Timely news thodupuzha

logo

Crime

വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് കീഴടങ്ങി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസിയുടെ മൃദശരീരം കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരനായ ഭർത്താവ് അന്തോണി ദാസ് കീഴടങ്ങി. യുവതിയെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാണാതായതിനെ തുടർന്നായിരുന്നു ഇയാളിലേക്ക് അന്വേഷണം നീണ്ടത്. ഇതിനിടയിൽ ഇന്ന് രാവിലെയോടെ കുറ്റവാളി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ദമ്പതികൾ തമ്മിൽ നിരന്തരം തർക്കമുണ്ടാക്കുമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച മൊഴി.

സമാന്തര മദ്യ വില്പന നടത്തി; പ്രതി പിടിയിൽ

ഇടുക്കി: പുളിയന്മല കേന്ദ്രീകരിച്ച് അനധികൃതമായി മദ്യ വിൽപ്പന നടത്തിയിരുന്ന പുളിയൻ മലയിലെ ചുമട്ടു തൊഴിലാളിയായ വിജയവിലാസം വേണുഗോപാലിന്റെ മകൻ മധുവിനെ(48) അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, വണ്ടന്മേട് പോലീസും ചേർന്നായിരുന്നു ഇയാളെ പിടികൂടിയത്. പുളിയന്മല കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ചുമട്ടു തൊഴിലാളിയായ മധു തന്റെ …

സമാന്തര മദ്യ വില്പന നടത്തി; പ്രതി പിടിയിൽ Read More »

സിദ്ദു മൂസേവാല കൊലക്കേസിലെ 2 പ്രതികൾ ജയിലിൽ കൊല്ലപ്പെട്ടു

അമൃത്സ‍ര്‍ : പഞ്ചാബിലെ ജയിലിലുണ്ടായ സംഘർഷത്തിൽ സിദ്ദു മൂസേവാല കൊലക്കേസിലെ 2 പ്രതികൾ കൊല്ലപ്പെട്ടു. ഗുണ്ടാതലവന്മാരായ ദുരൻ മൻദീപ് സിംഗ് തൂഫാൻ, മൻമോഹൻ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയിലിനകത്തെ രണ്ട് ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.

വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി

വണ്ണപ്പുറം : കാളിയാർ പോലീസ് വണ്ണ പ്പുറത്തെ കടകളിൽ പരിശോധന നടത്തി.വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി. ലോട്ടറി കച്ചവടം നടത്തി വരുന്ന നൗഷാദ് അരിമ്പൻതൊടിയിൽ, മോഹനൻ വേലം പറമ്പിൽ,പച്ചക്കറി കച്ചവടക്കാരനായ ഷിനാജ് പള്ളിമുക്കിൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കേസ് എടുത്തു. കാളിയാർ എസ്‌.ഐ.കെ.സിനോദ്, സിവിൽ പോലീസ് ഓഫീസർ മാരായ അനീഷ്‌ സത്താർ, സുനിൽ, അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ സ്പെഷ്യൽ കോമ്പിംഗിന്റെ ഭാഗമായി ഉച്ചയ്ക്ക് …

വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി Read More »

ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ അടിമാലി പോലീസ് കേസ് എടുത്തു

ഇടുക്കി: ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പട്ടിക ജാതി – പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി അടിമാലി പോലീസ് കേസ് എടുത്തു. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദ്ദിച്ചുവെന്ന വിനീതിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പട്ടിക ജാതി – പട്ടിക വർഗ്ഗ കമ്മീഷൻ വിനീതിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്വമേധയാ കേസെടുത്തിരുന്നു.

ഹരിഹരവർമ്മ കൊലക്കേസ്; ജിതേഷിന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ഹരിഹരവർമ്മ കൊലക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒന്നാം പ്രതിയായ ജിതേഷിന്റെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ ഖന്ന, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെയായിരുന്നു തീരുമാനം. ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് ബെഞ്ച് നീരീക്ഷിച്ചു. തനിക്ക് കൊലപാതകത്തിലും മോഷണത്തിലും നേരിട്ട് പങ്കില്ലെന്നും അതുകൊണ്ട് ശിക്ഷയിൽ നിന്ന് ‌ഒഴിവാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൊലപാതകം നടന്നതായി പറയപ്പെടുന്ന സ്ഥലത്ത് എത്തിയിട്ടില്ലെന്ന് ജിതേഷിനായി അഭിഭാഷകൻ അഡോൾഫ് മാത്യു വാദിച്ചു. ഇത് കോടതി അംഗീകരിച്ചെങ്കിലും ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയതോടെ കോടതി ഹർജി …

ഹരിഹരവർമ്മ കൊലക്കേസ്; ജിതേഷിന്റെ ഹർജി സുപ്രീം കോടതി തള്ളി Read More »

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം; കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

ആലപ്പുഴ: കേന്ദ്രത്തിനും സംസ്ഥാനസർക്കാരിനും, തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കുന്നതിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജി വിശദമായി പരിശോധിക്കേണ്ടതാണെന്ന് ജസ്റ്റിസ്.വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ വിശദമാക്കി. നാല് ആഴ്ച്ചയ്ക്കം നോട്ടീസിൽ മറുപടി നൽകേണ്ടതുണ്ട്. ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നതെന്നും വ്യക്തമാക്കി. സുപ്രീം കോടതി, യതൊരു ശാസ്ത്രീയ അടിത്തറയില്ലാതെ നടക്കുന്ന നടപടി അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നും …

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം; കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി Read More »

കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടതെന്ന് വി.ഡി.സതീശൻ

കൊച്ചി: തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണിതെന്നും ക്രമക്കേട് ഞെട്ടിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ പണ തട്ടിപ്പിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. അന്വേഷണം നടത്തിയാൽ സി.പി.എം പങ്ക് വ്യക്തമാകും. കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടത്. പ്രത്യേക അന്വേഷണസംഘം വേണം. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൻറെ അവസ്ഥയാകും. മുഖ്യമന്ത്രിയുടെ ഓഫീസാണ് സഹായം അനുവദിക്കുന്നത്. പ്രളയഫണ്ട് തട്ടിപ്പിൽ ഉൾപെടെ പാർട്ടിക്കാരെ സംരക്ഷിച്ചതിൻറെതിന്റെ ഫലമാണിതെന്നും ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷണം പ്രതിപക്ഷവും നിരീക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വി.ഡി.സതീശൻ …

കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടതെന്ന് വി.ഡി.സതീശൻ Read More »

ദുരിതാശ്വാസ നിധി തട്ടിപ്പ്; ഏജന്റുമാരും ഇടനിലക്കാരെന്ന് വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിലെ അന്വോഷണത്തിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. സംഘടിതമായ ശ്രമം തട്ടിപ്പിന് പിന്നിലുണ്ട്. രണ്ട് വർഷം പുറകോട്ടുള്ള ഫയലുകൾ ഇതുവരെ പരിശോധിച്ചു. കുറച്ചു കാലം പിന്നിലുള്ള ഫയലുകൾ പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ സി.എം.ഡി.ആർ.എഫ് നടത്തിയതെന്ന് മനോജ് എബ്രഹാം കൂട്ടിച്ചേർത്തു. ഇതിനിടയിൽ സർക്കാരിൽ നിന്നും പരാതികളെത്തി. അത് കൂടി വിലയിരുത്തിയായിരുന്നു മിന്നൽ പരിശോധന നടത്തിയത്. ഏറെക്കുറെ എല്ലാ ജില്ലകളിലും ക്രമക്കേടുകൾ …

ദുരിതാശ്വാസ നിധി തട്ടിപ്പ്; ഏജന്റുമാരും ഇടനിലക്കാരെന്ന് വിജിലൻസ് ഡയറക്ടർ Read More »

ദുരിതാശ്വാസ നിധി തട്ടിപ്പ്; മരിച്ചയാളുടെ പേരിലും ധനസഹായം കൈപ്പറ്റി

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിനെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ മരിച്ചയാളുടെ പേരിലും ധനസഹായം തട്ടിയതായി കണ്ടെത്തി. ഒരു അപേക്ഷ, നിരീക്ഷിച്ചപ്പോഴാണ് ഇത് തെളിഞ്ഞത്. വിജിലൻസ്, ഇന്ന് അപേക്ഷകന്റെ വീട്ടിൽ പരിശോധന നടത്തുന്നതോടൊപ്പം ഇടനിലക്കാരുടെയും ഡോക്ടർമാരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്യും. കൊല്ലത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് മരിച്ചയാളുടെ പേരിൽ തട്ടിപ്പ് നടന്നെന്ന് സംശയം തോന്നിയത്. തുടർന്ന് സിവിൽ സ്റ്റേഷനിലെ ഫയലിൽ അപേക്ഷകന്റേതായി നൽകിയ ഫോൺ നമ്പറിൽ വിളിച്ച് ചോദിച്ചു. അപ്പോഴാണ് അദ്ദേഹം മരിച്ചുപോയെന്ന് ബന്ധുക്കൾ പറഞ്ഞത്. …

ദുരിതാശ്വാസ നിധി തട്ടിപ്പ്; മരിച്ചയാളുടെ പേരിലും ധനസഹായം കൈപ്പറ്റി Read More »

വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്‌റ്റിൽ

കൊച്ചി: യുവതിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. കോഴിക്കോട്‌ ശിവപുരം ചെങ്കുന്നത്ത്‌ അരുൺകുമാറാണ്‌ (28) അറസ്‌റ്റിലായത്‌. പത്തനംതിട്ട സ്വദേശിനിയെ പലതവണ പീഡിപ്പിച്ചശേഷം ഇയാൾ വിവാഹവാഗ്‌ദാനത്തിൽ നിന്ന്‌ പിൻമാറിയെന്ന് കടവന്ത്ര പൊലീസ്‌ അറിയിച്ചു. യുവതി പരാതി നൽകിയതിനെത്തുടർന്നാണ്‌ അറസ്‌റ്റ്‌.

21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടിയത് ട്രെയ്നിൽ നിന്നും

കോട്ടയം: ട്രെയ്നിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. സീറ്റിനടിയിൽ നിന്നുമാണ് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്. റെയ്ൽവേ പൊലീസും കേരള പൊലീസും ചേർന്നാണ് കുഴൽപണം പിടികൂടിയത്. പൊലീസ് സംഘം പിടികൂടുന്നതിനിടയിൽ പ്രതികൾ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ഒരു ബണ്ടിൽ പണം ട്രെയ്നിൽ തന്നെ ഉപേക്ഷിച്ചു. ഈ പണമാണ് കോട്ടയത്ത് കാരയ്ക്കൽ എക്സ്പ്രസിൻ്റെ എ.സി കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്ന് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. 21 ലക്ഷം …

21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടിയത് ട്രെയ്നിൽ നിന്നും Read More »

ദുരിതാശ്വാസ നിധിയിൽ നിന്നും പണം തട്ടിയെടുത്തു

തിരുവനന്തപുരം: ഏജന്റുമാർ മുഖേനെ വ്യാജരേഖകളുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണ തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സി.എം.ആർ.ഡി.എഫെന്ന പേരിൽ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ഈ അഴിമതി തുടങ്ങിയിട്ട് കാലങ്ങളായി. കളക്ടറേറ്റുകൾ വഴിയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എത്തുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയച്ച് …

ദുരിതാശ്വാസ നിധിയിൽ നിന്നും പണം തട്ടിയെടുത്തു Read More »

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; റദ്ദാക്കണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കുറ്റത്തിന് നടൻ മോഹൻലാലിനെതിരെ രജിസ്റ്റർ‌ ചെയ്ത കേസ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിൻറെ ആവശ്യം വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതിയുടെ നി‍ർദേശം. കേസ് റദ്ദാക്കാനാകില്ലെന്ന പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചിൻറെ നടപടി. വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും മോഹൻലാലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2011ൽ എറണാകുളം തേവരയിലെ മോഹൻലാലിൻറെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയായിരുന്നു രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ …

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; റദ്ദാക്കണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി Read More »

കിടപ്പിലായിരുന്ന ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം എൺപതുവയസ്സുകാരി തൂങ്ങി മരിച്ചു

മൂലമറ്റം: ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം ഭാര്യ തൂങ്ങി മരിച്ചു. കരിപ്പലങ്ങാട് കൊളപ്പുറത്ത് സുകുമാൻൻ്റെ(85) കഴുത്തറുത്ത ശേഷം മരിച്ചെന്ന് കരുതി ഭാര്യ മിനി(80) തൂങ്ങി മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. നാളുകളായി കിടപ്പിലായിരുന്ന സുകുമാരന്റെ ശുശ്രൂഷക്കായി വന്നിരുന്ന സ്ത്രീ എത്തിയപ്പോൾ ഗെയ്റ്റും വീടും പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് അയൽവാസികളെ വിളിച്ചു ചേർത്ത് വീട് തുറക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. പിന്നീട് കുളമാവ് പോലീസിനെ വിവരം അറിയിച്ചു. അവർ നാട്ടുകാരുടെ സഹായത്താൽ മുറി തുറന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സുകുമാരനെയായിരുന്നു കണ്ടത്. …

കിടപ്പിലായിരുന്ന ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം എൺപതുവയസ്സുകാരി തൂങ്ങി മരിച്ചു Read More »

ഷുഹൈബ് വധം; ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു

കൊച്ചി: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാറിന്റെ ഹർജിയിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. മാർച്ച് ഒന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന തലശ്ശേരി പൊലീസ് സെഷൻസ് കോടതിയിൽ ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനായി ഹർജി നൽകിയത് ഇന്നലെയായിരുന്നു. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിൻറെ റിപ്പോർട്ട്. ആകാശിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ …

ഷുഹൈബ് വധം; ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു Read More »

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത രണ്ടു പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യം നൽകിയ ശേഷം നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ താമസിച്ചിരുന്ന പ്രതികളുടെ മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് കുറ്റവാളികൾ. ഇവർ എറണാകുളം ജില്ലക്കാരാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുട്ടി കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ്. സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി …

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത രണ്ടു പ്രതികൾ കസ്റ്റഡിയിൽ Read More »

പോക്സോ കേസ് പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പുറ്റെക്കാട് പീസ് നെറ്റിൽ കെ പി ഉണ്ണി (57) ആണു തൂങ്ങിമരിച്ചത്. കോഴിക്കോടാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിട്ട. എസ്ഐ ആയ ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. 2021 ലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയെ തട്ടിക്കൊണഅട് പേയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസിൽ ജാമ്യം കിട്ടിയെങ്കിലും …

പോക്സോ കേസ് പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ Read More »

തലസ്ഥാനത്തെ ഗുണ്ടാനേതാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷും കൂട്ടാളിയും പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഒരുമാസത്തോളം ഒളിവിലായിരുന്ന പ്രതിയും കൂട്ടാളിയും ഇന്ന് രാവിലെ മെഡിക്കൽ കോളെജ് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആംബുലൻസ് ഡ്രൈവർമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളാണ് പുത്തൻപാലം രാജേഷും കൂട്ടാളി സാബുവും. ശേഷം ഒളിവിൽ പോവുകയായിരുന്നു. മൂൻകൂർ ജാമ്യത്തിനായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേഷനിൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചത്. തുടർന്നാണ് പ്രതികൾ സ്റ്റേഷനിൽ ഹാജരായത്. ചോദ്യം ചെയ്യലിനു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് …

തലസ്ഥാനത്തെ ഗുണ്ടാനേതാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി Read More »

വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല; പതിനാറുകാരിയെ കത്തികൊണ്ട് ആക്രമിച്ച ശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47കാരന്‍

റായ്പൂർ: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന 16കാരിയെ കത്തികൊണ്ട് ആക്രമിച്ച ശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47 കാരന്‍. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഓംകാർ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ശനിയാഴ്ച വൈകീട്ട് പ്രതി പെൺകുട്ടിയുടെ തലമുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. മറുകയ്യിൽ ഇയാൾ കത്തി പിടിച്ചിരിക്കുന്നതും കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യപകമായ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷം ആരംച്ചത്.

സിം കാർഡ് വിൽപ്പനക്കാരനായി വേഷം മാറി മുംബൈ പൊലീസിന്റെ കേസന്വേഷണം

മുംബൈ: കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചാർകോപ്പിലെ സ്വർണ്ണാഭരണ മിനുക്കുപണി യൂണിറ്റ് ഉടമ സുനിൽ ആര്യ, തന്റെ ജീവനക്കാരനായ രാജു സിംഗിനെ(26) ദഹിസറിലെ ഒരു ഫാക്ടറിയിൽ 453 ഗ്രാം സ്വർണം എത്തിക്കാൻ കൈമാറിയിരുന്നു. പക്ഷെ സിംഗ് സ്വർണ്ണവുമായി മുങ്ങി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ താൻ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ആര്യ പോലീസിനെ സമീപിച്ചു. മൊബൈൽ ഫോൺ ലൊക്കേഷനും കോൾ ഡാറ്റ റെക്കോർഡും അടിസ്ഥാനമാക്കിയാണ് രാജസ്ഥാനിലെ പാലി ജില്ലയിലേക്ക് സിംഗിനെ പൊലീസ് കണ്ടെത്തിയത്. സ്വർണ്ണ പോളിഷിംഗ് ഫാക്ടറിയിൽ സിംഗ് ഒളിച്ചിരിക്കുകയാണെന്ന് ഞങ്ങൾ …

സിം കാർഡ് വിൽപ്പനക്കാരനായി വേഷം മാറി മുംബൈ പൊലീസിന്റെ കേസന്വേഷണം Read More »

റെയിൽവേ ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രം; പ്രതി പിടിയിൽ

ചെന്നൈ: തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം പത്താനാപുരം സ്വദേശി അനീഷാണ് കുറ്റവാളി. 28-കാരനായ ഇയാളെ ചെങ്കോട്ടയിൽ വച്ചായിരുന്നു പിടികൂടിയത്. ഇയാൾ തങ്കാശിയിൽ പെയിൻറിങ് തൊഴിലാളിയായിരുന്നു. വ്യാഴാഴ്ച രാതി 8നും 9നും ഇടയിലായിരുന്നു സംഭവം നടന്നത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ സമാന രീതിയിൽ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. ഗാർഡ് റൂമിൽ ഫോൺ ചെയ്യുന്നതിനിടെ അക്രമി മുറിയിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിക്കുകയായിരുന്നു.

തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നെനന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നെനന്ന് പ്രോസിക്യൂഷൻ ഭാഗം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് ഈ വിചിത്രം സംഭവം നടന്നത്. 2016ൽ തിരുവനന്തപുരം സ്വദേശി സാബുവിനെ 125 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 100 ഗ്രം ശാസ്ത്ര പരിശോധനയ്ക്കും 25 ഗ്രാം തെളിവായി കോടതി സ്റ്റോറൂമിലും സൂക്ഷിച്ചിരുന്നു. എന്നാൽ വിചാരണയ്ക്കായി തെളിവ് വീണ്ടും പരിശോധിക്കുന്നതിനിടെയാണ് പകുതി കഞ്ചാവ് കാണാനില്ലെന്ന വിവരം മനസിലാക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന കോടതിയുടെ ചോദ്യത്തിന് ചിലപ്പോൾ …

തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നെനന്ന് പ്രോസിക്യൂഷൻ Read More »

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത; യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ പാലക്കാട് ചാലിശേരിയിൽകരുതൽ തടങ്കലിലാക്കി. സംസ്ഥാനതല തദ്ദേശദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനു മുന്നോടിയായാണ് പൊലീസിൻറെ ജാഗ്രത നീക്കം. കൂടുതൽ പ്രവർത്തകരെ തേടി പൊലീസ് എത്തുന്നതായി യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

സുരക്ഷിത യാത്ര; സ്വകാര്യ ബസുകളിൽ രണ്ടു വീതം ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കും

സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റു പലവിധ നിയമലംഘനങ്ങളും തുടർച്ചയായി ചർച്ചയാകുന്ന സാഹചര്യത്തിലാണ് ബസുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പെടെ നടപടികൾക്ക് ഗതാഗത വകുപ്പ് മുൻകൈ എടുത്തിരിക്കുന്നത്. അപകടങ്ങൾ വർധിക്കുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആൻറണി രാജു വിളിച്ചു ചേർത്ത യോഗത്തിലാണ് ബസുകളിൽ രണ്ടു വീതം ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കുന്നതിനു തീരുമാനിച്ചത്. ബസിൽ നിന്നു റോഡും ബസിൻറെ ഉൾവശവും കാണത്തക്ക വിധമാണു ക്യാമറകൾ സ്ഥാപിക്കേണ്ടത്. ഈ മാസം ഇരുപത്തെട്ടിനകം ഇതു നടപ്പാക്കണമെന്നാണു നിർദേശം. ഇതിനു …

സുരക്ഷിത യാത്ര; സ്വകാര്യ ബസുകളിൽ രണ്ടു വീതം ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കും Read More »

സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോൺ പദ്ധതിയിലും ക്രമക്കേട് നടന്നതായി വിജിലൻസിന്റെ കണ്ടെത്തൽ

തൃശൂർ: മോട്ടോർ വാഹന വകുപ്പിൻറെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോൺ പദ്ധതിയിലും ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതിൽ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ധനവകുപ്പിന് റിപ്പോർട്ട് നൽകി. റോഡ് സുരക്ഷ ലക്ഷ്യമിട്ട് മോട്ടോർ വാഹനവകുപ്പ് നടപ്പാക്കിയ ശബരിമല സേഫ് സോൺ, സേഫ് കേരള എന്നീ പദ്ധതികളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ അട്ടിമറി നടന്നതായാണ് വിജിലൻസിൻറെ പ്രാഥമിക കണ്ടെത്തൽ. ബില്ലുകളും വൗച്ചറുകളുമില്ലാതെ പത്തുകൊല്ലത്തിനിടെ വൻതുക എഴുതിയെടുത്തതായും, റോഡ് സുരക്ഷ വാരാഘോഷത്തിൻറെ ഫണ്ട് അനുവദിച്ചതിലും …

സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോൺ പദ്ധതിയിലും ക്രമക്കേട് നടന്നതായി വിജിലൻസിന്റെ കണ്ടെത്തൽ Read More »

ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ പിടിയിൽ

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിൻറെ പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ പിടിയിൽ. ജിയോ തില്ലങ്കേരിയും, ജയപ്രകാശ് തില്ലങ്കേരിയുമാണ് പിടിയിലായത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. മന്ത്രി എം ബി രാജേഷിൻറെ പഴ്സനൽ സ്റ്റാഫ് അനൂപിൻറെ ഭാര്യ ശ്രീലക്ഷിമായാണ് പരാതി നൽകിയത്. ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചരണം നടത്തിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; അനിൽ കുമാറിനെ അറസ്റ്റ് ചെയ്തു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസില്‍ പ്രതിയും ആശുപത്രിയിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്‍റുമായ അനിൽ കുമാർ പിടിയിൽ. കുറ്റം പുറത്തറിഞ്ഞ് കേസെടുത്തതിന് തൊട്ടു പിന്നാലെ അനിൽ കുമാര്‍ ഒളിവിൽ പോയിരുന്നു. അനിൽ കുമാറിനെ തൃക്കാക്കര എ.സിയാണ് കസ്റ്റഡിയിലെടുത്തത്. പ്രോസിക്യൂഷൻ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. വ്യാജമായി ജനന സർട്ടിഫിക്കറ്റ് തയാറാക്കാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനായി മാസങ്ങൾ നീണ്ട തയാറെടുപ്പ് നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. സർട്ടിഫിക്കറ്റ് തിരുത്തിയിട്ടില്ലെന്നും തെറ്റായ ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു അനിൽ കുമാറിന്‍റെ മറുപടി.

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുൾപ്പെടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി. കേസിലെ പ്രതി ദിലീപ് മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും അത് തള്ളികൊണ്ട് സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്നായിരുന്നു കോടതി അറിയിച്ചത്. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതിയുടെ നിർദ്ദേശിക്കുകയും ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടി നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റിയ …

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുൾപ്പെടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി Read More »

ആർ.ഡി.ഒയുടെ ഉത്തവുണ്ടായിട്ടും അമ്മയെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറാവാതെ മകൻ; ക്യാൻസ‍ർ രോഗിയായ അമ്മ പൊലീസിന്റെ സംരക്ഷണം തേടി

കൊച്ചി: അമ്മയെ തന്റെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറാവാതെ മകൻ. ഇതോടെ ക്യാൻസ‍ർ രോഗിയായ അമ്മ പൊലീസിന്റെ സംരക്ഷണം തേടി. മൂവാറ്റുപുഴ ആർ.ഡി.ഒയുടെ ഉത്തവുണ്ടായിട്ടും കാലാമ്പൂർ സ്വദേശി പുത്തൻ കണ്ടത്തിൽ കമല ചെല്ലപ്പനാണ് മകൻ അറസുകുമാറിനെതിരെ പോത്താനിക്കാട് പോലീസിനെ സമീപിച്ചത്. എന്നാൽ അമ്മ വീട്ടിൽ കയറുന്നത് തടഞ്ഞിട്ടില്ലെന്നാണ് അറസുകുമാറിന്റെ വിശദീകരണം. മകൻ രണ്ട് പ്രാവശ്യം തല്ലിയെന്നും കമല സൂചിപ്പിച്ചു. കട്ടിലിൽ കിടന്ന തന്നെ കാലിൽ കൂട്ടിപ്പിടിച്ച് വലിച്ചുവെന്നും കൈകൾ കൂട്ടിപ്പിടിച്ചുവെന്നും ആരോപണമുണ്ട്. ഒരു പ്രാവശ്യം മകൻ നാല് കസേരയെടുത്ത് …

ആർ.ഡി.ഒയുടെ ഉത്തവുണ്ടായിട്ടും അമ്മയെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറാവാതെ മകൻ; ക്യാൻസ‍ർ രോഗിയായ അമ്മ പൊലീസിന്റെ സംരക്ഷണം തേടി Read More »

തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

കൽപ്പറ്റ: തമിഴ്നാട്ടിൽ നിന്ന് ദീപാവലിക്ക് നാട്ടിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പനമരം കുന്നുമ്മൽ വീട്ടിൽ അശ്വന്ത്(19) ആണ് അറസ്റ്റിലായത്. കരിമ്പുമ്മൽ ചുണ്ടക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നിനെത്തിയതായിരുന്നു പെൺകുട്ടി. പീഡിപ്പിച്ച വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മാനന്തവാടി പോക്സോ പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വണ്ടിപെരിയാറിൽ മൂന്നാം ക്ലാസ് വിദ്യർത്ഥിയുടെ കരണത്ത് അടിച്ച അധ്യാപികയുടെ പേരിൽ പൊലീസ് കേസെടുത്തു

മൂന്നാർ: ഇടുക്കി വണ്ടിപെരിയാറിൽ മൂന്നാം ക്ലാസ് വിദ്യർത്ഥിയുടെ കരണത്ത് അധ്യാപിക അടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്കൂളിലെ താൽക്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെയാണ് കേസ്. ക്ലാസ് ഡസ്ക്കിലിരുന്ന് താളം പിടിച്ചതിനാണ് അധ്യാപിക കുട്ടിയുടെ കരണത്ത് അടിച്ച് കുട്ടിയുടെ ചെവിക്ക് പിടിച്ച് ഉയർത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്രേറ്റിൻറെ നിർദേശ പ്രകാരമാണ് കേസെടുത്തത്. ജുവനൈസ് ജസ്റ്റിസ് ആക്‌ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും സിഐ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച …

വണ്ടിപെരിയാറിൽ മൂന്നാം ക്ലാസ് വിദ്യർത്ഥിയുടെ കരണത്ത് അടിച്ച അധ്യാപികയുടെ പേരിൽ പൊലീസ് കേസെടുത്തു Read More »

ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം ആരോപിച്ചു

കൽപ്പറ്റ: ആദിവാസിയായ കുളിയനെന്ന യുവാവ് വയനാട് പയ്യമ്പള്ളി ചെറൂരിലെ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാണ് കുളിയൻ മരിച്ചതെന്നിരിക്കെ ഉടമയെ സഹായിക്കുന്ന നിലപാടുകളും എഫ്.ഐ.ആറുമാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് കുടുംബം പറയുന്നത്. കുളിയൻ മരിച്ചത് കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റായിരുന്നു. സ്ഥലം ഉടമ അനുമതിയില്ലാതെ കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കെണിയിലേക്ക് വൈദ്യുതി കടത്തിവിടുകയായിരുന്നുവെന്നാണ് സംശയം. അതേസമയം, പയ്യമ്പള്ളി …

ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം ആരോപിച്ചു Read More »

താലൂക്ക് ഓഫീസിലെ കൂട്ട അവധി; ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി

പത്തനംതിട്ട: ജില്ലാ കളക്ടർ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഔദ്യോഗികമായി അവധി എടുത്തിരുന്നുവെന്നാണ് അതിലൂടെ വ്യക്തമാക്കുന്നത്. അതേസമയം, ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ അവധി ബുദ്ധിമുട്ടുണ്ടാക്കിയെന്നും പറയുന്നു. ലാൻഡ് റവന്യു കമ്മീഷണറാണ് റിപ്പോർട്ടിൻ മേൽ നടപടി എടുക്കേണ്ടത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളിൽ ഇനി മുതൽ ജീവനക്കാർക്ക് അവധി നൽകുന്നതിൽ മാർഗരേഖ തയ്യാറാക്കുമെന്നും അറിയിച്ചു. ഇക്കാര്യം ചർച്ച ഇന്ന് ചേരുന്ന റവന്യു …

താലൂക്ക് ഓഫീസിലെ കൂട്ട അവധി; ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി Read More »

കോഴക്കേസ്; അഡ്വ. സൈബി ജോസ്‌ കിടങ്ങൂരിന്റെ ഓഫീസിൽ കൈംബ്രാഞ്ച്‌ പരിശോധന

കൊച്ചി: ഹൈക്കോടതി ജഡ്‌ജിമാർക്ക്‌ നൽകാനെന്നപേരിൽ കക്ഷികളിൽനിന്ന്‌ വൻതുക കൊഴ വാങ്ങിയെന്ന കേസിൽ ആരോപണവിധേയനായ അഡ്വ. സൈബി ജോസ്‌ കിടങ്ങൂരിന്റെ ഓഫീസിൽ കൈംബ്രാഞ്ച്‌ പരിശോധന. സൈബിയുടെ ലാപ്ടോപ് പിടിച്ചെടുത്തു. നിരവധി രേഖകളും കണ്ടെത്തിയതായാണ്‌ വിവരം. പ്രൊവിഡൻസ്‌ റോഡിലുള്ള ഓഫീസിൽ ചൊവ്വ വൈകിട്ടാണ്‌ പ്രത്യേക അന്വേഷകസംഘം തലവൻ കെ സുദർശനന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്‌.സൈബിയെ ചോദ്യം ചെയ്യാൻ ഉടൻ നോട്ടീസ്‌ നൽകുമെന്നാണ്‌ വിവരം. പിടിച്ചെടുത്ത രേഖകളിൽ വിശദമായ പരിശോധനയ്‌ക്ക്‌ ശേഷമായിരിക്കും ചോദ്യം ചെയ്യൽ. ലാപ്ടോപ് ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കും. മൊബൈൽ …

കോഴക്കേസ്; അഡ്വ. സൈബി ജോസ്‌ കിടങ്ങൂരിന്റെ ഓഫീസിൽ കൈംബ്രാഞ്ച്‌ പരിശോധന Read More »

സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സ് ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് ഇഡി

കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം എത്തുന്നതിന് തലേദിവസം സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സ് ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ്. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ എല്ലാം അവർ സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ സ്വപ്നക്കയച്ച മെസേജുകളിൽ പറയുന്നു. സന്തോഷ് ഈപ്പന് നിർമ്മാണ കരാർ നൽകാൻ മുന്നിൽ നിന്നത് ശിവശങ്കറാണെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കോഴപ്പണ കേസിൽ അറസ്റ്റിലായ ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. ലൈഫ് മിഷനിൽ 4.5 കോടി രൂപയുടെ കമ്മിഷൻ ഇടപാടു …

സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സ് ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് ഇഡി Read More »

മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു; കെ.സുധാകരൻ

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവനപദ്ധതി കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണെന്നു കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നല്കിയ അപ്പീൽ പിൻവലിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ല. ഒന്നാം പിണറായി സർക്കാരിൻറെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തു ചാടുകയാണ്. കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, …

മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു; കെ.സുധാകരൻ Read More »

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മലപ്പുറം: ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ സ്വദേശി സുൽഫത്തിനെ (24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇന്ന് രാവിലെയാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഷെമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ വീട്ടിൽ നിന്ന് ശബ്ദം കേട്ടിരുന്നെന്നും ഇത് സ്ഥിരമായതിനാൽ ആദ്യം കാര്യമാക്കിയില്ലെന്നും അയൽവാസികൾ പറഞ്ഞു. പീന്നീട് വീട്ടിലെത്തിയപ്പോഴാണ് സുൽഫത്തിന്‍റെ മൃതദേഹം കെട്ടഴിച്ചശേഷം നിലത്തുകിടത്തിയിരിക്കുന്ന നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന …

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ Read More »

പണിക്കൂലി കുടുതൽ ചോദിച്ചു; ആദിവാസി യുവാവിന് ക്രൂര മർദ്ദനം

വയനാട്: കുരുമുളക് പറിക്കാൻ 100 രൂപ കൂടുതൽ ചോദിച്ച ആദിവാസി യുവാവിന് ക്രൂര മർദ്ദനം. വയനാട് അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബുവിനെയാണ് തല്ലിച്ചതച്ചത്. പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. ബാബു സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടിൽ നിന്ന് 600 രൂപയ്ക്ക് പകരം 700 രൂപ കൂലി ചോദിച്ചപ്പോൾ ഉടമയുടെ മകൻ മുഖത്ത് ചവിട്ടുകയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ബാബു പേടി കാരണം സംഭവം പുറത്തുപറഞ്ഞിരുന്നില്ല. യുവാവിന്‍റെ മുഖത്തെ നീരും പരിക്കേറ്റ പാടും കണ്ട ഒരു …

പണിക്കൂലി കുടുതൽ ചോദിച്ചു; ആദിവാസി യുവാവിന് ക്രൂര മർദ്ദനം Read More »

അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യയുടെ ആരോപണത്തെ തുടർന്ന് സ്പെഷ്യൽ ബ്രാ‌ഞ്ച് പരിശോധന

കണ്ണൂർ: സ്പെഷ്യൽ ബ്രാ‌ഞ്ച്, സ്വ‍ർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യ ഗുരുതര ആരോപണങ്ങളുന്നയിച്ചതിൽ പരിശോധന തുടങ്ങി. അർജുൻ നടത്തിവരുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ, കുഴൽപണ ഇടപാടുകൾ സംബന്ധിച്ച് പുതിയ വിവരങ്ങൾ കിട്ടുമോയെന്നാണ് അന്വേഷണം. അമല ആയങ്കിയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ആലുവയിൽ സ്വകാര്യ പണമിടപാടുകാരനെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു

ആലുവ: ആലുവയിൽ സ്വകാര്യ പണമിടപാട് നടത്തിയുരുന്ന അശോകനെന്നയാളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും പിടിച്ചെടുത്തു. ആലുവയിൽ വാടകക്ക് താമസിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. പാനായിക്കുളം സ്വദേശിയാണ് സൈനുദ്ദീൻ. ബാംഗളൂർ സ്ഫോടന കേസിലും പ്രതിയായിരുന്നു ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു. നാളെ കൊച്ചി എൻ.ഐ.എ ആസ്ഥാനത്ത് ഹാജരാകാൻ സൈനുദ്ദീനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണമിടപാടുകാരനായ അശോകന്റെ മൊബൈൽ ഫോണും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

എം.ശിവശങ്കർ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ. ഇന്നലെ രാത്രി 11.45 ഓടെയാണ് ശിവശങ്കറിൻറെ അറസ്റ്റ് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തത് മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളർ കടത്ത് കേസ് എന്നിവ ഉൾപ്പെടെ മൂന്നാമത്തെ അറസ്റ്റാണിത്. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

വിശ്വനാഥന്റെ മരണം; ആളുകൾ ചേർന്ന് മർദ്ദിച്ചു കൊന്നതെന്ന് കുടുംബം

ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജിൽ എത്തിയ വിശ്വനാഥനെന്ന ആദിവാസി യുവാവിനെ പരിസരത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വലിയ വിവാദമായി മാറുകയാണ്. സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർ മോഷണക്കുറ്റം ചുമത്തി വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് പറയുന്നത്. “ആൾക്കൂട്ട വിചാരണ’ നടത്തിയവർ മർദിച്ചുകൊന്ന് വിശ്വനാഥനെ കെട്ടിത്തൂക്കിയതാണെന്നു കുടുംബം ആരോപിക്കുമ്പോൾ അത് അതീവ ഗൗരവമുള്ള വിഷയമായി മാറുകയാണ്. തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതായി പൊലീസ് അവകാശപ്പെടുമ്പോഴും കുടുംബം അവരുടെ നിലപാടിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല. മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതിൽ …

വിശ്വനാഥന്റെ മരണം; ആളുകൾ ചേർന്ന് മർദ്ദിച്ചു കൊന്നതെന്ന് കുടുംബം Read More »

സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: അഭിഭാഷകനായ സൈബി ജോസിനെ ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അറിയിച്ചു. അതേസമയം, പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തനിക്കെതിരെ കണ്ടെത്തലുകളൊന്നുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമായിരുന്നു സൈബി ജോസിന്റെ വിശദീകരണം. പരാതിയ്ക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെയെന്നും എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ സൈബി ജോസിന് നിർദേശവും നൽകി. രണ്ടാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

വിശ്വനാഥന്റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ

കോഴിക്കോട്: വിശ്വനാഥെന്ന ആദിവാസി യുവാവിന്റെ മരണത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പൊലീസിന് നൽകിയ നിർദേശം. എന്നാൽ, ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഇതൊരു സാധാരണ കേസായാണോ കണ്ടതെന്ന ചോദ്യവും ഉയർത്തി. അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കുറ്റം ചുമത്തണമെന്നും പൊലീസിനോട് കമ്മീഷൻ നിർദേശിച്ചു.

അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യംപസിൽ വെടിവെയ്പ്പ്

വാഷിങ്ടൺ: അമെരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യംപസിലാണ് വെടുവെയ്പ് നടന്നത്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്യംപസിൽ ഉണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. രാത്രി എട്ടരയോടെയാണ് വെടിവെയ്പ്പ് നടന്നത്. ഈസ്റ്റ് ലാൻസിങ് ക്യംപസിലെ ബെർകെ ഹാളിനു സമീപമാണ് ആദ്യം വെടിവെയ്പ്പ് ഉണ്ടായത്. ശേഷം അരമണിക്കൂർ കഴിഞ്ഞ് വീണ്ടും വെടിവെയ്പ്പുണ്ടായി. മുഖംമൂടി ധരിച്ചയാളാണ് അക്രമം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഞ്ചാവ് മിഠായിയുമായി കർണ്ണാടക സ്വദേശികൾ പിടിയിൽ

കളമശേരി: കളമശേരിയിൽ 62 കിലോ കഞ്ചാവ് മിഠായിയുമായി കർണ്ണാടകയിലെ ബൽഗാം സ്വദേശികളായ അച്ഛനും മകനും പിടിയിൽ. കണ്ടെയ്നർ റോഡിൽ ഡക്കാത്തലൺ ഷോറൂമിന് സമീപം കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്ന മിഠായിയുമായി സെറ്റപ്പ (46) മകൻ അഭിഷേക് (18) എന്നിവരാണ് വൈകിട്ട് ഏഴോടെ സ്പെഷൽ സ്ക്വാഡിന്‍റെ പിടിയിലായത്. കഞ്ചാവ് ചേർത്ത മിഠായി ഇവർ പുണെയിൽ നിന്നുള്ള ലോഡുമായി വരുമ്പോൾ കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്നു. ഒന്നിന് 10 രൂപ വിലയുള്ള 40 മിഠായികളടങ്ങിയ പാക്കറ്റുകളാണ് പിടിച്ചത്. ആകെ 62 കിലോ മിഠായിയും …

കഞ്ചാവ് മിഠായിയുമായി കർണ്ണാടക സ്വദേശികൾ പിടിയിൽ Read More »

നടിയെ ആക്രമിച്ച കേസ്; വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ അപേക്ഷ പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി പറഞ്ഞു. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ നൽകിയത്. ദിലീപിന്‍റെ വാദങ്ങള്‍ എഴുതിനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.