Timely news thodupuzha

logo

Kerala news

‘കൂടിക്കാഴ്‌ച നടത്തിയത് സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ വെബ്‌ സീരീസ്‌ നിർമിക്കാൻ’; വിജേഷ്‌ പിള്ള

കൊച്ചി: സ്വപ്‌ന സുരേഷിനെ കണ്ടത്‌ സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ വെബ്‌ സീരീസ്‌ നിർമിക്കാനെന്ന്‌ വിജേഷ്‌ പിള്ള. 30 കോടി തരാമെന്നല്ല, വെബ് സീരിസിന്റെ 30 ശതമാനം ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞത്. ഷൂട്ട് ചെയ്യാൻ സേഫ്‌ ആയ സ്ഥലം വേണമെന്ന്‌ പറഞ്ഞപ്പോൾ ഹരിയാനയിലോ ജയ്‌പൂരിലോ പോയി ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞതായും വിജേഷ്‌ പറഞ്ഞു. “കൂടിക്കാഴ്‌ച നടത്തിയെന്നത്‌ സത്യമാണ്‌. ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ചാണ്‌ കണ്ടത്‌. ആ സമയം സരിത്തും കുട്ടികളുമെല്ലാം ഒപ്പമുണ്ടായിരുന്നു. ഏതാണ്ട്‌ ഒന്നര മണിക്കൂർ നേരം മാത്രമായിരുന്നു …

‘കൂടിക്കാഴ്‌ച നടത്തിയത് സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ വെബ്‌ സീരീസ്‌ നിർമിക്കാൻ’; വിജേഷ്‌ പിള്ള Read More »

കായികമേഖലയിൽ മികച്ച സംഭാവന; ആധുനിക സൗകര്യങ്ങളുള്ള സ്‌റ്റേഡിയമെന്ന ആവശ്യം ന്യായമാണെന്ന് എം.വി ഗോവിന്ദൻ

കൊച്ചി: കേരളത്തിന്റെ കായികമേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോതമംഗലത്തിന്‌ ആധുനിക സൗകര്യങ്ങളുള്ള സ്‌റ്റേഡിയമെന്ന ആവശ്യം ന്യായമാണെന്നും എംഎൽഎയുടെ നേതൃത്വത്തിൽ ചേലാട്‌ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്‌ സ്വാഗതാർഹമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കൂടുതൽ സഹായം നൽകുന്ന കാര്യം സർക്കാരിനെ അറിയിക്കാമെന്നും അക്വാട്ടിക്‌ സ്‌റ്റേഡിയം എന്ന ആവശ്യവും ബന്ധപ്പെട്ട ഏജൻസികളുടെ സഹായത്തോടെ നടപ്പാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.സിപിഐ എം ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി കോതമംഗലത്ത്‌ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ വികസനനിർദേശം ഉയർന്നത്‌. മാർ ബേസിൽ ഹയർ …

കായികമേഖലയിൽ മികച്ച സംഭാവന; ആധുനിക സൗകര്യങ്ങളുള്ള സ്‌റ്റേഡിയമെന്ന ആവശ്യം ന്യായമാണെന്ന് എം.വി ഗോവിന്ദൻ Read More »

‘രണ്ടുരൂപ സെസ്‌ ചുമത്തിയതിനെതിരായ കോൺഗ്രസ്‌ സമരം പരാജയപ്പെട്ടുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരന്റെ പരാമർശങ്ങൾ’; എം.വി ഗോവിന്ദൻ

കൊച്ചി: സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നതിനായി രണ്ടുരൂപ സെസ്‌ ചുമത്തിയതിനെതിരായ കോൺഗ്രസ്‌ സമരം പരാജയപ്പെട്ടുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരന്റെ പരാമർശങ്ങളെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾ സമരത്തെ പൂർണമായും തള്ളിക്കളഞ്ഞുവെന്ന വിലാപമാണ്‌ സുധാകരന്റേത്‌.തങ്ങൾ സമരം നടത്തിയിട്ടും മുഖ്യമന്ത്രി തലയുയർത്തി കേരളത്തിൽ നടക്കുകയാണെന്നും ഇത്‌ അനുവദിക്കാതിരിക്കാൻ മാധ്യമങ്ങൾ പ്രതിപക്ഷവുമായി സഹകരിക്കണമെന്നുമാണ്‌ സുധാകരൻ ആവശ്യപ്പെട്ടത്‌. സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ മാധ്യമങ്ങൾ സഹായിക്കണമെന്നാണ്‌ അഭ്യർഥന.

രോഗികൾ വർധിച്ചു; മെഡിക്കൽ, ഡന്റൽ കോളേജുകളിൽ ഏഴു വർഷം കൊണ്ട് സൃഷ്ടിച്ചത്‌ 4719 തസ്‌തിക

തിരുവനന്തപുരം: 2016 മുതൽ സംസ്ഥാനത്തെ മെഡിക്കൽ, ഡന്റൽ കോളേജുകളിലായി എൽ.ഡി.എഫ്‌ സർക്കാർ സൃഷ്ടിച്ചത്‌ ഡോക്ടർമാരടക്കം 4719 ‌തസ്‌തിക. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിബന്ധന അടിസ്ഥാനമാക്കി രോഗികളുടെ വർധനയനുസരിച്ചാണ്‌ സംസ്ഥാനത്ത്‌ തസ്‌തിക നിർണയം നടക്കുന്നത്‌. ആർദ്രം മിഷന്റ ഭാഗമായി തെരഞ്ഞെടുത്ത ജില്ല/ജനറൽ/താലൂക്ക്‌ ആശുപത്രികളിലായി 610 വിവിധ തസ്‌തികയാണ്‌ സൃഷ്ടിച്ചത്‌. സ്റ്റാഫ്‌ നഴ്‌സ്‌ ഗ്രേഡ്‌–-II, ലാബ്‌ ടെക്‌നീഷ്യൻ ഗ്രേഡ്‌–-II, ഡെന്റൽ അസി. സർജൻ എന്നീ തസ്‌തികകളും കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലും കാസർകോട്‌ ജനറൽ ആശുപത്രിയിലും ഓരോ ന്യൂറോളജിസ്റ്റിന്റെ തസ്‌തികയും സൃഷ്ടിച്ചു.

‘ഹിന്ദു–മുസ്ലിം ഐക്യം നിലനിന്ന സ്‌നേഹത്തിന്റെ തലങ്ങളെ, കലാപത്തിന്റെ ഭൂമികയാക്കി ബി.ജെ.പി മാറ്റുകയാണ്‌’; കെ.ടി.ജലീൽ

തൊടുപുഴ: മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ ആർ.എസ്‌.എസ്‌ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ ശ്രമമെന്ന്‌ കെ.ടി.ജലീൽ എം.എൽ.എ. സി.പി.ഐ(എം) ജനകീയ പ്രതിരോധ ജാഥയുടെ തൊടുപുഴയിലെ സ്വീകരണ കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യം തകരുന്നത്‌ രാജ്യം ദുർബലപ്പെടുന്നതിന്റെ സൂചനയാണ്‌. മതത്തിനപ്പുറം മനുഷ്യനെ കൂട്ടിയിണക്കുന്നതിൽ സഹിഷ്‌ണുത ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ ചേരുന്നുണ്ട്. ലോകവും രാജ്യവും അതിന്‌ പ്രാമുഖ്യം നൽകിയിരുന്നു. ന്യൂനപക്ഷം സുരക്ഷിതമായെങ്കിലേ ജനാധിപത്യം പൂർണമാകൂ. ഹിന്ദു–-മുസ്ലിം ഐക്യം നിലനിന്ന സ്‌നേഹത്തിന്റെ തലങ്ങളെ, കലാപത്തിന്റെ ഭൂമികയാക്കി ബി.ജെ.പി മാറ്റുകയാണ്‌. ആദരത്തിന്റെയും ബഹുമാനത്തിന്റെയും …

‘ഹിന്ദു–മുസ്ലിം ഐക്യം നിലനിന്ന സ്‌നേഹത്തിന്റെ തലങ്ങളെ, കലാപത്തിന്റെ ഭൂമികയാക്കി ബി.ജെ.പി മാറ്റുകയാണ്‌’; കെ.ടി.ജലീൽ Read More »

വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. സദ റഹ്മാ(24)നെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. സദ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രാജേഷ് പിള്ളയുടെ പേര് മാറ്റി പറഞ്ഞപ്പോൾ, പേര് മാറിപ്പോയെന്ന് പറഞ്ഞ പത്രക്കാരും തിരക്കഥയിലുണ്ട്; എം.വി ഗോവിന്ദൻ

ഇടുക്കി: സ്വപ്‌ന സുരേഷ് പറയുന്ന ആരോപണം മുഖവിലക്കെടുക്കുന്നില്ലെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം. രാജേഷ് പിള്ളയുടെ പേര് മാറ്റി പറഞ്ഞപ്പോൾ, പേര് മാറിപ്പോയെന്ന് പറഞ്ഞ പത്രക്കാരും തിരക്കഥയിലുണ്ട്. തെറ്റ് തിരുത്തിക്കൊടുത്ത രണ്ട് പത്രങ്ങളിൽ ഒന്നാണ് മാതൃഭൂമി. പേര് രാജേഷ് പിള്ളയാണ്, വിജയ് പിള്ളയല്ലെന്ന് പത്രക്കാർ പറഞ്ഞു. ഏഷ്യാനെറ്റും ഇതിൽ കൂട്ടുപ്രതിയാണ്. ഇത്തരത്തിൽ ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന …

രാജേഷ് പിള്ളയുടെ പേര് മാറ്റി പറഞ്ഞപ്പോൾ, പേര് മാറിപ്പോയെന്ന് പറഞ്ഞ പത്രക്കാരും തിരക്കഥയിലുണ്ട്; എം.വി ഗോവിന്ദൻ Read More »

ദേശീയപാത വികസനം; സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥർക്കു നേരെ ബി.ജെ.പി അംഗത്തിന്റെ നേതൃത്വത്തിൽ കൈയേറ്റ ശ്രമം

ചവറ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥർക്കു നേരെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ കൈയേറ്റ ശ്രമവും ഭീഷണിയും. ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം പ്രവർത്തിക്കുന്ന വിശ്വസമുദ്ര എൻജിനിയറിങ്‌ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്‌തിരുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശി ശ്രീകുമാർ മാസങ്ങൾക്കു മുമ്പ് സ്ഥാപനത്തിലെ ബയോമെട്രിക് പഞ്ചിങ്‌ മെഷീൻ തീവച്ച് നശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ഇയാൾക്കെതിരെ കമ്പനി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ശ്രീകുമാർ കഴിഞ്ഞ ഏഴിന് ബിജെപി നേതാക്കളുമായി ഓഫീസിലെത്തി. …

ദേശീയപാത വികസനം; സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥർക്കു നേരെ ബി.ജെ.പി അംഗത്തിന്റെ നേതൃത്വത്തിൽ കൈയേറ്റ ശ്രമം Read More »

ചൂട് കൂടുതൽ; ജാഗ്രത നിർദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയിൽ എത്തുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് നേരിയ ആശ്വാസമുള്ളത്. ഈ പ്രദേശങ്ങളിൽ 30 നും 40 നും ഇടയിലായിരിക്കും ചൂട് അനുഭവപ്പെടുക.  

‘ആരോപണങ്ങൾ പച്ചക്കള്ളം, വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ചയാക്കാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്’; വിജേഷ് പിള്ള

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് വിജേഷ് പിള്ള. കേസ് ഒത്തുത്തീർപ്പാക്കാൻ താൻ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന വാദത്തെ അദ്ദേഹം പൂർണ്ണമായി എതിർത്തു. വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ചയാക്കാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിജേഷ് പിള്ള പ്രതികരിച്ചു. സ്വപ്നയുമായി രഹസ്യ ചർച്ച നടത്തിയിട്ടില്ല. ഹോട്ടലിൽ പരസ്യമായിട്ടാണ് കണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദനെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂവെന്നും വിജേഷ് പിള്ള കൂട്ടിച്ചേർത്തു. മാത്രമല്ല സ്വപ്നയുടെ ആരോപണത്തെത്തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് …

‘ആരോപണങ്ങൾ പച്ചക്കള്ളം, വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ചയാക്കാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്’; വിജേഷ് പിള്ള Read More »

മദ്യപിച്ചശേഷം അടിപിടി; പത്തനംത്തിട്ട പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ 2 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംത്തിട്ട: ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ 2 പൊലീസുകാർക്ക് സസ്പെൻഷൻ. മദ്യപിച്ച് തമ്മിൽ തല്ലുണ്ടാക്കിയതിനാണ് നടപടി. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുക്കാരൻറെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു മദ്യലഹരിയിൽ ഇരുവരും പരസ്പരം അടിപിടി ഉണ്ടായക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകുന്ന ചടങ്ങ് മൈലപ്രത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് നടന്നത്. ക്യാംപിലെയും സ്റ്റേഷനുകളിലേയുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടയിലാണ് മദ്യലഹരിയിലായിരുന്ന 2 പൊലീസുകൽ തമ്മിൽ തല്ലിയത്.

കാപ്പ നടപടിയിലൂടെ കുറ്റവാളികളെ വേട്ടയാടി എറണാകുളം റൂറൽ പോലീസ് ഉദ്യോ​ഗസ്ഥർ

ആലുവ: കാപ്പ നടപടി ശക്തമാക്കി റൂറൽ പോലീസ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരു കുറ്റവാളിയെ നാടുകടത്തി. കോട്ടപ്പടി വടോട്ടുമാലിൽ വീട്ടിൽ പ്രദീപിനെയാണു കാപ്പ ചുമത്തി ജയിലിലടച്ചത്. രാമമംഗലം കിഴുമുറി പുളവൻമലയിൽ രതീഷിനെയാണ് ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണു നടപടി. കോട്ടപ്പടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, വ്യാജവാറ്റ് തുടങ്ങി നിരവധി കേസിലെ പ്രതിയാണു പ്രദീപ്. കഴിഞ്ഞ ആഗസ്ത് …

കാപ്പ നടപടിയിലൂടെ കുറ്റവാളികളെ വേട്ടയാടി എറണാകുളം റൂറൽ പോലീസ് ഉദ്യോ​ഗസ്ഥർ Read More »

21 തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു

പാലക്കാട്: കൊല്ലങ്കോട് കാച്ചാംകുറിഷിയിൽ‌ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. 21 പേർക്കാണ് കുത്തേറ്റത്. ആരുടേയും പരിക്കുകൾ സാരമുള്ളതല്ല. ഇന്നു രാവിലെ തൊഴിലുറപ്പ് പണിക്കായി എത്തിയ തൊഴിലാളികളെ തേനീച്ച ആക്രമിക്കുകയായിരുന്നു.

എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും എം.ഡി.എം.എയുമായി അറസ്റ്റിൽ

കൊല്ലത്ത് എം.ഡി.എം.എയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ. കൊല്ലം അഞ്ചലിലെ കിളിമാനൂർ റേഞ്ച് ഓഫീസറായ അഖിലാണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥനായ അഖിലിൻറെ നേതൃത്വത്തിൽ എം.ഡി.എം.എ വിൽപ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ഏറെ നാളുകളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഇവർ താമസിച്ചിരുന്ന അഞ്ചലിലെ ലോഡ്ജിലെത്തി പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

സംസ്ഥാന കാർഷിക യന്ത്രവൽ‌ക്കരണ മിഷൻ; ഇടുക്കി ജില്ലയിൽ പരിശീലന ക്ലാസ് ആരംഭിച്ചു

തൊടുപുഴ: കേരള കാർഷിക സർവകലാശാലയുടെ പദ്ധതിയായ “കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ” ജില്ലാതലത്തിലുള്ള പരിപാടി തൊടുപുഴ കാർഷിക സേവന കേന്ദ്രത്തിൽ ആരംഭിച്ചു. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഐ.ടി.ഐ, ഐ.റ്റി.സി, വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റ് ധാരികൾക്ക്‌ കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനത്തിലും അറ്റകുറ്റപണിയിലും പ്രവർത്തിപരിചയ പരിശീലനം നൽകും. തിരഞ്ഞെടുത്ത 20 പേർക്ക്, 20 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന 20 പരിശീലനാർഥികൾക്ക് കാർഷിക യന്ത്ര …

സംസ്ഥാന കാർഷിക യന്ത്രവൽ‌ക്കരണ മിഷൻ; ഇടുക്കി ജില്ലയിൽ പരിശീലന ക്ലാസ് ആരംഭിച്ചു Read More »

‘വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും’; സ്വപ്നയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

‌തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ഒത്തുതീർപ്പിനു ശ്രമിച്ചെന്ന ആരോപണവുമായി കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ ഫെയ്സ് ബുക്ക് പോസ്റ്റ്. ‘സ്വർണക്കടത്തു കേസിൽ ഒത്തുതീർപ്പ്, അതും എൻറെ അടുത്ത്, വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും’ എന്നാണ് സ്വപ്നയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. സ്വർണക്കടത്തു കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സ്വപ്നയുടെ പോസ്റ്റ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിനെ ഇഡി അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരിക്കുക‍യാണ്. 23 വരെയാണ് റിമാൻഡ് …

‘വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും’; സ്വപ്നയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് Read More »

സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: തുടർച്ചയായി മൂന്നാം ദിവസവും കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയായി. 2 മാസത്തിനിടെ ഇന്നലെയാണ് ആദ്യമായി സ്വർണവില 41,000ൽ താഴെയെത്തുന്നത്. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 40,880 രൂപയിലേക്കെത്തിയിരുന്നു. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5090 രൂപയായി. ഗ്രാമിന് ഇന്നലെ 65 രൂപ കുറഞ്ഞ് 5100 രൂപയിലേക്ക് എത്തിയിരുന്നു.

എൻ.എസ്.കെ ഉമേഷ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്തു

കൊച്ചി: കാക്കനാട് കളക്ടേറ്റിലെത്തി എറണാകുളം ജില്ലാ കളക്ടറായി എൻ.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേറ്റെടുത്തു. പുതുതായി ചുമതലയേറ്റെടുക്കുന്ന കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ മുന്നിലെ ആദ്യവെല്ലുവിളി ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീ പൂ‍ർണമായും അണയ്ക്കുകയാണ്. എൻ.എസ്.കെ ഉമേഷ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു. എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജ് ചാർജെടുത്ത് ഒരു വർഷം മാത്രമായിരിക്കെ വയനാട്ടിലേക്ക് മാറ്റിയത് ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ്. ഹൈക്കോടതിയിൽ അപകടവുമായി ബന്ധപ്പെട്ട് ഹാജരായ കളക്ടർ ഇന്ന് വലിയ വിമർശനം നേരിട്ടു. ദുരന്ത …

എൻ.എസ്.കെ ഉമേഷ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്തു Read More »

ഈ വർഷത്തെ “നാരി ഗൗരവ്വ് പുരസ്കാർ” മലയാളിയായ ഡോ. സീന കുര്യന്

ചേർത്തല: സാഹിത്യ സാംസ്കാരിക സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ച വനിതകൾക്കായി ഹരിയാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ “നാരി ഗൗരവ്വ് പുരസ്കാർ – 2023 ” മലയാളിയായ ഡോ. സീന കുര്യന് ലഭിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഹിന്ദി വിഭാഗം മേധാവിയാണ് സീന. സാഹിത്യ, സാമൂഹിക മേഖലകൾക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. ഇതു കൂടാതെ 2023ലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാനതല പുരസ്കാരവും സീനക്ക് ലഭിച്ചിരുന്നു. പുരസ്കാരത്തിനായി ദേശീയ അന്തർദേശീയ …

ഈ വർഷത്തെ “നാരി ഗൗരവ്വ് പുരസ്കാർ” മലയാളിയായ ഡോ. സീന കുര്യന് Read More »

എസ്.എസ്.എൽ.സി പരീക്ഷകൾ തുടങ്ങി; 29ന് അവസാനിക്കും

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷകൾ തുടങ്ങി. 4,19,362 കുട്ടികൾ പരീക്ഷയെഴുതും. 29ന് അവസാനിക്കും. വേനൽച്ചൂട് അധികമായതിനാൽ രാവിലെ 9.30 മുതലാണ് പരീക്ഷാസമയം നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ തുടങ്ങും. ഫലം പ്രഖ്യാപനം മെയ് മാസം രണ്ടാമത്തെ ആഴ്ചയിലാകും. ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണത്തെ ചോദ്യങ്ങൾ. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നാളെ മുതൽ 30 വരെയാണ്.

ചിറയ്ക്കൽ കൊലപാതകം; പ്രതികൾ ഒളിവിൽ

ചേർപ്പ്: സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ ചിറയ്ക്കൽ കോട്ടത്ത് ബസ് ഡ്രൈവർ കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഒളിവിലാണ്. അന്വേഷണത്തിനായി റൂറൽ എസ്‌.പി ഐശ്വര്യ ഡോങ്‌ഗ്രെ, ഇരിങ്ങാലക്കുട എസ്‌.പി ബാബു.കെ.തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. കുറ്റവാളികൾ രക്ഷപ്പെടാൻ സാധ്യതയുള്ളയിടങ്ങളിലേക്കെല്ലാം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു.

പ്ലാസ്റ്റിക് മാലിന്യം ഇനി ബ്രഹ്മപുരത്തേക്കില്ല

തിരുവനന്തപുരം : പ്ലാസ്റ്റിക് മാലിന്യം ഇനി ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകില്ലെന്നു തീരുമാനം. മൂന്ന് ഇടങ്ങളിലായി കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം പ്രോസസ് ചെയ്യും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. ഫ്ലാറ്റുകളിലും വീടുകളിലും ഉറവിട മാലിന്യസംസ്കരണം കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാലിന്യപ്രശ്നം കൈകാര്യം ചെയ്യാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കും. റസിഡന്‍റ്സ് അസോസിയേഷനുകളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാലിന്യ നിർമാർജനത്തിനായി ഹരിതകർമ്മ സേനയുടെ പ്രവർത്തനം വിപുലീകരിക്കാനും പദ്ധതിയുണ്ട്. മാലിന്യ സംസ്കരണത്തിനു കൃത്യമായ സംവിധാനം ഉണ്ടാക്കണമെന്നു രാവിലെ കോടതി …

പ്ലാസ്റ്റിക് മാലിന്യം ഇനി ബ്രഹ്മപുരത്തേക്കില്ല Read More »

ഗൗരീശങ്കരം ട്രസ്റ്റിന്റെ 2022 ലെ സാഹിത്യപുരസ്ക്കാരത്തിന് വി. കെ. ദീപയുടെ വുമൺ ഈറ്റേഴ്സ്’ എന്ന കഥാ സമാഹാരം അർഹമായി.

തൊടുപുഴ :ഗൗരീശങ്കരം ട്രസ്റ്റിന്റെ 2022 ലെ സാഹിത്യപുരസ്ക്കാരത്തിന് വി. കെ. ദീപയുടെ വുമൺ ഈറ്റേഴ്സ്’ എന്ന കഥാ സമാഹാരം അർഹമായി. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്ക്കാരംഎന്ന് ട്രസ്റ്റ് ചെയർമാൻ സുകുമാർ അരിക്കുഴ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഡോ. ദിവ്യ എസ്. കേശവൻ, . സുരേഷ് കുറുമുള്ളൂർ, . സഹീറ എം. എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്. മൂല്യങ്ങൾ മി ക്കതും അപമാനിക്കപ്പെടുന്ന ഈ കാലത്ത് അവാർഡുകൾ നിർണ്ണയിക്കുന്നതിലും അതുവാങ്ങുന്നതിലും യോഗ്യതയും അർഹതയും അവഗണിക്കപ്പെടുന്നു. …

ഗൗരീശങ്കരം ട്രസ്റ്റിന്റെ 2022 ലെ സാഹിത്യപുരസ്ക്കാരത്തിന് വി. കെ. ദീപയുടെ വുമൺ ഈറ്റേഴ്സ്’ എന്ന കഥാ സമാഹാരം അർഹമായി. Read More »

വെറ്ററിനറി ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നിർത്തി വയ്ക്കുമെന്ന്

.തൊടുപുഴ : ഡോക്ടർമാർക്ക് നേരെയുള്ള അന്യായ നടപടികളിൽ പ്രതിഷേധിച്ച് വെറ്ററിനറി ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നിർത്തി വയ്ക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാർക്ക് എതിരെ, പ്രത്യേകിച്ച് വനിതകൾക്ക് എതിരേ, അടുത്ത കാലത്തായി അന്യായമായും, അനാവശ്യമായും അച്ചടക്ക നടപടികൾ കൈക്കൊള്ളുന്നതിൽ കേരള ഗവൺമെൻറ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് സീനിയർ വനിതാ വെറ്ററിനറി ഡോക്ടർമാരെ അന്യായമായ കാരണങ്ങൾ ഉന്നയിച്ച് സസ്പെൻഡ് ചെയ്യുകയും, മറ്റൊരു യുവ വനിതാ …

വെറ്ററിനറി ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നിർത്തി വയ്ക്കുമെന്ന് Read More »

ഷുഹൈബ് വധം; ഹർജി നിലനിൽക്കില്ലെന്ന് ആകാശ് തില്ലങ്കേരി

കണ്ണൂര്‍: ആകാശ് തില്ലങ്കേരി വ്യവസ്ഥകൾ ലംഘിച്ചതായി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ ഹാജരായി. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് വാദിച്ചത്. കേസ് വാദം കേൾക്കാനായി ഈ മാസം 15 ലേക്ക് മാറ്റി.

കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നേ കാൽ കിലോ സ്വർണവും 15 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവതി പിടിയിലായി

കോഴിക്കോട്: മൂന്നേ കാൽ കിലോ സ്വർണവും 15 ലക്ഷം രൂപയുടെ വിദേശ കറൻസിയും കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുവാൻ ശ്രമിച്ച യുവതിയെ കസ്റ്റംസ്‍ പിടികൂടി. ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില സ്വർണ്ണമാണ് പിടികൂടിയത്. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. മൂന്നേ കാൽ കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. അതേസമയം വിമാനത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയ യാത്രക്കാരൻ പിടിയിലായില്ല. 1169 ഗ്രാം സ്വർണ്ണം ശരീരത്തിൽ …

കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നേ കാൽ കിലോ സ്വർണവും 15 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവതി പിടിയിലായി Read More »

‘ആൺകുട്ടികൾക്കു മാത്രമേ സമരം ചെയ്യാൻ പാടുള്ളോ? അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർഷമാണ് ഇ.പി നടത്തിയത്’; വി.ഡി സ്തീശൻ

തിരുവനന്തപുരം: പെൺകുട്ടികൾ പാൻറും ഷർട്ടും ഇട്ട് മുടി ക്രോപ് ചെയ്ത് ആൺകുട്ടികളെ പോലെ സമരത്തിനു ഇറങ്ങിയെന്ന ഇ.പി ജയരാജൻറെ ജൻഡർ ന്യൂട്രൽ വിരുദ്ധ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. ‘ഇതിനെതിരെ ഒരു വനിതാ സംഘടനടക്കും പരാതി യില്ല. ഇ.പിയുടേത് വനിതാ ദിന സന്ദേശമാണ്. പെൺകുട്ടികൾക്ക് പാൻറ്സും ഷർട്ടും ഇടാൻ പാടില്ലേ? മുടി ക്രോപ്പ് ചെയ്യാൻ പാടില്ലേ? ആൺകുട്ടികൾക്കു മാത്രമേ സമരം ചെയ്യാൻ പാടുള്ളോ? അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർഷമാണ് ഇ.പി നടത്തിയതെന്നും’ സതീശൻ കൂട്ടിച്ചേർത്തു.

കാസ‍ർകോട് പ്ലസ് ടു വിദ്യാർത്ഥി മരത്തിൽ തൂങ്ങി മരിച്ചു

കാസ‍ർകോട്: കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ അഭിനവിനെ(17) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്കൂളിനടുത്ത് താമസിക്കുന്ന അഭിനവിനെ കോംപൗണ്ടിനകത്തെ മരത്തിലായിരുന്നു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെ കലക്ടർ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. എറണാകുളം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടർ. വയനാട് കളക്ടർ എ.ഗീതയെ കോഴിക്കോട് കളക്ടറായും തൃശ്ശൂർ കളക്ടർ ഹരിത.വി കുമാറിനെ ആലപ്പുഴ കളക്ടറായും ആലപ്പുഴ കളക്ടർ വി.ആ‍ർ.കെ. കൃഷ്ണ തേജയെ തൃശ്ശൂർ കളക്ടറായും നിയമിച്ചു. ഐ.ടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി. ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ അനു …

കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി Read More »

പാരാ​ഗ്ലൈഡിം​ഗ് അപകടം; മൂന്ന് പേ‍ർ അറസ്റ്റിൽ

തിരുവനന്തപുരം: ഇന്നലെ വ‍ർക്കലയിലെ പാപനാശം ബീച്ചിലുണ്ടായ പാരാ​ഗ്ലൈഡിം​ഗ് അപകടത്തിൽ കുറ്റക്കാരായ മൂന്ന് പേ‍ർ അറസ്റ്റിൽ. പരിശീലകനായ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിന്റെ ഭാ​ഗത്ത് ​ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസിൻ്റെ എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നത്. ഇയാളെ ഒന്നാം പ്രതിയാക്കി ചേർത്തു. സന്ദീപ് പാരാ​ഗ്ലൈഡിം​ഗ് നടത്തിയത് തീ‍ർത്തും അലക്ഷ്യമായിട്ടാണെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കുന്നത്. കോയമ്പത്തൂ‍ർ സ്വദേശിനിയായ പവിത്രയുമായി ഇന്നലെ വൈകിട്ട് നാല് മണിക്ക് ട്രെയിനർ സന്ദീപ് പാരാ​ഗ്ലൈഡിം​ഗ് തുടങ്ങി. ഇത് പറന്നുയർന്ന് അഞ്ച് മിനിറ്റനകം തന്നെ ഇവ‍ർക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ …

പാരാ​ഗ്ലൈഡിം​ഗ് അപകടം; മൂന്ന് പേ‍ർ അറസ്റ്റിൽ Read More »

പി.സി തോമസിന്റെ മകൻ നിര്യാതനായി

കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനായ മുൻ കേന്ദ്ര സഹമന്ത്രി പി.സി തോമസിന്റെ മകൻ ജിത്തു തോമസ് (42) അന്തരിച്ചു. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: തിരുവല്ല സ്വദേശിനി ജയത, രണ്ടുമക്കളുണ്ട്.

മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം; കേരളത്തിൽ നിന്നും 700 പ്രതിനിധികൾ പങ്കെടുക്കും

ചെന്നൈ: കേരളത്തിൽ നിന്നും ദേശീയ ഭാരവാഹികൾ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ജനപ്രതിനിധികൾ നിയോജകമണ്ടലം പ്രസിഡന്റുമാർ സെക്രട്ടറിമാർ തുടങ്ങി, 700 പ്രതിനിധികൾ ചെന്നൈയിൽ നടക്കുന്ന മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടിയിൽ ദേശീയ തലത്തിൽ മതേതര ചേരിക്ക് ശക്തി പകരുന്ന ആശയങ്ങളെക്കുറിച്ചാകും ചർച്ച ചെയ്യുന്നതെന്ന് നേതാക്കൾ പറഞ്ഞു. കൂടാതെ ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ലീഗിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന തീരുമാനങ്ങളും അവിടെ വച്ച് കൈക്കൊള്ളുമെന്നും യു.പി.എ യെ ശക്തിപ്പെടുത്തുന്ന ആശയങ്ങൾക്ക് രൂപം നൽകുമെന്നുമാണ് നേതാക്കൾ …

മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം; കേരളത്തിൽ നിന്നും 700 പ്രതിനിധികൾ പങ്കെടുക്കും Read More »

ജനകീയ പ്രതിരോധ ജാഥയ്ക്കായി ബസ് സ്റ്റാൻഡ് കെട്ടിയടച്ചു; വലഞ്ഞ് യാത്രക്കാർ

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പന്തലൊരുക്കാനായി പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗികമായി അടച്ചതിൽ പരാതി. പതിനൊന്നാം തീയതി എത്തുന്ന ജാഥയുടെ മുന്നൊരുക്കത്തിനായി അഞ്ച് ദിവസങ്ങൾക്ക് മുമ്പേ സ്റ്റാൻഡ് അടച്ചിരുന്നു. ഇതോടെ കടുത്ത വെയിൽ ബസ് കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. അതേസമയം മുൻസിപ്പൽ കൗൺസിൽ യോഗം ഏകകണ്ഠമായി തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ബസ് സ്റ്റാൻഡ് വിട്ടുകൊടുത്തതെന്നാണ് വീശദീകരണവുമായി മുനിസിപ്പാലിറ്റി രംഗത്തെത്തി. …

ജനകീയ പ്രതിരോധ ജാഥയ്ക്കായി ബസ് സ്റ്റാൻഡ് കെട്ടിയടച്ചു; വലഞ്ഞ് യാത്രക്കാർ Read More »

‘കൊച്ചി ഗ്യാസ് ചേംബറിൽ‌ അകപ്പെട്ട അവസ്ഥ’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്ക്കരണ കേന്ദ്രത്തിലെ തീപിടുത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചി ഗ്യാസ് ചേംബറിൽ‌ അകപ്പെട്ട അവസ്ഥയിലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപെടണം. ഉത്തരവാദിത്വ പൂർത്തീകരണത്തിൽ മാലിന്യ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടെന്നും കോടതി വിമർശിച്ചു. ഓരോ ദിവസവും നിർണ്ണായകമാണ്. മാലിന്യ നിയന്ത്രണ ബോർഡ് ചെയർമാൻ, കളക്‌ടർ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർ ഇന്ന് 1.45 ന് കോടതിയിൽ ഹാജരാവണമെന്നും നിർദേശിച്ചിട്ടുണ്ട്. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തീപിടുത്തത്തിൽ …

‘കൊച്ചി ഗ്യാസ് ചേംബറിൽ‌ അകപ്പെട്ട അവസ്ഥ’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി Read More »

കലാഭവൻ മണിയുടെ ഓർമ്മദിനം

തൃശ്ശൂർ: നാടൻപാട്ടിന്റെ മനോഹാരിതയിലൂടെ കേരളീയരെ പുളകം കൊള്ളിച്ച പ്രശസ്ത നടൻ കലാഭവൻ മണിയുടെ ഓർമ്മകൾക്ക് ഇന്ന് ഏഴ് വയസ്സ്. ചാലക്കുടിയിലെ ജന്മനാട്ടിലൂടെ ഓട്ടോ ഡ്രൈവറായി ജീവിതം പുലർത്തിയിരുന്ന മണി സിനിമയിൽ അഭിനയിച്ച് സൗഭാ​ഗ്യം വന്നു ചേർന്നപ്പോഴും ആ നാടിനെയും നാട്ടുകാരെയും അവ​ഗണിച്ചില്ല. എപ്പോഴും അവരെ കൂടെ നിർത്തി. തന്റെ ഓരോ ചാനൽ ഇന്റർവ്യൂകളിൽ പോലും അവരെ ക്യാമറക്കു മുന്നിൽ നിർത്തി പരിചയപ്പെടുത്താനും മറന്നില്ല. ഇവിടം വരെ തന്നെ കൊണ്ടെത്തിക്കാൻ സഹായിച്ച കൈകളിൽ പിടിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള …

കലാഭവൻ മണിയുടെ ഓർമ്മദിനം Read More »

മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല; ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചു

തൊടുപുഴ: സൈക്കിളിൽ നിന്നുവീണ് പരിക്കേറ്റ 12 വയസുകാരനുമായി മണിക്കൂറുകൾ കാത്തിരുന്നിട്ടും തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കൾ. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ആശുപത്രി അധികൃതർ രം​ഗത്തെത്തി. തൊടുപുഴ വണ്ണപ്പുറത്തു താമസിക്കുന്ന 12 വയസ്സുകാരൻ നിജിൻ രാജേഷ് സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റായിരുന്നു ആശുപത്രിയിലെത്തിയത്. തുടർന്ന് ഡ്യൂട്ടി ഡോക്ടർ എക്സറെ എടുക്കാ‍ന് ആവശ്യപെട്ടു. തിരിച്ചു വന്നപ്പോൾ മറ്റോരു ഡോക്ടറായിരുന്നു പരിശോധിച്ചത്. എക്സറെയിൽ നിന്നും തോളെല്ലിന് പൊട്ടലുണ്ടെന്ന് മനസിലാക്കി. അതിനുശേഷം …

മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല; ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചു Read More »

‘ശകരിച്ചതല്ല, പ്രസംഗത്തിനിടെ മൈക്കിനോട് ചേർന്ന് നിൽക്കാൻ പറഞ്ഞപ്പോൾ, അതെനിക്കറിയാമെന്ന് പറഞ്ഞതാണ്’; എം.വി ഗോവിന്ദൻ

തൃശൂർ: മാളയിൽ ജനകീയ പ്രതിരോധ ജാഥയുടെ ഭാ​ഗമായി ചേർന്ന സമ്മേളനത്തിനിടെ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച വിഷയത്തിൽ മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോഴിക്കോടുള്ള ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പൊലീസ് പരിശോധനയെപ്പറ്റി പറയുന്നതിനിടെ യുവാവ് മൈക്ക് ശരിയായി വയ്ക്കാനെത്തിയപ്പോൾ എം.വി ​ഗോവിന്ദൻ രോക്ഷാകുലനാവുകയായിരുന്നു. ‘ശകാരിച്ചതല്ല, പ്രസംഗത്തിനിടെ മൈക്കിനോട് ചേർന്ന് നിൽക്കാൻ പറഞ്ഞപ്പോൾ, അതെനിക്കറിയാമെന്ന് പറഞ്ഞതാണ്. മൈക്ക് ഉപയോഗിക്കുന്നതിൻറെ സാങ്കേതിക വശത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കിയെന്നുമായിരുന്നു’ അദ്ദേഹത്തിന്റെ പ്രതികരണം.

അനാവശ്യ ചെലവുകൾ കര്‍ശനമായി നിയന്ത്രിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചിലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. അനാവശ്യ ചെലവുകൾ കര്‍ശനമായി നിയന്ത്രിക്കും. വിദേശയാത്ര, വിമാനയാത്ര, ടെലിഫോൺ ചാ‍ര്‍ജ്ജ്, കെട്ടിടം മോടി പിടിപ്പിക്കൽ, വാഹനം വാങ്ങൽ എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നികുതി കുടിശിക പിരിക്കാൻ നടപടി ഊർജ്ജിതമാക്കി. വിവിധ ക്ഷേമ പെൻഷനുകൾക്കായി 11,101.92 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം വകയിരുത്തിയിട്ടുണ്ട്. 2015-2016 സാമ്പത്തിക വർഷത്തിൽ ഇത് 3675.16 കോടി മാത്രമായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

ഡോക്ടർമാരുടെ സമരത്തിൽ പ്രതിസന്ധിയിലായി രോ​ഗികൾ

കോഴിക്കോട്: ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരത്തിൽ കഷ്ടപ്പെട്ട് രോഗികൾ. ഇതേക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിലുൾപ്പെടെയെത്തിയ നിരവധി രോഗികളാണ് മടങ്ങിയത്. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ഡോക്ടറെ മർദിച്ച സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന് പറഞ്ഞു കൊണ്ട് ഐ എം എയുടെ നേതൃത്വത്തിലായിരുന്നു സമരം. ഒ.പി ബഹിഷ്കരിച്ചായിരുന്നു സർക്കാർ ഡോക്ടർമാരുടെ സമരം. പി.ജി വിദ്യാർത്ഥകൾ മാത്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓ.പിയിലെത്തിയത്. അത്യാഹിത വിഭാഗത്തെ …

ഡോക്ടർമാരുടെ സമരത്തിൽ പ്രതിസന്ധിയിലായി രോ​ഗികൾ Read More »

വനിത പ്രവർത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്ന യുവ മോർച്ചയുടെ ട്വീറ്റിനു പിന്നാലെ വിഷയം ഏറ്റെടുത്ത് ദേശീയ വനിത കമ്മീഷൻ

ന്യൂഡൽഹി: യുവമോർച്ചാ വനിത പ്രവർത്തകയെ കോഴിക്കോട് വച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ പുരുഷ പൊലീസ് തടഞ്ഞ വിഷയത്തിൽ പ്രതികരണം അറിയിച്ച് ദേശീയ വനിത കമ്മീഷൻ. മാർച്ച് ഒമ്പതിന് കേരളത്തിലേക്ക് പോകുമെന്നും ഈ വിഷയം ഏറ്റെടുക്കുമെന്നും വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ ട്വീറ്റ് ചെയ്തു. യുവ മോർച്ചയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ക്രമസമാധാന നില തകർന്ന നിലയിലാണ് ഉള്ളതെന്നും വനിത പ്രവർത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്നുമുള്ള പോസ്റ്റ് പങ്കുവെച്ചാണ് …

വനിത പ്രവർത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്ന യുവ മോർച്ചയുടെ ട്വീറ്റിനു പിന്നാലെ വിഷയം ഏറ്റെടുത്ത് ദേശീയ വനിത കമ്മീഷൻ Read More »

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണ്ണമായി അണയ്ക്കാനായില്ല

കൊച്ചി: അഞ്ചാം ​ദിവസമായിട്ടും ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ പൂർണ്ണമായി കെടുത്താനായില്ല. അഗ്നിരക്ഷാ സേന പറയുന്നത് പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയെന്നാണ്. നിക്ഷേപിക്കാൻ പകരം സ്ഥലം കണ്ടെത്താത്തതിനാൽ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ് ഇപ്പോൾ. അഞ്ച് ദിവസമായി 27 അധികം ഫയർ യൂണിറ്റുകൾ ദൗത്യം തുടരുമ്പോഴും 80 ശതമാനം തീ മാത്രമാണ് അണയ്ക്കാനായത്. ഇന്നത്തെ ഒരു ദിവസം കൊണ്ട് പൂർണ്ണായി തീ അണക്കാനാകില്ലെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം, കൂടുതൽ …

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണ്ണമായി അണയ്ക്കാനായില്ല Read More »

സാങ്കേതികത്വം പറഞ്ഞ് മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്; എം.എൽ.എ പി.കെ ബഷീർ

തിരുവനന്തപരം: നിയമസഭയിൽ വാൽക്ക് ഔട്ട് പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിൽ ഭരണപക്ഷത്തെ കുറ്റപ്പെടുത്തി എംഎൽഎ പികെ ബഷീർ. മണി പവറും പൊളിറ്റിക്കൽ പവറുമുള്ള സി.പി.എം മീഡിയകളെ കൂടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിങ്ങളെ പുകഴ്ത്തിയാൽ അവാർഡും നിങ്ങൾക്കെതിരെ തിരിഞ്ഞാൽ കേസും അറസ്റ്റും എന്നതാണ് അവസ്ഥ. സാങ്കേതികത്വം പറഞ്ഞ് മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറ‍ഞ്ഞു.

അഴിയൂർ ലഹരി കടത്ത് കേസ്; പ്രതിയുടെ ഭാ​ഗം ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ ലഹരിക്കടത്തിന് ഉപയോഗിച്ചു എന്ന് എട്ടാം ക്ലാസുകാരി വെളിപ്പെടുത്തിയ അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രി. പൊലീസ് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെയാണ് മുഖ്യമന്ത്രി നിയമസഭയിൽ നിരപരാധിയായി ന്യായീകരിച്ചത്. കോഴിക്കോട് റൂറൽ പൊലീസും മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘവും കേസ് അന്വേഷിച്ചു വരികയാണ് നിലവിൽ. പ്രതിയെ അനുകൂലിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അന്വേഷണം പൂർത്തിയാകും മുമ്പാണ്.

അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകൾ നീക്കം ചെയ്യുന്നതും പ്രധാനമാണെന്ന് കോർപ്പറേഷൻ

തിരുവനന്തപുരം: പൊങ്കല അടുപ്പിന് ഉപയോ​ഗിക്കുന്ന ഇഷ്ടികകൾ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് തിരുവനന്തപുരം കോർപറേഷൻ. പൊങ്കാല സുഗമമായി അർപ്പിക്കുന്നതിനും ഭക്തർക്ക് നഗരത്തിൽ വന്നു തിരിച്ചുപോകുന്നതിനും എല്ലാ ക്രമീകരണങ്ങളും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുപോലെതന്നെ പ്രധാനമാണ് പൊങ്കാല അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകൾ നീക്കം ചെയ്യുന്നതും. ഭക്തർ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും തിരികെ കൊണ്ടുപോകാൻ അവർക്ക് എല്ലാ അവകാശവമുണ്ട്. അതേസമയം അവർ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉൾപ്പെടെയുള്ള വസ്തുവകകൾ ശേഖരിക്കുന്നതിനും നീക്കം …

അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകൾ നീക്കം ചെയ്യുന്നതും പ്രധാനമാണെന്ന് കോർപ്പറേഷൻ Read More »

മാധ്യമങ്ങൾ തെറ്റ് ചെയ്താൽ നടപടിയാകാം, പക്ഷെ ആ നടപടി പകപോക്കലിനുള്ള അവസരമാക്കരുതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ്.എഫ്.ഐ നടപടിയിലും കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധനക്കുമെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ എതിർപ്പ് കാട്ടിയ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. മാധ്യമങ്ങൾ തെറ്റ് ചെയ്താൽ നടപടിയാകാം, പക്ഷെ ആ നടപടി പകപോക്കലിനുള്ള അവസരമാക്കരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. ലഹരിക്ക് എതിരായ ക്യാംപയിൻറെ ഭാഗമായാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയത്. കേസുണ്ട്, ചാർജ് ഷീറ്റുണ്ട്, പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസ് എടുത്തതാണ്. ആരുടേയും …

മാധ്യമങ്ങൾ തെറ്റ് ചെയ്താൽ നടപടിയാകാം, പക്ഷെ ആ നടപടി പകപോക്കലിനുള്ള അവസരമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് Read More »

‘ലഹരി സംഘങ്ങൾക്കെതിരെ വാര്‍ത്ത വന്നാൽ അതിൽ വിറളി പിടിക്കേണ്ടത് ലഹരി മാഫിയക്കല്ലേ, എന്തിനാണ് എസ്.എഫ്.ഐക്ക് ഇത്ര പ്രതിഷേധം’; പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ വിഷയം സഭയില്‍ ഉന്നയിച്ച് പി.സി വിഷ്ണുനാഥ് എം.എൽ.എ. ‘ലഹരി സംഘങ്ങൾക്കെതിരെ വാര്‍ത്ത വന്നാൽ അതിൽ വിറളി പിടിക്കേണ്ടത് ലഹരി മാഫിയക്കല്ലേ, എന്തിനാണ് എസ്എഫ്ഐക്ക് ഇത്ര പ്രതിഷേധം. സർക്കാരിനെതിരായ ഗൂഢാലോചന എന്നാണ് ഏഷ്യാനെറ്റിനെതിരായ എഫ്.ഐ.ആറിൽ പറയുന്നത്. ലഹരി മാഫിയയ്ക്കെതിരായ വാർത്ത എങ്ങനെ സർക്കാരിനെതിരാകുമെന്നും. ബി.ബി.സിയിൽ നടന്ന റെയ്ഡിന് പിന്നാലെ സി.പി.എം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പുണ്ട്. ആ പ്രസ്താവനയിൽ മോദിയെന്ന ഭാഗം ഒഴിവാക്കി …

‘ലഹരി സംഘങ്ങൾക്കെതിരെ വാര്‍ത്ത വന്നാൽ അതിൽ വിറളി പിടിക്കേണ്ടത് ലഹരി മാഫിയക്കല്ലേ, എന്തിനാണ് എസ്.എഫ്.ഐക്ക് ഇത്ര പ്രതിഷേധം’; പി.സി വിഷ്ണുനാഥ് Read More »

പൾസ‍ർ സുനിയുടെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തളളി

കൊച്ചി: അറസ്റ്റിലായി ആറ് വർഷമായെന്നും കേസിൻറെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നും ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽ കുമാറിൻറെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. ഈ നിർണായക ഘട്ടത്തിൽ പൾസ‍ർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം കേസ് രേഖകൾ പരിശോധിച്ചശേഷം യുവനടിയ്ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നതാണ് നടിയുടെ മൊഴിയെന്നും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു. നടൻ ദീലിപടക്കം …

പൾസ‍ർ സുനിയുടെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തളളി Read More »

‘ഇ.പി പറഞ്ഞത് തൻറെ കുടുംബത്തെ വേട്ടയാടുന്ന കാര്യമാണ്, അത് പ്രതിപക്ഷമല്ല സ്വന്തം പാർട്ടിക്കാർ തന്നെയാണ്’; വി.ഡി സതീശൻ

കോഴിക്കോട്: ഇ.പി ജയരാജൻറെ പ്രസ്താവനയിൽ പ്രതികരിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതിപക്ഷം വേട്ടയാടുന്നു എന്നാണ് ഇ.പി പറഞ്ഞിരുന്നത്. അതിന് വി.ഡി സതീശന്റെ മറുപടി ഇങ്ങനെ; ‘എവിടെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടിയത്? ഇ.പി പറഞ്ഞത് തൻറെ കുടുംബത്തെ വേട്ടയാടുന്ന കാര്യമാണ്. അത് പ്രതിപക്ഷമല്ല സ്വന്തം പാർട്ടിക്കാർ തന്നെയാണ് ഇ.പിയുടെ കുടുംബത്തെ വേട്ടയാടുന്നത്. ചുരുക്കി പറഞ്ഞാൽ അദ്ദേഹം പറഞ്ഞതിൻറെ അർഥം താൻ ഒറ്റയ്ക്കല്ല..പിണറായി വിജയൻറെ കുടുംബവും വിവാദത്തിൽ ഉണ്ടെന്നാണ്. മുഖ്യമന്ത്രിയുടെ കുടുംബം കേരളത്തിൻറെ ഐശ്വര്യമാണെന്ന് ഇ.പി പറഞ്ഞതിലൂടെ …

‘ഇ.പി പറഞ്ഞത് തൻറെ കുടുംബത്തെ വേട്ടയാടുന്ന കാര്യമാണ്, അത് പ്രതിപക്ഷമല്ല സ്വന്തം പാർട്ടിക്കാർ തന്നെയാണ്’; വി.ഡി സതീശൻ Read More »

കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം വർധിച്ചു

കൊച്ചി: കേന്ദ്ര മലീനികരണ നിയന്ത്രണ ബോർഡ്, കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട് പുറത്തുവിട്ടു. നിലവിൽ ആരോഗ്യമുള്ളവരിൽ പോലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്ന സ്ഥിതിയാണ്. എന്നാൽ അപകടം നടന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിരിക്കുന്ന ഇന്നും തീ പൂർണമായി അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ. ഇപ്പോൾ തീ നിയന്ത്രണ വിധേയമായെങ്കിലും മാലിന്യക്കൂമ്പാരത്തിൽ നിന്ന് പുക ഉയരുന്ന സാഹചര്യമാണുള്ളത്. പുക കൊച്ചി കടന്ന് ആലപ്പുഴയിലെ ആലൂരിലേക്കും പടർന്നു.

മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാൻ പറഞ്ഞതിന് യുവാവിനോട് ദേഷ്യപ്പെട്ട് എം.വി ഗോവിന്ദൻ

തൃശ്ശൂർ: മാളയിൽ പ്രവേശിച്ച ജനകീയ പ്രതിരോധ ജാഥ സമ്മേളനത്തിൽ പ്രസം​ഗിക്കുന്നതിനിടെ മൈക്ക് ശരിയാക്കാൻ വന്ന യുവാവിനെ ശകാരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുവാവ് മൈക്ക് ശരിയായി വയ്ക്കാനെത്തിയത്, ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പെലീസ് പരിശോധനയെപ്പറ്റി പറയുന്നതിനിടെയായിരുന്നു. തുടർ‌ന്ന് മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാൻ പറഞ്ഞപ്പോഴൈയിരുന്നു യുവാവിനെ അദ്ദേഹം ശകാരിച്ചത്. മൈക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാമെന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.