Timely news thodupuzha

logo

Crime

ലൈംഗിക പീഡനപരാതി; പെൺകുട്ടിയുടെ പിതാവിൻറെ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ലെന്ന് ബ്രിജ്ഭൂഷൺ

ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷൺ തനിക്കെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ച പെൺകുട്ടിയുടെ പിതാവിൻറെ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലാണ് എല്ലാകാര്യങ്ങളും. കുറ്റപത്രം ജൂൺ 15 നകം സമർപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അത് സമർപ്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ പിതാവ് സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിങ് തൻറെ മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും ബ്രിജ് ഭൂഷണെതിരേ വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നുമാണ് അയാൾ വെളിപ്പെടുത്തിയത്. തൻറെ മകൾക്കെതിരേ …

ലൈംഗിക പീഡനപരാതി; പെൺകുട്ടിയുടെ പിതാവിൻറെ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ലെന്ന് ബ്രിജ്ഭൂഷൺ Read More »

അമൽജ്യോതി എൻജീനിയറിങ്ങ് വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്

കോട്ടയം: ശ്രദ്ധയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്. അമൽജ്യോതി എൻജീനിയറിങ്ങ് കോളെജിലെ വിദ്യാർഥിയായ ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കെത്തിയ ചീഫ് വിപ്പ് എൻ ജയരാജനെ തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച അന്വേഷണ ഉദ്യോ​ഗസ്ഥരായ ഡി.വൈ.എസ്.പി ടി.എം വർഗീസിന്റെ നേതൃത്വത്തിലുള്ളവർ കോളെജിലെത്തി ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ കുടുംബം ശ്രദ്ധ സഹപാഠിക്കെഴുതിയതായി കണ്ടെത്തിയ കുറിപ്പിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. അധ്യാപകർ പൊലീസ് പരിശോധനയ്ക്കു മുമ്പ് ശ്രദ്ധയുടെ മുറിയിൽ കയറിയിരുന്നായി വിദ്യാർഥികളും …

അമൽജ്യോതി എൻജീനിയറിങ്ങ് വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ് Read More »

ആത്മഹത്യക്കുറിപ്പെന്ന രീതിയിൽ പുറത്തുവിട്ട തെളിവ് വ്യാജമെന്ന് ശ്രദ്ധയുടെ കുടുംബം

കോട്ടയം: ശ്രദ്ധയുടെ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന പൊലീസുദ്യോ​ഗസ്ഥർക്കെതിരെ ആരോപണവുമായി കുടുംബം. കോട്ടയം എസ്പി ശ്രദ്ധയുടെ ആത്മഹത്യക്കുറിപ്പെന്ന രീതിയിൽ ഇന്ന് പുറത്തുവിട്ട തെളിവ് വ്യാജമാണെന്ന് കുടുംബം കുറ്റപ്പെടുത്തി. കൂടാതെ മുമ്പ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നും അവർ തുറന്നടിച്ചു. പൊലീസ് ശ്രമിക്കുന്നത് കൊളേജ് മാനേജ്മെൻറിനെ സഹായിക്കാനാണെന്നും ശ്രദ്ധയെ അപകീർത്തിപ്പെടുത്തുകയാണെന്നും ശ്രദ്ധയുടെ അച്ഛൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയെയും കുടുംബം എതിർത്തു. അമൽ ജ്യോതി …

ആത്മഹത്യക്കുറിപ്പെന്ന രീതിയിൽ പുറത്തുവിട്ട തെളിവ് വ്യാജമെന്ന് ശ്രദ്ധയുടെ കുടുംബം Read More »

മാവേലിക്കരയിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യക്കു ശ്രമിച്ചു

ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മഹേഷ് ആത്മഹത്യക്കു ശ്രമിച്ചു. ജയിലിൽ വച്ച് കഴുത്തു മുറിച്ചാണ് പ്രതി ആത്മഹത്യക്കു ശ്രമിച്ചത്. അതേസമയം, മകളെ കൊലപ്പെടുത്തിയത് വിരോധം മൂലമാണെന്ന് എഫ്ഐആറിൽ പറയുന്നു. മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതി കുട്ടിയെ കൊലപ്പെടുത്തുന്നതിനായി പ്രത്യേക മഴു ഉണ്ടാക്കിയതായും പൊലീസ് വ്യക്തമാക്കി. ഈ മഴു കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കര പുന്നമ്മൂട്ടിൽ ബുധനാഴ്ച്ച രാത്രിയാണ് പിതാവ് 6 വയസുകാരിയായ മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുന്നത്. നക്ഷത്രയുടെ മാതാവ് 3 …

മാവേലിക്കരയിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യക്കു ശ്രമിച്ചു Read More »

നക്ഷത്രയെ പിതാവ് കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പൊലീസ്

പുന്നമ്മൂട്: മാവേലിക്കരയിൽ നാല് വയസുകാരിയായ മകളെ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത് മദ്യം കഴിച്ചതിന്റെ ലഹരിയിലെന്ന് പൊലീസ്. ശ്രീമഹേഷ് പുനർ വിവാഹം നടക്കാത്തതിൽ നിരാശനായിരുന്നു. അതേസമയം സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തു. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന നാല് വയസുകാരിയയാണ് 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ട് ഏഴരക്കായിരുന്നു സംഭവം. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന …

നക്ഷത്രയെ പിതാവ് കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പൊലീസ് Read More »

ലിവ്-ഇൻ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കി

മുംബൈ: ലിവ്-ഇൻ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കി അമ്പത്താറുകാരൻ. മുംബൈയിലെ മീര റോഡ് ഏരിയയിലാണ് സംഭവം. കഴിഞ്ഞ മൂന്നു വർഷമായി മനോജ് സഹാനിയും സരസ്വതി വൈദ്യയും ആകാശഗംഗ ബിൽഡിങ്ങിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. ബുധനാഴ്ച ഇവരുടെ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അടുത്തുള്ള ഫ്ളാറ്റുകളിലെ താമസക്കാർ പൊലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ പൊലീസെത്തി പരിശോധന നടത്തുകയും ഫ്ലാറ്റിൽ ക്രൂരമായി കൊന്ന് കഷണങ്ങളാക്കി വച്ചിരുന്ന സരസ്വതിയുടെ മൃദദേഹം കണ്ടെത്തുകയും ചെയ്തു.

തന്റെ പേരിൽ ദുരൂഹതകൾ പരത്താൻ ശ്രമം നടന്നു, എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും എന്നതിൻറെ തെളിവാണ് ഹേമചന്ദ്രൻറെ വെളിപ്പെടുത്തൽ; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: എ ഹേമചന്ദ്രൻറെ ആത്മകഥയിലെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സോളാർ കേസിലെ മുൻ ഡിജിപിയായിരുന്നു എ.ഹേമചന്ദ്രൻ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്നത്തെ ആഭ്യന്തരമന്ത്രിയും. തന്റെ പേരിൽ ദുരൂഹതകൾ പരത്താൻ ശ്രമം നടന്നു. എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും എന്നതിൻറെ തെളിവാണ് ഹേമചന്ദ്രൻറെ വെളിപ്പെടുത്തലെന്നും അദ്ദേഹം പ്രതികരിച്ചു. ഉമ്മൻചാണ്ടിക്ക് ഇതിൻറെ പേരിൽ തെറ്റിധാരണ ഉണ്ടാവാൻ സാധ്യതയില്ല. ജോപ്പനെ താനറിയാതെ അറസ്റ്റ് ചെയ്തതിൽ ഹേമചന്ദ്രനോട് നീരസം തോന്നിയിരുന്നു. എന്നാൽ ഹേമചന്ദ്രനെ മാറ്റാതിരുന്നത് സർക്കാരിനെ അത് പ്രതികൂലമായി ബാധിക്കും എന്നതിനാലാണ്. …

തന്റെ പേരിൽ ദുരൂഹതകൾ പരത്താൻ ശ്രമം നടന്നു, എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും എന്നതിൻറെ തെളിവാണ് ഹേമചന്ദ്രൻറെ വെളിപ്പെടുത്തൽ; തിരുവഞ്ചൂർ രാധാകൃഷ്ണൻ Read More »

ഉറങ്ങിക്കിടന്ന ജേഷ്ഠൻറെ കഴുത്തിൽ കത്തികൊണ്ട് കുത്തി സഹോദരൻ

മുംബൈ: ബിസിനസുകാരനായ ജേഷ്ഠൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ. 32 കാരനായ തേജസ് പാട്ടീലിനാണ് കുത്തേറ്റത്. തുടർന്ന് ബൈക്കിൽ കുത്തിയ കത്തിയുമായി സഞ്ചരിച്ച് ആശുപത്രിയിൽ സ്വയം ചികിത്സ തേടുകയായിരുന്നു. ജൂൺ മൂന്നിനായിരുന്നു മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സംഭവം നടന്നത്. അത്ഭുതകരമായാണ് ബിസിനസുകാരൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. സൻപാഡയിലെ സെക്ടർ 5ലെ വീട്ടിൽ ഉറങ്ങുകയായിരുന്ന തേജസിന്റെ കഴുത്തിൽ സഹോദരൻ മോനിഷ്(30) കത്തി കുത്തിയിറക്കുകയായിരുന്നു. ഞെട്ടി ഉണർന്ന മോനിഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ കത്തിയൂരാതെ …

ഉറങ്ങിക്കിടന്ന ജേഷ്ഠൻറെ കഴുത്തിൽ കത്തികൊണ്ട് കുത്തി സഹോദരൻ Read More »

തൃശൂരിൽ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുകളുമായി യുവാക്കൾ പിടിയിൽ; പ്രതികൾ പൊലീസിനെ മർദിക്കാൻ ശ്രമിച്ചു

തൃശൂർ: ക്രിമിനൽ കേസിലെ പ്രതിയുൾപ്പെടെ രണ്ട് യുവാക്കളെ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുകളുമായി പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലെ ക്രിമിനൽ കേസ് പ്രതിയായ അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടിൽ വിഷ്ണു (25), ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി അൽക്കേഷ് (22) എന്നിവരെയാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. 13 ഗ്രാം എംഡിഎംഎയും അര കിലോ ഹാഷിഷ് ഓയിലുമാണ് ഇവരുടെ കാവശം ഉണ്ടായിരുന്നത്. പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ആക്രമിക്കാനും തുനിഞ്ഞു. കുറ്റവാളികൾ മയക്കുമരുന്ന് എത്തിച്ചത് വിദ്യാർത്ഥികൾക്കും …

തൃശൂരിൽ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുകളുമായി യുവാക്കൾ പിടിയിൽ; പ്രതികൾ പൊലീസിനെ മർദിക്കാൻ ശ്രമിച്ചു Read More »

കോഴിക്കോട് മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയിയിൽ

കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി നഗരത്തിൽ മൂന്നംഗ സംഘം പിടിയിൽ. ഒളവണ്ണ സ്വദേശി പയ്യുണ്ണി വീട്ടിൽ അജ്‌നാസ് പി.എ (23), പന്നിയങ്കര സ്വദേശി സൂറത്ത് ഹൗസിൽ മുഹമ്മദ് റംഷാദ് ഇ. ടി (32), അരീക്കാട് സ്വദേശി ഹസ്സൻഭായ് വില്ല ഷംജാദ് പി.എം (27) എന്നിവരെയാണ് പിടികൂടിയത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ടൗൺ, വെള്ളയിൽ സ്റ്റേഷനുകളിലെ ബൈക്ക് മോഷണക്കേസ് അന്വേഷിക്കുന്നതിനിടയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. ബിൽഡിംഗ് പാർക്കിങ്ങിലും, കടകൾക്ക് സമീപത്തും നിർത്തിയിട്ടിരിക്കുന്ന ബൈക്കുകൾ രാത്രി സമയങ്ങളിൽ …

കോഴിക്കോട് മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയിയിൽ Read More »

വനിത വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം, ജെഎൻയു ക്യാംപസിൽ കാറിലെത്തിയവർ രണ്ട് പേരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു

ന്യൂഡൽഹി: മദ്യപിച്ച് കാറിലെത്തിയ സംഘം ജെഎൻയു ക്യാംപസിലെ രണ്ട് വനിത വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. സംഭവം നടന്നത് ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ്. പെൺകുട്ടികളും ആൺകുട്ടികളും സാധാരണ ജെഎൻയു ക്യാംപസിൽ നടക്കാനിറങ്ങാറുണ്ട്. പുറത്തു നിന്നുള്ളവർക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കുന്നതിനും നിയന്ത്രണങ്ങളില്ല. ഈ സ്വാതന്ത്യം മുതലെടുത്താണ് മദ്യപിച്ചെത്തിയ ആളുകൾ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി സംസാരിച്ചതിന് ശേഷം വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. തുടർന്ന് അവർ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. ഇവരെയും …

വനിത വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം, ജെഎൻയു ക്യാംപസിൽ കാറിലെത്തിയവർ രണ്ട് പേരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു Read More »

ഗുസ്‌തി താരങ്ങളുടെ സമരം; ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ പ്രസിഡൻറും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെ ലൈംഗിക പീഡന കേസിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ കൈവിടാതെ കേന്ദ്ര സർക്കാർ. വിഷയം പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് തന്നെ പരിഹരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം ഇപ്പോൾ. ​ ഗുസ്തി താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുന്ന ചർച്ച തുടരുമെന്നാണ് ലഭിച്ച വിവരം. വിഷയത്തിൽ കായിക മന്ത്രി അനുരാഗ് താക്കൂർ വീണ്ടും ഇടപെടും. പാർട്ടിക്ക് താരങ്ങളുടെ …

ഗുസ്‌തി താരങ്ങളുടെ സമരം; ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരാൻ കേന്ദ്ര സർക്കാർ Read More »

കർഷക സംഘടനകൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവച്ചു

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ‌ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റി വയ്ക്കാന്‍ ഭാരതീയ കിസാൻ യൂണിയനും (ബികെയു) മറ്റ് ഖാപ് നേതാക്കളും തീരുമാനിച്ചു. ഡൽഹി അതിർത്തികൾ വളഞ്ഞുകൊണ്ട് ജന്തർ മന്തറിൽ ജൂൺ ഒമ്പതിന് നടത്താനിരുന്ന പ്രതിഷേധ മാർച്ചാണ് മാറ്റിവച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി ഗുസ്തി താരങ്ങൾ ചർച്ച തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ മാർച്ച് പിൻവലിക്കാന്‍ തീരുമാനിച്ചതെന്ന് ബികെയു …

കർഷക സംഘടനകൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവച്ചു Read More »

മയക്കുമരുന്നിന് അടിമയായ അച്ഛൻ എട്ടുവയസുകാരിയെ കല്ലുകളും ടൈലുകളും ഉപയോ​ഗിച്ച് തലക്കടിച്ച് കൊന്നു, കുട്ടി നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി

ഇൻഡോർ: മധ്യപ്രദേശിൽ സ്വന്തം കുഞ്ഞിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന അച്ഛൻ അറസ്റ്റിൽ. നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് എട്ടുവയസുകാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മയക്കുമരുന്നിന് അടിമയായ 37 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവരുടെ കുടുബം കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും മകൾ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുന്നത് തന്നെ അലോസരപ്പെടുത്തിയെന്നും പ്രതി പറഞ്ഞു. ഈ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടുന്നതിനാണ് താൻ മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിന് മൊഴി നൽകിയെന്ന് ഡെപ്യൂട്ടി …

മയക്കുമരുന്നിന് അടിമയായ അച്ഛൻ എട്ടുവയസുകാരിയെ കല്ലുകളും ടൈലുകളും ഉപയോ​ഗിച്ച് തലക്കടിച്ച് കൊന്നു, കുട്ടി നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി Read More »

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ‌ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം. സമരം ചെയ്തിരുന്ന താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയതിനു ശേഷമാണ് താരം ആദ്യമൊഴി പിൻവലിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരം ബ്രിജ് ഭൂഷണെതിരേ പൊലീസിലും മജിസ്ട്രേറ്റിനു മുന്നിലുമായി ലൈംഗിക പീഡനം അടക്കം രണ്ടു മൊഴികളാണ് നൽകിയിരുന്നത്. ഈ മൊഴികൾ പിൻവലിച്ച് ഐ.പി.സി 164 പ്രകാരം പെൺകുട്ടി മജിസ്ട്രേറ്റിന് മുൻപിൽ പുതിയ രഹസ്യമൊഴി നൽകി. പുതിയ …

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം Read More »

യുക്രെയിനിലെ പ്രധാന അണക്കെട്ട് തകർന്നു, പ്രളയത്തിന് സാധ്യത, ജാ​ഗ്രത നിർദേശം നൽകി; പിന്നിൽ റഷ്യയെന്ന് രാജ്യം

കീവ്: റഷ്യൻ സൈന്യം തെക്കൻ യുക്രെയിനിലെ പ്രധാന അണക്കെട്ടും ജല-വൈദ്യുത സ്റ്റേഷനും തകർത്തുവെന്നാരോപിച്ച് യുക്രെയിൻ. പ്രളയത്തിന് സാധ്യതയുണ്ടെന്നും ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നുമാണ് നിഗമനം. പുഴയോരങ്ങളിൽ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്നൊഴിയുവാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കേടുപാടുകൾ മൂലമാണ് അണക്കെട്ട് തകർന്നതെന്നാണ് റഷ്യ പറയുന്നത്. റഷ്യ പിടിച്ചെടുത്ത ആണവ നിലയവും സമീപത്തു തന്നെയാണെന്നുള്ളതും അപകടത്തിന്‍റെ ഭയാനകത വർധിപ്പിക്കുന്നു. അണക്കെട്ട് തകർന്നാൽ 480 കോടി ഗാലൺ വെള്ളം പുറത്തേക്കൊഴുകുമെന്നും ഖേഴ്സണും അതിനോടു ചേർന്ന പ്രദേശങ്ങളും വെള്ളത്തിലാകുമെന്നും യുക്രെയിൻ …

യുക്രെയിനിലെ പ്രധാന അണക്കെട്ട് തകർന്നു, പ്രളയത്തിന് സാധ്യത, ജാ​ഗ്രത നിർദേശം നൽകി; പിന്നിൽ റഷ്യയെന്ന് രാജ്യം Read More »

മണിപ്പൂർ സംഘർഷം; ബി.എസ്.എഫ് ജവാനും അസം റൈഫിൾസ് ഓഫിസർമാർക്കും പരുക്കേറ്റു

ഇംഫാൽ: മണിപ്പൂരിൽ സംഘർഷങ്ങൾ തുടരുന്നു. സുഗ്നുവിൽ അക്രമികളുമായുണ്ടായ സംഘർഷത്തിൽ ഒരു ബി.എസ്.എഫ് ജവാനും രണ്ട് അസം റൈഫിൾസ് ഓഫിസർമാർക്കും പരുക്കേറ്റു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രിയിൽ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പതിനായിരത്തോളം സൈനികരെയാണ് സംസ്ഥാനത്ത് സമാധാനം പുഃനസ്ഥാപിക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്.അതേ സമയം സംസ്ഥാനത്ത് ജൂൺ 10 വരെ ഇൻറർനെറ്റ് നിരോധനം തുടരും.

സവാദിന് സ്വീകരണം നല്‍കിയ സംഭവത്തെ വിമര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസിൽ പ്രതിയായ സവാദിന് സ്വീകരണം നല്‍കിയ സംഭവത്തെ വിമര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി. അസംബന്ധമാവും അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന കാര്യമാണ് നടന്നതെന്നും സതീദേവി പ്രസ്താവനയില്‍ പറഞ്ഞു. ഇങ്ങനൊരു പരാതി നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം. എല്ലാക്കാലത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ …

സവാദിന് സ്വീകരണം നല്‍കിയ സംഭവത്തെ വിമര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ Read More »

കല്ലെടുത്ത് തലയ്ക്ക് ഇടിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കോട്ടയം: പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കൂതാളി ആറാട്ടുകുഴി ഭാഗത്ത് ചടയമംഗലത്ത് വീട്ടിൽ രാജേഷ് (34) എന്നയാളെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് പാമ്പാടി ഏഴാം മൈലിൽ നിന്നും വെന്നിമലയ്ക്ക് പോകുന്ന വഴിയിലെ കലുങ്കിന് സമീപം വച്ച് ഇയാളുടെ ഭാര്യയെ മർദിക്കുകയും വഴിയിൽ കിടന്നിരുന്ന കല്ലെടുത്ത് ഇവരുടെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇവർ ഒരുമിച്ച് നടന്നുവരുന്ന സമയം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് …

കല്ലെടുത്ത് തലയ്ക്ക് ഇടിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ Read More »

ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു

കണ്ണൂർ: ഹെഡ് പോസ്റ്റോഫീസിന് സമീപം ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. കണിച്ചാർ പുളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോ(39) ആണ് കൊല്ലപ്പെട്ടത്. തിങ്കൾ പുലർച്ചെയാണ് സംഭവം നടന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോ മാർക്കറ്റിൽ ലോഡ് ഇറക്കാനായെത്തിയതായിരുന്നു. ജിന്റോയുടെ കാലിന് ആഴത്തിൽ മുറിവേറ്റിരുന്നു. വെട്ടേറ്റതിനെ തുടർന്ന് ഓടിയ ജിന്റോ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളാണെന്ന് സംശയിക്കുന്ന …

ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു Read More »

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ചാനലുകള്‍ ഒറ്റക്കെട്ടായിത്തന്നെ നീങ്ങുമെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്‌.ശ്രീജിത്ത്‌ (റൌണ്ടപ്പ് …

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് Read More »

സൈനികനെയും സഹോദരനെയും സ്റ്റേഷനിൽ മർദിച്ച കേസിലെ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഏഴ് മാസം മുമ്പ് കിളികൊല്ലൂരിലെ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത പൊലീസുകാരെ സർവീസിൽ തിരിച്ചെടുത്തു. സി.ഐ കെ വിനോദ്‌, എസ്‌ഐ എ പി അനീഷ്‌, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത് ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറാണ്. പേരൂർ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാർ ക്രൂരമായി മർ‍ദ്ദിച്ചത് എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ്. സൈനികനായ വിഷ്ണുവും മഫ്തിയിലുണ്ടായിരുന്ന …

സൈനികനെയും സഹോദരനെയും സ്റ്റേഷനിൽ മർദിച്ച കേസിലെ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു Read More »

ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ മോഷണം: നാല് പേര്‍തൊടുപുഴയിൽ പിടിയില്‍

തൊടുപുഴ: ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ നിന്നും ഓട്ടുരുളി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച സഹോദരങ്ങളുള്‍പ്പടെയുള്ള നാലംഗ സംഘത്തെ തൊടുപുഴ പോലീസ് പിടികൂടി. മുട്ടം കരിക്കനാംപാറ വാണിയപ്പുരയ്ക്കല്‍ മണികണ്ഠന്‍ (27), സഹോദരന്‍ കണ്ണന്‍ (37) മണ്ണാര്‍ക്കാട് നെച്ചുകുഴി കുഴിമ്പാടത്ത് ഷമീര്‍ അഹമ്മദ് (31), കുമാരമംഗലം വെണ്ടയ്ക്കല്‍ പരുന്തുംകുന്നേല്‍ അനൂപ് (38) എന്നിവരാണ് പിടിയിലായത്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തൊടുപുഴ സിസിലിയ ബാറിനു സമീപം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ നിന്നാണ് ഇവര്‍ …

ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ മോഷണം: നാല് പേര്‍തൊടുപുഴയിൽ പിടിയില്‍ Read More »

ബസിൽ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിച്ചു

കൊച്ചി: യുവതിക്ക് നേരെകെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് എറണാകുളം അഡി. സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. സവാദെന്ന യുവാവ് തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് യുവതിയുടെ പരാതി. തുടർന്ന് യുവതി പ്രശ്നമുണ്ടാക്കി. ഇതോടെ പ്രതി ബസിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും കണ്ടക്ടറുടെ സന്ദർഭോചിത ഇടപെടലിൽ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതിനു പിന്നാലെ യുവതി സംഭവത്തിന്റെ ദൃശ്യങ്ങൾ …

ബസിൽ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിച്ചു Read More »

കാഞ്ഞിരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; വായിൽ ആഴത്തിലുള്ള മുറിവ്, പടക്കം കടിച്ചതെന്ന് നിഗമനം

പത്തനംതിട്ട: കാട്ടാനയെ കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. തുടർന്ന് ബന്ധപ്പെട്ട അധികാരികൽ സ്ഥലത്തെത്തി തുടർ നടപടിക്രമങ്ങൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആനയുടെ വായിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നു വ്യക്തമായി. പടക്കം കടിച്ചതിനെ തുടർന്നുണ്ടായ മുറിവ് ആണെന്നാണ് പ്രാഥമിക നിഗമനം. 15 ദിവസത്തോളം പഴക്കമുള്ള മുറിവുകളാണ്. ഇന്നലെ രാവിലെയാണ് കാഞ്ഞിരംപാറ വന അതിർത്തിയിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ഒരാഴ്ച മുമ്പ് ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞു. കുട്ടിയാനയുടെ വായയിൽ പരിക്ക് പറ്റിയ നിലയിൽ …

കാഞ്ഞിരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; വായിൽ ആഴത്തിലുള്ള മുറിവ്, പടക്കം കടിച്ചതെന്ന് നിഗമനം Read More »

ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി

തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി. പ്രതിയെ കസ്റ്റഡിയിൽ വച്ചുകൊണ്ടു തന്നെ വിചാരണ പൂർത്തിയാക്കാനും കോടതി അനുമതി നൽകി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് വിധി പറഞ്ഞത്. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ഇത് പിന്നീട് വിചാരണയെ ബാധിക്കുമെന്നും പ്രേസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആത്മഹത്യ പ്രവണതയുള്ള പ്രതിക്ക് ജാമ്യം നൽകി വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക് പ്രേസിക്യൂട്ടറുടെ വാദം …

ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി Read More »

ട്രെയിനിൻറെ കോച്ചിന് തീവച്ചത് ബംഗാൾ സ്വദേശി; റെയിൽവേ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിനാലാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൻറെ കോച്ചിന് തീവച്ചത് ബംഗാൾ സ്വദേശി പുഷൻജിത് സിംഗാണെന്ന് പൊലീസ്. ഇയാളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. റെയിൽവേ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതാണ് ട്രെയിനിന് തീവയ്ക്കാൻ കാരണമെന്നാണ് ഇയാൾ മൊഴി നൽകിയത്. ഇയാൾ ഏറെ നാളുകളായി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മതിക്കാത്തതാണ് വൈരാഗ്യ കാരണമെന്നാണ് നിഗമനം. സ്റ്റേഷനു പരിസരത്തുള്ള ബിപിസിഎൽ ഇന്ധനസംഭരണ ശാലയിലെ ജീവനക്കാരും കഴിഞ്ഞ ദിവസം ഇയാളെ ഓടിച്ചു വിട്ടിരുന്നു. ഇതും പ്രകോപനമായെന്നാണ് വിലയിരുത്തൽ. …

ട്രെയിനിൻറെ കോച്ചിന് തീവച്ചത് ബംഗാൾ സ്വദേശി; റെയിൽവേ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിനാലാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി Read More »

തൃശൂരിൽ മിന്നൽ പരിശോധന; രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി

തൃശൂർ: കോർപ്പറേഷൻ പരിധിയിൽ ആരോഗ്യവിഭാഗത്തിൻറെ മിന്നൽ പരിശോധന. രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഒളരി നിയ റീജൻസി, അയ്യന്തോൾ റാന്തൽ റെസ്റ്റോറൻറ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഒരുമാസം മുൻപ് നടത്തിയ പരിശോധനയിൽ കോർപ്പറേഷൻ പരിധിയിലെ നാലു ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർഥങ്ങൾ പിടികൂടിയിരുന്നു. തുടർന്ന് കോർപ്പറേഷൻ പരിധിയിൽ ഇന്നാണ് പരിശോധന നടത്തുന്നത്. പിടിച്ചെടുത്തതിൽ ഉപയോഗ ശൂന്യമായ മീൻ, ചിക്കൻ, ബീഫ് അടക്കമുള്ള ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടുന്നു. കോർപ്പറേഷൻ പരിധിയിൽ പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം …

തൃശൂരിൽ മിന്നൽ പരിശോധന; രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി Read More »

ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു; പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

കോഴിക്കോട്: താമരശേരിയിലെ സ്വകാര്യ കോളെജിലെ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. വിവിധ സ്ഥലങ്ങളിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. ചെവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടി, തിരിച്ച് ഹോസ്റ്റലിൽ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ഉടൻ തന്നെ പിതാവ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ താമരശേരി ചുരത്തിലെ 9-ാം വളവിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ …

ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു; പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് Read More »

മൂലമറ്റം ടൗണിലെ കടകളിൽ നിന്നും മോഷണം; പൈസയും മദ്യവും സിഗരറ്റും മോഷണം പോയി

മൂലമറ്റം: ടൗണിൽ ബിവിറേജ് ഷോപ്പും രണ്ട് ജൗളി കടകളും ഒരു സ്റ്റേഷനി കടയും കുത്തി തുറന്നു മോഷണം. കടകളുടെ താഴ് പൊളിച്ച് ആണ് മോഷണം നടത്തിയിരിക്കുന്നത്. ഇരുപതിനായിരത്തിൽപരം രൂപയും സിഗരറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയി. ബിവിറേജിൽ നിന്ന് പത്ത് കുപ്പി വില കൂടിയ മദ്യവും നഷ്ടപ്പെട്ടു. ഒരു ജൗളി കട കുത്തിതുറക്കാൻ ശ്രമിച്ചെങ്കിലും മോഷ്ടാക്കൾക്ക് താഴ് പൊളിക്കാൻ പറ്റാത്തതിനാൽ മോഷണം നടന്നില്ല. പ്രതിയുടെ സി.സി.റ്റി.വി ദൃശ്യം കിട്ടിയിട്ടുണ്ട് പ്രതി ഗ്ലൗസ് ധരിച്ചിരുന്നു. മുഖവും മറച്ചിരുന്നു. ബുധനാഴ്ച …

മൂലമറ്റം ടൗണിലെ കടകളിൽ നിന്നും മോഷണം; പൈസയും മദ്യവും സിഗരറ്റും മോഷണം പോയി Read More »

തിരുവനന്തപുരത്ത് നിന്ന് പഴകിയ മത്സ്യം പിടികൂടി

തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ നിന്ന് രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി. മത്സ്യം കൊണ്ടു വന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്.

സോമശ്വർ ബീച്ചിൽ മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം

മാംഗ്ലൂർ: മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ​ഗുണ്ടാ ആക്രമണം. മാംഗ്ലൂർ സോമശ്വർ ബീച്ചിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായത്. ഇതര മത വിശ്വാസികളായ പെൺകുട്ടികൾക്കൊപ്പം യുവാക്കളെത്തിയത് ചോദ്യം ചെയ്‌താണ് ഒരു സംഘം വിദ്യാർത്ഥികളെ മർദിച്ചത്.സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ മൂന്ന് വിദ്യാർഥികളും ദേർലക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വീട് കുത്തിത്തുറന്ന് കവർച്ച; 25 പവൻ സ്വർണാഭരണങ്ങളും 85,000 രൂപയും 60,000 രൂപയുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു

തിരുവനന്തപുരം: രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പെരുങ്ങൂഴി മുട്ടപ്പാലം തെക്കേവിളകം വീട്ടിൽ ഡി. സാബുവിന്‍റെ വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണങ്ങളും 85,000 രൂപയും 60,000 രൂപ വില വരുന്ന മൊബൈൽ ഫോണുമാണ് കവർന്നത്. 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ചിറയിൻകീഴ് പൊലീസിൽ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. സാബുവും കുടുംബവും ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി സിംഗപൂരിൽ നിന്നെത്തിയതായിരുന്നു. ഇന്നലെ രാവിലെ അടുക്കള വാതിൽ തുറന്നു കിടക്കുന്നതു കണ്ട് സംശ‍യം …

വീട് കുത്തിത്തുറന്ന് കവർച്ച; 25 പവൻ സ്വർണാഭരണങ്ങളും 85,000 രൂപയും 60,000 രൂപയുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു Read More »

ഐത്തലയിൽ സ്‌കൂൾ ബസ് മറിഞ്ഞു; വിദ്യാർഥിക്കും ആയയ്‌ക്കും പരിക്കേറ്റു

റാന്നി: പത്തനംതിട്ട റാന്നി ഐത്തലയിൽ സ്‌കൂൾ ബസ് മറിഞ്ഞു. ഒരു വിദ്യാർഥിക്കും ജീവനക്കാരിക്കും പരിക്കേറ്റു. ഐത്തല ബഥനി സ്‌കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. സംഭവസമയത്ത് എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. രാവിലെ എട്ടോടെയാണ് അപകടം നടന്നത്. ഏഴാം ക്ലാസുകാരൻ ആദിത്യനും ആയയ്‌ക്കുമാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ആദിത്യനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് സൂചന.

അതിർത്തിയിൽ നുഴഞ്ഞുകയറ്റം; പാകിസ്ഥാൻ പൗരനെ വെടിവച്ചു കൊലപ്പെടുത്തി

സാംബ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ ബി.എസ്.എഫ് സംഘം വെടിവച്ചു കൊലപ്പെടുത്തി. കശ്മീരിലെ സാംബ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. മാംഗു ചാക് അതിർത്തി ചെക് പോസ്റ്റ് വഴിയാണ് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്. സാംബ സെക്റ്ററിലും സമീപ പ്രദേശങ്ങളിലും ബി.എസ്.എഫ് പരിശോധന തുടരുകയാണ്. രണ്ട് ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് പാക് നുഴഞ്ഞുകയറ്റശ്രമം സൈന്യം തകർക്കുന്നത്. ബുധനാഴ്ച നടത്തിയ പരിശോധനയിൽ പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്നു പേരെ …

അതിർത്തിയിൽ നുഴഞ്ഞുകയറ്റം; പാകിസ്ഥാൻ പൗരനെ വെടിവച്ചു കൊലപ്പെടുത്തി Read More »

സ്വർണമിശ്രിതം കാപ്സ്യുളുകളാക്കി കടത്താൻ ശ്രമിച്ചു; കരിപ്പൂരിലെത്തിയ യാത്രക്കാരൻ പിടിയിൽ

മലപ്പുറം: ഒമാനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നും 1072 ഗ്രാം സ്വർണം പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് ഈങ്ങാപുഴ സ്വദേശി കരീം(48) ആണ് പിടിയിലായത്. സ്വർണമിശ്രിതം 4 കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ കരീമിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് 4 കാപ്സ്യൂളുകൾ കണ്ടെത്തിയത്. ഈ വർഷം കാലിക്കറ്റ് …

സ്വർണമിശ്രിതം കാപ്സ്യുളുകളാക്കി കടത്താൻ ശ്രമിച്ചു; കരിപ്പൂരിലെത്തിയ യാത്രക്കാരൻ പിടിയിൽ Read More »

വായ്പാ തട്ടിപ്പ്; കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അറസ്റ്റിൽ

കൽപ്പറ്റ: കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ബുധൻ രാത്രിയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി കസ്റ്റഡിയിൽ എടുത്ത അബ്രഹാമിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുൽപ്പള്ളി സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ വായ്പാതട്ടിപ്പിന് ഇരയായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല ഇളയിലാത്ത് രാജേന്ദ്രൻ നായരാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ജീവനൊടുക്കിയത്. വഞ്ചന, …

വായ്പാ തട്ടിപ്പ്; കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അറസ്റ്റിൽ Read More »

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കാൻ വേണ്ടത്ര തെളിവുകളില്ലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ നടപടിയെടുക്കാൻ വേണ്ടത്ര തെളിവുകളില്ലെന്ന് ഡൽഹി പൊലീസ്. ബ്രിജ് ഭൂഷണിനെതിരേ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ കടുത്ത സമരമുറകളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസ് നയം വ്യക്തമാക്കിയിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ ഒന്നും ഇതു വരെ ലഭിച്ചിട്ടില്ല. പതിനഞ്ചു ദിവസത്തിനുള്ള ചാർജ് ഷീറ്റായോ അവസാന റിപ്പോർട്ടായോ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കമുള്ള താരങ്ങൾ നൽകിയ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരേ പോക്സോ നിയമം …

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കാൻ വേണ്ടത്ര തെളിവുകളില്ലെന്ന് ഡൽഹി പൊലീസ് Read More »

6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ

തൃശൂർ: കൊലക്കേസ് പ്രതിയായ ആമ്പല്ലൂർ സ്വദേശി ആറ് കിലോ കഞ്ചാവുമായി ചാലക്കുടിയിൽ വച്ച് പൊലീസ് പിടിയിലായി. ഒപ്പം ആസം സ്വദേശിയായ മുനീറുൾ ഇസ്ലാമും ഉണ്ടായിരുന്നു. എന്നാൽ, അയാൾ ഓടി രക്ഷപ്പെട്ടു. തയ്യിൽ വീട്ടിൽ അനൂപാണ് പ്രതി. രാവിലെ 11മണിക്കായിരുന്നു സംഭവം. കഞ്ചാവ് പിടികൂടിയത് പടിഞ്ഞാറെ ചാലക്കുടിയിൽ അമ്പലനടയിൽ മുനീറുൾ ഇസ്ലാം താമസിക്കുന്ന സ്ഥലത്തു നിന്നാണ്. ഏകദേശം 6ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ചാലക്കുടി പൊലിസ് എസ്. ഐ. ഷാജു എടത്താടനും സംഘവും ചേർന്നാണ് കഞ്ചാവ് …

6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ Read More »

പൂഞ്ചിൽ നുഴഞ്ഞു കയറ്റശ്രമം; 3 ഭീകരരെ പിടികൂടി ഇന്ത്യൻ സൈന്യം

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞു കയറ്റശ്രമം തകർത്ത് സൈന്യം. അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ പിടികൂടി. ഇവരിൽ നിന്ന് ആയുധശേഖരം പിടിച്ചെടുത്തുവെന്നും സൈനിക വക്താവ് വ്യക്തമാക്കി. 10 കിലോ വരുന്ന സ്ഫോടക വസ്തുക്കൾ, ആറു ഗ്രനേഡ്, രണ്ട് പിസ്റ്റളുകൾ, ‍എകെ അസോൾട്ട് റൈഫിൾ എന്നിവയ്ക്കു പുറമേ 20 പാക്കറ്റ് ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികനും ഒരു ഭീകരനും പരിക്കേറ്റിട്ടുണ്ട്. അതിർത്തിയിലെ കനത്ത മഴയുടെ മറവിൽ നുഴഞ്ഞുകയറാനായിരുന്നു ഭീകരരുടെ ശ്രമം. സൈന്യവും പൊലീസും …

പൂഞ്ചിൽ നുഴഞ്ഞു കയറ്റശ്രമം; 3 ഭീകരരെ പിടികൂടി ഇന്ത്യൻ സൈന്യം Read More »

മതപഠന ശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരം മതപഠന ശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടിൻറെ അടിസ്ഥാത്തിലാണ് അന്വേഷണം ഹാഷിമിലേ്കകെത്തുന്നത്. ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് പുറത്തുവരു്നനത്. ഈ മാസം …

മതപഠന ശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ Read More »

പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; ബാങ്കിൻറെ മുൻ പ്രസിഡൻറും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാം കസ്റ്റഡിയിൽ

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരൻ‌ ആത്മഹത്യ ചെയ്തതിനു പിന്നാലെ ബാങ്കിൻറെ മുൻ പ്രസിഡൻറും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ. എബ്രഹാം കസ്റ്റഡിയിൽ.പുൽപ്പള്ളിയിലെ വീട്ടിൽ നിന്ന് പുലർച്ചെ ഒന്നരയോടെയാണ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ബാങ്കിൻറ മുൻ സെക്രട്ടറി രമാദേവിയേയും ചോദ്യം ചെയ്യും. ചൊവ്വാഴ്ച്ചയാണ് വായ്പാ തട്ടിപ്പ് കേസിൽ കർഷകനായ രജേന്ദ്രൻ വിഷം …

പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; ബാങ്കിൻറെ മുൻ പ്രസിഡൻറും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാം കസ്റ്റഡിയിൽ Read More »

അവൾ എന്നെ അവഗണിച്ചു, യാതൊരു കുറ്റബോധവുമില്ലെന്ന് പ്രതി

ന്യൂഡൽഹി: 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് മൊഴി നൽകി പ്രതി സാഹിൽ. അവൾ എന്നെ അവഗണിച്ചു, അതുകൊണ്ടുതന്നെ തനിക്ക് ഈ കൊലപാതകത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്നായിരുന്നു സാഹിൽ പൊലീസിനു നൽകിയ മൊഴി. ഞായറാഴ്ച്ച വൈകിട്ടാണ് ഈ അരുംകൊല നടക്കുന്നത്. ഡൽഹിയിലെ രോഹിണി റോഡിൽ വച്ച് സുഹൃത്തിന്‍റെ മകന്‍റെ പിറന്നാളാഹോഷത്തിന് പോയി മടങ്ങുകയായിരുന്ന സാക്ഷി ദീക്ഷിതെന്ന പെൺകുട്ടിയെ സാഹിലെന്ന 20 വയസുകാരൻ അതിക്രൂരമായി കൊലപ്പെടുത്തുന്നത്. 22 തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിയത്. നിലത്തുവീണ പെൺകുട്ടിയെ …

അവൾ എന്നെ അവഗണിച്ചു, യാതൊരു കുറ്റബോധവുമില്ലെന്ന് പ്രതി Read More »

കെട്ടുംകല്ലിൽ നിന്നും സ്‌ഫോടക വസ്തുക്കൾ പിടികൂടി

കാസർകോഡ്: ചെർക്കള കെട്ടുംകല്ലിൽ നിന്നും സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടിൽ നിന്നാണ് സ്‌ഫോടക വസ്തുകൾ പിടികൂടിയത്. ഇയാൾ ഉപയോഗിച്ചിരുന്ന കാറിൽ നിന്നും സ്‌ഫോടക വസ്തുകൾ കണ്ടെത്തി. എക്‌സൈസ് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുകൾ കണ്ടെത്തിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

സിദ്ധിഖിൻറെ കൊലപാതകം; ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസില്ലാതെ

കോഴിക്കോട്: ഹോട്ടലുടമ സിദ്ധിഖിൻറെ കൊലപാതകം നടന്ന ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തി. കോർപ്പറേഷൻ ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവർത്തനം. കൊലപാതകത്തിൻറെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയെന്ന് കോർപ്പറേഷൻ അറിയിച്ചു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പുകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതികൾ സിദ്ധിഖിൻറെ കാർ ഉപേക്ഷിച്ച സ്ഥലത്തു നിന്നും എടിഎം കാർഡും ചെ്കകുബുക്കും അടക്കമുള്ള സാധനങ്ങൾ കണ്ടെത്തിയിരുന്നു. 18 വയസുകാരി ഫർഹാനയെ മുൻനിർത്തി ഹണിട്രാപ്പിലൂടെ സിദ്ധിഖിനെ വലയിലാക്കുകയായിരുന്നു. …

സിദ്ധിഖിൻറെ കൊലപാതകം; ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസില്ലാതെ Read More »

പയ്യന്നൂരിലെ ബസ്സിൽ നഗ്നതാ പ്രദർശനം; പൊലീസ് സ്വമേധയാ കേസെടുത്തു മധ്യവയസ്കനായി തിരച്ചിൽ

പയ്യന്നൂർ: യുവതിയ്ക്ക് നേരെ മദ്ധ്യവയസ്കൻറെ നഗ്നതാ പ്രദർശനം. ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ സ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസ്സിലെ യാത്രക്കാരനാണ് ഇത്തരത്തിൽ മോശമായി പെരുമാറിയത്. തുടർന്ന് യുവതി മൊബൈലുപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സംഭവം പുറത്തെത്തിയതോടെ പൊലീസ് ഇടപ്പെട്ടു. ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡി.വൈ.എസ്.പി പ്രേമചന്ദ്രൻ വ്യക്തമാക്കി. നഗ്നതാ പ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് അറിയുമെന്നും പോലീസ് പറഞ്ഞു. പരാതിക്കാരിയായ യുവതി ബസ്സിൽ …

പയ്യന്നൂരിലെ ബസ്സിൽ നഗ്നതാ പ്രദർശനം; പൊലീസ് സ്വമേധയാ കേസെടുത്തു മധ്യവയസ്കനായി തിരച്ചിൽ Read More »

കരിപ്പൂരിൽ നിന്നും 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം സ്വർണം പിടിച്ചുെടുത്തു; രണ്ടു പേർ അറസ്റ്റിൽ

കരിപ്പൂർ: വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം സ്വർണം പിടിച്ചു. ജിദ്ദയിൽനിന്നും വന്ന രണ്ടുപേരിൽനിന്നാണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചത്. ഞായർ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ വന്ന പാലക്കാട്‌ മണ്ണാർക്കാട് സ്വദേശി തെക്കേതിൽ മുഹമ്മദ്‌ ഷെരീഫ് (34) ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1061 ഗ്രാം സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും തിങ്കൾ രാവിലെ ഇൻഡിഗോ എയർ …

കരിപ്പൂരിൽ നിന്നും 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം സ്വർണം പിടിച്ചുെടുത്തു; രണ്ടു പേർ അറസ്റ്റിൽ Read More »

കപ്പലിൽനിന്ന്‌ മയക്കുമരുന്ന്‌ പിടിച്ച കേസ്; പ്രതി പാകിസ്ഥാനിലെ പ്രവിശ്യയിൽനിന്നുള്ള അഭയാർഥി

കൊച്ചി: ആഴക്കടലിൽ കപ്പലിൽനിന്ന്‌ 25,000 കോടി രൂപയുടെ മയക്കുമരുന്ന്‌ പിടിച്ച കേസിൽ നാർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്‌റ്റ്‌ ചെയ്‌ത സുബൈർ ദെരക്‌ ഷാൻദേ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്നുള്ള അഭയാർഥിയാണെന്ന്‌ സൂചന. താൻ ഇറാൻ സ്വദേശിയാണെന്ന്‌ ചോദ്യംചെയ്യലിൽ ആവർത്തിച്ചിരുന്നു. എന്നാൽ, പാകിസ്ഥാൻ പാസ്‌പോർട്ടാണ്‌ ഇയാളുടെ പക്കലുള്ളത്‌. പിടിച്ചെടുത്ത മെത്താംഫെറ്റമിന്റെ ഉറവിടം, കള്ളക്കടത്ത്‌ സംഘാംഗങ്ങൾ, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയെക്കുറിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ വിവരങ്ങൾ ലഭിച്ചതായാണ്‌ സൂചന. ലഹരിമരുന്ന് പിടിച്ചെടുത്തത് ഇന്ത്യൻ സമുദ്രാതിർത്തിയിൽനിന്നല്ല എന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകൻ ബി എ …

കപ്പലിൽനിന്ന്‌ മയക്കുമരുന്ന്‌ പിടിച്ച കേസ്; പ്രതി പാകിസ്ഥാനിലെ പ്രവിശ്യയിൽനിന്നുള്ള അഭയാർഥി Read More »

പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസ്; ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

കോട്ടയം: പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു. കോട്ടയം മണർകാട് കാഞ്ഞിരത്തുംമൂട്ടിൽ ഷിനോ മാത്യു ആണ് മരിച്ചത്. മേയ് 19നാണ് ഷിനോയുടെ ഭാര്യ ജൂബി ജേക്കബിനെ(28) വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിലെ പരാതിക്കാരിയാണ് മരിച്ച ജൂബി. കഴിഞ്ഞവർഷം ജനുവരിയിലാണ് കോട്ടയം കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്‌പരം കൈമാറുന്ന സംഘത്തിലെ ആളുകളെ …

പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസ്; ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു Read More »

ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി

വണ്ണപ്പുറം :ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി.കുട്ടിമോട്ടോർ എന്ന വിളിപ്പേരുള്ള കാ നാ പ്പറമ്പിൽനിസാർ(43) ഇയാളുടെ മകൻ വസിം( 19)എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.ഒളിവിൽ ആയിരുന്ന ഇവരെ വണ്ണ പ്പുറത്തു നിന്നും ശനിയാഴ്ച രാവിലെ യാണ് പിടികൂടിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30-ന് ആണ് സംഭവം. വണ്ണപ്പുറം ബൈപാസ് റോഡിൽ ലഹരി മരുന്നു …

ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി Read More »