Timely news thodupuzha

logo

Crime

ക‍ണ്ണൂരിലെ കൊലവിളി, പ്രകോപനപ്രസംഗം; യുവമോർച്ചയ്ക്ക് പരാതി ഉണ്ട്, കേസില്ല; സിപിഎമ്മിനു പരാതിയേയില്ല; പി. ജയരാജന്‍റെയും ഷംസീറിന്‍റെയും സുരക്ഷ കൂട്ടി

കണ്ണൂർ: കണ്ണൂരിൽ കൊലവിളി മുദ്രാവാക്യം മുഴക്കുകയും പ്രകോപനപ്രസംഗം നടത്തുകയും ചെയ്ത യുവമോർച്ച, സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കേസെടുക്കാതെ പോലീസ്. സ്പീക്കർ എ.എൻ. ഷംസീറിന്‍റെ തലശേരിയിലെ എംഎൽഎ ക്യാന്പ് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷിന്‍റേതായിരുന്നു ആദ്യ പ്രകോപനം. “ഹിന്ദുസമൂഹത്തെ അപഹസിക്കുന്നത് ഷംസീർ അവസാനിപ്പിക്കണം, ജോസഫ് മാഷിന്‍റെ കൈ പോയപോലെ പോകില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാവാം. പക്ഷേ, എല്ലാക്കാലത്തും ഹിന്ദുസമൂഹം അങ്ങനെതന്നെനിന്നു കൊള്ളണമെന്നില്ല’ എന്നിങ്ങനെയായിരുന്നു ഗണേശിന്‍റെ പ്രസംഗം. ഇതിനു സിപിഎം നേതാവ് …

ക‍ണ്ണൂരിലെ കൊലവിളി, പ്രകോപനപ്രസംഗം; യുവമോർച്ചയ്ക്ക് പരാതി ഉണ്ട്, കേസില്ല; സിപിഎമ്മിനു പരാതിയേയില്ല; പി. ജയരാജന്‍റെയും ഷംസീറിന്‍റെയും സുരക്ഷ കൂട്ടി Read More »

കുറ്റാരോപിതരുടെ വീടുകൾ ബുൾഡോസറുപയോഗിച്ച്‌ തകർത്തു; യു.പി യോഗി ആദിത്യനാഥ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി: നിയമവാഴ്‌ചയെ വെല്ലുവിളിച്ച്‌ കുറ്റാരോപിതരുടെ വീടുകൾ ബുൾഡോസറുപയോഗിച്ച്‌ തകർക്കുന്ന ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി. 2016ൽ റാംപുർ ജില്ലയിൽ ഒരാളുടെ വീട്‌ ബുൾഡോസറുപയോഗിച്ച്‌ തകർത്ത്‌ ഇരുപതിനായിരം രൂപ കൊള്ളയടിച്ച കേസിലെ കുറ്റാരോപിതന്റെ ജാമ്യഹർജി യുപി സർക്കാർ എതിർത്തപ്പോഴായിരുന്നു ജസ്റ്റിസ്‌ സഞ്ജയ്‌ കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ പരിഹാസം. ജാമ്യം നിഷേധിച്ച അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരെയാണ്‌ പ്രതി സുപ്രീംകോടതിയെ സമീപിച്ചത്‌. യുപി സർക്കാരിന്റെ അഭിഭാഷകൻ ആർ കെ റൈസാദ ജാമ്യാപേക്ഷയെ എതിർത്തു. വീടുകൾ ബുൾഡോസിങ്‌ …

കുറ്റാരോപിതരുടെ വീടുകൾ ബുൾഡോസറുപയോഗിച്ച്‌ തകർത്തു; യു.പി യോഗി ആദിത്യനാഥ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി Read More »

ലുഡ്‌വിഗ്‌ വാൻ ബീഥോവന്റെ മരണം; ദുരൂഹത നീങ്ങുന്നു

ബർലിൻ: കേൾവി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും മാസ്മരിക സംഗീതം തീർത്ത്‌ ലോകത്തെ ഭ്രമിപ്പിച്ച അതുല്യ പ്രതിഭ ലുഡ്‌വിഗ്‌ വാൻ ബീഥോവൻ മരിച്ചതെങ്ങനെ? രണ്ട്‌ നൂറ്റാണ്ടു മുമ്പ്‌ വിടപറഞ്ഞ സംഗീതപ്രതിഭയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. വർഷങ്ങളോളം നിരവധി അസുഖങ്ങളുമായി മല്ലിട്ടെങ്കിലും ഹെപ്പറ്റൈറ്റിസ്‌ ബി ബാധയാണ്‌ അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന്‌ ഡിഎൻഎ റിപ്പോർട്ട്‌. കേംബ്രിഡ്‌ജ്‌ സർവകലാശാലയിലെ ബയോളജിക്കൽ ആന്ത്രപ്പോളജിസ്റ്റ്‌ ട്രിസ്റ്റൻ ബെഗ്‌ നടത്തിയ ജനിതക പരിശോധനയിലാണ്‌ വെളിപ്പെടുത്തൽ. 1827ൽ ബീഥോവൻ മരിച്ച ഉടൻ അദ്ദേഹത്തിന്റെ മുടി മുറിച്ച്‌ സൂക്ഷിച്ചിരുന്നു. 20 വയസു മുതൽ അലട്ടുന്ന …

ലുഡ്‌വിഗ്‌ വാൻ ബീഥോവന്റെ മരണം; ദുരൂഹത നീങ്ങുന്നു Read More »

ആഫ്രിക്കൻ നേതാക്കൾ സമർപ്പിച്ച സമാധാന നിർദേശം പഠിക്കുകയാണെന്ന്‌ റഷ്യൻ പ്രസിഡന്റ്‌

മോസ്കോ: ഉക്രയ്‌നും റഷ്യയും സന്ദർശിച്ച ശേഷം ആഫ്രിക്കൻ നേതാക്കൾ സമർപ്പിച്ച സമാധാന നിർദേശം പഠിക്കുകയാണെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ. സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ നടന്ന റഷ്യ ആഫ്രിക്ക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിന്‌ ചർച്ചയ്ക്കായി റഷ്യ സദാ സന്നദ്ധമാണെന്നും എന്നാൽ ഉക്രയ്‌ൻ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഉക്രയ്‌നുമായി റഷ്യ നടത്തുന്ന യുദ്ധമാണ്‌ ആഗോള ഭക്ഷ്യവിലവർധനയ്ക്ക്‌ കാരണമെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. കോവിഡ്‌ കാലത്ത്‌ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൂട്ടാൻ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും കൂടുതൽ പണമിറക്കിയതാണ്‌ വിലക്കയറ്റത്തിന്‌ കാരണമെന്നും പറഞ്ഞു. കരിങ്കടൽ വഴിയുള്ള …

ആഫ്രിക്കൻ നേതാക്കൾ സമർപ്പിച്ച സമാധാന നിർദേശം പഠിക്കുകയാണെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ Read More »

അമ്പാടി കൊലക്കേസ്; ബിജെപി-ആർഎസ്‌എസ്‌ ക്വട്ടേഷൻസംഘം കൊലയ്‌ക്ക്‌ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു

കായംകുളം: ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന അമ്പാടിയെ കുത്തിക്കൊന്ന ബിജെപി–-ആർഎസ്‌എസ്‌ മയക്കുമരുന്ന്‌ ക്വട്ടേഷൻസംഘം കൊലയ്‌ക്ക്‌ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കൃഷ്‌ണപുരം കാപ്പിൽ ചന്തയ്‌ക്ക് കിഴക്ക് റോഡിൽ അമ്പാടിയെ കൊലപ്പെടുത്തിയശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഞക്കനാൽ ഭാഗത്തെ വെളിപുരയിടത്തിൽ കത്തി ഉപേക്ഷിക്കുകയായിരുന്നു. ഏറെ നേരത്തെ തെരച്ചിലിനുശേഷമാണ് കത്തി കണ്ടെത്തിയത്.

ഐ.ഐ.പി.എസ് ഡയറക്‌ടറെ സസ്‌പെൻഡ്‌ ചെയ്‌തു

ന്യൂഡൽഹി: ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ പോപ്പുലേഷൻ സ്‌റ്റഡീസ്‌ ഡയറക്‌ടർ കെ.എസ്‌.ജയിംസിനെ സസ്‌പെൻഡ്‌ ചെയ്‌തു. റിക്രൂട്ട്‌മെന്റിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്രത്തിന്റെ വിചിത്രനീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഐ.ഐ.പി.എസ് ആണ്‌ ദേശീയ കുടുംബാരോഗ്യ സർവേകൾ തയ്യാറാക്കുകയും, കേന്ദ്ര സർക്കാരിനുവേണ്ടി ഇതുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുകയും ചെയ്യുന്നത്‌. ദ വയർ ആണ്‌ വാർത്ത റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നത്‌. ഐ.ഐ.പി.എസ് നടത്തിയ സർവേകളിൽ വന്ന ചില ഡാറ്റകളിൽ കേന്ദ്രസർക്കാർ തൃപ്‌തരല്ലാത്തതിനാൽ ജെയിംസിനോട് രാജിവെക്കാൻ നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ കാരണങ്ങളാൽ …

ഐ.ഐ.പി.എസ് ഡയറക്‌ടറെ സസ്‌പെൻഡ്‌ ചെയ്‌തു Read More »

ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണ ശ്രമം

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണത്തിന് ശ്രമം. സംഭവത്തിൽ യുപി പൊലീസ് 2 പേർ കസ്റ്റഡിയിലായി. ഗവർണർ സുരക്ഷിതനാണ്.വെള്ളിയാ‍ഴ്ച രാത്രി നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കറുത്ത സ്ക്കോർപിയോ കാറാണ് ഇടിച്ചു കയറ്റിയത്. കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. മനഃപൂർവ്വമാണോ വണ്ടി ഇടിച്ചു കയറ്റിയതെന്ന് പൊലീസ് പരിശോധിക്കുന്നു.

പുരാവസ്തു തട്ടിപ്പു കേസ്; മുൻ ഡി.ഐ.ജിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പു കേസിൽ മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലുകളിലും സാമ്പത്തിക നേട്ടത്തിലും അന്വേഷണം നടക്കും. സുരേന്ദ്രന്‍റെ വീട്ടിൽ വച്ച് മോൻസൻ 25 ലക്ഷം കൈമാറിയെന്ന മൊഴിയിലടക്കം വ്യക്തത തേടിയാണ് ചോദ്യം ചെയ്യൽ. കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, ഐജി ജി.ലക്ഷ്മണ, മുൻ ഡി.ഐ.ജി സുരേന്ദ്രൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്നത്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ …

പുരാവസ്തു തട്ടിപ്പു കേസ്; മുൻ ഡി.ഐ.ജിയെ ഇന്ന് ചോദ്യം ചെയ്യും Read More »

കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി

ആലുവ: തായിക്കാട്ടുകര ഗാരിജ് റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്നും തട്ടിക്കൊണ്ടു പോയ 5 വയസുകാരിയായ കുട്ടിയെ പണം വാങ്ങി സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസ്ഫാക് ആലം. ബീഹാർ‌ സ്വദേശികളായ ദമ്പതികളുടെ 5 വയസ് പ്രായം വരുന്ന ചാന്ദിന് എന്ന കുട്ടിയെയാണ് ഇന്നലെ വൈകിട്ട് 3 മണിയോടെ തട്ടിക്കൊണ്ടു പോയത്. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്ന് മോചിതനായതോടെയാണ് പ്രതിയിൽ നിന്ന് വിവരം ലഭിച്ചത്. …

കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി Read More »

മണിപ്പൂർ കലാപം; ബി.ജെ.പി സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ് മണിപ്പൂരിലെ സ്ഥിതി വഷളാക്കിയതെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിന്‍റെ പേരിൽ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിപക്ഷം നടത്തിവരുന്ന വിമർശനം നേരിടാൻ കേന്ദ്ര സർക്കാർ തയാറെടുപ്പ് നടത്തുന്നു. ‌ കോൺഗ്രസ് ഭരണകാലത്ത് മണിപ്പൂരിലുണ്ടായ സംഘർഷങ്ങളുടെ കണക്ക് നിരത്തി പ്രതിരോധിക്കാനാണ് ശ്രമം. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പി സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ് മണിപ്പൂരിലെ സ്ഥിതി വഷളാക്കിയതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതിനു മറുപടിയായി, സംഘർഷത്തിനു ശമനമുണ്ടാക്കിയെന്ന കണക്കുകളൊന്നും കാണിക്കാൻ സർക്കാരിന്‍റെ പക്കലില്ല. പകരം, 1993 മുതൽ 1998 വരെ നാഗാ – കുകി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷങ്ങൾ …

മണിപ്പൂർ കലാപം; ബി.ജെ.പി സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ് മണിപ്പൂരിലെ സ്ഥിതി വഷളാക്കിയതെന്ന് പ്രതിപക്ഷം Read More »

മണിപ്പൂർ അതിർത്തിയിലും വെടിവെയ്പ്പ്; കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു

ന്യൂഡൽഹി: മണിപ്പുരിലെ ബിഷ്‌ണുപ്പുർ–- ചുരചന്ദ്‌പുർ ജില്ലകളുടെ അതിർത്തിമേഖലകളിൽ കുക്കി–- മെയ്‌ത്തീ വിഭാഗങ്ങളുടെ ഏറ്റുമുട്ടൽ തുടരുന്നു. വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച പകലും ഈ മേഖലയിൽ രൂക്ഷമായ വെടിവയ്‌പുണ്ടായി. ഒരു വീട്‌ കത്തിനശിച്ചു. രണ്ടു പേർക്ക്‌ പരിക്കുണ്ട്‌. ബുധനാഴ്‌ച മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ മരിച്ചു. ബിഷ്‌ണുപ്പുർ–- ചുരചന്ദ്‌പുർ അതിർത്തിമേഖല മെയ്‌ത്തീ–- കുക്കി ഗ്രാമങ്ങൾ മുഖാമുഖം വരുന്ന പ്രദേശങ്ങളാണ്‌. മെയ്‌ മൂന്നിന്‌ കലാപം ആരംഭിച്ചതുമുതൽ ഈ മേഖല സംഘർഷഭരിതമാണ്‌. അതേസമയം, മ്യാൻമർ അതിർത്തിയിലെ മൊറെയിൽ …

മണിപ്പൂർ അതിർത്തിയിലും വെടിവെയ്പ്പ്; കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു Read More »

മണിപ്പൂർ സംഘർഷം, ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യയെന്ന സങ്കൽപം തന്നെ തകരുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പൊലീത്ത

കോട്ടയം: ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള മനുവാദ രാഷ്‌ട്രീയ അജൻഡയുടെ ഭാഗമായി ആസൂത്രിതമായി നടപ്പാക്കുന്നതാണ്‌ മണിപ്പൂരിലെ കലാപമെന്ന്‌ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പൊലീത്ത പറഞ്ഞു. ഇതിനെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യയെന്ന സങ്കൽപം തന്നെ തകരും. മണിപ്പുരിലേത്‌ ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപം മാത്രമായി ചെറുതാക്കിക്കാണിക്കാനുള്ള ശ്രമം ഭരണകൂടം നടത്തുന്നുണ്ട്‌. എന്നാൽ അതിനപ്പുറം, വർഗീയ ലഹളയായി അത്‌ മാറിക്കഴിഞ്ഞെന്ന കാര്യത്തിൽ സംശയമില്ല. മണിപ്പുർ കലാപത്തിൽ പ്രതിഷേധിച്ച്‌ വനിതാസാഹിതി കോട്ടയത്ത്‌ സംഘടിപ്പിച്ച സാംസ്‌കാരിക സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

മണിപ്പൂർ സംഘർഷം, ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യയെന്ന സങ്കൽപം തന്നെ തകരുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പൊലീത്ത Read More »

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ബിഹാറുകാരൻ പൊലീസ് പിടിയിൽ

ആലുവ: തായിക്കാട്ടുകരയിൽ ബിഹാറി ദമ്പതികളുടെ ആറുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ കേസിൽ ബിഹാറുകാരൻ കസ്റ്റഡിയിൽ. ഗ്യാരേജിനുസമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ താമസിക്കുന്ന അസംകാരൻ തട്ടിക്കൊണ്ടുപോയതായി സംശയമുയർന്നത്‌. തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്. വെള്ളി പകൽ മൂന്നിനാണ്‌ സംഭവം. അസംകാരനൊപ്പം പെൺകുട്ടി ഗ്യാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന്‌ ലഭിച്ചിരുന്നു. ഇയാളെ വെള്ളി രാത്രി 11ന്‌ ആലുവ തോട്ടയ്ക്കാട്ടുകരയിൽനിന്ന്‌ ആലുവ ഈസ്റ്റ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. …

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ബിഹാറുകാരൻ പൊലീസ് പിടിയിൽ Read More »

ഇന്ത്യയിൽത്തന്നെ ആദ്യമായാണ് മരങ്ങൾക്ക് ഡിഎൻഎ പരിശോധന നടത്തുന്നത്, മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരും; മന്ത്രി എ.കെ.ശശീന്ദ്രൻ

തൃശൂർ: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളുടെ വാദങ്ങൾ പൊളിഞ്ഞെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെ പ്രതികളുടെ ഒരു വാദവും നിലനിൽക്കില്ല. പ്രതികൾ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരും. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് മരങ്ങൾക്ക് ഡിഎൻഎ പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.പട്ടയം വന്നതിനുശേഷം കിളിർത്തതോ വെച്ചുപിടിപ്പിച്ചതോ ആയ മരങ്ങളല്ലെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. 450കൊല്ലം പഴക്കമുള്ള മരം മുറിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ച് വനസംരക്ഷണ നിയമത്തിന്റെ പശ്ചാത്തലത്തിൽ …

ഇന്ത്യയിൽത്തന്നെ ആദ്യമായാണ് മരങ്ങൾക്ക് ഡിഎൻഎ പരിശോധന നടത്തുന്നത്, മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരും; മന്ത്രി എ.കെ.ശശീന്ദ്രൻ Read More »

നവജാത ശിശുവിനെ കൊന്നു കുഴിച്ചു മൂടിയ അമ്മ അറസ്റ്റിൽ

ചിറയിൻകീഴ്: അഞ്ചുതെങ്ങ്‌ മാമ്പള്ളിയിൽ കടൽത്തീരത്ത്‌ നവജാതശിശുവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ കേസിൽ അമ്മയെ അഞ്ചുതെങ്ങ് പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു. മാമ്പള്ളി കൊച്ചുകിണറ്റിൻമൂട്ടിൽ ജൂലിയെ(40)യാണ്‌ അറസ്റ്റ്ചെയ്‌തത്‌. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്‌തു. 18ന് രാവിലെ 3.30 ഓടെ മാമ്പള്ളി പള്ളിക്കു സമീപം തെരുവുനായ്‌ക്കൾ കടിച്ചുപറിയ്‌ക്കുന്ന നിലയിലാണ്‌ മൃതദേഹം കണ്ടത്‌. നായകളുടെ ആക്രമണത്തിൽ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്‌ടപ്പെട്ടിരുന്നു. 15ന് പുലർച്ചെ 5.30ഓടെ വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ജൂലി കത്രിക ഉപയോഗിച്ച് പൊക്കിൾകൊടി മുറിയ്‌ക്കുകയായിരുന്നു. കുഞ്ഞ് കരഞ്ഞതോടെ വായും മൂക്കും പൊത്തി …

നവജാത ശിശുവിനെ കൊന്നു കുഴിച്ചു മൂടിയ അമ്മ അറസ്റ്റിൽ Read More »

ഭീമ- കൊറേഗാവ് കേസ്; തടവിൽ കഴിയുന്ന വെർണോൻ ഗോൺസാൽവസിനും അരുൺ ഫെരേരിക്കും സുപ്രീം കോടതി ജാമ്യം നൽകി

ന്യൂഡൽഹി: ഭീമ- കൊറേഗാവ് കേസിൽ മാവോയിസ്റ്റുകളുമായി ബന്ധമാരോപിക്കപ്പെട്ട് അഞ്ച് വർഷമായി തടവിൽ തുടരുന്ന വെർണോൻ ഗോൺസാൽവസ്, അരുൺ ഫെരേരി എന്നിവർക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് മാരായ അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് യു.എ.പി.എ ചുമത്തി ജയിലിൽ അടക്കപ്പെട്ട ഇരുവർക്കും ജാമ്യം നൽകിയത്. കുറ്റം ഗൗരവതരമാണെങ്കിലും ജാമ്യം നിഷേധിക്കാനുള്ള കാരണമല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുവരോടും പാസ്പോർട്ട് പൊലീസിൽ ഏൽപ്പിക്കണമെന്നും മഹാരാഷ്ട്രയ്ക്കു പുറത്തേക്ക് പോകരുതെന്നും ഉപാധി വച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന എൻഐഎയ്ക്ക് വിലാസം നൽകണമെന്നും …

ഭീമ- കൊറേഗാവ് കേസ്; തടവിൽ കഴിയുന്ന വെർണോൻ ഗോൺസാൽവസിനും അരുൺ ഫെരേരിക്കും സുപ്രീം കോടതി ജാമ്യം നൽകി Read More »

മണിപ്പുർ വംശഹത്യക്കും സ്ത്രീ പീഢനങ്ങൾക്കും എതിരെ ലണ്ടനിലും പ്രതിഷേധം

ലണ്ടൻ: മണിപ്പുരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വംശീയ ആക്രമണങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും എതിരെ ലണ്ടനിലും പ്രതിഷേധം. വിമെൻ ഫ്രം നോർത്ത്‌ ഈസ്റ്റ്‌ സപ്പോർട്ട്‌ നെറ്റ്‌വർക്കിന്റെ നേതൃത്വത്തിലാണ്‌ മൗനജാഥയും പ്രതിഷേധവും നടത്തിയത്‌.ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ ഓഫീസ്‌ പരിസരത്തുനിന്ന്‌ പാർലമെന്റ്‌ സ്ക്വയറിലെ ഗാന്ധിപ്രതിമയ്ക്ക്‌ സമീപത്തേക്കായിരുന്നു പ്രതിഷേധ ജാഥ. മണിപ്പുരിൽ ലൈംഗികാതിക്രമത്തിന്‌ ഇരയായ കുക്കി സ്ത്രീയുടെ ബന്ധുവും പങ്കെടുത്തു.

ഭാര്യ കൊന്നു കുഴിച്ചു മൂടിയെന്നു പറഞ്ഞ ഭർത്താവ് തൊടുപുഴയിൽ ജീവനോടെ

തൊടുപുഴ: കലഞ്ഞൂരിൽ നിന്നും ഒന്നര വർഷം മുൻപ് കാണാതായ പാടം സ്വദേശി നൗഷാദിനെ ഇടുക്കി തൊടുപുഴയിൽ നിന്നും കണ്ടെത്തി. നൗഷാദിനെ കൊന്നു കുഴിച്ചു മൂടിയെന്ന് ഭാര്യ അഫ്‌സാന തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. നൗഷാദിന്‍റെ മൃതശരീരം കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് നൗഷാദ് ജീവനോടെയുണ്ടെന്ന വാർത്തകൾ പുറത്തു വന്നത്. താൻ മാറി നിന്നത് കുടുംബ പ്രശ്നങ്ങൾ കൊണ്ടാണെന്ന് നൗഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ തൊടുപുഴയിലെ റബർ തോട്ടത്തിൽ ജോലി ചെയ്ത് വരികയായിരുന്നെന്നും തനിക്ക് ഫോൺ …

ഭാര്യ കൊന്നു കുഴിച്ചു മൂടിയെന്നു പറഞ്ഞ ഭർത്താവ് തൊടുപുഴയിൽ ജീവനോടെ Read More »

പശുക്കടത്തും കശാപ്പും തടയാൻ യു.പിയിൽ പൊലീസിനെ നിയമിക്കണം; വിശ്വ ഹിന്ദു പരിഷത്ത്

പ്രയാഗ്‌രാജ്: ഉത്തർ പ്രദേശിൽ പശുക്കടത്തും കശാപ്പും തടയാൻ പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഗോ രക്ഷാ വിഭാഗം. 15 ദിവസത്തിനുള്ളിൽ പശുക്കടത്തുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റുചെയ്യാൻ സാധിച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം മുഖ്യമന്ത്രിക്കു മുന്നിലെത്തിക്കുമെന്നാണ് അന്ത്യശാസനം. കഴിഞ്ഞ ഒരു വർഷമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളായവരെ പിടികൂടണമെന്നാണ് ആവശ്യം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പ്രയാഗ് രാജ് ജില്ലയിൽ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള കേസുകളിൽ എഫ്ഐആർ ഇട്ടിട്ടുണ്ട്. എന്നാൽ അതുവരെ …

പശുക്കടത്തും കശാപ്പും തടയാൻ യു.പിയിൽ പൊലീസിനെ നിയമിക്കണം; വിശ്വ ഹിന്ദു പരിഷത്ത് Read More »

ഡോക്ടര്‍ മര്‍ദിച്ചു; തൃശൂരില്‍ നഴ്‌സുമാരുടെ പണിമുടക്ക്

തൃശൂര്‍: ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്. രാവിലെ 10 മണിക്ക് പടിഞ്ഞാറെ കോട്ടയില്‍ നിന്നും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. നൈല്‍ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ഉടമയായ ഡോക്ടര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ചര്‍ച്ചക്കിടെ ആശുപത്രി ഉടമ ഡോക്ടര്‍ അലോഗ് മര്‍ദ്ദിച്ചെന്നാണ് നഴ്‌സുമാരുടെ ആരോപണം. അതേസമയം, ഇന്ന് കരിദിനം ആചരിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും പ്രഖ്യാപിച്ചു. ഡോ. അലോഗിനെ നഴ്‌സുമാര്‍ മര്‍ദിച്ചുവെന്നാണ് ഇവരുടെ ആരേപണം. ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്‌സുമാര്‍ ആക്രമിച്ചെന്ന് ഡോക്ടര്‍ …

ഡോക്ടര്‍ മര്‍ദിച്ചു; തൃശൂരില്‍ നഴ്‌സുമാരുടെ പണിമുടക്ക് Read More »

നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അഞ്ചുതെങ്ങ് മാമ്പിളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. പ്രസവിച്ചയുടൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ശുചിമുറിക്ക് പിന്നിൽ കുഴിച്ചിട്ടത് തെരുവുനായ്ക്കൾ വലിച്ചു പുറത്തെടുക്കുയായിരുന്നു. സംശയം തോന്നിയതിനാൽ ജൂലിയെ വെെദ്യപരിശോധന നടത്തിയപ്പോഴാണ് പ്രസവവിവരം അറിഞ്ഞത്. ഭർത്താവിന്റെ മരണശേഷം കുറച്ചുകാലമായി അഞ്ചുതെങ്ങിലാണ് ജൂലി താമസിച്ചിരുന്നത്.

ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം അഞ്ച് കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞു; പ്രതി അറസ്റ്റിൽ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം അഞ്ച് കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞു.ഞായറാഴ്ച രാത്രി പിലിഭിത്തില്‍ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗജ്‌റൗള മേഖലയിലെ ശിവനഗര്‍ സ്വദേശി രാം പാല്‍(55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ദുലാരോ ദേവി അറസ്റ്റിലായി.ദുലാരോ ദേവിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. മകന്‍ സണ്‍ പാലാണ് പിതാവ് രാംപാലിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസില്‍ വിവരം …

ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം അഞ്ച് കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞു; പ്രതി അറസ്റ്റിൽ Read More »

കുഞ്ഞിനെ വിറ്റ് ഫോൺ വാങ്ങി, ഹണിമൂൺ ട്രിപ്പും; ദമ്പതികൾ അറസ്റ്റിൽ

കൊൽക്കത്ത: ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ 8 മാസം പ്രയാമുള്ള കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്. ദമ്പതികളുടെ കൈയ്യിൽ പുതിയ ഫോൺ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഒന്നരമാസം മുൻപാണ് സംഭവം നടന്നതെങ്കിലും ജൂലൈ 24നാണ് വിവരം പുറത്തറിയുന്നത്. കുഞ്ഞിനെ 2 ലക്ഷത്തിന് വിൽക്കുകയും ഈ പണം ഉപയോഗിച്ച് ദിഘാ, മന്ദർമണി ബിച്ചുകൾ ഉൾപ്പെടെ …

കുഞ്ഞിനെ വിറ്റ് ഫോൺ വാങ്ങി, ഹണിമൂൺ ട്രിപ്പും; ദമ്പതികൾ അറസ്റ്റിൽ Read More »

പ്രിൻസിപ്പൽ നിയമന പട്ടികയിൽ അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതായി തെളിവ്

തിരുവനന്തപുരം: സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളെജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതായി തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ നിർദേശ പ്രകാരമെന്നാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നത്. യു.ജി.സി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് മാറ്റിയത്. പ്രിൻസിപ്പൽ നിയമനം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് നിർണായക വിവരാവകാശ രേഖ പുറത്തു വരുന്നത്. 43 പേരുടെ …

പ്രിൻസിപ്പൽ നിയമന പട്ടികയിൽ അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതായി തെളിവ് Read More »

ഡ്രോൺ വഴി ഇന്ത്യയിലേക്ക് ലഹരി കടത്ത്; പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ സഹായി മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ

ഇസ്ലാമാബാദ്: ഡ്രോൺ ഉപയോഗിച്ച് ലഹരിമരുന്നുകൾ ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ സഹായി. നിരോധിത ലഹരിമരുന്നുകൾ കൂടുതലായും ഹെറോയിനുകൾ പോലുള്ളവ അതിർത്തിക്കപ്പുറമുള്ള മറ്റു രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് ഇന്ത്യയിലേക്ക് കടത്തുന്ന നിരവധി കേസുകൾ രാജ്യത്തുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ സഹായിയും പ്രതിരോധ മന്ത്രാലയത്തിലെ സ്പെഷൽ അസിസ്റ്റൻറുമായ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ പറഞ്ഞു. മുതിർന്ന പാക്കിസ്ഥാൻ മാധ്യമപ്രവർത്തകനു നൽകിയ അഭിമുഖത്തിലാണ് അഹമ്മദ് ഖാൻറെ പ്രതികരണം. ഇന്ത്യയിലേക്ക് പാക്കിസ്ഥാൻ ഡ്രോൺ വഴി ലഹരി മരുന്നുകൾ കടത്തുന്നുണ്ടെന്ന മുൻ ആരോപണങ്ങളെ ശരിവയ്ക്കുന്ന സ്ഥിരീകരണമാണ് …

ഡ്രോൺ വഴി ഇന്ത്യയിലേക്ക് ലഹരി കടത്ത്; പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ സഹായി മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ Read More »

മണിപ്പൂർ നഗ്നതാ പരേഡ്; ദൃശ്യങ്ങൽ പകർത്തിയ ആളെ തിരിച്ചറിഞ്ഞു

ന്യൂഡൽഹി: മണിപ്പൂരിൽ 2 സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുന്നതിൻറെ വീഡിയോ പകർത്തിയ ആളെ തിരിച്ചറിഞ്ഞതായി കേന്ദ്ര സർക്കാർ അറിയിച്ചു. ദൃശ്യം പകർത്താനുപയോഗിച്ച ഫോൺ‌ കണ്ടെത്താൻ‌ പൊലീസിനായതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിഷ‍യത്തിൽ നിഷ്പക്ഷ അന്വേഷണവും വിചാരണയും ഉറപ്പാക്കുമെന്ന് അമിത്ഷാ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെൻറിൽ ഏഴാം ദിനവും ബഹളം തുടർന്നേക്കും. അതിനിടെ, സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും …

മണിപ്പൂർ നഗ്നതാ പരേഡ്; ദൃശ്യങ്ങൽ പകർത്തിയ ആളെ തിരിച്ചറിഞ്ഞു Read More »

മണിപ്പൂരിൽ അക്രമികൾ വീടിന് തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്. ബിഷ്ണുപുരിൽ അക്രമികൾ വീടിന് തീയിട്ടു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള വെടിവയ്പ്പ് അവസാനിപ്പിക്കുന്നതിനായി പൊലീസ് ശ്രമങ്ങൾ തുടരുകയാണ്. അതേ സമയം ആക്രമണത്തിനിടെ തേരാ ഖോങ്ങ്സാങ്ങ്ബിയിലാണ് വീടിന് തീയിട്ടത്. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നുള്ളത് വ്യക്തമല്ല.

മണിപ്പൂരിലെ കൂട്ടബലാത്സംഗവും നഗ്നത പരേഡും, സി.ബി.ഐ അന്വേഷിക്കും

ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് കുകി യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസ് സിബിഐ അന്വേഷിക്കും. സ്ത്രീകളെ വിവസ്ത്രരാക്കി നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ രാജ്യം മുഴുവൻ പ്രതിഷേധം അലയടിക്കുകയാണ്. കേസിൽ ഇതു വരെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിന്‍റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്. അസമിൽ വിചാരണ നടത്താനാണ് സർക്കാർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് സർക്കാർ വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചേക്കും. നിലവിൽ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് …

മണിപ്പൂരിലെ കൂട്ടബലാത്സംഗവും നഗ്നത പരേഡും, സി.ബി.ഐ അന്വേഷിക്കും Read More »

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, സർക്കിൾ ഇൻസ്പെക്‌ടർക്കെതിരെ കേസ്

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്‌ടർക്കെതിരെ കേസ്. തൃശൂർ ക്രൈംബ്രാഞ്ച് സി.ഐ എ.സി.പ്രമേദിനെതിരെ ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. സംഭവം നടന്നത് കുറ്റിപ്പുറം സ്റ്റേഷൻ പരിതിയിലായതിനാൽ കേസ് ഇങ്ങോട്ട് മാറ്റുകയായിരുന്നു. കുറ്റിപ്പുറം എസ്.പിയായിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു.

വാഹനമായാൽ ഇടിക്കും, അപകട ശേഷം വിദ്യാർത്ഥികളോട് തട്ടിക്കയറി പ്രതി, കൊലപാതകമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

കൊച്ചി: നിർമ്മല കോളെജ് വിദ്യാർഥിനി റോഡു മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതകമടക്കം നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്. ബൈക്ക് ഓടിച്ചിരുന്ന ആൻസൻ റോയിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ, അപകടകരമായ നിലയിൽ വാഹനമോടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതി സ്ഥിരം ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. അപകടം നടക്കുമ്പോൾ ഇയാൽ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണിപ്പോൾ. അപകടശേഷവും അൻസൺ …

വാഹനമായാൽ ഇടിക്കും, അപകട ശേഷം വിദ്യാർത്ഥികളോട് തട്ടിക്കയറി പ്രതി, കൊലപാതകമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി Read More »

അശ്ലീല വീഡിയോക്കോൾ, കേന്ദ്രമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തവർ പിടിയിൽ

ന്യൂഡൽഹി: കേന്ദ്രമന്ത്രിയെ അശ്ലീല വീഡിയോക്കോൾ വിളിച്ച് ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ്ങ് പട്ടേലിനെ വിഡിയോ കോൾ വിളിച്ച രാജസ്ഥാൻ സ്വദേശികളാണ് ഡൽഹി പോലീസിൻറെ പിടിയിലായത്. വാട്സാപ്പിൽ വീഡിയോ കോൾ വന്നപ്പോൾ പ്രഹ്ലാദ് ഫോൺ എടുത്തതിനു പിന്നാലെ അശ്ലീല വീഡിയോകൾ പ്ലേ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മന്ത്രി ഉടൻ തന്നെ കോൾ കട്ടാക്കുകയായിരുന്നു. ഉടനെ മറ്റൊരു നമ്പറിൽനിന്ന് കോൾ വരികയും മന്ത്രിയുൾപ്പെട്ട രതിചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കേന്ദ്രമന്ത്രി …

അശ്ലീല വീഡിയോക്കോൾ, കേന്ദ്രമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തവർ പിടിയിൽ Read More »

വിദ്വേഷ മുദ്രാവാക്യം, 5 പേർ അറസ്റ്റിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് നടന്ന മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മുദ്രാവാക്യം വിളിച്ചയാൾ ഉൾപ്പടെയാണ് അറസ്റ്റിലായിരിക്കുന്നത്. ലീഗ്- യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം, ഷെരീഫ്, ആഷിൻ, അയൂബ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തൽ, നിയമവിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ നേരത്തെ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയുന്ന മുന്നൂറോളം പ്രവർത്തകർക്കെതിരേയാണു ഹോസ്‌ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. …

വിദ്വേഷ മുദ്രാവാക്യം, 5 പേർ അറസ്റ്റിൽ Read More »

കാസർകോഡ് മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; പ്രവർത്തകനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി യൂത്ത് ലീഗ്

കാസർകോഡ്: യൂത്ത് ലീഗ് കാഞ്ഞങ്ങാട് നടത്തിയ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീഗ് പ്രവർത്തകനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. അബ്ദുൽ സലാമെന്ന പ്രവർത്തകനാണ് അത്തരത്തിൽ മുദ്രാവാക്യം വിളിച്ചത്. മണിപ്പൂർ ഐക്യദാർഢ്യ റാലി നടന്നത് ഇന്നലെ വൈകുന്നേരമായിരുന്നു. സംഭവത്തിനു ശേഷം വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ, പാർട്ടി അച്ചടിച്ച് നൽകിയതിൽ നിന്ന് വിഭിന്നമായും ലൂഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റാണെന്നാണ് നേതാക്കൾ പറയുന്നത്. യൂത്ത് ലീഗ് ജനറൽ …

കാസർകോഡ് മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; പ്രവർത്തകനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി യൂത്ത് ലീഗ് Read More »

മണിപ്പൂർ സംഘർഷം; പ്രതിപക്ഷം അവിശ്വാസ പ്രനേയത്തിന് നോട്ടീസ് നൽകി

ന്യൂഡൽഹി: കോന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രനേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നൽകിയത്. എല്ലാ എം.പിമാരോടും പാർലമെന്‍ററി ഓഫീസിൽ ഉണ്ടായിരിക്കണമെന്ന് കോൺഗ്രസ് വിപ്പ് നിർദേശം പുറപ്പെടുവിച്ചു. ലോക്സഭയിൽ അവിശ്വാസം പ്രമേയം അവതകരിപ്പിക്കണമെങ്കിൽ 50 എം.പിമാരുടെ പിന്തുണ വേണം. എന്നാൽ വിഷയത്തിൽ റൂൾ 176 അനുസരിച്ച് ഹ്രസ്വ ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വിഷയത്തിൽ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. വംശീയ കലാപം ആഞ്ഞടിക്കുന്ന മണിപ്പൂരിൽ ഇന്‍റർനെറ്റ് ഭാഗീഗമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. മെയ്തെയ് വിഭാഗക്കാരുടെ പലായനമുള്ള മിസോറാമിലും …

മണിപ്പൂർ സംഘർഷം; പ്രതിപക്ഷം അവിശ്വാസ പ്രനേയത്തിന് നോട്ടീസ് നൽകി Read More »

2020ലെ ഡൽഹി കലാപം, 49 പേർക്കെതിരേ കേസ്

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ 2020ലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോടതി കുറ്റം ചുമത്തി. കലാപം, കൊള്ളിവയ്പ്പ് തുടങ്ങി വിവിധ വകുപ്പുകളിലാണു കേസ്. എന്നാൽ, മുഴുവൻ പ്രതികളെയും ക്രിമിനൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് ഒഴിവാക്കി. 2020 ഫെബ്രുവരി 24ന് വസീറാബാദ് റോഡിലെ കാർ ഷോറൂം കത്തിച്ചതിന് 51 പേർക്കെതിരായ കേസാണ് അഡീഷനൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രേമാചല പരിഗണിച്ചത്. തെളിവില്ലെന്നു കണ്ട് മുഹമ്മദ് അഫ്താബ് എന്ന യുവാവിനെ കുറ്റവിമുക്തനാക്കി. പ്രതികളിൽ പ്രധാനിയായ സുലൈമാൻ സിദ്ദിഖിയെ ഇതേവരെ അറസ്റ്റ് …

2020ലെ ഡൽഹി കലാപം, 49 പേർക്കെതിരേ കേസ് Read More »

കാട്ടു പൂച്ചയുടെ ആക്രമണത്തിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ബദായു: യു.പിയിൽ 15 ദിവസം പ്രായമായ കുഞ്ഞിന് കാട്ടു പൂച്ചയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാട്ടു പൂച്ച കടിച്ചെടുത്ത് പായുകയായിരുന്നു. തുടർന്ന് മേൽക്കുരയിൽ നിന്നും താഴെ വീണ കുഞ്ഞ് മരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ–ഹസൻ ദമ്പതികളുടെ ഇരട്ടകുട്ടികളിൽ ഒരാളായ റിഹാൻ ആണു മരിച്ചത്. കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ കാട്ടുപൂച്ചയെ വീടിനു സമീപത്തു കണ്ടെങ്കിലും ദമ്പതികൾ ഓടിച്ചുവിട്ടിരുന്നു. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം.

ഇടിഞ്ഞു വീണ കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു

കൊല്ലം: രാമൻകുളങ്ങരയിൽ കിണൺ ഇടിഞ്ഞ് കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു. കല്ലുപുറം സ്വദേശി വിനോദാണ് കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഫയർഫോഴ്സും നാട്ടുകാരും കൂടി രക്ഷപ്പെടുത്തിയത്. ഏറെ നേരം കയറിട്ട് വലിച്ചു നിർത്തിയാണ് ജീവൻ രക്ഷിച്ചത്. കിണറിന്റെ നിർമ്മാണ ജോലിക്കിടെ മണ്ണടക്കം ഇടിയുകയായിരുന്നു.

മണിപ്പൂർ സംഘർഷം; പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത നീക്കം. 26 പാർട്ടികളുടെ മെഗാ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ (I.N.D.I.A)യാണ് അവിശ്വാസം പ്രമേയം കൊണ്ടുവരുവാൻ ശ്രമിക്കുന്നത്. വർഗീയ കലാപത്തിൽ സംഘർഷം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതായതോടെയാണ് നീക്കം. മോദിയെ കൊണ്ട് ഈ വിഷയത്തിൽ സംസാരിപ്പിക്കുവാൻ അവിശ്വാസപ്രമേയത്തിന് സാധിക്കുമെന്ന് പ്രതിപക്ഷം പറയുന്നു. അതേസമയം പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാൽ ഇന്ന് ലോക്‌സഭ 2 മണി …

മണിപ്പൂർ സംഘർഷം; പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ Read More »

മുട്ടിൽ മരംമുറി സംഭവത്തിൽ അനുമതിപത്രിത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് ഭൂഉടമകളുടെ വെളിപ്പെടുത്തൽ

വയനാട്: മുട്ടിൽ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പുകഥകൾ ശരിയെന്ന് ഭൂ ഉടമകളുടെ വെളിപ്പെടുത്തൽ. വില്ലേജ് ഓഫീസറുടെ അനുമതിയുണ്ടെന്ന് പറഞ്ഞാണ് മരംമുറിച്ചത്. ഒരു അനുമതിപത്രിത്തിലും ഒപ്പിട്ടിട്ടില്ലെന്നും ഭൂഉടമകൾ വ്യകതമാക്കി. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയപ്പോഴാണ് അനുമതിയില്ലാത്ത കാര്യം ഉടമകൾ അറിയുന്നത്. മരംമുറിക്കാൻ സ്വമേധയാ അപേക്ഷ നൽകിയിരുന്നില്ലെന്നും പേപ്പറുകൾ എല്ലാം ശരിയാക്കമെന്ന് റോജി പറഞ്ഞിരുന്നതായും ഉടമകൾ പറയുന്നു. അപേക്ഷയിൽ കാണിച്ച ഒപ്പുകൾ ഞങ്ങളുടേത് അല്ല. അനുമതിയുണ്ടെന്ന് തെറ്റിധിപ്പിച്ചാണ് മരം മുറിച്ചത്. പേപ്പറുകൾ ശരിയാക്കാൻ കൂടുതൽ പണം വേണം …

മുട്ടിൽ മരംമുറി സംഭവത്തിൽ അനുമതിപത്രിത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് ഭൂഉടമകളുടെ വെളിപ്പെടുത്തൽ Read More »

നുഴഞ്ഞു കയറ്റത്തിനിടെ ലഹരി കടത്ത്; ബി.എസ്.എഫ് ഏറ്റുമുട്ടൽ, പാക് പൗരനെ വധിച്ചു

സാംബ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ ലഹരി കള്ളക്കടത്തിനു ശ്രമിച്ച പാക് നുഴഞ്ഞു കയറ്റക്കാരനെ ബി.എസ്.എഫ് ഏറ്റുമുട്ടലിൽ വധിച്ചു. സാംബ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് കിലോഗ്രാം വരുന്ന ലഹരി മരുന്ന് ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് എസ്.എം പുര പോസ്റ്റിനടുത്തെ അതിർത്തി പ്രദേശമായ രാംഗറിനരികിലൂടെ പാക് പൗരൻ ലഹരി മരുന്നുമായി നുഴഞ്ഞു കയറാൻ ശ്രമിച്ചത്. രഹസ്യ വിവരത്തെത്തുടർന്ന് ബി.എസ്.എഫ് നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായതെന്ന് ബി.എസ്.എഫ് വക്താവ് പറയുന്നു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

മണിപ്പൂരിലെ കൂട്ട ബലാത്സംഗം, പ്രതികളിൽ ഒരാൾ കൂടി പിടിയിൽ

ഇംഫാൽ: മണിപ്പൂരിൽ കുകി യുവതികളെ വിവസ്ത്രരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴ് ആയി. യുവതികളെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് അറസ്റ്റ്. വീഡിയോയിൽ നിന്ന് 14 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് തോബലിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേ സമയം മ്യാൻമറിൽ യുവതിയെ കൊലപ്പെടുത്തിയ വീഡിയോ മണിപ്പൂരിലെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഐ.പി വിലാസം …

മണിപ്പൂരിലെ കൂട്ട ബലാത്സംഗം, പ്രതികളിൽ ഒരാൾ കൂടി പിടിയിൽ Read More »

വയനാട്ടിൽ അമ്മയും കുഞ്ഞും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവിനും കുടുബത്തിനുമെതിരെ കേസ്

വയനാട്: യുവതിയും കുഞ്ഞും പുഴയിൽ ചാടി ആത്മഹത്യ ചെയ്തതിൽ ഭർത്താവിനും കുടുബത്തിനുമെതിരെ കേസെടുത്ത് പൊലീസ്. വയനാട്ടിലായിരുന്നു സംഭവം. ഭർത്താവിൻറെയും കുടുംബാംഗങ്ങളുടെയും പീഡനം നിമിത്തമാണ് ആത്മഹത്യ ചെയ്തതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ, മർദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. അതേസമയം കേസെടുത്തതിന് പിന്നാലെ ഭർത്താവും വീട്ടുകാരും കർണാടകയിലേക്ക് കടന്നതായാണ് സൂചന. സംഭവത്തിൽ വനിതാ കമ്മീഷൻ ദർശനയുടെ വീട്ടിലെത്തി റിപ്പോർട്ട് തേടി. ഇതിനു മുമ്പും കുടുംബത്തിനെതിരെ കമ്പളക്കാട് സ്റ്റേഷനിൽ പരാതി നൽകിയിട്ടും വേണ്ടത്ര നടപടിയുണ്ടായില്ലെന്ന് …

വയനാട്ടിൽ അമ്മയും കുഞ്ഞും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവിനും കുടുബത്തിനുമെതിരെ കേസ് Read More »

പോക്സോ കേസിൽ ഇരുപത്തിനാലുകാരനെ അറസ്റ്റു ചെയ്തു

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കോഴിമല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നിന്നും പുതുപ്പള്ളി എള്ളുകാല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അനിൽ മാത്തുക്കുട്ടി (24) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി സൗഹൃദത്തിലാവുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു. ശ്രീജിത്തിൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. …

പോക്സോ കേസിൽ ഇരുപത്തിനാലുകാരനെ അറസ്റ്റു ചെയ്തു Read More »

മണിപ്പൂർ വംശഹത്യ; കൊൽക്കത്തയിൽ ഇടതുമുന്നണി ഉപവാസ സമരം

കൊൽക്കത്ത: മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കാൻ നടപടിയെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കൊൽക്കത്തയിൽ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. മൗലാലി ജങ്‌ഷനിൽ നടന്ന സമരത്തിൽ നാനാ തുറകളിൽനിന്നുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു. സി.പി.ഐ(എം) ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉദ്‌ഘാടനം ചെയ്തു. ഇടതുമുണി ചെയർമാൻ ബിമൻ ബസു, സിപിഐ എം പി ബിയംഗം സൂര്യകാന്ത മിശ്ര, ഇടതുമുണി ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥി, യുവജന, …

മണിപ്പൂർ വംശഹത്യ; കൊൽക്കത്തയിൽ ഇടതുമുന്നണി ഉപവാസ സമരം Read More »

ഇന്ത്യൻ വിദ്യാർഥി കാനഡയിൽ കൊല്ലപ്പെട്ടു

ടൊറന്റോ: ഇന്ത്യൻ വിദ്യാർഥിയെ കാനഡയിലെ ടൊറന്റോയിൽ ക്രൂരമായി കൊലപ്പെടുത്തി. ഗുർവിന്ദർ നാഥാണ്(24) കൊല്ലപ്പെട്ടത്. ജൂലൈ 9നായിരുന്നു സംഭവം. യുവാവ് ടൊറന്റോയിൽ പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാർടനറായി ജോലി ചെയ്തിരുന്നു. പിസ ഡെലിവറി ചെയ്യാനായെത്തിയ ഗുർവിന്ദർ നാഥിന്റെ വാഹനം കുറ്റവാളികൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. യുവാവിന്റെ വാഹനവുമായി അക്രമിസംഘത്തിൽ ഒരാൾ കടന്നുകളഞ്ഞു. 27ന് ഗുർവിന്ദർ നാഥിന്റെ മൃതദേഹം നാട്ടിലെത്തിക്കും.‌

മാനസിക രോഗിയായ കൊച്ചുമകൻ ദമ്പതികളെ വെട്ടി കൊലപ്പെടുത്തി

തൃശൂർ: മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി(65), ഭാര്യ ജമീല(60) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. യുവാവ് മാനസിക രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

നാഗർകോവിലിൽ ഓട്ടിസം ബാധിച്ച കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി

നാഗർകോവിൽ: ഓട്ടിസം ബാധിച്ച മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിനു ശേഷം ദമ്പതികൾ ജീവനൊടുക്കി. നാഗർകോവിലിൽ തക്കലയ്ക്ക് സമീപം കരകണ്ഠർ കോണത്തിൽ മുരളീധരൻ(40), ഭാര്യ ഷൈലജ(35) മകൻ ജീവ(7) എന്നിവരെയാണ് മരിച്ച നിലയിൽ വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ അസുഖമാണ് ആത്മഹത്യക്കു പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പിലുണ്ട്. കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു. മരുന്നിനൊപ്പം വിഷം കലർത്തി കുട്ടിക്ക് നൽകിയെന്നാണ് പ്രാഥമിക നിഗമനം. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എൻജിനീയറായ മുരളീധരൻ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. മകന് ഓട്ടിസം …

നാഗർകോവിലിൽ ഓട്ടിസം ബാധിച്ച കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി Read More »

പണമിടപാടു തർക്കം; യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

അടിമാലി: പണമിടപാടു തർക്കത്തെ തുടർന്ന് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം സ്വദേശി ഫർണിച്ചർ തൊഴിലാളിയായ എളംപ്ലാക്കൽ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തിൽ പൊളിഞ്ഞപാലത്തെ തടി വ്യാപാരി ബിനുവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം. ആക്രമണത്തിൽ വിജയരാജിന്റെ കൈപ്പത്തിൽ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേർത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

മണിപ്പൂർ കലാപം; വനിതകൾ നേതൃത്വം നൽകുന്ന വീടുകൾക്കും സ്കൂളിനും തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ സംഘർഷങ്ങൾ തുടരുന്നു. വനിതകൾ നേതൃത്വം നൽകുന്ന അക്രമികൾ ഒഴിഞ്ഞു കിടന്ന 10 വീടുകൾക്കും സ്കൂളിനും തീയിട്ടു. ചുരാചന്ദ്പുർ ജില്ലയിലെ ടോർബങ് ബസാറിലാണ് ആയുധധാരികളായ സംഘം അക്രമം അഴിച്ചു വിട്ടത്. അക്രമികൾക്കു ചുറ്റും സുരക്ഷാ കവചം പോലെ നൂറു കണക്കിന് സ്ത്രീകളാണ് അണി ചേർന്നിരുന്നതെന്ന് പൊലീസ് പറയുന്നു. അക്രമികൾ നിരവധി തവണ വെടിയുതിർക്കുകയും പ്രാദേശികമായി നിർമിച്ച ബോംബുകൾ എറിയുകയും ചെയ്തു. അവർക്കും ചുറ്റും സ്ത്രീകൾ വലയം സൃഷ്ടിച്ചിരുന്നതു കൊണ്ട് തിരികെ വെടി വയ്ക്കുന്നതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും …

മണിപ്പൂർ കലാപം; വനിതകൾ നേതൃത്വം നൽകുന്ന വീടുകൾക്കും സ്കൂളിനും തീയിട്ടു Read More »

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് പ്രസവ ശസ്ത്രക്രിയയ്ക്കിടെ

കോഴിക്കോട്: അഞ്ച് വർഷം നീണ്ടു നിന്ന വേദനകൾക്കൊടുവിൽ ഹർഷിനയ്ക്ക് അനുകൂലമായ റിപ്പോർട്ടുമായി പൊലീസ്. കോഴിക്കോട് സ്വദേശിയായ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളെജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ആണെന്നാണ് അന്വേഷണത്തിനൊടുവിൽ പൊലീസ് കണ്ടെത്തിയത്. മെഡിക്കൽ കോളെജ് അസിസ്റ്റൻറ് കമ്മിഷണർ കെ.സുദർശനാണ് അന്വേഷണം നടത്തിയത്. കേസിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകി. ഡി.എം.ഒ ചെയർമാനായ ബോർഡിൽ അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ, ഗൈനക്കോളജിസ്റ്റ്, അനസ്തിറ്റ്, മെഡിസിൻ, സർജറി ഫൊറൻസിക് …

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് പ്രസവ ശസ്ത്രക്രിയയ്ക്കിടെ Read More »