Timely news thodupuzha

logo

Crime

രണ്ടു പേരിൽ നിന്നായി 14 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് 14 കിലോ കഞ്ചാവ് പിടികൂടി. 12 കിലോ കഞ്ചാവുമായി എത്തിയ ശാന്തിനഗറിലെ ശ്രീനി (42), 2 കിലോ കഞ്ചാവുമായി സീന എന്നിവരാണ് പിടിയിലായത്. യുവതിയെ വിട്ടിൽ നിന്നും ശ്രീനിയെ വെസ്റ്റ്ഹിൽ ആർമി ബാരക്സ് പരിസരത്തു നിന്നുമാണ് അറസ്റ്റ്ചെയ്തത്. വിപണിയിൽ ഏഴുലക്ഷത്തോളം വിലവരുന്ന കഞ്ചാവാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പൊലീസ് റെയ്ഡിനെ ഭയന്ന് നാല് മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി വീട്ടുകാർ ഓടി രക്ഷപ്പെട്ടു; തിരിച്ചെത്തിയപ്പോൾ കുട്ടി മരിച്ച നിലയിൽ, ഉദ്യോഗസ്ഥർ തൊഴിച്ചു കൊന്നതെന്ന് ആരോപണം

റാഞ്ചി: ജാർഖണ്ഡിൽ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് തൊഴിച്ചു കൊന്നുവെന്ന് ആരോപണം. ഉറങ്ങി കിടന്ന കുഞ്ഞിനെ ബുട്ടുകൊണ്ട് തൊഴിക്കുകയായിരുന്നെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ 6 പൊലീസുകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിലാണ് സംഭവം. ഭൂഷൺ പാണ്ഡെയെന്ന പ്രതിയെ തെരഞ്ഞിറങ്ങിയതായിരുന്നു പൊലീസ്. കുട്ടിയുടെ മുത്തച്ഛനാണ് ഇയാൾ. വീട്ടിൽ പൊലീസ് സംഘം എത്തിയപ്പോൾ ഭൂഷൺ ഉൾപ്പെടെ മറ്റ് കുടുംബാംഗങ്ങൾ ഓടി രക്ഷപെടുകയായിരുന്നു. വീട്ടിൽ കുട്ടി കിടന്ന് ഉറങ്ങുകയായിരുന്നു. പൊലീസ് പരിശോധന കഴിഞ്ഞ് പോയതിനു ശേഷം ഇവർ …

പൊലീസ് റെയ്ഡിനെ ഭയന്ന് നാല് മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി വീട്ടുകാർ ഓടി രക്ഷപ്പെട്ടു; തിരിച്ചെത്തിയപ്പോൾ കുട്ടി മരിച്ച നിലയിൽ, ഉദ്യോഗസ്ഥർ തൊഴിച്ചു കൊന്നതെന്ന് ആരോപണം Read More »

കാപ്പ ചുമത്തി നിരന്തര കുറ്റവാളിയെ ജയിലിലടച്ചു

പെരുമ്പാവൂർ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അറയ്ക്കപ്പടി ഓട്ടത്താണി ഭാഗത്ത് വെള്ളാരംപാറ ക്കുഴി കോളനിയിൽ താമസിക്കുന്ന പെരുമ്പാവൂർ ഒന്നാംമൈൽ മൂക്കട വീട്ടിൽ സലാം അബ്ദുൾ ഖാദറിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്താലാണ് നടപടി.

നവജാത ശിശുവിനെ അമ്മ വിറ്റു

ജാർഖണ്ഡ്: റാഞ്ചിയിൽ പണത്തിനായി പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ‌ അമ്മ കുഞ്ഞിനെ വിറ്റു. ഒരു ലക്ഷം രൂപയ്ക്കാണ് യുവതി കുട്ടിയെ വിറ്റത്. ഇവരുടെ കൈയിൽ നിന്നും പൊലീസ് പണം കണ്ടെടുത്തു. സദർ ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശാദേവി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ആരും അറിയാതെ യുവതി ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം യുവതി കുഞ്ഞിനെ വിൽക്കുകയായിരുന്നു. ആ‍ശുപത്രിയിലെ ജീവനക്കാർ വിവരം അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തുന്നത്. ഇവരുടെ …

നവജാത ശിശുവിനെ അമ്മ വിറ്റു Read More »

ലൈഫ് മിഷൻ കേസ്; യു.വി.ജോസിനെ ഇഡി വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: ലൈഫ് മിഷൻ കോഴകേസിൽ മുൻ സി.ഇ.ഒ യു.വി.ജോസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ മൊഴിയിലാണ് ജോസിനെ ഇന്നും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ഇയാൾ ഇഡിയുടെ ഓഫീസിലെത്തി. ഇന്നലെയും ഇയാളെ ഇഡി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ പ്രോജക്‌ടിൽ യൂണിടാക്കിന് കരാർ നൽകിയത് യുവി ജോസിന് അറിവോടെയെന്നായിരുന്നു സന്തോഷ് ഇപ്പൻ മൊഴി നൽകിയത്. കോഴയുടെ ഒരു പങ്ക് യു വി ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സാന്തോഷ് ഈപ്പൻ …

ലൈഫ് മിഷൻ കേസ്; യു.വി.ജോസിനെ ഇഡി വീണ്ടും ചോദ്യം ചെയ്തു Read More »

ലേഡീസ് ഹോസ്റ്റലിൽ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ലേഡീസ് ഹോസ്റ്റലിൽ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ഓട്ടോറിക്ഷ ഡ്രൈവറായ മുത്തുരാജാണ് പിടിയിലായത്. കോട്ടൺ സ്കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. പെൺകുട്ടികൾ നൽ‌കിയ പരാതിയിൽ മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക്കിലെ നിയമനങ്ങളിലും ഇ.ഡി അന്വേഷണം

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക്കിലെ നിയമനങ്ങളിലും എന്‍ഫോഴ്സ്മെറ്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ‌ തേടി. സ്പേസ് പാർക്കിലെ മുന്‍ സ്പെഷ്യൽ ഓഫീസർ സന്തോഷ് കുറിപ്പിന്‍റെ മൊഴിയും രേഖപ്പടുത്തി. പ്രൈസ് വാട്ടർഹൗസ് കുപ്പേഴ്സ് പ്രതിനിധികൾക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ നേരിട്ട് ഇടപ്പെട്ടാണ് സ്പേസ് പാർക്കിൽ നിയമിച്ചതെന്നാണ് വെളിപ്പെടുത്തൽ. യുഎഇ കോൺസുലേറ്റിലെ ജോലി രാജിവെച്ചതിന് ശേഷമാണ് സ്വപ്ന കേരള സർക്കാരിന് കീഴിലെ …

സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക്കിലെ നിയമനങ്ങളിലും ഇ.ഡി അന്വേഷണം Read More »

പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘനകൾക്കും ഏർപ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണൽ ശരിവച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ച് യു.എ.പി.എ ട്രൈബ്യൂണൽ. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘനകൾക്കും കേന്ദ്രം ഏർപ്പെടുത്തിയ നിരോധനവും ട്രൈബ്യൂണൽ ശരിവക്കുകയായിരുന്നു. 2022 സെപ്റ്റംബറിലാണ് 5 വർഷത്തേക്കാണ് പി.എഫ്.ഐയെയും 8 അനുബന്ധ സംഘടനകളെയും കേന്ദ്രം നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്ത് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി. ഇതിനു കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ …

പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘനകൾക്കും ഏർപ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണൽ ശരിവച്ചു Read More »

അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി; നാലാം ദിവസമായിട്ടും പിടികൂടാനാവാതെ പഞ്ചാബ് പൊലീസ്

അമൃത്സർ: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങൾ പഞ്ചാബ് പൊലീസ് നാലാം ദിവസവും തുടരുന്നു. വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലവനായ അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ ഉള്ളതിന്‍റെ പശ്ചാത്തലത്തിലാണു ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. നേരത്തെ അമൃത്പാൽ സിങ് ഐഎസ്ഐയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മാർച്ച് പതിനെട്ടിനാണു അമൃത്പാലിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളും ബന്ധുക്കളുമായ 114-ഓളം പേരെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് …

അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി; നാലാം ദിവസമായിട്ടും പിടികൂടാനാവാതെ പഞ്ചാബ് പൊലീസ് Read More »

സന്തോഷ് ഈപ്പനെ ഇന്നു കോടതിയിൽ ഹാജരാക്കും

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ ഇന്നലെ അറസ്റ്റിലായ യൂണിടാക് മാനെജിങ് ഡയറക്റ്റർ സന്തോഷ് ഈപ്പനെ ഇന്നു കോടതിയിൽ ഹാജരാക്കും. കൊച്ചി പ്രത്യേക കോടതിയിലാണ് ഹാജരാക്കുക. ഇന്നലെ രാത്രിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ പദ്ധതിയുടെ ഫ്ലാറ്റ് കെട്ടിടം നിർമിക്കാനുള്ള കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പൻ 4 കോടിയോളം രൂപ പലർക്കായി കോഴ നൽകി എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഈ കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. സന്തോഷ് ഈപ്പൻ പ്രതികൾക്ക് 4 …

സന്തോഷ് ഈപ്പനെ ഇന്നു കോടതിയിൽ ഹാജരാക്കും Read More »

49കാരിക്കു നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം പൊതുനിരത്തിൽ വച്ച്

തിരുവനന്തപുരം: നടുറോഡിൽ വീണ്ടും സ്ത്രീക്കുനേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. ഉടൻ തന്നെ പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് 3 ദിവസത്തിനു ശേഷമാണ് കേസെടുത്തത്. ഇക്കഴിഞ്ഞ 13 നാണ് സംഭവം. മൂലവിളാകത്ത് താമസിക്കുന്ന 49 കാരി രാത്രി 11 മണിയോടെ മരുന്നു വാങ്ങുന്നതിനായി ടൂ വിലറിൽ പോയി മടങ്ങവെയാണ് ഇത്തരമൊരു ദുരനുഭവം …

49കാരിക്കു നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം പൊതുനിരത്തിൽ വച്ച് Read More »

സർജറി കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ അറസ്റ്റിൽ

കോഴിക്കോട്: മെഡിക്കൽ കൊളേജ് ഐ.സി.യുവിൽ ശസത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ. വില്യാപ്പള്ളി മയ്യന്നൂർ, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം വിനോദയാത്രക്കു പോയതായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ തിരിച്ചെത്തിയ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്യുക‍യായിരുന്നു. ശനിയാഴ്ച്ചയാണ് യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയത് ആക്രമണം നടത്തിയ അറ്റൻഡറാണ്. തുടർന്ന് കുറച്ചു സമയത്തിനു ശേഷം സർജിക്കൽ ഐസിയുവിൽ തിരിച്ചെത്തി യുവതിയെ പീഡപ്പിക്കുകയായിരുന്നു. ഈ …

സർജറി കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ അറസ്റ്റിൽ Read More »

രാജധാനി എക്‌സ്പ്രസിൽ വച്ച് മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ

ആലപ്പുഴ: ട്രെയിനിൽ വെച്ച് മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. മണിപ്പാൽ സർവകലാശാലയിലെ മലയാളി വിദ്യാർഥിനിയെയാണ് പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാർ പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസിൽ വച്ചായിരുന്നു സംഭവം. ജമ്മുകാശ്മീരിൽ ജോലിചെയ്യുന്ന സൈനികൻ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. വിദ്യാർഥിനി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. പിന്നീട് യുവതിയുമായി സൗഹൃദത്തിലായ പ്രതി യുവതിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും അബോധവസ്ഥയിലായ യുവതിയെ പീഡിപ്പിക്കുകയും ആയിരുന്നു. എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയിൽ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

പുൽവാമയിൽ ഏറ്റുമുട്ടൽ; തീവ്രവാദികൾ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിർത്തു

ശ്രീനഗർ: ജമ്മു കശ്മീർ പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചു വിവരം ലഭിച്ചതിനെത്തുടർന്നു സുരക്ഷാസേന പുൽവാമ മിത്രിഗാം പ്രദേശം വളയുകയായിരുന്നു. തുടർന്നു തീവ്രവാദികൾ സേനയ്ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. 2019-ൽ പുൽവാമ ആക്രമണം നടന്ന അതേ പ്രദേശത്തു തന്നെയാണ് ഏറ്റുമുട്ടൽ എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വീട്ടിൽ കയറി സ്വർണം മോഷ്ടിച്ചു; പ്രതി പിടിയിൽ

ചാരംമൂട്: ഭക്ഷണം വാങ്ങാനെന്ന വ്യാജേനെയെത്തി വീട്ടിൽ കയറി സ്വർണം മോഷ്ടിച്ച യുവാവ് പിടിയിൽ. താമരക്കുളം കീരിവിളയിൽ അൽത്താഫ്(19) ആണ് അറസ്റ്റിലായത്. തിങ്കാളാഴ്ച രാത്രിയാണ് സംഭവം നടന്നത്. താമരക്കുളം നാലുമുക്ക് മർഹബ വീട്ടിൽ ഉസ്മാൻ റാവുത്തരുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന് നടത്തുന്ന അൽഹംദാനെന്ന ഹോട്ടലിൽ ഭക്ഷണം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി വീട്ടിൽക്കയറി സ്വർണമാലയും പണവും മോഷ്ടിക്കുകയായിരുന്നു. മോഷണം നടന്നെന്ന് പിന്നീട് മനസിലാക്കിയ വീട്ടുടമ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സിസിടിവികളുടെ അടിസ്ഥാനത്തിൽ നടത്തിയ …

വീട്ടിൽ കയറി സ്വർണം മോഷ്ടിച്ചു; പ്രതി പിടിയിൽ Read More »

സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ടു പേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്‌റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക് (27), മലപ്പുറം അരീക്കോട് സ്വദേശി മുനീർ (27) എന്നിവരാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ യുവാക്കളിൽ നിന്ന് പിടികൂടിയത്. കേസിൽ കസ്‌റ്റംസ്‌ സമഗ്ര അന്വേഷണം നടത്തിവരുകയാണ്. ദുബായിലേക്ക് പോകാനെത്തിയ വടകര സ്വദേശി സെർബീൽ (26) ബാഗിനുള്ളിൽ ഒളിപ്പിച്ചു …

സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ടു പേർ പിടിയിൽ Read More »

ചെരുപ്പിനുള്ളിൽ സ്വർണം; ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരനെ പിടികൂടി

ബാംഗ്ലൂർ: ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.2 കിലോ സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയിലാണ് സ്വർണം കണ്ടെത്തുന്നത്. വിപണിയിൽ 69.40 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. സ്ലിപ്പറിനുളളിൽ 4 കഷ്‌ണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെടുത്തത്. സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നതിനാൽ എയർപ്പോർട്ടിൽ‌ പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ളയുടെ പരാതി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: സ്വർണകടുത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വിജേഷ് പിള്ള കണ്ണൂർ സ്വദേശിയായതു കൊണ്ട് തന്നെ കണ്ണൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല. സ്വർണകടത്തു കേസിൽ ഒത്തുതീർപ്പിനായി ഇടനിലക്കാരനായെത്തി വിജേഷ് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സ്വപ്ന ഫെയ്സ് ബുക്ക് ലൈവിലൂടെ ആരോപിച്ചിരുന്നു. ഇതിനെതിരെ വിജേഷ് ഡിജിപിക്ക് ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. തുടർന്ന് ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാജിന് കൈമാറുകയായിരുന്നു.

പൊലീസ് വാഹനങ്ങൾക്കു തീയിട്ട പ്രതി പിടിയിൽ

കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു തീയിട്ട കാപ്പ കേസ് പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. കണ്ണൂർ കക്കാട് സ്വദേശി വി. വി ഷമീം എന്ന ചാണ്ടി ഷമീമാണു പിടിയിലായത്. ഏറെ നേരത്തെ മൽപ്പിടുത്തത്തിനൊടുവിലാണു ഷമീമിനെ കസ്റ്റഡിയിലെടുക്കാനായത്. ഷമീമിൻറെ ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണു പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു ഷമീം തീയിട്ടത്. നാലോളം വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങളാണിവ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു തീയിട്ടതു ഷമീമാണെന്നു തിരിച്ചറിഞ്ഞത്. തളിപ്പറമ്പിൽ നിന്നും …

പൊലീസ് വാഹനങ്ങൾക്കു തീയിട്ട പ്രതി പിടിയിൽ Read More »

സ്ത്രീയുടെ മൃതദേഹം റെയ്ൽവെ സ്റ്റേഷനിലെ ഡ്രമ്മിനുള്ളിൽ

ബാംഗ്ലൂർ: എസ്.എം.വി.റ്റി റെയ്ൽവെ സ്റ്റേഷനിൽ ഡ്രമ്മിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ്. മൂന്നു മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണു ബെംഗളൂരു പരിസരത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞമാസം യശ്വന്തപുര റെയ്ൽവേ സ്റ്റേഷനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ടോടെ റെയ്ൽവേ സ്റ്റേഷൻ പരിസരത്ത് രൂക്ഷഗന്ധം ഉയരുന്നുണ്ടായിരുന്നു. തുടർന്നു ആർ.പി.എഫ് നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തിയത്. ഓട്ടൊമാറ്റിക് സ്ലൈഡിങ് ഡോറിനു സമീപമായിരുന്നു ഡ്രം. വൈകിട്ട് 7.30 ഓടെ ബയ്യപ്പനഹള്ളി പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ …

സ്ത്രീയുടെ മൃതദേഹം റെയ്ൽവെ സ്റ്റേഷനിലെ ഡ്രമ്മിനുള്ളിൽ Read More »

കള്ളനോട്ടു കേസിൽ 4 പ്രതികൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: വനിത കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ടു കേസ് സംഘത്തിലെ നാല് പ്രതികൾ കൂടി അറസ്റ്റിൽ. ഇവരെ പാലക്കാട് വാളയാറിൽ നിന്ന് മറ്റൊരു കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ചോദ്യം ചെയ്യലിലാണ് എടത്വ കേസ് ഉ‍ൾപ്പടെയുള്ള കേസിലും പ്രതിയാണെന്ന വിവരം ലഭിക്കുന്നത്. അറസ്റ്റിലായ 4 പേരുടേയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ ഉടൻ ആലപ്പുഴ പൊലീസിന് കൈമാറുമെന്നാണ് വിവരം. എടത്വ കൃഷി ഓഫീസർ എം ജിഷമോൾ കഴിഞ്ഞ ആഴ്ച്ചയാണ് അറസ്റ്റിലാവുന്നത്. കേസിലെ മുഖ്യ പ്രതിയായ അജീഷും പിടിയിലായെന്ന് …

കള്ളനോട്ടു കേസിൽ 4 പ്രതികൾ കൂടി അറസ്റ്റിൽ Read More »

കൈവെട്ട് കേസ്; മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കാലി സ്വദേശി സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് പാരിതോഷികം നൽകുക. സംഭവം നടന്ന അന്നുമുതൽ ഇയാൾ ഒളിവിലാണ്. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിൻറെ കൈയാണ് സവാദ് വെട്ടിമാറ്റിയത്. 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

ശിവശങ്കറിന്‍റെ ഹർജി തിങ്കളാഴ്ച്ച പരിഗണിക്കുവാനായി മാറ്റി വച്ചു

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യ ഹർജി പരിഗണിക്കാതെ ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് ജസ്റ്റീസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് ജാമ്യ ഹർജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ശിവശങ്കറിന്‍റെ ഹർജി തിങ്കളാഴ്ച്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. സാങ്കേതിക പിഴവ് കാരണമാണ് ഹ‍ർജി മാറ്റി വച്ചത്. നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിലാണ് ശിവശങ്കർ.

‘കൂടിക്കാഴ്‌ച നടത്തിയത് സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ വെബ്‌ സീരീസ്‌ നിർമിക്കാൻ’; വിജേഷ്‌ പിള്ള

കൊച്ചി: സ്വപ്‌ന സുരേഷിനെ കണ്ടത്‌ സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ വെബ്‌ സീരീസ്‌ നിർമിക്കാനെന്ന്‌ വിജേഷ്‌ പിള്ള. 30 കോടി തരാമെന്നല്ല, വെബ് സീരിസിന്റെ 30 ശതമാനം ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞത്. ഷൂട്ട് ചെയ്യാൻ സേഫ്‌ ആയ സ്ഥലം വേണമെന്ന്‌ പറഞ്ഞപ്പോൾ ഹരിയാനയിലോ ജയ്‌പൂരിലോ പോയി ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞതായും വിജേഷ്‌ പറഞ്ഞു. “കൂടിക്കാഴ്‌ച നടത്തിയെന്നത്‌ സത്യമാണ്‌. ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ചാണ്‌ കണ്ടത്‌. ആ സമയം സരിത്തും കുട്ടികളുമെല്ലാം ഒപ്പമുണ്ടായിരുന്നു. ഏതാണ്ട്‌ ഒന്നര മണിക്കൂർ നേരം മാത്രമായിരുന്നു …

‘കൂടിക്കാഴ്‌ച നടത്തിയത് സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ വെബ്‌ സീരീസ്‌ നിർമിക്കാൻ’; വിജേഷ്‌ പിള്ള Read More »

ദേശീയപാത വികസനം; സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥർക്കു നേരെ ബി.ജെ.പി അംഗത്തിന്റെ നേതൃത്വത്തിൽ കൈയേറ്റ ശ്രമം

ചവറ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥർക്കു നേരെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ കൈയേറ്റ ശ്രമവും ഭീഷണിയും. ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം പ്രവർത്തിക്കുന്ന വിശ്വസമുദ്ര എൻജിനിയറിങ്‌ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്‌തിരുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശി ശ്രീകുമാർ മാസങ്ങൾക്കു മുമ്പ് സ്ഥാപനത്തിലെ ബയോമെട്രിക് പഞ്ചിങ്‌ മെഷീൻ തീവച്ച് നശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ഇയാൾക്കെതിരെ കമ്പനി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ശ്രീകുമാർ കഴിഞ്ഞ ഏഴിന് ബിജെപി നേതാക്കളുമായി ഓഫീസിലെത്തി. …

ദേശീയപാത വികസനം; സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥർക്കു നേരെ ബി.ജെ.പി അംഗത്തിന്റെ നേതൃത്വത്തിൽ കൈയേറ്റ ശ്രമം Read More »

മദ്യപിച്ചശേഷം അടിപിടി; പത്തനംത്തിട്ട പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംത്തിട്ട: ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ 2 പൊലീസുകാർക്ക് സസ്പെൻഷൻ. മദ്യപിച്ച് തമ്മിൽ തല്ലുണ്ടാക്കിയതിനാണ് നടപടി. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുക്കാരൻറെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു മദ്യലഹരിയിൽ ഇരുവരും പരസ്പരം അടിപിടി ഉണ്ടായക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകുന്ന ചടങ്ങ് മൈലപ്രത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് നടന്നത്. ക്യാംപിലെയും സ്റ്റേഷനുകളിലേയുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടയിലാണ് മദ്യലഹരിയിലായിരുന്ന 2 പൊലീസുകൽ തമ്മിൽ തല്ലിയത്.

കാപ്പ നടപടിയിലൂടെ കുറ്റവാളികളെ വേട്ടയാടി എറണാകുളം റൂറൽ പോലീസ് ഉദ്യോഗസ്ഥർ

ആലുവ: കാപ്പ നടപടി ശക്തമാക്കി റൂറൽ പോലീസ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരു കുറ്റവാളിയെ നാടുകടത്തി. കോട്ടപ്പടി വടോട്ടുമാലിൽ വീട്ടിൽ പ്രദീപിനെയാണു കാപ്പ ചുമത്തി ജയിലിലടച്ചത്. രാമമംഗലം കിഴുമുറി പുളവൻമലയിൽ രതീഷിനെയാണ് ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണു നടപടി. കോട്ടപ്പടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, വ്യാജവാറ്റ് തുടങ്ങി നിരവധി കേസിലെ പ്രതിയാണു പ്രദീപ്. കഴിഞ്ഞ ആഗസ്ത് …

കാപ്പ നടപടിയിലൂടെ കുറ്റവാളികളെ വേട്ടയാടി എറണാകുളം റൂറൽ പോലീസ് ഉദ്യോഗസ്ഥർ Read More »

എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും എം.ഡി.എം.എയുമായി അറസ്റ്റിൽ

കൊല്ലത്ത് എം.ഡി.എം.എയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ. കൊല്ലം അഞ്ചലിലെ കിളിമാനൂർ റേഞ്ച് ഓഫീസറായ അഖിലാണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥനായ അഖിലിൻറെ നേതൃത്വത്തിൽ എം.ഡി.എം.എ വിൽപ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ഏറെ നാളുകളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഇവർ താമസിച്ചിരുന്ന അഞ്ചലിലെ ലോഡ്ജിലെത്തി പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

ചിറയ്ക്കൽ കൊലപാതകം; പ്രതികൾ ഒളിവിൽ

ചേർപ്പ്: സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ ചിറയ്ക്കൽ കോട്ടത്ത് ബസ് ഡ്രൈവർ കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഒളിവിലാണ്. അന്വേഷണത്തിനായി റൂറൽ എസ്‌.പി ഐശ്വര്യ ഡോങ്‌ഗ്രെ, ഇരിങ്ങാലക്കുട എസ്‌.പി ബാബു.കെ.തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. കുറ്റവാളികൾ രക്ഷപ്പെടാൻ സാധ്യതയുള്ളയിടങ്ങളിലേക്കെല്ലാം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു.

ഷുഹൈബ് വധം; ഹർജി നിലനിൽക്കില്ലെന്ന് ആകാശ് തില്ലങ്കേരി

കണ്ണൂര്‍: ആകാശ് തില്ലങ്കേരി വ്യവസ്ഥകൾ ലംഘിച്ചതായി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ ഹാജരായി. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് വാദിച്ചത്. കേസ് വാദം കേൾക്കാനായി ഈ മാസം 15 ലേക്ക് മാറ്റി.

കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നേ കാൽ കിലോ സ്വർണവും 15 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവതി പിടിയിലായി

കോഴിക്കോട്: മൂന്നേ കാൽ കിലോ സ്വർണവും 15 ലക്ഷം രൂപയുടെ വിദേശ കറൻസിയും കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുവാൻ ശ്രമിച്ച യുവതിയെ കസ്റ്റംസ്‍ പിടികൂടി. ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില സ്വർണ്ണമാണ് പിടികൂടിയത്. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. മൂന്നേ കാൽ കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. അതേസമയം വിമാനത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയ യാത്രക്കാരൻ പിടിയിലായില്ല. 1169 ഗ്രാം സ്വർണ്ണം ശരീരത്തിൽ …

കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നേ കാൽ കിലോ സ്വർണവും 15 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവതി പിടിയിലായി Read More »

പാരാഗ്ലൈഡിംഗ് അപകടം; മൂന്ന് പേ‍ർ അറസ്റ്റിൽ

തിരുവനന്തപുരം: ഇന്നലെ വ‍ർക്കലയിലെ പാപനാശം ബീച്ചിലുണ്ടായ പാരാഗ്ലൈഡിംഗ് അപകടത്തിൽ കുറ്റക്കാരായ മൂന്ന് പേ‍ർ അറസ്റ്റിൽ. പരിശീലകനായ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസിൻ്റെ എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നത്. ഇയാളെ ഒന്നാം പ്രതിയാക്കി ചേർത്തു. സന്ദീപ് പാരാഗ്ലൈഡിംഗ് നടത്തിയത് തീ‍ർത്തും അലക്ഷ്യമായിട്ടാണെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കുന്നത്. കോയമ്പത്തൂ‍ർ സ്വദേശിനിയായ പവിത്രയുമായി ഇന്നലെ വൈകിട്ട് നാല് മണിക്ക് ട്രെയിനർ സന്ദീപ് പാരാഗ്ലൈഡിംഗ് തുടങ്ങി. ഇത് പറന്നുയർന്ന് അഞ്ച് മിനിറ്റനകം തന്നെ ഇവ‍ർക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ …

പാരാഗ്ലൈഡിംഗ് അപകടം; മൂന്ന് പേ‍ർ അറസ്റ്റിൽ Read More »

വനിത പ്രവർത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്ന യുവ മോർച്ചയുടെ ട്വീറ്റിനു പിന്നാലെ വിഷയം ഏറ്റെടുത്ത് ദേശീയ വനിത കമ്മീഷൻ

ന്യൂഡൽഹി: യുവമോർച്ചാ വനിത പ്രവർത്തകയെ കോഴിക്കോട് വച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ പുരുഷ പൊലീസ് തടഞ്ഞ വിഷയത്തിൽ പ്രതികരണം അറിയിച്ച് ദേശീയ വനിത കമ്മീഷൻ. മാർച്ച് ഒമ്പതിന് കേരളത്തിലേക്ക് പോകുമെന്നും ഈ വിഷയം ഏറ്റെടുക്കുമെന്നും വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ ട്വീറ്റ് ചെയ്തു. യുവ മോർച്ചയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ക്രമസമാധാന നില തകർന്ന നിലയിലാണ് ഉള്ളതെന്നും വനിത പ്രവർത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്നുമുള്ള പോസ്റ്റ് പങ്കുവെച്ചാണ് …

വനിത പ്രവർത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്ന യുവ മോർച്ചയുടെ ട്വീറ്റിനു പിന്നാലെ വിഷയം ഏറ്റെടുത്ത് ദേശീയ വനിത കമ്മീഷൻ Read More »

പൾസ‍ർ സുനിയുടെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തളളി

കൊച്ചി: അറസ്റ്റിലായി ആറ് വർഷമായെന്നും കേസിൻറെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നും ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽ കുമാറിൻറെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. ഈ നിർണായക ഘട്ടത്തിൽ പൾസ‍ർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം കേസ് രേഖകൾ പരിശോധിച്ചശേഷം യുവനടിയ്ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നതാണ് നടിയുടെ മൊഴിയെന്നും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു. നടൻ ദീലിപടക്കം …

പൾസ‍ർ സുനിയുടെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തളളി Read More »

ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി അസാധാരണം, മുഖ്യമന്ത്രി കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണ്; ഷിബു ബേബി ജോൺ

കൊല്ലം: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെയുണ്ടായ അക്രമണത്തിൽ ഭരണപക്ഷത്തിനെതിരെ മുൻ മന്ത്രി ഷിബു ബേബി ജോൺ. ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി അസാധാരണമാണ്. ആക്രമണം ആസൂത്രിതം. ആരെയോ വാർത്ത അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങൾ വക വെക്കാതെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ശക്തമായി തുടരണം. മുഖ്യമന്ത്രി കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണെന്നും ലഹരിക്കെതിരെ വാർത്തകൾ നൽകുമ്പോൾ എന്തിന് സി.പി.എം അസ്വസ്ഥത കാണിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

ഭയപ്പെടുത്തി പിന്മാറ്റാനും അടിച്ചമർത്താനും നീക്കം നടക്കുന്നു; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ പ്രതികരിച്ച് വി.ഡി സതീശൻ

കൊച്ചി: സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്ന് എസ്.എഫ്.ഐയുടെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തെ വിമർ‌ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ‘പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നത്. ഭയപ്പെടുത്തി പിന്മാറ്റാനും അടിച്ചമർത്താനും നീക്കം നടക്കുന്നു. ദില്ലിയിൽ എന്താണോ സംഭവിക്കുന്നത് അത് തന്നെയാണിപ്പോൾ കേരളത്തിലും സംഭവിക്കുന്നത്. മാധ്യമ സ്ഥാപനത്തിലേക്ക് കടന്ന് കയറിയുള്ള വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല. സംഭവം നേതൃത്വത്തിന്റെ അറിവോടെയാണ്. എതിർ ശബ്ദങ്ങളെയോ വിമർശനങ്ങളെയോ കേൾക്കാൻ അവർ തയ്യാറല്ല. സർക്കാരിനെ മാത്രമല്ല, പ്രതിപക്ഷത്തെയും …

ഭയപ്പെടുത്തി പിന്മാറ്റാനും അടിച്ചമർത്താനും നീക്കം നടക്കുന്നു; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ പ്രതികരിച്ച് വി.ഡി സതീശൻ Read More »

ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

കണ്ണൂർ: ജില്ലാ സെൻട്രൽ ജയിലിൽ കാപ്പാ കേസിൽ തടവിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ജയിൽ ചട്ടമനുസരിച്ചാണ് നടപടി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസ് ഇവരെ വിയ്യൂരിലേക്ക് കൊണ്ടുപോകാൻ സംരക്ഷണം തേടി. സ്വന്തം ജില്ലകളിൽ കാപ്പ തടവുകാരെ പാർപ്പിക്കരുതെന്നാണ് ചട്ടം. ജയിൽ അധികൃതർ, എസ്കോർട്ട് ലഭിച്ചാൽ ഉടൻ ജയിൽ മാറ്റം നടപ്പാക്കുമെന്ന് വ്യക്തമാക്കി. തീവ്ര സുരക്ഷയും നിരീക്ഷണ ക്യാമറകൾ, മുഴുവൻ സമയ പാറാവ് ഉൾപെടെ കർശന നിയന്ത്രണവുമുള്ള കണ്ണൂർ …

ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും Read More »

പത്തനംതിട്ടയിൽ നിന്നും ഓട്ടോ റിക്ഷ കവർന്നവർ കുളമാവിൽ പിടിയിൽ .

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച ഓട്ടോയിൽ വന്ന പ്രതികളെ പിടികൂടി. കുളമാവ് പോലീസ് കുരുതിക്കളത്തിനു സമീപത്തു വച്ച നടത്തിയ വാഹന പരിശോധനയിലാണ് മോഷണ കേസിലെ പ്രതികളായ ഉടുമ്പന്നൂർ കളപ്പുരയ്ക്കൽ ഷാജി, ഒളമറ്റം കണ്ടത്തിൻകരയിൽ ഷിയാദ്, പടിഞ്ഞാറേ കോടിക്കുളം പതിയപ്ലാക്കൽ അനിൽ കുമാർ എന്നിവർ പിടിയിലാകുന്നത്. പത്തനംതിട്ടയിൽ കീഴ്വായ്പൂർ എന്ന സ്ഥലത്തു നിന്നും ജനുവരി മാസം മോഷണം നടത്തിയ ഓട്ടോയിലാണ് പ്രതികൾ എത്തിയത്. സംശയം തോന്നിയ ഇവരെ സ്റ്റേഷനിൽ കൊണ്ടുവന്നു വിശദമായ ചോദ്യം ചെയ്യലിലാണ ഓട്ടോ മോഷിടിച്ചതാണെന്ന …

പത്തനംതിട്ടയിൽ നിന്നും ഓട്ടോ റിക്ഷ കവർന്നവർ കുളമാവിൽ പിടിയിൽ . Read More »

എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: പീഡന കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് തിരു. അഡീഷണൽ സെഷൻസ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കേരളം വിട്ട് കോടതിയുടെ അനുമതിയില്ലാതെ പുറത്തുപോകാൻ പാടില്ലെന്നായിരുന്ന ജാമ്യ വ്യവസ്ഥയിരിക്കെ എൽദോസ് കുന്നപ്പള്ളി റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. അതും അനുമതിയില്ലാതെ.. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ റിപ്പോർട്ടിൽ ഇങ്ങനെയാണ് പറയുന്നത്. …

എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ Read More »

ജിമ്മിലേക്ക് പോകുന്നതിനിടെ യുവതിയെ തടഞ്ഞുനിർത്തി കടന്നുപിടിച്ചു

അരൂർ: പുലർച്ച 5.30ന് ഇരുചക്രവാഹനത്തിൽ ജിമ്മിലേക്ക് പരിശീലനത്തിന് പോവുകയായിരുന്ന ജിമ്മി പോയ യുവതിയെ തടഞ്ഞുനിർത്തി കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡ് എഴുപുന്ന തെക്ക് വെളിയിൽ വീട്ടിൽ റബിൻ ഫെർണാണ്ടസാണ്(26) പ്രതി. അരൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്ത്. യുവതിയുട പിന്നാലെ മറ്റൊരു ഇരുചക്രവാഹനത്തിൽ പിന്തുടർന്ന പ്രതി കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം വെച്ച് കടന്നുപിടിക്കുകയായിരുന്നു.

പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ മർദ്ദിച്ചു

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് ഇന്നും മർദ്ദനം. ഉച്ചക്കട സ്വദേശി റോണിയാണ്(20) പ്രതി. നാട്ടുകാർ തടഞ്ഞു വച്ച ഇയാളെ പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു സംഭവം. നെയ്യാറ്റിൻകരയിലെ പൊതുനിരത്തിൽ വച്ച് കഴിഞ്ഞ ദിവസവും പതിനേഴുകാരൻ സുഹൃത്തായ പെൺകുട്ടിയെ മർദ്ദിച്ചിരുന്നു. ഇത് കണ്ട നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട യുവാവ് ഒരു വഴിയാത്രക്കാരനെയും രണ്ട് വാഹനങ്ങളെയുമായിരുന്നു ഇടിച്ചിട്ടത്.

ദുരിതാശ്വാസ നിധി തട്ടിപ്പ്; മരിച്ചയാൾക്കും സഹായം, പണം കൈപ്പറ്റിയിട്ടില്ലെന്ന് കുടുംബം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചയാൾക്കും സഹായ ധനം അനുവദിച്ചു. 35000 രൂപക്ക് ഉത്തരവായത് എറണാകുളം വടക്കൻ പറവൂ‍ർ സ്വദേശി എം.പി മുരളിയുടെ പേരിലാണ്. അപേക്ഷിച്ചത് മുരളി മരിക്കുന്നതിന് മുമ്പായിരുന്നെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. ദുരിതാശ്വാസ നിധി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇതിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കയർ തൊഴിലാളിയായിരുന്ന വടക്കൻ പറവൂരിലെ ചെറിയപള്ളൻ തുരുത്തിലുളള മണിയാലിൽ മുരളി കഴിഞ്ഞ ഡിസംബ‍ർ 29ന് വൃക്ക രോഗത്തെത്തുടർന്ന് മരിച്ചു. തൊട്ടടടുത്ത ദിവസം ഡിസംബ‍ 30നായിരുന്നു ദുരാതാശ്വാസ …

ദുരിതാശ്വാസ നിധി തട്ടിപ്പ്; മരിച്ചയാൾക്കും സഹായം, പണം കൈപ്പറ്റിയിട്ടില്ലെന്ന് കുടുംബം Read More »

കോ ഓപ്പറേറ്റീവ് ബാങ്കിൽ തട്ടിപ്പ് നടത്തിയ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപണം

തൃശൂർ: കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചാലക്കുടി ശാഖയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കുന്നുവെന്ന് ആരോപണം. ബന്ധുക്കളുടെ പേരിൽ ഈടില്ലാതെ വായ്പയെടുത്തും വ്യാജരേഖ ചമച്ചും 20 കോടിയിലേറെയാണ് മുൻപ്രസിഡൻറ് പി.പി പോളിൻറെ നേതൃത്വത്തിൽ തട്ടിയത്. സി.പി.എം ഏരിയാകമ്മിറ്റി അംഗമായ പോളിന് പാർട്ടി സംരക്ഷണമുള്ളതിനാലാണ് നടപടികൾ ഈഴയുന്നതെന്ന്നി ക്ഷേപകർ പറയുന്നു. ചാലക്കുടി അർബൻ കോപറേറ്റീവ് ബാങ്ക് 2001ലാണ് പ്രവർത്തനം തുടങ്ങുന്നത്. ഭരണ സമിതിയും പ്രസിഡന്റും ചേർന്നായിരുന്നു തട്ടിപ്പിൻറെ ആസൂത്രണം. ഇപ്പോൾ സി.പി.എം ചാലക്കുടി ഏരിയ കമ്മിറ്റി …

കോ ഓപ്പറേറ്റീവ് ബാങ്കിൽ തട്ടിപ്പ് നടത്തിയ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപണം Read More »

വിൽപനയ്ക്കായി വേണ്ടി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വിൽപനയ്ക്ക് വേണ്ടി 60 ചാക്കുകളിലും 18 പെട്ടികളിലുമായി വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നാട്ടുകൽ ശങ്കരച്ചാംപാളയം രാജേന്ദ്രന്റെ (48) വീട്ടിൽ നിന്നാണ് ഉൽപന്നങ്ങൾ പിടികൂടിയത്. പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത് ഇന്നലെ ഏഴരയോടെ നടത്തിയ പരിശോധനയിലായിരുന്നു. മൂന്ന് മാസം മുൻപാണ് നെന്മാറ വല്ലങ്ങി കരുമത്തിൽപാടം സ്വദേശിയായ രാജേന്ദ്രൻ ശങ്കരച്ചാംപാളയത്തെ വീട് വാങ്ങിയത്. ഈ വീട്ടിലേക്ക് രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്നു പോകുന്നതായി സമീപവാസികൾ പൊലീസിന് സൂചന നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് പരിശോധന …

വിൽപനയ്ക്കായി വേണ്ടി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി Read More »

ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരിക്കുന്നത് അതീവ സുരക്ഷാ ബ്ലോക്കിൽ

കണ്ണൂർ: സ്വർണക്കടത്തിലും ക്വട്ടേഷൻ കേസിലും കുറ്റാരോപിതനായ ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ. ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ് ഈ ബ്ലോക്കിലെ ഭൂരിഭാഗം പ്രതികളും. ഇരുവർക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ആകാശ് തില്ലങ്കേരി ജയിലിലായതിന് പിന്നാലെ 2011 മോഡൽ ഇന്നോവ കാർ വിൽപ്പനക്ക് വെച്ചു. ഫേസ്ബുക്കിൽ രാവിലെ 8 മണിയോടെയായിരുന്നു ഏഴ് ലക്ഷം രൂപക്ക് കാർ വിൽക്കുന്നുവെന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്.

വിശ്വനാഥൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പരിധിയിൽ തൂങ്ങി മരിച്ച ആദിവാസി യുവാവ് വിശ്വനാഥൻറെ മരണം നിയമസഭയിൽ ചർച്ചയായി. കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ആദിവാസികൾക്ക് എതിരെ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്നും വിശ്വനാഥൻറെ മരണം ഇതാണ് ചൂണ്ടികാട്ടുന്നതെന്നും ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായി കാണുന്നുവെന്നും ഇതിൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വനാഥൻറെ മരണത്തിൽ കേസ് രജിസ്റ്റർ ചെയതിട്ടുണ്ട്. പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് മേധാവിയാണ് അന്വഷണത്തിന് മേൽനോട്ടം വഹിക്കുന്നതെന്നും മന്ത്രി സഭയെ …

വിശ്വനാഥൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ Read More »

വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് കീഴടങ്ങി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസിയുടെ മൃദശരീരം കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരനായ ഭർത്താവ് അന്തോണി ദാസ് കീഴടങ്ങി. യുവതിയെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാണാതായതിനെ തുടർന്നായിരുന്നു ഇയാളിലേക്ക് അന്വേഷണം നീണ്ടത്. ഇതിനിടയിൽ ഇന്ന് രാവിലെയോടെ കുറ്റവാളി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ദമ്പതികൾ തമ്മിൽ നിരന്തരം തർക്കമുണ്ടാക്കുമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച മൊഴി.

സമാന്തര മദ്യ വില്പന നടത്തി; പ്രതി പിടിയിൽ

ഇടുക്കി: പുളിയന്മല കേന്ദ്രീകരിച്ച് അനധികൃതമായി മദ്യ വിൽപ്പന നടത്തിയിരുന്ന പുളിയൻ മലയിലെ ചുമട്ടു തൊഴിലാളിയായ വിജയവിലാസം വേണുഗോപാലിന്റെ മകൻ മധുവിനെ(48) അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, വണ്ടന്മേട് പോലീസും ചേർന്നായിരുന്നു ഇയാളെ പിടികൂടിയത്. പുളിയന്മല കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ചുമട്ടു തൊഴിലാളിയായ മധു തന്റെ …

സമാന്തര മദ്യ വില്പന നടത്തി; പ്രതി പിടിയിൽ Read More »

സിദ്ദു മൂസേവാല കൊലക്കേസിലെ 2 പ്രതികൾ ജയിലിൽ കൊല്ലപ്പെട്ടു

അമൃത്സ‍ര്‍ : പഞ്ചാബിലെ ജയിലിലുണ്ടായ സംഘർഷത്തിൽ സിദ്ദു മൂസേവാല കൊലക്കേസിലെ 2 പ്രതികൾ കൊല്ലപ്പെട്ടു. ഗുണ്ടാതലവന്മാരായ ദുരൻ മൻദീപ് സിംഗ് തൂഫാൻ, മൻമോഹൻ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയിലിനകത്തെ രണ്ട് ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.

വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി

വണ്ണപ്പുറം : കാളിയാർ പോലീസ് വണ്ണ പ്പുറത്തെ കടകളിൽ പരിശോധന നടത്തി.വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി. ലോട്ടറി കച്ചവടം നടത്തി വരുന്ന നൗഷാദ് അരിമ്പൻതൊടിയിൽ, മോഹനൻ വേലം പറമ്പിൽ,പച്ചക്കറി കച്ചവടക്കാരനായ ഷിനാജ് പള്ളിമുക്കിൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കേസ് എടുത്തു. കാളിയാർ എസ്‌.ഐ.കെ.സിനോദ്, സിവിൽ പോലീസ് ഓഫീസർ മാരായ അനീഷ്‌ സത്താർ, സുനിൽ, അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ സ്പെഷ്യൽ കോമ്പിംഗിന്റെ ഭാഗമായി ഉച്ചയ്ക്ക് …

വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി Read More »