Timely news thodupuzha

logo

timely news

വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ്

കൽപ്പറ്റ: വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായുള്ള ടൗൺ‌ഷിപ്പ് നിർമാണത്തിന് തുടക്കമാകുന്നു. വ്യാഴാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കൽപ്പറ്റ ബൈപ്പാസിനോട് ചേർന്നുള്ള 64 ഹെക്റ്റർ ഭൂമിയിലാണ് ടൗൺ ഷിപ്പ് നിർമിക്കുക. 1000 ചതുരശ്ര അടിയിലുള്ള വീടുകൾ 7 സെൻറ് വീതമുള്ള പ്ലോട്ടുകളിൽ നിർമിക്കും. ഭാവിയിൽ രണ്ടു നിലയായി ഉയർത്താനാവുന്ന വിധത്തിലാണ് വീടുകൾ നിർമിക്കുക. രണ്ട് ബെഡ്റൂമുകൾ, ഹാൾ, സിറ്റൗട്ട്, ലിവിങ്ങ്, സ്റ്റഡി റൂം, ഡൈനിങ്ങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയോട് കൂടിയ …

വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് Read More »

ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ചെന്നൈ: തെളിവെടുപ്പിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. പുനെ ആംബിവ്‌ലി നിവാസി ജാഫർ ഗുലാം ഹുസൈൻ ഇറാനി(28)യാണ് കൊല്ലപ്പെട്ടത്. ചെന്നൈയിൽ 70 മിനിറ്റിനിടെ ആറു മാലപൊട്ടിക്കൽ നടത്തിയ കുപ്രസിദ്ധ മോഷണസംഘം അടുത്തിടെയാണ് അറസ്റ്റിലായത്. ഒറ്റ ദിവസം കൊണ്ട് ചെന്നൈയിൽ പലയിടങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളിൽ നിന്ന് 26 പവനാണ് ഇവർ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. തുടർന്ന് ജാഫർ, മേസം ഇറാനി എന്നിവരെ ഹൈദരാബാദിലേക്കുള്ള വിമാനം തടഞ്ഞും …

ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു Read More »

സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടും: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. അൾട്രാ വയലറ്റ് രശ്മികൾ ഉയർന്ന അളവിൽ പതിക്കുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇവിടെ അൾട്രാവയലറ്റ് രശ്മികളുടെ തോത് 8 വരെയാകാം എന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും പകൽ 10 മണി മുതൽ …

സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടും: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

മലപ്പുറത്ത് എം.ഡി.എം.എ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

മലപ്പുറം: താനൂരിൽ എം.ഡി.എം.എ ലഹരി വാങ്ങാൻ പണം നൽകാത്തതിൻറെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ പിന്നീട് നാട്ടകാർ ചേർന്ന് കൈകാലുകൾ ബന്ധിച്ച് താനൂർ പൊലീസിൽ ഏർപ്പിച്ചു. സ്ഥലത്തെത്തിയ താനൂർ ഡി.വൈ.എസ്.പി പ്രമോദിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ കൊച്ചിയിൽ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതായിരുന്നു ഇയാൾ. എന്നാൽ ഇതിനിടയിലാണ് ഇയാൾ ആദ്യമായി ലഹരി മരുന്ന് ഉപയോഗിച്ച് തുടങ്ങുന്നതും പിന്നീട് അടിമയാവുന്നതും. പതിയെ ജോലി നിർത്തിയ യുവാവ് പിന്നീട് …

മലപ്പുറത്ത് എം.ഡി.എം.എ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു Read More »

ഐശ്വര്യ റായിയുടെ കാറും ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം; സുരക്ഷാ ജീവനക്കാർ ബസ് ഡ്രൈവറെ മർദിച്ചു

മുംബൈ: നടി ഐശ്വര്യ റായിയുടെ കാറും ബസും തമ്മിൽ കൂട്ടിയിടിച്ചു. ജുഹുവിലെ അമിതാഭ് ബച്ചൻറെ വസതിക്ക് സമീപമാണ് സംഭവം. അപകട സമയത്ത് നടി കാറിലുണ്ടായിരുന്നില്ല. കാറിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ല. ബി.എം.സിയുടെ ബെസ്റ്റ് ബസാണ് പിന്നിലിടിച്ചത്. ബസ് ഡ്രൈവറെ നടിയുടെ സുരക്ഷാ ജീവനക്കാർ മർദിച്ചതിനെച്ചൊല്ലി സംഘർഷമുണ്ടായെങ്കിലും പിന്നീട് പൊലീസെത്തി പ്രശ്‌നം രമ്യമായി പരിഹരിച്ചു. സംഭവത്തിൽ ആർക്കും പരാതിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ന്യൂഡൽഹിയിൽ 16കാരനെ സഹപാഠികൾ ചേർന്ന് കൊലപ്പെടുത്തി

ന്യൂഡൽഹി: 10 ലക്ഷം രൂപയ്ക്കായി സഹപാഠികൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി കൊന്നതായി റിപ്പോർട്ട്. ഡൽഹിയിലെ വാസിർബാദ് മേഖലയിലാണ് സംഭവം. 16കാരനായ വൈഭവ് ഗാർഗാണ് സഹപാഠികളാൽ ക്രൂരമായി കൊല്ലപ്പെട്ടത്. വൈഭവിൻറെ തട്ടിക്കൊണ്ടു പോയതിനു ശേഷം വിദ്യാർഥികൾ ഫോണിൽ കുടുംബവുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. പത്തു ലക്ഷം രൂപയാണ് കുട്ടിയെ വിട്ടു നൽകാനായി അവർ ആവശ്യപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഒരു ഫോൺ കോൾ വന്നതിനു പിന്നാലെയാണ് കുട്ടി വീടിനു പുറത്തേക്കിറങ്ങിയതെന്ന് വൈഭവിൻറെ അമ്മ പറയുന്നു. പത്തു മിനിറ്റിനുള്ളിൽ തിരിച്ചു …

ന്യൂഡൽഹിയിൽ 16കാരനെ സഹപാഠികൾ ചേർന്ന് കൊലപ്പെടുത്തി Read More »

സംസ്ഥാനത്ത് വേനൽമഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുറച്ചു ദിവസങ്ങളിലായി വേനൽമഴ സജീവമാണ്. വ്യാഴാഴ്ചയും മഴയും കാറ്റും തുടരുമെന്നാണ് പ്രവചനം.

ലഹരിക്കെതിരെയുള്ള മനുഷ്യമതിൽ പണിയേണ്ടത് ക്ലിഫ് ഹൗസിൽ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലാണ് എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ 9 വർഷം ഈ മുഖ്യമന്ത്രിയും ഈ സർക്കാരും ഊട്ടിവളർത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്. വെറും 24 മണിക്കൂർ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാൻ സാധിക്കും. ഇത് ഞങ്ങൾ ചെയ്തിട്ടുണ്ട്. ഇത് ഇപ്പോൾ ചെയ്യാൻ കഴിയാത്തത് ഭരണ പരാജയമാണ്. സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ യൂണിയൻ …

ലഹരിക്കെതിരെയുള്ള മനുഷ്യമതിൽ പണിയേണ്ടത് ക്ലിഫ് ഹൗസിൽ; രമേശ് ചെന്നിത്തല Read More »

ചാലക്കുടി ടൗണിൽ പുലിയിറങ്ങിയതായി സംശയം

തൃശൂർ: ചാലക്കുടി ടൗണിൽ കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപത്തായി പുലിയെ കണ്ടതായി റിപ്പോർട്ടുകൾ. മാർച്ച് 24ന് പുലർച്ചെ സമീപവാസിയുടെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചാലക്കുടിക്ക് സമീപം കൊരട്ടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലി ഭീതി പരത്തിയിരുന്നു. ഇതേ പുലി തന്നെയാണ് ചാലക്കുടിയിലും എത്തിയതെന്നാണ് കരുതുന്നത്. കൊരട്ടിയിൽ പുലിയെ കണ്ട പ്രദേശത്ത് രണ്ട് കൂടുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും പുലി കുടുങ്ങിയിരുന്നില്ല.

നിറത്തിൻറെ പേരിലുള്ള പരിഹാസം വേദനിപ്പിച്ചെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

തിരുവനന്തപുരം: നിറത്തിൻറെ പേരിലും സ്ത്രീ ആയതിൻറെ പേരിലും പരിഹസിക്കപ്പെടുന്നു എന്ന ആരോപണവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. നിറം കറുപ്പായത് വളരെ മോശമായ എന്തോ കാര്യമാണെന്ന രീതിയിലാണ് പരാമർശങ്ങളെന്നും, അതിൽ പലതും വേദനിപ്പിക്കുന്നതാണെന്നും അവർ പങ്കുവച്ച ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിൽ എൻറെ കാലഘട്ടം കറുത്തതും എൻറെ മുൻഗാമിയായ ഭർത്താവിൻറെ കാലഘട്ടം വെളുത്തതം എന്ന രീതിയിൽ കൗതുകകരമായൊരു കമൻറ് ഇന്നലെ കണ്ടു എന്നൊരു കുറിപ്പ് ചൊവ്വാഴ്ച രാവിലെ ശാരദ മുരളീധരൻ …

നിറത്തിൻറെ പേരിലുള്ള പരിഹാസം വേദനിപ്പിച്ചെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ Read More »

ഭാര്യയുമായി അടുപ്പമെന്ന് സംശയിച്ച് ഹരിയാനയിൽ വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ

ഹരിയാന: ഭാര്യയുമായി അടുപ്പമെന്ന് സംശയിച്ച് വാടകക്കാരനെ തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചു മൂടിയ കേസിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ. ഹരിയാന സ്വദേശി ഹർദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ജഗ്ദീപാണ് ക്രൂരതയ്ക്ക് ഇരയായത്. റോഹ്താക് ബാബ മാസ്നാഥ് യൂണിവേഴ്സിറ്റിയിൽ യോഗ പരിശീലകനായിരുന്നു ജജ്ജാറിൽ നിന്നുള്ള ജഗ്ദീപ്. ഹർദീപിൻറെ വീടിൻറെ ഒരു ഭാഗത്താണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്. ജഗ്ദീപിനെ കാണാനില്ലെന്ന് കാണിച്ച് പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ ദീർഘമായ അന്വേഷണത്തിനൊടുവിലാണ് ക്രൂരമായ കൊലപാതകത്തെ വെളിച്ചത്ത് കൊണ്ടു …

ഭാര്യയുമായി അടുപ്പമെന്ന് സംശയിച്ച് ഹരിയാനയിൽ വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ Read More »

വി.വി രാജേഷിനെതിരേ പോസ്റ്ററുകൾ

തിരുവനന്തപുരം: ബിജെപി മുൻ ജില്ലാ പ്രസിഡൻറ് വി.വി രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട തിരുവനന്തപുരത്ത് പോസ്റ്ററുകൾ. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സാമ്പത്തിക തിരിമറി നടത്തിയെന്നും രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ കാരണം വി.വി രാജേഷ് ആണെന്നുമാണ് പോസ്റ്ററുകളിൽ ആരോപിക്കുന്നത്. കോൺഗ്രസിൽ നിന്ന് പണം പറ്റിയാണ് രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തിയത്. ഇഡി റബർ സ്റ്റാമ്പല്ലെങ്കിൽ രാജേഷിൻ്റെ അനധികൃത സ്വത്ത് കണ്ടുകെട്ടണം. രാജേഷിൻറെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. …

വി.വി രാജേഷിനെതിരേ പോസ്റ്ററുകൾ Read More »

വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് എതിരെ നടപടി വേണം; കേരള കോൺ​ഗ്രസ്(എം)

തൊടുപുഴ: ജനകീയ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടി സമാധാനപരമായ സമര പരിപാടിയ്ക്ക് നേതൃത്വം നൽകിയ കോതമം​ഗലം രൂപത മെത്രാനായിരുന്ന മാർ ജോർജ്ജ് പുന്നക്കോട്ടിലിനും കോതമം​ഗലം എം.എൽ.എയ്ക്കും എതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് മാതൃകാപരമായ ശിക്ഷാ നൽകുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺ​ഗ്രസ്(എം) തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റിയിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. നിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വന്യ മൃഗങ്ങളേക്കാൾ അപകടകാരികളാണെന്ന് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. രാജഭരണ കാലത്ത് …

വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് എതിരെ നടപടി വേണം; കേരള കോൺ​ഗ്രസ്(എം) Read More »

ക്രിപ്റ്റോ കറൻസി; 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ സഹായിച്ചത് വാട്സാപ്പ് സന്ദേശങ്ങളും ഗൂഗിൾ മാപ്പ് ഹിസ്റ്ററിയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ഇൻകം ടാക്സ് ബില്ലിലെ വ്യവസ്ഥകൾക്കെതിരേയുള്ള വിമർശനങ്ങൾക്ക് മറുപടിയായാണ് ധമന്ത്രി പാർലമെൻറിൽ ഇക്കാര്യം വ്യക്തമാക്കിയത്. ടാക്സ് വിഭാഗം അധികൃതർക്ക് ഡിജിറ്റൽ റെക്കോഡുകൾ പരിശോധിക്കാനുള്ള അനുമതി നൽകുന്നത് നികുതി വെട്ടിപ്പ് തടയുന്നതിൽ നിർണായകമാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ വഴി 250 കോടിയോളം കണക്കിൽ പെടാത്ത …

ക്രിപ്റ്റോ കറൻസി; 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ Read More »

തൃശൂരിൽ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും

തൃശൂർ: 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും ശിക്ഷ. പ്രതി ഹരിപ്രസാദിനെയാണ് ചാലക്കുടി സ്പെഷ‍്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 19,5000 രൂപയാണ് പിഴ. 12കാരിയായ പെൺകുട്ടിയെ മുരിയാട് ക്ഷേത്ര പരിസരത്ത് നിന്നും തട്ടിക്കൊണ്ടുപോയി അണ്ടി കമ്പനിക്ക് സമീപത്തുള്ള പാടത്തെ ബണ്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. സബ് ഇൻസ്പെക്റ്റർ അരിസ്റ്റോട്ടിൽ വി.പി., എഎസ്ഐമാരായ പ്രസാദ് കെ. കെ., ധനലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

സംസ്ഥാനത്ത് ചൂട് കൂടും; ഒമ്പത് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വ, ബുധൻ ദിവസങ്ങളിൽ (Mar 25, 26) ഉയർന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 4°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് വിവധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ചൊവ്വാഴ്ച യെലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, …

സംസ്ഥാനത്ത് ചൂട് കൂടും; ഒമ്പത് ജില്ലകൾക്ക് മുന്നറിയിപ്പ് Read More »

വിജുവിനും കുടുംബത്തിനും ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനമൊരുക്കി ഡിഫറന്റ് ആർട് സെന്റർ

തൊടുപുഴ: പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നുപോയ തൊടുപുഴ വഴിത്തല സ്വദേശി വിജു പൗലോസിന് വീടൊരുക്കി പുതുജീവിതം സമ്മാനിക്കുകയാണ് തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്റർ. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നുപോയ വിജുവിന് വീടെന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. ആ സ്വപ്നത്തിലേയ്ക്കാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട് സെന്റർ സുരക്ഷിത-ഭിന്നശേഷി മാതൃകാ ഭവനമൊരുക്കി കടന്നുചെല്ലുന്നത്. സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകൾ നിർമിച്ചു …

വിജുവിനും കുടുംബത്തിനും ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനമൊരുക്കി ഡിഫറന്റ് ആർട് സെന്റർ Read More »

സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ വീണ്ടും ഇടിവ്. ചൊവ്വാഴ്ച(25/03/2025) പവന് ഒറ്റയടിക്ക് 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻ്റെ വില 65,480 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8,185 രൂപയാണ്. മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണ വില 66,000 തൊട്ടത്. വില ഉയർന്ന് 66,500 നരികിൽ വരെ എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ സ്വർണവില ഇടിയുന്നതാണ് കാണാനായത്. ഇത്തരത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 1000 രൂപയോളമാണ് കുറഞ്ഞത്. …

സ്വർണ വില വീണ്ടും കുറഞ്ഞു Read More »

ബഫർസോൺ: നിയമസഭയിൽ കണ്ടത് ജനകീയ പ്രതിഷേധത്തിന്റെ വിജയമെന്ന് എം മോനിച്ചൻ

തൊടുപുഴ: ബഫർസോൺ പ്രശ്നത്തിൽ ജനകീയ പ്രതിഷേധത്തിന്റെ വിജയമാണ് നിയമസഭയിൽ മന്ത്രി ഉത്തരവ് പിൻവലിച്ചതിലൂടെകാണാൻ കഴിഞ്ഞതെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു. കേരള കോൺഗ്രസ്സ് ചെയർമാനും മുൻ ജലവിഭവ വകുപ്പ് മന്ത്രിയുമായ പി.ജെ.ജോസഫ് എം എൽ എ ഇടപെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശപ്രകാരം അഡ്വ മോൻസ് ജോസഫ് എം.എൽ.എ ബഫർ സോൺ വിഷയം അടിയന്തിര പ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചത്. കേരളത്തിലെ ജലവിഭവ വകുപ്പിന് കീഴിലുള്ള മലങ്കര ഡാം ഉൾപ്പെടെ 32 ഡാമുകളുടെ സമീപ …

ബഫർസോൺ: നിയമസഭയിൽ കണ്ടത് ജനകീയ പ്രതിഷേധത്തിന്റെ വിജയമെന്ന് എം മോനിച്ചൻ Read More »

അൾട്രാവയലറ്റ് രശ്മികൾ ഏറ്റവും കൂടുതൽ പതിച്ചത് മൂന്നാറിൽ

തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. അൾട്രാവയലറ്റ് വികിരണത്തിൻറെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് മൂന്നാറിലാണ് (ഇടുക്കി ജില്ല). അൾട്രാ വയലറ്റ് സൂചിക 10 ആണ് രേഖപ്പെടുത്തിയത്. മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നൽകുന്ന ഓറഞ്ച് അലർട്ടാണ് ഇവിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, കൊട്ടാരക്കര (9), കേന്നി (8), …

അൾട്രാവയലറ്റ് രശ്മികൾ ഏറ്റവും കൂടുതൽ പതിച്ചത് മൂന്നാറിൽ Read More »

പാലക്കാട് ലഹരി ഇടപാട് അറിഞ്ഞ് പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു

പാലക്കാട്: ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. പ്രതി പ്രതുൽ കൃഷ്ണയെ പൊലീസ് പിടികൂടി. പാലക്കാട് വടക്കഞ്ചേരിയിലായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഉവൈസിൻറെ കാലിനാണ് പരുക്കേറ്റത്. കൂടെയുണ്ടായ മറ്റ് പൊലീസുകാർ ചാടി മാറിയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സി.ബി.ഐയുടെ സമൻസ്

കൊച്ചി: വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് നിർദേശം. തങ്ങളെ പ്രതിചേർത്ത സിബിഐ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് സിബിഐയുടെ നീക്കം. ഹർജിയിൽ സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രിൽ 1 ലേക്കു മാറ്റി. സിബിഐ നൽകിയ കുറ്റപത്രങ്ങൾ അനുസരിച്ച് 6 കേസുകളിലും അമ്മ …

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സി.ബി.ഐയുടെ സമൻസ് Read More »

കോഴിക്കോട് റോഡ് സൈഡിൽ നിന്നിരുന്ന മൂന്ന് പേരെ സ്വിഫ്റ്റ് ബസ് ഇടിച്ചു; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: റോഡിൽ വീണ മാങ്ങ പെറുക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് മൂന്ന് പേർക്ക് പരുക്ക്. കോഴിക്കോട് താമരശ്ശേരി അമ്പായത്ത് ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം. പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ്കുമാർ, അറമുക്ക് ഗഫൂർ എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്. രണ്ടു പേർ കാറിലും ഒരാൾ സ്കൂട്ടറിലും സഞ്ചരിക്കുന്നതിനിടെയാണ് മാങ്ങ കണ്ട് വണ്ടി നിർത്തിയത്. ഗഫൂറിൻറെ നില ഗുരുതരമാണ്. കാറ്റിൽ റോഡിലേക്ക് ഒടിഞ്ഞ് വീണ മാവിൻ കൊമ്പിൽ നിന്ന് മാങ്ങ ശേഖരിക്കുകയായിരുന്നു മൂന്നു പേരും. ബാംഗ്ലൂരിൽ …

കോഴിക്കോട് റോഡ് സൈഡിൽ നിന്നിരുന്ന മൂന്ന് പേരെ സ്വിഫ്റ്റ് ബസ് ഇടിച്ചു; ഒരാളുടെ നില ​ഗുരുതരം Read More »

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: എമിഗ്രേഷൻ ഇൻറലിജൻസ് ബ്യൂറോ(ഐബി) ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. 25കാരിയായ മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഫോണിൽ സംസാരിച്ചു കൊണ്ട് നടന്നിരുന്ന മേഘ ട്രെയിൻ കണ്ടതോടെ പെട്ടെന്ന് ട്രാക്കിലേക്ക് തല വച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിൻ്റെ മൊഴി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോമിലായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ഐബിയിലും പൊലീസിലും പരാതി നൽകി. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് …

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം Read More »

നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡിൽ കാട്ടുപോത്ത് ഇറങ്ങി

കോതമംഗലം: കാട്ടാനക്ക് പിന്നാലെ ഇഞ്ചത്തൊട്ടി ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി വീണ്ടും കാട്ടു പോത്ത്. മറയൂർ, കാന്തല്ലൂർ വനമേഖലയിൽ സാധാരണയായി കണ്ടുവരുന്ന കാട്ടുപോത്തിനെ ഇഞ്ചത്തൊട്ടി, കമ്പിലൈൻ ഭാഗത്താണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടുപോത്ത് ഇഞ്ചത്തൊട്ടി മെഴുക്കുമാലി ഭാഗത്തും കമ്പിലൈൻ ഭാഗത്തും നിലയുറപ്പിച്ചിരുന്നു. ഇഞ്ചത്തൊട്ടി റോഡിൽ കൂടി നിരവധിയാളുകൾ കാൽനടയായും ഇരുചക്ര വാഹനത്തിലും സഞ്ചരിക്കുന്നുണ്ട്. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരുടെ നേരെ കാട്ടുപോത്ത് പാഞ്ഞടുത്തുവെങ്കിലും മറ്റൊരു വാഹനത്തിൻറെ ഹോണടി ശബ്ദം കേട്ട്തിരിഞ്ഞതുമൂലം ബൈക്ക് യാത്രികർ രക്ഷപ്പെട്ടു. അക്രമകാരിയായ …

നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡിൽ കാട്ടുപോത്ത് ഇറങ്ങി Read More »

കാനഡയുടെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യയും ചൈനയും ഇടപെടാൻ ശ്രമിച്ചേക്കുമെന്ന് സ്പൈ സർവീസ്

ഒട്ടാവ: ഇന്ത്യയും ചൈനയും കാനഡയുടെ പൊതുതെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കാനഡയുടെ സ്പൈ സർവീസ്. കനേഡിയൻ സെക്യൂരിറ്റി ഇൻറലിജൻസ് സർവീസ് ഓപ്പറേഷൻസ് ഡയറക്റ്റർ വനേസ ലോയ്ഡ് ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആർട്ടിഫിഷ്യൻ ഇൻറലിജൻസ് ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ ഇടപെടാൻ സാധ്യതയുണ്ട്. ഇത്തരം ടൂളുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈന ശ്രമിച്ചേക്കും. കനേഡിയൻ കമ്യൂണിറ്റിയെയും തെരഞ്ഞെടുപ്പു പ്രക്രിയയെയും സ്വാധീനീക്കാനുള്ള കഴിവ് ഇന്ത്യൻ സർക്കാരിനുമുണ്ടെന്നും അവർ പറഞ്ഞു. ഇരു രാജ്യങ്ങളുമായുള്ള കാനഡയുടെ ബന്ധത്തെ കൂടുതൽ വഷളാക്കുന്നതാണ് പുതിയ റിപ്പോർട്ട്. …

കാനഡയുടെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യയും ചൈനയും ഇടപെടാൻ ശ്രമിച്ചേക്കുമെന്ന് സ്പൈ സർവീസ് Read More »

ശിവസേനക്കാരെ വെല്ലുവിളിച്ച് കുനാൽ കമ്ര

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരേയുള്ള വിവാദ പരാമർശത്തിന് പിന്നാലെ കുനാൽ കമ്ര ശിവസേനക്കാരെ വെല്ലുവിളിക്കുന്ന ഓഡിയോയും പുറത്ത്. ഷിൻഡെയെ രാജ്യദ്രോഹിയെന്ന് വിളിച്ചതിൽ കുപിതരായ ശിവസേനക്കാർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തിരുന്നു. ഇന്ത്യയിൽ ഒരിടത്തും നടക്കാൻ സമ്മതിക്കില്ലെന്നാണ് ശിവസേന കമ്രയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നിങ്ങളെ എവിടെ വച്ച് കണ്ടാലും സ്റ്റുഡിയോ തകർത്തതു പോലെ തച്ചു തകർക്കുമെന്നാണ് കമ്രയുടെ ഫോണിലേക്ക് വിളിച്ച് ശിവസേന പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നത്. താനിപ്പോൾ തമിഴ്നാട്ടിലുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിലേക്ക് വരൂവെന്നുമാണ് കമ്ര വെല്ലുവിളിക്കുന്നത്. 53 സെക്കൻഡ് നീണ്ടു …

ശിവസേനക്കാരെ വെല്ലുവിളിച്ച് കുനാൽ കമ്ര Read More »

ഉത്തർപ്രദേശിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്നു; യുവതിയും കാമുകനും പിടിയിലായി

ഔരിയ: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്ന് 22കാരി. ഉത്തർപ്രദേശിലെ ഔരിയയിലാണ് സംഭവം. കേസിൽ പ്രഗതി യാദവ് കാമുകൻ അനുരാഗ് യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 5നാണ് പ്രഗതിയും ദിലീപുമായുള്ള വിവാഹം രക്ഷിതാക്കൾ നടത്തിയത്. എന്നാൽ പ്രഗതി കഴിഞ്ഞ നാലു വർഷമായി അനുരാഗുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹശേഷം പ്രഗതിക്കും അനുരാഗിനും പരസ്പരം കാണാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ദിലീപിനെ കൊല്ലാനായി ഇരുവരും ചേർന്ന് ക്വൊട്ടേഷൻ‌ നൽകിയത്. രാമാജി …

ഉത്തർപ്രദേശിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്നു; യുവതിയും കാമുകനും പിടിയിലായി Read More »

തൃശൂർ പൂരം കലക്കൽ കേസിൽ മന്ത്രി കെ രാജൻ്റെ മൊഴിയെടുക്കും

തൃശൂർ: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട അന്വേഷത്തിൽ റവന്യു മന്ത്രി കെ രാജൻറെ മൊഴിയെടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം. സംഭവത്തിൽ എ.ഡി.ജി.പി അജിത് കുമാറിനുണ്ടായ വീഴ്ചയെപ്പറ്റി ഡി.ജി.പി നടത്തുന്ന അന്വേഷണത്തിൻറെ ഭാഗമായാണ് മൊഴിയെടുപ്പ്. എന്നാൽ നിയമസഭാ സമ്മേളനം കഴിഞ്ഞതിനു ശേഷം മൊഴിയെടുക്കാമെന്ന് മന്ത്രി മറുപടി നൽകി. കേസിൽ എ.ഡി.ജി.പി അജിത് കുമാറിൻ്റെയും മന്ത്രി കെ രാജൻ്റെയും മൊഴിയെടുക്കാൻ മാത്രമാണ് ബാക്കിയുള്ളത്. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കും.

ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ (24) ആണ് മരിച്ചത്. ചാക്ക റെയിൽവെ ട്രാക്കിൽ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്നും മടങ്ങിയതായിരുന്നു. മരണത്തിനുള്ള കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. പത്തനംതിട്ട സ്വദേശിയാണ് മേഘ.

ഫോൺ ചോർത്തൽ വിവാദത്തിൽ അൻവറിന് ആശ്വാസം

മലപ്പുറം: ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി. അൻവറിനിനെതിരേ തെളിവുകളില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന ഒരു കുറ്റങ്ങളും കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചിരിക്കുന്നത്. തുടർന്ന് കേസിൽ മലപ്പുറം ഡിവൈഎസ്പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസ് മേയ് 22ന് വീണ്ടും പരിഗണിക്കും. ‌ ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന അൻവറിൻറെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. …

ഫോൺ ചോർത്തൽ വിവാദത്തിൽ അൻവറിന് ആശ്വാസം Read More »

ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി

ന്യൂഡൽഹി: വീട്ടിൽ നിന്ന് കെട്ടുകണക്കിന് കണക്കിൽ പെടാത്ത കണ്ടെടുത്തുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി. ഇനിയൊരു ഉത്തരവ് വരും വരെ നടപടി തുടരുമെന്നും ഡൽഹി ഹൈക്കോടതി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. യശ്വന്ത് വർമയുടെ അധ്യക്ഷതയിലുള്ള മൂന്നാം ഡിവിഷൻ ബെഞ്ചിൻറെ പരിഗണനയിലുള്ള കേസുകളെ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. ഡൽഹി പൊലീസ് സംഭവ സ്ഥലത്തു നിന്ന് പർത്തിയ ചിത്രങ്ങൾ സുപ്രീം കോടതി പുറത്തു വിട്ടിട്ടുണ്ട്. നോട്ടു കെട്ടുകൾ കത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.

ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിനുമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ

കട്ടപ്പന: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണൽ സർവ്വീസ് സ്‌കീം സംസ്ഥാന കാര്യാലയം എന്നിവ സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന് ഇടുക്കി ജില്ല ഗവ: ഐ.ടി.ഐയിൽ ലഹരിക്കെതിരെ വർണ്ണ മരത്തിൽ ട്രെയിനികളുടെ കൈമുദ്ര പതിച്ചു വർണ്ണ മരം തീർത്ത് സമാപനമായി. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെയും യുവജനങ്ങൾക്കിടയിലെ അക്രമവാസനക്കെതിരെയും വിദ്യാർത്ഥികളിലൂടെ പൊതു സമൂഹത്തെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ജന ജാഗ്രതാ ബോധവൽക്കരണത്തിന്റെ ഭാഗമായി ഏഴു ദിവസങ്ങളിലായിട്ടാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിൻ സംഘടിപ്പിച്ചത്. സമാപന ദിനത്തിൽ …

ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിനുമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ Read More »

മദ്യപാനം മൂലം കഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത; ​ഗ്രൂപ്പ് മീറ്റിങ്ങുകളുമായി ആൽക്കഹോളിക്സ് അനോനിമസ് കൂട്ടായ്മ

തൊടുപുഴ: അമിത മദ്യപാനം മൂലം കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മധ്യാപാനികൾക്ക് അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും പരസ്പരം പങ്കുവെച്ചുകൊണ്ട് ഗ്രൂപ്പ് മീറ്റിങ്ങുകളിലൂടെ പരിഹാരം കാണുന്നതിന് ലോകമെമ്പാടുമുള്ള ആൽക്കഹോളിക്സ് അനോനിമസ്(A A) കൂട്ടായ്മ സഹായിക്കുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ആൽക്കഹോളിക്സ് അനോനിമസിന്റെ ഏഴോളം ഗ്രൂപ്പുകൾ പ്രവർത്തിച്ചുവരുന്നു. എ.എ മീറ്റിങ്ങുകളിലേക്ക് കടന്നു ചെല്ലുവാനും പങ്കെടുക്കാനും മദ്യപാനത്തിൽ നിന്ന് മാറി നിൽക്കണമെന്ന് ആഗ്രഹിക്കുന്ന എതോരാൾക്കും സാധിക്കും. കുടുതൽ വിവരങ്ങൾക്കും സൗജന്യ സഹായത്തിനും ഈ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്: 9847452398, 9744080455, 8943100066.

ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. കശ്മീരിലെ സന‍്യാൽ ഗ്രാമത്തിലായിരുന്നു സംഭവം. തീവ്രവാദികളുടെ സാന്നിധ‍്യമുണ്ടെന്ന് രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്. ആ‍യുധധാരികളായ ഭീകരരെ സുരക്ഷാസേന കണ്ടതായും തുടർന്ന് ശക്തമായ വെടിവയ്പ്പ് ഉണ്ടായതായുമാണ് റിപ്പോർട്ട്. കത്വ ജില്ലയിലെ ഹിരാനഗറിൽ അതിർത്തിക്കടുത്തുള്ള വനമേഖലയിൽ സൈന്യം, ജമ്മു കശ്മീർ പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്(സി.ആർ.പി.എഫ്), എന്നിവർ‌ സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തിയത്.

പെരിയാറിൽ അച്ഛനും മകനും മുങ്ങി മരിച്ചു

കാലടി: മലയാറ്റൂർ മധുരിമ ജംക്‌ഷന് സമീപമുള്ള വൈശ്യൻ കുളിക്കടവിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂർ നെടുവേലി കണ്ണപ്പൻ ഗംഗ(51), മകൻ ധാർമിക്(7) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. പുഴയിൽ കുളിക്കാൻ പോയ അച്ഛനെയും മകനെയും ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ധാർമികിനെ പുഴയിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഗംഗയെ കണ്ടെത്തിയത്. ഉടനെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗംഗ …

പെരിയാറിൽ അച്ഛനും മകനും മുങ്ങി മരിച്ചു Read More »

ആലപ്പുഴയിൽ അച്ഛനെ മർദിച്ച മകൻ പിടിയിൽ

ആലപ്പുഴ: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ ക്രൂരമായി മർദിച്ച മകൻ പിടിയിൽ. നൂറനാട് സ്വദേശി അജീഷാണ്(43) പിടിയിലായത്. സ്വത്ത് തർക്കത്തെ തുടർന്ന് വിറക് കഷ്ണം കൊണ്ട് ഇയാൾ പിതാവിനെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പിതാവ് രാമകൃഷ്ണപിള്ളയെയാണ്(80) പ്രതി മർദിച്ചത്. ആക്രമണത്തിൽ മൂക്കിന് പൊട്ടലുണ്ടായിരുന്ന രാമകൃഷ്ണപിള്ളയെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പടനിലം ഭാഗത്ത് നിന്നുമാണ് നൂറനാട് പൊലീസ് പിടികൂടിയത്. മാവേലിക്കര കോടതിയിൽ …

ആലപ്പുഴയിൽ അച്ഛനെ മർദിച്ച മകൻ പിടിയിൽ Read More »

ഡൽഹിയിൽ കൂലി നൽകാത്തതിന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

ന‍്യൂഡൽഹി: കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിലായി. സഹോദരങ്ങളായ മോനു (24), യോഗേന്ദർ (33) എന്നിവരാണ് പിടിയിലായത്. മാർച്ച് 17ന് ഡൽഹിയിലായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ മൽഖാനെയാണ് (33) ഇരുവരും ചേർന്ന് കൊന്നത്. സരായ് രോഹില്ല റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ് മൽഖാൻറെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‌സിസിടിവി ദൃശ‍്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചോദ‍്യം ചെയ്യലിൽ പ്രതികൾ കുറ്റം …

ഡൽഹിയിൽ കൂലി നൽകാത്തതിന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ Read More »

കണ്ണൂരിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് നാല് കുട്ടികൾക്ക് പരുക്കേറ്റു

കണ്ണൂർ: മട്ടന്നൂരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥി ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന പതിനാലുകാരനടക്കം നാല് കുട്ടികൾക്ക് പരുക്കേറ്റു. കീഴല്ലൂർ തെളുപ്പിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വാഹനം കനാലിലേക്ക് മറിയുന്നതിൻറെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷിച്ചത്. കുട്ടികളുടെ പരുക്ക് സാരമുളളതല്ല. ബന്ധുവീട്ടിലെ കാർ ഓടിച്ചുവെന്നാണ് കുട്ടികളുടെ മൊഴി. എന്നാൽ, പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകിയവർക്കെതിരേ പൊലീസ് നടപടി സ്വീകരിക്കും. കുട്ടികൾ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്.

സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാരുടെ കൂട്ട ഉപവാസം സമരം ആരംഭിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്ന ആശ വർക്കർമാർ തിങ്കളാഴ്ച കൂട്ട ഉപവാസ സമരം ആരംഭിച്ചു. സമരപ്പന്തലിലുള്ളവരെ കൂടാതെ, വീടുകളിലും ആശ വർക്കർമാർ ഉപവാസ സമരം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണറേറിയം വർധന അടക്കമുള്ള ആവശ്യങ്ങളാണ് ആശ വർക്കർമാർ ഉന്നയിക്കുന്നത്. സമരം തിങ്കളാഴ്ചയോടെ നാൽപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്കും കടന്നു.

സാറാമ്മ വധക്കേസ്: ഒരു വർഷം കഴിഞ്ഞിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

കോതമംഗലം: കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് പട്ടാപ്പകൽ വീടിനുള്ളിൽ കൊല്ലപ്പെട്ട് ഒരു വർഷമായിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച് സംഘം. 2024 മാർച്ച് 25നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കഴുത്തിന് ഉൾപ്പെടെ വെട്ടേറ്റാണു മരണം. ധരിച്ചിരുന്ന സ്വർ ണാഭരണങ്ങളും നഷ്ടപ്പെട്ടു. ലോക്കൽ പൊലീസ് അന്വേഷിച്ചു ഫലമില്ലാതെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയെങ്കിലും പുരോഗതിയില്ലാത്തതിനാൽ സി ബിഐ അന്വേഷണം ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കാനൊരുങ്ങുകയാണു സാറാമ്മയുടെ കുടുംബം. കീരമ്പാറ, കള്ളാട് ഉൾമേഖലയിലാണു കൊലപാതകം നടന്ന വീട്. കൊലപാതക സമയം …

സാറാമ്മ വധക്കേസ്: ഒരു വർഷം കഴിഞ്ഞിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് Read More »

കൊമേഡിയൻ കുനാൽ കമ്രയുടെ സ്റ്റുഡിയോ അടിച്ച് തകർത്ത് ശിവസേന

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരായ പരാമർശത്തിൽ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ശിവസേന(യുബിടി) നേതാവ് ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത് സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര എന്നിവർക്കെതിരേ എഫ്ഐആർ ഫയൽ ചെയ്തു. ശിവസേനാ നേതാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുനാൽ കമ്ര തൻറെ ഷോയ്ക്കിടെ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചതാണ് കേസിന് കാരണം. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് ഷിൻഡെയെ തേജോവധം ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. രാഹുൽഗാന്ധി അടക്കമുള്ളവർ അതിൻറെ ഭാഗമാണെന്നും ശിവസേന …

കൊമേഡിയൻ കുനാൽ കമ്രയുടെ സ്റ്റുഡിയോ അടിച്ച് തകർത്ത് ശിവസേന Read More »

ഷിൻഡെ വിരുദ്ധ പരാമർശം; നിലവിലെ സാഹചര്യത്തിൽ കുറച്ചു കാലം സ്റ്റുഡിയോ അടച്ചിടുമെന്ന് കുനാൽ കമ്ര

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരേ പരാമർശങ്ങൾക്കു പിന്നാലെ ശിവസേനയുടെ ആക്രമണവും അതിനൊപ്പം തന്നെ കേസും നേരിടുകയാണ് സ്റ്റാൻഡപ് കൊമേഡിയനായ കുനാൽ കമ്ര. മാർച്ച് 23നായിരുന്നു കമ്രയുടെ വിവാദ പരാമർശം. അതിനു പിന്നാലെ ശിവസേനാ പ്രവർത്തകർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തു. നിലവിലെ സാഹചര്യത്തിൽ കുറച്ചു കാലം സ്റ്റുഡിയോ അടച്ചിടുമെന്ന് കുനാൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാദങ്ങൾക്കിടെ ഭരണഘടനാ പുസ്തകവുമായി നിൽക്കുന്ന ചിത്രമാണ് കമ്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമായിരുന്നു കമ്ര സംസാരിച്ചു കൊണ്ടിരുന്നത്. ശിവസേന, …

ഷിൻഡെ വിരുദ്ധ പരാമർശം; നിലവിലെ സാഹചര്യത്തിൽ കുറച്ചു കാലം സ്റ്റുഡിയോ അടച്ചിടുമെന്ന് കുനാൽ കമ്ര Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: 66,000 ത്തിനു തൊട്ടരികിൽ എത്തി നിന്ന സ്വർണവിലയിൽ വീണ്ടും ഇടിവ്. തിങ്കളാഴ്ച (24/03/2025) പവന് 120 രൂപ കൂറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 65,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിൻറെ വില 8215 രൂപയാണ്. മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 66,000 തൊട്ടത്. വില ഉയർന്ന് 66,500 നരികിൽ വരെ എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ സ്വർണവില ഇടിയുന്നതാണ് കാണാനായത്. ഇത്തരത്തിൽ കഴിഞ്ഞ 4 ദിവസത്തിനിടെ …

സ്വർണ വില കുറഞ്ഞു Read More »

സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടി.കെ. രജീഷ്, എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, പി.എം മനോരാജ്, സജീവൻ , പ്രഭാകരൻ, കെ.വി. പദ്മനാഭൻ, എം. രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് മുതൽ 9 വരെയുള്ള പ്രതികൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പി.കെ. ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി. രവീന്ദനും വിചാരണ വേളയിൽ തന്നെ മരണപ്പെട്ടിരുന്നു. പതിനൊന്നാം പ്രതി …

സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ Read More »

ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി

തൊടുപുഴ: ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റേത് കൊലപാതകമാണെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. കസ്റ്റഡിയിലുള്ള ജോമോനും കൊല്ലപ്പെട്ട ബിജുവും ചേർന്ന് ബിസിനസുകൾ നടത്തിയിരുന്നു. ബിജുവുമായി ചേർന്നുനടത്തിയ ബിസിനസിൽ നഷ്ടമുണ്ടായെന്ന് ജോമോൻ പലതവണ പറഞ്ഞിരുന്നു. പരാതി നൽകിയിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് ജോമോൻ പലരോടും …

ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി Read More »