Timely news thodupuzha

logo

latest news

തോപ്രാംകുടിയിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷം; പോലീസ് കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി: കഴിഞ്ഞ ഞായറാഴ്ച രാത്രി ഇടുക്കി തോപ്രാംകുടിയിലെ ക്ഷേത്രത്തിൽ ഉത്സവത്തിനിടയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടതാണ് മുരിക്കാശ്ശേരി പോലീസ് എട്ടു പേരെ കസ്റ്റഡിയിലെടുത്തത്. ക്ഷേത്രാങ്കണത്തിൽ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷമാണ് സംഭവത്തിൻ്റെ ആരംഭം. പോലീസ് എത്തി ബഹളം ഉണ്ടാക്കിയവരെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും ഒരു മണിക്കൂറിനു ശേഷം ടൗണിൽ വച്ച് തോപ്രാംകുടി സ്വദേശിയും ടൗണിലെ ലോട്ടറി വ്യാപാരിയുമായ കുഴിക്കാട്ട് ജിജേഷിനെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കമ്പിവടിയും കുറുവടികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ജിജേഷിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ എറണാകുളത്ത് സ്വകാര്യ …

തോപ്രാംകുടിയിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷം; പോലീസ് കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി Read More »

ഇടുക്കിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഇടുക്കി: അയ്യപ്പൻകോവിൽ ആലടിക്ക് സമീപം പോത്തിൻ കയത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെടുങ്കണ്ടം തെങ്ങുവിളയിൽ ബിനു ജെയിംസിന്റെ മകൻ ജസ്ബിനാണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. കുളിക്കാൻ ഇറങ്ങിയ യുവാവ് കാൽവഴുതി പെരിയാറിന്റെ ആഴത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി വെള്ളത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു. ഉപ്പുതറ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പനയിലെ സീമാസ് വസ്ത്ര വ്യാപാര സ്ഥാപനത്തിലെ …

ഇടുക്കിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു Read More »

തോപ്രാംകുടിയിൽ ഉത്സവത്തിനിടെ വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ചു

തോപ്രാംകുടി: ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു. തോപ്രാംകുടി സ്വദേശി വിജേഷിനെയാണ് (28) പതിനഞ്ചംഗ സംഘം ക്രൂരമായി മർദിച്ചത്. ഞായറാഴ്ച നടന്ന ഉത്സവത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ വിജേഷ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് വിവരം. യുവാവിനെ ഓടിച്ചിട്ട് തലയ്ക്ക് പിന്നിലും കണ്ണിലും അടക്കം ശരീരമാസകലം ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. തലയുടെ പിൻഭാഗം തകർന്ന നിലയിലായിരുന്നു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അക്രമിസംഘത്തിലെ എട്ടു …

തോപ്രാംകുടിയിൽ ഉത്സവത്തിനിടെ വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ചു Read More »

ആലപ്പുഴയിൽ നിരവധി പേരെ കടിച്ച തെരുവുനായ ചത്തു

ആലപ്പുഴ: ചെറുതനയിൽ നിരവധി പേരെ കടിച്ച തെരുവുനായ ചത്തു. തിങ്കളാഴ്ച രാത്രി 12 വയസുകാരിയെ കടിച്ചു. പിന്നീട് ചൊവ്വാഴ്ച പുലർച്ചെ ജോലിക്കു പോകാനിറങ്ങിയ അഞ്ച് പേരെയും കടിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ അപകടകാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തി

കട്ടപ്പന: ഇടുക്കി കട്ടപ്പന കൊമ്പോടിഞ്ഞാലിൽ നാലു പേർ വെന്തു മരിച്ച സംഭവത്തിൽ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഇലക്ട്രിക് ഇൻസ്പെക്ഷൻ അധികൃതർ. ഷോർട്ട് സർക്യൂട്ടാണെങ്കിൽ വീട് പൂർണമായും കത്തി നശിക്കില്ലെന്നാണ് നിഗമനം. വീടിന് 50 വർഷത്തിലേറെ പഴക്കമുള്ളതിനാൽ ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നായിരുന്നു പ്രഥമിക കണ്ടെത്തൽ. വീട്ടിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനാ റിപ്പോർട്ട് കൂടി ലഭിച്ചാലേ അപകടകാരണം വ്യക്തമാവൂ. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും. കൊമ്പൊടിഞ്ഞാൽ …

ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ അപകടകാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തി Read More »

പഞ്ചാബിൽ വ്യാജമദ്യ ദുരന്തം: 15 പേർ മരിച്ചു

ചണ്ഡിഗഢ്: പഞ്ചാബിൽ വ്യാജമദ്യ ദുരന്തത്തിൽ 15 പേർ മരിച്ചു, ആറ് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. അമൃത്സറിൽ മജിട്ട മണ്ഡലത്തിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അഞ്ച് ഗ്രാമങ്ങളിലുള്ളവരാണ് വ്യാജ മദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്ത അഞ്ച് പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.

പാലായിൽ 18 വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തു

പാല: കോട്ടയം പാലായിൽ വീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയാനി സ്വദേശി സിൽഫ(18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. എട്ടാം ക്ലാസ് മുതൽ താൻ മരണത്തെ കാത്തിരിക്കുകയാണെന്നും മരണത്തോട് പ്രണയമാണെന്നുമാണ് ആത്മഹത്യകുറിപ്പിൽ പറയുന്നത്. മുൻപ് രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പിലുണ്ട്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യകുറിപ്പ് പൊലീസ് പൂർണ വിശ്വാസത്തിലെടുത്തിട്ടില്ല. …

പാലായിൽ 18 വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തു Read More »

വഴിത്തലയിൽ ലൂഷാ കളക്ഷൻസ് മെയ് 15ന് പ്രവർത്തനം ആരംഭിക്കും

വഴിത്തല: സൗന്ദര്യ സങ്കൽപങ്ങൾക്ക് ചാരുത പകരുവാൻ ആഘോഷ വേളകളിൽ അണിഞ്ഞൊരുങ്ങുവാനും വഴിത്തലയിൽ ലൂഷാ കളക്ഷൻസ് പ്രവർത്തനം തുടങ്ങുന്നു. 2025 മെയ് 15ന് രാവിലെ 11ന് പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. പുറപ്പുഴ ​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.കെ ഭാസ്കരൻ, വാർഡ് മെമ്പർ ആൻസി ജോജോ, വഴിത്തല മർച്ചൻ്റ്സ് അസോസ്സിയേഷൻ പ്രസിഡൻ്റ് തോമസ് കുരുവിള തുടങ്ങി നിരവധി ആളുകൾ പങ്കെടുക്കും. ലേഡീസ് സ്റ്റോർ, ആഭരണങ്ങൾ, സ്കൂൾ വിപണി തുടങ്ങി എല്ലാം ഒരു കൂരയ്ക്ക് കീഴിൽ ഒരുക്കിയിരിക്കുകയാണ് ലൂഷാ കളക്ഷൻസ്. …

വഴിത്തലയിൽ ലൂഷാ കളക്ഷൻസ് മെയ് 15ന് പ്രവർത്തനം ആരംഭിക്കും Read More »

സ്ലീപ്പർ കോച്ചിലെ മിഡിൽ ബർത്ത് ഇടിഞ്ഞുവീണ് യുവതിക്ക് പരുക്ക്

ചെന്നൈ: ട്രെയിനിൽ സ്ലീപ്പർ കോച്ചിലെ മിഡിൽ ബർത്ത് വീണ് യുവതിക്ക് ഗുരുതര പരുക്ക്. ചെന്നൈയിൽ നിന്ന് പാലക്കാട്ടേക്കു പോയ 22651 ട്രെയിനിലെ സ്ലീപ്പർ കോച്ചിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെ 1.15ഓടെ ജോളാർപേട്ട് കടന്നതിന് ശേഷം, ലോവർ ബെർത്തിൽ കിടന്നിരുന്ന സൂര്യ മുരുഗൻ (39) എന്ന സ്ത്രീയുടെ ദേഹത്തേക്ക് മിഡിൽ ബെർത്ത് ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം, ആളില്ലാതെ ഒഴിഞ്ഞു കിടന്ന മറ്റൊരു കോച്ചിലായിരുന്നു യുവതിയുടെ ഭർത്താവ് ജ്യോതി ജയശങ്കർ കിടന്നിരുന്നത്. യുവതിയുടെ തലയ്ക്ക് പരുക്കേറ്റ വിവരം സഹയാത്രികരാണ് …

സ്ലീപ്പർ കോച്ചിലെ മിഡിൽ ബർത്ത് ഇടിഞ്ഞുവീണ് യുവതിക്ക് പരുക്ക് Read More »

നന്തൻകോട് കൂട്ടക്കൊല കേസ്; ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ പ്രതിക്കുള്ള ശിക്ഷയിൽ ചൊവ്വാഴ്ച (May 13) വാദം കേൾക്കും. 4 പേരെ കൂട്ടക്കൊല ചെയ്ത കേസ് അപൂർവങ്ങളിൽ അപൂർവമെന്നാണ് പ്രോസിക്യൂഷൻറെ വാദം. കുടുംബത്തോട് തോന്നിയ വിരോധത്താൽ അച്ഛനെയും അമ്മയെയും സഹോദരിയെയും സാത്താൻ പൂജയ്ക്കായി കൊലപ്പെടുത്തി. നാല് പേരെ കൊലചെയ്തതിനും തെളിഞ്ഞിട്ടുണ്ട്. അതിനാൽ കേസിലെ ഏകപ്രതിയായ കേഡൽ ജിൻസൺ രാജയാക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. ചൊവ്വാഴ്ച തന്നെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് തവണയും കേസിൽ അന്തിമ വിധി പറയുന്നത് മാറ്റിയിരുന്നു. …

നന്തൻകോട് കൂട്ടക്കൊല കേസ്; ശിക്ഷാ വിധി ഇന്ന് Read More »

കൊന്നത്തടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു കൊന്നത്തടി കൊമ്പൊടിഞ്ഞാലിൽ വീട് കത്തിചാമ്പലായ വിവരം പുറം ലോകമറിയുന്നത്. തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, ശുഭയുടെ മാതാവ് പൊന്നമ്മ,ശുഭയുടെ മക്കളായ അഭിനന്ദ്, അഭിനവ് എന്നിവരായിരുന്നു വീട്ടിൽ താമസിച്ച് വന്നിരുന്നത്. ഇവർ നാലുപേരും പൊള്ളലേറ്റ് മരിച്ചതായാണ് പ്രാഥമിക അനുമാനം.ഇതിൽ 5 വയസ്സുകാരൻ അഭിനവിന്റെ മരണം മാത്രമാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്.വീടിനുള്ളിൽ കാണപ്പെട്ടിട്ടുള്ള മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ച് കൂടുതൽ വൃക്തത വരുത്തിയാൽ മാത്രമെ മരണങ്ങൾ സംബന്ധിച്ച് സ്ഥിരീകരണം നടത്താനാകുവെന്ന് പോലീസ് പറഞ്ഞു. ഇതിന് വേണ്ടുന്ന തുടർ …

കൊന്നത്തടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു Read More »

മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമി ഉത്സവം നടന്നു

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമി ഉത്സവം പതിനായിരങ്ങൾക്ക് ദർശന പുണ്യമായി. ചൈത്ര മാസത്തിലെ ചിത്തിരനാളിലെ പൗർണ്ണമി അഥവാ ചിത്രാപൗർണ്ണമി നാളിൽ മാത്രം ഭക്തർക്കായി തുറക്കുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിലേക്ക് പുലർച്ചെ മുതൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി ഭക്തരുടെയും സഞ്ചാരികളുടെയും ഒഴുക്കായിരുന്നു. കേരളവും തമിഴ്‌നാടും സംയുക്തമായാണ് ഉത്സവം നടത്തിയത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഒരേസമയം കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകൾ നടന്നു. ഇടുക്കി, തേനി …

മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമി ഉത്സവം നടന്നു Read More »

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡൻറ് സ്ഥാനം കൈമാറുന്ന വേളയിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ. സുധാകരൻ. ഏറെ സന്തോഷവും അതിലേറെ അഭിമാനവുമുള്ള നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കൂടുതൽ സമരോത്സുകമാക്കാൻ കഴിഞ്ഞുവെന്നും, ഇത് ചാരിതാർഥ്യത്തിൻറെ കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കെപിസിസി പ്രസിഡൻറായി സണ്ണി ജോസഫ് ചുമതലയേൽക്കുന്ന വേദിയിലായിരുന്നു സുധാകരൻറെ പ്രസംഗം. തൻറെ കാലത്ത് തെരഞ്ഞെടുപ്പുകളെ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്നും മികച്ച നേട്ടങ്ങൾ കൈവരിച്ചുവെന്നും സുധാകരൻ അവകാശപ്പെട്ടു. സിപിഎമ്മിൻറെ കോട്ടകളിൽ അവരുടെ ഭൂരിപക്ഷം കുറയ്ക്കാനായി. കോൺഗ്രസിൻറെ വോട്ട് വിഹിതം …

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ Read More »

ഇടുക്കി ജില്ലയെ കേരളത്തിൻ്റെ കായിക ഭുപടത്തിൽ മുൻപന്തിയിൽ എത്തിക്കുവാൻ മുഖ്യപങ്കുവഹിച്ച റിട്ടയേഡ് കായികാദ്ധ്യാപകൻ കോടിക്കുളം ചന്ദ്രൻകുന്നേൽ സി.എം മാത്യു നിര്യാതനായി

ഇടുക്കി: ജില്ലയെ കേരളത്തിൻ്റെ കായിക ഭുപടത്തിൽ മുൻപന്തിയിൽ എത്തിക്കുവാൻ വലിയ പ്രവർത്തനങ്ങൾ നടത്തിയ കായിക അധ്യാപകനായിരുന്നു കോടിക്കുളം ചന്ദ്രൻകുന്നേൽ സി.എം മാത്യു. കുടയത്തൂർ ​ഗവൺമെന്റ് സ്കൂൾ റിട്ടയേഡ് എച്ച്.എം പാല പ്രവിത്താനം ചന്ദ്രൻകുന്നേൽ സി.എം മത്തായിയുടെയും പാല കവിക്കുന്ന് വെട്ടുകാട്ടിൽ ബ്രിജിത്തയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പ്രവിത്താനം സെൻ്റ് മൈക്കിൾസ് സ്കൂളിൽ. ഹൈസ്കൂൾ പഠനം കുടയത്തൂർ ​ഗവൺമെൻ്റ എച്ച്.എസ്സിൽ. തുടർന്ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. 1966 – 1967 കാലഘട്ടത്തിൽ …

ഇടുക്കി ജില്ലയെ കേരളത്തിൻ്റെ കായിക ഭുപടത്തിൽ മുൻപന്തിയിൽ എത്തിക്കുവാൻ മുഖ്യപങ്കുവഹിച്ച റിട്ടയേഡ് കായികാദ്ധ്യാപകൻ കോടിക്കുളം ചന്ദ്രൻകുന്നേൽ സി.എം മാത്യു നിര്യാതനായി Read More »

കെ സുധാകരൻ സ്ഥാനം കൈമാറി; കെ.പി.സി.സി പ്രസിഡൻ്റായി സണ്ണി ജോസഫ്

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റായി സണ്ണി ജോസഫ് ചുമതലയേറ്റു. മുൻ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ സ്ഥാനം കൈമാറി. തനിക്ക് വലിയ പിന്തുണ ലഭിച്ചെന്നും പുനഃസംഘടനയുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം പ്രതികരിച്ചു. പുതിയ ചുമതല വലിയ ഉത്തരവാദിത്തമാണെന്നും വിജയകരമായി പൂർത്തീകരിക്കുമെന്ന് വിശ്വസിക്കുന്നതായും സണ്ണി ജോസഫ് വ്യക്തമാക്കി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് ചടങ്ങുകൾ നടന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,മുൻ യുഡിഎഫ് …

കെ സുധാകരൻ സ്ഥാനം കൈമാറി; കെ.പി.സി.സി പ്രസിഡൻ്റായി സണ്ണി ജോസഫ് Read More »

ലക്ഷ്വറി ബസുകൾക്ക് ഇനി അതിർത്തി നികുതിയില്ലെന്ന് സുരേഷ് ​ഗോപി

ന്യൂഡൽഹി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് (എഐടിപി) കീഴിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്ന് അതിർത്തി നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവായെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതിർത്തി നികുതി പിരിക്കുന്നതിനുള്ള അതിർത്തി ചെക്ക് പോസ്റ്റ് മൊഡ്യൂൾ പ്രവർത്തനരഹിതമാക്കാൻ ഉപരിതല ഗതാഗത – ഹൈവേ മന്ത്രാലയം ഔദ്യോഗികമായി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അതിർത്തി നികുതികൾ അല്ലെങ്കിൽ ചെക്ക് പോസ്റ്റ് ഫീസ് പോലുള്ള അധിക ലെവികളുടെ ഭാരം കൂടാതെ സംസ്ഥാനങ്ങളിലുടനീളം ടൂറിസ്റ്റ് വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ …

ലക്ഷ്വറി ബസുകൾക്ക് ഇനി അതിർത്തി നികുതിയില്ലെന്ന് സുരേഷ് ​ഗോപി Read More »

ഉയർന്ന താപനില; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയാകും ഉണ്ടാവുക. ജനങ്ങൾമുൻകരുതൽ സ്വീകരിക്കണമെന്ന് …

ഉയർന്ന താപനില; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ് നൽകി Read More »

വിജയം പ്രഖ്യാപിച്ച് ഇന്ത്യൻ സൈനിക നേതൃത്വം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻറെ വിജയം തെളിവുകൾ നിരത്തി വിശദീകരിച്ച് സേനാ നേതൃത്വം. ഡിജിഎംഒയുടെ നേതൃത്വത്തിൽ കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അസാധാരണ വാർത്താ സമ്മേളനത്തിൽ കഴിഞ്ഞ ഏഴു മുതൽ 10ന് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെയുള്ള പാക് പ്രകോപനത്തെയും തിരിച്ചടിയെയും സംബന്ധിച്ച് ലോകത്തിനു മുന്നിൽ വിശദീകരിച്ചു. ഭീകരക്യാംപുകളിലും പാക് വ്യോമതാവളങ്ങളിലും നടത്തിയ ആക്രമണങ്ങളും നാശനഷ്ടങ്ങളും ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടാണ് തുറന്നുകാട്ടിയത്. പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി പ്രതിരോധിച്ചെന്നും മൂന്നു ഡ്രോണുകൾ മാത്രമാണ് ഇന്ത്യൻ …

വിജയം പ്രഖ്യാപിച്ച് ഇന്ത്യൻ സൈനിക നേതൃത്വം Read More »

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് അറസ്റ്റിലായ മലയാളി മാധ‍്യമ പ്രവർത്തകൻറെ വീട്ടിൽ പെൻഡ്രൈവുകളും ഫോണുകളും

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് പോസ്റ്റിട്ടതിന് അറസ്റ്റിലായ സ്വതന്ത്ര മാധ‍്യമപ്രവർത്തകനും ഡെമോക്രാറ്റിക് സ്റ്റുഡൻസ് പ്രവർത്തകനുമായ റിജാസിൻറെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എടിഎസ് പിടിച്ചെടുത്തു. കൊച്ചിയിൽ റിജാസിനെതിരേയുള്ള കേസിൻറെ വിശദാംശങ്ങളും മഹാരാഷ്ട്ര പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിൽ വച്ചു നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിനായിരുന്നു റിജാസിനെതിരേ കേസെടുത്തത്. മേയ് 13 വരെ റിജാസിനെ പൊലീസ് കസ്റ്റഡിയിൽസ വിട്ടു.

പാക്കിസ്ഥാൻറെ ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുരേന്ദ്രകുമാർ മൊഗെയ്ക്ക് യാത്രമൊഴി നൽകി

ജയ്പൂർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ പാക്കിസ്ഥാൻറെ ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുരേന്ദ്രകുമാർ മൊഗെയ്ക്ക് നാട് യാത്രമൊഴി നൽകി. ശത്രുക്കളെ നേരിടുന്നതിനിടെ രാജ്യത്തിനു വേണ്ടിയാണ് തൻറെ അച്ഛൻ വീരമൃത്യു വരിച്ചതെന്നും താൻ വലുതാകുമ്പോൾ സൈന്യത്തിൽ ചേർന്ന് അച്ഛൻറെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും 11 കാരിയായ മകൾ വർത്തിക പ്രതികരിച്ചു. ശനിയാഴ്ച രാവിലെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെയാണ് സുരേന്ദ്രകുമാർ മരണത്തിന് കീഴടങ്ങിയത്. വ്യോമസേന മെഡിക്കൽ അസിസ്റ്റൻറായിരുന്നു സുരേന്ദ്ര കുമാർ …

പാക്കിസ്ഥാൻറെ ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുരേന്ദ്രകുമാർ മൊഗെയ്ക്ക് യാത്രമൊഴി നൽകി Read More »

വിക്രം മിസ്രിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

ന‍്യൂഡൽഹി: ഇന്ത‍്യ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ധാരണയായതിനു പിന്നാലെ വിദേശകാര‍്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ സൈബറാക്രമണം. വിക്രം മിസ്രി രാജ‍്യദ്രോഹിയും ചതിയനാണെന്നുമാണ് ചിലരുടെ കമൻറുകൾ. മിസ്രിക്കെതിരേയും അദ്ദേഹത്തിൻറെ മകൾക്കെതിരേയും സൈബറാക്രമണം ശക്തമാണ്. റോഹിംഗ‍്യൻ അഭയാർഥികൾക്ക് നിയമസഹായം ചെയ്തുകൊടുത്തുവെന്ന കാര‍്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. കൂടാതെ ദി വയർ എന്ന മാധ‍്യമസ്ഥാപനത്തിനെ അനൂകൂലിച്ചെഴുതിയതും വിമർശനത്തിനിടയാക്കി. സൈബർ ആക്രമണം ശക്തമായതോടെ വിക്രം മിസ്രിയുടെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു. സംഭവത്തിൽ‌ വിക്രം മിസ്രിയെ പിന്തുണച്ച് സഹപ്രവർത്തകരും സിവിൽ സർവീസ് ഉദ‍്യോഗസ്ഥരുടെ …

വിക്രം മിസ്രിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം Read More »

തൃശൂരിൽ യുദ്ധ വിരുദ്ധ റാലി നടത്തിയ ആറ് പേർ കരുതൽ തടങ്കലിൽ

തൃശൂർ: തൃശൂർ സാഹിത‍്യ അക്കാഡമി പരിസരത്ത് യുദ്ധ വിരുദ്ധ റാലിക്കെത്തിയ ആളുകളെ പൊലീസ് തടഞ്ഞു. തുടർന്ന് യുദ്ധവിരുദ്ധ ജനകീയ പ്രവർത്തകരായ പ്രമോദ് പുഴങ്കര, ജയപ്രകാശ് ഒളരി, ഐ. ഗോപിനാഥ്, സുജോ എന്നിവർ ഉൾപ്പെടെയുള്ള 6 പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. ഇന്ത‍്യ പാക് സംഘർഷം തുടരുന്ന സാഹചര‍്യത്തിൽ യുദ്ധവിരുദ്ധ പ്രകടനം നടത്തുന്നതിന് എത്തിയതായിരുന്നു ഇവർ. റാലി തടയുമെന്ന് നേരത്തെ ബിജെപി വ‍്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പൊലീസ് നീക്കം.

ഇന്ത്യയ്‌ക്കെതിരായ ഏത് ഭീകരപ്രവർത്തനവും യുദ്ധമായി കണക്കാക്കും, ശക്തമായി തിരിച്ചടിക്കുമെന്നും സർക്കാർ

ന്യൂഡൽഹി: ഭീകരാക്രമണത്തിനെതിരേ കർശന നടപടിയുമായി ഇന്ത്യ. ഭാവിയിൽ നടക്കുന്ന ഏതൊരു ഭീകര പ്രവർത്തനവും ഔദ്യോഗികമായി ഇന്ത്യക്കെതിരായ യുദ്ധമായി കണക്കാക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വൈകിട്ട് ആറിന് വിളിച്ച് ചേർത്തിട്ടുള്ള വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ഡൽ‌ഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം.

മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമി ഉത്സവം നാളെ: മുന്നൊരുക്കങ്ങൾ പൂർത്തിയായി

ഇടുക്കി: ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമിഉത്സവം നാളെ നടക്കും. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. ക്ഷേത്രത്തിലേക്കാവശ്യമായ പൂക്കൾ, പൂജാസാധനങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ രാവിലെ നാല് മണിക്ക് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ ടിൻ ഷീറ്റുപയോഗിച്ച് രണ്ട് പന്തലുകൾ,ബാരിക്കേഡ് എന്നിവയുടെ നിർമ്മാണം, ക്ഷേത്ര പരിസരം വൃത്തിയാക്കൽ, ക്ഷേത്രക്കുളം ശുചീകരിക്കൽ, എക്സ്കവേറ്റർ വെഹിക്കിൾ, റിക്കവറി വാൻ, അസ്കലൈറ്റ് എന്നിവയുടെ സജ്ജീകരണം തുടങ്ങിയവയും പൂർത്തിയാക്കിയിട്ടുണ്ട്. ഉത്സവദിവസം കരടിക്കവല മുതൽ മംഗളാദേവിവരെയുള്ള …

മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമി ഉത്സവം നാളെ: മുന്നൊരുക്കങ്ങൾ പൂർത്തിയായി Read More »

പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ കശ്മീർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കശ്മീരിലെ രജൗറിയിൽ ഉണ്ടായ പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്മീർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഡീഷണൽ ഡിസ്ട്രിക്ട് ഡെവലപ്‌മെൻറ് കമ്മിഷണർ രാജ് കുമാർ ഥാപ്പയാണ് മരിച്ചത്. മുഖ്യമന്ത്രി ഒമർ അബ്ദുല്ല മരണം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഞെട്ടിലുണ്ടാക്കി. മരണത്തിനു മണിക്കൂറുകൾക്കു മുൻപ് ഥാപ്പ തനിക്കൊപ്പം ഒരു ഓൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നു. പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഥാപ്പയുടെ വീടിന് മുകളിലേക്ക് ഷെൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇദ്ദേഹത്തെ കൂടാതെ, …

പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ കശ്മീർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു Read More »

ഇന്ത‍്യ- പാക് സംഘർഷത്തെ തുടർന്ന് പൊതുപരിപാടികൾ മാറ്റിവയ്ച്ച് സി.പി.ഐ

തിരുവനന്തപുരം: ഇന്ത‍്യ പാക്കിസ്ഥാൻ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര‍്യത്തിൽ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കാൻ സിപിഐ. മണ്ഡലം, ലോക്കൽ സമ്മേളനങ്ങൾ, പ്രതിനിധി സമ്മേളനം എന്നിവ മാത്രമെ നടത്താവൂയെന്നും ഇവയോട് അനുബന്ധിച്ച് നിശ്ചയിച്ച പ്രകടനങ്ങളും പൊതു പരിപാടികളും മാറ്റിവയ്ക്കണമെന്ന് സിപിഐ സ്റ്റേറ്റ് കൗൺസിൽ പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകി. ഇന്ത‍്യയിലെ ജനങ്ങൾ ഭീകരവാദ ശക്തികൾക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മതവിദ്വേഷം പരത്തി ജനകീയ ഐക‍്യം ദുർബലമാക്കാൻ ശ്രമിക്കുന്ന ഏതൊരു നീക്കവും രാജ‍്യ താത്പര‍്യത്തിന് …

ഇന്ത‍്യ- പാക് സംഘർഷത്തെ തുടർന്ന് പൊതുപരിപാടികൾ മാറ്റിവയ്ച്ച് സി.പി.ഐ Read More »

നെടുങ്കല്ലേൽ ബ്രിജിറ്റ് ജോസഫ് നിര്യാതയായി

കല്ലൂർക്കാട്: നെടുങ്കല്ലേൽ പരേതനായ എൻ.എ ജോസഫിന്റെ ഭാര്യ ബ്രിജിറ്റ്(83) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 11/5/2025(ഞായർ) ഉച്ചകഴിഞ്ഞ് 2.45ന് വീട്ടിൽ ആരംഭിച്ച് കല്ലൂർക്കാട് സെന്റ് അ​ഗസ്റ്റിൻസ് പള്ളിയിൽ. പരേത തഴുവംകുന്ന് തോട്ടുപുറം കുടുംബാം​ഗമാണ്. മക്കൾ: സാജു, സാലി, റെജി, റോയി. മരുമക്കൾ; ആശ, പൊരിയത്ത്(ചെമ്മലമറ്റം), സന്തോഷ്, കാപ്പിൽ(ഇടമറ്റം), വിൽസൺ, നാക്കുഴിക്കാട്ട(നെടിയശാല), ബിൻസി, ഓലിക്കൽ(മുക്കുളം).

പാക്കിസ്ഥാൻറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും തകർത്തു

ശ്രീനഗർ: പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. പാക് സൈന്യത്തിൻറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യൻ സൈന്യം തകർത്തു. ഇന്ത്യയ്ക്കെതിരേ ഡ്രോണുകൾ വിക്ഷേപിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇതിൻറെ വീഡിയോദൃശ്യങ്ങളും വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, അതിർത്തിയിൽ പാക് പ്രകോപനങ്ങളും തുടർച്ചയായുള്ള സംഘർഷങ്ങൾക്കിയിൽ ഇന്ത്യയ്ക്കെതിരേ സൈനിക ഓപറേഷൻ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ‘ബുര്യാൻ ഉൽ മസൂർ’ എന്നാണ് ഓപ്പറേഷന് പേരിട്ടിട്ടുള്ളത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിൻറെ അർഥം. പാക്കിസ്ഥാനിൽ നിന്നുള്ള തുടർച്ചയായ …

പാക്കിസ്ഥാൻറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും തകർത്തു Read More »

ഇന്ത‍്യ – പാക് യുദ്ധം; മൊഹാലിയിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ

മൊഹാലി: ഇന്ത‍്യ പാക്കിസ്ഥാൻ സംഘർഷം തുടരുന്ന സാഹചര‍്യത്തിൽ മൊഹാലിയിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ. ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും കലക്റ്റർ നിർദേശിച്ചു. ജില്ലാ ഭരണകൂടവും രക്ഷാ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി. സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരം നിർദേശമെന്നും പരിഭ്രാന്തരാകരുതെന്നും കലക്റ്റർ വ‍്യക്തമാക്കി. സൈറണുകൾ കേട്ടാൽ ജാഗ്രത പുലർത്തണം. മാളുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും കലക്റ്റർ നിർദേശിച്ചു.

അടച്ചുപൂട്ടൽ ഭീഷണിയിൽ ആകാശവാണി ദേവികുളം നിലയം: കത്ത് നൽകി എം.പി

ഇടുക്കി: ജില്ലയിലെ ഏക റേഡിയോ സ്റ്റേഷനായ ആകാശവാണി ദേവികുളം നിലയം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. നിലവിൽ പ്രോഗ്രാം ഹെഡും പ്രോഗ്രാം എക്സിക്യൂട്ടീവുമായി സേവനമനുഷ്ഠിക്കുന്ന മാത്യു ജോസഫ് ഈ ബുധനാഴ്ച വിരമിക്കുന്നതോടെയാണ് നിലയം അടച്ചു പൂട്ടൽ ഭീഷണിയെ നേരിടുന്നത്. നിലയത്തിന്റെ പ്രവർത്തനം നിർത്തരുതെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന് കാത്ത് നൽകി. നിലയം ഇടുക്കിയുടെ സാംസ്കാരിക സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടി. 1994 ലാണ് ദേവികുളം നിലയം പ്രവർത്തനം ആരംഭിക്കുന്നത്. 31 …

അടച്ചുപൂട്ടൽ ഭീഷണിയിൽ ആകാശവാണി ദേവികുളം നിലയം: കത്ത് നൽകി എം.പി Read More »

മലയാളി വിദ്യാർത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

തിരുവനന്തപുരം: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തി. അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു. വിദ്യാർത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണിൽ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാർത്ഥികൾ കശ്മീർ, പഞ്ചാബ് മേഖലകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികൾ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികൾ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. മറ്റു സംസ്ഥാന …

മലയാളി വിദ്യാർത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു Read More »

ഇന്ത്യ – പാക് യുദ്ധം; അതിർത്തിയിലെ സാഹചര്യങ്ങൾ രാജ്യത്തോട് വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രതിരോധമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും വിളിച്ചു ചേർത്ത പ്രത്യേക ബ്രീഫിങ്ങിൽ അതിർത്തിയിലെ സാഹചര്യങ്ങൾ രാജ്യത്തോട് വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിർസി, വ്യോമ സിങ്ങ്. പാക് ആക്രമണം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. ഇതിന് തക്കതായ മറുപടി സൈന്യം നൽകി. പാക് സൈനിക താവളങ്ങൾക്കു നേരെ ഇന്ത്യ തിരിച്ചടിച്ചു. സൈനിക മെഡിക്കൽ സെൻററും സ്കൂളുകളും പാക്കിസ്ഥാൻ ഉന്നമിട്ടിരുന്നു. ജനവാസമേഖലകളിൽ തുടർച്ചയായി പാകിസ്ഥാൻ ആക്രമണം നടത്തി. പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ …

ഇന്ത്യ – പാക് യുദ്ധം; അതിർത്തിയിലെ സാഹചര്യങ്ങൾ രാജ്യത്തോട് വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി Read More »

വ്യാജ ബോംബ് ഭീഷണി

മുംബൈ: മുംബൈയില ടാറ്റ മെമ്മോറിയൽ ആശുപത്രിക്കു നേരെയുണ്ടായ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയോടെയാണ് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. പരിശോധനയിൽ സംശയകരമായി യാതൊന്നും കണ്ടെത്താതെ വന്നതോടെയാണ് വ്യാജ ബോംബ് ഭീഷണിയാണെന്ന് വ്യക്തമായത്. ആശുപത്രിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആശുപത്രി പരിസരത്ത് ബോംബ് ഉണ്ടെന്നും രോഗികളെ രക്ഷിക്കണമെന്നുമായിരുന്നു ഇമെയിലിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്തിയില്ല. സംഭവത്തിൽ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെഹ്രീക് ഇ ഇൻസാഫ് പാർട്ടി

ഇസ്ലാമാബാദ്: ഇന്ത്യ – പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെഹ്രീക് ഇ ഇൻസാഫ് പാർട്ടി. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി പാർട്ടി നേതാവ് അലി അമിൻ ഗണ്ടാപുർ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ജയിലിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായും ഹർജിയിൽ ഉണ്ട്. 72കാരനായ ഖാൻ അഡ്യാല ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്. ഹർജിയിൽ കോടതി എന്നു വാദം കേൾക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

പി.ടി തോമസ് മെമ്മോറിയൽ മുൻസിപ്പൽ ലൈബ്രറിയുടെ കെട്ടിട നിർമ്മാണം അവസാനഘട്ടത്തിൽ: ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: പി.ടി തോമസിന്റെ സ്മരണാർത്ഥം തൊടുപുഴ പ്രൈവറ്റ് സ്റ്റാന്റ് കോംപ്ലക്സിൽ നിർമ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ പണികൾ നിരീക്ഷിക്കാൻ എത്തിയതായിരുന്നു എംപി. 40 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും ചിലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വളരെ വർഷങ്ങളായി തൊടുപുഴയിൽ ഒരു ലൈബ്രറി വേണമെന്ന് ആവശ്യം ഉയർന്ന് തുടങ്ങിയിട്ട്. ഇത് സംബന്ധിച്ച് തൊടുപുഴ നഗരസഭ കൗൺസിലിന്റെ ആവശ്യം പരിഗണിച്ചാണ് എം.പി ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി ആക്കി ഇത് മാറ്റാൻ കഴിയും എന്ന് എം.പി പറഞ്ഞു. …

പി.ടി തോമസ് മെമ്മോറിയൽ മുൻസിപ്പൽ ലൈബ്രറിയുടെ കെട്ടിട നിർമ്മാണം അവസാനഘട്ടത്തിൽ: ഡീൻ കുര്യാക്കോസ് എം.പി Read More »

പാക് ഡ്രോണുകൾ ചാമ്പലാക്കി ഇന്ത്യ

ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻറെ തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും ഡ്രോൺ ആക്രമണ ശ്രമങ്ങളും പരാജയപ്പെടുത്തി ഇന്ത്യൻ സേന. ഒന്നിലധികം പാക് സൈനിക പോസ്റ്റുകൾ തകർത്തതായും ഡ്രോൺ ആക്രമണങ്ങൾ ഫലപ്രദമായി പരാജയപ്പെടുത്തിയതായും സൈനിക വക്താവ് അറിയിച്ചു. നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റ് തകർക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ ആർമി പങ്കുവച്ചു. വ്യാഴാഴ്ച രാത്രി പാക്കിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തിയതായും ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും …

പാക് ഡ്രോണുകൾ ചാമ്പലാക്കി ഇന്ത്യ Read More »

മംഗളം നിയന്ത്രണം ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഏറ്റെടുത്തുവെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മാനേജ്മെന്റ്

കോട്ടയം: മംഗളം ദിനപത്രത്തിന്റെ മാനേജ്‌മെന്റിൽ മാറ്റമുണ്ടാകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. മംഗളം നിയന്ത്രണം ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ജൂപ്പിറ്റർ കമ്യൂണിക്കേഷൻ ഏറ്റെടുത്തുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നു മാനേജ്മെന്റ് വ്യക്തമാക്കി. മംഗളം ദിനപത്രത്തിന്റെ മാനേജ്‌മെന്റിൽ യാതൊരു മാറ്റവുമില്ല. ഇതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ചകൾ നടക്കുന്നില്ല, നടന്നിട്ടുമില്ല, ഒരു കരാറിൽ ഏർപ്പെട്ടിട്ടുമില്ല. മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനം ഉയർത്തി പിടിച്ച് മംഗളം മുമ്പോട്ട് പോകും. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മംഗളത്തെ തകർക്കാനുള്ള …

മംഗളം നിയന്ത്രണം ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഏറ്റെടുത്തുവെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മാനേജ്മെന്റ് Read More »

കേരളത്തിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: അതിർത്തികളിലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു. അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റിലും നോർക്കയിലുമായാണ് കൺട്രോൾ റൂമകൾ തുറന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരമാണിത്. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല. ഫാക്സ് മുഖേനയോ ടെലിഫോൺ മുഖേനയോ ഇ മെയിൽ മുഖേനയോ സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് വിവരങ്ങൾ അറിയിക്കാം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി …

കേരളത്തിൽ കൺട്രോൾ റൂം തുറന്നു Read More »

ഇന്ത്യാ – പാക് യുദ്ധം; സമാധാന ശ്രമങ്ങളുമായി സൗദി അറേബ്യ

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സായുധ സംഘർഷം ഓരോ മിനിറ്റിലും വഷളായി വരുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങളുമായി സൗദി അറേബ്യ രംഗത്ത്. പാക്കിസ്ഥാൻ പ്രധാന സുഹൃദ് രാജ്യങ്ങളിലൊന്നായ സൗദി, പാക് നേതാക്കളോട് സംയമനം പാലിക്കാനാണ് ആവശ്യപ്പെടുന്നത്. ഇതിനിടെ, സൗദി വിദേശകാര്യ സഹമന്ത്രി ഏദൽ അൽജുബൈർ ഇന്ത്യയിലേക്ക് അടിയന്തര സന്ദർശനം നടത്തി. മുൻകൂട്ടി തീരുമാനിക്കാത്ത സന്ദർശനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അൽജുബൈർ കൂടിക്കാഴ്ച നടത്തി. ഒരു വശത്ത് ഇന്ത്യയെയും പാക്കിസ്ഥാനെയും അനുനയിപ്പിക്കാൻ സൗദി അറേബ്യയും യുഎസും …

ഇന്ത്യാ – പാക് യുദ്ധം; സമാധാന ശ്രമങ്ങളുമായി സൗദി അറേബ്യ Read More »

സണ്ണി ജോസഫിന്റെ സ്ഥാന ലബ്ദി; ഇടുക്കി ജില്ലയ്ക്കും ഇത് അഭിമാന നിമിഷം

തൊടുപുഴ: കെ.പി.സി.സി പ്രസിഡന്റായി പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫിനെ നിയോഗിച്ചതിലൂടെ ഇടുക്കി ജില്ലയ്ക്കും ഇത് അഭിമാന നിമിഷം. തൊടുപുഴയ്ക്ക് സമീപം മൈലക്കൊമ്പിലായിരുന്നു സണ്ണി ജോസഫ് ജനിച്ചു വളര്‍ന്നത്. തൊടുപുഴ മൈലക്കൊമ്പില്‍ നിന്നും കണ്ണൂരിലേക്ക് കുടിയേറിയതാണ് സണ്ണി ജോസഫിന്റെ വടക്കേക്കുന്നേല്‍ കുടുംബം. തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്നും 1968 -70 ല്‍ പി.ഡി.സിയും 1970-73ല്‍ ബി.എ ഇക്കണോമിക്‌സ് വിദ്യാഭ്യാസവും പൂര്‍ത്തീകരിച്ചു. ഇക്കാലയളവില്‍ കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി സംഘടനാ രംഗത്ത് സജീമായി. കെ.എസ്.യു യൂണിറ്റ് ജനറല്‍ സെക്രട്ടറിയായാണ് വിദ്യാര്‍ഥി സംഘടനാ രംഗത്തേയ്ക്ക് …

സണ്ണി ജോസഫിന്റെ സ്ഥാന ലബ്ദി; ഇടുക്കി ജില്ലയ്ക്കും ഇത് അഭിമാന നിമിഷം Read More »

ഡൽഹിയിൽ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടക്കുന്നു

ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻറെ തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും ഡ്രോൺ ആക്രമണങ്ങളും രൂക്ഷമാകുന്നതിനിടെ, ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിളിച്ച അടിയന്തരയോഗം നടക്കുന്നു. കര – വ്യോമ – നാവിക സംയുക്ത സൈനിക മേധാവി, മൂന്നു സേനാ തലവന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വ്യാഴാഴ്ചനടന്ന ഏറ്റുമുട്ടലും ഇന്ത്യ നൽകിയ തിരിച്ചടിയും അടക്കമുള്ള വിവരങ്ങൾ വിശകലനം ചെയ്യുമെന്നാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. …

ഡൽഹിയിൽ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടക്കുന്നു Read More »

അതിർത്തിയിൽ വീണ്ടും പാക് ഷെല്ലിങ്ങ് ആക്രമണം

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് ഷെല്ലിങ്ങ് ആക്രമണം. രണ്ട് പേർ മരിച്ചതായി വിവരം. കശ്മീരിലെ പൂഞ്ചിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ആൺകുട്ടിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്. നേരത്തെ, ഉറിയിലുണ്ടായ ഷെൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അതിർത്തിയിൽ സാധാരണക്കാർക്ക് നേരെ പാക് സൈന്യം ആക്രമണം തുടരുകയാണ്. പാക് ഷെല്ലിങ്ങിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി എന്നാണ് സൂചന. പരുക്കേറ്റവരുടെ ആകെ എണ്ണം 40 ആയി …

അതിർത്തിയിൽ വീണ്ടും പാക് ഷെല്ലിങ്ങ് ആക്രമണം Read More »

പനി ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശിയായ പത്തൊമ്പതുകാരൻ മരിച്ചു

തൃശൂർ: പെരിഞ്ഞനത്ത് പനി ബാധിച്ച വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. പെരുഞ്ഞനം നാലാം വാർഡിൽ തോട്ടപ്പുറത്ത് ബാലൻറെ മകൻ പ്രണവാണ്(19) മരിച്ചത്. എലിപ്പനിയായിരുന്നെന്നാണ് സംശയം. പി വെമ്പല്ലൂർ അസ്മാബി കോളെജിലെ ഡിഗ്രി വിദ്യാർഥിയായിരുന്നു. ഒരാഴ്ച മുൻപാണ് പനി ബാധിച്ച് പ്രണവ് ചികിത്സ തേടിയത്. പനി കുറയാതെ വന്നതോടെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പ്രണവ് മരിക്കുകയായിരുന്നു.

വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ കുടുംബസം​ഗമവും ഡ്രീം ഹോം ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി

തൊടുപുഴ: ഈസ്റ്റ് വിജ്ഞാനമാതാ ഇടവകയിലെ വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ കുടുംബസം​ഗമവും ഡ്രീം ഹോം ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. വിജ്ഞാനമാതാ പാരിഷ് ഹാളിൽ ചേർന്ന യോ​ഗം പള്ളി വികാരി ഫാദർ തോമസ് വിലങ്ങുപാറയിൽ ഉദ്ഘാടനം ചെയ്തു. വിൻസെന്റ് ഡീപോൾ സൊസൈറ്റി വിജ്ഞാനമാതാ കോൺഫെറൻസ് പ്രസിഡന്റ് ആന്റണി കോറോത്ത് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും രോ​ഗ പീഡകളാൽ ബുദ്ധിമുട്ടുന്നവരുമായ വനിതകളെയും പ്രത്യേകിച്ച് വിധവകളെയുമാണ് ജാതി, മത ചിന്തകൾക്ക് അതീതമായി …

വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ കുടുംബസം​ഗമവും ഡ്രീം ഹോം ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി Read More »

ലാഹോറിൽ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലാഹോറിൽ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെയോടെയാണ് നഗരത്തിൽ 3 തുടർ സ്‌ഫോടനമുണ്ടായതെന്ന് പാക് ടെലിവിഷൻ ചാനലായ ജിയോ ടിവിയും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു. എന്നാൽ സ്‌ഫോടനങ്ങൾ നടന്നതിൻറെ കാരണം ഇതുവരെ വ്യക്തമല്ല. പ്രദേശത്തു നിന്നും വലിയ രീതിയിൽ പുക ഉയരുന്നതായും കാണപ്പെട്ടു. സംഭവത്തിൽ ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വാൾട്ടൻ വിമാനത്താവളത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വാൾട്ടൺ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാൽ നഗർ, നസീറാബാദ് എന്നിവിടങ്ങളിലും …

ലാഹോറിൽ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട് Read More »

ബി.എൽ.എയുടെ സ്ഫോടനത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിടുന്നതിനിടെ, പാക്കിസ്ഥാന് തലവേദനയായി ബലൂച് ലിബറേഷൻ ആർമി. പാക്കിസ്ഥാനിലെ ബലൂചിസ്താനിൽ 2 വ്യത്യസ്ത ആക്രമണങ്ങളിലായി 14 പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെടുന്നു. 2 പാക് സൈനിക വാഹനങ്ങൾ കുഴിബോംബ് സ്‌ഫോടനത്തിൽ തകർത്തതായാണ് അവകാശം. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇത്തരം ആക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പും ബിഎൽഎ നൽകിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാൻറെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് …

ബി.എൽ.എയുടെ സ്ഫോടനത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു Read More »

400 ലധികം വിമാനങ്ങൾ റദ്ദാക്കി, 27 വിമാനത്താവളങ്ങൾ അടച്ചു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ തുടരുന്നു. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷ സാഹചര്യം മുൻനിർത്തി രാജ്യത്തെ 27 ഓളം വിമാനത്താവളങ്ങൾ അടച്ചിട്ടു. ശനിയാഴ്ച വരെയാണ് ജമ്മു കശ്മീർ മേഖലയിലെ അടക്കം വിമാനത്താവളങ്ങൾ അടച്ചിട്ടതെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ, ചില വിദേശ വിമാനക്കമ്പനികൾ എന്നിവ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ പൂർണമായും റദ്ദാക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. 430 വിമാനങ്ങൾ റദ്ദാക്കിയതായും …

400 ലധികം വിമാനങ്ങൾ റദ്ദാക്കി, 27 വിമാനത്താവളങ്ങൾ അടച്ചു Read More »

ഇനി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ തിരിച്ചടിക്ക് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളോടാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. പാക്കിസ്ഥാൻ ആക്രമണത്തിനു മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. പാക്കിസ്ഥാൻറെ സൈനിക കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്താൻ മടിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി വ്യാഴാഴ്ച (May 8) പ്രഖ്യാപിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. മേയ് ആറിന് വിധി പ്രസ്താവിക്കുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത് എന്നാൽ, ഇത് വ‍്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേദൽ ജിൻസൺ രാജയാണ് കേസിലെ ഏക പ്രതി. 2017 ഏപ്രിൽ 5നായിരുന്നു നാടിനെ നടുക്കിയ കൊല നടന്നത്. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊന്ന് മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു. നന്ദൻകോട് ക്ലിഫ് ഹൗസിന് …

നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന് Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സ്വർണ വില വീണ്ടും 73,000 കടന്നു. വ്യാഴാഴ്ച(08/05/2025) പവന് 440 രൂപയാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിൻറെ വില 73,040 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച് 9,130 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. നാല് ദിവസത്തെ ഉണർവു കൊണ്ട് ഇതുവരെ 3000 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്. ഇത് ഉപയോക്താക്കൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ സ്വർണവില 70,000 രൂപയ്ക്കു താഴെ എത്തുമെന്നു …

സ്വർണ വില ഉയർന്നു Read More »