Timely news thodupuzha

logo

Crime

മലപ്പുറത്ത് ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവം; ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

മലപ്പുറം: കഴിഞ്ഞ ദിവസം വേങ്ങരയിൽ യുവതിയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശിക്കെതിരേ പൊലീസ് കേസെടുത്തു. കൊണ്ടോട്ടി സ്വദേശിയായ വീരാൻകുട്ടക്കെതിരേയാണ് കേസെടുത്തത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, നിയമവിരുദ്ധമായി വിവാഹബന്ധം വേർപ്പെടുത്തൽ, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരേ ചുമത്തിയിരിക്കുന്നത്. യുവതിയുടെ മൊഴി പ്രകാരം വനിതാ സെല്ലാണ് കേസെടുത്തത്. 2023ലായിരുന്നു വീരാൻകുട്ടിയും ഊരകം സ്വദേശിയായ യുവതിയും വിവാഹിതരായത്. 40 ദിവസം മാത്രമായിരുന്നു ഇരുവരും ഒന്നിച്ച് താമസിച്ചത്. വിവാഹം കഴിഞ്ഞ നാൾ മുതൽ തനിക്ക് …

മലപ്പുറത്ത് ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവം; ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു Read More »

കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി; മലപ്പുറത്ത് നാല് വയസ്സുള്ള പെൺകുട്ടി മരിച്ചു

എടപ്പാൾ: മലപ്പുറം എടപ്പാളിൽ കാറിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിക്കുകയായിരുന്നു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബറിന്‍റെ മകൾ അംറംബിൻദ് ജാബിർ ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും വീട്ടുമുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്. മുറ്റത്ത് നിന്നിരുന്ന സ്ത്രീയുടെ പരുക്ക് ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഓട്ടോമാറ്റിക് കാറാണ് അപകടത്തിൽപെട്ടത്. കാർ മുന്നോട്ടെടുക്കുന്നതിടെ വേഗത്തിൽ പിന്നോട്ട് വന്ന് മുറ്റത്ത് നിന്നവരെ ഇടിക്കുകയായിരുന്നെന്നാണ് വിവരം. കാർ വേഗത്തിൽ …

കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി; മലപ്പുറത്ത് നാല് വയസ്സുള്ള പെൺകുട്ടി മരിച്ചു Read More »

വീണയുടെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പിന്തുണയില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരേ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. വീണയുടെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും എന്താണ് ചെയ്യേണ്ടതെന്ന് വിണയ്ക്ക് അറിയാമെന്നും ശിവൻകുട്ടി പ്രതികരിച്ചു. വീണാ വിജയനെ പ്രതിരോധിച്ച് രംഗത്തെത്തിയ സിപിഎം നേതാക്കളെയും ബിനോയ് വിശ്വം പരോക്ഷമായി വിമർശിച്ചിരുന്നു. എൽ.ഡി.എഫ് പിണറായിക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്. ബിനോയ് വിശ്വത്തിന് എന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിലത് പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …

വീണയുടെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ തടസ ഹർജിയുമായി കേരളം സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ സുപ്രീംകോടതിയിൽ തടസ ഹർജി നൽകി സംസ്ഥാന സർക്കാർ. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്‌റ്റർ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനെതിരേ ഉടമകൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതോടെയാണ് സംസ്ഥാന സർക്കാരിൻറെ നീക്കം. വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവ് ലഭിച്ചതിന് പിന്നാലെ സർ‌ക്കാർ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തിരുന്നു. കോടതി നിർദേശ പ്രകാരം 17 കോടി രൂപയും സർക്കാർ കോടതിയിൽ കെട്ടിവച്ചിട്ടുണ്ട്. പിന്നാലെ ശനിയാഴ്ച രാവിലെ തന്നെ ടൗൺഷിപ്പിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. …

എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ തടസ ഹർജിയുമായി കേരളം സുപ്രീംകോടതിയെ സമീപിച്ചു Read More »

മലയാളി യുവാവിനെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ സ്വദേശി ഫിൻ്റോ ആൻ്റണിയാണ് (39) മരിച്ചത്. കാറിനുള്ളിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം. 12 വർഷമായി കാനഡയിൽ ജോലി ചെയ്തുവരുകയായിരുന്ന ഫിൻ്റോയെ ഏപ്രിൽ അഞ്ച് മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര‍്യയും രണ്ട് കുട്ടികളുമുണ്ട്.

സൈന‍്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു

ന‍്യൂഡൽഹി: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത‍്യു. കശ്മീരിലെ കിഷ്ത്വറിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ മുഹ‌മ്മദ് കമാൻഡറടക്കം മൂന്ന് ഭീകരരെ സൈന‍്യം വധിച്ചു. ഇവരിൽ നിന്നും നാല് തോക്കുകൾ കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു. ജമ്മുവിലെ അഖ്നൂരിലും സൈന‍്യവും ഭീകരരും ഏറ്റുമുട്ടി.

അവധി ദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും കർശനമായി തടയും: ജില്ലാ കളക്ടർ

ഇടുക്കി: വിഷു, ഈസ്റ്റർ പ്രമാണിച്ച് സർക്കാർ ഓഫീസുകൾ തുടർച്ചയായി അവധിയിലാകുന്ന സാഹചര്യം മുതലെടുക്കുന്നത് തടയാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഭൂമി കയ്യേറ്റം, മണ്ണ്, മണൽ, കല്ല് ,പാറ എന്നിവയുടെ അനധികൃത ഖനനം, കടത്തൽ എന്നിവ തടയുന്നതിന് ജില്ല, താലൂക്ക് തലങ്ങളിൽ സ്‌ക്വാഡുകൾ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. അവധി ദിവസങ്ങളിൽ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ കർശന നിരീക്ഷണം ഉണ്ടാകും . അനധികൃത കയ്യേറ്റമോ ഖനനമോ മറ്റ് അനധികൃത പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ജില്ലാ ,താലൂക്ക് തല …

അവധി ദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും കർശനമായി തടയും: ജില്ലാ കളക്ടർ Read More »

ആലപ്പുഴയിൽ യുവാവിനെ സംഘം ചേർന്ന് കൊല്ലാൻ ശ്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഹരിപ്പാട് പല്ലനയിൽ യുവാവിനെ സംഘം ചേർന്ന് കൊല്ലാൻ ശ്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഏഴാം പ്രതിയായ മുഹമ്മദ് നാസറിനെയാണ് (55) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരിയിലെ ഒരു ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാർച്ച് 23ന് പല്ലന കലവറ ജങ്ഷനിൽ വച്ചായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. പല്ലന സ്വദേശി അബ്ദുൾ വാഹിദിനെ(30) സംഘം ചേർന്ന് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. …

ആലപ്പുഴയിൽ യുവാവിനെ സംഘം ചേർന്ന് കൊല്ലാൻ ശ്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു Read More »

ഉപ്പുതറയിൽ ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ നാല് പേരുടെയും സംസ്കാരം നടത്തി

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കർ പട്ടത്തമ്പലം സജീവ് മോഹനൻ ഭാര്യ രേഷ്മ മക്കളായ ദേവൻ, ദിയ എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് നാലരയോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഉപജീവനമാർഗം ആയിരുന്ന ഓട്ടോറിക്ഷ പണയപ്പെടുത്തി മൂന്നു ലക്ഷം രൂപ വായ്പയെടുത്തിരുന്നു രണ്ട് തിരിച്ചടവ് മുടങ്ങിയപ്പോൾ സജീവൻറെ പിതാവ് മോഹനനെയും സജീവനെയും ധനകാര്യ സ്ഥാപനത്തിൽ നിന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറഞ്ഞു ഇതിൻറെ മാനസിക സംഘർഷത്തിൽ …

ഉപ്പുതറയിൽ ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ നാല് പേരുടെയും സംസ്കാരം നടത്തി Read More »

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 108 ആംബുലൻസ് ഡ്രൈവറായ കായംകുളം പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് കോടതി ശിക്ഷ വിധിച്ചത്. ബലാത്സംഗം, തട്ടിക്കൊണ്ട് പോവൽ, പട്ടികജാതി പട്ടിക വർഗ പീഡന നിയമം തുടങ്ങി 6 വകുപ്പുകളായിരുന്നു ഇയാൾക്കെതിരേ ചുമത്തിയിരുന്നത്. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 1,08,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 സെപ്റ്റംബർ 5 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. …

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു Read More »

തൃശൂരിൽ ആറ് വയസ്സുള്ള ആൺകുട്ടിയെ ചാമ്പക്ക നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി

മാള: തൃശൂർ മാളയിൽ ആറ് വയസ്സുള്ള ആൺകുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വിവരം. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കുളത്തിനരികിലേക്ക് വിളിച്ചുകൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇത് വീട്ടിൽ പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പ്രതി ജിജോ പൊലീസിന് മൊഴി നൽകി. മുങ്ങിത്താഴുന്നതിനിടെ കുളത്തിൽ നിന്നും കുട്ടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വീണ്ടും കുളത്തിലേക്ക് തള്ളിയിട്ട് കുട്ടിയുടെ മരണം ജിജോ ഉറപ്പിക്കുകയായിരുന്നെന്നും മൊഴിയിലുണ്ട്. പിന്നീട് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് തെരച്ചിൽ സംഘത്തനൊപ്പം ചേർന്നു. …

തൃശൂരിൽ ആറ് വയസ്സുള്ള ആൺകുട്ടിയെ ചാമ്പക്ക നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി Read More »

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. 18 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിറക്കിയത്. റാണയെ ഇന്ത്യയിലെത്തിച്ചതിനു പിന്നാലെ എൻഐഎ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗുഢാലോചന പുറത്ത് കൊണ്ടുവരാൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും 20 ദിവസം കസ്റ്റഡിയിൽ വിടണമെന്നുമായിരുന്നു എൻഐഎയുടെ ആവശ്യം. മുംബൈ ഭീകരാക്രമണ കേസിലെ ഒന്നാം പ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലി ഇന്ത്യ സന്ദർശിക്കുന്നതിനു മുൻപ് റാണയുമായി ഓപ്പറേഷനുകളെക്കുറിച്ച് …

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു Read More »

കരുവന്നൂർ കള്ളപ്പണ കേസിൽ നിർണായക നീക്കത്തിന് ഒരുങ്ങി ഇ.ഡി

കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിൽ നിർണായക നീക്കത്തിന് ഒരുങ്ങി ഇഡി. കേസ് അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകും. സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് പണം എത്തിയ വിവരങ്ങളും വായ്പയെടുത്ത് ബാങ്കിന് സാമ്പത്തിക ബാധ‍്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങൾ അടക്കം ഇഡി കൈമാറും. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച ശേഷമാകും നടപടിയുണ്ടാവുക. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നാലു വർഷം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്തത് …

കരുവന്നൂർ കള്ളപ്പണ കേസിൽ നിർണായക നീക്കത്തിന് ഒരുങ്ങി ഇ.ഡി Read More »

ബാങ്ക് വായ്പയെടുത്ത് ഗൾഫിൽ നിന്ന് മുങ്ങിയ മലയാളികളുടെ മുൻകൂർ ജാമ്യ ഹർജി തള്ളി

കൊച്ചി: കുവൈറ്റിലെ ഗൾഫ് ബാങ്കിൽ നിന്നെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ നാട്ടിലേക്കു മുങ്ങിയ നൂറുകണക്കിന് മലയാളികൾക്കെതിരായ ക്രിമിനൽ കേസുകളിൽ അറസ്റ്റ് തടയാനാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ആദ്യം പ്രതികളാക്കപ്പെട്ട രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി. യാതൊരു യോഗ്യതയുമില്ലാത്ത ജാമ്യാപേക്ഷകളായിരുന്നു ഇവയെന്ന് വിധിന്യായത്തിൽ പറയുന്നു. കുമരകത്തു നിന്നും മൂവാറ്റുപുഴയിൽ നിന്നുമുള്ളവരായിരുന്നു ഹർജിക്കാർ. 2021 ൽ 33,777 കുവൈറ്റ് ദിനാർ വായ്പ എടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ നാട്ടിലേക്കു പോന്ന കുമരകം സ്വദേശി ഇപ്പോൾ ബാങ്കിന് നൽകേണ്ട തുക …

ബാങ്ക് വായ്പയെടുത്ത് ഗൾഫിൽ നിന്ന് മുങ്ങിയ മലയാളികളുടെ മുൻകൂർ ജാമ്യ ഹർജി തള്ളി Read More »

സിനിമാ പ്രവർത്തകനിൽ നിന്ന് നിഘണ്ടുവിൻറെ രൂപത്തിലുള്ള പാക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: നിഘണ്ടുവിൻറെ രൂപത്തിലുള്ള പാക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് സിനിമാ പ്രവർത്തകനിൽ നിന്ന് പിടികൂടി. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ‘ബേബി ഗേളി’ലെ സ്റ്റണ്ട് ആർട്ടിസ്റ്റ് മഹേശ്വറിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഡിക്ഷ്ണറിയെന്ന പ്രതീതി ഉണ്ടാക്കാൻ ഡിക്ഷണറിയുടെ പുറംചട്ടയുള്ളതും താക്കോൽ കൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതി മഹേശ്വറെ ചോദ്യം ചെയ്തതിൽ നിന്നും സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ പ്രധാനികളെ കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. സിനിമാ സെറ്റുകളിൽ ലഹരി …

സിനിമാ പ്രവർത്തകനിൽ നിന്ന് നിഘണ്ടുവിൻറെ രൂപത്തിലുള്ള പാക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി Read More »

മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതി തഹാവൂർ റാണയെ ഇന്ത‍്യയിലെത്തിച്ചു

ന‍്യൂഡൽഹി: പാക്കിസ്ഥാൻ വംശജനും മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതിയുമായ തഹാവൂർ റാണയെ ഇന്ത‍്യയിലെത്തിച്ചു. ചോദ‍്യം ചെയ്യുന്നതിനു വേണ്ടി റാണയെ വൈകാതെ എൻഎഐ ആസ്ഥാനത്ത് എത്തിക്കും. ഐജിയും ഡിഐജിയും എസ്പിയും അടങ്ങുന്ന 12 അംഗ സംഘമാണ് റാണയെ ചോദ‍്യം ചെയ്യുക. എൻഐഎ പ്രതിയെ കസ്റ്റഡിയിലാക്കിയ ശേഷം മറ്റ് നടപടികൾ പൂർത്തിയാക്കുമെന്നാണ് വിവരം. നിലവിൽ തിഹാർ ജയിലിലാണ് റാണയെ പാർപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനായി കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റാണയെ കസ്റ്റഡിയിൽ‌ വിട്ടുകിട്ടാൻ മുംബൈ ക്രൈം ബ്രാഞ്ചും ശ്രമിക്കുന്നുണ്ട്.

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച കേസിൽ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ

മലപ്പുറം: ചട്ടിപ്പറമ്പിൽ പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവം എടുക്കാനായി സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കേസിൽ അസ്മയുടെ ഭർത്താവായ സിറാജ്ജുദ്ദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മന:പൂർവ്വമായ നരഹത്യകുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു സിറാജ്ജുദ്ദീനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യ അസ്മയെ വീട്ടിൽ പ്രസവിക്കുന്നതിന് സിറാജ്ജുദ്ദീൻ നിർബന്ധിച്ചിരുന്നു. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്നാണ് യുവതി മരിച്ചതെന്നും കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ …

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച കേസിൽ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ Read More »

കോട്ടയം ഗവൺമെൻറ് നഴ്സിങ്ങ് കോളെജ് കേസിലെ റാഗിങ്ങ് പ്രതികൾക്ക് ജാമ്യം

കോട്ടയം: ഗവൺമെൻറ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങ് കോസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം. മൂന്നിലവ് വാളകം ഭാഗത്ത് കീരീപ്ലാക്കൽ വീട്ടിൽ സാമുവേൽ(20), വയനാട് പുൽപ്പള്ളി ഭാഗത്ത് ഞാവലത്ത് വീട്ടിൽ ജീവ(19), മലപ്പുറം മഞ്ചേരി പയ്യനാട് ഭാഗത്ത് കച്ചേരിപ്പടി വീട്ടിൽ റിജിൽ ജിത്ത്(20) മലപ്പുറം വൻടൂർ ഭാഗത്ത് കരുമാരപ്പറ്റ വീട്ടിൽ രാഹുൽ രാജ്(22), കോരുത്തോട് മടുക്കാ ഭാഗത്ത് നെടുങ്ങാട്ട് വീട്ടിൽ വിവേക്(21) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് കുറ്റകൃത്യങ്ങളിൽ മുൻ പശ്ചാത്തലമില്ലെന്നതും പ്രായവും കണക്കിലെടുത്താണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. …

കോട്ടയം ഗവൺമെൻറ് നഴ്സിങ്ങ് കോളെജ് കേസിലെ റാഗിങ്ങ് പ്രതികൾക്ക് ജാമ്യം Read More »

പീഡനക്കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും പരോൾ അനുവദിച്ചു

ചണ്ഡീഗഡ്: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് പരോൾ അനുവദിച്ചു. രോഹ്തക്കിലെ സുനാരിയ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീതിന് 21 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് പരോൾ അനുവദിക്കുന്നത്. ജനുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു ഒരാഴ്ച മുമ്പ് ഗുർമീതിന് 30 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. തൻറെ ശിഷ‍്യരായിരുന്ന രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഗുർമീത് സിങ്ങിന് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്. ദേരയുടെ ആസ്ഥാന മന്ദിരത്തിലായിരിക്കും …

പീഡനക്കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും പരോൾ അനുവദിച്ചു Read More »

പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

പാലക്കാട്: ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാതായതായി പരാതി. ഒറ്റപ്പാലം സ്വദേശി ബാസിലയെയും ഏഴും രണ്ടും വയസുള്ള മക്കളേയുമാണ് കാണാതായത്. യുവതിയുടെ ഭർത്താവാണ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് യുവതിയേയും കുട്ടികളേയും കാണാതായതെന്നാണ് പരാതി. ഒറ്റപ്പാലം സ്വദേശിയായ ബാസില പരീക്ഷ എഴുതാനായാണ് മക്കളേയും കുട്ടി ഒറ്റപ്പാലത്തേക്കെത്തിയത്. വൈകിട്ട് 4 മണിയോടെ പട്ടാമ്പിയിലെ ഭർത്താവിൻറെ വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇവിടെ എത്തിയിട്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് സിസിടിവി …

പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി Read More »

താമരശേരി ഷിബില വധക്കേസിൽ ഗ്രേഡ് എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചു

താമരശേരി: ഷിബില വധക്കേസുമായി ബന്ധപ്പെട്ട് നടപടിയെടുത്ത താമരശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാധിൻറെ സസ്പെൻഷൻ പിൻവലിച്ചു. ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനു പിന്നാലെയായിരുന്നു സസ്പെൻഷൻ. എന്നാൽ നൗഷാദിനെ ബലിയാടാക്കുകയാണെന്ന ആഘേപം ഉയർന്നിരുന്നു. മാർച്ച് പതിനെട്ടിനാണ് ലഹരി മരുന്നിന് അടിമയായ യാസിർ ഭാര്യ ഷിബിലയെ കുത്തിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ മാതാപിതാക്കളെയും യാസിർ കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. മരിക്കുന്നതിന് മുൻപ് ഷിബില യാസിറിനെതിരേ നൽകിയ പരാതി ഗ്രേഡ് എസ്ഐ നൗഷാദായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാൽ പരാതിയെ ഗൗരവമായി നൗഷാദ് …

താമരശേരി ഷിബില വധക്കേസിൽ ഗ്രേഡ് എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചു Read More »

മഹാരാഷ്ട്രയിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി

നാസിക്ക്: മഹാരാഷ്ട്രയിലെ ഘോട്ടിയിലെ സ്കൂളിൽ നടന്ന തിരച്ചിലിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്നും ലഭിച്ചത് കോണ്ടവും ആയുധങ്ങളും. ഏഴു മുതൽ പത്ത് വരെയുളള ക്ലാസുകളിലെ വിദ്യാർഥികളുടെ ബാഗുകളാണ് സ്കൂൾ അധികൃതർ പരിശോധിച്ചത്. സ്കൂൾ വൈസ് പ്രിൻസിപ്പൽ അപ്രതീക്ഷിതമായി നടത്തിയ പരിശോധയിലാണ് കോണ്ടം ഉൾപ്പെടെയുളളവ കണ്ടെത്തിയത്. മൂർച്ചയുള്ള കത്തികൾ, സൈക്കിൾ ചെയിനുകൾ, കോണ്ടം പാക്കറ്റുകൾ, ലെറ്റർ ബോക്സുകൾ, മയക്കുമരുന്ന് സംശയിക്കുന്ന വസ്തുക്കൾ എന്നിവയാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്ന സംശയത്തിൻറെ സൂചനയിലാണ തിരച്ചിൽ നടത്തിയത്. വിദ്യാർഥികളിൽ …

മഹാരാഷ്ട്രയിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി Read More »

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞില്ല; അമ്മയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: പതിനൊന്ന് വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞില്ല, അമ്മയ്ക്കെതിരേ പോക്സോ കേസ്. തിരുവനന്തപുരം അയിരൂർ പാറ സ്വദേശിനിക്കെതിരേയാണ് കേസ്. അമ്മ ആൺസുഹൃത്തിൻറെ മുറിയിലേക്ക് മകളെ നിർബന്ധിച്ച് പറഞ്ഞയച്ചതായി എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയുടെ പിതാവ് വീട്ടിലില്ലായിരുന്ന സമയത്തായിരുന്നു പീഡനം. അമ്മയ്ക്കും അമ്മയുടെ ആൺസുഹൃത്തിനുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. രക്ഷിതാക്കളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് കോടതിയിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. പിന്നാലെ കോടതി നിർദേശ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവം നടന്നത് പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ …

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞില്ല; അമ്മയ്‌ക്കെതിരെ കേസ് Read More »

മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതി തഹാവൂർ റാണയെ ഇന്ത‍്യയ്ക്ക് ഉടൻ കൈമാറും

ന‍്യൂയോർക്ക്: പാക്കിസ്ഥാൻ വംശജനും മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതിയുമായ തഹാവൂർ റാണയെ ഇന്ത‍്യയ്ക്ക് ഉടൻ കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഇന്ത‍്യൻ അന്വേഷണ സംഘം അമെരിക്കയിലെത്തിയതായാണ് വിവരം. തന്നെ ഇന്ത‍്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ട് റാണ നൽകിയ ഹർജി യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നിലവിൽ ലോസ് ആഞ്ചലസിലെ ജയിലിലാണ് റാണ. അമേരിക്കൻ പൗരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് പാക് ഭീകര സംഘടനയായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ …

മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതി തഹാവൂർ റാണയെ ഇന്ത‍്യയ്ക്ക് ഉടൻ കൈമാറും Read More »

എൻ പ്രശാന്ത് ഐ.എ.എസിൻറെ സസ്പെൻഷനിൽ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സസ്പെൻഷനിൽ തുടരുന്ന എൻ. പ്രശാന്ത് ഐഎഎസിൻറെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. വകുപ്പുതല നടുപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിങ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. ഇതു സംബന്ധിച്ച് അടുത്ത ആഴ്ച നേരിട്ട് ഹാജരാവാൻ പ്രശാനിന് നോട്ടീസ് നൽകി. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെൻഷനിലായത്. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെയും സഹപ്രവർത്തകനെയും നവമാധ്യമത്തിലൂടെ …

എൻ പ്രശാന്ത് ഐ.എ.എസിൻറെ സസ്പെൻഷനിൽ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം Read More »

മാസപ്പടി കേസ്; വീണയ്‌ക്കെതിരെ ഇ.ഡി നടപടി സ്വീകരിച്ചേക്കും

ന‍്യൂഡൽഹി: മാസപ്പടി കേസിൽ മുഖ‍്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണക്കെതിരേ ഇ.ഡി കേസെടുത്തേക്കുമെന്ന് റിപ്പോർട്ട്. കേസ് സംബന്ധിച്ച രേഖകൾ ഇ.ഡി എസ്.എഫ്.ഐ.ഒയോട് ആവശ‍്യപ്പെട്ടതായാണ് വിവരം. രേഖകൾ കിട്ടിയ ശേഷമായിരിക്കും ഇ.ഡി തുടർ നടപടികളിലേക്ക് കടക്കുക. കേസ് കള്ളപ്പണ നിരോധന നിയമത്തിൻറെ പരിധിയിൽ വരുമെന്ന് ഇ.ഡി വ‍്യക്തമാക്കുന്നു. അതേസമയം, എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ‍്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി ബുധനാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാളെ കൂടി പിടികൂടി

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാളെ കൂടി എക്സൈസ് കസ്റ്റഡിയിലെടുത്തു. കേസിൽ അറസ്റ്റിലായ മുഖ‍്യപ്രതി തസ്‌ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താനാണ് പിടിയിലായിരിക്കുന്നത്. ചെന്നൈയിലെ എന്നൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് വിൽപ്പനയ്ക്കു വേണ്ടി തസ്‌ലീമയ്ക്ക് കൈമാറിയത് സുൽത്താനാണെന്നാണ് വിവരം. തസ്‌ലീമയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ഭർത്താവ് പിടിയിലായത്. ഇയാൾ മലേഷ‍്യയിൽ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ടെന്നും അവിടെ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പ്രതികൾക്ക് ലഭിച്ചതെന്നും എക്സൈസ് കണ്ടെത്തി. ‌രണ്ടുകോടിയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌‌ലീമയും സഹായി …

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാളെ കൂടി പിടികൂടി Read More »

പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിന് ജാമ്യമില്ല

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻറെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പാതിവില തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാർ. പാതിവില തട്ടിപ്പിൽ ആനന്ദകുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണൻറെ മൊഴി. ആനന്ദകുമാർ കൃത്യമായി എല്ലാ മാസവും പ്രതിഫലം എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്.

കൊല്ലത്ത് പൊലീസ് വാഹനം തടഞ്ഞ് നാട്ടുകാർ

കൊല്ലം: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ തടഞ്ഞ് നാട്ടുകാർ. ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ചാണ് കൊല്ലം പത്തനാപുരത്ത് ആളുകൾ പൊലീസ് വാഹനം തടഞ്ഞത്. കൺട്രോൾ റൂം വാഹനത്തിലിരുന്ന് എസ്ഐ അടക്കമുള്ളവർ മദ്യപിച്ചെന്നാണ് ആരോപണം. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ വാഹനത്തിൽ നിന്നും ഇറങ്ങിയില്ല. തടഞ്ഞ നാട്ടുകാരെ തട്ടിനീക്കി പൊലീസ് വാഹനവുമായി സ്ഥലത്തുനിന്നും പോവുകയായിരുന്നു. മദ്യ ലഹരിയിലെത്തിയ സംഘം ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആരോപണത്തിനു പിന്നിലെന്നാണ് വാഹനത്തിലുണ്ടായിരുന്ന എസ്ഐ സുമേഷിൻറെ വിശദീകരണം. ഏപ്രിൽ 4 ന് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ …

കൊല്ലത്ത് പൊലീസ് വാഹനം തടഞ്ഞ് നാട്ടുകാർ Read More »

കുമ്പള പ്രമോദ് വധക്കേസ്; 10 സി.പി.എം പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി: ആർഎസ്എസ് പ്രവർത്തകൻ കുമ്പള പ്രമോദ് വധക്കേസിൽ സിപിഎം പ്രവർത്തകരായ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസുമാരായ പി.വി. സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റിൻ, എന്നിവരടങ്ങിയ ബെഞ്ചിൻറെതാണ് വിധി. തലേശേരി അഡീഷണൽ കോടതി പ്രതികൾക്കെതിരേ ജീവപര‍്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരേ പ്രതികൾ നൽകിയ അപ്പീൽ തള്ളുകയായിരുന്നു. ബാലകൃഷ്ണൻ, കുന്നപാടി മനോഹരൻ, മുൻ സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന മാണിയം പറമ്പത്ത് പവിത്രൻ, പട്ടാരി ദിനേശൻ, കേളോത്ത് ഷാജി, അണ്ണേരി പവിത്രൻ, റിജേഷ്, …

കുമ്പള പ്രമോദ് വധക്കേസ്; 10 സി.പി.എം പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി Read More »

മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരി സ്വദേശി ശങ്കരനാരായണൻ അന്തരിച്ചു

മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെടി വച്ചു കൊന്ന മഞ്ചേരി സ്വദേശി ശങ്കരനാരായണൻ അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സ്ഥിരീകരിച്ചത്. 2001 ഫെബ്രുവരി 9നാണ് ശങ്കരനാരായണൻറെ മകളെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതി അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. 2002 ജൂലൈ 27ന് ഇയാൾ കൊല്ലപ്പെട്ടു. അതിനു പിന്നാലെ ശങ്കരനാരായണൻ കൊലക്കുറ്റം ഏറ്റെടുത്ത് പൊലീസിനു മുന്നിൽ …

മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരി സ്വദേശി ശങ്കരനാരായണൻ അന്തരിച്ചു Read More »

കൊല്ലത്ത് വീട്ടിൽ ഉറങ്ങി കിടന്ന മകനെ വെട്ടി പരുക്കേൽപ്പിച്ച ആൾ അറസ്റ്റിൽ

കൊല്ലം: വീട്ടിൽ ഉറങ്ങികിടന്ന മകനെ മദ‍്യലഹരിയിൽ പിതാവ് വെട്ടി പരുക്കേൽപ്പിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. മകൻ അഭിലാഷിനെയാണ് കുറുമണ്ടൽ സ്വദേശിയായ പിതാവ് രാജേഷ് വെട്ടിപരുക്കേൽപ്പിച്ചത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ അഭിലാഷ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി. വീട് നിർമാണത്തിനായി മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച പണം ആവശ‍്യപ്പെട്ടതിൻറെ പേരിൽ രാജേഷ് ഭാര‍്യയും മകനുമായി കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു. എന്നാൽ രാജേഷിന് പണം ലഭിക്കാതിരുന്നതിൻറെ വൈരാഗ‍്യത്തിലാണ് മകനെ വെട്ടി പരുക്കേൽപ്പിച്ചതെന്നാണ് വിവരം. പിതാവ് രാജേഷിനെ പൊലീസ് അറസ്റ്റ് …

കൊല്ലത്ത് വീട്ടിൽ ഉറങ്ങി കിടന്ന മകനെ വെട്ടി പരുക്കേൽപ്പിച്ച ആൾ അറസ്റ്റിൽ Read More »

തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് പരോൾ ലഭിച്ചു

തൃശൂർ: ശോഭാ സിറ്റിയിലെ സെക‍്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ജീപ്പ് ഇടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. കഴിഞ്ഞ മൂന്നാം തീയതിയാണ് പ്രതിക്ക് ഹൈക്കോടതി പരോൾ അനുവദിച്ചത്. വ‍്യവസ്ഥകൾ നിർദേശിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. വ‍്യവസ്ഥ നിശ്ചയിച്ചതിനു ശേഷം 15 ദിവസത്തേക്കാകും പരോൾ. 2015ൽ ആയിരുന്നു സെക‍്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ പ്രതി മുഹമ്മദ് നിഷാം ജീപ്പ് ഇടിച്ച് കൊന്നത്. ശോഭാ സിറ്റിയിലെ താമസക്കാരനായ നിഷാം ജീപ്പിലെത്തിയപ്പോൾ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ …

തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് പരോൾ ലഭിച്ചു Read More »

പത്തനംതിട്ടയിൽ പൊലീസ് ഉദ‍്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: ചിറ്റാറിൽ പൊലീസ് ഉദ‍്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക്ക് യൂണിറ്റിലെ സിവിൽ പൊലീസ് ഓഫീസർ ആർ.ആർ രതീഷിനെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഒരുമാസത്തോളമായി രതീഷ് അനധികൃത അവധിയിലായിരുന്നുവെന്നാണ് വിവരം. ഇതേതുടർന്ന് ഉന്നത ഉദ‍്യോഗസ്ഥർക്ക് രതീഷിനെതിരേ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ട്രാഫിക് നിയമ ലംഘനങ്ങൾക്കു പിടിക്കപ്പെടുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മദ്യപിച്ച് വാഹനം ഓടിക്കുന്നത് അടക്കമുള്ള ട്രാഫിക് നിയമ ലംഘനങ്ങൾക്കു പിടിക്കപ്പെടുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് സസ്പെൻഷനിലായ ലൈസൻസ് വിവരങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ക്രോഡീകരിച്ചു വരുകയാണ്. ‘സാരഥി’ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് വിവരങ്ങൾ വിശകലനം ചെയ്യുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനികൾക്ക് വിവരം കൈമാറുകയും പ്രീമിയം വർധിപ്പിക്കുന്ന നടപടികളിലേക്കു കടക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു എന്നാണ് റിപ്പോർട്ട്. അപകടമുണ്ടാക്കുന്ന ഡ്രൈവർമാരുടെ വിവരങ്ങൾ ഇൻറഗ്രേറ്റഡ് …

ട്രാഫിക് നിയമ ലംഘനങ്ങൾക്കു പിടിക്കപ്പെടുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ Read More »

ന്യൂഡൽഹിയിൽ വിവാഹാഭ‍്യർഥന നിരസിച്ച കാമുകിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത‍്യക്ക് ശ്രമിച്ചു

ന‍്യൂഡൽഹി: വിവാഹാഭ‍്യർഥന നിരസിച്ചതിന് കാമുകിയെ കുത്തികൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് സ്വയം കുത്തി ആത്മഹത‍്യക്ക് ശ്രമിച്ചു. ഡൽഹിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പെൺകുട്ടിയുടെ കഴുത്തിനാണ് പരുക്കേറ്റിരിക്കുന്നത്. ഒരു വർഷത്താളമായി ഇരുവരും പരിചയത്തിലായിരുന്നുവെന്നും എന്നാൽ ബന്ധം തുടരുന്നില്ലെന്ന പെൺകുട്ടിയുടെ തീരുമാനമാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. പൊലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ‍്യങ്ങൾ പരിശോധിക്കുകയും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതികെതിരേ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതി ആക്രമണത്തിനു ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കൊച്ചി: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. തിങ്കളാഴ്ച വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് മലപ്പുറം എസ്പി രേഖപ്പെടുത്തിയിരുന്നു. അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു ഇത്. ആദ്യത്തെ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ വച്ച് നടന്നത്. മറ്റ് മൂന്ന് പ്രസവങ്ങളും വീട്ടിൽ വച്ചാണ് നടന്നത്. സിറാജുദ്ദീൻ ആത്മീയ കാര്യങ്ങളിൽ അമിതമായി വിശ്വസിച്ചിരുന്നതിനാലാണ് പ്രസവങ്ങൾ വീട്ടിലാക്കിയതെന്നാണ് മൊഴി. പ്രസവത്തിന് സഹായിക്കാനായി ഒരു സ്ത്രീ ഒപ്പമുണ്ടായിരുന്നതായി പ്രതി മൊഴി …

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി Read More »

ഡൽഹി വിമാനത്താവളത്തിൽ ഒന്നര കിലോ സ്വർണവുമായി ഇറാഖി സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളം വഴി ഒന്നര കിലോ സ്വർണം കടത്താൻ ശ്രമിച്ച ഇറാഖി സ്വദേശി അറസ്റ്റിൽ. ബാഗ്ദാദിൽ‌ നിന്ന് തിങ്കളാഴ്ച എത്തിയ 64കാരനാണ് അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചതായി കസ്റ്റംസ് ഡിപ്പാർട്മെൻറ് കണ്ടെത്തിയത്.‌ ബാഗേജ് സ്ക്രീനിങ്ങിൽ സംശയം തോന്നിയതിനെത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് വെള്ളി പൂശിയ നിലയിൽ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആഭരണങ്ങൾ. അന്വേഷണം തുടരും.

വഖഫ് നിയമഭേദഗതി; ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലീം ലീഗ്

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരേ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലീം ലീഗ്. മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുതെന്നതാണ് ലീഗിൻറെ നിലപാടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. വഖഫ് നിയമഭേദഗതിയിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാവുമെന്നതിൽ സംശയമുണ്ടെന്നും പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും മുസ്ലീം ലീഗ് വ്യക്തമാക്കുന്നു. ഇതുവരെ ലീഗിൻറെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങൾ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ലീഗ് വ്യക്തിനിയമ ബോർഡിനു വേണ്ടി ജനറൽ …

വഖഫ് നിയമഭേദഗതി; ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലീം ലീഗ് Read More »

ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു: പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു. പന്തളം സ്വദേശിയായ വിജയാ സോണിക്കാണ് കുത്തേറ്റത്. ഭർത്താവ് ബിപിൻ തോമസാണ് ആക്രമിച്ചത്. യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യ നില തരണം ചെയ്തതായാണ് വിവരം. ഭാര്യ ജോലി ചെയ്യുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ആക്രമണമെന്നാണ് വിവരം. സംഭവത്തിൽ കൊടുമൺ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്‍റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും. ഹർജിയിൽ കോടതി എസ്എഫ്ഐഒയ്ക്കും കത്തയച്ചിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ മറുപടി നൽകാനാണ് നിർദേശം. അന്വേഷത്തിനെതിരായി സിഎംആർഎല്ലിൽ നൽകിയ പ്രധാന ഹർജിയും ബുധനാഴ്ച കോടതി പരിഗണിക്കും. ഹർജിയിൽ തീരുമാനമാവും വരെ തുടർനടപടികളുണ്ടാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നെങ്കിൽ അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചു. ഈ വാദം തള്ളിയ കോടതി കുറ്റപത്രം സർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുനോ എന്ന് …

മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും Read More »

ഫെമ കേസ്; ഗോകുലം ഗോപാലനെ ഇ.ഡി വീണ്ടും ചോദ്യം ചെയുന്നു

കൊച്ചി: ഫെമ കേസിൽ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്.

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ തുടർനടപടികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം

കൊച്ചി: പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർ‌ട്ടം തിങ്കളാഴ്ച. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കളമശേരി മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോവും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷെ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം എടുക്കുന്നതിനിടെ ഞായറാഴ്ച പുലർച്ചെയാണ് അസ്ന മരിക്കുന്നത്. മൂപ്പത്തഞ്ചുകാരിയായ അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാവും തുടർനടപടികൾ. …

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ തുടർനടപടികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം Read More »

തൊടുപുഴ ബിജു വധക്കേസിൽ പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു

തൊടുപുഴ: ബിജു വധക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു. കൊലപാതക ശേഷം പലരെയും ഫോണിൽ വിളിച്ച് ദൃശ്യം 4 നടപ്പാക്കിയെന്ന് ജോമോൻ പറഞ്ഞു. ജോമോൻറെ ഫോണിൽ നിന്നുമാണ് കോൾ റെക്കോഡ് പൊലീസിന് ലഭിച്ചത്. ജോമോൻ ഫോണിൽ വിളിച്ച എല്ലാവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. വിളിച്ചത് ജോമോൻ തന്നെയാണെന്ന് ഉറപ്പാക്കാനായി പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോൻ ഉൾപ്പെടെയുള്ള 4 പ്രതികൾക്കായി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ തൊടുപുഴ കോടതി തിങ്കളാഴ്ച പരിഗണിക്കും. …

തൊടുപുഴ ബിജു വധക്കേസിൽ പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു Read More »

മണിപ്പൂരിൽ വഖഫ് നിയമഭേദഗതിയെ പിന്തുണച്ചു ബി.ജെ.പി നേതാവിൻറെ വീടിന് തീയിട്ടു പ്രതിഷേധക്കാർ

ഗുവാഹത്തി: വഖഫ് ഭേദഗതിയെ പിന്തുണച്ച മണിപ്പൂരിലെ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ അസ്കർ അലിയുടെ വീടിന് തീയിട്ടു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ വൻ പ്രതിഷേധമാണ് ഞായറാഴ്ച ഉണ്ടായത്. അയ്യായിരത്തോളം പ്രതിഷേധക്കാരാണ് ലിലോങ്ങിൽ തടിച്ചു കൂടിയത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഇതിനെ മറികടന്നാണ് പ്രതിഷേധക്കാർ വീടിന് തീയിട്ടത്. ശനിയാഴ്ച ഫെയ്സ് ബുക്കിൽ വഖഫ് ബില്ലിനെ പിന്തുണച്ച് അസർ അലി പോസ്റ്റിട്ടിരുന്നു. തുടർന്നാണ് പ്രതിഷേധക്കാർ വീടിന് തീയിട്ടതെന്നാണ് റിപ്പോർട്ട്. അതിന് പിന്നാലെ വഖഫ് …

മണിപ്പൂരിൽ വഖഫ് നിയമഭേദഗതിയെ പിന്തുണച്ചു ബി.ജെ.പി നേതാവിൻറെ വീടിന് തീയിട്ടു പ്രതിഷേധക്കാർ Read More »

പാലക്കാട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് ​ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് ട്രെയിനിനു നേരെ കല്ലേറ്. കല്ലേറിൽ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച കന്യാകുമാരി-ബാംഗ്ലൂർ‌ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കളമശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരുക്കേറ്റത്. ഇ‍യാളെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു.

ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ ചട്ടം ലംഘിച്ച് സമാഹരിച്ചതായി ഇ.ഡി

കൊച്ചി: ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ സമാഹരിച്ചതായി ഇഡി കണ്ടെത്തൽ. ചിട്ടിക്കെന്ന പേരിൽ പ്രവാസികളിൽ നിന്നും 593 കോടി രൂപ നേരിട്ട് വാങ്ങി അക്കൗണ്ടുകൾ വഴി കൈമാറുകയായിരുന്നു. ഇതിനു പുറമേ ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചതായും ഇഡി വ്യക്തമാക്കി. ആർബിഐ, ഫെമ ചട്ടലംഘനങ്ങൾ നടന്നതായി ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് ശേഷം രേഖകളും ഒന്നരകോടിയോളം രൂപയും ഇഡി പിടിച്ചെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്തേക്കും. …

ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ ചട്ടം ലംഘിച്ച് സമാഹരിച്ചതായി ഇ.ഡി Read More »

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ ക്രൂര തൊഴിൽ പീഡനം

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ ക്രൂര തൊഴിൽ പീഡനം. ടാർഗറ്റ് പൂർത്തിയാക്കാത്ത തൊഴിലാളികളെ വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നായ്ക്കളെ പോലെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചെന്നും ഭക്ഷണം കഴിക്കാതിരിക്കാൻ വായിൽ ഉപ്പു വാരിയിട്ടെന്നുമാണ് വിവരം. വീടുകളിൽ ഉത്പന്നങ്ങളുമായി വിൽപ്പനക്കെത്തുന്ന യുവാക്കൾക്കാണ് ഇത്തരം പീഡനം നേരിടേണ്ടി വന്നത്. ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരം ശിക്ഷാ നടപടികളിലേക്ക് കടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. സമാനമായി മുമ്പും ഇതേ സ്ഥാപനത്തെ പറ്റി പരാതികൾ ഉയർന്നിരുന്നു. …

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ ക്രൂര തൊഴിൽ പീഡനം Read More »

മുൻ ജഡ്ജിയിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 90 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി

കൊച്ചി: റിട്ട. ജഡ്ജിയിൽ നിന്നും സൈബർ തട്ടിപ്പിലൂടെ പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ്, വടകര സ്വദേശി മുഹമ്മദ് ഷർജിൽ എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. ഷെയർ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപയായിരുന്നു മുൻ കേരള ഹൈക്കോടതി ജഡ്ജി ശശിധരൻ നമ്പ‍്യാരിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്. അറസ്റ്റിലായ പ്രതികൾ കേരളത്തിലെ ഇടനിലക്കാരാണ്. ഇതിനു പിന്നിൽ ചൈന, കംപോഡിയ രാജ‍്യങ്ങൾ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പ് സംഘമാണെന്ന് …

മുൻ ജഡ്ജിയിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 90 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി Read More »

മുനമ്പത്ത് വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

കൊച്ചി: മുനമ്പത്ത് വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുനമ്പം മാവുങ്കൽ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവാവ് വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിൻറെ മാലയും മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. അതിനാൽ തന്നെ മോഷണ ശ്രമം നടന്നതായുള്ള സംശയം ഉയർന്നിട്ടുണ്ട്. തലയ്ക്ക് അടിയേറ്റാണ് മരണമെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.