Timely news thodupuzha

logo

latest news

‘കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു, നടന്നത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം’; ജീവനക്കാരുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ കൂട്ട രാജിയെടുത്ത് വിനോദയാത്രക്കുപോയ സംഭവത്തിൽ എംഎൽഎക്കു നേരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി തഹസിൽദാർ എംസി രാജേഷ്. ഡെപ്യൂട്ടി തഹസിൽദാറിന്‍റെ വിമർശനമടങ്ങിയ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നു. ആരും കള്ളത്തരം കാണിച്ച് മുങ്ങിയതല്ലെന്നും എല്ലാവരും അവധിക്ക് അപേക്ഷ നൽകിയാണ് പോയതെന്നും ചാറ്റിൽ പറയുന്നു. കാലിനു വയ്യാത്ത ആളെ കാശുകൊടുത്ത് ഓഫീസിലെത്തിച്ച് ജിനേഷ് എംഎൽഎ കാണിച്ചത് മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്നും ഡെപ്യൂട്ടി തഹസിൽദാർ പറയുന്നു. 136 അംഗങ്ങളുള്ള വാട് ആപ്പ് ഗ്രൂപ്പിലാണ് ഈ പരാമർശം. …

‘കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു, നടന്നത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം’; ജീവനക്കാരുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത് Read More »

തുടർ ചികിത്സക്കായി ഉമ്മൻ ചാണ്ടി ബെംഗളൂരുവിലേക്ക്; പ്രത്യേക വിമാനത്തിൽ 9 അംഗ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക് കൊണ്ടു പോയി. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ബെംഗളൂരുവിലേക്ക് മാറ്റുന്നത്. ന്യുമോണിയ ബാധിച്ച് നെയ്യാറ്റിൻ കരയിലെ ആശുപത്രിയിൽ കഴിഞ്ഞ 5 ദിവസമായി ചികിത്സയിലായിരുന്നു. 4 മണിയോടെ അദ്ദേഹത്തെയും വഹിച്ചുള്ള പ്രത്യേക വിമാനം ബെംഗളൂരുവിലേക്ക് പറക്കും. എഐസിസിയാണ് ചികിത്സ ചെലവുകൾ മുഴുവൻ വഹിക്കുന്നത്. ഭാര്യ, 3 മക്കൾ ഡോക്‌ടർമാർ കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാവുക. നേരത്തെ ജർമ്മനിയിലെ സർജറിക്ക് ശേഷമാണ് ബെംഗളൂരുവിലെ ആശുപത്രിയിൽ …

തുടർ ചികിത്സക്കായി ഉമ്മൻ ചാണ്ടി ബെംഗളൂരുവിലേക്ക്; പ്രത്യേക വിമാനത്തിൽ 9 അംഗ സംഘം Read More »

ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 12,150 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച എക്പ്രസ് വേയാണിത്. ഇത് മുഴുവൻ മേഖലയിലെയും സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കിഴക്കൻ രാജസ്ഥാനിലെ ദൗസയിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്. സരിസ്ക നാഷണൽ പാർക്ക്, കേവൽദേവ് ദേശീയോദ്യാനം, രൺതംബോർ നാഷണൽ പാർക്ക്, ജയ്പൂർ, അജ്മീർ തുടങ്ങിയ നഗരങ്ങൾക്കും എക്സ്പ്രസ് വേ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഹരിയാന മുഖ്യമന്ത്രി …

ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി Read More »

മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

പത്തനംത്തിട്ട: മന്ത്രി റോഷി അഗസ്റ്റിനു നേരെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്. മുല്ലപ്പള്ളിയിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.  ജില്ലാ പ്രസിഡന്‍റ് എം ജി കണ്ണന്‍റെ നേതൃത്യത്തിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിനു നേരെ പ്രവർത്തകർ കാലിക്കുടവും എറിഞ്ഞു.

കൂട്ട അവധി; ജീവനക്കാരെ സംരക്ഷിക്കാനാണ് എ.ഡി.എം ശ്രമിക്കുന്നതെന്ന്‌ കെ.യു ജനീഷ്‌ കുമാർ

കോന്നി: കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധി എടുത്ത് മൂന്നാറിൽ വിനോദ യാത്രയ്‌ക്ക്‌ പോയതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. അനധികൃതമായി ജോലിയ്‌ക്ക്‌ ഹാജരാകാതിരുന്ന കോന്നി തഹസീല്‍ദാര്‍ ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരാണ് മൂന്നാറിൽ തുടരുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. ഓഫീസിലെ 23 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകിയും 21 പേർ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്‌ക്ക് പോയത്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സംഘം യാത്ര പോയത്. ഓഫീസ് സ്റ്റാഫ്‌ കൗൺസിൽ സംഘടിപ്പിച്ച …

കൂട്ട അവധി; ജീവനക്കാരെ സംരക്ഷിക്കാനാണ് എ.ഡി.എം ശ്രമിക്കുന്നതെന്ന്‌ കെ.യു ജനീഷ്‌ കുമാർ Read More »

മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ് ജി ശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ബ്യൂറോ ചീഫുമായ ജി.ശേഖരന്‍ നായര്‍ (75) അന്തരിച്ചു. ശനിയാഴ്‌ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്‌ചയിലേറെയായി ചികിത്സയിലായിരുന്നു. ജി.ശേഖരൻനായരുടെ നിര്യാണത്തിൽമുഖ്യമന്ത്രി പിണറായി വിജയൻഅനുശോചിച്ചു. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരിൽപ്രമുഖനായിരുന്നു അദ്ദേഹം. രാഷ്‌ട്രീയവും സാമൂഹികവുമായ അനേകം വിഷയങ്ങളിൽ ശേഖരൻ നായർ എഴുതിയ വാർത്തകൾ ശ്രദ്ധ നേടുകയും ചലനങ്ങൾസൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങളിൽനിരന്തരം ഇടപെടുന്ന അദ്ദേഹം എതിരഭിപ്രായക്കാരോടു പോലും തികഞ്ഞ സൗഹൃദമാണ് കാത്തുസൂക്ഷിച്ചതെന്ന് മുഖ്യമന്ത്രി …

മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ് ജി ശേഖരന്‍ നായര്‍ അന്തരിച്ചു Read More »

ബേക്കറിയിൽ ജോലി ചെയ്യുന്നതിനിടെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതി മരിച്ചു

കാസർകോട്: ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷംവീട് കോളനിയിലെ ജയ്ഷീൽ ചുമ്മി ആണ് മരിച്ചത്. ബേക്കറിയിൽ ജോലി ചെയ്യുന്നതിനിടെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.

യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍

പത്തനംതിട്ട: കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍. അപകടത്തിന് പിന്നാലെ വെട്ടിക്കവല സ്വദേശി രതീഷിന്റെ മൃതദേഹം റോഡരികിലേക്ക് മാറ്റിക്കിടത്തി ലോറി ഡ്രൈവര്‍ കടന്നുകളയുകായിരുന്നു.സദാനന്ദപുരത്ത് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിന് ശേഷം രതീഷിന്റെ മൃതദേഹം മാറ്റിയത് ഇന്ന് രാവിലെ എട്ടുമണിയോടെയാണ്.ഡ്രൈവര്‍ തക്കല സ്വദേശി കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് വാഴക്കന്നുമായി വന്ന ലോറി ലോഡ് ഇറക്കിയ ശേഷം പുറത്തേക്ക് വരുന്നതിനിടെയാണ് റോഡരികില്‍ കിടന്നിരുന്ന രതീഷീന്റെ മുകളിലൂടെ കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം …

യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍ Read More »

മക്കയിൽ തീർഥാടനത്തിനിടെ വീട്ടമ്മ മരിച്ചു

അമ്പലപ്പുഴ: മക്കയിൽ തീർഥാടനത്തിനിടെ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് വണ്ടാനം കണ്ണങ്ങേഴം പള്ളിക്കു സമീപം കണ്ണങ്ങേഴം വീട്ടിൽ സുഹറബീവിയാണ് (63) മരിച്ചത്. ജനുവരി 28ന് നീർക്കുന്നം ബാബ്മക്ക ഉംറ ഗ്രൂപ്പിന്റെ അധീനതയിലുള്ള തീർഥാടക സംഘത്തിൽ ഭർത്താവ് അബ്ദുൽഅസീസ്, സഹോദരി റംല എന്നിവർക്കൊപ്പമാണ് സുഹറാ ബീവി മക്കയിലേക്ക് യാത്ര തിരിച്ചത്.103 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മക്കയിലെ അൽനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ശനിയാഴ്ച്ച പുലർച്ചെ മരിച്ചു. ഖബറടക്കം …

മക്കയിൽ തീർഥാടനത്തിനിടെ വീട്ടമ്മ മരിച്ചു Read More »

തുർക്കി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി

തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിൻറെ മൃതദേഹമാണ് നാലു നിലയുള്ള ഹോട്ടലിൻറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്. അനറ്റോലിയ പ്രവിശ്യയിലെ മലത്യ നഗരത്തിൽ അവ്‌സർ ഹോട്ടലിലാണ് വിജയ് കുമാർ താമസിച്ചിരുന്നത്. ഭൂകമ്പത്തിൽ ഈ ഹോട്ടൽ പൂർണമായും തകർന്നു വീണു. രക്ഷാപ്രവർത്തന സ്ഥലത്തു നിന്നും കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുത്ത ഫോട്ടൊയിലെ ടാറ്റൂ കണ്ടാണു മൃതദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹം ഇടതു കൈയിൽ ടാറ്റൂ പതിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. നേരത്തെ ഇദ്ദേഹത്തിൻറെ പാസ്‌പോർട്ടും മറ്റു രേഖകളും …

തുർക്കി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി Read More »

എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. പൈലറ്റുമാർക്ക് പരീശിലനം നൽകുന്നതിൽ വീഴ്ച വരുത്തിയെന്നും, ഇൻസ്ട്രുമെൻറ് റേറ്റിംഗ് പരിശോധനയിൽ എയർലൈനിലെ പൈലറ്റുമാർക്ക് ആവശ്യമായ പരിശീലനം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് ഡിജിസിഎ ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചു. അതേസമയം ഡിജിസിഎ പുറപ്പെടുവിച്ച ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിൻറെ പരിശീലന മേധാവിയെ 3 മാസത്തേക്ക് തൽസ്ഥാനത്ത് നിന്ന് നീക്കി. ഇതിനു പുറമേ എട്ട് നിയുക്ത എക്സാമിനർമാർക്ക് മൂന്ന് ലക്ഷം രൂപ …

എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ Read More »

ചായ വിറ്റിരുന്നതു പോലെയാണ് പ്രധാനമന്ത്രി പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കുന്നതെന്ന് തെലങ്കാന തൊഴിൽ മന്ത്രി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശവുമായി തെലങ്കാന തൊഴിൽ മന്ത്രി സി എച്ച് മല്ല റെഡ്ഡി. ഒരിക്കൽ ചായ വിറ്റിരുന്നതു പോലെയാണ് പ്രധാനമന്ത്രി പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.കൂടാതെ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമനെയും അദ്ദേഹം അധിക്ഷേപിച്ചു. ‘നിർമ്മലമ്മ’ എന്നു വിളിച്ചായിരുന്നു പരിഹാസം. സംസ്ഥാന നിയമസഭയിൽ സംസാരിക്കുകവേയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. പ്രധാനമന്ത്രി ഒരു കാലത്ത് ചായ വിറ്റിരുന്നു. ആദ്യം അയാൾ മുഖ്യമന്ത്രിയായി, പിന്നീട് പ്രധാന മന്ത്രിയും. അദ്ദേഹത്തെ വിശ്വസിച്ചത് നിർഭാഗ്യകരമാണെന്നും …

ചായ വിറ്റിരുന്നതു പോലെയാണ് പ്രധാനമന്ത്രി പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കുന്നതെന്ന് തെലങ്കാന തൊഴിൽ മന്ത്രി Read More »

റിസോർട്ട് വിവാദം; ഇ പി ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് എം.വി ഗോവിന്ദൻ

കൊച്ചി: കണ്ണൂരിലെ റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിവാദം മാധ്യമ സൃഷ്ടിയാണെന്നും ഇത്തരം ചർച്ചകൾക്കൊന്നും വശംവദമാകാൻ പാർട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ പി ജയരാജൻ സെക്രട്ടറിയേറ്റിൽ എത്തി വിശദീകരണം നൽകിയിരുന്നു. വ്യക്തിഹത്യ ചെയ്യാൻ ആസൂത്രിത ശ്രമമുണ്ടായെന്നും വിവാദമായപ്പോൾ പാർട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ‌ ഒന്നരമാസം മുമ്പാണ് പി ജയരാജൻ ഇപിക്കെതിരെ …

റിസോർട്ട് വിവാദം; ഇ പി ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് എം.വി ഗോവിന്ദൻ Read More »

വിമാനയാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ചത് താൻ അറിഞ്ഞില്ലെന്ന് ഗവർണർ

ന്യൂഡൽഹി: അധികയാത്രാ ചെലവിനായി സർക്കാർ 30 ലക്ഷം രൂപ അനുവദിച്ചത് താൻ അറിഞ്ഞില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായി താൻ തുക ആവശ്യപ്പെട്ടിട്ടില്ല. ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത് രാജ്ഭവൻറെ പ്രോട്ടോകോൾ പ്രകാരമെന്നും ഗവ‍ർണ‍ർ വ്യക്തമാക്കി. ഗവർണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ ഇന്നലെ ഉത്തരവിട്ടിരുന്നു. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിരുന്ന തുക ചിലവാക്കി കഴിഞ്ഞതിനാലാണ് അധികതുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡിസംബർ 30ന് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടിരുന്നെങ്കിലും …

വിമാനയാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ചത് താൻ അറിഞ്ഞില്ലെന്ന് ഗവർണർ Read More »

എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സ്ഥിരമായി ഓടും

പുനലൂർ: എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സ്ഥിരമായി ഓടുന്നതിനും തിരുപ്പതിയിൽനിന്ന് ചെങ്ങന്നൂരിലേക്കു ആരംഭിക്കുന്ന ട്രെയിൻ കൊല്ലത്തേക്ക് നീട്ടാനും റെയിൽവേ ബോർഡ് അനുമതി നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. എറണാകുളം -വേളാങ്കണ്ണി ട്രെയിൻ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും എറണാകുളത്തുനിന്ന് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വേളാങ്കണ്ണിയിൽനിന്ന് സർവീസ് നടത്തും. എറണാകുളത്തുനിന്ന് ഉച്ചക്ക് 12.35നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.50 നേ വേളാങ്കണ്ണിയിലെത്തൂ.

ഒരു സിനിമക്കും ഈ ഗതി വരരുതെന്ന് വിൻസി അലോഷ്യസ്

നല്ല സിനിമയെന്ന് പ്രേക്ഷകാഭിപ്രായം നേടി “രേഖ” മുന്നേറുമ്പോൾ വലിയ തീയറ്ററുകളും ഷോകളുടെ എണ്ണവും കുറവായത് കുടുതൽ ആളുകളിലേക്ക് സിനിമ എത്തുന്നതിന് തടസമായി മാറുന്നു. ഇപ്പോൾ തങ്ങളുടെ നിസഹായവസ്ഥ പങ്കു വെച്ചു കൊണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലുവും വിൻസി അലോഷ്യസും സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പാണ് വൈറൽ ആകുന്നത്. “ഞങ്ങളുടെ സിനിമ ‘രേഖ’ വലിയ തീയേറ്ററുകളോ ഷോസ് ഒന്നും ഇല്ല,ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ ,ഞങ്ങളുടെ നാട്ടിൽ …

ഒരു സിനിമക്കും ഈ ഗതി വരരുതെന്ന് വിൻസി അലോഷ്യസ് Read More »

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: പാറേച്ചാൽ ബൈപ്പാസിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലുപുരയ്ക്കൽ കാണക്കാലിൽ സുരേഷിന്റെ മകൻ സച്ചിൻ സുരേഷ് (മാത്തൻ 22) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച ഒപ്പമുണ്ടായിരുന്ന യുവാവിനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ കോട്ടയം പാറേച്ചാൽ ബൈപ്പാസിൽ ആയിരുന്നു അപകടം. തിരുവാതുക്കൽ ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തുള്ള വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സച്ചിൻ മീറ്ററുകളോളം തെറിച്ചുപോയി. ഗുരുതരമായി …

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഏക മലയാളി

കോട്ടയം: ആസാദി കാ അമൃതോത്സവിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ പാലാ അൽഫോൻസ കോളെജിലെ എൻ.സി.സി കേഡറ്റ് അനഘ രാജു രണ്ടാം സ്ഥാനം നേടി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും സമ്മാനം ലഭിച്ച ഏക വ്യക്തിയാണ് അനഘ രാജു. ഇന്ത്യയെ സ്ത്രീയോടുപമിച്ചു കൊണ്ട് ഇംഗ്ലീഷിൽ രചിച്ച കവിതയാണ് അനഘയ്ക്ക് സമ്മാനം നേടിക്കൊടുത്തത്. ഇന്ത്യയും സ്ത്രീകളും പ്രതിസന്ധികളെ തരണം ചെയ്യുന്നത് വ്യക്തമാക്കിയാണ് കവിത …

കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഏക മലയാളി Read More »

താലൂക്ക് ഓഫീസിലെ കൂട്ട അവധി; എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്തട്ടെയെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ടൂറുപോയതിൽ ജീവനക്കാരെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അവധിയെടുക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും കാനം പ്രതികരിച്ചു. താലൂക്ക് ഓഫീസിൽ എം.എൽ.എ എത്തിയതിലടക്കം സി.പി.ഐയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ കോന്നി താലൂക്ക് ഓഫീസിലെ കൂട്ട രാജി അംഗീകരിക്കാനാവില്ലെന്നാണ് സി.പി.എമ്മിന്‍റെ നിലപാട്. എം.എൽ.എ ചെയ്തതാണ് ശരിയെന്നു പറഞ്ഞ സി.പി.എം സി.പി.ഐയെയും എ.ഡി.എമ്മിനെയും വിമർശിച്ചു. എം.എൽ.എ തന്നെക്കാൾ വലുതാണെന്ന് എ.ഡി.എമ്മിന് …

താലൂക്ക് ഓഫീസിലെ കൂട്ട അവധി; എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്തട്ടെയെന്ന് കാനം രാജേന്ദ്രൻ Read More »

സുസാൻ ബ്രാൻഡിന്റെ മാമോദീസാ സ്പെഷ്യൽ ബ്രാൻഡ് ഔട്ട്ലേറ്റ് പുളിമൂട്ടിൽ സിൽക്സിൽ പ്രവർത്തനം ആരംഭിച്ചു

ലൂണാർ റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ ജൂബി ഐസക്കിന്റെ ഭാര്യ റ്റീന ‍ജൂബി കഴിഞ്ഞ അഞ്ച് വർഷക്കാലമായി കുട്ടികളുടെ വസ്ത്ര വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന സുസാൻ ബ്രാൻഡിന്റെ മാമോദീസക്കുള്ള സ്പെഷ്യൽ ബ്രാൻഡ് ഔട്ട്ലേറ്റ് തൊടുപുഴ പുളിമൂട്ടിൽ സിൽക്സിൽ ആരംഭിച്ചു. ഇവിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മാമോദീസ ഉടുപ്പുകളും, മറ്റ് അനുബന്ധ സാധനങ്ങളും വിവിധ വിലകളിലും ഡിസൈനുകളിലും ലഭ്യമാണ്. ഫാ.ജോസഫ് പുത്തൻപുര വ്യഞ്ചരിപ്പു കർമ്മം നിർവ്വഹിച്ചു. ആദ്യ വിൽപ്പന പുളിമൂട്ടിൽ സിൽക്സ് മാനേജിങ്ങ് ഡയറക്ടർ റോയി ജോൺ …

സുസാൻ ബ്രാൻഡിന്റെ മാമോദീസാ സ്പെഷ്യൽ ബ്രാൻഡ് ഔട്ട്ലേറ്റ് പുളിമൂട്ടിൽ സിൽക്സിൽ പ്രവർത്തനം ആരംഭിച്ചു Read More »

കേരളം ജീവിക്കാൻ കൊള്ളാത്ത നാട്; വ്യാജ പ്രചരണങ്ങളെ തള്ളണമെന്ന് മുഖ്യമന്ത്രി

കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയെ മികച്ചതാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന്‌ ചിലർ പ്രചരിപ്പിക്കുന്നു. വ്യാജ പ്രചരണങ്ങളെ തള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സർക്കാർ കാണാതെ പോകുന്നില്ല. യുവാക്കൾ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഉച്ചകോടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.പ്രൊഫഷണൽ കോഴ്‌സ്‌‌ പഠിക്കാൻ ഇവിടുന്ന് …

കേരളം ജീവിക്കാൻ കൊള്ളാത്ത നാട്; വ്യാജ പ്രചരണങ്ങളെ തള്ളണമെന്ന് മുഖ്യമന്ത്രി Read More »

ഇന്ധന സെസ് വർധനവ്; വിദ്യാർഥികളുടെ യാത്രനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രനിരക്ക് കൂട്ടണം, ഇന്ധന സെസ് വർധനവ് ഉയർത്തി സമരം ചെയ്യാനൊരുങ്ങി സ്വകാര്യ ബസുടമകൾ. മാർച്ച് 31നകം വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ 1 രൂപയാണ് വിദ്യാർഥികളുടെ കുറഞ്ഞ യാത്രനിരക്ക്. ഇത് 5 രൂപയായി ഉയർത്തണമെന്നാണ് ഉടമകൾ ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം 28 ന് എല്ലാ കലക്‌ടറേറ്റിനു മുമ്പിൽ ധർഷയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഒപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.

വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: വെള്ളക്കരം കേന്ദ്ര വായ്പ ലഭിക്കാനുള്ള വ്യവസ്ഥകളുടെ ഭാഗമായി ഇനിയും കൂട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിവർഷം 5% നിരക്ക് വർദ്ധനവ് ഏർപ്പെടുത്തണമെന്ന കേന്ദ്ര നിർദേശം നടപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സംസ്ഥാനത്ത് വെള്ളക്കരം കൂടിയത് വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനത്തിന് ഇരുട്ടടിയായാണ്. പുതിയ നിരക്കനുസരിച്ച് നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തിൽ അധികം നൽകേണ്ടി വരുമെന്ന് പ്രാഥമിക കണക്ക് പറയുന്നു. രണ്ട് …

വെള്ളക്കരം ഇനിയും കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

അധിക നികുതി കൊടുക്കരുത്; പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ

തിരുവനന്തപുരം: നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുമ്പ് ചർച്ചകൾ നടത്തണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം അദ്ദേഹം പിൻവലിച്ചു. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണ്. പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല. സർക്കാർ തിരുത്തി ഇല്ലെങ്കിൽ ബഹിഷ്‌ക്കരണത്തിൽ ആലോചിച്ചു തീരുമാനിക്കേണ്ടി വരും സമര ആഹ്വാനമല്ല നടത്തിയതെന്നും സുധാകരൻ വിശദീകരിച്ചു. ബജറ്റിന് പിന്നാലെ നികുതി നൽകരുതെന്നായിരുന്നു സുധാകരൻ പ്രഖ്യാപനം നടത്തിയത്. അതേസമയം, ഇത്തരമൊരു പ്രഖ്യാപനം അറിഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ പണ്ട് ഇത്തരമൊരു പ്രഖ്യാപനം …

അധിക നികുതി കൊടുക്കരുത്; പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ Read More »

കൊവിഡ് വാക്സിനുകൾ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാവില്ല: പഠനം

കൊവിഡ് 19 വാക്സിനുകൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കു കാരണമാവില്ലെന്നു പഠനം. ഇറ്റലിയിലെ പെസ്കാര പ്രവിശ്യയിലുള്ള മുഴുവൻ പേരെയും ഉൾപ്പെടുത്ത 2021 ജനുവരി മുതൽ 2022 ജൂലൈ വരെ നടത്തിയ വിശദമായ പഠനത്തിനുശേഷം ബൊലൊഗ്ന സർവകലാശാലയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ത്രോംബോസിസ്, പൾമണറി എംബോളിസം, കാർഡിയോ വാസ്കുലാർ രോഗങ്ങൾ തുടങ്ങിയവ ബാധിച്ചവരെയെല്ലാം വിശദമായി പരിശോധിച്ചെന്നു “വാക്സിൻസ്’  പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.  കൊവിഡ് വാക്സിൻ ഹൃദയാഘാതമുൾപ്പെടെ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആശങ്കയകറ്റുന്ന റിപ്പോർട്ട്. വ്യത്യസ്ത വാക്സിനുകൾ സ്വീകരിച്ചവരെയും കുത്തിവയ്പ്പെടുക്കാത്തവരെയും  പരിശോധനയ്ക്കു …

കൊവിഡ് വാക്സിനുകൾ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാവില്ല: പഠനം Read More »

കൂട്ട അവധിയിൽ ഉല്ലാസ യാത്ര സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ; കലക്ടർ അന്വേഷണം തുടങ്ങി

പത്തനംത്തിട്ട: കോന്നി താലൂക്ക് ഓഫീസിൽ നിന്ന് കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ  ജീവനക്കാരുടക്കൂടെ സംഘത്തിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാരും ഉണ്ടായതായി റിപ്പോർട്ട്. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. 3000 രൂപ വീതം ഓരോരുത്തരും യാത്ര ചിലവിന് നൽകിയിരുന്നു. 60 പേരുള്ള റവന്യൂ വിഭാഗത്തിലെ 39 പേരാണ് കൂട്ട അവധി എടുത്തത്. ഇതിൽ 19 പേർ മുൻകൂട്ടി അവധിക്ക് അപേക്ഷിച്ചിരുന്നു. 20 പേർ അനധികൃതമായി അവധിയെടുത്താണ് മൂന്നാറിലേക്ക് വിനോദയാത്ര പോയത്. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു. …

കൂട്ട അവധിയിൽ ഉല്ലാസ യാത്ര സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ; കലക്ടർ അന്വേഷണം തുടങ്ങി Read More »

പശുവിനെ കെട്ടിപ്പിടിക്കേണ്ടതില്ല: കൗ ഹഗ് ഡേ ഉത്തരവ് പിന്‍വലിച്ചു

പ്രണയദിനമായ ഫെബ്രുവരി പതിനാല് കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു. കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡാണ് കൗ ഹഗ് ഡേ ആചരിക്കണമെന്ന ഉത്തരവ് പുറത്തിറക്കിയത്. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ചൂട് പിടിച്ചിരുന്നു. നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.  ക്ഷേമ ബോർഡ് സെക്രട്ടറി എസ്. കെ ദത്തയാണ് കൗ ഹഗ് ഡേ ഉത്തരവ് പിൻവലിച്ചതായി അറിയിച്ചിരിക്കുന്നത്.  ഫെബ്രുവരി ആറിനാണ് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് കൗ ഹഗ് ഡേ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു …

പശുവിനെ കെട്ടിപ്പിടിക്കേണ്ടതില്ല: കൗ ഹഗ് ഡേ ഉത്തരവ് പിന്‍വലിച്ചു Read More »

തനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ നൽകുന്ന ദൃശ്യ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും; ഇ.പി ജയരാജൻ

കണ്ണൂർ: കണ്ണൂരിലെ ആയുർവേദ റിസോർട്ടിൻ്റെയും തൻ്റെയും പേരിൽ അടിസ്ഥാന രഹിതമായ വാർത്തകൾ നൽകുന്ന ദൃശ്യ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ എനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ദൃശ്യ മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങൾ സിപിഐഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും …

തനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ നൽകുന്ന ദൃശ്യ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും; ഇ.പി ജയരാജൻ Read More »

വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി

തൊടുപുഴ: വിദേശ പഠന ഏജന്‍സിയായ ഹൈബ്രിഡ് എജു വിന്റെ നേതൃത്വത്തില്‍ വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണക്ട് 2023 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി തൊടുപുഴയിലും അടിമാലിയിലും ഫെബ്രുവരി 11, 12 തീയതികളിലായി നടക്കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തിമൂന്ന് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികളെ നേരിട്ട് കണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ചോദിച്ചറിയാമെന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞു. പഠിക്കാനായി ഇന്ത്യ വിടുന്നവരുടെ എണ്ണം …

വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി Read More »

സാങ്കേതിക സര്‍വകലാശാലയില്‍ 6 സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണം; വി ഡി സതീശൻ

കോട്ടയം: കെ.ടി.യുവില്‍ നിയമവിരുദ്ധമായി തുടരുന്ന 6 സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണമെന്നും, കേരളം കടക്കെണിയിൽ അല്ലെങ്കിൽ 4000 കോടിയുടെ നികുതി അടിച്ചേൽപ്പിച്ചതെന്തിനെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സത്യഗ്രഹത്തെ തള്ളിപ്പറയുന്നത് ഗാന്ധി നിന്ദയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാങ്കേതിക സര്‍വകലാശാലയില്‍ നിയമവിരുദ്ധമായാണ് 6 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടരുന്നത്. 2021 ഒക്റ്റോബറില്‍ പാസാക്കിയ സാങ്കേതിക സര്‍വകലാശാല ബില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവച്ചില്ല. ബില്‍ വന്നതോടെ നവംബര്‍ 14ന് ഓര്‍ഡിനന്‍സും കാലഹരണപ്പെട്ടു. ഈ ഓര്‍ഡിനന്‍സിൻ്റെ അടിസ്ഥാനത്തിലാണ് 6 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിയമിതരായത്. മുന്‍ …

സാങ്കേതിക സര്‍വകലാശാലയില്‍ 6 സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണം; വി ഡി സതീശൻ Read More »

ഗവർണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം  അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം  രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിരുന്ന തുക ചിലവാക്കി കഴിഞ്ഞതിനാലാണ് അധികതുക അനുവദിച്ച്  സർക്കാർ ഉത്തരവിറക്കിയത്. ഡിസംബർ 30ന് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ചെവ്വാഴ്ചയാണ് ധനംവകുപ്പ് തുക അനുവദിച്ചത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിർദേശവും ഉള്ളപ്പോഴാണ് സർക്കാർ ഗവർണർക്ക് തുക അനുവദിച്ച് ഉത്തരവിറക്കിയത്.

പൊറോട്ട കഴിച്ച് അലർജിയായി വിദ്യാർത്ഥിനി അന്തരിച്ചു.

ഇടുക്കി :പൊറോട്ട കഴിച്ച് അലർജിയായി വിദ്യാർത്ഥിനി അന്തരിച്ചു.വാഴത്തോപ്പ് താന്നി കണ്ടം വെളിയത്തു മാലി സിജു ഗബ്രിയൽന്റെ മകൾ നയൻ മരിയ സിജു ആണ്(16) അന്തരിച്ചത്. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കുട്ടിക്ക് കാലങ്ങളായി മൈദ അലർജിയാണ്. ഇന്ന് രാവിലെ പൊറോട്ട കഴിച്ച ഉടനെ ബിപി താഴ്ന്നു പോവുകയായിരുന്നു. ഉടനേ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കായിക രംഗത്ത് നിന്നും കാലിവളർത്തലിലേയ്ക്ക്  തിരിഞ്ഞു നേട്ടം കൊയ്ത വീട്ടമ്മ .

തൊടുപുഴ :കായിക രംഗത്ത് നിന്നും കാലിവളർത്തലിലേയ്ക്ക്  തിരിഞ്ഞു നേട്ടം കൊയ്ത വീട്ടമ്മ .മിൽമയുടെ ഇത്തവണത്തെ ജില്ല യിലെ മികച്ച വനിതാ ക്ഷീര സഹകാ രിയായി  തെരെഞ്ഞെടുക്കപ്പെട്ട പാറപ്പുഴ   തകരപിള്ളിൽ ലൈസ സോജൻ സ്പോർട്സ്  സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു .നെയ്യശ്ശേരി മുണ്ടക്കൽ  മാത്യു -ഏലിക്കുട്ടി  ദമ്പതികളുടെ മകളായ ലൈസ  ഏഴാം ക്ലാസ് വരെ  നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളിലാണ് പഠിച്ചത് .സ്കൂൾ തലത്തിൽ വോളിബോളിൽ  മികച്ച പ്രകടനം കാഴ്ച വച്ച ലൈസയ്ക്കു സ്പോർട്സ് സ്കൂളിൽ  പ്രെവേശനം ലഭിച്ചു .എട്ടാം …

കായിക രംഗത്ത് നിന്നും കാലിവളർത്തലിലേയ്ക്ക്  തിരിഞ്ഞു നേട്ടം കൊയ്ത വീട്ടമ്മ . Read More »

4 കിലോ പൂവൻകോഴിക്ക് 34,000 രൂപ…!!

കണ്ണൂർ: ഇരുട്ടി പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിന്‍റെ തിറ മഹോത്സവത്തിനോട് മുന്നോടിയായി നടന്ന ലേലത്തിൽ 4 കിലോയുള്ള കോഴി വിറ്റു പോയത്  34,000 രൂപയ്ക്ക്.  10 രൂപയിൽ തുടങ്ങിയ ലേലം 34000 രൂപയിൽ എത്തുകയായിരുന്നു. വാശിയേറിയ ലേലം വിളിയിൽ റെക്കോർഡ് തുകയ്ക്ക് പൂവൻകോഴിയെ സ്വന്തമാക്കിയത്  ടീം എളന്നർ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ്. 20,000 കടന്നതോടെ പീന്നീടുള്ള ഓരോ വിളിക്കും സംഘാടകർ 1000 രൂപ വീതം കൂട്ടി. ഇതാദ്യമായിട്ടാണ് ഇത്രയും വലിയ തുകയ്ക്ക് ലേലം നടക്കുന്നതെന്ന് സംഘാടക സമിതി പറഞ്ഞു.

രക്ഷാഹസ്തം പ്രതീക്ഷിച്ച് ആയിരങ്ങൾ; തുർക്കിയിലും സിറിയയിലും മരണസംഖ്യ 15,000 കടന്നു

തുർക്കി: അതിതീവ്ര ഭൂകമ്പമുണ്ടായി 3 ദിവസം പിന്നിടുമ്പോൾ ദുരന്തവ്യാപ്തിയിൽ പകച്ച് തുർക്കിയും സിറിയയും. ദുരിതാശ്വാസ സംവിധാനങ്ങൾ ഇനിയും ആവശ്യത്തിനെത്താത്ത ദുരന്തഭൂമിയിൽ രക്ഷാഹസ്തങ്ങളെ പ്രതീക്ഷിച്ച് ആയിരങ്ങളാണ് കാത്തിരിക്കുന്നത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങളിൽ ഇനിയുമെത്ര പേർ ഉണ്ടാകുമെന്നു കണക്കുകൂട്ടാൻ പോലുമാകുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.  ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 15,000 കടന്നു. തുർക്കിയിൽ മാത്രം 12,381 പേരാണ് മരിച്ചത്. സിറിയയിൽ ഇതുവരെ 2,902 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ദുരന്തഭൂമിയിലെ തെരച്ചിലുകൾ ഇപ്പോഴും തുടരുകയാണ്. തിങ്കളാഴ്ച്ച പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ …

രക്ഷാഹസ്തം പ്രതീക്ഷിച്ച് ആയിരങ്ങൾ; തുർക്കിയിലും സിറിയയിലും മരണസംഖ്യ 15,000 കടന്നു Read More »

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദന് തിരിച്ചടി; വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദന് തിരിച്ചടി. വിചാരണ സ്റ്റേ ചെയ്തുള്ള കോടതി ഉത്തരവ് ഹൈക്കോടതി തടഞ്ഞു.  ഇരയുടെ പേരിൽ കള്ള സത്യവാങ് മൂലം നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.  ഹൈക്കോടതി കോഴ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനുവേണ്ടി ഹാജരായി അനുകൂല വിധി വാങ്ങിയത്. പ്രശ്നങ്ങൾ ഒത്തുതീർപ്പായെന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്. ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഇതിന്  അഭിഭാഷകൻ മറുപടി …

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദന് തിരിച്ചടി; വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു Read More »

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നു എന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. പൈലറ്റ് അനൂപ് നായർ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറുസ്ഥാനം രാജി വച്ച് സൈബി ജോസ് കിടങ്ങൂർ

കൊച്ചി: അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറുസ്ഥാനം രാജി വച്ചു. അനുകൂല വിധി നേടാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റുദ്ധരിപ്പിച്ച് കക്ഷികളിൽ നിന്നും 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണ വിധേയനായി തുടരവെയാണ് രാജി. സൈബിയുടെ രാജി എക്സിക്യൂട്ടീവ് അംഗീകരിച്ചു. കൊച്ചിയിൽ നടന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ യോഗത്തിലാണ് സൈബി ജോസ് രാജി പ്രഖ്യാപിച്ചത്. അഭിഭാഷക പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കണമെന്നും ഒരു വിഭാഗം ആവശ്യപെട്ടിരുന്നു. 2022 ഓഗസ്റ്റിലാണ് താൻ അഭിഭാഷക അസോസിയേഷൻ …

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറുസ്ഥാനം രാജി വച്ച് സൈബി ജോസ് കിടങ്ങൂർ Read More »

വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസലിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: മലയാളി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു. വിദേശ പഠനത്തെ അനുകൂലിച്ചും എതിർത്തും നിരവധി ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി.

പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു

വയനാട്: കൽപ്പറ്റയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ആശുപത്രിക്കാരുടെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വെച്ച് ഗീതു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ശരിയായ ചികിത്സ ലഭിക്കാത്തതിനാലാണ് യുവതി മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.

റെഡ് കോർണർ നോട്ടിസുണ്ടായിട്ടും കേരളത്തിലെ എട്ട് പേർ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് അധികൃതർ

അന്താരാഷ്ട്ര ഏജൻസിയായ ഇൻറർപോളിൻറെ റെഡ് കോർണർ നോട്ടിസുണ്ടായിട്ടും, കേരളത്തിലെ 8 പേർ ഇപ്പോഴും കാണാമറയത്ത്. സുകുമാരക്കുറുപ്പും ഡോ ഓമനയുമുൾപ്പെടെയുള്ളവർ വർഷങ്ങളായി അന്വേഷണ ഏജൻസികളുടെ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള മൂന്നു തീവ്രവാദികളും ഈ ലിസ്റ്റിലുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ റെഡ് കോർണർ നോട്ടിസ് നൽകിയിട്ടും പിടിയിലാകാത്തവരാണ് 1984ലെ പ്രമാദമായ ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പും 1996ലെ സ്യൂട്ട് കേസ് കൊലപാതകക്കേസ് പ്രതി പയ്യന്നൂർ സ്വദേശിനി ഡോ. ഓമനയും. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ, തിരുവനന്തപുരം …

റെഡ് കോർണർ നോട്ടിസുണ്ടായിട്ടും കേരളത്തിലെ എട്ട് പേർ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് അധികൃതർ Read More »

മുതിർന്ന നേതാവിന്റെ രാജി; കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് ചന്ദ്രശേഖർ ബവൻ കുലെ

മുംബൈ: ഇന്നലെ കോൺഗ്രസ് ലെജിസ്ലേറ്റിവ് പാർട്ടി സ്ഥാനത്തു നിന്നും രാജിവെച്ച ബാലസാഹേബ് തൊറാട്ടിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻ കുലെ. “കോൺഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിലധികം തവണ വിജയിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവിന് രാജിവെക്കേണ്ടി വന്നു, കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഭാരത് ജോഡോ യാത്ര നടക്കുമ്പോഴും ഞാൻ ഇത് പറഞ്ഞു, പാർട്ടി മുങ്ങിമരിക്കുകയാണെന്ന്, ആരും അവിടെ തുടരാൻ ആരും ആഗ്രഹിക്കുന്നില്ല. അത് പാർട്ടി പ്രവർത്തകനായാലും നേതാവായാലും, പലരും കോൺഗ്രസ് വിട്ട് …

മുതിർന്ന നേതാവിന്റെ രാജി; കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് ചന്ദ്രശേഖർ ബവൻ കുലെ Read More »

ഇന്ധന സെസ്; യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: നികുതി വർധനക്കും ഇന്ധന സെസിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് എത്തിയത് പത്തനംതിട്ടയിലും കൊച്ചിയിലുമാണ്. പൊലീസിന് നേരെ കൊച്ചിയിൽ പ്രകടനക്കാർ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയുണ്ടായി. സംഘർഷം അവസാനിപ്പിച്ച് പിരിഞ്ഞ് പോകാതായതോടെ പൊലീസ് ലാത്തിയും ഉയോഗിച്ചു. പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിരവധിപ്പേർക്ക് ലാത്തിയടിയിൽ പരിക്കേറ്റു. നാല് പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരിൽ മുപ്പതിലധികം പേരെ കസ്റ്റഡിയിലെടുത്തു.

സ്കൂളിലേക്ക് കുട്ടികളുമായി സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് അപകടം

കോട്ടയം: കോട്ടയം എം.സി റോഡിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം. വിദ്യാർഥികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കൂളിലേക്ക് കുട്ടികളുമായി സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

ഈജിപ്റ്റിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കോട്ടയം: ഈജിപ്റ്റിൽ ജോലി സ്ഥലത്ത് മരണപ്പെട്ട കോട്ടയം പന്നിമറ്റം സ്വദേശി കൊച്ചു മാധവശ്ശേരി വിട്ടിൽ വിശാൽ കമലാസനൻ്റെ(32) മൃതദേഹം നാട്ടിലെത്തിച്ചു. മർച്ചൻറ് നേവി ഉദ്യോഗസ്ഥനായ വിശാൽ കഴിഞ്ഞ അഞ്ചിനാണ് മരിച്ചത്. കപ്പൽ യാത്രയ്ക്കിടെ റഷ്യയിൽ വച്ച് രോഗബാധിതനായതിനെ തുടർന്ന് ഈജിപ്റ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറ് മാസം മുമ്പാണ് വിശാൽ നാട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് പോയത്. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. പി.ജി കമലാസനൻ (റിട്ട ആർമി), ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇടുക്കി സ്വദേശിനി അഖില …

ഈജിപ്റ്റിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു Read More »

മനീഷ് സിസോദിയക്കെതിരെ കേസെടുക്കാനൊരുങ്ങി സി.ബി.ഐ

ന്യൂഡൽഹി: സർക്കാർ ചെലവിൽ നിയമവിരുദ്ദമായി സമാന്തര അന്വേഷണ സംഘത്തെ ഉണ്ടാക്കിയതിനെതിരെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേസെടുക്കാനൊരുങ്ങി സി.ബി.ഐ. ഇതിനായി ഡൽഹി ലഫ് ഗവർണറോട് അനുമതി തേടി. 2015ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജിലൻസ് മേധാവിയായി തുടരുന്നതിനിടയിൽ ആയിരുന്നു ഡൽഹി എ.എ.പി സർക്കാ‌ർ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. സംഘത്തിന്റെ പ്രവർത്തനം 2016 ഫെബ്രുവരി 1 മുതൽ തുടങ്ങി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മാത്രമാണ് വ്യക്തികൾ, …

മനീഷ് സിസോദിയക്കെതിരെ കേസെടുക്കാനൊരുങ്ങി സി.ബി.ഐ Read More »

തുർക്കി-സിറിയ ഭൂകമ്പം; സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ നാം സന്നദ്ധരാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തുർക്കിയിലും സിറിയയിലുമുണ്ടായ പ്രകൃതി ദുരന്തത്തിൽ ജീവൻപൊലിഞ്ഞവർക്കായി കേരള നിയമസഭ ആദരാഞ്ജലിയർപ്പിച്ചു. തകര്‍ന്നുപോയ ആ ഭുപ്രദേശത്തെയും ജനതയെയും പൂര്‍വ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോര്‍ക്കേണ്ടതുണ്ടെന്ന് പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ നിന്നും; ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി 6 ന്) ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും …

തുർക്കി-സിറിയ ഭൂകമ്പം; സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ നാം സന്നദ്ധരാണെന്ന് മുഖ്യമന്ത്രി Read More »

യു.എ.പി.എ കേസിൽ എൻ.ഐ.എയ്ക്ക് തിരിച്ചടി

കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസിൽ എൻ.ഐ.എയ്ക്ക് തിരിച്ചടി. അലൻ ഷുഹൈബിൻറെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കൊച്ചി എൻ.ഐ.എ കോടതി തള്ളി. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ അലൻ ഷിഹൈബ് ചില പോസ്റ്റുകൾ ഷെയറു ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എൻ.ഐ.എയുടെ വാദം. എന്നാൽ അലൻ എഴുതുന്ന പോസ്റ്റുകളല്ല ഇതോന്നും ആ രീതിയിൽ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്നുമായിന്നു കോടതി നിരീക്ഷിച്ചത്. കേസിൽ‌ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എൻ.ഐ.എയുടെ ഈ …

യു.എ.പി.എ കേസിൽ എൻ.ഐ.എയ്ക്ക് തിരിച്ചടി Read More »