Timely news thodupuzha

logo

Crime

ഫാഷൻ ഗോൾഡ് തട്ടിപ്പ്; മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ്

കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്‌ടർ ടി.കെ പൂക്കോയ തങ്ങൾ, അഞ്ചരപ്പാട്ടിൽ ഹിഷാം, സി.ഷുക്കൂർ,ഫാഷൻ ഗോൾഡ് സെക്രട്ടറി സന്ദീപ് സതീഷ് എന്നിങ്ങനെ നാലുപേർക്കെതിരെയാണ് കേസെടുത്തത്. ഫാഷൻ ഗോൾഡ് ഡയറക്‌ടറായി കാണിച്ച് വ്യാജരേഖയുണ്ടാക്കിയെന്ന് കളനാട് സ്വദേശി എസ്.കെ. മുഹമ്മദ് കുഞ്ഞി ഹൊസ്ദുർദഗ് നൽകിയ ഹർജിയിലാണ് നടപടി. കോടതി നിർദേശത്തെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. നിക്ഷേപ തട്ടിപ്പ് കേസിൽ 11ആം പ്രതിയാണ് ഇയാൾ. …

ഫാഷൻ ഗോൾഡ് തട്ടിപ്പ്; മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ് Read More »

സഹോദരിയുടെ തല അറുത്തെടുത്ത് യുവാവ് പൊലീസ് സ്റ്റേഷനിൽ

ലക്നൗ: പ്രണയത്തിന്‍റെ പേരിൽ മറ്റൊരു ദുരഭിമാനക്കൊല. യുപിയിൽ പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു. മിത്വാര സ്വദേശി ആഷിഫ (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരന്‍ റിയാസിനെ (22) പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ വെട്ടിയെടുത്ത തലയുമായി പ്രതി പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. യുപിയിൽ ബരാബങ്കിയിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി സഹോദരിക്കുണ്ടായിരുന്ന ബന്ധമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ സഹോദരന് ആദ്യം മുതൽ …

സഹോദരിയുടെ തല അറുത്തെടുത്ത് യുവാവ് പൊലീസ് സ്റ്റേഷനിൽ Read More »

ഉറങ്ങികിടന്ന ഏഴ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ

തൊടുപുഴ: ഇടുക്കി ആനച്ചാലിൽ ഉറങ്ങികിടന്ന 7 വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കുട്ടികളുടെ മാതൃസഹോദരിയുടെ ഭർത്താവായ അമ്പതുകാരനാണ് പ്രതി. അതിർത്തിത്തർക്കവും കുടുംബ വഴക്കുമാണ് അക്രമത്തിനു കാരണം. പ്രതിയുടെ ഭാര്യ പിരിഞ്ഞു താമസിക്കാൻ കാരണം ഭാര്യയുടെ സഹോദരിയും അമ്മയുമാണെന്ന വിശ്വാസമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. 3 ദിവസം മുൻപാണ് കേസിൽ പ്രതിയാണെന്ന് തെളിയുന്നത്. തുടർന്ന് ശനിയാഴ്ച വിധി പ്രസ്താവിക്കുകയായിരുന്നു. 4 വകുപ്പുകൾ പ്രകാരമാണ് …

ഉറങ്ങികിടന്ന ഏഴ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ Read More »

ഷുക്കൂർ വധക്കേസ്‌ തുടരന്വേഷിക്കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ടതായി പി.ജയരാജൻ

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ്‌ തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സി.ബി.ഐക്ക്‌ കത്ത്‌ അയച്ചതായി സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ അറിയിച്ചു. കെ.പി.സി.സി സെക്രട്ടറി ബിആർഎം ഷഫീർ കണ്ണൂരിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ കത്തയച്ചതെന്നും മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരൻ പൊലീസിനെ വിരട്ടിയാണ്‌ പി.ജയരാജനെയും റ്റി.വി.രാജേഷിനെയും കേസിൽ പ്രതിചേർത്തതെന്നും ഡൽഹിയിൽ ചെന്ന്‌ സി.ബി.ഐയിലും സമ്മർദം ചെലുത്തിയെന്നും വെളിപ്പെടുത്തിയിരുന്നു. ഇത്‌ സുധാകരൻ നിഷേധിച്ചിട്ടില്ല. രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിലുള്ള ഇടപെടലാണ്‌ നടന്നതെന്ന്‌ വ്യക്തമാണെന്നും പി.ജയരാജൻ പറഞ്ഞു.

ദീൻ ദയാൽ ഉപാധ്യായ സർവകലാശാല വൈസ് ചാൻസലറേയും രജിസ്ട്രാറേയും എ.ബി.വി.പിക്കാർ തല്ലിച്ചതച്ചു

ഗോരഖ് പൂർ: ഗോരഖ് പൂരിലെ ദീൻ ദയാൽ ഉപാധ്യായ സർവകലാശാല വൈസ് ചാൻസലറേയും രജിസ്ട്രാറേയും എബിവിപിക്കാർ തല്ലിച്ചതച്ചു. ക്യാമ്പസിന് പുറത്ത് നിന്നെത്തിയ ബിജെപി പ്രവർത്തകരും ഇവരെ മർദ്ദിച്ചു. വൈസ് ചാൻസലർ രാജേഷ് സിംഗ്, രജിസ്ട്രാർ അജയ് സിംഗ് എന്നിവർക്ക് തലയ്ക്ക് കുത്തേൽക്കുകയും ചെയ്തു. ഫീസ് വർദ്ധനയും മറ്റ് പ്രശ്നങ്ങളും ഉന്നയിച്ച് സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം എബിവിപിക്കാരും ക്യാമ്പസിന് പുറത്ത് നിന്നുള്ള ബിജെപിക്കാരും ചേർന്ന് കാമ്പസിൽ അക്രമം അഴിച്ചുവിട്ടത്. ഇടപെടാൻ ശ്രമിച്ച …

ദീൻ ദയാൽ ഉപാധ്യായ സർവകലാശാല വൈസ് ചാൻസലറേയും രജിസ്ട്രാറേയും എ.ബി.വി.പിക്കാർ തല്ലിച്ചതച്ചു Read More »

എ.കെ.ധർമരാജനിൽ നിന്ന്‌ സംഭാവന വാങ്ങിയതിൽ പ്രതിഷേധവുമായി സമാന്തര പിരിവ്‌

കോഴിക്കോട്‌: കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരൻ എ.കെ.ധർമരാജനിൽ നിന്ന്‌ കുടുംബസഹായഫണ്ടിലേക്ക്‌ സംഭാവന വാങ്ങിയതിൽ പ്രതിഷേധവുമായി സമാന്തര പിരിവ്‌. യുവമോർച്ച മുൻ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ കെ.കെ.രാജനായി ബി.ജെ.പി ജില്ലാനേതൃത്വമാണ്‌ സമാന്തര ഫണ്ട്‌ സമാഹരിച്ചത്‌.മൂന്നുലക്ഷം രൂപയാണ്‌ ഇവർ കൈമാറിയത്‌. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ കുടുംബസഹായഫണ്ടിനായി ധർമരാജനിൽ നിന്നടക്കം സംഭാവന പറ്റിയിരുന്നു. തുടർന്ന്‌ ഇത്‌ ബഹിഷ്‌കരിച്ചാണ്‌ ജില്ലാ പ്രസിഡന്റ്‌ വി കെ സജീവന്റെ നേതൃത്വത്തിൽ ബദൽ ഫണ്ട്‌ ശേഖരിച്ചത്‌. മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരനും പി കെ …

എ.കെ.ധർമരാജനിൽ നിന്ന്‌ സംഭാവന വാങ്ങിയതിൽ പ്രതിഷേധവുമായി സമാന്തര പിരിവ്‌ Read More »

ആറ്‌ വയസുകാരനെ ചുറ്റിക കൊണ്ട്‌ അടിച്ചു കൊന്ന പ്രതിക്ക്‌ വധശിക്ഷ

ഇടുക്കി: ആനച്ചാലിൽ ആറ്‌ വയസുകാരനെ ചുറ്റിക കൊണ്ട്‌ അടിച്ചുകൊന്ന കേസിൽ പ്രതിക്ക്‌ വധശിക്ഷ. റിയാസ്‌ മൻസിലിൽ അൽത്താഫിനെ കൊലപ്പെടുത്തിയ കേസിലാണ്‌ മാതൃസഹോദരീ ഭർത്താവായ ഷാൻ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിന്‌ (50) വധശിക്ഷ വിധിച്ചത്‌. ഇടുക്കി ഫാസ്‌റ്റ്‌ ട്രാക്ക്‌ കോടതിയുടേതാണ്‌ വിധി. നാലു കേസുകളിൽ മരണം വരെ തടവ്. ആകെ 92 വർഷം തടവ്.ആമകണ്ടം വടക്കേതാഴെ റിയാസിന്റെയും സഫിയയുടെയും മകൻ അബ്ദുൾ ഫത്താഹ് റെയ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഹാ‌നാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2021 ഒക്ടോബർ മൂന്നിന് പുലർച്ചെ 3 …

ആറ്‌ വയസുകാരനെ ചുറ്റിക കൊണ്ട്‌ അടിച്ചു കൊന്ന പ്രതിക്ക്‌ വധശിക്ഷ Read More »

ബിസിനസ് പാർട്ണർ കോടികൾ തട്ടിയെടുത്തതായി നടൻ വിവേക് ഒബ്രോയ്; പൊലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: ബിസിനസ് പാർട്ണർ 1.55 കോടി രൂപ തട്ടിയെടുത്തു എന്നാരോപിച്ച് ബോളിവുഡ് താരം വിവേക് ഒബ്രോയ് നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. സഞ്ജയ് സാഹ, അയാളുടെ അമ്മ നന്ദിത സാഹ, രാധിക നന്ദ എന്നിവർക്കെതിരേയാണ് വിവേകും ഭാര്യ പ്രിയങ്ക ആൽവയും അക്കൗണ്ടൻറ് വഴി പരാതി നൽകിയിരിക്കുന്നത്. സഞ്ജയ് സാഹയുടെ സിനിമാ നിർമാണ, ഇവൻറ് ഓർഗനൈസിങ് കമ്പനിയിൽ വിവേക് നിക്ഷേപിച്ച തുക വ്യക്തിപരമായ ആവശ്യങ്ങൾക്ക് അടക്കം മറ്റു കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. വിവേക് ഒബ്രോയ് 2017ൽ …

ബിസിനസ് പാർട്ണർ കോടികൾ തട്ടിയെടുത്തതായി നടൻ വിവേക് ഒബ്രോയ്; പൊലീസ് അന്വേഷണം ആരംഭിച്ചു Read More »

സഹോദരികളെ കൊണ്ട് കെ.എസ്.ആർ.ടി.സി ബസ് കഴുകിച്ച സംഭവം, ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ചു സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ജോലിയിൽ നിന്നും ഒഴിവാക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ താൽകാലിക ഡ്രൈവർ എസ്.എൻ.ഷാജിയെയാണ് പരാതിയെ തുടർന്ന് ജോലിയിൽ നിന്നും നീക്കിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വെള്ളറട് ഡിപ്പോയിലായാരുന്നു സംഭവം. ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ നിന്നും മോശം അനുഭവമുണ്ടായത്. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ.എൻ.സി 105ആം നമ്പർ ചെമ്പൂർ വെള്ളറട ബസിലാണ് പെൺകുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറിൻറെ സീറ്റിന് പിന്നിലാണ് …

സഹോദരികളെ കൊണ്ട് കെ.എസ്.ആർ.ടി.സി ബസ് കഴുകിച്ച സംഭവം, ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു Read More »

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകനെ പൊലീസ് ചോദ്യം ചെയ്തേക്കും

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തേക്കും. വിനായകൻറെ വിഡിയോ പരിശോധിച്ചതിനു ശേഷമായിരിക്കും തുടർ നടപടികളിലേക്കു കടക്കുക. പ്രകോപനമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നോർത്ത് പൊലീസിനാണ് അന്വേഷണ ചുമതല. വിനായകനെതിരേ പരാതിയില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് കണക്കിലെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്. അതേ സമയം തൻറെ വീടിനു നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് വിനായകൻ യൂത്ത് കോൺഗ്രസിനെതിരേ പരാതി …

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകനെ പൊലീസ് ചോദ്യം ചെയ്തേക്കും Read More »

കുട്ടനാട്ടിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം

ആലപ്പുഴ: കുട്ടനാട് തയങ്കരി ബോട്ട് ജെട്ടി റോഡിൽ കാറിനു തീ പിടിച്ച് സീറ്റിലിരുന്നയാൾ വെന്തുമരിച്ച നിലയിൽ. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കാറിൻറെ ഡ്രൈവിങ് സീറ്റിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. എടത്വ സ്വദേശി ജെയിംസ് (49) ആണ് മരിച്ചതെന്നാണ് സംശയം. ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് കാർ കത്തുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. നായ്ക്കൾ നിർത്താതെ കുരയ്ക്കുന്നത് കേട്ടാണ് ഇവർ പുറത്തിറങ്ങി നോക്കുന്നത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിലയിൽ കണ്ടെത്തിയ കാർ കത്തുന്നത് കണ്ട …

കുട്ടനാട്ടിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം Read More »

ബസ് ജീവനക്കാരെ പൊലീസ് മർദിച്ചു, കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക്

കോഴിക്കോട്: ബസ് ഡ്രൈവറെയും കണ്ടക്റ്ററെയും പൊലീസ് മർദിച്ചു എന്നാരോപിച്ച് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക്. അപ്രതീക്ഷിത ബസ് പണിമുടക്ക് പ്രദേശവാസികളെ വലച്ചു. കൊയിലാണ്ടി – കോഴിക്കോട് റൂട്ടുകളിൽ അടക്കം ബസ് സർവീസ് നിലച്ചിരിക്കുകയാണ്. തിരുവങ്ങൂരിൽ വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. തുടർന്ന് പൊലീസ് ജീവനക്കാരെ മർദിച്ചുവെന്നാണ് ആരോപണം. എന്നാൽ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിടുകയാണുണ്ടായതെന്ന് പൊലീസ് പറയുന്നു. ബസ് ജീവനക്കാർ തങ്ങളോട് മോശമായി പെരുമാറിയതായി വിദ്യാർഥികളും ആരോപിക്കുന്നുണ്ട്.

മെയ് 4ന് 2 യുവതികളെ കൂടി കൂട്ട ബലാത്സംഗം ചെയ്തു കൊന്നതായി റിപ്പോർട്ട്

ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകൾക്കതിരെ നടന്ന അതിക്രൂരമായ പീഡനത്തിൻറെ ഞെട്ടൽ മാറുന്നതിനു മുൻപ് വീണ്ടും സമാന സംഭവത്തിൻറെ വിവരങ്ങളും പുറത്ത്. മണിപ്പൂരിൽ രണ്ട് യുവതികളെ കൂടി കൂട്ട ബലാത്സംഗം ചെയ്തു കൊന്നുവെന്നാണ് റിപ്പോർട്ട്. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത അതേ ദിവസം തന്നെയാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. കൂക്കി വിഭാഗത്തിലെ 21, 24 വയസുള്ള യുവതികളെയാണ് ക്രൂരമായി കൊന്നത്. ഇംഫാൽ കാർ വാഷ് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന കാങ്പോക്പി സ്വദേശികളായ യുവതികളെ അവിടെ …

മെയ് 4ന് 2 യുവതികളെ കൂടി കൂട്ട ബലാത്സംഗം ചെയ്തു കൊന്നതായി റിപ്പോർട്ട് Read More »

മണിപ്പൂരിൽ‌ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം; പാർലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു

ന്യൂഡൽഹി: മണിപ്പൂരിൽ കലാപത്തിൽ നടക്കുന്ന അക്രമങ്ങളിലും ബലാൽസംഗങ്ങളിലും പ്രതിഷേധിച്ച് പാർലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. കടുത്ത പ്രതിഷേധത്തെ തുടർന്ന ഇരുസഭകളും നിർത്തിവെച്ചു. ലോകസഭ 12 മണിവരെയും രാജ്യസഭ 2 മണിവരെയുമാണ് നിർത്തിവെച്ചത്. പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വ്യാഴാഴ്ച പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നടപടികൾ സ്തംഭിച്ചു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും അല്ലെങ്കിൽ സഭാ നടപടികൾ …

മണിപ്പൂരിൽ‌ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം; പാർലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു Read More »

എം.ഇ.എസ് കോളെജിൽ റാ​ഗിങ്ങ്, വിദ്യാർത്ഥി അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കളംന്തോട് എം.ഇ.എസ് കോളെജിൽ ബിരുദ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം. ബുധനാഴ്ചയായിരുന്നു സംഭവം. മുടിവെട്ടാത്തത്തിനും ഷർട്ടിന്‍റെ ബട്ടൺ ധരിക്കാത്തതും ചോദിച്ചായിരുന്നു മർദനം. കോളെജ് ഗേറ്റിനു പുറത്തുവച്ചായിരുന്നു രണ്ടാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിന് ക്രൂരമായ മർദനമേറ്റത്. കല്ലും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു ക്രൂര മർദനം. കണ്ണിനും മുഖത്തും മാരകമായി പരിക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണ വിധേയമായി 6 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി കോളെജ് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കമ്മറ്റിയെ …

എം.ഇ.എസ് കോളെജിൽ റാ​ഗിങ്ങ്, വിദ്യാർത്ഥി അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More »

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ വസതിയിൽ ആയുധവുമായി കടക്കാൻ ശ്രമിച്ച ആൾ പൊലീസ് പിടിയിൽ

കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിൽ ആയുധവുമായി കടക്കാൻ ശ്രമിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്ക്ക് നൂർ ആലം എന്നാണ് അറസ്റ്റിലായ ആളുടെ പേരെന്ന് പൊലീസ്. ഇയാളുടെ പക്കൽ നിന്ന് ഒരു തോക്കും ഒരു കത്തിയും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. പൊലീസിന്‍റെ സ്റ്റക്കർ ഒട്ടിച്ച കാറിലാണ് ഇയാൾ എത്തിയത്. ആലമിന്‍റെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. പൊലീസും എസ്ടിഎഫും സ്പെഷ്യൽ ബ്രാഞ്ചും ചേർന്ന് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. രക്തസാക്ഷിദിന റാലിയിൽ പങ്കെടുക്കാൻ കാളീഘട്ടിലെ വീട്ടിൽനിന്ന് മമത …

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ വസതിയിൽ ആയുധവുമായി കടക്കാൻ ശ്രമിച്ച ആൾ പൊലീസ് പിടിയിൽ Read More »

വ്യവസായിയായെ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ കൊന്നത് കാമുകിയെന്ന് പൊലീസ്

നൈനിറ്റാൾ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ യുവ വ്യവസായിയായ അങ്കിത് ചൗഹാന്റെ(32) മരണം പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ കൊന്നതെന്ന്‌ പൊലീസ്‌. കാമുകിയായ മഹി ആര്യയാണ്‌ അറസ്‌റ്റിലായിട്ടുള്ളത്‌. ക്രൈം പട്രോളെന്ന ഹിന്ദി കുറ്റാന്വേഷക പരമ്പരയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അങ്കിതിനെ കൊല്ലാനുള്ള പദ്ധതി ആര്യ തയ്യാറാക്കിയതെന്ന് പോലീസ് പറയുന്നു. പാമ്പാട്ടിയെ ഉപയോഗിച്ചായിരുന്നു കൊലപാതകം. രാംപൂർ റോഡിലെ രാംബാഗ് കോളനിയിൽ താമസിക്കുന്ന ചൗഹാന്റെ മൃതദേഹമാണ് തീൻപാനി റെയിൽവേ ക്രോസിന് സമീപം കാറിന്റെ പിൻസീറ്റിൽ കണ്ടെത്തിയത്. കാറിന്റെ എസിയിൽ നിന്ന് കാർബൺ മോണോക്‌സൈഡ് പുറന്തള്ളുന്നതായി പൊലീസ് കണ്ടെത്തി, …

വ്യവസായിയായെ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ കൊന്നത് കാമുകിയെന്ന് പൊലീസ് Read More »

അപകീർത്തി കേസ്; ഹർജി ഓഗസ്റ്റ് നാലിലേക്കു മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി: അപകീർത്തി കേസിലെ ഗുജറാത്ത് കോടതി വിധിക്കെതിരേ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി, ഹർജി ഓഗസ്റ്റ് നാലിലേക്കു മാറ്റിവച്ചു. വിഷയത്തിൽ ഗുജറാത്ത് സർക്കാരിനും പരാതിക്കാരനായ പൂർണേഷ് മോദിക്കും നോട്ടീസും നൽകിയിട്ടുണ്ട്. പത്തു ദിവസത്തിനകം നോട്ടീസിനു മറുപടി നൽകാനാണ് കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സൂറത്ത് കോടതിയുടെ ശിക്ഷാ വിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. രാഹുൽ തുടർച്ചയായി കുറ്റങ്ങൾ ആവർത്തിക്കുകയാണ്, …

അപകീർത്തി കേസ്; ഹർജി ഓഗസ്റ്റ് നാലിലേക്കു മാറ്റി സുപ്രീംകോടതി Read More »

ഒറ്റസംഭവമാണ് ഇതുവരെ പുറത്തുവന്നത്, സംസ്ഥാനത്ത് നടക്കുന്ന ക്രൂരകൃത്യങ്ങൾ പുറത്തറിയാതിരിക്കാനാണ് ഇന്റർനെറ്റ് നിരോധിച്ചതെന്ന് മണിപ്പൂർ മുഖ്യമന്ത്രി

ന്യൂ‍ഡൽഹി: പരസ്യമായി ലൈം​ഗികാതിക്രമം നടത്തി രണ്ട് കുക്കിവനിതകളെ ന​ഗ്നയായി തെരുവിലൂടെ നടത്തിയതിന് സമാനമായി നൂറുകണക്കിന് സംഭവങ്ങൾ മണിപ്പുരിൽ ഉണ്ടായെന്ന മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പ്രതികരണം വിവാദമായി. ചാനലിന് അനുവദിച്ച ടെലഫോൺ അഭിമുഖത്തിലാണ് വിവാദ പ്രസ്‌താവന. വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടതിനെകുറിച്ച് ആരാഞ്ഞപ്പോൾ നൂറുകണക്കിന് സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധിച്ചത് എന്നായിരുന്നു പരാമർശം. ഒറ്റസംഭവമാണ് ഇതുവരെ പുറത്തുവന്നത്. സംസ്ഥാനത്ത് നടക്കുന്ന ക്രൂരകൃത്യങ്ങൾ പുറത്തറിയാതിരിക്കാനാണ് ഇന്റർനെറ്റ് നിരോധിച്ചതെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മണിപ്പൂരിലെ ന​ഗ്നതാ പരേഡ്; മുഖ്യ പ്രതിയുടെ വീട് കത്തിച്ച് സ്ത്രീകളുടെ സംഘം

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലെ മുഖ്യപ്രതി ഹുയ്റെം ഹെരോദാസ് മെയ്തെയുടെ വീട് സ്ത്രീകളുടെ സംഘം കത്തിച്ചു. ഹെരോദാസ് അടക്കം നാലു പേരെയാണ് സ്ത്രീകളെ അവഹേളിച്ച കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം കാട്ടുകയും ചെയ്തത് മേയ് നാലിനായിരുന്നിട്ടും കേസെടുക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ഇത്രയും വൈകിയതിനെക്കുറിച്ചുള്ള ന്യായീകരണവുമായി മണിപ്പൂർ പോലീസും രംഗത്തെത്തിയിട്ടുണ്ട്. തെളിവില്ലാതിരുന്നതിനാലാണ് വൈകിയതെന്നാണ് വിശദീകരണം. പൊലീസാണ് തങ്ങളെ ജനക്കൂട്ടത്തിനു വിട്ടുകൊടുത്തതെന്ന, അവഹേളിക്കപ്പെട്ട സ്ത്രീകളിലൊരാളുടെ ആരോപണവും ഉന്നത പൊലീസ് …

മണിപ്പൂരിലെ ന​ഗ്നതാ പരേഡ്; മുഖ്യ പ്രതിയുടെ വീട് കത്തിച്ച് സ്ത്രീകളുടെ സംഘം Read More »

മണിപ്പൂരിൽ സ്ത്രീകൾക്കു നേരെയുണ്ടായ അക്രമം; പ്രതിപക്ഷ അം​ഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു

ന്യൂഡൽ‌ഹി: മണിപ്പൂർ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിരയാക്കുകയും നഗ്നരാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അം​ഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ലോക്സഭയ്ക്കകത്തെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി ഈ വിഷയം ചർച്ച ചെയ്തു. അതിനിടെ സോണിയ ഗാന്ധിയോട് ആരോഗ്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. മണിപ്പുരിലെ സംഭവം തികച്ചും നാണക്കേടുണ്ടാക്കുന്നതും വേദനാജനകവുമാണെന്ന് പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. കലാപം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ മൗനം തുടരുകയായിരുന്ന …

മണിപ്പൂരിൽ സ്ത്രീകൾക്കു നേരെയുണ്ടായ അക്രമം; പ്രതിപക്ഷ അം​ഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു Read More »

വ്യായാമത്തിനിടെ ട്രെഡ്മില്ലിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

ന്യൂഡൽഹി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ്മില്ലിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. സാക്ഷം പ്രുതിയാണ്(24) മരിച്ചത്. ചൊവ്വാഴ്ച രോഹിണി സെക്‌ടർ 15ലെ ജിമ്മിലെത്തിയ ഇയാൾ രാവിലെ 7.30ഓടെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ ഉടനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ശേഷം ജിം മാനേജർ അനുഭവ് ദുഗ്ഗലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് തുല്യമല്ലാത്ത മന:പൂർവ്വമല്ലാത്ത നരഹത്യ, യന്ത്രസാമഗ്രികളുടെ അശ്രദ്ധമായി കൈകാര്യം ചെയ്യൽ …

വ്യായാമത്തിനിടെ ട്രെഡ്മില്ലിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു Read More »

മണിപ്പുരിൽ സ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്‌‌നരാക്കി റോഡിലൂടെ നടത്തിയ സംഭവം; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു, വിഷയത്തിൽ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു

ന്യൂഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ഉടൻ നടപടിയെടുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതിക്ക് നടപടി എടുക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നറിയിപ്പ് നൽകി.വർഗീയ കലാപം നടക്കുന്ന സ്ഥലത്ത് സ്ത്രീയെ ഇരയാക്കി ലൈംഗീക അതിക്രമം നടത്തുന്നത് അനുവദിക്കാനാകില്ല. കുറ്റക്കാർക്കെതിരെ എന്ത് നടപടി സർക്കാർ എടുത്തുവെന്ന് ഒരാഴ്ചയ്ക്കകം കോടതിയെ …

മണിപ്പുരിൽ സ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്‌‌നരാക്കി റോഡിലൂടെ നടത്തിയ സംഭവം; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു, വിഷയത്തിൽ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു Read More »

മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിച്ച പ്രധാന പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: സമുദായ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ 2 സ്ത്രീകളെ ഇതരസമുദായക്കാരായ ആക്രമികൾ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. കൊടും ക്രൂരമായ സംഭവത്തിലെ മുഖ്യസൂത്രധാരനായ ഹെർദാസ് (32) എന്നയാളെയാണ് മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നും പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. വ്യപകമായി ശ്രദ്ധപിടിച്ചുപറ്റിയ വീഡിയോയിൽ പച്ച ടീഷർട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. ഇതിനായി 12 പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോകൽ, കൂട്ട ബലാത്സംഗം, കൊലപാതകം …

മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിച്ച പ്രധാന പ്രതി അറസ്റ്റിൽ Read More »

മണിപ്പൂരിൽ സ്ത്രീകൾക്കു നേരെ മൃ​ഗീയമായ അതിക്രമവും അധിക്ഷേപവും; കുറ്റവാളികൾക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം രാജ്യത്തിനു തന്നെ അപമാനമാണെന്നും കുറ്റവാളികൾക്ക് മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. സംസ്ഥാനത്തെ നിയമ വ്യവസ്ഥ ശക്തമാണെന്ന് മുഖ്യമന്ത്രിമാർ ഉറപ്പു വരുത്തണമെന്നും മോദി പറഞ്ഞു. പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 140 കോടി ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് മണിപ്പുരിൽ നടന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നെന്നാരോപിച്ച് നിരവധി കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇ‍റാനിയും സംഭവത്തെ അപലപിച്ചിരുന്നു. അതിനിടെ, പ്രതികൾക്കെതിരെ കടുത്ത …

മണിപ്പൂരിൽ സ്ത്രീകൾക്കു നേരെ മൃ​ഗീയമായ അതിക്രമവും അധിക്ഷേപവും; കുറ്റവാളികൾക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി Read More »

മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിച്ച് പുരുഷന്മാർ, വീഡിയോയും പ്രചരിപ്പിച്ചു, ഇവർ കൂട്ടബലാത്സം​ഗത്തിനും ഇരകളായതായി ഗോത്രസംഘ​ടനയുടെ ആരോപണം

ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ന​ഗ്നരാക്കി നടത്തിച്ച് ഒരുകൂട്ടം പുരുഷന്മാർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് സ്ത്രീകളും കൂട്ടബലാത്സം​ഗത്തിനിരകളായതായി ഒരു ​ഗോത്രസംഘ​ടന ആരോപിക്കുന്നു. മെയ് നാലിന്, ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിൽ നടന്ന സംഭവമാണിത്. ഇത്തരമൊരു ഹീനകൃത്യം നടക്കുന്നതിന് തലേദിവസമാണ് മണിപ്പൂരിൽ മെയ്തെയ്- കുകി സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നിസ്സഹായരായ സ്ത്രീകളെ പുരുഷന്മാർ ക്രൂരമായി ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ട്. അവർ കരഞ്ഞപേക്ഷിച്ചിട്ടും അത് …

മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിച്ച് പുരുഷന്മാർ, വീഡിയോയും പ്രചരിപ്പിച്ചു, ഇവർ കൂട്ടബലാത്സം​ഗത്തിനും ഇരകളായതായി ഗോത്രസംഘ​ടനയുടെ ആരോപണം Read More »

മണിപ്പുർ സംഘർഷം; വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് സി.പി.ഐ(എം) എം.പിമാർ

ന്യൂഡൽഹി: മണിപ്പുർ കലാപം സഭാ നടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ(എം) എം.പിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി. സി.പി.ഐ(എം) രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, എം.പിമാരായ ഡോ.വി.ശിവദാസൻ, ഡോ. ജോൺ ബ്രിട്ടാസ്, എ.എ.റഹീം എന്നിവരാണ് സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകിയത്. രണ്ടുമാസത്തിലേറെയായി തുടരുന്ന കലാപത്തിൽ അനിയന്ത്രിതമായ ക്രമസമാധാന ലംഘനമാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്. കേന്ദ്ര …

മണിപ്പുർ സംഘർഷം; വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് സി.പി.ഐ(എം) എം.പിമാർ Read More »

കെ.എസ്.ആർ.റ്റി.സിയിൽ പ്ലസ് റ്റൂ വിദ്യാർഥിനിക്കു നേരെ ആക്രമണം, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആർ.റ്റി.സി ബസിൽ പ്ലസ് റ്റൂ വിദ്യാർഥിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തുവെന്ന ഇന്ദ്രജിത്തിനെ(25) മംഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയെ ഉപദ്രവിച്ച അനന്തു പെൺകുട്ടിയുടെ തലയിൽ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെൺകുട്ടി ബഹളം വച്ചു.ബസിൽ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടിൽ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയൽ ഏലായിലേക്ക് ചാടി. മുട്ടോളം ചേറിൽ പുതഞ്ഞതോടെ ഓട്ടത്തിന്റെ വേഗം കുറഞ്ഞു. ഇനിയും ഓടിയാൽ എറിഞ്ഞു വീഴ്ത്തുമെന്നു പിന്നാലെയെത്തിയവർ …

കെ.എസ്.ആർ.റ്റി.സിയിൽ പ്ലസ് റ്റൂ വിദ്യാർഥിനിക്കു നേരെ ആക്രമണം, യുവാവ് അറസ്റ്റിൽ Read More »

പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ വധിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ സൈന്യം വധിച്ചു. സിന്ധാര മേഖലയിൽ ചൊവ്വ പുലർച്ചെയാണ് വെടിവയ്‌പ്പുണ്ടായത്. സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിനുശേഷം പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ടായിരുന്നു. ഡ്രോൺ അടക്കമുള്ള ഉപകരണങ്ങളും വിന്യസിച്ചിരുന്നു. മേഖലയിൽ നിരീക്ഷണം തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

തക്കാളി കർഷകനെ കവർച്ചാ സംഘം കൊലപ്പെടുത്തി

ഹൈദരബാദ്: ആന്ധ്രപ്രദേശിൽ കവർച്ചാ സംഘം തക്കാളി കർഷകനെ കൊല്പപെടുത്തി. അന്നമായ ജില്ലയിലെ മധുകർ റെഡ്ഡിയെന്ന കർഷകനെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവലിന് പോയ മധുകർ റെഡ്ഡിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമാനമായ രീതിയിൽ ഒരാഴ്‌ചയ്ക്കിടയിൽ ജില്ലയിൽ മറ്റൊരു കർഷകനും കൊല്ലപ്പെട്ടിരുന്നു. തക്കാളി വിൽപ്പന നടത്തി വന്ന നരീം രാജശേഖർ റെഡ്ഡിയെന്ന കർഷകനെയാണ് കഴിഞ്ഞ ആഴ്ച കവർച്ചാ സംഘം കൊലപ്പെടുത്തിയത്.

റഷ്യൻ ആക്രമണം യുക്രെയിൻ തുറമുഖങ്ങൾക്കു നേരെ

കീവ്: യുക്രെയിൻ തുറമുഖങ്ങൾക്കു നേരെ റഷ്യയുടെ കനത്ത ആക്രമണം. കരിങ്കൽ ധാന്യ കയറ്റുമതി ഉടമ്പടിയിൽ നിന്നും റഷ്യ പിന്മാറിയതിനു പിന്നാലെയാണ് ആക്രമണം കടുപ്പിക്കുന്നത്. ഒഡേസയിലെ ഇന്ധന സംഭരണ കേന്ദ്രത്തിനു നേരെയും ആക്രമണം ഉണ്ടായി. റഷ്യയുടെ ആറു മിസൈലുകളും 31 ഡ്രോണുകളും വെടിവച്ചുവീഴ്ത്തിയതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. യുക്രെയ്നിലേക്കുള്ള റഷ്യൻ സേനാ നീക്കത്തിൽ നിർണായകമായ ക്രൈമിയ കേർച്ച് പാലത്തിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് റഷ്യ കയറ്റുമതി ഉടമ്പടിയിൽ നിന്നും പിന്മാറിയത്. യുദ്ധം ആരംഭിച്ചശേഷം യുക്രെയ്നിൽ നിന്നുള്ള ധാന്യ കയറ്റുമതിക്കായി …

റഷ്യൻ ആക്രമണം യുക്രെയിൻ തുറമുഖങ്ങൾക്കു നേരെ Read More »

മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ നിന്നും പിടികൂടി

നെടുമ്പാശേരി: മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബൈയിൽ നിന്നുമെത്തിയ തൃശൂർ സ്വദേശി മുഹമ്മദ് യാസിനാണ് മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി 629 ഗ്രാം സ്വർണം മലദ്വാരത്തിലൊളിപ്പിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണം അടങ്ങിയ 3 ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള പാക്കറ്റുകളാണ് കണ്ടെടുത്തത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

ക്രിമിയയ്ക്കും റഷ്യക്കും ഇടയിലുള്ള കടൽ പാലം ഭാ​ഗികമായി തകർത്ത് ഉക്രയ്ൻ

മോസ്കോ: ക്രിമിയയെ റഷ്യൻ മേഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കടൽ പാലത്തിനു നേരെ ഉക്രയ്ൻ ആക്രമണം. സ്‌ഫോടനത്തിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു. പാലം കടക്കുകയായിരുന്ന ദമ്പതികൾ മരിച്ചു. ഇവരുടെ മകൾക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ കരിങ്കടൽവഴി ധാന്യം കൊണ്ടുപോകാനുള്ള കരാറിൽനിന്ന്‌ പിന്മാറുന്നതായി റഷ്യ പ്രഖ്യാപിച്ചു. ഉക്രയ്‌ൻ സ്പെഷ്യൽ ഫോഴ്‌സും ഉക്രയ്‌ൻ നാവികസേനയും സംയുക്തമായാണ്‌ തിങ്കളാഴ്ച ആക്രമണം നടത്തിയതെന്ന്‌ റഷ്യ പ്രതികരിച്ചു. സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട്‌ ഡ്രോൺ ഉപയോഗിച്ച്‌ തിങ്കൾ പുലർച്ചെയായിരുന്നു ആക്രമണം. സംഭവത്തിൽ ഉക്രയ്‌ൻ പ്രതികരിച്ചിട്ടില്ല. ഒക്ടോബറിലും …

ക്രിമിയയ്ക്കും റഷ്യക്കും ഇടയിലുള്ള കടൽ പാലം ഭാ​ഗികമായി തകർത്ത് ഉക്രയ്ൻ Read More »

ആർ.എസ്.എസ് ആക്രമണം; സി.പി.ഐ(എം) പ്രവർത്തകന്‌ പരിക്കേറ്റു

കാഞ്ഞങ്ങാട്: അത്തിക്കോത്ത് എ.സി ന​ഗർ ആദിവാസി കോളനിക്ക് സമീപം ആർ.എസ്.എസ് ആക്രമണം. ആർ.എസ്.എസ് ക്രിമിനൽ സംഘം നടത്തിയ ആക്രമണത്തിൽ സി.പി.ഐ(എം) പ്രവർത്തകന്‌ സാരമായി പരിക്കേറ്റു. അത്തിക്കോത്ത്‌ ഫസ്‌റ്റ്‌ ബ്രാഞ്ചംഗവും കോട്ടച്ചേരി സഹകരണ ബാങ്ക് ഡയറക്‌ടറുമായ ചേരിക്കൽ വീട്ടിൽ കൃ-ഷ്ണനാണ്(35) കുത്തേറ്റത്. കഴുത്തിലും തലയ്ക്കും കൈക്കും കുത്തേറ്റ കൃഷ്‌ണനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച വൈകീട്ട്‌ അഞ്ചരയോടെയാണ്‌ സംഭവം. ബൈക്കിലെത്തിയ അഞ്ചം​ഗ അക്രമിസംഘം ബിയർ ബോട്ടിൽ തലയടിച്ച് പൊട്ടിച്ചശേഷം കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അക്രമം …

ആർ.എസ്.എസ് ആക്രമണം; സി.പി.ഐ(എം) പ്രവർത്തകന്‌ പരിക്കേറ്റു Read More »

അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ വെള്ളിയാഴ്ച്ച പരിഗണിക്കും

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻറേതാണ് തീരുമാനം. സൂറത്ത് കോടതിയുടെ ശിക്ഷ വിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിക്കെതിരെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. രാഹുൽ തുടർച്ചയായി കുറ്റങ്ങൾ ആവർത്തിക്കുകയാണ്, പത്തിലധികം കേസുകൾ രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ശിക്ഷാ വിധി മരവിപ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെടുന്നതിൽ പ്രത്യേക കാരണങ്ങളൊന്നും ബോധിപ്പിക്കാതെയാണ് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചത്. 2019 ലെ …

അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ വെള്ളിയാഴ്ച്ച പരിഗണിക്കും Read More »

സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു

ജയ്‌പുർ: രാജസ്ഥാനിലെ ജോധ്പൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ സുഹൃത്തിന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്‌തു. അജ്‌മീറിൽനിന്ന് എത്തിയവരാണ്‌ അക്രമത്തിന് ഇരയായത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമാണ് അക്രമികളുടെ ക്രൂരത. സംഭവത്തിൽ എ.ബി.വി.പി പ്രവർത്തകരായ മൂന്ന് കോളജ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് പെൺകുട്ടിയും സുഹൃത്തും അജ്മീറിൽ നിന്നും ജോധ്പൂരിലെത്തിയത്. ഒരു ലോഡ്ജിലെത്തിയെങ്കിലും ജീവനക്കാരന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ഇവിടെ നിന്നിറങ്ങി. ഇതിന് പുറത്ത് നിൽക്കുമ്പോഴാണ് പ്രതികളായ സമന്തർ സിങ്‌, ധരംപാൽ സിംഗ്, ഭതം …

സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു Read More »

താലിബാൻ ഭരണം, പാക്കിസ്ഥാനിൽ അഭയം അഫ്ഗാൻ തേടിയ ഗായിക ഹസീബ നൂറി വെടിയേറ്റ് കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ അഭയം തേടിയ അഫ്ഗാൻ ഗായിക ഹസീബ നൂറി വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഹസീബ നൂറിയുടെ സുഹൃത്താണ് മരണം സ്ഥിരീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. അക്രമികൾ ആരാണെന്നോ കൊലപാതക ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറെ ആരാധകരുള്ള ഹസിബ നൂറിയുടെ മരണം ആരാധകരെ ഞെട്ടിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിനു പിന്നാലെ ഹസിബ നൂറി പാകിസ്ഥാനിൽ അഭയം തേടുകയായിരുന്നു.

മധ്യവയസ്കയെ വെടിവച്ചു കൊന്ന കേസ്; 9 പേർ അറസ്റ്റിൽ, അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് യു.എൻ.സി

ഇംഫാൽ: മണിപ്പൂരിൽ മധ്യവയസ്കയെ വെടിവച്ചു കൊന്ന കേസിൽ 5 സ്ത്രീകൾ അടക്കം 9 പേർ അറസ്റ്റിൽ. ഇംഫാലിലെ വിവിധയിടങ്ങളിൽ നിന്നാണ് 9 പേരെയും പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. നാഗ സമുദായത്തിൽപ്പെട്ട വനിതയാണ് കൊല്ലപ്പെട്ടത്. അന്വേഷണം തുടരുകയാണ്. അതേ സമയം നാഗ വിഭാഗം മേഖലയിൽ 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതൽലാണ് ബന്ദ്. യുണൈറ്റഡ് നാഗ കൗൺസിൽ ( യു.എൻ.സി) ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് യു.എൻ.സി …

മധ്യവയസ്കയെ വെടിവച്ചു കൊന്ന കേസ്; 9 പേർ അറസ്റ്റിൽ, അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് യു.എൻ.സി Read More »

കെ.എസ്‌.യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച വിഷയം; എം.എൽ.എമാർക്കെതിരെ പൊലീസ് കേസ്

കൊച്ചി: പൊലീസ് കസ്റ്റഡിയിലായിരുന്ന കെ.എസ്‌.യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എം.എൽ.എമാർക്കെതിരെ പൊലീസ് കേസെടുത്തു. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ, അങ്കമാലി എം.എൽ.എ റോജി.എം.ജോൺ എന്നിവർക്കെതിരെയാണ് കേസ്. കാലടി ശ്രീ ശങ്കര കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് കെ.എസ്‌.യു പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തത്. രാജീവ്, ഡി ജോൺ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ എം.എൽ.എമാരുടെ സംഘമെത്തി ബലം പ്രയോഗിച്ച് ലോക്കപ്പിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ഇവർക്കെതിരെ കൃത്യ നിർവഹണത്തിൽ തടസ്സം സൃഷ്ടിക്കുക(ഐ.പി.സി 353) ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക(ഐ.പി.സി 506) …

കെ.എസ്‌.യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച വിഷയം; എം.എൽ.എമാർക്കെതിരെ പൊലീസ് കേസ് Read More »

മാലിന്യം ഓടയിൽ തള്ളരുതെന്ന് പറഞ്ഞ കോർപ്പറേഷൻ ജീവനക്കാരന് മർദനം

കൊച്ചി: മാലിന്യം തള്ളാൻ ഓട്ടോയിൽ എത്തിയവർ കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു. സംഭവത്തിൽ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിൻ കോർപ്പറേഷൻ 14ാം വാർഡിലെ സാനിറ്റേഷൻ ജീവനക്കാരനും ഹെൽത്ത് സ്‌ക്വാഡ് അംഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മർദനമേറ്റത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. ഓട്ടോറിക്ഷയിൽ മാലിന്യം തള്ളാനെത്തിയ ബിനുവിനേയും കൂട്ടാളിയേയും അരുൺ തടയുകയായിരുന്നു. ഇവർ വന്ന ഓട്ടോയുടെ ചിത്രം ഫോണിൽ പകർത്താനും ശ്രമിച്ചു, ഇതോടെ ഇരുവരും ചേർന്ന് അരുണിനെ മർദിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് …

മാലിന്യം ഓടയിൽ തള്ളരുതെന്ന് പറഞ്ഞ കോർപ്പറേഷൻ ജീവനക്കാരന് മർദനം Read More »

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് പള്ളി പൂട്ടിച്ചു

മുംബൈ: ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മുസ്ലിം പള്ളി പൂട്ടിച്ചു. ജൽഗാവ് ജില്ലയിലെ 800 വർഷത്തോളം പഴക്കമുള്ള പുരാതനമായ മുസ്ലിം പള്ളിയാണ് കളക്ടർ ഇടപെട്ട് പൂട്ടിച്ചത്. പള്ളിയുടെ മൊത്തം നിർമിതിക്ക് ക്ഷേത്രത്തിനോട് സാമ്യമുണ്ട് എന്ന പരാതിയെത്തുടർന്ന് ഈ മാസം 11നാണ് പള്ളി പൂട്ടാനായി കളക്ടർ ഉത്തരവിടുന്നത്. പ്രസാദ് മധുസൂദൻ ദന്താവാടേ എന്ന ആർ എസ് എസ് പ്രവർത്തകന്റെ പരാതിയിലായിരുന്നു നടപടി. ക്രിമിനൽ നടപടിചട്ടത്തിലെ 144,145 വകുപ്പുകൾ പ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയത്. അടച്ചുപൂട്ടിയ ശേഷം പള്ളിയുടെ താക്കോൽ വാങ്ങി മുൻസിപ്പൽ …

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് പള്ളി പൂട്ടിച്ചു Read More »

കൊലപാതകശ്രമം : പോത്ത് മത്തായി അറസ്റ്റിൽ

മുണ്ടക്കയം: ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് മതിലകത്ത് വീട്ടിൽ പോത്ത് മത്തായി എന്ന് വിളിക്കുന്ന മത്തായി തോമസ് (48) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ഇന്നലെ മുണ്ടക്കയം പൈങ്ങനാ ഭാഗത്ത് പ്രവർത്തിക്കുന്ന ഓട്ടോ പാർട്സ് കടയിൽ എത്തി ഉടമയെ ചീത്ത വിളിക്കുകയും, കയ്യിലിരുന്ന തുണി സഞ്ചിയിൽ ഭാരമുള്ള താഴ്‌ ഉപയോഗിച്ച് കടയുടമയുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു . ഇയാൾക്ക് …

കൊലപാതകശ്രമം : പോത്ത് മത്തായി അറസ്റ്റിൽ Read More »

ലാവലിൻ കേസ്; സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിന് കൈമാറി, 18ന് പരിഗണിക്കും

ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിന് കൈമാറി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റി വച്ച കേസ് 18ന് പരിഗണിക്കാനാണ് കോടതി തീരുമാനം. മലയാളി ജസ്റ്റിസ് സി.ടി. രവികുമാർ പിൻമാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിന് കൈമാറിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി. രവി കുമാറിൻറെ പിൻമാറ്റം. കേസിൽ നിന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹർജിക്കും, …

ലാവലിൻ കേസ്; സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിന് കൈമാറി, 18ന് പരിഗണിക്കും Read More »

സുഹൃത്തിനൊപ്പം സെൽഫിയെടുത്തു കൊണ്ടു നിന്ന യുവതിയെ എട്ടം​ഗ സംഘം പീഡിപ്പിച്ചു

മുംബൈ: മൊബൈലിൽ ഫോണിൽ സെൽഫിയെടുക്കുന്നതിനിടെ യുവതിയെ ഭീഷണിപ്പെടുത്തി ഏട്ടംഗ സംഘം പീഡിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ രാജൂർ ഘട്ടിലാണ് സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തിൻറെ പക്കൽ നിന്നും 45000 രൂപയും അക്രമി സംഘം തട്ടിയെടുത്തു. വ്യാഴാഴ്ച വൈകിട്ട് യുവതയുെ സുഹൃത്തുകൂടി നടക്കാനിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. റോഡിൽ നിന്നും ഇരുവരും സെൽഫിയെടുക്കുന്നതിനിടെ ഒരുകൂട്ടം ആളുകൾള എത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തവർ പിടിയിൽ

കൊച്ചി: സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ വ്യാജരേഖകൾ കാണിച്ച് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന്‌ വൻതുക തട്ടിയവർ പിടിയിൽ. എറണാകുളം എളംകുളം ഈസ്റ്റ് എൻക്ലേവ് ഫ്ലാറ്റിൽ സതീഷ് ചന്ദ്രൻ (66), ഇടനിലക്കാരായ കോഴിക്കോട് നാദാപുരം സ്വദേശി കുനിൽ മൈമൂദ്‌ (സലിം–-50), തേവര പെരുമാനൂർ ആലപ്പാട്ട് ക്രോസ്സ് റോഡ് പാലക്കൽ വീട് എം കെ ബിജു (48) എന്നിവരാണ് എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശിയായ അബ്ദുൾ ബാസിതിന് കെഎംആർഎല്ലിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി നൽകാമെന്ന് പറഞ്ഞ് …

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തവർ പിടിയിൽ Read More »

അടിമാലിയിൽ മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറോട് കൈകൂലി വാങ്ങി എസ്.ഐക്ക് സസ്പെൻഷൻ

അടിമാലി: മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറോട്, കേസ് ഒഴിവാക്കാൻ കൈകൂലി വാങ്ങിയ സംഭവത്തിൽ അടിമാലി ട്രാഫിക്ക് സ്റ്റേഷനിലെ എസ്.ഐക്ക് സസ്പെൻഷൻ. എസ്.ഐ. മുജീബിനെയാണ് റേഞ്ച് ഐ.ജി. സസ്പെൻഡ് ചെയ്തത്. പോലീസ് വാഹനത്തിന്റെ ഡ്രൈവർ സിയാ അലിക്കെതിരേയും നടപടി ഉണ്ടാകും. ജൂലായ് ആറിനായിരുന്നു സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ഈസ്റ്റേൺ സ്കൂൾപടിയിൽ വാഹനങ്ങൾ പോലീസ് പരിശോധിക്കുകയായിരുന്നു. ഈസമയം ഒരു കാർ എത്തി. അതിൽ ഒരുചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്നുപേർ ഉണ്ടായിരുന്നു. ആൽക്കോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. …

അടിമാലിയിൽ മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറോട് കൈകൂലി വാങ്ങി എസ്.ഐക്ക് സസ്പെൻഷൻ Read More »

മണിപ്പുർ കലാപം; കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിക്കുന്ന പ്രമേയം പാസാക്കി യൂറോപ്യൻ യൂണിയൻ പാർലമെന്റ്

സ്ട്രാസ്ബർ​ഗ്: ഔദ്യോ​ഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ കാലുകുത്തിയതിന് തൊട്ടുപിന്നാലെ മണിപ്പുർ കലാപത്തിൽ കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിക്കുന്ന പ്രമേയം പാസാക്കി യൂറോപ്യൻ യൂണിയൻ പാർലമെന്റ്. മണിപ്പുരിലെ വംശീയവും മതപരവുമായ ആക്രമണങ്ങൾ ഉട‌ൻ അവസാനിപ്പിക്കണമെന്നും ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ഉടൻ നടപടി വേണമെന്നും മോദിസർക്കാരിനോട് ഇയു പാർലമെന്റ് ആവശ്യപ്പെട്ടു. പ്രമേയം അനാവശ്യമെന്ന ഇന്ത്യയുടെ നയതന്ത്രസമ്മർദത്തെ മറികടന്നാണ് ഇ.യു നിലപാട് പ്രഖ്യാപിച്ചത്. 70 ദിവസം പിന്നിട്ട വംശീയ കലാപത്തെക്കുറിച്ച് ഇതുവരെ വാതുറക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര …

മണിപ്പുർ കലാപം; കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിക്കുന്ന പ്രമേയം പാസാക്കി യൂറോപ്യൻ യൂണിയൻ പാർലമെന്റ് Read More »

കൈവെട്ടിയ കേസ്; ആറ് പ്രതികളെയും ശിക്ഷിച്ചു, മൂന്ന്‌ പ്രതികൾക്ക്‌ ജീവപര്യന്തം തടവും പിഴയും ശിക്ഷ

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയിൽ ആദ്യ മൂന്ന്‌ പ്രതികൾക്ക്‌ ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജിൽ(36) മൂന്നാംപ്രതി ആലുവ സ്വദേശി എം കെ നാസർ (48) അഞ്ചാംപ്രതി കടുങ്ങല്ലൂർ സ്വദേശി നജീബ് (42) എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മറ്റ്‌ മൂന്ന്‌ പ്രതികളെ മൂന്ന്‌ വർഷം തടവിനും ശിക്ഷിച്ചു. എൻഐഎ …

കൈവെട്ടിയ കേസ്; ആറ് പ്രതികളെയും ശിക്ഷിച്ചു, മൂന്ന്‌ പ്രതികൾക്ക്‌ ജീവപര്യന്തം തടവും പിഴയും ശിക്ഷ Read More »

ഇരുപതുകാരിയെ പൊലീസെന്ന വ്യാജേന പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: പൊലീസെന്ന വ്യാജേന കോളെജ് വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ രവി സോളങ്കി എന്നയാളാണ് അറസ്റ്റിലായത്. പ്രശാന്ത് വിഹാറിൽ യുവതിയുടെ അപ്പാർട്ട്മെന്‍റിനു സമീപമാണ് സംഭവം. കാമുകനൊപ്പമുള്ള യുവതിയുടെ ചിത്രങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. തുടർന്ന് യുവതിയെ വീടിനു മുന്നിൽ കാമുകൻ ഇറക്കിവിടുന്നതു വരെ ബൈക്കിൽ പിന്തുടർന്നു. അപ്പാർട്ട്മെന്‍റിലേക്ക് കയറുന്നതിനു മുമ്പ് യുവതിയെ തടഞ്ഞു നിർത്തി ഇയാൾ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞു. കാമുകനൊപ്പമുള്ള ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് സ്റ്റെയർകേസിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. താൻ …

ഇരുപതുകാരിയെ പൊലീസെന്ന വ്യാജേന പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ Read More »

ക്ലസ്റ്റർ ബോംബുകള്‍ നൽകാനുള്ള യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത്‌ ഉക്രയ്‌ൻ പ്രസിഡന്റ്

വിൽനിയസ്‌: ഉക്രയ്‌ന്‌ വിനാശകാരിയായ ക്ലസ്റ്റർ ബോംബുകള്‍ നൽകാനുള്ള യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത്‌ ഉക്രയ്‌ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കി. ലിത്വാനിയയിലെ വിൽനിയസിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ്‌ സെലൻസ്‌കി യു.എസ്‌ തീരുമാനത്തെ സ്വാഗതം ചെയ്‌തത്‌. ഉക്രയ്‌ന്‌ നൽകുന്ന ക്ലസ്റ്റർ ആയുധങ്ങളെല്ലാം പൂർണമായും സൈനിക ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കൂ. റഷ്യയുടെ കൈവശമുള്ള പ്രദേശങ്ങളിൽ ആയുധം പ്രയോഗിക്കുമെന്നും സെലൻസ്കി പറഞ്ഞു. ഉക്രയ്‌ന്‌ ക്ലസ്റ്റർബോംബ് നൽകാനുള്ള യുഎസ്‌ തീരുമാനത്തിനെതിരെ നാറ്റോ സഖ്യത്തിലെ രാജ്യങ്ങളുൾപ്പെടെ പ്രതിഷേധം ഉയർത്തിയിരുന്നു.