Timely news thodupuzha

logo

Crime

ഹരിയാനയുടേത് ജല ഭീകരതയെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി

ന്യൂഡൽഹി: ഡൽഹിയിൽ വിതരണം ചെയ്യാനുള്ള കുടിവെള്ളത്തിൽ ഹരിയാനയിലെ ബി.ജെ.പി സർക്കാർ വിഷം കലർത്തുകയാണെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിൻറെ ആരോപണം ഡൽഹി മുഖ്യമന്ത്രി അതിഷിയും ആവർത്തിച്ചു. ഡൽഹിയിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ മാലിന്യം നിക്ഷേപിക്കുന്ന ഹരിയാനയുടെ പ്രവൃത്തി ജലഭീകരതയാണെന്നും അതിഷി. പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിൽ അമോണിയയുടെ അംശം കൂടാൻ കാരണമിതാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് അതിഷി പരാതി അയച്ചിട്ടുണ്ട്. ഡൽഹിയിലെ ജല വിതരണം മനഃപൂർവം മലിനമാക്കുന്ന പ്രവൃത്തികളാണ് ഹരിയാന സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് …

ഹരിയാനയുടേത് ജല ഭീകരതയെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി Read More »

ഹരിയാന സർക്കാർ, ഡൽഹിയിലേക്കുള്ള വെള്ളത്തിൽ വിഷം കലർത്തുകയാണെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ വിതരണം ചെയ്യാൻ ഹരിയാനയിൽ നിന്നെത്തിക്കുന്ന കുടിവെള്ളത്തിൽ അവിടത്തെ ബി.ജെ.പി സർക്കാർ വിഷം കലർത്തുന്നുണ്ടെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത വൃത്തികെട്ട രാഷ്ട്രീയക്കളിയാണിതെന്നും, ഡൽഹിയിലെ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അവരെ വിഷം കൊടുത്ത് കൊല്ലാനാണ് ബി.ജെ.പിയുടെ പദ്ധതിയെന്നും കെജ്രിവാൾ. താനുള്ള കാലത്തോളം ഡൽഹിയിലെ ജനങ്ങൾക്ക് വിഷം തീണ്ടാതെ നോക്കുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തു. ഹരിയാനയിൽനിന്ന് ഡൽഹിയിലെത്തിക്കുന്ന കുടിവെള്ളത്തിൽ അമോണിയയുടെ അളവ് ക്രമാതീതമാണെന്ന് ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പ് കമ്മിഷനെ ഔദ്യോഗികമായി …

ഹരിയാന സർക്കാർ, ഡൽഹിയിലേക്കുള്ള വെള്ളത്തിൽ വിഷം കലർത്തുകയാണെന്ന് അരവിന്ദ് കെജ്രിവാൾ Read More »

ധനുഷ് നൽകിയ കേസ് നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ധനുഷ് നൽകിയ പകർപ്പവകാശ കേസിൽ നയൻ താരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി. കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്‍റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നയൻതാരയുടെ വിവാഹ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ടാണ് ധനുഷ് പകർപ്പവകാശ കേസ് രജിസ്റ്റർ ചെയ്തത്. നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത നയൻതാര – വിഗ്നേഷ് ശിവൻ വിവാഹ വീഡിയോയുടെ ട്രെയിലറിൽ പകർപ്പവകാശം ലംഘിച്ച് നാനും റൗഡി താൻ എന്ന ധനുഷ്‌ നിർമിച്ച ചിത്രത്തിന്‍റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്‍റെ വണ്ടർബർ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചത്. 10 കോടി രൂപയുടെ പകർപ്പവകാശ …

ധനുഷ് നൽകിയ കേസ് നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി Read More »

ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ആശുപത്രി വിട്ടു

കോട്ടയം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ആശുപത്രി വിട്ടു. വിഷം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ജോൺസണുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ജോൺസൺ പൂർണ ആരോഗ‍്യവാനാണെന്ന് ഡോക്‌ടർമാർ പൊലീസിനെ അറിയിച്ചു. വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 21നാണ് ആതിരയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം കുറിച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്കായി തെരച്ചിൽ ഊർജിതപ്പെടുത്തി പോലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ചെന്താമരയെ സംബന്ധിച്ച ഒരു സൂചനയും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട സുധാകരൻറേയും ലക്ഷ്മിയുടേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തുടർന്ന് ഉച്ചയോടെ ലക്ഷ്മിയുടെ സംസ്ക്കാരം നടത്തും. അതേസമയം, കേസിൽ പൊലീസിൻറെ ഭാഗത്ത് നിന്ന് ഗുരുതരമായി വീഴ്ചയുണ്ടായെന്ന് ഇൻറലിജൻസ് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. കേസിൽ പ്രതിയായ …

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്കായി തെരച്ചിൽ ഊർജിതപ്പെടുത്തി പോലീസ് Read More »

ചെന്താമരയുടെ പകയ്ക്ക് പിന്നിലെ മന്ത്രവാദ സാന്നിധ്യം

നെന്മാറ: വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് 2019ൽ സജിതയെ ചെന്താമര കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിൻറെ അമ്മാവൻ. ചെന്താമര മന്ത്രാവാദത്തിന് അടിമയായിരുന്നെന്നും കിട്ടുന്ന പണമെല്ലാം പൂജയ്ക്കും മറ്റുമായി ചെലവാക്കി തീർക്കുമായിരുന്നെന്നും അമ്മാവൻ പറഞ്ഞു. ഭാര്യയുടെ സ്വർണങ്ങളടക്കം വിറ്റ് ചെന്താമര പൂജകൾ ചെയ്യാറുണ്ട്. അയാളുടെ കൈയിൽ ഒരു കൊടുവാളുണ്ട്. അത് പൊലീസിനോട് പല തവണ വിളിച്ചു പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല. ചെന്താമരയ്ക്കെതിരെ ഏഴ് പരാതികളാണ് പൊലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. …

ചെന്താമരയുടെ പകയ്ക്ക് പിന്നിലെ മന്ത്രവാദ സാന്നിധ്യം Read More »

ഗുരുദ്വാരകളിൽ യു.എസ് അധികൃതരുടെ റെയ്ഡ്

വാഷിങ്ങ്ടൺ: ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ​ഗുരുദ്വാരകളിൽ യു.എസ് അധികൃതരുടെ തിരച്ചിൽ ശക്തം. പരിശോധനക്കായി യു.എസ് ഡിപ്പാർട്ട്‌മെൻറ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ എത്തി. രേഖകളില്ലാതെ അമെരിക്കയിൽ തങ്ങുന്ന ചില ഇന്ത്യക്കാർ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ചില ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ഗുരുദ്വാരകൾ റെയ്ഡ് നടത്തുന്നത് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകൾ പറഞ്ഞു. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻറിൻറെ …

ഗുരുദ്വാരകളിൽ യു.എസ് അധികൃതരുടെ റെയ്ഡ് Read More »

ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

ബാംഗ്ലൂർ: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 18 പേർക്കെതിരേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിയമപ്രകാരം കേസ്. ഐ.ഐ.എസ്.സിയിൽ സെൻറർ ഫോർ സസ്‌റ്റൈനബിൾ ടെക്നോളജിയിൽ ഫാക്കൽറ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട പ്രൊഫ. ദുർഗപ്പയുടെ പരാതിയിലാണ് കേസ്. സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശത്തിൻറെ അടിസ്ഥാനത്തിലാണ് സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2014ൽ തന്നെ വ്യാജ ഹണി ട്രാപ്പ് കേസിൽ കുടുക്കിയതായും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നുമായിരുന്നു ദുർഗപ്പയുടെ പരാതി. സംഭവത്തിൽ …

ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തു Read More »

നഴ്‌സിങ്ങ് വിദ്യാർത്ഥിനിയെ ഉത്തർപ്രദേശിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ 21കാരിയായ നഴ്‌സിങ്ങ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസരി കുഞ്ച് കോളനിയിലെ വാടക മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ ജ്യോതി സിങ്ങിനെ കണ്ടെത്തിയത്. ബി.എസ്.സി നഴ്സിങ്ങ് വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച വിവരം തിങ്കളാഴ്ച രാവിലെയാണ് പൊലീസിന് ലഭിച്ചതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് കുമാർ രൺവിജയ് സിംഗ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഫോറൻസിക് വിദഗ്ധരോടൊപ്പം പൊലീസ് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബബ്നി ഗ്രാമത്തിൽ …

നഴ്‌സിങ്ങ് വിദ്യാർത്ഥിനിയെ ഉത്തർപ്രദേശിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടിലെന്ന് നിർദേശിച്ച് കോടതി സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. നടൻറെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ബെഞ്ചിൻറെ തീരുമാനം. പോക്സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്നാണ് നടൻറെ വാദം. പരാതിക്ക് പിന്നിൽ കുടുംബ തർക്കമെന്നും ഇവർ കോടതിയിൽ വാദിച്ചു. ഇവ പരിഗണിച്ചാണ് ജാമ്യ ഹർജി തീർപ്പാകും വരെ കോടതി അറസ്റ്റ് തടഞ്ഞത്.

യാത്രക്കാർക്ക് ​ഗതാ​ഗത തടസ്സം സൃഷ്ടിച്ച് റോഡിലേക്കിറക്കി മെറ്റലും പാറപ്പൊടിയും; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ

മൂലമറ്റം: പഞ്ചായത്ത് റോഡ് കോൺക്രീറ്റ് ചെയ്യാൻ വേണ്ടി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ മുക്കാൽ ഭാഗവും തടസപ്പെടുത്തി മെറ്റലും പാറപ്പൊടിയും ഇറക്കിയിട്ടിരിക്കുന്നു. അറക്കുളം പഞ്ചായത്തിലെ മൂന്നുങ്കവയൽ ജംഗ്ഷന് സമീപമാണ് സംഭവം. കാഞ്ഞാർ മൂന്നുങ്കവയൽ മണപ്പാടി പി.ഡബ്ല്യൂ.ഡി റോഡ് തടപ്പെടുത്തി മെറ്റലും പാറപ്പൊടിയും ഇട്ടിരിക്കുന്നത്. വണ്ടി പോകേണ്ടതിനാൽ ഒതുക്കിയിടണമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഞങ്ങളുടെ സൗകര്യത്തിന് ചെയ്യുമെന്ന് പറഞ്ഞാണ് കോൺട്രാക്ടർ റോഡ് ​ഗതാ​ഗതം തടസപ്പെടുത്തി കൊണ്ട് ഈ പ്രവർത്തി ചെയ്തത്. ഒതുക്കിയിടാൻ സൗകര്യമുണ്ടായിട്ടും എപ്പോഴും വണ്ടികൾ ഓടിക്കൊണ്ടിരിക്കുന്ന വഴിയിൽ ഗതാഗതത്തിന് തടസമായി …

യാത്രക്കാർക്ക് ​ഗതാ​ഗത തടസ്സം സൃഷ്ടിച്ച് റോഡിലേക്കിറക്കി മെറ്റലും പാറപ്പൊടിയും; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ Read More »

പത്തനംതിട്ടയിൽ പരാതിക്കാരനൊപ്പം എത്തിയ സി.പി.എം പ്രവർത്തകനെ മർദിച്ചു; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനൊപ്പമെത്തിയ സി.പി.എം ഏരിയ കമ്മിറ്റിയംഗത്തെ മർദിച്ചതിൽ പൊലീസുകാരനെ സസ്പെൻറ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻറ് ചെയ്തത്. ഞായറാഴ്ച പരാതി ഉയർന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. സി.പി.എം ഏരിയാ കമ്മിറ്റിയംഗം റ്റി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരൻ പൊലീസ് ജീപ്പിന് മുകളിൽ വെച്ച് പരാതി എഴുതിയതാണ് …

പത്തനംതിട്ടയിൽ പരാതിക്കാരനൊപ്പം എത്തിയ സി.പി.എം പ്രവർത്തകനെ മർദിച്ചു; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ Read More »

ലഹരിക്കേസിലെ പ്രതി എറണാകുളം സബ് ജയിലിൽ നിന്ന് ചാടി

കൊച്ചി: ലഹരിക്കേസിലെ പ്രതി എറണാകുളം ജയിലിൽ നിന്ന് ചാടി. പശ്ചിമ ബംഗാൾ സ്വദേശി മന്ദി ബിശ്വാസ് ആണ് ജയിൽ ചാടിയത്. ലഹരിക്കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ഇവിടെ റിമാൻഡിൽ‌ കഴിയുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതി ചാടിപ്പോയ കാര‍്യം പൊലീസിൻറെ ശ്രദ്ധയിൽപ്പെടുന്നത്. പൊലീസും എക്സൈസും പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം മന്ദി ബിശ്വാസ് അടക്കം മൂന്ന് പേരെയാണ് ലഹരിമരുന്ന് വിൽപ്പനക്കേസിൽ എക്സൈസ് പിടികൂടിയിരുന്നത്. ജയിലിൽ എത്തിയ ശേഷം പ്രതി പല തവണ പൊലീസ് ഉദ‍്യോഗസ്ഥരോട് …

ലഹരിക്കേസിലെ പ്രതി എറണാകുളം സബ് ജയിലിൽ നിന്ന് ചാടി Read More »

ജമ്മു കശ്മീരിൽ സൈനിക ക്യാംപിന് നേരെ വെടിവയ്പ്പ്

ശ്രീനഗർ: ജമ്മു കശ്മീരിലെ സൈനിക ക്യാംപിൽ ഭീകരർ വെടിയുതിർത്തു. പുലർച്ചെ കത്വ ജില്ലയിലെ വനമേഖലയിലെ താൽക്കാലിക സൈനിക ക്യാംപിന് നേരെയാണ് വെടിയുതിർത്തത്. വെടിവയ്പ്പിന് ശേഷം ഓടിപ്പോയ ഭീകരരെ കണ്ടെത്താൻ വ്യാപക തെരച്ചിൽ നടത്തുകയാണെന്ന് സൈന്യം അറിയിച്ചു. ഭീകരർക്ക് നേരെ തിരിച്ചും വെടിവയ്പ്പുണ്ടായി. അര മണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മിൽ വെടിവയ്പ്പ് തുടർന്നു. ആർക്കും പരുക്കില്ല. അക്രമികൾ വന പ്രദേശത്ത് തന്നെ ഉണ്ടെന്നാണ് നിഗമനം. സംഘത്തിൽ മൂന്ന് പേരുള്ളതായാണ് വിവരം.

യൂട്യൂബർ മണവാളനെ ജയിൽ അധികൃതർ മനഃപൂർവം മനോരോഗിയായി ചിത്രീകരിക്കുകയാണെന്ന പരാതിയുമായി കുടുംബം

തൃശൂർ: ജയിൽ അധികൃതർ മകനെ മനഃപൂർവം മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യൂട്യൂബർ മുഹമ്മദ് ഷഹാൻ ഷായുടെ കുടുംബം. തൃശൂർ ജില്ലാ ജയിൽ ഉദ്യോഗസ്ഥർക്കെതിരേയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മകൻറെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നും, നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടുകയുളളൂയെന്ന് ജയിൽ അധികൃതർ പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു. വൈരാഗ്യ ബുദ്ധിയോടെയാണ് മകനോട് ജയിൽ അധികൃതർ പെരുമാറിയത്. ജയിലിന് മുൻപിൽ നിന്നും മകൻ റീൽസ് എടുത്തതല്ലെന്നും പിതാവ് നൗഷാദ് പറഞ്ഞു. ഉമ്മയെയും സഹോദരിയേയും ആശ്വസിപ്പിക്കാനാണ് വീഡിയോ …

യൂട്യൂബർ മണവാളനെ ജയിൽ അധികൃതർ മനഃപൂർവം മനോരോഗിയായി ചിത്രീകരിക്കുകയാണെന്ന പരാതിയുമായി കുടുംബം Read More »

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയെ ഇന്ത്യക്ക് കൈമാറും

വാഷിങ്ടൺ ഡിസി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതി, പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ് സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരേ കീഴ്‌ക്കോടതിയില്‍ നിന്ന് പ്രതികൂല വിധിയുണ്ടായതിനെ തുടര്‍ന്ന് റാണ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഈ ഹർജി സുപ്രീം കോടതിയും തള്ളി. ഇതോടെ ഇന്ത്യയിലെ വിചാരണയ്ക്കായി റാണയെ കൈമാറുമെന്ന് ഉറപ്പായി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദം ചെലുത്തി വരുകയാണ്. 64 കാരനായ ഇയാൾ …

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയെ ഇന്ത്യക്ക് കൈമാറും Read More »

പി.പി ദിവ്യക്കെതിരേ കെ.എസ്‌.യു വൈസ് പ്രസിഡൻറ്

കണ്ണൂർ: പി.പി. ദിവ്യക്കെതിരേ ആരോപണവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് പി. മുഹമ്മദ് ഷമാസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരിക്കെ ദിവ്യ ജില്ലാ നിർമിതി കേന്ദ്രയ്ക്ക് 10.47 കോടി രൂപയുടെ നിർമാണ കരാറുകൾ നേരിട്ട് നൽകിയിട്ടുണ്ടെന്നാണ് ഷമാസ് ആരോപിക്കുന്നത്. ജില്ലാ കലക്റ്റർ ചെയർമാനും പി.പി ദിവ്യ ഗവേണിങ്ങ് ബോഡി അംഗവുമായ ജില്ലാ നിർമിതി കേന്ദ്രയ്ക്കാണ് കോടികളുടെ കരാർ പ്രവൃത്തികൾ നേരിട്ട് ലഭിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ നടന്ന പ്രവൃത്തികളിൽ ഏറ്റവും കൂടുതൽ തുകയുടെ കരാർ നിർമിതി കേന്ദ്രയ്ക്ക് …

പി.പി ദിവ്യക്കെതിരേ കെ.എസ്‌.യു വൈസ് പ്രസിഡൻറ് Read More »

മാണി സി കാപ്പൻറെ വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം

കോട്ടയം: എംഎൽഎ മാണി സി. കാപ്പൻറെ വാഹനം അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. അന്വേഷണം ആവശ‍്യപ്പെട്ട് കേരള ഡെമോക്രാറ്റിക് പാർട്ടി ഡിജിപിക്ക് പരാതി നൽകി. വ‍്യാഴാഴ്ച ഉച്ചയോടു കൂടി പത്തനംതിട്ടയിൽ വച്ചായിരുന്നു എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൻറെ മുൻ വശത്തെ ടയർ ഊരി തെറിച്ചാണ് അപകടമുണ്ടായത്. എന്നാൽ, കാറിന് മറ്റ് തകരാറുകൾ ഉണ്ടായിരുന്നില്ലെന്നാണ് എംഎൽഎയുടെ ഡ്രൈവർ മാധ‍്യമങ്ങളോട് പ്രതികരിച്ചത്. കടമ്പനാട് കല്ലുകുഴി കവലയ്ക്ക് സമീപം കടമ്പനാട്-മലനട റോഡിൽവച്ചായിരുന്നു അപകടമുണ്ടായത്. അപകടസമയത്ത് എംഎൽഎ കാറിലുണ്ടായിരുന്നില്ല. എംഎൽഎയെ ചക്കുവള്ളിഭാഗത്ത് ഇറക്കിയ ശേഷം …

മാണി സി കാപ്പൻറെ വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം Read More »

സാന്ദ്ര തോമസിൻ്റെ പരാതിയിൽ ബി ഉണ്ണികൃഷ്‌ണനെതിരെ കേസ്

കൊച്ചി: പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിൻ്റെ പരാതിയിൽ സംവിധായകൻ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദേശ പ്രകാരമാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 351(2) അനുസരിച്ചാണ് കേസ്. നിർമാതാവ് ആൻറോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിൻറെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിൽ പറയുന്നു. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് …

സാന്ദ്ര തോമസിൻ്റെ പരാതിയിൽ ബി ഉണ്ണികൃഷ്‌ണനെതിരെ കേസ് Read More »

മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ; തൃശൂരിലാണ് സംഭവം

തൃശൂർ: മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ വീട്ടിൽ ലതയെയാണ്(56) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പാരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് അയൽവാസിയുടെ പറമ്പിൽ ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ലത ഭർത്താവ് മുരളിയോടൊപ്പം ചെന്നൈയിലായിരുന്നു താമസം. എന്നാൽ ബിസിനസുകാരനായിരുന്ന ഭർത്താവിനെ ആറ് മാസം മുൻപ് ചെന്നൈയിൽ വച്ച് കാണാതായി. തുടർന്ന് ലത നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് …

മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ; തൃശൂരിലാണ് സംഭവം Read More »

വനിതാ പ്രൊഡ്യൂസർ സാന്ദ്ര തോമസിൻ്റെ പരാതി; പ്രതികരണവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

കൊച്ചി: പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് സാന്ദ്ര തോമസിൻറെ പരാതിയിൽ പ്രതികരണവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. സാന്ദ്ര തോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സാന്ദ്രയുടെ മാനസികാവസ്ഥ മനസിലാക്കി കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സാന്ദ്രയ്ക്കെതിരെ ഒരു തരത്തിലുളള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും, സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ബി ഉണ്ണികൃഷ്ണനോട് വ്യക്തിപരമായി തനിയ്ക്ക് യാതൊരു ദേഷ്യവുമില്ലെന്ന് സാന്ദ്ര പറഞ്ഞു. എന്നാൽ, …

വനിതാ പ്രൊഡ്യൂസർ സാന്ദ്ര തോമസിൻ്റെ പരാതി; പ്രതികരണവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ Read More »

സെയ്ഫ് അലി ഖാൻ കേസിൽ ദുരൂഹത വർധിക്കുന്നു

ന്യൂഡൽഹി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ പൊരുത്തക്കേടുകൾ പുറത്ത് വരുന്നു. നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ജനുവരി 16ന് പുലർച്ചെ 2.30നാണ് ആക്രമണം നടക്കുന്നത്. എന്നാൽ നടനെ ആശുപത്രിയിലെത്തിച്ചത് പുലർച്ചെ 4.10നാണെന്ന് ആശുപത്രി രേഖകൾ വ്യക്തമാകുന്നു. ബാന്ദ്രയിലെ ഫ്ലാറ്റിൽ നിന്ന് ലീലാവതി ആശുപത്രിയിലേക്ക് 10 -15 മിനിറ്റ് യാത്രാ ദൈർഘ്യം മാത്രമാണുള്ളത്. എന്നാൽ, നടന്‍ ആക്രമണമുണ്ടായി 1 മണിക്കൂറും 45 മിനിറ്റുകൾക്കും ശേഷമാണ് ആശുപത്രിയിൽ …

സെയ്ഫ് അലി ഖാൻ കേസിൽ ദുരൂഹത വർധിക്കുന്നു Read More »

യൂട‍്യൂബർ ഷഹീൻ ഷാ മാനസികാരോഗ‍്യ കേന്ദ്രത്തിൽ

തൃശൂർ: കേരള വർമ കോളെജിലെ വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട‍്യൂബർ ഷഹീൻ ഷായുടെ മുടി മുറിച്ചു. മുടി മുറിച്ചതിന് പിന്നാലെ അസ്വസ്ഥത കാണിച്ച പ്രതിയെ തൃശൂർ മാനസികാരോഗ‍്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കേസിൽ റിമാൻഡിലായി ജയിലിലെത്തിയ പ്രതിയുടെ മുടി ജയിൽ ചട്ടപ്രകാരമാണ് മുറിച്ചത്. പത്ത് മാസമായി ഒളിവിൽ കഴിയുകയായിരുന്ന ഷഹീനെ തൃശൂർ ടൗൺ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു …

യൂട‍്യൂബർ ഷഹീൻ ഷാ മാനസികാരോഗ‍്യ കേന്ദ്രത്തിൽ Read More »

ഹൈദരാബാദിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചു: മുൻ സൈനികൻ അറസ്റ്റിൽ

ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് മുൻ സൈനികൻ. യുവതിയെ കാണാനില്ലെന്ന കുടുംബത്തിൻറെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 45കാരനായ പ്രതി ഗുരു മൂർത്തിയെ പിടികൂടുന്നത്. ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല. ജനുവരി 16നാണ് 35 കാരിയായ വെങ്കട മാധവിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനിടെ ഭർത്താവിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയായ ഗുരു മൂർത്തി …

ഹൈദരാബാദിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചു: മുൻ സൈനികൻ അറസ്റ്റിൽ Read More »

ക്ഷേത്ര ചടങ്ങിൻറെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട് യുവാവ് മരിച്ചു

പാലക്കാട്: ക്ഷേത്ര ചടങ്ങിൻറെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആചാരമായ ആട്ടത്തിൻറെ ഭാഗമായി വെളിച്ചപ്പാട് തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ‍്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഹനുമാനെ ആവാഹിച്ച് വെളിച്ചപ്പാട് തുള്ളിയത് ഷൈജുവായിരുന്നു.‌ ചടങ്ങിനിടെ വെളിച്ചപ്പാടിന് ഫലമൂലാദികൾ നൽകുന്ന പതിവുണ്ട്. ആചാരത്തിൻറെ ഭാഗമായി കാഞ്ഞിരക്കായയും ഇതിൻറെ കൂടെ വയ്ക്കാറുണ്ട്. വെളിച്ചപ്പാട് തുള്ളുന്നയാൾ ഇത് കടിച്ച …

ക്ഷേത്ര ചടങ്ങിൻറെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട് യുവാവ് മരിച്ചു Read More »

ആന എഴുന്നള്ളിപ്പ്: മാർഗ നിർദേശങ്ങൾക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ‍്യം സുപ്രീം കോടതി തള്ളി

ന‍്യൂഡൽഹി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ‍്യം സുപ്രീം കോടതി തള്ളി. കേസിൽ അടിയന്തിരമായി വാദം കേൾക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരേ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ശിവരാത്രി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ തടയാനുള്ള ശ്രമമാണിതെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വാദിച്ചു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ 2024 ഡിസംബറിലാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ആനകളെ എഴുന്നള്ളിക്കുന്ന സമയത്ത് ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണം, …

ആന എഴുന്നള്ളിപ്പ്: മാർഗ നിർദേശങ്ങൾക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ‍്യം സുപ്രീം കോടതി തള്ളി Read More »

നാദാപുരത്ത് വിവാഹിതയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: നാദാപുരത്ത് വിവാഹിതയായ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിദ ഫാത്തിമയെയാണ്(22) മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പട്ടാണിയിലെ സ്വന്തം വീട്ടിൽ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻറെ ഭാര‍്യയാണ് ഫിദ ഫാത്തിമ. ഒന്നര വർഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. ബുധനാഴ്ച ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജിലേക്ക് മാറ്റി.

വിദ‍്യാർത്ഥി കൊലവിളി നടത്തിയ സംഭവം; സ്കൂളിൻറെ ഭാഗത്ത് നിന്ന് വീഡിയോ ചോർന്നിട്ടില്ലെന്ന് പ്രിൻസിപ്പൽ

പാലക്കാട്: അധ‍്യാപകനെതിരെ വിദ‍്യാർത്ഥി കൊലവിളി നടത്തിയ സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പൽ അനിൽ കുമാർ. ദൃശൃങ്ങൾ പകർത്തിയത് കുട്ടിയുടെ വിദേശത്ത് താമസിക്കുന്ന പിതാവിന് അയച്ച് കൊടുക്കാനാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പിതാവടക്കം രണ്ട് പേർക്ക് മാത്രമാണ് വീഡിയോ അയച്ചുകൊടുത്തത്. സ്കൂളിൻറെ ഭാഗത്ത് നിന്ന് വീഡിയോ ചോർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ പിതാവ് കുട്ടിയുടെ അമ്മയ്ക്ക് വീഡിയോ അയച്ചുകൊടുത്തുവെന്നാണ് മനസിലാക്കുന്നത്. അതിൽ താൻ കൂടുതൽ ആരോപണം ഉന്നയിക്കുന്നില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. കുട്ടിയുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങളുണ്ടെന്നും നേരത്തെയും കുട്ടി പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും പ്രിൻസിപ്പൽ …

വിദ‍്യാർത്ഥി കൊലവിളി നടത്തിയ സംഭവം; സ്കൂളിൻറെ ഭാഗത്ത് നിന്ന് വീഡിയോ ചോർന്നിട്ടില്ലെന്ന് പ്രിൻസിപ്പൽ Read More »

പോക്സോ കേസിൽ മുൻകൂർ ജാമ‍്യം തേടി സുപ്രീം കോടതിയെ സമീപിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ

ന‍്യൂഡൽഹി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ മൂൻകൂർ ജാമ‍്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. നടൻറെ മുൻകൂർ ജാമ‍്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ‌ ഇതിന് പിന്നാലെ ഇയാൾക്കെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. നാലുവയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കസബ പൊലീസാണ് നടനെതിരേ പോക്സോ കേസ് ചുമത്തി കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം …

പോക്സോ കേസിൽ മുൻകൂർ ജാമ‍്യം തേടി സുപ്രീം കോടതിയെ സമീപിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ Read More »

കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തി കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ ചെല്ലാനം സ്വദേശി ജോൺസണാണ് കൊലപാതകം നടത്തിയത്. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോൺസൻറെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിൻറെ നിഗമനം. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര(30) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇരുവരും ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്തിരുന്നു. അങ്ങനെയാണ് …

കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു Read More »

പി.പി.ഇ കിറ്റ് ക്രമക്കേട്, പ്രതികരണവുമായി കെ.കെ ശൈലജ

തിരുവന്തപുരം: കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന സിഎജി റിപ്പോർട്ടിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സിഎജി റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും, എന്നാൽ നേരത്തെ നിയമസഭയിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോൾ ഇതിനുളള ഉത്തരം നൽകിയതാണെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി നൽകിയിരുന്നു. പിപിഇ കിറ്റിനു ക്ഷാമമുണ്ടായപ്പോൾ വില കൂടിയിരുന്നു. ആ സമയത്താണ് കുറച്ച് പിപിഇ കിറ്റ് …

പി.പി.ഇ കിറ്റ് ക്രമക്കേട്, പ്രതികരണവുമായി കെ.കെ ശൈലജ Read More »

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഹാജരായ രണ്ട് ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പൾസർ സുനിക്ക് വേണ്ടി ഹർജി ഫയൽ ചെയ്തത്. ന‍ടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സുപ്രീം കോടതിയുടെ …

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു Read More »

പാലക്കാട് അധ്യാപകർക്ക് നേരെ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൊലവിളി, സസ്പെൻഷൻ

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തി പ്ലസ് വൺ വിദ്യാർഥി. പാലക്കാട് ആനക്കര ​ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് കർശന നിർദേശമുണ്ടായിട്ടും ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈൽ ഫോൺ സ്‌കൂളിൽ കൊണ്ടു വന്നത്. കുട്ടിയെ സ്‌കൂൾഅധികൃത4 സസ്പെൻഡ് ചെയ്തു. പിടിച്ചെടുത്ത മൊബൈൽ ഫോൺ അധ്യാപകൻ പ്രധാന അധ്യാപകനെ ഏൽപ്പിക്കുകയായിരുന്നു. മൊബൈൻ ഫോൺ തിരികെ തരാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കുട്ടി പ്രധാന അധ്യാപകൻറെ …

പാലക്കാട് അധ്യാപകർക്ക് നേരെ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൊലവിളി, സസ്പെൻഷൻ Read More »

സുബൈദ കൊലക്കേസ്; പ്രതി ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ‍്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: താമരശേരി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ‍്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിലിരിക്കെ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമ‍യം വ‍്യാഴാഴ്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകും. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബ്രയിൻ ട‍്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായ അമ്മയെ മകൻ ആഷിഖ് വെട്ടിക്കാലപ്പെടുത്തുകയായിരുന്നു. ജന്മം നൽകിയതിനുള്ള ശിക്ഷയാണെന്നായിരുന്നു കൊലപാതകത്തിന് പിന്നാലെ പ്രതി നടത്തിയ പ്രതികരണം. പണം നൽകാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അമ്മയായ സുബൈദ …

സുബൈദ കൊലക്കേസ്; പ്രതി ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ‍്യ കേന്ദ്രത്തിലേക്ക് മാറ്റി Read More »

മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അബ്ദുൾ വാഹിദ് അറസ്റ്റിൽ

മലപ്പുറം: നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിനെ തുടർന്ന് നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നു കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അബ്ദുൾ വാഹിദിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മലപ്പുറം കൊണ്ടോട്ടിയിൽ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്. പ്രതിയെ കൊണ്ടോട്ടി പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസമാണ് ഷഹാനയുടെ ആത്മഹത്യയിൽ ഭർത്താവ് അബ്ദുൾ വാഹിദിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ …

മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അബ്ദുൾ വാഹിദ് അറസ്റ്റിൽ Read More »

ആറ്റിങ്ങലിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് ​ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ പൊലീസുകാരൻ ഓടിച്ച കാറ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയ സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി അജിതാണ്(48) മരിച്ചത്. തിങ്കളാഴ്ച രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം. കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീജിത്ത് ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 5 ഓളം പേ‍ർക്ക് പരുക്കേറ്റിരുന്നു. ആറ്റിങ്ങലിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി 800 ബസിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വാഹനങ്ങളിലും ഉണ്ടായിരുന്നവർക്കും …

ആറ്റിങ്ങലിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് ​ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു Read More »

താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിൽ മൊട്ടു സൂചി അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. ഡിജിപിക്ക് രേഖാമൂലമാണ് പരാതി നൽകിയത്. സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നാണ് വകുപ്പ് സംശയിക്കുന്നത്. ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം, മൊട്ടുസൂചി ഗുളികയിൽ കണ്ടെത്തിയെന്ന പരാതിയിലെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ചെറുവയ്ക്കൽ സ്വദേശി സത്യൻ നൽകിയ പരാതിയിലും വിതുര പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ …

താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിൽ മൊട്ടു സൂചി അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് Read More »

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; അറസ്റ്റിലായത് വ്യാജ പ്രതിയെന്ന് സംശയം, കേസിൽ ദുരൂഹത

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിൽ അറസ്റ്റിലായത് യഥാർഥ പ്രതിയല്ലെന്ന് സംശയമുയരുന്നു. അറസ്റ്റിലായ പ്രതിക്ക് പൊലീസ് ആദ്യം പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലെ മുഖവുമായി സാമ്യമില്ലെന്നാണ് ആരോപണം ഉയരുന്നത്. ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് എന്ന ബംഗ്ലാദേശ് പൗരനെയാണ് മുംബൈ പൊലീസ് ഈ കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ ലക്ഷ്യം കവർച്ചയായിരുന്നു എന്ന് പൊലീസ് പറയുമ്പോൾ, തങ്ങളുടെ ഇളയ കുട്ടിയായ ജഹാംഗിറിനെ (ജയ്) തട്ടിക്കൊണ്ടുപോകുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് സെയ്ഫിന്‍റെ ഭാര്യ കരീന കപൂർ പറയുന്നു. പൊലീസിന്‍റെ …

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; അറസ്റ്റിലായത് വ്യാജ പ്രതിയെന്ന് സംശയം, കേസിൽ ദുരൂഹത Read More »

നഗ്നതാ പ്രദർശനം; മാപ്പ് ചോദിച്ച് നടൻ വിനായകൻ

കൊച്ചി: ഫ്ളാറ്റിന്‍റെ ബാൽക്കണിയിൽ നഗ്നതാ പ്രദർശനവും അസഭ്യ വർഷവും നടത്തിയതിനെത്തുടർന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങുന്ന നടൻ വിനായകൻ ഫെയ്സ്ബുക്ക് വഴി മാപ്പപേക്ഷിച്ചു. വിനായകന്‍റെ പ്രവൃത്തിയുടെ വീഡിയോ വൈറലായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെയെന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. വിനായകന്‍റെ വീഡിയോയ്ക്ക് താഴെ എന്നത് പോലെ …

നഗ്നതാ പ്രദർശനം; മാപ്പ് ചോദിച്ച് നടൻ വിനായകൻ Read More »

പോക്സോ കേസിൽ നടനും സംവിധായകനുമായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടനും സംവിധായകനുമായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് തിങ്കളാഴ്ച രാത്രി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസില്‍ നടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതിയും കഴിഞ്ഞയാഴ്ച ഹൈക്കോടതിയും തള്ളിയിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസ് 2024 ജൂണിലായിരുന്നു പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ജയചന്ദ്രന്‍ ഒളിവില്‍ പോയി. അന്നു മുതല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് …

പോക്സോ കേസിൽ നടനും സംവിധായകനുമായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് Read More »

തോമസ് ഐസക്കിനെതിരെ ഹര്‍ജി നൽകിയ ആൾക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരള നോളജ് മിഷന്‍ ഉപദേഷ്ടാവായി മുന്‍മന്ത്രി തോമസ് ഐസക്കിനെ നിയമിച്ചതിനെതിരേ ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് അറിയിക്കണമെന്നു ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം പൊതുതാത്പര്യ ഹർജികൾ നല്‍കുന്നതെന്നും കോടതി ചോദിച്ചു. സർക്കാരിന്‍റെ നടപടിക്രമങ്ങൾ ചോദ്യം ചെയ്താണു ഹർജി. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഹർജിക്കാരന് മനസിലായിട്ടുണ്ടോ?. വായിച്ചു മനസിലാക്കിയിട്ടാണോ ഇത്തരം ഹർജികൾ സമർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. കേരള നോളജ് …

തോമസ് ഐസക്കിനെതിരെ ഹര്‍ജി നൽകിയ ആൾക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ട് ഹൈക്കോടതി Read More »

റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഇടക്കാല ജാമ്യം നൽകി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരേ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൺസൾട്ടിങ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് പി.വി. കു‍ഞ്ഞിക്കൃഷ്ണൻറെ ഉത്തരവ്. പെൺകുട്ടിക്കും മാതാപിതാക്കൾക്കും പരാതിയില്ലാത്ത കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് അടിസ്ഥാനമെന്തെന്നു കോടതി ചോദിച്ചു. പബ്ലിസിറ്റിക്കു വേണ്ടിയുള്ള കേസാണോ ഇത്. പ്രഥമദൃഷ്ട്യാ തന്നെ കേസ് നിലനിൽക്കില്ലല്ലോ. മാധ്യമ പ്രവർത്തകർക്കെതിരേ എന്തിനാണ് ഇത്തരം …

റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഇടക്കാല ജാമ്യം നൽകി ഹൈക്കോടതി Read More »

വയനാട്ടിൽ ആദിവാസി സ്ത്രീയെ പീഡിപ്പിച്ചു; നാട്ടുകാരൻ അറസ്റ്റിൽ

മാനന്തവാടി: വയനാട്ടിൽ വിധവയായ ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടു വർഷത്തോളം പീഡിപ്പിച്ചെന്ന് പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ 43കാരിയുടെ പരാതിയിൽ കാട്ടിക്കുളം പുളിമൂട്‌ കുന്ന് സ്വദേശി വർഗീസിനെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. 2023 മുതലാണ് പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു. മകൾക്ക് വിവാഹാലോചനയുമായാണ് വർഗീസ് എത്തിയത്. 2023 ഏപ്രിലിൽ മകളുടെ വിവാഹം കഴിഞ്ഞു. തുടർന്ന് താൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതിനിടെയാണ് വർഗീസ് എത്തി പീഡിപ്പിച്ചത്. തനിക്ക് ഇടയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടാകാറുള്ളത് ഇയാൾ മറയാക്കി. സുഹൃത്തായ മന്ത്രവാദി …

വയനാട്ടിൽ ആദിവാസി സ്ത്രീയെ പീഡിപ്പിച്ചു; നാട്ടുകാരൻ അറസ്റ്റിൽ Read More »

ഒഡീഷ – ഛത്തിസ്ഗഡ് അതിർത്തിയിൽ സംഘർഷം; പതിനാല് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു

ഭുവനേശ്വർ: ഒഡീഷ – ഛത്തിസ്ഗഡ് അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് പതിനാല് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. ചൊവ്വാഴ്ച പുലർച്ചെ ഛത്തിസ്ഗഡിലെ ഗരിയാബന്ധ് ജില്ലയിൽ, കുലാരിഘട്ട് റിസർവ് വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടൽ. ഇവിടെ സിആർപിഎഫ് നടപടി തുടരുകയാണ്. മാവോയിസ്റ്റുകളുടെ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാന സേനകളും നടപടിയിൽ പങ്കെടുക്കുന്നു. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റുകളിൽ ഒരാളും മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് സൂചന. അതിർത്തി മേഖലകളിലൂടെയുള്ള മാവോയിസ്റ്റ് നീക്കം തടയാൻ ഉദ്ദേശിച്ച് …

ഒഡീഷ – ഛത്തിസ്ഗഡ് അതിർത്തിയിൽ സംഘർഷം; പതിനാല് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു Read More »

കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ

കൊച്ചി: ആൺസുഹൃത്തായിരുന്ന ഷാരോൺ രാജിനെ വിഷം കലർത്തിയ കഷായം കുടിപ്പിച്ച് കൊന്ന കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിക്കപ്പെട്ടതോടെ കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ. 24 വയസാണ് ഗ്രീഷ്മയ്ക്ക്. വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതിയായ റഫീക്ക ബീവിക്കാണ് ഇതിനു മുൻപ് തൂക്കുകയർ ലഭിച്ചത്. 2024 മേയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധി പ്രഖ്യാപനം. സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിനായി, വയോധികയായ ശാന്തകുമാരിയെ റഫീക്ക ബീവി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കൂട്ടുപ്രതികളായ കാമുകൻ അൽ അമീൻ, മൂന്നാം …

കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ Read More »

കോഴിക്കോട് പിഞ്ചുകുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു

കോഴിക്കോട്: ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യയ്ക്കു ശ്രമിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത് ശരണ്യ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരണ്യയുടെ കൂടെ ആരും ഉണ്ടായിരുന്നില്ല. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കണ്ണൂർ തളിപ്പറമ്പ് കോടതിയില്‍ തിങ്കളാഴ്ച വിചാരണ തുടങ്ങാനിരിക്കെയാണ് സംഭവം. ഏറെക്കാലമായി ജാമ്യത്തിലായിരുന്ന ഇവര്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ …

കോഴിക്കോട് പിഞ്ചുകുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു Read More »

ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിയുടെ വീട് അടിച്ചു തകർത്ത സംഭവം; 2 പേർ കസ്റ്റഡിയിൽ

കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയന്‍റെ (26) വീട് അടിച്ചു തകര്‍ത്ത കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. നാട്ടുകാരായ ഗോവിന്ദ്, ജിബിന്‍ എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഗോവിന്ദ് പ്രതി ഋതുവിന്‍റെ സുഹൃത്താണ്. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിതിന്‍റെ സുഹൃത്താണ് ജിബിന്‍. സ്ഥലത്ത് വന്‍ പൊലീസ് സംഘം കാവലുണ്ട്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. വീടിന്‍റെ ജനല്‍ചില്ലുകളും സിറ്റൗട്ടിന്‍റെ ഒരു ഭാഗവും തകര്‍ത്തിട്ടുണ്ട്. ഈ വീട്ടില്‍ …

ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിയുടെ വീട് അടിച്ചു തകർത്ത സംഭവം; 2 പേർ കസ്റ്റഡിയിൽ Read More »

കൊൽക്കത്തയിൽ യുവഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മരണം വരെ തടവും പിഴയും

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവിതാന്ത്യം തടവുശിക്ഷ വിധിച്ച് കോടതി. പ്രതി 50,000 രൂപ പിഴയും ഒടുക്കണം. കോൽക്കത്ത സിൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലിൽ തുടരണം. 17 ലക്ഷം രൂപ മമത സർക്കാർ ഡോക്ടറുടെ കുടുംബത്തിനു നൽകണമെന്നും കോടതി അറിയിച്ചു. പ്രതി …

കൊൽക്കത്തയിൽ യുവഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മരണം വരെ തടവും പിഴയും Read More »

ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ കോടതി നിർണായക ശിക്ഷാ വിധി പുറപ്പെടുവിച്ചു. കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇതുകൂടാതെ, തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവു ശിക്ഷയും വിധിച്ചു. അന്വേഷണം വഴി തെറ്റിച്ചതിന് 5 വർഷവും ശിക്ഷ. ഗ്രീഷ്മയുടെ അമ്മാവന്‍ നിർമലകുമാരൻ നായർക്ക് മൂന്നു വർഷം തടവും കോടതി വിധിച്ചു. പ്രതിക്ക് പ്രായം കുറവാണെന്ന കാര്യം പരിഗണിക്കാനാവില്ലെന്ന് കോടതി ആദ്യമേ വ്യക്തമാക്കി. 586 പേജുള്ള വിധിയാണ് വായിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ.എം. ബഷീറാണ് …

ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് വധശിക്ഷ Read More »

ഇടുക്കി ഡാമിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ട് പേർ പോലീസ് പിടിയിൽ

ചെറുതോണി: ഇടുക്കി ഡാമിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചവർ പോലീസ് പിടിയിൽ. പാലക്കാട് സ്വദേശികളായ നൗഷാദ്, അബു എന്നവരാണ് അറസ്റ്റിലായത്. ചെറുതോണി ഡാം സുരക്ഷ ഏരിയയുടെ ഗേറ്റ് മറികടന്ന പ്രതികളെ ഡാം സുരക്ഷ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇടുക്കി പോലീസ് സ്റ്റേഷനിൽ നിന്നും സബ് ഇൻസ്പെക്ടറും പോലീസ് ഉദ്യോഗസ്ഥരും എത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.