ്പറേഷനുകൾ നടത്താൻ ഭീകരസംഘടനകളുടെ നിർദേശം ലഭിച്ചതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിക്കുന്നു. പാകിസ്ഥാൻ ചാര ഏജൻസിയായ ഇൻറർ-സർവീസസ് ഇൻറലിജൻസ് (ഐഎസ്ഐ), ശ്രീനഗർ, ഗന്ധർബാൽ ജില്ലകളിൽ താമസിക്കുന്ന പുറത്ത് നിന്നുള്ളവർ, സിഐഡി ഉദ്യോഗസ്ഥർ, കശ്മീരി പണ്ഡിറ്റുകൾ എന്നിവർക്കെതിരേ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സൂചനയുണ്ട്. പഹൽഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടേയും …

കശ്മീരിൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇൻ്റലിജൻസ് Read More »

പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ പ്രതികളായ 11 പേരും കുറ്റക്കാരെന്ന് കോടതി. ബുധനാഴ്ച കേസിൽ ശിക്ഷ വിധിക്കും. നെടുമങ്ങാട് പട്ടികജാതി-പട്ടിക വർഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ ആയുധം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ല. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ എല്ലാ പ്രതികൾക്കെതിരെയും നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ. പ്രതികൾ ഗുണ്ടകളായതിനാൽ ഭയന്ന് ദൃക്സാക്ഷികടക്കം കൂട്ടത്തോടെ …

പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി Read More »

വേടൻറെ അറസ്റ്റ് വനം വകുപ്പ് രേഖപ്പെടുത്തി

കൊച്ചി: റാപ്പർ വേടൻ അറസ്റ്റിൽ. പുലിപ്പല്ല് കൈവശം വച്ച കേസിൽ വനം വകുപ്പാണ് വേടനെ അറസ്റ്റു ചെയ്തത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വനം വകുപ്പിൻറെ അറസ്റ്റ്. കോടനാട് റേയ്ഞ്ച് ഓഫീസറെത്തിയാണ് വേടൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, വേടന് പുലിപ്പല്ല് നൽകിയത് ആരാധകനായ മലേഷ്യൻ മലയാളിയായ രഞ്ജിത് കുമ്പിയാണെന്നാണ് വിവരം. ചെന്നൈയിൽ വച്ചാണ് ഇ‍യാൾ വേടന് പുലിപ്പല്ല് നൽകിയതെന്നും വനം വകുപ്പ് പറയുന്നു. ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വനം …

വേടൻറെ അറസ്റ്റ് വനം വകുപ്പ് രേഖപ്പെടുത്തി Read More »

കെഎസ്ആർടിസി ബസിന് തീപിടിച്ചു; തിരുവനന്തപുരത്താണ് സംഭവം, ആളപായമില്ല

തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ബസിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാലാണ് അപകടം ഒഴിവായത്. ബസിൻറെ അടിഭാഗത്ത് നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. പിന്നാലെ ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ബസിൽ 30 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇവർ സുരക്ഷിതരാണെന്ന് ജീവനക്കാർ വ‍്യക്തമാക്കി.

കോഴിക്കോട് നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി

കോഴിക്കോട്: കൂരാച്ചുണ്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി. 53 ഗ്യാസ് സിലിണ്ടറുകളും ഗ്യാസി റീഫില്ലിങ് മെഷീനുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടുന്നത്. കൂരാച്ചുണ്ട് സ്വദേശി ജയൻ ജോസ് വാടകക്കെടുത്ത വീട്ടിൽ നിന്നാണ് ഗ്യാസ് സിലിണ്ടർ ശേഖരം കണ്ടെടുത്തത്. 2 തരം ഗ്യാസ് സിലിണ്ടറുകളുടേയും വിലയിൽ വമ്പിച്ച വ്യത്യാസമുള്ളതിനാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളിൽ നിന്നും വാണിജ്യ ഗ്യാസ് സിലിണ്ടറുകളിലേക്ക് …

കോഴിക്കോട് നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി Read More »

സ്വർണ വില ഉയർന്നു

കൊച്ചി: വീണ്ടും സ്വർണ വിലയിൽ കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ ആറ് ദിവസങ്ങളായി കുറഞ്ഞ സ്വർണ വിലയാണ് വീണ്ടും തിരിച്ചു ക‍യറിയത്. 320 രൂപയുടെ വർധനവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 71,840 രൂപയാണ്. ഗ്രാമിന് 40 രൂപ വർധിച്ച് 8980 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇപ്പോഴത്തെ വില. ഈ മാസം 12 നാണ് സ്വർണ വില ആദ്യമായി 70,000 കടക്കുന്നത്. തുടർന്ന് 4000 രൂപയിലധികം വർധനവ് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 23 …

സ്വർണ വില ഉയർന്നു Read More »

ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: പാക്കിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാക്കിസ്ഥാൻറെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്നും ഇന്ത്യ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയിലാണ് പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ രംഗത്തെത്തിയത്. പാക്കിസ്ഥാൻ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാൻ അവർ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരിക്കുന്നത് എന്നാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനകളിലൂടെ പ്രകടമായതെന്നും ഇന്ത്യ വിമർശിച്ചു. പാക്കിസ്ഥാൻറെ പ്രസ്താവനകൾ ഭയത്തിൻറെ സൂചനകളാണെന്നും കേന്ദ്രം പറഞ്ഞു. ഇന്ത്യയുടെ യുദ്ധ പദ്ധതി ചോർന്നെന്ന പാക് ആരോപണവും തള്ളി. ആണവ ഭീഷണി …

ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ Read More »

സാന്ദ്ര തോമസ് നൽകിയ അധിക്ഷേപ പരാതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിൻറെ അധിക്ഷേപ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നിർമാതാവ് ആൻറോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2024 ജൂണിലാണ് സംഭവം നടന്നത്. പ്രോഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ അപമാനിക്കപ്പെട്ടുവെന്നായിരുന്നു സാന്ദ്ര തോമസിൻറെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തി‍യിരിക്കുന്നത്. അതേസമയം, …

സാന്ദ്ര തോമസ് നൽകിയ അധിക്ഷേപ പരാതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു Read More »

കൊല്ലത്ത് സ്ത്രീധനത്തിൻറെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ

കൊല്ലം: പൂയപ്പള്ളിയിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഭർത്താവ് ചന്തുലാൽ, ഭർത്താവിൻറെ അമ്മ ഗീത ലാൽ എന്നിവർക്കാണ് കൊല്ലം ജില്ലാ കോടതി ശിക്ഷ വിധിച്ചത്. 2019 മാർച്ച് 21 നാണ് കരുനാഗപ്പിള്ളി സ്വദേശി തുഷാര (28) മരിച്ചത്. 2013 ലായിരുന്നു ചന്തുലാലുമായുള്ള തുഷാരയുടെ വിവാഹം. സ്ത്രീധന തുകയിൽ കുറവു വന്ന 2 ലക്ഷം രൂപ നൽകിയില്ലെന്നു പറഞ്ഞ് ചന്തുലാലും കുടുംബവും തുഷാരയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. മരണ സമയത്ത് തുഷാരയുടെ ഭാരം വെറും …

കൊല്ലത്ത് സ്ത്രീധനത്തിൻറെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ Read More »

അടിവാട് ഹീറോയംഗ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംയുക്ത ജേതാക്കൾക്ക് ട്രോഫികൾ നൽകി

കോതമം​ഗലം: അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് ആൻ്റ് റീഡിംഗ് റൂം കിടപ്പ് രോഗികൾക്ക് ആവശ്യമായ പാലിയേറ്റീവ് ഉപകരണങ്ങൾ വാങ്ങുവാൻ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി മാലിക് ദീനാർ പബ്ലിക് സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച അഖില കേരള സെവൺസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇരു ടീമുകളേയും സംയുക്ത വിജയികളായി പ്രഖ്യാപിച്ചു. ഏപ്രിൽ ആറിന് ആരംഭിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരുപതാം തീയതി ഫൈനൽ മത്സരദിവസം ഗ്യാലറി തകർന്ന് ഉണ്ടായ അപകടത്തെ തുടർന്ന് മത്സരം മാറ്റി വയ്ക്കുകയായിരുന്നു. കാലാവസ്ഥ വ്യതിയാനവും മത്സരം സംഘടിപ്പിക്കുന്നതിലെ …

അടിവാട് ഹീറോയംഗ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംയുക്ത ജേതാക്കൾക്ക് ട്രോഫികൾ നൽകി Read More »

വാർഷിക പൊതുയോഗവും ബഡ്ജറ്റ് സമ്മേളനവും നടന്നു

തൊടുപുഴ: മണക്കാട് കിഴക്കുംഭാഗം എൻ.എസ്.എസ്.കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും ബജറ്റ് സമ്മേളനവും കരയോഗം ഹാളിൽ നടന്നു. എൻ.എസ്.എസ് തൊടുപുഴ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.കെ കൃഷ്ണപിള്ള ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡൻ്റ് കെ.പി ചന്ദ്രഹാസൻ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി വി.എൻ ചന്ദ്രശേഖരൻ നായർ ബഡ്ജറ്റ് അവതരണം നടത്തി.

മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിബിഐ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിനെ ഉടനടി ആ സ്ഥാനത്തു നി്ന്നും കിഫ്ബി സിഇഒ ചുമതലയിൽ നിന്നും നീക്കം ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അകത്തായതിനു ശേഷം അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ …

മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരം; രമേശ് ചെന്നിത്തല Read More »

ഇന്ത്യ – പാക് സംഘർഷം; ചൈന നേരിട്ട് ഇടപെടാൻ സാധ്യതയില്ല

ഗോഹട്ടി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള ഇന്ത്യ – പാക് സംഘർഷം രൂക്ഷമായാലും ചൈന നേരിട്ട് ഇടപെടാൻ സാധ്യതയില്ലെന്ന് കിഴക്കൻ കമാൻഡ് മുൻ മേധാവി ലെഫ്റ്റനൻറ് ജനറൽ(റിട്ട.) റാണ പ്രതാപ് കലിത. നിലവിലെ ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങളും യുഎസുമായുള്ള നികുതിയുദ്ധത്തിൻറെ പശ്ചാത്തലവും മൂലമാണിതെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴും ചൈനയും പാക്കിസ്ഥാനുമായുള്ള സൗഹൃദം തുടരുമെന്നും അതു വസ്തുതയാണെന്നും അദ്ദേഹം വിശദീകരിച്ചു. 2020ലെ ഗാൽവൻ സംഭവത്തെത്തുടർന്ന് ഇരു രാജ്യങ്ങളും നിരവധി കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും സംഘർഷത്തിൻറെ അവസാന ഘട്ട സാധ്യതയും പരിഹരിച്ചു. സ്ഥിതിഗതികൾ സാധാരണമാക്കാനുള്ള ശ്രമങ്ങളും …

ഇന്ത്യ – പാക് സംഘർഷം; ചൈന നേരിട്ട് ഇടപെടാൻ സാധ്യതയില്ല Read More »

ഇന്ത്യയിൽ നിന്ന് തിരിച്ച് പോകാത്ത പാക്കിസ്ഥാൻ പൗരന്മാർക്ക് കടുത്ത ശിക്ഷ നൽകും

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് തിരിച്ചുപോകാത്ത പാക്കിസ്ഥാൻ വംശജർ പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികൾ. മൂന്നു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും അടയ്‌ക്കേണ്ടി വരുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലിൻറെ സെക്ഷൻ 23 പ്രകാരം, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുകയോ, വിസ വ്യവസ്ഥകൾ ലംഘിക്കുകയോ, ഇന്ത്യയിലെ നിയന്ത്രിത പ്രദേശങ്ങളിൽ പ്രവേശിക്കുകയോ ചെയ്യുന്ന വിദേശ പൗരന്മാർക്ക് 3 വർഷം വരെ തടവോ, പരമാവധി 3 ലക്ഷം രൂപ പിഴയോ …

ഇന്ത്യയിൽ നിന്ന് തിരിച്ച് പോകാത്ത പാക്കിസ്ഥാൻ പൗരന്മാർക്ക് കടുത്ത ശിക്ഷ നൽകും Read More »

ഷൈൻ ടോം എക്സൈസിന് മുന്നിൽ ഹാജരായി

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി എക്സൈസിന് മുന്നിൽ ഹാജരായി. ബംഗ്ലൂരുവിൽ നിന്ന് തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് ഷൈൻ എക്സൈസ് ഓഫീസിലെത്തിയത്. എക്സൈസ് ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂർ മുമ്പ് ഷൈൻ ഹാജരായി. ബാംഗ്ലൂരുവിലെ ഡി അഡിഷൻ സെൻററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും എക്സൈസ് ഉദ്യോഗസ്ഥരെ ഷൈൻ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിനായി എക്സൈസ് ഓഫിസിൽ എത്തണമെന്നായിരുന്നു ഷൈനിന് …

ഷൈൻ ടോം എക്സൈസിന് മുന്നിൽ ഹാജരായി Read More »

അട്ടപ്പാടിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി വയോധികൻ മരിച്ചു. ഉൾക്കാട്ടിൽ വിറക് ശേഖരിക്കുന്നതിനിടെ പുതൂർ സ്വർണഗദ്ധ ഉന്നതിയിലെ കാളിയാണ് മരിച്ചത്. കാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ കൈമാറുമെന്ന് വനം വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ കൊച്ചു മകനൊപ്പം ഉൾക്കാട്ടിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു കാളി. വിറക് വെട്ടുന്നതിനിടെ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കാട്ടുവള്ളിയിൽ തട്ടി നിത്ത് വീഴുകയായിരുന്നു. പിന്നാലെ എത്തിയ കാട്ടാന നെഞ്ചിൽ ചവിട്ടി തുമ്പികൈക്ക് ദൂരെയ്ക്കെറിയുകയായിരുന്നു. ശബ്ദം …

അട്ടപ്പാടിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു Read More »

മുംബൈയിലെ ഇ.ഡി ഓഫീസിൽ വൻ തീപിടിത്തം

മുംബൈ: മുംബൈയിലെ എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റിൻറെ ഓഫീസിൽ വൻ തീപിടിത്തം. ബല്ലാഡ് എസ്റ്റേറ്റലുള്ള കെസർ ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിലെ കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും ഒട്ടേറെ രേഖകളും കത്തി നശിച്ചു. പ്രധാനപ്പെട്ട സർക്കാർ‌ ഫയലുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ടുകൾ. തീപിടിത്തതിൽ ആളപായമില്ല. ആറ് നില കെട്ടിടത്തിലെ നാലാം നിലയിലുള്ള ഇഡി ഓഫിസിലാണ് അപകടമുണ്ടായത്. ചെറുതായി തീപിടിച്ച് പിന്നീടത് ഫർണിച്ചറുക‍ളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. ഏറെ പണിപെട്ടാണ് തീയണച്ചത്. തീപിടിത്തതിന് കാരണം വ്യക്തമല്ല. ഫയർഫോഴ്സ് വിദഗ്ധ സംഘം അന്വേഷണം നടത്തി വരികയാണെന്ന് …

മുംബൈയിലെ ഇ.ഡി ഓഫീസിൽ വൻ തീപിടിത്തം Read More »

കട്ടപ്പനയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കട്ടപ്പന: കട്ടപ്പന പുളിയൻമലയിൽ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലബ്ബക്കട പാണ്ടിമാക്കൽ ഷനോയി ഷാജി(42), സ്വരാജ് പെരിയോൻകവല പുത്തൻപുരയ്ക്കൽ പ്രവീൺ തങ്കപ്പൻ(38) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 190 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുളിയന്മല ഹിൽടോപ്പിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് ഞായർ ഉച്ചയ്ക്ക് 12: 30 ഓടെ പിടികൂടിയത്. കട്ടപ്പന പോലീസ് ഡി ഹണ്ട് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രിൻസിപ്പിൾ എസ് ഐ എബി ജോർജ്, എസ് ഐ മാരായ …

കട്ടപ്പനയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ Read More »

നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലും കുപ്വാരയിലും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു. പിന്നാലെ ബിഎസ്എഫ് തിരിച്ചടിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരേ കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്നു. പിന്നാലെ ഇത് നാലാം തവണയാണ് പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. തുടർച്ചയായി വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിക്കുന്നതിനെ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.

കണ്ണൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കണ്ണൂർ: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. മഞ്ചേരിപ്പൊയിലിലെ പി.എം. പുഷ്പവതിയാണ് മരിച്ചത്. വീട്ടിലെ കുളിമുറിയിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിക്ക് അരികിലുള്ള അടുപ്പിൽ നിന്നുമാണ് കുളിക്കാനുള്ള വെള്ളം ചൂടാക്കുന്നത്. വെള്ളം ചൂടാക്കുമ്പോൾ അബദ്ധത്തിൽ വസ്ത്രത്തിലേക്ക് തീപടർന്നതാവാമെന്നാണ് സംശയം.

ഡൽഹിയിൽ വാഹനം ഇടിച്ചുകയറി ആറ് ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചുകയറി 6 ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ആറും സ്ത്രീകളായിരുന്നു. ഒരു പുരുഷൻ ഉൾപ്പെടെ 5 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അമിതവേഗതയിലെത്തിയ പിക്ക്അപ്പ് വാൻ ആണ് അപകടമുണ്ടാക്കിയത്. ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പൂർ ജിർക്കയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെ 10ന് തൊഴിലാളികൾ എക്സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ വാഹനത്തിൻറെ ഡ്രൈവർ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു. പരുക്കേറ്റ തൊഴിലാളികളെ മണ്ഡി ഖേര ആശുപത്രിയിൽ …

ഡൽഹിയിൽ വാഹനം ഇടിച്ചുകയറി ആറ് ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം Read More »

ചാലക്കുടിയിൽ വിദ്യാർത്ഥി സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു

ചാലക്കുടി: സ്വയം കഴുതറുത്ത് ആത്മഹത്യ ചെയ്യാൻ വിദ്യാർഥിയുടെ ശ്രമം. കാടുകുറ്റി ചേറ്റുപുഴക്കാരൻ ഡിസിൽവയുടെ മകൻ ആഗ്നലാണ്(19) രണ്ട് കൈയും കഴുത്തും സ്വയം മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കഴുത്തിലെ മുറിവ് ആഴത്തിലായതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

ഉത്തരേന്ത്യയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകാനോ വഴിതിരിച്ചു വിടാനോ സാധ്യത

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകാനോ വഴിതിരിച്ചു വിടാനോ സാധ്യതയുണ്ടെന്ന് ഡയറക്റ്ററേറ്റ് ഒഫ് സിവിൽ ഏവിയേഷൻസിൻറെ മുന്നറിയിപ്പ്. യാത്രാ ദൈർഘ്യം കൂടുന്നതിനാൽ ഇന്ധനം നിറയ്ക്കാൻ ഇടയ്ക്ക് വിമാനം ഇറക്കേണ്ട സാഹചര്യവും ഉണ്ടാകാം. ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാനു മുകളിൽ കൂടിയുള്ള വ്യോമ പാതയിൽ പ്രവേശനം നിഷേധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇതു സംബന്ധിച്ച്, വിമാനം പുറപ്പെടും മുൻപ് തന്നെ യാത്രക്കാരെ കൃത്യമായി ധരിപ്പിച്ചിരിക്കണമെന്നും വിമാനക്കമ്പനികൾക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്. ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള സാങ്കേതിക കാരണങ്ങളാൽ ഇടയ്ക്ക് …

ഉത്തരേന്ത്യയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകാനോ വഴിതിരിച്ചു വിടാനോ സാധ്യത Read More »

മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം. 221 പേരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരോട് അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ സ്ഥലത്ത് ചുമതലയേൽക്കാനാണ് നിർദേശം. അതേസമയം, കൂട്ട സ്ഥലം മാറ്റം വകുപ്പു തലത്തിൽ വിവാദമാവുകയാണ്. വകുപ്പ് ജനറൽ ട്രാൻഫർ വരുന്നതിന് മുൻപുള്ള ഈ സ്ഥലം മാറ്റം ചട്ടവിരുദ്ധമണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, കോടതി ഉത്തരവ് പാലിച്ചാണ് സ്ഥലം മാറ്റമെന്നാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്.

കൊല്ലത്ത് പതിനൊന്ന് വയസ്സുള്ള കുട്ടിയെ ഇരുമ്പു കമ്പി കൊണ്ട് പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ

കൊല്ലം: പത്തനാപുരത്ത് അനുവാദമില്ലാതെ കളിക്കാൻ പോയതിന് മകനെ ഇരുമ്പു കമ്പി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. കാരന്മൂട് സ്വദേശി വിൻസി കുമാറിനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊള്ളലേറ്റ കുട്ടി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതിനാണ് 11 കാരനെ അച്ഛൻ ക്രൂരമായി ഉപദ്രവിച്ചത്. കളിച്ച ശേഷം തിരികെ വീട്ടിൽ എത്തിയ കുട്ടിയെ ഗ്യാസ് അടുപ്പിൽ വച്ച് പഴുപ്പിച്ച ഇരുമ്പു കമ്പി കൊണ്ട് പൊള്ളലേൽപ്പിക്കുകയായിരുന്നു. കുട്ടിയുടെ ഇടത് തുടയിലും കാൽമുട്ടിന് താഴെയും സാരമായി …

കൊല്ലത്ത് പതിനൊന്ന് വയസ്സുള്ള കുട്ടിയെ ഇരുമ്പു കമ്പി കൊണ്ട് പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ Read More »

പെരുമ്പാവൂരിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമയാണ്(19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ഫർഹത്തിനെ(15) നാട്ടുകാർ രക്ഷപെടുത്തി. ഫാത്തിമയും ഫർഹത്തും പുഴക്കരയിൽ നടക്കാനിറങ്ങിയതായിരുന്നു. പുഴയരികിലെ ഒരു പാറക്കെട്ടിൽ വിശ്രമിക്കാനായി ക‍യറവെ കാൽ വഴുതി ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. തുടർന്ന് ഫർഹത്തിനെ നാട്ടുകാർ രക്ഷിച്ചെങ്കിലും ഫാത്തിമയെ കണ്ടെത്താനായിരുന്നില്ല. രണ്ടു മണിക്കൂറോളം തെരച്ചിൽ നടത്തിയ ശേഷം ഫയർഫോഴ്സും സ്കൂബ സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

ഡോ. ജോർജ് മാത്യു പുതിയിടം അന്തരിച്ചു

തൊടുപുഴ: ഡോ. ജോർജ് മാത്യു പുതിയിടം(പുതിയിടത്ത്ഹോസ്പിറ്റൽ പൈക, പാലാ) അന്തരിച്ചു. കാരിത്താസ് ആശുപത്രിയിൽ പുലർച്ചെ 3 മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം തിങ്കളാഴ്ച (28.04.2025) ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്‌ച (29.04.2025) ഉച്ചയ്ക്ക് ശേഷം പൈക സെന്റ് ജോസഫ് പള്ളിയിൽ. എത്ര മാരകരോഗവുമായി വേദനയോട് ഓടിഎത്തുന്ന രോഗികളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് അവരുടെ മനസ്സിൽ ജീവിക്കാൻ ഊർജ്ജം പകർന്നു നൽകുന്ന അത്യപൂർവ്വമായ കൈപുണ്യമുള്ള ഡോക്ടർ. മരുന്ന് മാത്രമല്ല രോഗിയ്ക്ക് ആവശ്യം സ്നേഹമായ ആശ്വാസവാക്കുകൾ കൂടിയാണെന്ന് തെളിയിച്ച …

ഡോ. ജോർജ് മാത്യു പുതിയിടം അന്തരിച്ചു Read More »

തിരുവനന്തപുരത്ത് വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൾ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ ചെമ്മരത്തുമുക്കിൽ വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കേശവപുരം ബി ജി നിവാസിൽ ഭാസ്കരനാണ്(72) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ ഭാസ്കരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. ചെമ്മരത്തുമുക്കിലെത്തി റോഡ് മുറിച്ച് കടക്കവേ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറികടന്ന് എത്തിയ സ്വകാര്യ ബാങ്കിൻറെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഭാസ്കരനെ കേശവപുരം സിഎച്ച്സിയിൽ എത്തിച്ചു. അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജിൽ …

തിരുവനന്തപുരത്ത് വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൾ മരിച്ചു Read More »

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണം ബി.ജെ.പി തിരിച്ചുപിടിച്ചു

ന‍്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ വിജയം. മേയറായി ബി.ജെ.പിയുടെ രാജ ഇഖ്ബാൽ സിങ്ങിനെ തെരഞ്ഞടുത്തു. ഇതോടെ രണ്ടു വർഷങ്ങൾക്ക് ശേഷം ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണം ബി.ജെ.പിക്കായി. 133 വോട്ടുകൾ ലഭിച്ച രാജ ഇഖ്ബാൽ സിങ് കോൺഗ്രസ് സ്ഥാനാർഥിയായ മൻദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. മൻദീപ് സിങ്ങിന് ആകെ 8 വോട്ടുകൾ മാത്രമാണ് നേടാനായത്. നിലവിൽ 250 സീറ്റുകളുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് 117 കൗൺസിലർമാരുണ്ട് ബി.ജെ.പിക്ക്. ആംആദ്മി പാർട്ടി …

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണം ബി.ജെ.പി തിരിച്ചുപിടിച്ചു Read More »

കാർ സ്‌ഫോടനത്തിൽ റഷ്യൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ മരിച്ചു

മോസ്‌കോ: റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനൻറ് ജനറൽ യാരോസ്ലാവ് മോസ്‌കാലിക് കൊല്ലപ്പെട്ടു. മോസ്‌കോയ്ക്ക് കിഴക്കുള്ള ബാലശിഖ പട്ടണത്തിൽ നടന്ന കാർ സ്‌ഫോടനത്തിലാണ് റഷ്യൻ സായുധ സേനയുടെ മെയിൻ ഓപറേഷൻസ് ഡയറക്ടറേറ്റിൻറെ ഡപ്യൂട്ടി മേധാവി കൂടിയായ യാരോസ്ലാവ് മോസ്‌കാലിക് കൊല്ലപ്പെട്ടത്. സംഭവത്തെ ഭീകരാക്രമണം എന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ വിശേഷിപ്പിച്ചത്. സ്‌ഫോടനം നടന്ന സ്ഥലം ഫൊറൻസിക് സംഘം പരിശോധിച്ചു. 2021ലാണ് ലഫ്റ്റനൻറ് ജനറലായി യാരോസ്ലാവ് മോസ്‌കാലിക്കിനെ പുടിൻ നിയമിച്ചത്. റഷ്യൻ സൈന്യത്തിൻറെ രാസായുധ …

കാർ സ്‌ഫോടനത്തിൽ റഷ്യൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ മരിച്ചു Read More »

ശോഭ സുരേന്ദ്രൻറെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻറെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രൻറെ വീടിന് മുന്നിലാണ് വെളളിയാഴ്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാല് പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സ്ഫോടനം. വീടിന് മുന്നിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ പറഞ്ഞു. ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് സർദേശം നൽകിയിട്ടുണ്ട്.

കെ.എം എബ്രഹാമിനെതിരെ സി.ബി.ഐ കേസെടുത്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുൻപാണ് കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് വന്നത്‌. കേസ് മുൻപ്‌ അന്വേഷിച്ചിരുന്ന വിജിലൻസ്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതിയുടെ ഉത്തരവ് വിജിലൻസ് പാലിച്ചില്ല. പലതവണ കൊച്ചിയിലെ സിബിഐ എസ്പി വിജിലൻസ് …

കെ.എം എബ്രഹാമിനെതിരെ സി.ബി.ഐ കേസെടുത്തു Read More »

മൂന്ന് ഭീകരരുടെ വീടുകൾ കൂടി തകർത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ഭീകരരുടെ വീടുകൾ കൂടി തകർത്തു. പുൽവാമ സ്വദേശികളായ ആദിൽ ഹുസൈൻ തോക്കർ എന്ന ആദിൽ ഗുരി, ആസിഫ് ഷെയ്ഖ്, എഹ്സാൻ ഷെയ്ഖ് എന്നിവരുടെ വീടുകളാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രികളിലായി തകർത്തത്. നേരത്തെ, പഹൽഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തിരുന്നു. ഇരുവരും ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിൻറേതായിരുന്നു നടപടി. വീടുകൾ തകർ‌ക്കുമ്പോൾ കുടുംബാംഗങ്ങളാരും അകത്തുണ്ടായിരുന്നില്ലെന്ന് ഭരണകൂടം ഉറപ്പുവരുത്തിയിരുന്നതായി ഉദ്യോഗസ്ഥൻ അറിയിച്ചു. …

മൂന്ന് ഭീകരരുടെ വീടുകൾ കൂടി തകർത്തു Read More »

ഇന്ത്യ – പാക് ഭിന്നത; അടിയന്തര സാഹചര്യം നേരിടാൻ തയാറാകാൻ ശ്രീനഗർ മെഡിക്കൽ കോളേജിനടക്കം ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയും സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം. ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളെജ് അടക്കമുള്ള ആശുപത്രികൾക്കു ജാഗ്രതാ നിർദേശം നൽകിയതായാണ് വിവരം. അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ജീവനക്കാരുടെ അവധിയടക്കം നിയന്ത്രിക്കണമെന്നും അറിയിപ്പിലുണ്ട്. രോഗികളെ പരിചരിക്കാൻ ആശുപത്രിയിലുണ്ടായിരിക്കണം. അവശ്യ മരുന്നുകൾ, അവശ്യ മെഡിക്കൽ ഉപകരണങ്ങൾ, അടിയന്തര സാധനങ്ങൾ എന്നിവ കരുതണം. ആശുപത്രികളിൽ കൺട്രോൾ‌ റൂമുകളും ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയതിനുശേഷം ഇന്ത്യയും …

ഇന്ത്യ – പാക് ഭിന്നത; അടിയന്തര സാഹചര്യം നേരിടാൻ തയാറാകാൻ ശ്രീനഗർ മെഡിക്കൽ കോളേജിനടക്കം ജാഗ്രതാ നിർദേശം Read More »

നിരന്തരം കഞ്ചാവ് വിൽപ്പന; ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പിടികൂടി

ഇടുക്കി: ജില്ലയിൽ നിരന്തരം കഞ്ചാവ് കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തി യുവതലമുറയുടെ ഭാവിയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിച്ച തൊടുപുഴ, വെള്ളിയാമറ്റം ഇളംദേശം കരയില്‍ ഇളയിടത്ത് പറമ്പില്‍ വീട്ടില്‍ അംറാസ് ഹസ്സന്‍ (26) എന്നയാളെ തുടർന്നും ഇടുക്കി ജില്ലയിലെ കുറ്റകൃത്യങ്ങളിൽ നിന്നും തടയുന്നതിനായി 2007ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം, കൊച്ചി മേഖല ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, എല്ലാ ശനിയാഴ്ചയും തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുന്‍പാകെ ഹാജരായി ഒപ്പ് രേഖപ്പെടുത്തണം എന്ന …

നിരന്തരം കഞ്ചാവ് വിൽപ്പന; ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പിടികൂടി Read More »

നെൽവയലുകൾ എല്ലാം നികത്തി;മഴ പെയ്യുമ്പോൾ തൊടുപുഴ; തോട് പുഴയാകുന്നു.

തൊടുപുഴ: ചെറിയൊരു മഴ പെയ്താൽ നഗരം വെള്ളക്കെട്ടായി മാറും.ഏതാനും വർഷമായി തൊടുപുഴ ടൗണിൽ ഇതാണ് സ്ഥിതി .വികസനത്തിൻ്റെ പേര് പറഞ്ഞു പാറകൾ പൊട്ടിക്കുന്നതും നെൽവയലുകൾ നികത്തുന്നതും പതിവായതോടെ റോഡുകളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമാണ് .തൊടുപുഴ നഗരത്തിൽ റോഡുകൾക്ക് സമീപം നെൽപ്പാടങ്ങൾ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.തൊടുപുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും വാഴക്കുളം വരെ മനോഹരമായ നെൽപ്പാടങ്ങൾ അര നൂറ്റാണ്ട് മുൻപ് വരെ കാണാമായിരുന്നു.ആദ്യം റോഡ് വികസനത്തിൻ്റെ പേര് പറഞ്ഞു നെൽവയലുകൾ നികത്തി പിന്നീട് വികസനവും …

നെൽവയലുകൾ എല്ലാം നികത്തി;മഴ പെയ്യുമ്പോൾ തൊടുപുഴ; തോട് പുഴയാകുന്നു. Read More »