Timely news thodupuzha

timely news

തമിഴ്‌നാട് കമ്പം കാട്ടുപള്ളിവാസലിൽ പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

കമ്പം: തമിഴ്‌നാട് കമ്പം കാട്ടുപള്ളിവാസലിൽ പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. കമ്പം സ്വദേശികളായ സൂര്യ, ദീനദയാലൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ പത്തരയോടെയാണ് കാട്ടുപള്ളിവാസലിലെ പടക്ക നിർമ്മാണ ശാലയിൽ ഉഗ്രസ്ഫോടനത്തോടെ തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിയമപരിപാലനത്തിൽ വീഴ്ച്ച വരുത്തിയ അഞ്ച് പശ്ചിമ ബംഗാൾ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

ന‍്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിയമപരിപാലനം നടത്തുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളിൽ അഞ്ച് പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിച്ചു. അഡീഷണൽ എസ്പി സന്ദീപ് ഗാരെ, എസ്ഡിപിഒ സഞ്ജയ് മൊണ്ഡാൽ, മൗസം ചക്രബർത്തി, അജയ് ബാഗ്, സുബേച്ച ബാഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കീഴുദ്ദ‍്യോഗസ്ഥർ വരുത്തിയ വീഴ്ചയിൽ എസ്പി ഇഷാനി പാലിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസും അ‍യച്ചിട്ടുണ്ട്.

പാചകവാതക ക്ഷാമം രൂക്ഷം, പ്രത്യക്ഷ സമരത്തിന് അടിമാലി ബ്ലോക്ക് പഞ്ചായത്ത്

അടിമാലി: ഭാരത് ഗ്യാസ് ഏജൻസി ഉൾപ്പെടെ വിവിധ ഗ്യാസ് ഏജൻസിയിൽ നിന്നും അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ പാചക വാതക സിലിണ്ടർ ലഭിക്കുന്നില്ല.ഗുണഭോക്താക്കളുടെ ദുരിതം പരിഹരിക്കണമെന്ന് താലൂക്ക് സപ്ളൈ ഓഫീസർമാർ ജില്ലാ സപ്‌ളൈ ഓഫീസറോട് ആവശ്യപ്പെട്ടിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. നാളുകളായി ഗുണഭോക്താക്കൾക്ക് സിലിണുറുകൾ പിലിറുകൾ ലഭിക്കുന്നില്ല. ഇറാൻ യുദ്ധത്തിന്റെ മറവിൽ സാധാരണ ജനങ്ങളെ വിഷമിപ്പിക്കുന്നതായി അറിയുന്നു. യുദ്ധം ഉണ്ടായതിനാൽ സിലിണ്ടർ ലഭിക്കുന്നില്ല എന്ന് പറയുമ്പോൾ സർക്കാർ അധികൃതർ പറയുന്നത് സിലിണ്ടറുകൾ …

പാചകവാതക ക്ഷാമം രൂക്ഷം, പ്രത്യക്ഷ സമരത്തിന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് Read More »

രാത്രിയിൽ കറണ്ട് കട്ടാക്കിയാൽ കെ.എസ്.ഇ.ബി ഓഫീസിൽ കിടന്നുറങ്ങുമെന്ന് യൂത്ത് കോൺഗ്രസ്‌

തൊടുപുഴ: അസഹനീയ ചൂടിൽ നട്ടം തിരിയുന്ന തൊടുപുഴയിൽ രാത്രി യിൽ മനഃപൂർവ്വം കറണ്ട് കട്ട്‌ ചെയ്ത് ജനങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന തൊടുപുഴ കെ.എസ്.ഇ.ബി അധികൃതർ കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരുടെയും ഉറക്കം കെടുത്തുന്ന പണി നിർത്തണമെന്നും, കറണ്ട് കട്ടില്ലാത്ത 10 വർഷങ്ങൾ എന്ന് കൊട്ടിഘോഷിച്ച് പരസ്യത്തിനായി കോടികൾ മുടക്കുന്ന പിണറായി വിജയൻ ജനത്തെ കബളിപ്പിച്ചുവെന്നും. ഇനി രാത്രിയിൽ കറണ്ട് കട്ട്‌ ഉണ്ടായാൽ കെ എസ് ഇ ബി ഓഫീസ് കിടന്നുറങ്ങാൻ ഉപയോഗിക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ തൊടുപുഴ നിയോജക മണ്ഡലം …

രാത്രിയിൽ കറണ്ട് കട്ടാക്കിയാൽ കെ.എസ്.ഇ.ബി ഓഫീസിൽ കിടന്നുറങ്ങുമെന്ന് യൂത്ത് കോൺഗ്രസ്‌ Read More »

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

ഇടുക്കി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കേന്ദ്രിയ വിദ്യാലയ സംഗതത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം നിലവിൽ അഡ്മിഷനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ് . രാജ്യത്താകെ 1200-ലധികം സ്കൂളുകൾ ഉൾക്കൊള്ളുന്ന കെ.വി.എസ് ശൃംഖലയിലെ ഭാഗമായ പൈനാവ് കേന്ദ്രീയ വിദ്യാലയം, പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 100% വിജയം നേടിയ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. പൈനാവ് …

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു Read More »

അന്താരാഷ്ട്ര നേട്ടവുമായി നുവാൽസ് വിദ്യാർഥികൾ; യു.എസിലെ ജെസ്സപ് മൂട്ട് മത്സരത്തിൽ ജയം

യു.എസ്: പൊതു അന്താരാഷ്ട്ര നിയമരംഗത്തെ അഭിമാനവേദികളിലൊന്നായ ഫിലിപ്പ് സി ജെസ്സപ് അന്താരാഷ്ട്ര നിയമ മൂട്ട് കോർട്ട് മത്സരത്തിൽ നുവാൽസിന് മികച്ച നേട്ടം. അന്താരാഷ്ട്ര തലത്തിലെ മികച്ച അപ്ലിക്കന്റ് മെമോറിയൽ വിഭാഗത്തിലുള്ള റിച്ചാർഡ് ആർ ബാക്സ്റ്റർ അവാർഡാണ് നുവാൽസ് വിദ്യാർഥികൾ കരസ്ഥമാക്കിയത്. അവസാനവർഷ വിദ്യാർഥികളായ അനശ്രുത റോയ്, ദിവ്യ ഉപാധ്യായ്, നിയതി പ്രഭു, ശ്രുതി സൂസൻ മാത്യൂ, നാലാം വർഷ വിദ്യാർഥിയായ ഉസ്തത് കൗർ സേതി എന്നിവരടങ്ങുന്നതാണ് നുവാൽസ് സംഘം. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോൾ ഹിൽ ഹയാത് റീജൻസിയിൽ …

അന്താരാഷ്ട്ര നേട്ടവുമായി നുവാൽസ് വിദ്യാർഥികൾ; യു.എസിലെ ജെസ്സപ് മൂട്ട് മത്സരത്തിൽ ജയം Read More »

പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു, ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം

ഡോ.ശ്രീജിത്ത് ആർ നായർ(എമർജൻസി വിഭാ​ഗം മേധാവി, മാർ സ്ലീവാ മെഡിസിറ്റി, പാലാ) എഴുതുന്നു പാമ്പ് കടിയേറ്റു ദിവസങ്ങൾക്കിടെ രണ്ട് കുരുന്നുകൾ മരിച്ചത് ഏവരെയും കണ്ണീരിലാഴ്ത്തുകയും അതുപോലെ തന്നെ ഭയപ്പാടിലാക്കുകയും ചെയ്യുന്നുണ്ട്. ചൂടുകാലത്ത് പാമ്പുകൾ മാളത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്നത് സർവ്വസാധാരണമാണ്. ഈർപ്പം തേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകൾ എത്താൻ സാധ്യതയുള്ളതിനാൽ ജാ​​ഗ്രത പുലർത്തേണ്ടതുണ്ട്. വീട്ടുമുറ്റത്തെ ചെടിച്ചട്ടികൾ, കുളിമുറികൾ, ഈർപ്പമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവടങ്ങളിലും പാമ്പുകൾ കിടക്കാൻ സാധ്യതയുണ്ട്. പാമ്പിന്റെ കടിയേൽക്കുന്നത് അപകടകരമായ സാഹചര്യമായതിനാൽ കൃത്യമായ പ്രഥമശുശ്രൂഷ നൽകുകയും …

പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു, ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം Read More »

തൊടുപുഴ മർച്ചൻ്റ്സ്സ് ട്രസ്റ്റ് ഹാളിലെ ലിഫ്റ്റിൻ്റെ ഉദ്ഘാടനവും പൊതുയോഗവും നടത്തി

തൊടുപുഴ: തൊടുപുഴയിലെ വ്യാപാരികളുടെ അഭിമാനം സ്തംഭമായ തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് ഹാളിൻ്റെ ലിഫ്റ്റിൻ്റെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു. എന്നും എപ്പോഴും തൊടുപുഴ നഗരസഭയക്ക് താങ്ങായി നിൽക്കുന്നവരാണ് വ്യാപാരികൾ എന്നും അവരുടെ ഏതൊരാവശ്യത്തിനും തൊടുപുഴ നഗരസഭ കൂടെയുണ്ടാകും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ ഓർമിപ്പിച്ചു. തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് പ്രസിഡൻറ് ആർ ജയശങ്കറിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്ക് ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് …

തൊടുപുഴ മർച്ചൻ്റ്സ്സ് ട്രസ്റ്റ് ഹാളിലെ ലിഫ്റ്റിൻ്റെ ഉദ്ഘാടനവും പൊതുയോഗവും നടത്തി Read More »

പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡി.എം.കെ വിലയിരുത്തൽ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന നടനും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ് ജയിക്കാൻ സാധ‍്യതയുണ്ടെന്ന് ഡിഎംകെയുടെ വിലയിരുത്തൽ. എന്നാൽ വിജയ് മത്സരിക്കുന്ന രണ്ടാം മണ്ഡലമായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഡിഎംകെ ജയിക്കുമെന്നാണ് ഭരണകക്ഷി പറയുന്നത്. തിരുച്ചിറപ്പള്ളി കൂടാതെ പെരമ്പൂരിലാണ് വിജയ് മത്സരിക്കുന്നത്. മേയ് നാലിന് സർപ്രൈസ് വിജയം ഉണ്ടാകുമെന്നാണ് എഐഎഡിഎംകെ പറയുന്നത്. തമിഴ്നാട്ടിൽ 85.15 ശതമാനമാണ് ഇത്തവണ പോളിങ് രേഖപ്പെടുത്തിയത്.

പുന്നപ്ര റെയിൽവേ ട്രാക്കിന് അരികിൽ അജ്ഞാത മൃതദേഹം

ആലപ്പുഴ: പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപത്തായി പുരുഷൻ്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പുന്നപ്ര സെൻറ് അലോഷ‍്യസ് സ്കൂളിന് പുറകിലായിട്ടാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പുന്നപ്ര പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയിൽ നിന്നും തിരച്ചിൽ തുടരുന്നു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നിന്ന് വീണ്ടും ശരീരഭാഗങ്ങൾ ലഭിച്ചു. ഒരു തലയുടെ ഭാഗവും കൈയുടെ ഭാഗങ്ങളുമാണ് ലഭിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്നും 400 മീറ്റർ അകലെയുള്ള പറമ്പിൽ നിന്നുമാണ് തലയുടെ ഭാഗം കണ്ടെത്തിയത്. കൈയുടെ ഭാഗം കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെ നിന്നാണ്. നായകൾ കൊണ്ടിട്ടതാകാമിതെന്നാണ് സംശയിക്കുന്നത്. കെഡാവർ നായകളുടെ സഹായത്തോടെ നിലവിൽ തെരച്ചിൽ തുടരുകയാണ്.

തിരുവനന്തപുരം നഗരസഭയുടെ ഭരണം ദുസ്സഹമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നഗരത്തിൽ മൂക്ക് പൊത്താതെ നടക്കാൻ സാധിക്കില്ലെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി ശിവൻകുട്ടി. മാലിന‍്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവു വിളക്കുകൾ കത്തുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. നഗരസഭയുടെ ഭരണം ദുസ്സഹമെന്ന് പറഞ്ഞ മന്ത്രി കുടിവെള്ള പ്രശ്നത്തിന് പരിഹാരമില്ലെന്ന മേയറുടെ വാദം പരിഹാസ‍്യമാണെന്ന് കൂട്ടിച്ചേർത്തു.

ലെബനനിൽ വെടിനിർത്തൽ മൂന്ന് ആഴ്ച്ച കൂടി നീട്ടി ട്രംപിൻ്റെ ഉത്തരവ്

വാഷിങ്ങ്ടൺ: ലെബനനിൽ താത്കാലിക വെടിനിർത്തലിന് ഉത്തരവ്. അമേരിക്കയിലെ ഇസ്രയേൽ, ലബനൻ അംബാസഡർമാരുമായി ചേർന്നുള്ള യോഗത്തിന് ശേഷം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപാണ് മൂന്നാഴ് ആഴ്ച്ച വരെ വെടിനിർത്തൽ നീട്ടിയത്. നിലവിലുണ്ടായ വെടിനിർത്തൽ ഈ ഞായറാഴ്ച്ച പൂർത്തിയാകാനിരിക്കെയാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ‍്യമോക്രമണത്തിൽ ലബനനിൽ മാധ‍്യമപ്രവർത്തക അമൽ ഖലീൽ, സൈനബ് ഫറജിൻ അടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു.

തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി ഡോ. വിധു പി നായർ ചുമതലയേറ്റു

തൊടുപുഴ: സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി ഡോ. വിധു പി നായർ ചുമതലയേറ്റു. സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ വച്ച് വിദ്യാലയ സമിതി അംഗങ്ങളും രക്ഷിതാക്കളും സ്റ്റാഫും ചേർന്ന് അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പുതു തലമുറക്കാവിശ്യമായ വിദ്യാഭ്യാസ രീതിയെക്കുറിച്ചും അത് നടപ്പിൽ വരുത്തേണ്ട മാർഗത്തെപ്പറ്റിയും പ്രിൻസിപ്പൽ സംസാരിച്ചു. വിദ്യാലയ സമിതി അധ്യക്ഷൻ വി.കെ ബിജു, സെക്രട്ടറി എസ് പദ്മഭൂഷൺ, വിദ്യാലയ സമിതി ട്രഷറർ ഹരിഹര കുമാർ രാമനാഥൻ, ജോയിന്റ് സെക്രട്ടറി റ്റി.എസ് കൃഷ്ണകുമാർ എന്നിവരും …

തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി ഡോ. വിധു പി നായർ ചുമതലയേറ്റു Read More »

തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

‌മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുൻപേ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ. മലപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ്ബോർഡിൽ നിയുക്ത കേരള മുഖ‍്യമന്ത്രി വി.ഡി. സതീശന് അഭിവാദ‍്യങ്ങൾ എന്നാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഫ്ലക്സ് ബോർഡ് പ്രത‍്യക്ഷപ്പെട്ടത്. കോൺഗ്രസിലെ മുഖ‍്യമന്ത്രി ചർച്ച സജീവമായി തുടരുന്ന സാഹചര‍്യത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പി.വി അൻവറിനെ പിന്തുണച്ച് കൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും ഉയർന്നിരുന്നു.

ജീവിത ദർശന സമ്മർ ക്യാമ്പ് ഏപ്രിൽ 23, 24 ദിവസങ്ങളിൽ

കാൽവരി മൗണ്ട്: സെൻറ് ജോർജ് ഇടവക ദേവാലയത്തിൽ 23, 24 ദിവസങ്ങളിൽ 9 ,10 ,11 ക്ലാസുകളിലെ കുട്ടികൾക്കായി ജീവിത ദർശന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജീവൻ ടീ ഫാക്ടറി ഡയറക്ടർ ഫാ. ജായസ് മറ്റം ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവക വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത് സി എം ഐ അധ്യക്ഷത വഹിച്ചു. സിബിച്ചൻ കൈതക്കൽ സ്വാഗത പ്രസംഗം നടത്തി. സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഡീനാ തെരേസ സിഎംസി ആശംസ അർപ്പിച്ചു. ബാബു പൊന്നോത്ത് ദ്വീദിന …

ജീവിത ദർശന സമ്മർ ക്യാമ്പ് ഏപ്രിൽ 23, 24 ദിവസങ്ങളിൽ Read More »

സംസ്ഥാനത്ത് ഉയർന്ന താപനില: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിൻറെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 41 °C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് …

സംസ്ഥാനത്ത് ഉയർന്ന താപനില: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു Read More »

തൃശൂരിലെ പടക്ക നിർമ്മാണ ശാലയിലെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര‍യിലെ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി സ്ഥാപിച്ച ട്രസ്റ്റ് മുഖേനയാണ് ധനസഹായം നൽകുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര‍്യം അറിയിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:- മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണിൽ, ആ കലയ്ക്കായി …

തൃശൂരിലെ പടക്ക നിർമ്മാണ ശാലയിലെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി Read More »

ബാം​ഗ്ലൂരിൽ ഐഫോൺ ഫാക്റ്ററിയുടെ ശുചിമുറിയിൽ പത്തൊമ്പതു വയസ്സുള്ള പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയ ശേഷം കൊലപ്പെടുത്തി

ബാം​ഗ്ലൂർ: ഐഫോൺ ഫാക്റ്ററിയിലെ ശുചിമുറിയിൽ പ്രസവിച്ച പത്തൊമ്പതുകാരി കുഞ്ഞിനെ കഴുത്തറുത്തു കൊന്നതായി റിപ്പോർട്ട്. ബാം​ഗ്ലൂരിലെ ദേവൻഹള്ളിയിലുള്ള ഐഫോൺ അസംബ്ലിങ് ഫാക്റ്ററി ഫോക്സ്കോണിലാണ് സംഭവം. രേണുകയെന്ന യുവതിക്കെതിരേയാണ് പരാതി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുചിമുറിയിൽ പോയപ്പോൾ അപ്രതീക്ഷിതമായി പ്രസവിക്കുകയായിരുന്നുവെന്നാണ് പൊലീസിൻറെ നിഗമനം. മാനക്കേട് ഭയന്ന് കുഞ്ഞിനെ അവിടെ വച്ചു തന്നെ കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം ഒരു ബാഗിലാക്കി. മറ്റൊരു ജീവനക്കാരി ശുചിമുറിയിലെത്തിയപ്പോഴാണ് കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

കുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നുവെന്ന് പരാതി

രാജാക്കാട്: മതികെട്ടാൻ ചോലയിൽ നിന്നും 100 വർഷമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ളം തടസപ്പെടുത്തികൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നെന്ന പരാതിയുമായി ഹാരിസൺസ് മലയാളം പ്ലാൻ്റേഷൻ തൊഴിലാളികളും കോൺഗ്രസ് മണ്ഡലം ഭാരവാഹികളും രംഗത്ത്. ശാന്തമ്പാറ പഞ്ചായത്തിലെ 2,3 വാർഡുകളായ തോണ്ടിമല,പന്നിയാർ കോരമ്പാറ വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കുടിവെള്ളം മുടക്കിയാണ് ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലേക്ക് വെള്ളം തിരിച്ചുവിട്ട് കെട്ടി നിർത്തി ആ വെള്ളം ഉപയോഗിച്ച് തോട്ടം നനയ്ക്കുന്നതത്രേ. കുടിവെള്ള സ്രോതസിൽ നിന്നും പൈപ്പ് വഴിയാണ് എച്ച് …

കുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നുവെന്ന് പരാതി Read More »

തൊടുപുഴ മഠത്തിക്കണ്ടം കണ്ണാത്തുകുഴിയിൽ സിജി ജോർജ്ജ്(ഉണ്ണി) നിര്യാതനായി

തൊടുപുഴ: മഠത്തിക്കണ്ടം കണ്ണാത്തുകുഴിയിൽ പരേതനായ വർക്കിയുടെ മകൻ സിജി ജോർജ്(ഉണ്ണി – 52) നിര്യാതനായി. മാതാവ് പരേതയായ അന്നക്കുട്ടി. ചിറ്റൂർ വാഴയ്ക്കൽ കുടുംബാംഗം. ഭാര്യ ലിസ്സി വണ്ടമറ്റം പന്തക്കൽ കുടുംബാംഗം. മക്കൾ: നവീൻ (ക്യാനഡ), സിബിൻ (ദുബായ്), ജിബിൻ (ബാംഗ്ലൂർ). സഹോദരങ്ങൾ: ഷാജു(കണ്ണാത്തുകുഴിയിൽ), ബാബു ജോർജ്, ബിജു ജോർജ്, സിജോ ജോർജ്. സംസ്ക്കാരം ശനിയാഴ്ച്ച(25/04/2026).

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാറാണ് (37) മരിച്ചത്. ബുധനാഴ്ച കിണർ പണിക്കിടെയാണ് സനലിന് സൂര്യാഘാതമേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച പുലർച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2024ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം

പാലാ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണതിനെ തുടർന്ന് ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. പരുക്കേറ്റ ഓട്ടോഡ്രൈവർ എരുത്തുപുഴ സ്വദേശി സുരേഷ് ബാബുവിനെ (57) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ മൂഴൂർ കണിപറമ്പിന് സമീപാമായിരുന്നു അപകടം.

വിവിധ അപകടങ്ങളിൽ ആറ് പേർക്ക് പരുക്കേറ്റു; ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ ആറ് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കുമളി സ്വദേശി ശക്തിവേലിനു (37) പരുക്കേറ്റു. പുലർച്ചെയായിരുന്നു അപകടം. തൊടുപുഴ പുറപ്പുഴയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പുറപ്പുഴ സ്വദേശി ദേവിക എസ് നായർക്ക് (34) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കാർ ഇടിച്ചതിനെ തുടർന്നു നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വാൻ മറിഞ്ഞു പത്തനംതിട്ട സ്വദേശി ബിജിൻ (29), തൊടുപുഴ …

വിവിധ അപകടങ്ങളിൽ ആറ് പേർക്ക് പരുക്കേറ്റു; ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

പാറമേക്കാവിൻ്റെ പടക്കനിർമാണശാലയിൽ വെടിമരുന്ന് അനുവദിച്ചതിനെക്കാൾ കൂടുതൽ: ഉടമയ്‌ക്കെതിരെ കേസെടുത്തു

പാലക്കാട്: അനുവദിച്ചതിനെക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതിന് പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മുതലമട വെള്ളാരംകടവിലുള്ള പടക്കനിർമാണശാലയിലാണ് വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയത്. ലൈസൻസിയായ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ പടക്കനിർമാണശാല സീൽ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവമ്പാടിയുടെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര‍്യത്തിലാണ് പാറമേക്കാവിൻറെ പടക്കനിർമാണശാല‍യിൽ തഹസിൽദാറും റവന‍്യൂ ഉദ‍്യോഗസ്ഥരും പൊലീസും ചേർന്ന് പരിശോധന നടത്തിയത്.

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; രണ്ട് മണിക്കൂറിൽ രേഖപ്പെടുത്തിയത് 18.76 ശതമാനം പോളിങ്ങ്

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ആദ‍്യ ഘട്ട വോട്ടെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷൻറെ കണക്ക് അനുസരിച്ച് ആദ‍്യ രണ്ട് മണിക്കൂറിൽ 18.76 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ബംഗാളിലെ 294 സീറ്റുകളിൽ 152 എണ്ണത്തിലാണ് ആദ‍്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, ചില സ്ഥലങ്ങളിൽ ഇവിഎം തകരാറിലാവുകയും ഇത് വോട്ടെടുപ്പിനെ തടസപ്പെടുത്തിയതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മുർഷിദാബാദിലെ നൗഡയിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ അജ്ഞാതർ ബോംബ് എറിഞ്ഞതിനെ തുടർന്ന് നിരവധി പേർക്ക് പരുക്കേറ്റു. നന്ദിഗ്രാമിലെയും ഭബാനിപൂരിലെയും ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി …

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; രണ്ട് മണിക്കൂറിൽ രേഖപ്പെടുത്തിയത് 18.76 ശതമാനം പോളിങ്ങ് Read More »

പടക്ക നിർമ്മാണശാല ദുരന്തം; തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല

തൃശൂർ: മുണ്ടത്തിക്കോട് അപകടത്തിൻറെ പശ്ചാത്തലത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനം. ആചാരം മാത്രമായി വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന സർക്കാർ നിർദേശത്തെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അംഗീകരിക്കുകയായിരുന്നു. കുടമാറ്റം 15 മിനിറ്റ് ആയി കുറക്കാനും നിർദേശിച്ചിട്ടുണ്ട്. പത്തു കുടകൾ മാത്രമായിരിക്കും മാറ്റുക. വ്യാഴാഴ്ച രാവിലെ തൃ ശൂർ കലക്റ്ററേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും. എന്നാൽ ആനകളുടെ എണ്ണത്തിലും മേളത്തിലും വ്യത്യാസമുണ്ടായിരിക്കില്ല. പതിവു പോലെ 15 ആനകളെ ഇരുദേവസ്വവും അണി നിരത്തും. ഏപ്രിൽ …

പടക്ക നിർമ്മാണശാല ദുരന്തം; തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല Read More »

തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില ഉയർത്തിയേക്കുമെന്ന് സൂചന

ന‍്യൂഡൽഹി: രാജ‍്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഇന്ധന വില ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതൽ 28 വരെ രൂപ വർധിപ്പിക്കാനാണ് നീക്കം. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിലാണ് വില വർധിച്ചേക്കുമെന്ന തരത്തിൽ റിപ്പോർ‌ട്ടുകൾ പ്രചരിക്കുന്നത്. ഏപ്രിൽ 29നാണ് തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ്. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര സർക്കാർ …

തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില ഉയർത്തിയേക്കുമെന്ന് സൂചന Read More »

മാധ്യമപ്രവർത്തകയെ ഇസ്രയേൽ പിന്തുടർന്ന് വധിച്ചു

ബെയ്റൂട്ട്: ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ – അഖ്ബർ പത്രത്തിൻറെ വനിതാ റിപ്പോർട്ടർ അമൽ ഖലീലാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗ്രാമമായ അൽ – തിരിയിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് അമൽ ഖലീൽ കൊല്ലപ്പെട്ടതെന്ന് പത്രം സ്ഥിരീകരിച്ചു. മാധ്യമപ്രവർത്തക സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപം ആദ്യം ആക്രമണമുണ്ടായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെട്ട അമൽ ഖലീലും സഹപ്രവർത്തക സൈനബ് ഫറജും അൽ – തിരിയിലെ …

മാധ്യമപ്രവർത്തകയെ ഇസ്രയേൽ പിന്തുടർന്ന് വധിച്ചു Read More »

തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. രണ്ടാം ക്ലാസ് വിദ‍്യാർഥിയായ ദിക്ഷലാണ് മരിച്ചത്. ചിറയൻകീഴിൽ അഴൂർ മൂലേൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകനാണ് ദിക്ഷൽ. വ‍്യാഴാഴ്ച പുലർച്ചയോടെ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർ‌ത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് …

തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു Read More »

തമിഴ്നാട്ടിൽ പോളിങ്ങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ പോളിങ്ങ് സമയം നീട്ടണമെന്ന് ആവശ‍്യപ്പെട്ട് തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ബസുകൾ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് വോട്ടർമാർ വിവിധയിടങ്ങളിൽ കുടുങ്ങിയെന്നും അതിനാൽ പോളിങ്ങ് രണ്ട് മണിക്കൂർ അധികം അനുവദിക്കണമെന്നാണ് വിജയ് പറയുന്നത്. ബസുകൾ കുറച്ചത് ആസൂത്രിത നീക്കമാണെന്നും വിജയ് ആരോപിച്ചു. പ്രധാനമായും മൂന്ന് ആവശ‍്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ വിജയ് ഉന്നയിച്ചിരിക്കുന്നത്. പോളിങ്ങ് രാത്രി എട്ട് വരെ നീട്ടണം, ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപ്പറേഷനും …

തമിഴ്നാട്ടിൽ പോളിങ്ങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ് Read More »

വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

തൃശൂർ: മുണ്ടത്തിക്കേട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനാലായി. വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു.

റ്റി.ജെ ജോസഫ് അനുസ്മരണം നടത്തി

തൊടുപുഴ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുനിസിപ്പൽ ചെയർമാനും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ആയിരുന്ന റ്റി.ജെ ജോസഫിന്റെ(ഔതചേട്ടൻ) ഒമ്പതാമത് അനുസ്മരണം തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ച അനുസ്മരണയോഗം കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച തൊടുപുഴയിലെ ഏക നേതാവായിരുന്നു ടി ജെ ജോസഫ് എന്ന് അനുസ്മരണ പ്രഭാഷണത്തിൽ കെപിസിസി ജനറൽ …

റ്റി.ജെ ജോസഫ് അനുസ്മരണം നടത്തി Read More »

സെൻസസ് 2027; ആദ്യ ഘട്ടത്തിൽ വീടുകളുടെ കണക്കെടുപ്പ് ജൂലൈ ഒന്ന് മുതൽ 30 വരെ

ഇടുക്കി: 2027 സെൻസസിൻ്റെ ആദ്യ ഘട്ടം ജൂലൈ ഒന്ന് മുതൽ 30 വരെ നടക്കും. കെട്ടിടങ്ങളുടെയും വീടുകളുടെയും കണക്കെടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുക. പൂർണമായും ഡിജിറ്റൽ സംവിധാനമുപയോഗിച്ചാണ് വിവരശേഖരണം. 2027 ഫെബ്രുവരി 9 മുതൽ 28 വരെ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ്. എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരം ശേഖരിക്കുന്ന രീതിക്കു പുറമേ സെൽഫ് എന്യൂമറേഷൻ രീതിയും അവതരിപ്പിച്ചിട്ടുണ്ട്. സെൻസസ് വെബ് പോർട്ടൽ വഴി വ്യക്തികൾക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാം. എന്യൂമറേറ്റർ മാർ വിവരം ശേഖരിച്ച് തുടങ്ങുന്നതിനു മുൻപുള്ള …

സെൻസസ് 2027; ആദ്യ ഘട്ടത്തിൽ വീടുകളുടെ കണക്കെടുപ്പ് ജൂലൈ ഒന്ന് മുതൽ 30 വരെ Read More »

കാസർഗോഡ് പതിനേഴുകാരനെ പീഡിപ്പിച്ചു 36 കാരിക്കെതിരേ പോക്സോ കേസ്

കാസർഗോഡ്: കാസർഗോഡ് പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ 36 കാരിക്കെതിരേ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് ഈ പതിനേഴുകാരൻ. ഈ കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്. തുടർന്ന് സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

കനത്ത ചൂട് കാരണം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവ്

തൃശൂർ: തൃശൂർ വെടിമരുന്ന് ദുരന്തത്തിന് കാരണം കനത്ത ചൂട് അല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) വിലയിരുത്തൽ. ചൂടുമൂലം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാൻ സാധ്യത കുറവാണ്. ഷോട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനുള്ള ഇലക്‌ട്രിക്കൽ ഇൻസ്പക്‌ട്രേറ്റ് പരിശോധന പൂർത്തിയായി. അപകടകാരണം എന്താണ് എന്നതിൽ ഇലക്‌ട്രിക്കൽ ഇൻസ്പെക്‌ടറേറ്റ് റിപ്പോർട്ട് നിർണായകമാകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്. അപകടം നടന്നതിനു പിന്നാലെ കനത്ത ചൂട് കാരണമാകാം പൊട്ടിത്തെറിയുണ്ടായതെന്ന പ്രചാരണമുണ്ടായിരുന്നു. അതിനിടെ അപകടത്തിൽ മരിച്ചവരുടെ …

കനത്ത ചൂട് കാരണം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവ് Read More »

പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വത്തിൻറെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകി. പാലക്കാട് ജില്ലാ കലക്റ്ററുടെ നിർദേശം പ്രകാരം ചിറ്റൂർ തഹസിൽദാർ ആർ.രാമചന്ദ്രനാണ് സ്റ്റോപ് മെമ്മോ നൽകിയത്.നിർമാണശാലയിൽ നടത്തിയ പരിശോധനയിൽ അളവിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ലൈസൻസിക്കെതിരേ കേസെടുക്കാനും നിർദേശമുണ്ട്. കെവിൻ സ്റ്റീഫനാണ് പാറമേക്കാവ് വെടിക്കെട്ടിൻറെ ലൈസൻസി. മുതലമടയ്ക്ക് സമീപം വെള്ളാരംകടവിലാണ് നിർമാണ ശാല പ്രവർത്തിക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനത്തതിൽ 14 പേർ മരിച്ചതായാണ് സ്ഥിരീകരണം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് …

പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ Read More »

വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ സഹായ ധനം നൽകും, സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു

തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്. സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനായാണ് അന്വേഷണം നടത്തുക. സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നു 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 10 …

വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ സഹായ ധനം നൽകും, സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു Read More »

പാക്കിസ്ഥാന് ആഗോള സ്വീകാര്യത ലഭിച്ചത് മോദിയുടെ വീഴ്ച്ചയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻറെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തിൽ ഒറ്റപ്പെട്ട പാക്കിസ്ഥാൻ, ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യത വീണ്ടെടുത്തത് കേന്ദ്ര സർക്കാരിൻറെ പരാജയമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരർ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഈ സംഭവം ഇൻറലിജൻസ് വീഴ്ചയാണെന്ന് ജമ്മു കശ്മീർ ലഫ്റ്റനൻറ് ഗവർണർ തന്നെ സമ്മതിച്ചിരുന്നുവെന്ന് …

പാക്കിസ്ഥാന് ആഗോള സ്വീകാര്യത ലഭിച്ചത് മോദിയുടെ വീഴ്ച്ചയെന്ന് കോൺഗ്രസ് Read More »

പാക്കിസ്ഥാന് നന്ദി അറിയിച്ച് ട്രംപ്

യു.എസ്: ഇറാനും അമെരിക്കയും തമ്മിലുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ നടപടിയിൽ പാക്കിസ്ഥാൻറെ രാഷ്ട്രീയ – സൈനിക നേതൃത്വങ്ങൾക്കാണ് അമെരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രത്യേക നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരുടെ അഭ്യർഥന മാനിച്ചാണ് ആക്രമണം നിർത്തിവയ്ക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഇതാദ്യമായാണ് ഇറാനുമേലുള്ള സൈനിക നടപടി അമെരിക്ക സമയപരിധി നിശ്ചയിക്കാതെ മാറ്റിവയ്ക്കുന്നത്. ലോകത്തിനു മുന്നിൽ സമാധാന ദൂതരായി സ്വയം അടയാളപ്പെടുത്താനുള്ള പാക്കിസ്ഥാൻറെ നീക്കങ്ങൾക്ക് വലിയ ഊർജം …

പാക്കിസ്ഥാന് നന്ദി അറിയിച്ച് ട്രംപ് Read More »

സ്ഫോടന സാഹചര്യത്തിൽ തൃശൂർ പൂരത്തിൻറെ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സുരേഷ് ഗോപി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൻറെ പശ്ചാത്തലത്തിൽ, തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച തീരുമാനിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരം നടത്തിപ്പിനെക്കുറിച്ച് തൃശൂർ ജില്ലാ കലക്റ്റർ, പൊലീസ് കമ്മിഷണർ, ബന്ധപ്പെട്ട ദേവസ്വങ്ങൾ എന്നിവരുമായി ചർച്ച നടത്തും. ദേവസ്വം മന്ത്രി വി.എൻ വാസവൻറെയും ജില്ലയിൽനിന്നുള്ള ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിക്കും ചർച്ച. ദുരന്തബാധിതരുടെ കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും ഒപ്പം നിൽക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പൂരപ്രേമികളും …

സ്ഫോടന സാഹചര്യത്തിൽ തൃശൂർ പൂരത്തിൻറെ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സുരേഷ് ഗോപി Read More »

ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് സർക്കാരിൻറെ തീരുമാനത്തിനൊപ്പം

തൃശൂർ: തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ചതിനു പിന്നാലെ തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോൾ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിൻറെ ശ്രദ്ധ. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ​ഗിരീഷ് കുമാർ പറഞ്ഞു. തൃശൂർപൂരം വെടിക്കെട്ട് നടത്തിപ്പ് സംബന്ധിച്ച് സർക്കാർ തീരുമാനിക്കട്ടെയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പ്രതികരിച്ചു. സർക്കാർ തീരുമാനത്തിനൊപ്പം നൽക്കും. …

ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് സർക്കാരിൻറെ തീരുമാനത്തിനൊപ്പം Read More »

ശരദ് പവാർ ആശുപത്രിയിൽ

മുംബൈ: കാൻസറിനെ അതിജീവിച്ച എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ (85) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യം മോശമായതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും അതിനാൽ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ലെന്ന് ശരദ് പവാർ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. ശരദ് പവാറിൻറെ അനന്തരവൻ കൂടിയായ അജിത് പവാറിൻറെ മരണത്തെത്തുടർന്നാണ് ബാരാമതിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അജിത് പവാറിൻറെ ഭാര്യ സുനേത്ര പവാറാണ് മത്സരിക്കുന്നത്. 1967 മുതൽ ബാരാമതിയിൽ വോട്ട് ചെയ്യുന്നത് …

ശരദ് പവാർ ആശുപത്രിയിൽ Read More »

പെരിന്തൽമണ്ണയിൽ ദമ്പതികൾ തമ്മിൽ സാധനം വാങ്ങുന്നതിൻറെ പേരിൽ തർക്കം; ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

പെരിന്തൽമണ്ണ: സാധനം വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അരക്കുപറമ്പ് മാട്ടറയ്ക്കൽ‌ ഇബ്രാഹിംപടിയിലെ ഷഫ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയുടെ മരണത്തിൽ അറസ്റ്റിലായ ഭർ‌ത്താവ് ചേരിക്കല്ലൻ മുൻഷാദിനെ (30) റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. ഷഫ്നയ്ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ആദ്യം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീടു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മുൻഷാദിന് ഭാര്യയെ സംശയമായിരുന്നു എന്നും ഇതാണ് വാക്കുതർക്കത്തിലേക്കും ക്രൂരകൃത്യത്തിലേക്കും …

പെരിന്തൽമണ്ണയിൽ ദമ്പതികൾ തമ്മിൽ സാധനം വാങ്ങുന്നതിൻറെ പേരിൽ തർക്കം; ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു Read More »

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മുംബൈ വിമാനത്താവളം മേയ് ഏഴിന് ആറ് മണിക്കൂർ അടച്ചിടും

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മേയ് ഏഴിന് ആറുമണിക്കൂർ അടച്ചിടും. മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി. രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. ആറ് മാസം മുൻപ് തന്നെ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

തൃശൂർ പൂരത്തിന് തയാറാക്കിക്കൊണ്ടിരുന്ന വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു

തൃശൂർ: വെടിക്കെട്ട് പുരയിൽ സ്ഫോടനം. ആറു പേർ മരിച്ചതായി റിപ്പോർട്ട്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശത്തെ അഞ്ച് വെടിക്കെട്ട് പുരകളും കത്തിപ്പോയെന്നാണ് പ്രാഥമിക നിഗമനം. നാൽപ്പതോളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. തൃശൂർ പൂരത്തിനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. തീ നിയന്ത്രിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. വെടിക്കെട്ട് പുരയിൽ സ്ഫോടനം നിലച്ചിട്ടില്ലാത്തതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാണ്. ഫയർഫോഴ്സിൻറെ വാഹനം എത്താനാകാത്ത പ്രദേശമായതും വെല്ലുവിളിയാകുന്നുണ്ട്. ജെസിബി ഉപയോഗിച്ച് വഴി നിർമിച്ചാണ് രക്ഷാപ്രവർത്തകർ പ്രദേശത്തെത്തിയത്. പരുക്കേറ്റവരെ …

തൃശൂർ പൂരത്തിന് തയാറാക്കിക്കൊണ്ടിരുന്ന വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു Read More »